പ്രപഞ്ചം എങ്ങിനെയുണ്ടായി?
സൃഷ്ടിവാദികളായ മതവിശ്വാസികള്‍ ഭൌതികവാദികള്‍ക്കു നേരെ സാധാരണ തൊടുത്തു വിടാറുള്ള ഒരു പഴയ ചോദ്യമാണിത്. പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദി കാര്യങ്ങളെക്കുറിച്ചും സ്രഷ്ടാവായ ഈശ്വരനെക്കുറിച്ചുമൊക്കെ വളരെ ആധികാരികമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന നാട്യവുമായാണ് ഇക്കൂട്ടരുടെ വരവ്. ദെവം ‘സൃഷ്ടി’ നടത്തുംപോള്‍ മണലും സിമന്റും കോരിക്കൊടുക്കാന്‍ ഹെല്‍പ്പര്‍ മാരായി തങ്ങളുമുണ്ടായിരുന്നു കൂടെ എന്ന മട്ടിലാണ് ചിലരുടെ വിവരണങ്ങള്‍ !
ഈ മഹാ പ്രപഞ്ചത്തിന്റെ അനന്തവിസ്തൃതിയെ കുറിച്ച് മനുഷ്യരാശി ഇന്നോളം നേടിയെടുത്ത എല്ലാ അറിവുകളും തുലോം നിസ്സാരമാണന്നും പരിമിതമാണെന്നും നാം മനസ്സിലാക്കുന്നു. അറിയുംതോറും , അറിയാനിരിക്കുന്ന ബ്രഹ്മാണ്ഡ രഹസ്യങ്ങളുടെ ബാഹുല്യം ജ്ഞാനകുതുകിയായ മനുഷ്യന്റെ ജിജ്ഞാസയും വിസ്മയവും വര്‍ദ്ധിപ്പിക്കുന്നേയുള്ളു. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും യുക്തിക്കും അപ്രാപ്യമാം വിധം “അനന്തമജ്ഞാതമവര്‍ണ്ണനീയ”മായിത്തന്നെ പ്രപഞ്ച ചക്രവാളം ഇന്നും നില കൊള്ളുന്നു. മനുഷ്യന്റെ ബുദ്ധിപരമായ ഈ പരിമിതികള്‍ യുക്തിചിന്തകര്‍ക്കും ഭൌതികവാദികള്‍ക്കും മാത്രമല്ല; ആത്മീയജ്ഞാനത്തിന്റെ മൊത്തക്കച്ചവടക്കാരായ മതാചാര്യവൃന്ദത്തിനും ബാധകമാണ്. ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി പറയുന്നവര്‍ക്കും , പ്രപഞ്ചത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ അനന്തവിസ്മയങ്ങളെ അനാവരണം ചെയ്യത്തക്ക വസ്തുനിഷ്ടമോ യുക്തിസഹമോ ആയ ഒരു ജ്ഞാനവും അവതരിപ്പിക്കാനാവുന്നില്ല. വെളിപാടു പുസ്തകങ്ങള്‍ എഴുതപ്പെട്ട കാലഘട്ടത്തിലെ മനുഷ്യന്റെ പരിമിതവും വികലവുമായ അറിവുകള്‍ക്കും ഭാവനകള്‍ക്കും അപ്പുറം വസ്തുതാപരമായ ഒരറിവും ഇക്കൂട്ടരുടെ പക്കലില്ല.
പ്രപഞ്ചമുണ്ടായിരുന്നില്ല എന്ന നിഗമനത്തില്‍നിന്നാണ്, ഇതെല്ലാം ആരുണ്ടാക്കി? എന്ന ചോദ്യം തന്നെ ഉടലെടുക്കുന്നത്. എന്നുമുണ്ടായിരുന്നുവെങ്കില്‍ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിനെ അന്യേഷിക്കേണ്ട കാര്യമില്ലല്ലോ. പ്രപഞ്ചമില്ലാതെ കാലം പോലുമില്ല. പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ ചലനം മൂലമാണു കാലത്തെ നിര്‍ണയിക്കുന്നത്. ചലനാത്മകപ്രപഞ്ചത്തിലെ നാലാം മാനം(4th dimension) ആണ് കാലം (time). പ്രപഞ്ചമില്ലാത്ത കാലമെന്നാല്‍ അത് കാലമില്ലാത്ത കാലം എന്ന സങ്കല്‍പ്പത്തിലേക്കാണ് നയിക്കുക. ജനിക്കുക, ജീവിക്കുക, മരിക്കുക എന്നത് മനുഷ്യന്റെ ജീവിതാനുഭവത്തിലെ ഘട്ടങ്ങളാകയാല്‍ സകലതും അപ്രകാരം തന്നെയായിരിക്കാം എന്നവന്‍ ഊഹിച്ചു. അത് മനുഷ്യന്റെ ബുദ്ധിപരമായ പരിമിതിയെയാണു കാണിക്കുന്നത്. ശുദ്ധമായ ശൂന്യത അഥവാ ഒന്നുമില്ലായ്മയുടെ അനന്തത എന്ന സങ്കല്‍പ്പം മനുഷ്യ യുക്തിക്കുള്‍ക്കൊള്ളാനാവാത്തതാണെന്ന് മതഗ്രന്ഥങ്ങളിലെ സൃഷ്ടികഥനം തന്നെ തെളിയിക്കുന്നുണ്ട്.
ഖുര്‍ ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളതിപ്രകാരമാണ്:
وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
And He it is Who created the heavens and the earth in six days, the first of which was Sunday and the last, Friday — and His Throne, before creating them, was upon the water, borne by the winds — that He might try you (li-yabluwakum is semantically connected to khalaqa, ‘He [Who] created’), in other words, He created them and all that is beneficial and good for you in them, in order to test you: which of you is best in conduct, that is, [which of you] is most obedient to God. And if you were to say, O Muhammad (s), to them: ‘Truly you shall be raised again after death’, those who disbelieve will say, ‘This, Qur’ān that speaks of resurrection — or, [this] that you are saying — is nothing but manifest, clear, sorcery’ (sihrun: a variant reading has sāhirun, ‘sorcerer’, in which case the reference is to the Prophet (s).
[Tafsir al-Jalalayn, trans. Feras Hamza]
وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
“ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]
ആറു ദിവസം കൊണ്ടാണു പ്രപഞ്ച സൃഷ്ടി നടന്നതെന്നും അതിനു മുന്‍പ് ദൈവ ചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു എന്നും ബൈബിളും പ്രസ്താവിക്കുന്നു. (ഉല്‍പ്പത്തി: 1:2)
ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്.
“ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)
പ്രപഞ്ചമെങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരം കിട്ടായ്കയാല്‍ ഇരിക്കപ്പൊറുതി കിട്ടാതെ അലയുന്നവരാരും തന്നെ അല്ലാഹുവിന്റെ ഈ ഇരിപ്പിടവും , മഹാസമുദ്രവും അല്ലാഹു തന്നെയും എങ്ങിനെയുണ്ടായി എന്നൊന്നും ചിന്തിച്ചു തല പുണ്ണാക്കാറില്ല. എല്ലാത്തിനും കാരണം തേടിത്തേടി ഒടുവില്‍ അല്ലാഹുവിനെ ആരുണ്ടാക്കി എന്നാരെങ്കിലും ചോദിച്ചാല്‍ ഉടനെ ആ പിശാചുമായുള്ള സംസാരം നിര്‍ത്തി സ്ഥലം വിട്ടുകൊള്ളണം എന്നാണു പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചിട്ടുള്ളത്. അത്തരം യുക്തിവാദങ്ങളുമായി വരുന്നവരുടെ കണ്ണിലേക്കു പൂഴി വാരിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചുവത്രേ!
പടിപടിയായി ദൈവം എപ്രകാരമാണു പ്രപഞ്ചസൃഷ്ടി നടത്തിയതെന്നു ബൈബിള്‍ ഉല്‍പ്പത്തിക്കഥയില്‍ ക്രമം തെറ്റാതെ വിവരിച്ചു തരുന്നുണ്ട്.
“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ആകൃതിയില്ലാത്തതും ശൂന്യവുമായിരുന്നു. ഇരുട്ട് ആഴത്തിന്മേല്‍ പരന്നിരുന്നു. ദൈവചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുള്‍ ചെയ്തു: “വെളിച്ചം ഉണ്ടാകട്ടെ”. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. ദൈവം വെളിച്ചത്തെ ഇരുട്ടില്‍നിന്നു വേര്‍പെടുത്തി. വെളിച്ചത്തിനു പകല്‍ എന്നും ഇരുട്ടിനു രാത്രി എന്നും പേര് വിളിച്ചു.....”
ഒന്നാംദിവസ്സത്തെ പണി ഇപ്രകാരം പൂര്‍ത്തിയാക്കിയ ദൈവം തുടര്‍ന്നുള്ള സൃഷ്ടി നിര്‍വ്വഹിച്ചതിന്റെ വിവരം ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം: രണ്ടാംദിവസം(ചൊവ്വാഴ്ച്ച) വെള്ളത്തിനു നടുവിലായി ഒരു വിതാനമുണ്ടാക്കി. അതു മേലോട്ടുയര്‍ത്തി വെള്ളങ്ങളെ വേര്‍തിരിച്ചു. (ആകാശത്തിനു മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ടെന്നും ദെവം ആവശ്യാനുസരണം ആകാശവാതില്‍ തുറന്ന് വെള്ളം താഴോട്ടു വീഴ്ത്തുന്നതാണു മഴ എന്നുമായിരുന്നു പൌരാണിക ബാബിലോണിയന്‍ വിശ്വാസം.)
മൂന്നാം ദിവസം വിതാനത്തിനടിയിലെ വെള്ളം ഒരു ഭാഗത്തേക്കു മാറ്റി സമുദ്രമുണ്ടാക്കുകയും ബാക്കി ഭാഗം ഉണക്കി കരയാക്കുകയും ചെയ്തു. ശേഷം പുല്ലും ഫലവൃക്ഷങ്ങളും മുളപ്പിച്ചു. നാലാം ദിവസമാണ് ആകാശക്കമാനത്തില്‍ സൂര്യ ചന്ദ്ര നക്ഷത്രാദികളെയൊക്കെ വെച്ചു പിടിപ്പിക്കുന്നത്! അഞ്ചാം നാള്‍ മത്സ്യങ്ങള്‍ , പറവകള്‍ എന്നിവയെ സൃഷ്ടിച്ചു. ആറാം ദിനത്തിലാണ് കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും പടയ്ക്കുന്നത്. അന്നു തന്നെ പൊടി കുഴച്ച് മനുഷ്യനെയും ഉണ്ടാക്കി. എല്ലാ ജോലിയും പൂര്‍ത്തിയാക്കിയശേഷം ഏഴാം ദിവസം(ഞായറാഴ്ച്ച) ദൈവം കുളിച്ച് വിശ്രമിച്ചു.!
മുഹമ്മദ്നബി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ ‘നാടോടിക്കഥ’ പുനരാവിഷ്കരിച്ചപ്പോള്‍ കാര്യങ്ങള്‍ വളരെയേറെ മാറി മറിഞ്ഞു.
“അല്ലാഹു ഭൂമിയെ ശനിയാഴ്ച്ച പടച്ചു. ..ഞായറാഴ്ച്ച പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചു. മരങ്ങള്‍ തിങ്കളാഴ്ച്ചയും മുന്തിരിവള്ളി അഥവാ ഫലവത്തായ സാധനങ്ങള്‍ ചൊവ്വാഴ്ച്ച പടച്ചു. മത്സ്യത്തെ ബുധനാഴ്ച്ചയും മറ്റു ജീവജാലങ്ങളെ വ്യാഴാഴ്ച്ചയും സൃഷ്ടിച്ചു. ആദമിനെ അവസാന സൃഷ്ടിയായി പകലിന്റെ അവസാന മണിക്കൂറില്‍ അസര്‍ മുതല്‍ രാത്രി വരെയുള്ള സമയത്തിനിടയില്‍ വെള്ളിയാഴ്ച്ച ദിവസത്തിലും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.” [ഹദീസ്]
ബൈബിളിളെ കഥയുമായോ ഖുര്‍ ആനിലെ തന്നെ വിവരണങ്ങളുമായോ പൊരുത്തപ്പെടുന്നതല്ല ഹദീസിലെ ഈ വിശദീകരണം.
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:
“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള്‍ കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ . വാള്യം 4. പേജ് 409)
6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.
അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി!
بَدِيعُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَإِذَا قَضَىٰ أَمْراً فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ
“ആകാശഭൂമികളെ സൃഷ്ടിച്ചവനത്രേ അവന്‍ . ഒരുകാര്യം സൃഷ്ടിക്കണമെന്നു തീരുമാനിച്ചാല്‍ “ഉണ്ടാവുക” എന്ന് അതിനോട് പറയുകയേ വേണ്ടു. അപ്പോള്‍ അതുണ്ടാകുന്നു.” (2:117)
എന്ന അല്ലാഹുവിന്റെ വീരവാദവും ഇവിടെ നിരര്‍ത്ഥകമാകുന്നു. ! പ്രപഞ്ചമുണ്ടാക്കാന്‍ 6 ദിവസം-അതായത്, നമ്മുടെ മൂന്നു ലക്ഷം കൊല്ലം -കഠിനാധ്വാനം ചെയ്യേണ്ടി വന്നു അല്ലാഹുവിന്! എന്നിട്ടും അദ്ദേഹത്തിനു കാര്യമായ ക്ഷീണമൊന്നും ബാധിച്ചില്ല (50:38) എന്നതാണ് ഏക ആശ്വാസം!
മൌദൂദിയുടെ വ്യാഖ്യാനപ്രകാരം ഭൂമിയില്‍ നമുക്ക് ആഹാരമൊരുക്കാന്‍ അല്ലാഹു രണ്ടു ലക്ഷം കൊല്ലം പണിയെടുത്തിട്ടുണ്ട്. പ്രപഞ്ചം മൊത്തം സംവിധാനിക്കാന്‍ വെറും ഒരു ലക്ഷം കൊല്ലമേ വേണ്ടി വന്നുള്ളു!!
[അല്ലാഹുവിന്റെ ഒരു ദിവസം നമ്മുടെ 50000 കൊല്ലത്തിന്റെ നീളമുള്ളതാണ് എന്നു ഖുര്‍ ആന്‍ ]
പ്രപഞ്ചസ്രഷ്ടാവായ ഈ ദൈവം തന്റെ നിസ്സാരസൃഷ്ടികളോട് ഈ സൃഷ്ടികര്‍മ്മവിവരണമൊക്കെ വിളമ്പിയത് [അന്നത്തെ അറബികള്‍ക്കു ] തന്റെ വലുപ്പം കാണിച്ചു കൊടുക്കാനായിരുന്നിരിക്കണം. പക്ഷെ ഇക്കാലത്ത് ഇതൊക്കെ വായിക്കുന്ന ,സാമാന്യബുദ്ധിയും അല്‍പ്പം ശാസ്ത്രബോധവും ഉള്ള ഒരു മനുഷ്യന് ഈ ദൈവത്തിന്റെ അല്‍പ്പത്തരവും വിവരക്കേടും കണ്ട് ചിരിക്കാനേ ഇതുപകരിക്കൂ!
ആദ്യമുണ്ടായത് ആകാശമോ ഭൂമിയോ എന്ന കാര്യത്തിലും ഖുര്‍ ആന്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണു നല്‍കുന്നത്. ഭൂമിയിലെ എല്ലാ കാര്യവും ശരിപ്പെടുത്തിയ ശേഷം ആകാശത്തിന്റെ നേരെ തിരിഞ്ഞു എന്ന് ഒന്നിലധികം സ്ഥലത്ത് പറയുമ്പോള്‍ (2:29) ,(41:11) ആകാശത്തിന്റെ നിര്‍മ്മിതിയാണാദ്യം നടന്നതെന്നും പിന്നീടാണു ഭൂമിയെ പരത്തിയതെന്നും മറ്റൊരിടത്ത് (79:27-32) വിവരിക്കുന്നു.
ഇവിടെയും വ്യാഖ്യാനം കൊണ്ട് ഉരുണ്ടു മറിയുകയാണു പണ്ഡിതന്മാര്‍ !
മൌദൂദി വക:-
“പൂര്‍വ്വിക മുഫസ്സിറുകളില്‍ ,ഖുര്‍ ആന്‍ അനുസരിച്ചു ഭൂമിയാണോ ആകാശമാണോ ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്ന കാര്യത്തില്‍ വളരെക്കാലം ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു വിഭാഗം ഈ വാക്യത്തെയും അല്‍ ബഖറയിലെ 29ആം വാക്യത്തെയും ആസ്പദമാക്കി ഭൂമിയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടതെന്ന് വാദിച്ചു. മറുകക്ഷി സൂറത്തുന്നാസിആത്തിലെ 27 മുതല്‍ 33 വരെ സൂക്തങ്ങളെ ആസ്പദമാക്കി ആദ്യം സൃഷ്ടിക്കപ്പെട്ടത് ആകാശമാണെന്നും. അവിടെ ഭൂമിയുടെ സൃഷ്ടി ആകാശത്തിനു ശേഷമാണുണ്ടായതെന്ന് സ്പഷ്ടമായി പറയുന്നുണ്ടല്ലോ. പക്ഷെ, ഖുര്‍ ആന്‍ പ്രകൃതിശാസ്ത്രമോ ഗോളശാസ്ത്രമോ പഠിപ്പിക്കുന്നതിനു വേണ്ടി എവിടെയും പ്രപഞ്ചസൃഷ്ടിയെ പരാമര്‍ശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. തൌഹീദ്, ആഖിറത്ത് എന്നീ പ്രമാണങ്ങളില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മറ്റനേകം അടയാളങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ആകാശഭൂമികളുടെ ഉല്‍ഭവവും ആലോചിക്കുന്നതിനു വേണ്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു മാത്രം. ആ പശ്ചാത്തലത്തില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയുടെ കാലക്രമം വിവരിക്കുകയോ ആകാശമോ ഭൂമിയോ ആദ്യം സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുകയോ ചെയ്യുക ഒരാവശ്യമേയല്ല. ആദ്യം സൃഷ്ടിക്കപ്പെട്ടത് ഏതായാലും ശരി അവ രണ്ടും ദൈവം ഏകനാണെന്നു വിളിച്ചോതുന്നു....”(തഫ് ഹീമുല്‍ ഖുര്‍ ആന്‍ . വോള്യം 4 പേ. 410)
മറ്റൊരു വ്യാഖ്യാതാവിന്റെ ഞാണിന്മേല്‍ക്കളി കൂടി കാണുക:
അമാനി വക:-
“സുമ്മസ്തവാ ഇലസ്സമാ അ”, (പിന്നെ അവന്‍ ആകാശത്തിലേക്കു തിരിഞ്ഞു.) എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ഭൂമി സൃഷ്ടിച്ച ശേഷമാണ് അല്ലാഹു ആകാശം സൃഷ്ടിച്ചതെന്നു ധരിച്ചുകൂടാത്തതാണ്. കാരണം സൂറ അന്നാസി ആത്തില്‍ ‘വല്‍ അര്‍ള ബ അദ ദാലിക ദഹാഹാ’(അതിനു ശേഷം ഭൂമിയെ അവന്‍ പരത്തി) എന്നു വ്യക്തമാക്കിയിരിക്കുന്നു. നമ്മുടെ വാനശാസ്ത്രപണ്ഡിതന്മാര്‍ക്കു ഏഴു ആകാശങ്ങളെപ്പറ്റി സൂക്ഷ്മമായി ഒന്നും പറയാന്‍ സാധിച്ചിട്ടില്ലെങ്കിലും , ഉപരിലോകത്തെ നക്ഷത്രങ്ങള്‍ക്കാണു ഭൂമിയെക്കാള്‍ കാലപ്പഴക്കമെന്നാണ് മൊത്തത്തില്‍ അവരുടെയും നിഗമനം. അതുകൊണ്ട് ‘സുമ്മ’ (പിന്നെ) എന്ന പദം ഇവിടെ കാലക്രമം കാണിക്കാനുള്ളതല്ല. ഒരു വിഷയത്തിനു ശേഷം മറ്റൊരു വിഷയത്തിലേക്കുള്ള പ്രവേശനം കാണിക്കുവാനുള്ളതാണെന്നു മനസ്സിലാക്കാം.” (വിശുദ്ധ ഖുര്‍ ആന്‍ വിവരണം. വോള്യം.4.പേജ് 2903)
‘സുമ്മ’ എന്ന പദം ,രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക് ‘ചുമ്മാ’ പ്രയോഗിച്ചതാണെന്നും അതു കാലക്രമത്തെ സൂചിപ്പിക്കുന്നതല്ലെന്നുമുള്ള ഈ വ്യാഖ്യാനം രണ്ടു കാരണങ്ങളാല്‍ ദുര്‍ബ്ബലമാണ്; യുക്തിരഹിതമാണ്. ‘പിന്നെ’ എന്നു വെറുതെ പ്രയോഗിച്ചുകൊണ്ട് ബന്ധിപ്പിക്കാവുന്ന വിധം പരസ്പരബന്ധമില്ലത്ത രണ്ടു കാര്യങ്ങളല്ല ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്.
സൃഷ്ടികര്‍മ്മത്തിന്റെ ക്രമം സൂചിപ്പിക്കുകയാണെന്ന് ഏതു വായനക്കാരനും ധരിച്ചു പോകുന്ന വിധം കാര്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇവിടെ സുമ്മ എന്ന വാക്കുപയോഗിച്ചിട്ടുള്ളത്. വ്യാഖ്യാതാക്കള്‍ പറയുന്ന അര്‍ത്ഥത്തില്‍ ‘സുമ്മ’ എന്ന പദം അറബി ഭാഷയില്‍ ഉപയോഗിക്കാറുമില്ല. ഭൂമിയിലെ കാര്യങ്ങളെല്ലാം നേരെയാക്കിയ ശേഷം അല്ലാഹു ആകാശത്തിന്റെ കാര്യത്തിലേക്കു തിരിഞ്ഞു എന്നു തന്നെയാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. പ്രകടമായ ഒരു വൈരുദ്ധ്യത്തില്‍നിന്നു ഖുര്‍ ആനിനെയും ‘അല്ലാഹു’വിനെയും രക്ഷപ്പെടുത്തിയെടുക്കാനുള്ള ഒരു മലക്കം മറിച്ചിലായി മാത്രമേ ഈ വ്യാഖ്യാനത്തെ കാണേണ്ടതുള്ളു.
ഒരു വ്യക്തിയുടെ 23 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയ്ക്ക് പല സന്ദര്‍ഭങ്ങളിലായി ഉരുവിട്ട ‘വെളിപാടുകളി’ല്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ കടന്നു കൂടുക സ്വാഭാവികമാണ്. ഓര്‍മ്മത്തെറ്റുകളും ധാരണാപിശകുകളും മനുഷ്യസഹജമാണ് എന്നതു തന്നെ കാരണം.
ദൈവസന്നിധിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം വിവരിക്കുന്നേടത്തു പോലും ഗുരുതരമായ ഓര്‍മ്മത്തെറ്റാണു ഖുര്‍ ആനിന്റെ കര്‍ത്താവിനു പിണഞ്ഞത്.!
മലക്കുകളും ആത്മാക്കളും അല്ലാഹുവിങ്കലേക്കു കയറിപ്പോകുന്ന ഒരു ദിവസത്തിന് നമ്മുടെ 50000 വര്‍ഷത്തിന്റെ നീളമാണുള്ളതെന്ന് (70:4) ഒരിടത്തും , ആ നാളിന്റെ ദൈര്‍ഘ്യം നമ്മുടെ 1000 വര്‍ഷത്തോളമാണെന്ന് മറ്റു രണ്ടു സ്ഥലത്തും (32:5, 22:47) കാണാം.
പ്രപഞ്ചസൃഷ്ടിയുടെ കൂടുതല്‍ വിശദമായ ‘ദൃക് സാക്ഷി വിവരണങ്ങള്‍ ’ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. ഇങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര ഉറച്ചു കട്ടിയായി. ...”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരേയൊരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നും അടുത്ത തട്ടു വരെ 500 വര്‍ഷത്തെ വഴിദൂരം(ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം) അകലമുണ്ടാക്കുകയും ചെയ്തു.” [ഹദീസ്-മിഷ്ഖാതുല്‍ മസാബീഹ്]
7000 കൊല്ലം കൊണ്ട് ഒരു ഒട്ടകത്തിനു നടന്നെത്താവുന്ന അകലത്തില്‍ 14 തട്ടുകളായി അടുക്കി വെച്ച ഒരു തളികത്തട്ട്! അതായിരുന്നു പ്രവാചകനായ മുഹമ്മദിന്റെ ഭാവനയിലുണ്ടായിരുന്ന പ്രപഞ്ചം.!!!
പുരാതന ഗ്രീസിലും ബാബിലോണിയയിലും മറ്റും പ്രചാരത്തിലിരുന്ന സൃഷ്ടികഥകളാണ് മുഹമ്മദിന്റെ വെളിപാടുകളിലൂടെ ആവിഷ്കരിക്കപ്പെട്ടത്. ഇത്തരം കഥകളില്‍നിന്നും എത്രയോ വിഭിന്നമായിരുന്നു ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന പ്രപഞ്ചസങ്കല്‍പ്പങ്ങള്‍ . .ഭാരതീയദര്‍ശനങ്ങളില്‍തന്നെ ഇതിനുദാഹരണങ്ങള്‍ കാണാം. പദാര്‍ത്ഥവും ആത്മാവും അനാദിയാണെന്നു സിദ്ധാന്തിച്ച ജൈനമതദര്‍ശനങ്ങള്‍ ഭൌതികവാദപരമായിരുന്നു. ബ്രഹ്മത്തില്‍നിന്നു പദാര്‍ത്ഥമുണ്ടായി എന്നു വേദാന്തം പറയുമ്പോള്‍ ,അതു പരമാണുക്കളില്‍നിന്നു രൂപപ്പെട്ടുവെന്നാണ് വൈശേഷിക മതം. ചാര്‍വ്വാകന്റെ പഞ്ചഭൂത സിദ്ധാന്തം ഒരു സ്രഷ്ടാവിന്റെ പ്രസക്തി അംഗീകരിച്ചതായി കാണുന്നില്ല. സാംഖ്യദര്‍ശനവും സ്രഷ്ടാവിനെ നിരാകരിക്കുന്നു.
ബ്രഹ്മാണ്ഡത്തിലെ വിദൂര വിസ്മയങ്ങളെ കിരാതജനത അവരുടെ ഭാവനയുടെ മൂശയില്‍ ആവിഷ്കരിച്ചപ്പോള്‍ നമുക്കു ലഭിച്ചത് വൈവിധ്യമാര്‍ന്നതും മനോഹരവുമായ കുറെ മുത്തശ്ശിക്കഥകളാണ്. ആധുനിക ശാസ്ത്രം മികച്ച സാങ്കേതികോപകരണങ്ങളുടെ സഹായത്തോടെ നടത്തിയ സ്വതന്ത്രമായ പര്യവേക്ഷണങ്ങളാണ് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളുകള്‍ ഓരോന്നായി അനാവരണം ചെയ്യാന്‍ ഇടയാക്കിയത്. ശാസ്ത്രം കണ്ടെത്തിയ വസ്തുതകള്‍ക്ക് , മതപുരാണങ്ങള്‍ അവതരിപ്പിച്ച പഴംകഥകളുമായി ഭീമമായ അന്തരമാണുള്ളത്. ‘ദിവ്യ’വെളിപാടുകളുടെ ആധികാരികതയെത്തന്നെ അവ തകര്‍ത്തു കളഞ്ഞു.
നിതാന്തശൂന്യതയില്‍ തനിച്ചിരുന്ന് ഒരു മഹാപ്രപഞ്ചത്തിന്റെ നിര്‍മ്മിതിക്കായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം ഭാവനാസമ്പന്നവും കൌതുകകരവും തന്നെ. കാലം പോലും ഇല്ലാത്ത കാലത്തും അദ്ദേഹത്തിന്റെ കലണ്ടറില്‍ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമൊക്കെയുണ്ടായിരുന്നു.!!
ശൂന്യതയുടെ അസ്തിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് അനന്തമായ ജലപ്പരപ്പും ദൈവതുല്യം അനാദിയായി നിലനിന്നിരുന്നു. പ്രപഞ്ചമുണ്ടാകും മുമ്പ് ദൈവം തനിച്ചിരുന്ന് ദുര്‍വ്യയം ചെയ്ത നിത്യതയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ; അതും വെള്ളത്തിനു നടുവില്‍ !
ഇരുട്ടത്തിരുന്ന് പ്ലാന്‍ വരക്കാനുള്ള ബുദ്ധിമുട്ടൂഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് ഒന്നാം ദിവസം തന്നെ വെളിച്ചമുണ്ടാകട്ടെ എന്നാണു ദൈവം നിശ്ചയിച്ചത്. ഉചിതമയ ഒരു തീരുമാനമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുട്ടില്‍നിന്നും വെളിച്ചത്തെ ഊരി വേര്‍പെടുത്തി എടുത്തതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. വെളിച്ചത്തിന്റെ അഭാവത്തെയാണല്ലോ നാം ഇരുട്ടെന്നു വിവക്ഷിക്കുന്നത്. ഇരുട്ടിനു കേവല്ലാസ്തിത്വമില്ല എന്നര്‍ത്ഥം. ഏതായാലും ഇരുളിനെ വകഞ്ഞു മാറ്റി ലോകം മുഴുവന്‍ വെള്ളിവെളിച്ചം വാരി വിതറുമ്പോഴും സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളുമൊന്നും ജന്മമെടുത്തിരുന്നില്ല എന്ന വെളിപാട് നമ്മുടെ ചിന്തയ്ക്കു വെളിച്ചം പകരേണ്ട ഒന്നു തന്നെ. പ്രഭാകിരണങ്ങള്‍ തൂവിക്കൊണ്ട് ആകാശവാതില്‍ക്കല്‍ സൂര്യനും നക്ഷത്രങ്ങളും പ്രത്യക്ഷപ്പെടും മുമ്പേ ഭൂമിയില്‍ മുന്തിരിവള്ളികളും ഈന്തപ്പനകളും കായ്ക്കുലകളേന്തി നിന്നിരുന്നുവെന്ന വെളിപ്പെടുത്തല്‍ ജ്ഞാനസ്വരൂപനായ സര്‍വ്വേശ്വരന്റേതായിരുന്നാല്‍ പോലും ശാസ്ത്രവിജ്ഞാനത്തിന്റെ ബാലപാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതു വിശ്വസിക്കാനാവില്ല.
ഒരു സ്രഷ്ടാവിന്റെ അഭാവത്തില്‍ ആകാശഭൂമികളൊക്കെ എങ്ങനെയുണ്ടാവാനാണ് എന്ന ചോദ്യവുമായി ഭൌതികവാദത്തെ മുട്ടുകുത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ വെളിപ്പെടുത്തുന്ന ‘പ്രപഞ്ചസത്യ’ങ്ങളുടെ ദൌര്‍ബല്യത്തെ കുറിച്ചോ അതുള്‍ക്കൊള്ളുന്ന വൈരുദ്ധ്യങ്ങളെകുറിച്ചോ ചിന്തിക്കാറില്ല.
വളരെ പരിമിതമായ അറിവേ മനുഷ്യനുള്ളു. അതിനാല്‍ നമുക്കറിവില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് അഭിപ്രായങ്ങള്‍ പറയാതിരിക്കലാണ് ഉത്തമം. പ്രപഞ്ചത്തിന്റെ അതിരുകള്‍ നിര്‍ണയിക്കാന്‍ പരിമിതമായ നമ്മുടെ ബുദ്ധിക്കാവില്ല. അതുകൊണ്ടു തന്നെ പ്രപഞ്ചസീമയ്ക്കപ്പുറമുള്ള കര്യങ്ങളില്‍ നാം തലയിടുന്നത് അല്‍പ്പത്തവും വിഡ്ഡിത്തവുമായേ കലാശിക്കൂ. മതാചാര്യന്മാര്‍ക്കൊക്കെ അതാണു സംഭവിച്ചത്. സര്‍വ്വജ്ഞത നടിച്ചുകൊണ്ടവര്‍ എഴുന്നള്ളിച്ചതൊക്കെയും പമ്പരവിഢ്ഢിത്തങ്ങളായിരുന്നുവെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വ്വികര്‍ക്കു പറ്റിയ തെറ്റിന്റെ പേരില്‍ മാര്‍പ്പാപ്പമാര്‍ക്കു തന്നെ മാപ്പു പറയേണ്ടി വന്നത് ബൈബിളില്‍ കടന്നു കൂടിയ അബദ്ധവെളിപാടുകള്‍ മൂലമായിരുന്നുവല്ലോ!
പ്രപഞ്ചം എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടെന്നു തെളിയിക്കപ്പേടാത്തേടത്തോളം കാലം അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും സ്രഷ്ടാവിനെപ്പറ്റിയുമുള്ള തര്‍ക്കം തന്നെ അപ്രസക്തമാണ്. ആശാരിയില്ലാതെ മേശയുണ്ടാകുമോ എന്നാണു പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യം. ആശാരി മേശ സൃഷ്ടിക്കുന്നില്ല എന്നതാണു വസ്തുത. നിലവിലുള്ള വസ്തുക്കളില്‍ തന്റെ പണിയായുധം ഉപയോഗിച്ച് രൂപമാറ്റം വരുത്തുക മാത്രമേ ഒരാശാരി ചെയ്യുന്നുള്ളു. മേശയിലെ ഒരു ചെറുകണിക പോലും ആശാരി ശൂന്യതയില്‍നിന്നും സൃഷ്ടിക്കുന്നില്ല. പ്രപഞ്ചത്തിലെ പദാര്‍ത്ഥവും ഊര്‍ജ്ജവും അനാദിയായി നിലനിക്കുന്നു എന്നു തന്നെയാണ് ഇന്നു വരെയുള്ള ശാസ്ത്രീയാന്യേഷണങ്ങളില്‍നിന്നും എത്തിച്ചേരാവുന്ന നിഗമനം. മറിച്ചുള്ള ഒരു അറിവ് ശാസ്ത്രീയമായി സ്വീകരിക്കപ്പെടുകയാണെങ്കില്‍ അതംഗീകരിക്കുന്നതിന് ‘യുക്തി’ ഒരു തടസ്സമാകുമെന്നും തോന്നുന്നില്ല.
ശാസ്ത്രം എന്തു പറയുന്നു?
12700 കിലോമീറ്റര്‍ വ്യാസവും 40000 കിലോമീറ്റര്‍ ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തില്‍ ഒരു മണല്‍തരിയുടെ സ്ഥാനം പോലുമില്ലെന്നും നമുക്ക് ഉണ്മയും ഊര്‍ജ്ജവും നല്‍കുന്ന സൂര്യനക്ഷത്രത്തിന് 13 ലക്ഷം ഭൂമികള്‍ കൂട്ടിവെച്ചത്ര വ്യാപ്തമുണ്ടെന്നും നമുക്കിന്നറിയാം. ഭൂമിയുടെ 11 മടങ്ങ് വ്യാസവും 300 മടങ്ങ് ദ്രവ്യമാനവുമുള്ള വ്യാഴം ഉള്‍പ്പെടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ലഘുഗ്രഹങ്ങളും ഉല്‍ക്കാശിലകളുമെല്ലാം ചേര്‍ന്നാലും സൂര്യപിണ്ഡത്തിന്റെ ഒരു ശതമാനം പോലും വരില്ലെന്നും നാം മനസ്സിലാക്കുന്നു. സൂര്യനില്‍ നിന്നും പ്രകാശത്തിനു 15 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്താന്‍ വെറും 8 മിനിറ്റ് സമയമേ വേണ്ടൂ. സെക്കന്റില്‍ ഏതാണ്ട് 3ലക്ഷം കിലോമീറ്റരാണ് പ്രകാശത്തിന്റെ സഞ്ചാരവേഗത.
മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഒരു വിമാനത്തില്‍ നാം സൂര്യനിലേക്ക് ഒരു യാത്ര പുറപ്പെടുന്നുവെന്ന് സങ്കല്‍പ്പിക്കുക. അവിടെ എത്താന്‍ 17 വര്‍ഷം വേണ്ടി വരും! ഈയിടെ സൌരത്തറവാട്ടില്‍നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടൊയിലേക്ക് അതേ വാഹനത്തില്‍ ഒരു വിനോദയാത്രകൂടിയാവാമെന്നു വെച്ചാലോ; 600 കൊല്ലത്തെ യാത്ര വേണ്ടി വരും.
സൂര്യന്റെ ഏറ്റവും ‘അടുത്ത’ കൂട്ടുകാരനായ ആള്‍ഫാ സെന്റോറി എന്ന നക്ഷത്രത്തിലേക്ക് വെറും നാലു പ്രകാശവര്‍ഷമേ ദൂരമുള്ളു. ഭൂമിയില്‍നിന്ന് നമുക്ക് ആ നക്ഷത്രത്തെ ‘ഇപ്പോള്‍ ’ കാണണമെങ്കില്‍ നാം നാലു കൊല്ലം കഴിഞ്ഞു നോക്കിയാല്‍ മതി എന്നര്‍ത്ഥം . ആ നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തില്‍നിന്ന് ഒരാള്‍ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താന്‍ നാലു കൊല്ലം പിടിക്കും. ഹലോ എന്നു വിളിച്ചാല്‍ തിരിച്ചുള്ള മറുപടി ഹലോ കേള്‍ക്കാന്‍ അയാള്‍ 8കൊല്ലം കാത്തിരിക്കേണ്ടി വരും! നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ കഥയാണിത്.
സൂര്യനുള്‍പ്പെടെ 1000 കോടിയില്പരം നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു താരകുടുംബമാണു നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ. ഒരു നെയ്യപ്പത്തിന്റെ ആകൃതിയില്‍ ചിതറിക്കിടക്കുന്ന ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷമണെന്നു കണക്കാക്കിയിരിക്കുന്നു. അതായത് ഇതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു വെളിച്ചത്തിനു പാഞ്ഞെത്താന്‍ ഒരു ലക്ഷം കൊല്ലം വേണമെന്ന്! ഇത് നമ്മുടെ ഗ്യാലക്സിയുടെ മാത്രം കാര്യം. എന്നാല്‍ ശക്തമായ ടെലസ്കോപ്പുകളുടെ ദൃശ്യസീമയില്‍ ചുരുങ്ങിയത് 1000കോടി ഗ്യാലക്സികളെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ നമ്മുടെ തൊട്ടയലത്തുള്ള ഗ്യാലക്സിയിലേക്ക് 10 ലക്ഷം പ്രകാശവര്‍ഷം ദൂരമുണ്ടെന്നും പറയപ്പെടുന്നു!
ഇപ്പോള്‍ നാം ആകാശത്തു നോക്കി കണ്ടുകൊണ്ടിരിക്കുന്നത് ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ്-നമ്മുടെ ഭൂമിയും സൂര്യനും നമ്മളുമൊക്കെ ജന്മം കൊള്ളുന്നതിനും എത്രയോ മുന്‍പ്- ആകാശത്തു നടന്ന സംഭവങ്ങളുടെ ‘തത്സമയദൃശ്യങ്ങള്‍ ’ ആണെന്നു ചുരുക്കം!! ഇപ്പോള്‍ അവിടെ എന്തു നടക്കുന്നു എന്നറിയാന്‍ നാം 10 ലക്ഷം വര്‍ഷം കഴിഞ്ഞു ടെലസ്കോപ്പ് എടുത്താല്‍ മതിയാകും.
അനന്ത പ്രപഞ്ചത്തിന്റെ അതിരു തേടിയുള്ള മനുഷ്യന്റെ ശാസ്ത്രീയാന്യേഷണങ്ങളാണ് ഇത്രയൊക്കെ വിവരങ്ങള്‍ നമുക്ക് നേടിത്തന്നത്. ഇതൊക്കെ എല്ലാവരും വിശ്വസിക്കണമെന്ന നിര്‍ബ്ബന്ധമൊന്നും ശാസ്ത്രത്തിനില്ല. വിശ്വസിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികങ്ങളോ ഭോഗശാലകളോ ഒരുക്കിവെക്കുകയും അവിശ്വസിക്കുന്നവരെ തീക്കുണ്ഡത്തിലിട്ടു ദണ്ഡിക്കുകയും ചെയ്യുമെന്നൊന്നും ശാസ്ത്രം ജല്‍പ്പിക്കുന്നുമില്ല. നമുക്കും നമ്മുടെ വരും തലമുറകള്‍ക്കും ഈ അറിവുകളെ പ്രയോജനപ്പെടുത്തി ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നു മാത്രം.
അറിവു നേടാന്‍ ശാസ്ത്രം അവലംബിക്കുന്ന രീതി ശരിയാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്നതിനാല്‍ ശാസ്ത്രത്തെ ആര്‍ക്കും അവിശ്വസിക്കേണ്ടി വരുന്നില്ല. പ്രപഞ്ചത്തെക്കുറിച്ച് ഇന്നു വരെ നേടിയ അറിവുകള്‍ മനുഷ്യനെ ഒട്ടും തന്നെ അഹങ്കാരിയാക്കുന്നില്ല. മറിച്ച് അറിയാനിരിക്കുന്ന രഹസ്യങ്ങളുടെ ബാഹുല്യം അവനെ കൂടുതല്‍ വിനയാന്യുതനാക്കുകയാണു ചെയ്യുന്നത്. മനുഷ്യബുദ്ധിയുടെ പരിമിതികളെക്കുറിച്ച് യുക്തിചിന്തകരായ ശാസ്ത്രജ്ഞര്‍ ബോധവാന്മാരുമാണ്.
അതേ സമയം ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ അറിവും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി നടിക്കുന്ന മതവക്താക്കളാണ് സ്വന്തം പരിമിതികളെ അംഗീകരിക്കാതെ ‘അദൃശ്യജ്ഞാന’ത്തിന്റെ പേരില്‍ അഹങ്കരിക്കുന്നത്.
പ്രപഞ്ചത്തിലെ അതി നിസ്സാരമായ ഒരു ചെറുകണിക മാത്രമാണു നമ്മുടെ ഭൂമിയെന്നു നാമിന്നു തിരിച്ചറിയുന്നു. ഭൂമിയിലെ ഒരു നിസ്സാരജീവി മാത്രമായ മനുഷ്യനു വേണ്ടിയാണ് ഈ മഹാപ്രപഞ്ചം മുഴുവനും സൃഷ്ടിച്ചിട്ടുള്ളതെന്നും മനുഷ്യര്‍ , തന്നെ സ്തുതിച്ചു കൊണ്ടും പുകഴ്ത്തിക്കൊണ്ടും ആരാധിക്കാനാണു ദൈവം ഈ പണിയെല്ലാം ചെയ്തു വെച്ചിട്ടുള്ളതെന്നുമാണു മതം നമ്മോടു പറയുന്നത്. ഇതെത്രമാത്രം ബാലിശവും യുക്തിഹീനവുമാണെന്നു പറയേണ്ടതില്ലല്ലോ.
മതഗ്രന്ഥങ്ങളിലുള്ളതെല്ലാം ദൈവത്തിന്റെ വെളിപാടുകളാണന്നും അതിനാല്‍ അതന്യൂനമാണെന്നും മതക്കാര്‍ ശാഠ്യം പിടിക്കുന്നു. തെളിവെന്ത് എന്ന ചോദ്യത്തെ അവര്‍ അസഹിഷ്ണുതയോടെയാണു നേരിടുന്നത്. തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍ കുറ്റമാണെന്ന മട്ടിലാണു മതം പെരുമാറുന്നത്. “യുക്തിയുടെ പരിമിതികള്‍ ബോധ്യപ്പെട്ടിട്ടും സ്രഷ്ടാവായ ദൈവത്തെയും വെളിപാടുകളെയും എന്തുകൊണ്ടംഗീകരിക്കുന്നില്ല?” വിശ്വാസികളുടെ ചോദ്യം ന്യായം തന്നെ. വിശ്വസിച്ചുകൂടാ എന്ന ശാഠ്യമൊന്നും ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കില്ല. പക്ഷേ, ‘വെളിപാടുകള്‍ ’ ദൈവം കൊടുത്തയച്ചതു തന്നെയാണെന്നും വിശ്വസിക്കാന്‍ കൊള്ളാവുന്നതാണെന്നും ബോധ്യപ്പെടേണ്ടതുണ്ട് എന്നതാണു പ്രശ്നം.
വെളിപാടുകളായി ലഭിച്ചു എന്നു പറയപ്പെടുന്ന ജ്ഞാനശകലങ്ങളൊന്നും തന്നെ നമുക്ക് നേരിട്ടു കിട്ടിയതല്ല. മറ്റാര്‍ക്കോ വെളിപ്പെട്ടതും അവര്‍ അവരുടെ സമകാലികരോട് പറഞ്ഞറിയിച്ചതുമാണ്. വെളിപാടുരുവിട്ടു കേട്ടുവെന്നു പറയപ്പെടുന്ന പ്രവാചകന്മാര്‍ക്കു പോലും ദൈവത്തില്‍നിന്നും നേരിട്ടല്ല അതൊന്നും കിട്ടിയിട്ടുള്ളത്. ഏകാന്തധ്യാനത്തില്‍ മുഴുകിയിരിക്കെ , മറ്റാരുമറിയാതെ , ഒരു ദൃക്‌സാക്ഷി പോലുമില്ലാതെ , അദൃശ്യരും അശരീരികളുമായ ഏതോ അല്‍ഭുത സത്വങ്ങള്‍ മുഖേന കൈമാറപ്പെട്ടു എന്നൊക്കെയാണു പറയപ്പെടുന്നത്. മനുഷ്യര്‍ അറിയേണ്ടതെന്നു ദൈവം കരുതുന്ന കാര്യങ്ങള്‍ അവരെ അറിയിക്കാനും ബോധ്യപ്പെടുത്താനും വക്രതയില്ലാത്ത ലഘുവും ലളിതവുമായ ഒരു മാര്‍ഗ്ഗവും അവലംബിക്കാതെ ഇത്രയും ദുരൂഹവും അവിശ്വസനീയവുമായ ഒരു വളഞ്ഞ വഴി ദൈവം സ്വീകരിച്ചു എന്നു പറയുന്നതില്‍ തന്നെ ഗുരുതരമായ യുക്തിഭംഗം ദൃശ്യമാണ്.
ഇനി അപ്രകാരം വെളിപ്പെട്ടു എന്നു പറയുന്ന ദിവ്യവെളിപാടുകളുടെ ഉള്ളടക്കം മുന് വിധിയില്ലാതെ സ്വതന്ത്രമായ ഒരു പരിശോധനയ്ക്കു വിധേയമാക്കിയാലോ ? കാര്യങ്ങള്‍ക്കു കുറേക്കൂടി തെളിവും വ്യക്തതയും കൈവരാതിരിക്കില്ല. പ്രപഞ്ചസ്രഷ്ടാവായ ദൈവം തന്റെ സൃഷ്ടിയായ ആകാശഭൂമികളെക്കുറിച്ച് അറിയിച്ച കാര്യങ്ങല്‍ പോലും വിവരക്കേട് മാത്രമാണെന്നു ബോധ്യപ്പെടുന്ന പക്ഷം അത്തരം വെളിപാടുകളെ ആശ്രയിക്കേണ്ട ബാധ്യത നമുക്കുണ്ടോ? സ്വന്തം സൃഷ്ടികളെകുറിച്ചു സാമാന്യമായ അറിവു പോലുമില്ലാത്ത ഒരു ‘സ്രഷ്ടാവി’ല്‍ വിശ്വസിക്കുന്നതാണോ അതോ ഈ വെളിപാടുകളൊക്കെ മനുഷ്യന്റെ പരിമിതമായ ബുദ്ധിയില്‍നിന്നും ഭാവനയില്‍നിന്നും ഉറവ പൊട്ടിയതാണെന്ന ശാസ്ത്രീയ നിഗമനത്തെ അംഗീകരിക്കുന്നതാണോ ശരിയായ യുക്തി? ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന പ്രപഞ്ച വിജ്ഞാനത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍ ഇനി നമുക്കു പരിശോധിക്കാം.
പരത്തി വിരിച്ച ഭൂമിയും കുട നിവര്‍ത്തിയ ആകാശവും
പതിനാറാം നൂറ്റാണ്ടില്‍ കോപ്പര്‍നിക്കസിന്റെ സൌരയൂഥ സിദ്ധാന്തം ആവിഷ്കരിക്കപ്പെടുന്നതു വരെ ഭൂമിയെ കേന്ദ്രമാക്കിയുള്ള ഒരു പ്രപഞ്ച സങ്കല്‍പ്പമാണു നിലവിലിരുന്നത്. ഗ്രീക്കു ചിന്തകന്മാരായിരുന്ന പൈതഗോറസിന്റെയും അരിസ്റ്റോട്ടിലിന്റെയും കാലത്തു തന്നെ ഭൂമി ഒരു ഗോളമാണെന്നു കണ്ടെത്തിയിരുന്നുവെങ്കിലും അതിനു സാര്‍വ്വത്രികമായ അംഗീകാരം ലഭിച്ചിരുന്നില്ല. ഭൂമി ഒരു പരന്ന തളികയാണെന്നും അതിനു ചുറ്റും സമുദ്രമാണെന്നും പുരാതന ബാബിലോണിയക്കാര്‍ വിശ്വസിച്ചു. ഭൂമിയെയും സമുദ്രത്തെയും മൂടി വെച്ചിരിക്കുന്ന ഒരു പാത്രമാണ് ആകാശമെന്നും അതില്‍ പതിച്ചു വെച്ചിട്ടുള്ള രത്നങ്ങളാണ് നക്ഷത്രങ്ങളെന്നും അവര്‍ സങ്കല്‍പ്പിച്ചു. പ്രപഞ്ചത്തിന്റെ മൂല വസ്തു ജലമാണെന്നും ഭൂമി ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു തളികയാണെന്നുമായിരുന്നു ഗ്രീക്കുകാരുടെ വിശ്വാസം. ആകാശവും ഭൂമിയും പരസ്പരം ഇണ ചേര്‍ന്നു കിടക്കുകയായിരുന്നുവെന്നും അവയെ ലിംഗം മുറിച്ച് പിന്നീട് വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും മറ്റും യവനപുരാണങ്ങളില്‍ കഥയുണ്ട്! പ്രപഞ്ചത്തെക്കുറിച്ച് ഏതാണ്ട് സമാനമായ ധാരണകള്‍ തന്നെയാണ് ഖുര്‍ ആനിന്റെ കര്‍ത്താവിനും ഉണ്ടായിരുന്നത്.
ٱلَّذِي جَعَلَ لَكُمُ ٱلأَرْضَ فِرَٰشاً وَٱلسَّمَاءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَٰتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ للَّهِ أَندَاداً وَأَنْتُمْ تَعْلَمُونَ
ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)
He Who assigned to you, created [for you], the earth for a couch, like a carpet that is laid out, neither extremely hard, nor extremely soft so as to make it impossible to stand firm upon it; and heaven for an edifice, like a roof; and sent down from the heaven water, wherewith He brought forth, all types of, fruits for your provision; so set not up compeers to God, that is partners in worship, while you know that He is the Creator, that you create not and that only One that creates can be God.
ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا
നിങ്ങള്‍ക്കു കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന്‍ ഉയര്‍ത്തി...(13:2)
God is He Who raised up the heavens without visible supports ....
أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَٰوَٰتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നു കിടക്കുകയായിരുന്നു. അവയെ പിന്നീടു നാം വേര്‍പ്പെടുത്തി മാറ്റി...(21:30)
Have they not ([one may] read a-wa-lam or a-lam) realised, [have they not] come to know, those who disbelieve, that the heavens and the earth were closed together and then We parted them, We made seven heavens and seven earths — or [it is meant] that the heaven was parted and began to rain, when it did not use to do so, and that the earth was parted and began to produce plants, when it did not use to do so; and We made, of water, [the water] that falls from the heaven and that springs from the earth, every living thing?, in the way of plants and otherwise: in other words, water is the cause of such [things] having life. Will they not then believe?, by affirming My Oneness?
ആകാശവും ഭൂമിയും ഏഴു തട്ടുകളായി സൃഷ്ടിച്ചവനത്രേ അല്ലാഹു......(65:12)
ٱللَّهُ ٱلَّذِي خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْماً
God it is Who created seven heavens, and of earth the like thereof, that is to say, seven earths. The command, the revelation, descends between them, between the heavens and the earth: Gabriel descends with it from the seventh heaven to the seventh earth, that you may know (li-ta‘lamū is semantically connected to an omitted clause, that is to say, ‘He apprises you of this creation and this sending down [that you may know]’), that God has power over all things and that God encompasses all things in knowledge.
ഭൂമി ഗോളാകൃതിയിലാണെന്നും , ആകാശമെന്ന ഒരു വസ്തു ഭൂമിക്കു മുകളില്‍ കമഴ്ത്തി വെച്ചിട്ടില്ലെന്നും ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ്. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്താകട്ടെ വളരെ വികലമായ ധാരണകളാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രവാചകന്‍ തന്റെ വെളിപാടുകള്‍ അവതരിപ്പിച്ചതും വിശദീകരിച്ചതും അന്നത്തെ ധാരണകള്‍ക്കനുസരിച്ചാണ്. ഭൂമി പരന്നതാണെന്നു തന്നെയാണ് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്.
“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര കട്ടിയായി....”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയതുപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നു മറ്റേ തട്ടു വരെ 500വര്‍ഷത്തെ വഴിദൂരം അകലമുണ്ടാക്കുകയും ചെയ്തു.”[ ഹദീസ്-മിശ്ഖാത്]
ഖുര്‍ ആന്‍ വാക്യങ്ങള്‍ക്ക് അര്‍ത്ഥവ്യാഖ്യാനം നല്‍കുവാനുള്ള ചുമതല പ്രവാചകനു മാത്രമേയുള്ളു. അദ്ദേഹം വിവരിച്ചു തന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ വിശ്വാസികള്‍ സ്വീകരിച്ചു കൂടാത്തതുമാണ്. എന്നാല്‍ ആകാശഭൂമികളെപ്പറ്റിയും മറ്റും ഖുര്‍ ആന്‍ അവതരിപ്പിച്ച വെളിപാടുകള്‍ക്ക് നബി നല്‍കിയ വിശദീകരണങ്ങള്‍ സൌകര്യപൂര്‍വ്വം മാറ്റിവെച്ച് ശാസ്ത്രത്തിന്റെ വാലില്‍ തൂങ്ങി വ്യാഖ്യാനിക്കാനാണ് ഇന്ന് മതപണ്ഡിതന്മാര്‍ ശ്രമിക്കുന്നത്. ഇത് സത്യസന്ധതയില്ലാത്തതും ആത്മവഞ്ചനാപരവുമായ നിലപാടാണ്. ദൈവം നേരിട്ട് അറിയിച്ചതും ദൈവദൂതന്‍ വേണ്ടത്ര വിശദീകരിച്ചു തന്നതുമായ കാര്യങ്ങള്‍ അതേ പടി വിശ്വസിക്കുന്നതിന് മനുഷ്യനിര്‍മ്മിതമായ ശാസ്ത്രം ഒരു തടസ്സമായിക്കൂടാത്തതാണ്. ഇവിടെ വിശ്വാസം കൊണ്ട് തുപ്പാനും വയ്യ; ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന പരുവത്തില്‍ വന്‍ പ്രതിസന്ധിയെയാണ് മതം അഭിമുഖീകരിക്കുന്നത്. വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് ഇരുട്ടും വെളിച്ചവും കൂട്ടിക്കെട്ടാനുള്ള പാഴ്ശ്രമം ഈ പ്രതിസന്ധിയുടെ ഉല്‍പ്പന്നമാണ്. ദൈനംദിന ജീവിതത്തില്‍ പ്രവാചകന്റെ ചര്യകളും വചനങ്ങളും വള്ളിപുള്ളി തെറ്റാതെ അനുകരിച്ചു വരുന്ന സാധാരന മുസ്ലിം ഭക്തര്‍ പോലും ഇത്തരം കാര്യങ്ങളില്‍ ഹദീസുകളെ മുഖവിലയ്ക്കെടുക്കാതെ, ‘സദാ മാറിക്കൊണ്ടിരിക്കുന്ന’ ശാസ്ത്രസിദ്ധാന്തങ്ങളെ വിശ്വാസത്തിലെടുക്കുന്നു എന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ!
ഖുര്‍ ആനില്‍ ഭൂമിയെ പരത്തി, വിരിച്ചു എന്നൊക്കെ പറയുന്നതിന് , സൌകര്യപ്പെടുത്തി, മനുഷ്യവാസയോഗ്യമാക്കി എന്നൊക്കെയാണത്രെ ഇന്നത്തെ അര്‍ത്ഥം! ഏഴു ഭൂമി, ഏഴാകാശം എന്നൊക്കെ പറഞ്ഞതിന് കാക്കത്തൊള്ളായിരം ഗോളങ്ങള്‍ , അനന്ത താരാഗണങ്ങള്‍ എന്നൊക്കെയാണത്രെ വിവക്ഷ. ഒട്ടകത്തിന്റെ വഴിദൂരം എന്നത് പ്രകാശവര്‍ഷമാണെന്നും നാളെ വ്യാഖ്യാനിച്ചുകൂടെന്നില്ല. എന്നാല്‍ പോലും അല്ലാഹുവിന്റെ പ്രപഞ്ചം നമ്മുടെ ഗ്യാലക്സിയോളം വരില്ല.
ഏഴാകാശത്തും നേരിട്ടു കയറിപ്പോയി സാക്ഷാല്‍ അല്ലാഹുവിനെ നേരില്‍ കണ്ട അന്ത്യപ്രവാചകനെ തള്ളിപ്പറയുന്നതില്‍ ഈ ആധുനിക വ്യാഖ്യാതാക്കള്‍ക്കു ഒട്ടും മനസ്സാക്ഷിക്കുത്തില്ല. എല്ലാ കള്ളത്തരങ്ങളും അല്ലാഹുവിനെ രക്ഷിക്കാനാണല്ലോ എന്ന ആശ്വാസമാണവര്‍ക്ക്!
ഖുര്‍ ആനിലെ ഭൂമിയെ തന്നെ ‘ഉരുട്ടി’യെടുക്കാനുള്ള പരിശ്രമവും സമീപകാലത്തു സജീവമായിട്ടുണ്ട്. ശ്രമകരമായ ഒരു ഗവേഷണത്തിലൂടെ ഖുര്‍ ആനിലും ഭൂമിയുടെ ഗോളാകൃതിക്ക് സൂചന കണ്ടെത്തിയതായി ഈ ആധുനിക ദൈവ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുണ്ട്. ഗോള സൂചനയൊളിപ്പിച്ച ഖുര്‍ ആന്‍ സൂക്തങ്ങളിലൊന്നിതാണ്:-
خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ بِٱلْحَقِّ يُكَوِّرُ ٱللَّيْـلَ عَلَى ٱلنَّهَـارِ وَيُكَوِّرُ ٱلنَّـهَارَ عَلَى ٱللَّيْلِ ...
രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)
He created the heavens and the earth with the truth (bi’l-haqqi is semantically connected to khalaqa, ‘He created’). He turns the night into day, so that it grows, and turns the day into night, so that it grows, and He has disposed the sun and the moon, each running, in its course, for an appointed term, until the Day of Resurrection. Verily it is He Who is the Mighty, Whose way [always] prevails, Requiter of His enemies, the [ever] Forgiving, of His friends.
ഇവിടെ ‘കവ്വറ’[ചുറ്റിപ്പൊതിയുക](turns എന്നാണു ജലാലൈന്‍ പരിഭാഷ!) എന്ന പദത്തിന് ഭാഷോല്‍പ്പത്തി ശാസ്ത്രമനുസരിച്ച് ‘കുറത്’[പന്ത്] എന്ന പദവുമായി ബന്ധമുണ്ടെന്നും ആയതിനാല്‍ അതു പന്തു പോലുള്ള സാധനങ്ങളെ മാത്രം പൊതിയാനാണുപയോഗിക്കുന്നതെന്നുമൊക്കെയാണു കണ്ടു പിടുത്തം. രാത്രി പകലിന്മേല്‍ പൊതിയുന്നതോടെ പകല്‍ ഉരുണ്ടു കിട്ടിയല്ലോ! പകല്‍ രാത്രിയെ പൊതിയുന്നതിനാല്‍ രാത്രിയും ഉരുണ്ടതു തന്നെ. ഇനി ഭൂമിയെ ഉരുട്ടാനെന്താണു പ്രയാസം? രാത്രിയും പകലും ഉരുണ്ടതാണെങ്കില്‍ ഭൂമിയും തഥൈവ!! 1400കൊല്ലം മുമ്പ് അല്ലാഹു വിശാലമായി പരത്തി വിരിച്ചു വെച്ച ഭൂമിയെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഒരു വിധം തട്ടിയുരുട്ടി ഗോളമാക്കി മാറ്റാന്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷകര്‍ക്കു സാധ്യമായത് ഇപ്രകാരമാണ്!!!
രാത്രി പകലിന്മേല്‍ പൊതിയുമ്പോഴേക്കും ഭൂമി ഗോളമായി മാറുന്നതെങ്ങനെയെന്നൊന്നും ആരും ചോദിക്കരുത്. പരത്തിയെന്നും വിരിച്ചുവെന്നുമൊക്കെ പച്ചയായി പറഞ്ഞ ശേഷം, ഉരുട്ടിയ കാര്യം വരികള്‍ക്കിടയില്‍ ആര്‍ക്കും തിരിയാത്തവിധത്തില്‍ ഗോപ്യമാക്കി വെച്ചതിന്റെ ഉദ്ദേശ്യനെന്ത് എന്നും ചോദിക്കേണ്ടതില്ല. ഭൂമിയുടെ ആകൃതി ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍ കണ്ടെത്തി സ്ഥിരീകരിച്ച് കഴിഞ്ഞ് നാലഞ്ചു നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം മാത്രം ഇക്കാര്യം ഗവേഷണം നടത്തി കണ്ടെത്തിയതിന്റെ യുക്തിയും ഊഹിച്ചെടുത്താല്‍ മതി. ഖുര്‍ ആനില്‍ മുങ്ങിത്തപ്പി വിജ്ഞാനസാഗരങ്ങളെ കീഴടക്കിയ അനേകായിരം മഹാപണ്ഡിതന്മാരുടെ കണ്ണി മുറിയാത്ത തലമുറകള്‍ ഇതിനകം കടന്നു പോയിട്ടുണ്ട്. അവരാരും ഈ അല്‍ഭുത രഹസ്യം എന്തു കൊണ്ട് കണ്ടെത്തിയില്ല എന്ന ചോദ്യവും അപ്രസക്തമാണ്.
രാപ്പകലുകളുടെ ക്രമാവര്‍ത്തനം ഖുര്‍ ആനില്‍ പല വിധത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:-
وَآيَةٌ لَّهُمُ ٱلَّيلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ . .1 .
രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)
ഇവിടെ വാള്‍ ഉറയില്‍നിന്നും ഊരിയെടുക്കുന്നപോലെയാണ് പകലിനെ രാത്രിയില്‍നിന്നും ഊരിയെടുക്കുന്നത് എന്നതിനാല്‍ ഭൂമി വാള്‍ പോലെയാണെന്നു പറയാനാകുമോ?
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِي ٱلَّيلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ
2. ഇവിടെ “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) എന്നാണുള്ളത്. അടപ്പു കൊണ്ട് മൂടുക എന്നര്‍ഥന്മുള്ള ‘യു അശി’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്.
أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلْلَّيْلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِيۤ إِلَىٰ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ3.
അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)
സൂചിയും നൂലും കോര്‍ത്തു വലിക്കുമ്പോലെയാണു രാത്രിയും പകലും പരസ്പരം കോര്‍ത്തു വലിക്കുന്നത് എന്നതിനാല്‍ ഭൂമി ഒരു നൂലു പോലെ നീണ്ടതാണെന്നാരെങ്കിലും വ്യാഖ്യാനിച്ചു കളയുമോ?
يُقَلِّبُ ٱللَّهُ ٱللَّيْلَ وَٱلنَّهَارَ إِنَّ فِي ذٰلِكَ لَعِبْرَةً لأُوْلِي ٱلأَبْصَارِ
4. രാവും പകലും മറിച്ചിടുന്നു. (24:44)
ചപ്പാത്തി മറിച്ചിടും പോലെയാണിവിടെ മറിച്ചിടുന്നത്. ഭൂമി പരന്നതു തന്നെ!
അല്ലാഹുവിന്റെ ഭൂമിയുടെ ആകൃതി മനസ്സിലാക്കാന്‍ സഹായകമായ രണ്ട് ഹദീസുകള്‍ കൂടി ഉദ്ധരിക്കാം
“അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളി:“പുനരത്ഥാനദിവസം ഭൂമി അല്ലാഹുവിന്റെ കയ്യിലാണിരിക്കുക. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ ചപ്പാത്തി തിരിച്ചും മറിച്ചും ഇടുന്നതുപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ള ഒരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ ഒരു ചപ്പാത്തി പോലെ തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബിയോടു പറഞ്ഞു: അബുല്‍ കാസിം! അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. പുനരുത്ഥാനദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാര വിഭവം എന്തായിരിക്കുമെന്നു ഞാന്‍ അങ്ങയെ അറിയിക്കട്ടെയോ? തിരുമേനി അരുളി: ‘അതെ’ ജൂതന്‍ പറഞ്ഞു: അന്നു ഭൂമി ഒരു ചപ്പാത്തി പോലെയായിരിക്കും. തിരുമേനി അരുളിയതുപോലെത്തന്നെ. അപ്പോള്‍ തിരുമേനിയുടെ അണപ്പല്ലുകള്‍ കാണുമാറ് അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: ചപ്പാത്തിക്കുള്ള കറി എന്തായിരിക്കുമെന്നു ഞാന്‍ പറയട്ടെയോ? അതു ബാലാമും നൂനുമായിരിക്കും. അനുചരന്മാര്‍ ചോദിച്ചു. എന്താണത്? അവിടുന്നരുളി: ‘കാളയും മീനും’. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം 70000 പേര്‍ക്കു തിന്നാനുണ്ടാകും.”
“സഹ് ല്‍ പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “പുനരുത്ഥാനദിവസം വെളുത്തു മിനുസമുള്ളതും പത്തിരി പോലുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും.”[ബുഖാരി]
പ്രകൃതിവര്‍ണ്ണനക്കായി അറബിക്കവികള്‍ അക്കാലത്തുപയോഗിച്ചിരുന്ന ചില ഉപമാലങ്കാരങ്ങള്‍ ഖുര്‍ ആനിലും കാണാം. ശാസ്ത്രം പഠിപ്പിക്കലോ പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെടുത്തലോ ആയിരുന്നില്ല ഖുര്‍ ആനിന്റെ അവതരണലക്ഷ്യം എന്നു സമര്‍ത്ഥിച്ചുകൊണ്ട് ശാസ്ത്രവിരുദ്ധമായ വെളിപാടുകള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നവര്‍ തന്നെയാണ് ഇത്തരം ഭാഷാപ്രയോഗങ്ങളില്‍ ശാസ്ത്രസൂചനകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വാദിക്കുന്നത്! ഭൂമിയുടെ ഗോളാകൃതി, ഭ്രമണം, സൌരപ്രദക്ഷിണം തുടങ്ങിയ പ്രകൃതി രഹസ്യങ്ങളെല്ലാം ‘അല്ലാഹു’വിനറിയാമായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ നേരെ ചൊവ്വേ ഖുര്‍ ആനില്‍ പ്രതിപാദിക്കുമായിരുന്നു. ദുരൂഹമായ സൂചനകള്‍ ഒളിപ്പിച്ചു വെച്ച് ഒരു നാടകം കളിക്കുന്നതുകൊണ്ട് ദൈവത്തിനോ മനുഷ്യര്‍ക്കോ പ്രയോജനമൊന്നുമില്ലല്ലോ. മറിച്ച് പ്രപഞ്ച്ച രഹസ്യങ്ങളെക്കുറിച്ച് മനുഷ്യര്‍ക്കുപകാരപ്പെടുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ അറിയിച്ചു തന്നിരുന്നുവെങ്കില്‍ അന്നത്തെ ആളുകള്‍ക്കും പിന്നീട് ഇതെല്ലാം കണ്ടു പിടിക്കുന്നതിനായി പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ശാസ്ത്രകാരന്മാര്‍ക്കും , ഖുര്‍ ആനിന്റെ ‘ദൈവീകത’ സ്ഥാപിച്ചെടുക്കാന്‍ പെടാപ്പാടു പെടുന്ന ഗവേഷണക്കാര്‍ക്കും ശാസ്ത്രവിരുദ്ധതയുടെ പേരില്‍ വിശ്വാസത്തെ തള്ളിപ്പറയുന്ന യുക്തിവാദികള്‍ക്കും , എന്നു വേണ്ടാ ; പ്രവാചകരെ അയച്ചും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചും മറ്റും സൃഷ്ടികളെ നേര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ ബുദ്ധിമുട്ടുന്ന ദൈവത്തിനു തന്നേയും എത്രയോ പ്രയോജനകരമായേനേ അത്! പ്രകൃതി രഹസ്യങ്ങളൊന്നും മനുഷ്യര്‍ക്കറിയിച്ചു കൊടുക്കാന്‍ ദൈവം ഒട്ടും തന്നെ ഉദ്ദേശിച്ചിരുന്നില്ല എങ്കില്‍ , ഭൂമിക്കും ആകാശത്തിനും ഏഴു തട്ടുകളുണ്ട് എന്നതുപോലുള്ള അബദ്ധപ്രസ്താവനകള്‍ ഒഴിവാക്കാനുള്ള ഔചിത്യമെങ്കിലും കാണിക്കേണ്ടതായിരുന്നു.
ഭൂമിക്ക് ഏഴു തട്ടുകളുണ്ട് എന്ന പ്രസ്താവനയോട് ഖുര്‍ ആന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടവരാരും കാര്യമായി പ്രതികരിച്ചു കാണുന്നില്ല. ഉചിതമായ ഒരു വ്യാഖ്യാനം മെനയാന്‍ പോലും അവര്‍ക്കിതു വരെ സാധ്യമായില്ല എന്നു വേണം കരുതാന്‍ .
ആകാശത്തിന് ഏഴടുക്കുകള്‍ ഒപ്പിക്കാന്‍ പലതരം കസര്‍ത്തുകളും നടത്തിയതായി കാണുന്നു. ഉപരിലോകത്തെ മൊത്തം പ്രപഞ്ചത്തെയാണ് ആകാശം കൊണ്ടുദ്ദേശിക്കുന്നത് എന്നും, ഏഴ് എന്ന സംഖ്യ അനന്തതയെ സൂചിപ്പിക്കക മാത്രമാണെന്നും , അതൊരു അലങ്കാരപ്രയോഗമാണെന്നുമൊക്കെയാണു ഭാഷ്യം. ഇന്നല്ലെങ്കില്‍ നാളെ ആകാശത്തിനു തന്നെ ഏഴു തട്ടുകള്‍ കണ്ടു പിടിക്കപ്പെടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയിലാണു വേറെ ചിലര്‍ . അന്തരീക്ഷവായുവിനെ പഠനസൌകര്യാര്‍ത്ഥം വിവിധ പാളികളായി കണക്കാക്കിയപ്പോള്‍ അതാണ് ഏഴാകാശങ്ങള്‍ എന്ന വ്യാഖ്യാനവുമായി ചിലര്‍ രംഗത്തു വന്നു. ഏഴാകാശങ്ങളെ അടുക്കി വെച്ച ശേഷം ഭൂമിയോടടുത്ത ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചു എന്നാണു ഖുര്‍ ആന്‍ പ്രസ്താവിക്കുന്നത്.وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ (67:5)
ഭൌമാന്തരീക്ഷം എന്ന് ആകാശത്തിന് അര്‍ത്ഥം കണ്ടെത്തി ഏഴു പാളികള്‍ തരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഈ വാക്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരബദ്ധം അവതരിപ്പിക്കുമായിരുന്നില്ല. കാരണം ഈ വ്യാഖ്യാനപ്രകാരം സമുദ്രനിരപ്പില്‍ നിന്നും 12 കിലോമീറ്റര്‍ ഉയരത്തിലുള്ള വായുവിന്റെ ആദ്യ പാളിയെ (troposphere) ഒന്നാം ആകാശമായി കണക്കാക്കേണ്ടി വരും. അതോടെ കോടാനു കോടി നക്ഷത്രങ്ങള്‍ അന്തരീക്ഷവായുവിന്റെ ഒന്നാം തട്ടിലാണെന്ന മറ്റൊരു മഹാ മണ്ടത്തരം കൂടി അല്ലാഹുവിന്റെ തലയില്‍ വീഴും!
ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ പറഞ്ഞാലും ശരി ആകാശം ഉറപ്പുള്ള ഒരു ഖരവസ്തുവാണെന്നു തന്നെയാണ് ഖുര്‍ ആന്‍ ഉറപ്പിച്ചു പറയുന്നത്. ലോകാവസാന നാളില്‍ ആകാശം പൊട്ടിപ്പിളരുമെന്നും അന്നതു ലോലമായിരിക്കുമെന്നും (69:16)وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ആകാശം ഉരിച്ചു മാറ്റപ്പെടുമെന്നും (81:11) കടലാസു ചുരുട്ടുന്നതു പോലെ അല്ലാഹു അതിനെ ചുരുട്റ്റിപ്പിടിക്കുമെന്നും(21:104)يَوْمَ نَطْوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلْكُتُبِ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُ وَعْداً عَلَيْنَآ إِنَّا كُنَّا فَاعِلِينَ ആകാശത്തിനു വിടവുകളൊന്നും കാണാന്‍ സാധ്യമല്ല (50:6)
أَفَلَمْ يَنظُرُوۤاْ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ എന്നും ,അതു ഭൂമിയിലേക്കു തകര്‍ന്നു വീഴാതിരിക്കാന്‍ അല്ലാഹു പിടിച്ചു വെച്ചിരിക്കുകയാണ് (22:65)
أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلأَرْضِ وَٱلْفُلْكَ تَجْرِي فِي ٱلْبَحْرِ بِأَمْرِهِ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلأَرْضِ إِلاَّ بِإِذْنِهِ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ എന്നും മറ്റുമാണ് ഖുര്‍ ആനില്‍ വിവരിച്ചിട്ടുള്ളത്. ആകാശം തകര്‍ന്നു വീഴുമ്പോള്‍ , സിംഹാസനം താഴെ വീണ് അല്ലാഹുവിനു പരിക്കേല്‍ക്കാതിരിക്കാനിടയുള്ളതിനാലാകാം ലോകാവസാനദിവസം അവന്റെ സിംഹാസനം താങ്ങിപ്പിടിക്കാന്‍ എട്ടു മലക്കുകളെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.(69:17)وَٱلْمَلَكُ عَلَىٰ أَرْجَآئِهَآ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ .[പേര്‍ഷ്യയിലെ രാജ സിംഹാസനങ്ങള്‍ക്ക് എട്ടു ഭുജങ്ങളാണുണ്ടായിരുന്നത്]
സിംഹാസനം വിട്ട് അല്ലാഹു താഴേക്കിറങ്ങുന്ന സന്ദര്‍ഭങ്ങളും ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്.
“അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി: നന്മകളുടെ നാഥനും ഉന്നതനുമായ റബ്ബ് രാത്രിയുടെ മൂന്നിലൊന്ന് ശേഷിക്കുന്ന സമയമായാല്‍ ഒന്നാം ആകാശത്തേക്കിറങ്ങി വരും . എന്നിട്ടു വിളിച്ചു പറയും: “വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ ഉത്തരം നല്‍കും. വല്ലവനും എന്നോടു ചോദിക്കുന്ന പക്ഷം ഞാനവനു കൊടുക്കും. വല്ലവനും എന്നോടു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ പൊറുത്തു കൊടുക്കും.”( ബുഖാരി: 583)
അല്ലാഹുവിന്റെ ഭൂമി പരന്നതല്ലായിരുന്നെങ്കില്‍ രാത്രിയുടെ മൂന്നാം യാമം കഴിഞ്ഞ് സിംഹാസനത്തിലേയ്ക്കു തിരിച്ചു പോകാന്‍ കഴിയാതെ അല്ലാഹു ‘കറങ്ങി’യേനെ! രാവിന്റെ മൂന്നാം യാമം ഉരുണ്ട ഭൂമിക്കു ചുറ്റും കറങ്ങുമ്പോള്‍ അല്ലാഹുവിനു രാവിനൊപ്പം ഒന്നാം ആകാശത്തു തന്നെ കറങ്ങി നടക്കേണ്ടി വരുമായിരുന്നു എന്നര്‍ത്ഥം.
സൂര്യനും ചന്ദ്രനും.
أَلَمْ تَرَوْاْ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقاً
وَجَعَلَ ٱلْقَمَرَ فِيهِنَّ نُوراً وَجَعَلَ ٱلشَّمْسَ سِرَاجاً
“ഏഴാകാശങ്ങളെ ഒന്നിനു മേല്‍ ഒന്നായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ചന്ദ്രനെ അതില്‍ ഒരു വെളിച്ചമായും സൂര്യനെ ഒരു വിളക്കായും വെച്ചിരിക്കുന്നു.”(71:15,16)
وَٱلشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَـا ذَلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
وَٱلْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَٱلعُرجُونِ ٱلْقَدِيمِ
لاَ ٱلشَّمْسُ يَنبَغِي لَهَآ أَن تدْرِكَ ٱلقَمَرَ وَلاَ ٱلَّيلُ سَابِقُ ٱلنَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ
“സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു. ചന്ദ്രനും അതിന്റെ ഘട്ടങ്ങള്‍ നാം നിര്‍ണ്ണയിച്ചു. ഉണങ്ങിയ ഈന്തക്കുലത്തണ്ടു പോലെ അതു മടങ്ങിവരും വരെ. സൂര്യനു ചന്ദ്രനെ എത്തിപ്പിടിക്കാവുന്നതല്ല. രാത്രി പകലിനെ കവച്ചു കടക്കുന്നതുമല്ല.”(36:38-40)
وَٱلشَّمْسِ وَضُحَاهَا
وَٱلْقَمَرِ إِذَا تَلاَهَا
“സൂര്യനേയും അതിന്റെ പ്രകാശത്തെയും കൊണ്ട് സത്യം. ചന്ദ്രന്‍ അതിനെ പിന്തുടരുമ്പോള്‍ ചന്ദ്രനെക്കൊണ്ടു സത്യം.”(91:1,2)
ഏഴാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യനു മേലോട്ടു നോക്കിയാല്‍ കാണാവുന്ന കാര്യങ്ങളല്ലാതെ ശാത്രീയമായ എന്തെങ്കിലും വസ്തുതകള്‍ ഈ ഖുര്‍ ആന്‍ വാക്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടോ? സൂര്യന്‍ പകല്‍ സഞ്ചരിക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നു; ചന്ദ്രന്‍ ഒരു വെളിച്ചമാണ്; ചിലപ്പോള്‍ അതു വൃത്താകാരത്തിലും മറ്റു ചിലപ്പോള്‍ ഈന്തക്കുലയുടെ ഉണക്കത്തണ്ടു പോലെ ചുങ്ങി വളഞ്ഞും രൂപം മാറുന്നു; സൂര്യനും ചന്ദ്രനും പരസ്പരം കൂട്ടി മുട്ടാതെയും ഓവര്‍ടേയ്ക്കു ചെയ്യാതെയും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നൊക്കെ സര്‍വ്വജ്ഞനായ ഒരു ദൈവമാണു പറയുന്നതെന്ന് ഇക്കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ?
ഇവിടെയും നൂതനവ്യാഖ്യാനം കൊണ്ടു ഉരുണ്ടു മറിയുകയല്ലാതെ മതവക്താക്കള്‍ക്ക് വേറെ വഴിയില്ല. സൂര്യന്‍ സ്വയം കറങ്ങുന്നതായും നക്ഷത്ര സമൂഹങ്ങള്‍ പരസ്പരം അകലുന്നതായുമൊക്കെ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഖുര്‍ ആന്‍ സൂര്യന്‍ സഞ്ചരിക്കുന്നു എന്നു പറഞ്ഞതില്‍ തെറ്റില്ല എന്നുമാണ് പുതിയ വിശദീകരണം. അതേ സമയം സൂര്യന്റെ സഞ്ചാരം ഏതു തരത്തിലുള്ളതാണെന്ന് അല്ലാഹുവുമായി നേരിട്ടു ‘ഓണ്‍ ലൈന്‍ ’ബന്ധമുണ്ടായിരുന്ന പ്രവാചകന്‍ വ്യക്തമായിത്തന്നെ വിശദീകരിച്ചിട്ടുള്ള കാര്യം ഇക്കൂട്ടര്‍ മറച്ചു വെക്കുന്നു. :-
“ഒരിക്കല്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ നബി അബൂ ദര്‍റിനോടു ചോദിച്ചു. “സൂര്യനിപ്പോള്‍ എങ്ങോട്ടാണു പോയതെന്നു നിങ്ങള്‍ക്കറിയാമോ?”. “അല്ലാഹുവിനും അവന്റെ ദൂതനും മാത്രമേ അതേക്കുറിച്ച് അറിവുള്ളു” എന്ന് അബൂദര്‍ മറുപടി പറഞ്ഞു. തുടര്‍ന്നു നബി അരുളി: “ദൈവ സിംഹാസനത്തിന്റെ താഴ്ഭാഗത്തു ചെന്ന് സുജൂദ് ചെയ്യാന്‍ പോയിരിക്കുകയാണത്. സുജൂദ് ചെയ്തു കഴിഞ്ഞാല്‍ രണ്ടാമതും ഉദയം ചെയ്യാന്‍ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കും. അപ്പോള്‍ അതിന് അനുവാദം ലഭിക്കും. അടുത്തു തന്നെ വീണ്ടും സുജൂദ് ചെയ്യാന്‍ അവസരം വരും. അപ്പോള്‍ ആ സുജൂദ് സ്വീകരിക്കപ്പെടുകയില്ല. പിന്നെയും ഉദിക്കാന്‍ അല്ലാഹുവിനോടു സമ്മതം ചോദിക്കും. അപ്പോള്‍ അതിനു സമ്മതം ലഭിക്കുകയില്ല. നീ വന്നയിടത്തേയ്ക്കുതന്നെ മടങ്ങിക്കൊള്ളുക എന്ന് അതിനു കല്‍പ്പന ലഭിക്കും. അനന്തരം സാധാരണ അസ്തമിക്കാറുള്ള സ്ഥലത്തുനിന്ന് അത് ഉദയം ചെയ്യും...സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു എന്ന ഖുര്‍ ആന്‍ വാക്യത്തിന്റെ പരുള്‍ അതാണ്.”(ബുഖാരി-1314. സി എന്‍ )
ഉദയം മുതല്‍ അസ്തമയം വരെയുള്ള സാധാരണ കാണുന്ന സഞ്ചാരത്തെ ഉദ്ദേശിച്ചു തന്നെയാണു ഖുര്‍ ആന്‍ പറയുന്നതെന്നു നബി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി സമയത്ത് സൂര്യന്‍ അല്ലാഹുവിന്റെ ഇരിപ്പിടത്തിനു കീഴെ വിശ്രമിക്കുകയാണു ചെയ്യുന്നത്.!
സൂര്യന്‍ ഒരു ചെളിവെള്ളത്തടാകത്തിലാണ് അസ്തമിക്കുന്നതെന്ന് ദുല്‍ഖര്‍ നൈന്‍ ന്റെ ചരിത്രം വിവരിക്കവെ ഖുര്‍ ആന്‍ മറ്റൊരിടത്തും പറയുന്നു:
فَأَتْبَعَ سَبَباً
حَتَّىٰ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْماً قُلْنَا يٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْناً * قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَاباً نُّكْراً
“അങ്ങനെ അദ്ദേഹം ഒരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ അസ്തമിക്കുന്ന സ്ഥാനത്തെത്തിയപ്പോള്‍ കറുത്ത ഒരു ചെളിത്തടാകത്തില്‍ അത് അസ്തമിക്കുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനതയേയും കണ്ടു....”(18:85,86)
ثُمَّ أَتْبَعَ سَبَباً * حَتَّىٰ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُمْ مِّن دُونِهَا سِتْراً
“പിന്നീടദ്ദേഹം മറ്റൊരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ ഉദിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ മറ്റൊരു ജനതയുടെ മേല്‍ അതു ഉദിക്കുന്നതായി അദ്ദേഹം കണ്ടു. അവര്‍ക്കും സൂര്യനും ഇടയില്‍ നാം ഒരു മറ വെച്ചിരുന്നില്ല. (18:89,90)
സൌരയൂഥ സിദ്ധാന്തം തീര്‍ത്തും ഖുര്‍ ആന്‍ വിരുദ്ധമാണെന്നു വ്യക്തം! എന്നിട്ടും വിശ്വാസികള്‍ ഖുര്‍ ആനും ഹദീസും മുഖവിലക്കെടുക്കാതെ ശാസ്ത്രം പറയുന്നതിന്റെ പിന്നാലെ വ്യാഖ്യാനക്കസര്‍ത്തുമായി പരക്കം പായുന്നു. ! ഖുര്‍ ആന്‍ തെറ്റാണെന്നു പറയാന്‍ മാത്രം നിങ്ങളുടെ കയ്യില്‍ എന്തറിവാണുള്ളതെന്നവര്‍ നമ്മളോടു ചോദിക്കുകയും ചെയ്യുന്നു.
ആകാശഗോളങ്ങളുടെ സഞ്ചാരം എന്നത് തികച്ചും ആപേക്ഷികമായ ഒരു സംഗതിയാണ്. ഭൂമിയില്‍നിന്നു സൂര്യന്‍ സഞ്ചരിക്കുന്നു എന്ന് നാം പറയുമ്പോള്‍ ഭൂമിയെ അപേക്ഷിച്ചുള്ള സൂര്യന്റെ സ്ഥാനമാറ്റത്തെയാണര്‍ത്ഥമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നില്ല . ഭൂമിയാണു സ്വയം കറങ്ങുകയും സൂര്യനെ വലം വെക്കുകയും ചെയ്യുന്നത്. ഉദയവും അസ്തമയവുമൊക്കെ നമ്മുടെ വെറും ‘കാഴ്ച്ച’ മാത്രമാണ്. അതൊന്നും പക്ഷേ, ആറാം നൂറ്റാണ്ടിലെ മനുഷ്യര്‍ക്കോ അവരുടെ ‘ദൈവ’ങ്ങള്‍ക്കോ അറിയുമായിരുന്നില്ല.
ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണ്. അതിനു സ്വയം പ്രകാശമില്ല. പാറയാണതിന്റെ ഉപരിതലം. ഒരു സാധാരണ ടെലസ്കോപ്പില്‍ക്കൂടെ നോക്കിയാല്‍ ഇന്നതാര്‍ക്കും ബോധ്യപ്പെടും. മനുഷ്യന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അവിടെ ഇറങ്ങി പാറക്കല്ലുകള്‍ കൊണ്ടുവന്നു. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യങ്ങള്‍ സുലഭമാണ്. ഖുര്‍ ആനില്‍ തെറ്റുണ്ടെന്നു പറയാന്‍ നിങ്ങളുടെ കയ്യില്‍ തെളിവെന്ത്? എന്നു ചോദിക്കുന്ന സുഹൃത്തുക്കള്‍ക്കു വേണ്ടിയാണിതൊക്കെ വിശദീകരിക്കുന്നത്. ചന്ദ്രന്‍ ഒരു വെളിച്ചമാണ് എന്ന ഖുര്‍ ആന്‍ വെളിപാട് അക്കാലത്തെ മനുഷ്യന്റെ കാഴ്ച്ചയോ ആകാശത്തിരുന്ന് എല്ലാം കാണുന്ന ഒരു ദൈവത്തിന്റെ വിശദീകരണമോ? സാമാന്യബുദ്ധിക്കു വിടുന്നു ഈ ചോദ്യം.
നക്ഷത്രങ്ങളും പിശാചുക്കളും.
وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ
“ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.”(67:5)
إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ
وَحِفْظاً مِّن كُلِّ شَيْطَانٍ مَّارِدٍ
لاَّ يَسَّمَّعُونَ إِلَىٰ ٱلْمَلإِ ٱلأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
دُحُوراً وَلَهُمْ عَذابٌ وَاصِبٌ
إِلاَّ مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ
“ധിക്കാരികളായ എല്ലാ പിശാചുക്കളില്‍നിന്നും ആകാശത്തെ സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. ഉന്നത സദസ്സില്‍നിന്ന് ആ പിശാചുക്കള്‍ക്കു കട്ടു കേള്‍ക്കാന്‍ സാധിക്കുകയില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞ് ആട്ടിയോടിക്കപ്പെടും. അവര്‍ക്കാണു ശാശ്വത ശിക്ഷയുള്ളത്. എന്നാല്‍ റാഞ്ചിക്കൊണ്ടു പോകുന്ന ചിലര്‍ ഒഴികെ. തുളച്ചു ചെല്ലുന്ന അഗ്നി അവനെ പിന്തുടരും”(37:6-10)
ആകാശപ്പന്തലിന്റെ അടിഭാഗത്തു പറ്റിച്ചു വെച്ചിട്ടുള്ള മിന്നാമിന്നുഗോളങ്ങളാണു നക്ഷത്രങ്ങള്‍ എന്ന് അക്കാലത്തെ അറബികളെപ്പോലെ അല്ലാഹുവും ധരിച്ചുവെച്ചിരിക്കുന്നു! ലോകാവസാനനാളില്‍ ഈ നക്ഷത്രങ്ങളെല്ലാം തുടച്ചു നീക്കുമെന്നും അവഭൂമിയിലേക്ക് ഉതിര്‍ന്നു വീഴുമെന്നും പറയുന്നുണ്ട്.(81:2, 77:8)وَإِذَا ٱلنُّجُومُ ٱنكَدَرَتْ فَإِذَا ٱلنُّجُومُ طُمِسَتْ
നക്ഷത്രങ്ങളെക്കൊണ്ട് അല്ലാഹു പിശാചുക്കളെ എറിയുന്നതിന്റെ രഹസ്യം നബി വിശദീകരിച്ചിട്ടുള്ളത് ഏറെ രസകരമാണ്. ആകാശത്തു വെച്ച് അല്ലാഹുവും അദ്ദേഹത്തിന്റെ മന്ത്രിമാരായ മലക്കുകളും ഭൂമിയിലെ ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ആ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പിശാചുക്കള്‍ ആകാശത്തിന്റെ ചുവട്ടില്‍ പതുങ്ങിച്ചെന്ന് കാതോര്‍ത്തിരിക്കും. പ്രശ്നം വെച്ച് ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാര്‍ക്കും മറ്റും വിവരങ്ങള്‍ എത്തിച്ചു കൊടുക്കാനാണതെ പിശാചുക്കള്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോകുന്നത്. ഈ ചാരപ്പണിക്കാരെ ദൃഷ്ടിയില്‍ പെട്ടാല്‍ അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി എറിയും. ഏറു കൊണ്ട് അവചത്തു കരിയും. ഏറു കൊള്ളാതെ രക്ഷപ്പെടുന്നവര്‍ കിട്ടിയ രഹസ്യങ്ങളും റാഞ്ചിക്കൊണ്ട് കണിയാന്മാരുടെ അടുത്തെത്തും. അല്ലാഹു പിശാചുക്കള്‍ക്കു നേരെ നടത്തുന്ന ഈ ‘ചാത്തനേറ്’ ആണു രാത്രിയില്‍ ആകാശത്തു നാം ഇടക്കിടെ കാണുന്ന ഉള്‍ക്കകള്‍ !!
ഖുര്‍ ആന്‍ നമുക്കു വിളമ്പിത്തരുന്ന അദൃശ്യവിജ്ഞാനങ്ങളുടെ ഒരു മോഡലാണിത്. ജ്യോത്സ്യന്മാരും മറ്റും ഭാവി പ്രവചിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടി കിട്ടിയില്ലേ?
ഇക്കാര്യത്തില്‍ പിശാചുക്കള്‍ നേരിട്ടു നല്‍കുന്ന സാക്ഷ്യപത്രം കൂടി കാണുക:
وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَاهَا مُلِئَتْ حَرَساً شَدِيداً وَشُهُباً
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ ٱلآنَ يَجِدْ لَهُ شِهَاباً رَّصَداً
“തീര്‍ച്ചയായും ആകാശലോകത്തെ രഹസ്യങ്ങള്‍ തേടി ഞങ്ങള്‍ പോയി. എന്നാല്‍ ശക്തരായ കാവല്‍ക്കാരും അഗ്നി ബോംബുകളും കൊണ്ട് ആകാശം നിറഞ്ഞതായി ഞങ്ങള്‍ കണ്ടു. ഒളിഞ്ഞു കേള്‍ക്കുന്നതിനായി അതില്‍ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ ഇരിക്കുമായിരുന്നു. എന്നാലിപ്പോള്‍ ആരെങ്കിലും അപ്രകാരം കാതോര്‍ക്കുന്നുവോ അവനെ ലക്ഷ്യം വെക്കുന്ന തീഗോളങ്ങളെ അവന്‍ കാണുകയായി.”(72:8,9)
നക്ഷത്രഗണത്തിലെ ഒരിടത്തരം നക്ഷത്രമായ സൂര്യനു ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടി വലിപ്പമുണ്ട്. അതുപോലുള്ള നക്ഷത്രങ്ങളാണു ആകാശക്കുടയില്‍ പറ്റിച്ചുവെച്ച രത്നക്കല്ലുകളായി നാം നോക്കിക്കാണുന്നത്. ഭൂമിയിലെ കൊച്ചു പിശാചുക്കളെ ഓടിക്കാന്‍ ഭൂമിയെക്കാള്‍ അനേകം മടങ്ങു വലിപ്പമുള്ള ഈ തീ ബോംബുകള്‍ പെറുക്കി എറിയുന്ന ദൈവത്തിന്റെ പാഴ്വേലയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ.!
പിശാചുക്കളുടെ വലിപ്പം മനസ്സിലാക്കാന്‍ ഈ ഹദീസും സഹായകമായിരിക്കും:
“അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍നിന്നുണര്‍ന്നാല്‍ അവന്‍ വുളു എടുക്കുകയും മൂന്നു പ്രാവശ്യം മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യട്ടെ എന്തുകൊണ്ടെന്നാല്‍ അവന്റെ മൂക്കിന്റെ ദ്വാരത്തിലാണു പിശാചു രാത്രി കഴിച്ചുകൂട്ടുക.”(ബുഖാരി: 1352)
ഒരിക്കല്‍ മു ആദുബ്നു ജബല്‍ , സഅലത്തുബ്നു ഗനം എന്നീ സ്വഹാബികള്‍ പ്രവാചകനോട് ഇപ്രകാരം ചോദിച്ചു: “പ്രവാചകരേ! എന്താണു ചന്ദ്രക്കല? അതു നൂലു പോലെ മൃദുവായി പ്രത്യക്ഷപ്പെട്ട് പിന്നെ ക്രമേണ വലുതാകുന്നു. വീണ്ടും പഴയ പടി ആയിത്തീരുന്നു. സൂര്യനെപ്പോലെ എപ്പോഴും ഒരേ നിലക്കല്ലല്ലോ കാണപ്പെടുന്നത്? ഈ ചോദ്യത്തിന് അല്ലാഹു തന്നെയാണു മറുപടി നല്‍കിയത്.:
يَسْأَلُونَكَ عَنِ ٱلأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَٱلْحَجِّ وَلَيْسَ ٱلْبِرُّ بِأَن تَأْتُواْ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ وَأْتُواْ ٱلْبُيُوتَ مِنْ أَبْوَابِهَا وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
“ചന്ദ്രക്കലകളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനും സമയം കണക്കാക്കാനുള്ളതാകുന്നു”(2:189)
അരിയെത്ര എന്ന ചോദ്യത്തിന് പയറുപ്പേരിക്ക് എന്ന മറുപടിയാണിവിടെ കിട്ടിയത്! ചന്ദ്രനു വൃദ്ധിക്ഷയം സംഭവിക്കുന്നതെന്തുകൊണ്ടാണ് എന്നു വിശദീകരിച്ചു കൊടുക്കാന്‍ അന്ന് മുഹമ്മദിനു സാധിച്ചില്ലെങ്കില്‍ അതിനു നമുക്കദ്ദേഹത്തെ കുറ്റം പറയാനൊക്കില്ല. എന്നാല്‍ പ്രപഞ്ചം മുഴുവനും ഉണ്ടാക്കി പരിപാലിക്കുന്ന ഒരു ‘സ്രഷ്ടാവി’ന് ഈ നിസ്സാര കാര്യം പോലും പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് `ചിന്തിക്കുന്നവര്‍ക്കുള്ള ഒരു ദൃഷ്ടാന്തം` തന്നെയല്ലേ?
മറ്റൊരിടത്തു ഖുര്‍ ആന്‍ പറയുന്നു:
هُوَ ٱلَّذِي جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُوراً وَقَدَّرَهُ مَنَازِلَ لِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ مَا خَلَقَ ٱللَّهُ ذٰلِكَ إِلاَّ بِٱلْحَقِّ يُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْلَمُونَ
“സൂര്യനെ ഒരു തിളക്കമായും ചന്ദ്രനെ ഒരു വെളിച്ചമായും ആക്കിയതും അതിനു വിവിധ ഘട്ടങ്ങള്‍ നിര്‍ണയിച്ചതും അവനാകുന്നു. കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കറിയാന്‍ വേണ്ടിയാണത്. ന്യായമായ ആവശ്യത്തിനു വേണ്ടിത്തന്നെയാണു അല്ലാഹു അവയെ സൃഷ്ടിച്ചിട്ടുള്ളത്. അറിയുന്ന ജനതക്കായി ദൃഷ്ടാന്തങ്ങള്‍ അവന്‍ വിവരിച്ചു കൊടുക്കുന്നു.”(10:5)
നക്ഷത്രങ്ങള്‍ മനുഷ്യര്‍ക്കു വഴി കാണിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും പറയുന്നുണ്ട്.
ഭൂമിയെന്ന ഈ കൊച്ചു ഗോളത്തിലെ മനുഷ്യരെന്ന നിസ്സാര ജീവിക്ക് ഒരു വാച്ചിന്റെയോ കലണ്ടറിന്റെയോ പ്രയോജനം ലഭിക്കുന്നതിനായി ഭൂമിയെക്കാള്‍ ദശലക്ഷക്കണക്കിനു മടങ്ങ് വ്യാപ്തവും പിണ്ഡവുമുള്ള പരകോടി നക്ഷത്രഗോളങ്ങളെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രായോഗികബുദ്ധി വിസ്മയകരം തന്നെ!!
മൂക്കും ചെവിയും എന്തിനാണെന്ന ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് , “അതു കണ്ണട താഴെ വീഴാതിരിക്കാനാണ്” എന്നുത്തരം പറയുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ വിവരക്കേടാണിവിടെ നാം കാണുന്നത്. ! ബുദ്ധിമാന്‍ മാരായ വ്യാഖ്യാതാക്കള്‍ ഇല്ലായിരുന്നെങ്കില്‍ അല്ലാഹുവിന്റെ കാര്യം മഹാ കഷ്ടമായേനേ!
കാലഹരണപ്പെട്ട കാലഗണന!
ആകാശനിരീക്ഷണത്തിലൂടെ കൃത്യമായി കാലനിര്‍ണയം നടത്താനും അതനുസരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിപ്രതിഭാസങ്ങളെയും മുന്‍ കൂട്ടി പ്രവചിക്കാനും വളരെ പണ്ടു മുതലേ മനുഷ്യര്‍ പരിശീലിച്ചിരുന്നു. ഋതുഭേദങ്ങള്‍ക്കും പ്രകൃതിയിലെ ജൈവപ്രതിഭാസങ്ങളുടെ ചാക്രികാവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നത് സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ വര്‍ത്തുള സഞ്ചാരമായതിനാല്‍ ,ശാസ്ത്രീയവും പ്രയോജനകരവുമായ കാലഗണന സൌരവര്‍ഷത്തെ ആധാരമാക്കിയുള്ളതാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതും സൌരവര്‍ഷക്കലണ്ടര്‍ തന്നെയാണ്.
എന്നാല്‍ അറേബ്യന്‍ മരുഭൂമിയിലെ പഴയകാല നാടോടികള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയാണു കാലം ഗണിച്ചിരുന്നത്. പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ ഈ കാലനിര്‍ണയ സമ്പ്രദായത്തിനു ദിവ്യത്വം കല്‍പ്പിച്ചിരിക്കുകയാണു ഖുര്‍ ആന്‍ !
അറേബ്യയില്‍തന്നെ കാര്‍ഷികവൃത്തി ചെയ്ത് സ്ഥിരാവാസമുറപ്പിച്ചിരുന്ന ജൂത ഗോത്രക്കാരും മറ്റും പ്രകൃതിക്കിണങ്ങുന്ന മട്ടില്‍ ഈ കാലനിര്‍ണയത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ ശ്രമിച്ചിരുന്നു. കൃഷിയും കാലാവസ്ഥയും ,ചന്ദ്രമാസക്കലണ്ടറുമായി ഒത്തു പോകാത്തതിനാല്‍ അവര്‍ തങ്ങളുടെ ‘കലണ്ടറി’ല്‍ ചില ക്രമീകരണങ്ങള്‍ വരുത്തി സൌരവര്‍ഷവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ ‘അല്ലാഹു’ രോഷാകുലനായി പ്രതികരിച്ചതു നോക്കുക:
إِنَّمَا ٱلنَّسِيۤءُ زِيَادَةٌ فِي ٱلْكُفْرِ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُ عَاماً وَيُحَرِّمُونَهُ عَاماً لِّيُوَاطِئُواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُ زُيِّنَ لَهُمْ سُوۤءُ أَعْمَالِهِمْ وَٱللَّهُ لاَ يَهْدِي ٱلْقَوْمَ ٱلْكَافِرِينَ
നിശ്ചയമായും ‘നസീഅ’ അവിശ്വാസത്തിന്റെ വര്‍ദ്ധന തന്നെയാണ്. അതു മൂലം അവിശ്വാസികള്‍ വഴി പിഴപ്പിക്കപ്പെടുന്നു. അല്ലാഹു ഹറാമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കുവാനും അങ്ങനെ അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കുവാനും വേണ്ടി ഒരേ മാസത്തെ തന്നെ അവര്‍ ഒരു കൊല്ലം ഹലാലും മറ്റൊരു കൊല്ലം ഹറാമുമാക്കുന്നു. തങ്ങളുടെ ഈ ദുഷ് ചെയ്തികള്‍ അവര്‍ക്കു ഭംഗിയായി തോന്നുന്നു. കാഫറുകളെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുകയില്ല. “(9:37)
വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നതിപ്രകാരമാണ്:
“ഇമാം റാസി മുതലായ ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. പണ്ടു മുതല്‍ക്കേ ചന്ദ്രികാ മാസങ്ങളുടെ അടിസ്ഥാനത്തിലാണു അറബികള്‍ കാലനിര്‍ണയം ചെയ്തു വന്നിരുന്നത്. സൌരവര്‍ഷവും ചന്ദ്രവര്‍ഷവും തമ്മില്‍ കൊല്ലത്തില്‍ ഏതാണ്ട് പതിനൊന്നു ദിവസത്തെ വ്യത്യാസം ഉണ്ടായിരിക്കുമല്ലോ. ഉഷ്ണം, ശൈത്യം, കാലവര്‍ഷം, വേനല്‍ മുതലായ പ്രകൃതി മാറ്റങ്ങള്‍ അനുഭവിക്കുന്നത് സൌരമാസങ്ങളുടെ കണക്കിലുമായിരിക്കും. ഇതു നിമിത്തം ഹജ്ജുകാലം ചിലപ്പോള്‍ അത്യുഷ്ണവേളയിലും ,ചിലപ്പോള്‍ മറിച്ചും വന്നേക്കും. ഉഷ്ണകാലത്തു ഹജ്ജ് വരുന്നതുകൊണ്ട് പൊതുവെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ , അവരുടെ ഒരു പ്രധാന ധനാഗമ മാര്‍ഗ്ഗമായ ഹജ്ജുകാലത്തെ കച്ചവട ഉത്സവങ്ങള്‍ക്കും അതു തടസ്സമായിത്തീരും. അതുകൊണ്ട് ചാന്ദ്രിക മാസങ്ങളെ കണക്കാക്കുന്നതില്‍ ചില നീക്കുപോക്കുകള്‍ സ്വീകരിച്ചുകൊണ്ട് ഹജ്ജുകാലം അവര്‍ മാറ്റി നിശ്ചയിക്കും. ഇതാണ് ഈ ‘നസീ ഇ’ന്റെ ചുരുക്കം.” (ഖുര്‍ ആന്‍ വിവരണം-അമാനി മൌലവി)
ഹജ്ജിനോടനുബന്ധിച്ചുള്ള വ്യാപാരമേളയും ,കാര്‍ഷിക വിളവെടുപ്പും തമ്മില്‍ പൊരുത്തമില്ലാതെ വരുന്നതുമൂലം കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രായോഗിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതിനാലാണ് അവര്‍ ചാന്ദ്ര വര്‍ഷവും സൌര വര്‍ഷവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. അശാസ്ത്രീയവും പ്രകൃതിവിരുദ്ധവുമായ ഒരു കാലഗണനാസമ്പ്രദായം അവലംബിക്കേണ്ടി വന്നതിനാലാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. അതിനാല്‍ ചന്ദ്രന്റെ വൃദ്ധി നോക്കി മാസം നിര്‍ണയിക്കുന്ന രീതി ഒഴിവാക്കി സൌരവര്‍ഷമനുസരിച്ച് കാലം നിര്‍ണയിക്കാന്‍ ഉപദേശിക്കുകയായിരുന്നു സാമാന്യ വിവേകമുള്ള ഒരു ദൈവം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അജ്ഞാനികളായ അറബികളുടെ അബദ്ധ പഞ്ചാംഗത്തിന്റെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ചവരെ ധിക്കാരികളായും കാഫറുകളായും മുദ്ര കുത്തി അധിക്ഷേപിക്കാനാണ് ‘ദൈവം’ മുതിര്‍ന്നത്. അല്ലാഹുവിന്റെ ഈ വിവരക്കേടു മൂലം ഇന്നും മുസ്ലിംങ്ങള്‍ക്കു വളരെയേറെ പ്രായോഗിക പ്രയാസങ്ങളും സങ്കീര്‍ണ്ണതകളും അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളം പോലുള്ള ഒരു കൊച്ചു പ്രദേശത്തു പോലും ഏകീകൃതമായ രീതിയില്‍ പെരുന്നാളോ നൊമ്പോ അനുഷ്ഠിക്കാനാവാതെ , തമ്മില്‍ തല്ലും കത്തിക്കുത്തും തുടരുന്നത് അശാസ്ത്രീയമായ ഈ ‘മാസം നോക്കി’ സമ്പ്രദായത്തിന്റെ ഫലമാണ്. !
ക്രിസ്തുമസ് ആഘോഷിക്കേണ്ട തിയ്യതിയെക്കുറിച്ച് ലോകത്തെവിടെയും ഒരു തര്‍ക്കവും ഉണ്ടാകുന്നില്ല . എന്നാല്‍ മുസ്ലിംങ്ങളുടെ പെരുന്നാളിനും നോംപിനും തല്ലും തര്‍ക്കവുമില്ലാത്ത ഒരു കൊല്ലവും ഉണ്ടാകാറില്ല!!
ഖുര്‍ ആന്‍ ദൈവത്തിന്റെ കൃതിയല്ല; വിവരം കെട്ട മനുഷ്യന്റെ സൃഷ്ടിയാണ് എന്നതിന് ഇതും ഒന്നാംതരമൊരു ‘ദൃഷ്ടാന്തം’ തന്നെ!!!
അല്ലാഹു വെളിപ്പെടുത്തുന്ന മറ്റു ചില ആകാശ രഹസ്യങ്ങള്‍
ഇടിയും മിന്നലും കാറ്റും മഴയുമൊക്കെ പണ്ടു കാലത്തു ദൈവങ്ങളായിരുന്നു. മനുഷ്യര്‍ ഭയപ്പെട്ടിരുന്ന പ്രകൃതി പ്രതിഭാസങ്ങളെയൊക്കെ ആരാധനയും സ്തുതിയും ബലിയും കൊണ്ട് പ്രീതിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. പിന്നീട് പ്രകൃതിയെ നിയന്ത്രിക്കുന്ന അതീതശക്തികളായി ദൈവങ്ങള്‍ക്കു സ്ഥാനക്കയറ്റം കിട്ടി. അതോടെ സ്തുതിയും ബലിയും അവര്‍ക്കായി. ദൈവങ്ങള്‍ രാജാക്കന്മാരെപ്പോലെ സിംഹാസനങ്ങളില്‍ ഇരുന്നു ഭരിക്കുകയാണെന്നും സഹായികളായി ചില അദൃശ്യ ശക്തികള്‍ വേറെയുണ്ടെന്നും സങ്കല്‍പ്പിക്കപ്പെട്ടു. അല്ലാഹുവെന്ന ദൈവം കാര്യനിര്‍വ്വഹണം നടത്തുന്നത് മലക്കുകള്‍ എന്ന ഒരു തരം അദൃശ്യസേനയെ ഉപയോഗപ്പെടുത്തിയാണ്. വിവിധ ചുമതലക്കാരായി നിരവധി മാലാഖമാര്‍ ആകാശത്തും ഭൂമിയിലും പണിയെടുക്കുന്നുണ്ട്.
മാലാഖമാരും സദാസമയം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുമത്രേ. പ്രകൃതിയിലെ ,ജീവനും ആത്മാവുമില്ലാത്ത പ്രതിഭാസങ്ങളും അല്ലാഹുവിനു മുഖസ്തുതി പറഞ്ഞു കൊണ്ടിരിക്കും! ഇടിയും മിന്നലും അല്ലാഹുവിനെ സ്തുതിക്കുന്നത് എങ്ങനെയെന്ന് അല്ലാഹു തന്നെ വിവരിക്കുന്നുണ്ട്:
وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِ وَٱلْمَلاَئِكَةُ مِنْ خِيفَتِهِ وَيُرْسِلُ ٱلصَّوَاعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَادِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ
“ഇടിനാദം അവനേ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. ഭയപ്പാടു മൂലം മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിമിന്നലിനെ അവന്‍ അയക്കുന്നു. അവനുദ്ദേശിക്കുന്നവരെ അതുമൂലം അവന്‍ അപായപ്പെടുത്തുകയും ചെയ്യുന്നു. ....”(13:13)
പ്രവാചകന്റെ വിശദീകരണം കൂടി കാണുക:
ഇബ് നു അബ്ബാസ് പറയുന്നു: ഒരിക്കല്‍ പ്രവാചകനോട് ഇടിമിന്നലിനെ കുറിച്ചു ചോദിച്ചു.അദ്ദേഹം പറഞ്ഞു:“ അത് മേഘങ്ങളുടെ ചുമതലയുള്ള ഒരു മലക്കാണ്. ദൈവഭയത്താല്‍ ആ മലക്ക് തീച്ചാട്ടവാര്‍ വീശിക്കൊണ്ട് മെഘങ്ങളെ തെളിച്ചുകൊണ്ടു പോകുന്നു. ”
മറ്റൊരു ഹദീസില്‍ ,ജൂതന്മാരുടെ ചോദ്യത്തിനു മറുപടിയായി പ്രവാചകന്‍ ഇപ്രകാരം പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്നു: “ മേഘങ്ങളുടെ ചുമതലയുള്ള മലക്ക് ദെവം ഇച്ഛിക്കുന്ന സ്ഥലത്തേക്ക് തീക്കട്ടകളെറിഞ്ഞ് അവയെ ഓടിച്ചു കൊണ്ടു പോവുകയാണ്. അവയോടു നില്‍ക്കാന്‍ പറയുന്ന ഗര്‍ജ്ജനമാണ് ഇടിനാദം”.
ജലാലൈന്‍ വ്യാഖ്യാനം ഇങ്ങനെ:-
And the thunder — this is an angel, who is in charge of the clouds, driving them, [while he] constantly, proclaims His praise, that is, he says, ‘Glory be to God through His praise’ (subhāna’Llāh wa-bi-hamdihi), and so too the angels, proclaim His praise, in awe of Him, that is, of God. He unleashes the thunderbolts — these are a fire which issues forth from the clouds — and smites with them whom He will, such that it burns [that person]: this was revealed regarding a man to whom the Prophet (s) had sent someone to invite [to Islam] and who said, ‘Who is the Messenger of God? And what is God? Is He [made] of gold, or of silver, or of copper?’, whereupon a thunderbolt came down on him and blew off the top of his head; yet they, that is, the disbelievers, dispute, argue with the Prophet (s), about God, though He is great in might, in power, or in [the severity of His] retribution.
ഇടി കേള്‍ക്കുമ്പോള്‍ നബി ഇപ്രകാരം പറഞ്ഞിരുന്നതായി അബൂ ഹുറൈറയും സാക്ഷ്യപ്പെടുത്തുന്നു: “യാതൊരുവനെ സ്തുതിച്ചുകൊണ്ട് ഇടി തസ്ബീഹ് നടത്തുന്നുവോ അവന്‍ മഹാ പരിശുദ്ധന്‍ . അവനെ ഞാന്‍ വാഴ്ത്തുന്നു.” ഇടിയും മഴക്കാറും കണ്ടാല്‍ “ നിന്റെ കോപം കൊണ്ടു നീ ഞങ്ങളെ ശിക്ഷിക്കരുതേ”എന്നും നബി പ്രാര്‍ത്ഥിക്കുമായിരുന്നു എന്നാണു ഇബ്നു ഉമര്‍ പറയുന്നത്.
ആകാശത്തിനു മുകളില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള വെള്ളം മനുഷ്യരുടെ പ്രാര്‍ത്ഥനയും നന്ദിപ്രകടനവും മുഖസ്തുതിയുമൊക്കെ പരിഗണിച്ച് താഴോട്ടൊഴുക്കിത്തരുന്നതാണു മഴ! ഖുര്‍ ആനും ഹദീസും ഇതൊക്കെത്തന്നെയാണു വിവരിച്ചു തരുന്നത്. ആകാശക്കമാനം മേലോട്ടുയര്‍ത്തിയതു തന്നെ വെള്ളത്തെ പകുത്തു മാറ്റാനായിരുന്നുവെന്നാണല്ലോ ബൈബിളിലെ ഉല്‍പ്പത്തികഥയിലും പറയുന്നത്. വാനലോകത്തെ ജലാശയങ്ങളെക്കുറിച്ചുള്ള നബിയുടെ വിവരണങ്ങള്‍ അബൂദാവൂദും തിര്‍മുദിയും ഉദ്ധരിച്ച ഹദീസുകളിലുണ്ട്.
ഭൌമോപരിതലത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും സമുദ്രമാണെന്നും സമുദ്രജലം സൂര്യതാപമേറ്റ് ബാഷ്പീകരിക്കുന്നതുമൂലമാണു അന്തരീക്ഷവായു ജലനിബിഡമാകുന്നതെന്നും മഴയിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ജലപരിവൃത്തിയാണ് ഭൂതലത്തെ ജൈവസാന്നിദ്ധ്യത്താല്‍ അനുഗൃഹീതമാക്കുന്നതെന്നും ഇന്നു കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം. ഈ വസ്തുതകളൊന്നും ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കോ അവരുടെ ദൈവങ്ങള്‍ക്കോ അറിയുമായിരുന്നില്ല. സമുദ്രത്തിലെ ജലസമ്പത്തും സൂര്യന്‍ പ്രസരിപ്പിക്കുന്ന അളവറ്റ ഊര്‍ജ്ജവുമാണ് മനുഷ്യനുള്‍പ്പ്ര്ടുന്ന ജീവജാലങ്ങളുടെ നിലനിപ്പിനും വികാസപരിണാമങ്ങള്‍ക്കുമൊക്കെ അടിസ്ഥാനഹേതുവായിട്റ്റുള്ളതെന്ന് ശാസ്ത്രം നമ്മെ തെര്യപ്പെടുത്തുന്നു.
സൂര്യനും ചന്ദ്രനും മനുഷ്യര്‍ക്കു കൊല്ലക്കണക്കും മാസക്കണക്കും തിരിയാനുള്ള അടയാളങ്ങളാണെന്നു ‘ദൃഷ്ടാന്തം’ വിവരിക്കുന്ന ഖുര്‍ ആന്‍ , മനുഷ്യര്‍ക്കു വേണ്ടി സമുദ്രങ്ങളെ ഉണ്ടാക്കിത്തന്നതെന്തിനാണെന്നും പറഞ്ഞു തരുന്നുണ്ട്.:
وَهُوَ ٱلَّذِي سَخَّرَ ٱلْبَحْرَ لِتَأْكُلُواْ مِنْهُ لَحْماً طَرِيّاً وَتَسْتَخْرِجُواْ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
“നിങ്ങള്‍ക്കു പുതിയ ഇറച്ചി തിന്നുന്നതിനും , ആഭരണങ്ങള്‍ പുറത്തെടുക്കുന്നതിനുമായി സമുദ്രത്തെ അധീനപ്പെടുത്തിത്തന്നത് അവനാണ്.”(16:14)
അത്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവുമൊക്കെ ഉണ്ടാക്കിയത് അറബികള്‍ക്കു മുത്തുമണി പെറുക്കാനും മീന്‍പിടിക്കാനുമാണെന്ന്! സമുദ്രശാസ്ത്രത്തിന്റെ ഒരു വിജ്ഞാനകോശമാണു ഖുര്‍ ആന്‍ എന്നത്രേ നമ്മുടെ പുത്തന്‍ മുഫസ്സിറുകളുടെ അവകാശവാദം.
മനുഷ്യരെ പേടിപ്പിക്കാന്‍ അല്ലാഹു ഒപ്പിക്കുന്ന ഒരു ആകാശവികൃതിയാണുപോലും സൂര്യഗ്രഹണം . പ്രവാചകന്റെ വിശദീകരണം കാണുക: “അബൂമൂസ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു.അത് അന്ത്യപ്രളയമാണോ എന്നായിരുന്നു തിരുമേനിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശിച്ചു നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നമസ്കരിക്കുന്നത് അതിനു മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടേയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല, തന്റെ അടിമകളെ ഭയപ്പെടുത്താന്വേണ്ടി അല്ലാഹു നടപ്പിലാക്കുന്ന പണിയാണിറ്റ്ര്ഹ്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക.” എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു.” (ബുഖാരി-547)
‘അതു ചന്ദ്രന്റെ നിഴല്‍ മാത്രമാണ്. ആരും ഭയപ്പെടേണ്ടതില്ല’ എന്നായിരുന്നില്ലേ സര്‍വ്വജ്ഞദൈവവും ദൂതനും പറയേണ്ടിയിരുന്നത്?
മാനത്തു മഴക്കാറു മൂടുന്നതു പോലും നബിക്കു പേടിയായിരുന്നുവത്രേ:
“ആയിഷ പറയുന്നു: തിരുമേനി ആകാശത്തു മേഘം കണ്ടാല്‍ മുന്നോട്ടും പിന്നോട്ടും നടന്നുകൊണ്ടിരിക്കും. ചിലപ്പോള്‍ വീടിനുള്ളിലേക്കു കടക്കും. ഉടനെ പുറത്തു പോകും. തിരുമേനിയുടെ മുഖഭാവം മാറിയിട്ടുണ്ടാകും. മഴ പെയ്തുകഴിഞ്ഞാലോ തിരുമേനിയില്‍നിന്ന് ആ പേടിയെല്ലാം നീങ്ങിപ്പോകും. ഞാന്‍ തിരുമേനിയോട് ഇതിനെ കുറിച്ച് ചോദിച്ചു. തിരുമേനി അരുളി: “എനിക്കെന്തറിയാം. ! അങ്ങിനെ ആ ശിക്ഷയെ , അവരുടെ താഴ്വരകളുടെ നേരെ വരുന്ന ഒരു മേഘത്തിന്റെ രൂപത്തില്‍ കണ്ടപ്പോള്‍ ‘ഇതു നമുക്കു മഴ പെയ്തു കിട്ടാനുള്ള മേഘമാണ്’എന്ന് ഒരു ജനത കാണുകയുണ്ടായല്ലോ. ഈ മേഘം അത്തരത്തിലുള്ളതാണെങ്കിലോ?”
ആകാശത്തിനു മുകളില്‍ ഒരു മഞ്ഞുമലയുണ്ടെന്നതാണ് ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന മറ്റൊരു ഉപരിലോകരഹസ്യം! ആലിപ്പഴം വീഴുന്നത് ആ മലയില്‍നിന്നാണ്.
أَلَمْ تَرَ أَنَّ ٱللَّهَ يُزْجِي سَحَاباً ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَاماً فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلاَلِهِ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَآءُ وَيَصْرِفُهُ عَن مَّن يَشَآءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِٱلأَبْصَارِ
“താങ്കള്‍ കണ്ടില്ലേ? അല്ലാഹു മേഘത്തെ പതുക്കെ വലിച്ചുകൊണ്ടു വരുകയും പിന്നീട് അവയെ കൂട്ടിച്ചേര്‍ക്കുകയും അട്ടിയാക്കുകയും ചെയ്യുന്നത്. അങ്ങനെ അതിനടിയില്‍ക്കൂടി മഴ പെയ്യുന്നതും താങ്കള്‍ക്കു കാണാം. ആകാശത്തുള്ള മഞ്ഞുമലയില്‍നിന്ന് അവന്‍ മഞ്ഞുകട്ടകള്‍ വീഴ്ത്തുന്നു. എന്നിട്ടന്വന്‍ ഉദ്ദേശിച്ചവരുടെ മേല്‍ അതു വീഴുന്നു. അവനുദ്ദേശിച്ചവരില്‍നിന്നും അതു ഒഴിഞ്ഞു പോവുകയും ചെയ്യുന്നു.”(24:43)
ഖാഫ് മല!
قۤ وَٱلْقُرْآنِ ٱلْمَجِيدِ
“ഖാഫ്! മഹത്വമേറിയ ഖുര്‍ ആന്‍ !! ” (50:1)
ഈ സൂക്തത്തിനു വിശദീകരണം നല്‍കുന്ന ചില ഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണാം: ആകാശത്ത് വളരെ ഉയരത്തില്‍ അല്ലാഹു ഒരു പച്ച നാഗസിലാപര്‍വ്വതം സൃഷ്ടിച്ചു വെച്ചിരിക്കുന്നു. അതാണു ഖാഫ് മല. അബ്ദുല്ലാഹിബ്നു സലാം നബിയോടു ചോദിച്ചു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ്? അദ്ദേഹം പറഞ്ഞു: “അതു ഖാഫ് മലയാണ്. അതു പച്ച നാഗശില കൊണ്ടുള്ളതാണ്. അതുകൊണ്ടാണു ആകാശത്തിനു ഈ പച്ച നിറം. ഖാഫ്മലയുടെ ഉയരമെത്രയാണ്‍? എന്നചോദ്യത്തിനുത്തരമായി അദ്ദേഹം വീണ്ടും പറഞ്ഞു: അത് 500 വര്‍ഷത്തെ വഴിദൂരമാണ്. ഒരാള്‍ക്ക് അതൊന്നു ചുറ്റി വരാന്‍ 2000 കൊല്ലം വേണ്ടി വരും.”
ഒഴിഞ്ഞ നീലാകാശത്ത് ഒരു മഞ്ഞു മേഘം പോലെ കാണപ്പെടുന്ന ആകാശഗംഗയുടെ വിദൂരദൃശ്യം പണ്ടുള്ളവരെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതെന്താണെന്നു വിവരിക്കാന്‍ ഇതു പോലുള്ള ഭാവനകളെ ആശ്രയിക്കുകയേ അന്നു സാധ്യമായിരുന്നുള്ളു. മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥ അവരുടെ ദൈവങ്ങള്‍ക്കും അനുഭവപ്പെടുക സ്വാഭാവികം മാത്രം!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !!
ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും .
ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു.
നിസ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.
233 comments:
1 – 200 of 233 Newer› Newest»ഇതില് പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളേക്കുറിച്ചും അറിവില്ല...
ശാസ്ത്രവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ മാത്രം കുറച്ച് അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കുകയാണ്.. താല്പര്യമുള്ളവരുടെ അറിവിലേക്കായി.....
പ്രപഞ്ചം സൃഷ്ടിച്ചതായിരുന്നെങ്കില്‍ സൃഷ്ടിക്കുന്നതിനു മുന്‍പ് എന്ന അവസ്ഥ വേണമായിരുന്നു. എന്നാല്‍ രസകരമായ കാര്യം എന്തെന്നാല്‍, ആധുനികശാസ്ത്രത്തിന്റെ കണ്ണില്‍ പ്രപഞ്ചോല്പത്തിക്കും മുന്‍പ് കാലം ഉണ്ടായിരുന്നില്ല. സമയം തുടങ്ങുന്നത് തന്നെ ഉല്പത്തിയൊടെയാണ്. അത് കൊണ്ട് തന്നെ പ്രപഞ്ചത്തെ അനാദി എന്നാണ് വിളിക്കേണ്ടത് ഇതു ഈ പോസ്റ്റിലെ കമന്റുകളില്‍ മുന്‍പ് വിവരിച്ചിട്ടുണ്ട്
1. അനാദി :
പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചും മറ്റും ചിന്തിക്കുമ്പോള്‍ പ്രധാനമായും ഗ്രാവിറ്റിയില്‍ ഊന്നി വേണം തുടങ്ങാന്‍.. കാരണം പ്രപഞ്ചനിയമങ്ങളാകെയും ഗ്രാവിറ്റിയുമായി ബന്ധപ്പെട്ട് കിടക്കുന്നു.... ഐന്‍സ്റ്റീന്റെ "ജനറല്‍ തിയറി ഓഫ് റിലേറ്റിവിറ്റി" ആണ് ഗ്രാവിറ്റിയെ ഏറ്റവും സ്വീകാര്യമായ രീതിയില്‍ നിര്‍വചിക്കുന്നത്
ജനറല്‍ തിയറി പ്രകാരം ഗ്രാവിറ്റി എന്നാല്‍ സ്പേസിന്റേയും സമയത്തിന്റേയും ഒരുമിച്ചുള്ള ജ്യോമട്രിയുടെ ഒരു പ്രോപ്പര്‍ട്ടി ആണ്. സ്പേസിനെയും സമയത്തെയും പര്‍സ്പരം ബന്ധപ്പെടുത്തി നിര്‍മ്മിക്കുന്ന മാത്തമറ്റിക്കല്‍ മോഡലിനെ നമ്മള്‍ സ്പേസ് ടൈം എന്നു വിളിക്കും
ഈ സ്പേസ് ടൈമെന്ന് പറയുന്നത് ആവട്ടെ പൂര്‍ണമായും മാറ്റര്‍ ( അല്ലെങ്കില്‍ ഊര്‍ജ്ജവികിരണങ്ങള്‍) ആയി ബന്ധപ്പെട്ടു കിടക്കുന്നതാണ്. വളരെ ലളിതമായി പറഞ്ഞാല്‍
All general relativity is saying is that spacetime is just another form of radiation that's given from all forms of energy.
So if we remove all the matter from the universe, we would remove every possible source for spacetime radiation. Which means there would no longer be any spacetime at all.
ഉലപത്തിക്കു മുന്‍പ് ഇന്നു കാണുന്ന രീതിയില്‍ ഉള്ള മാറ്റര്‍ ഇല്ലാതിരുന്നപ്പോള്‍ സ്പേസ്-ടൈം ഉണ്ടായിരുന്നില്ല! അതായത് സമയം ആരംഭിക്കുന്നത് "മഹാവിസ്‌ഫോടനം" എന്ന് നമ്മള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ഉല്പത്തിക്കു ശേഷം മാത്രം!!!
അപ്പോല്‍ പിന്നെ ഉല്പത്തിക്ക് മുന്‍പ് എന്ത് എന്ന ചോദ്യം ഉദിക്കുന്നില്ല... പ്രപഞ്ചത്തെ ആ അര്‍ത്ഥത്തില്‍ അനാദി എന്നു വിളിക്കേണ്ടിയിരിക്കുന്നു.
2. അനന്തം :
ഇവിടെ അല്പം വിശദീകരിക്കേണ്ടതുണ്ട്. പ്രപഞ്ചത്തിലെ മൊത്തം ഗാലക്സികളുടെ എണ്ണം, അതിന്റെ volume ഇതെല്ലാം finite ആയി ആണ് ഇന്ന് ശാസ്ത്രം മനസിലാക്കിയിരിക്കുന്നത്. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രപഞ്ചം എന്നത് Finite ആയ അളവുകള്‍ ഉള്ള ഒരു closed system ആണ്.
പക്ഷേ അത് അനന്തമാണെന്നും പറയാം. അതായത് പ്രപഞ്ചത്തിന്റെ ഏതെങ്കിലും ഒരു പോയിന്റില്‍ നിന്ന് നമ്മള്‍ നേര്‍രേഖയിലൂടേ സഞ്ചരിക്കുന്നു എന്ന് കരുതുക.... അങ്ങിനെ സഞ്ചരിച്ച് സഞ്ചരിച്ച് അവസാനം നമ്മള്‍ എത്തിച്ചേരുന്നത് തുടങ്ങിയ അതേ പോയിന്റില്‍ തന്നെ ആവും. ഒരു എന്റിംഗ് പോയിന്റ് കണ്ടെത്താന്‍ സാധിക്കില്ല. സ്പേസ്ടൈം വക്രിച്ചിരിക്കുന്നതിനാലാണിത്.
എളുപ്പത്തില്‍ മനസിലാക്കന്‍ ഒരു അനലോജി പറയാം...
രണ്ട് ഡൈമന്‍ഷന്‍ മാത്രം ഉള്ള ഒരു വസ്തുവിന്റെ, (ഉദാ ഒരു പരന്ന റബ്ബര്‍ ഷീറ്റ്) ഒരറ്റത്തു നിന്നും ഒരു ഉറുമ്പ് നേര്‍ രേഖയിലൂടെ സഞ്ചരിക്കുന്നു എന്നു കരുതുക. ഷീറ്റിന്റെ നീളം finite ആണെങ്കില്‍ കുറേ സഞ്ചരിച്ച ശേഷം ഉറുമ്പ് മറ്റേ അറ്റത്ത് എത്തിച്ചേരും....
ഇനി ഇതേ ഷീറ്റ് വളച്ചെടുത്ത് ഒരു ഫുട്ബോള്‍ ഉണ്ടക്കുക. ഇപ്പോള്‍ ഷീറ്റിനുണ്ടായിരുന്ന അതേ അളവ് പദാര്‍ത്ഥമേ ഫുട്ബോളിലും ഉള്ളൂ... പക്ഷേ ഡൈമന്‍ഷന്‍ ഒന്നും കൂടെ കൂടി അത് ഒരു ത്രിമാന ഒബജക്ട് ആയി...
ഇനി ഉറുമ്പ് ഫുട്ബോളിലെ ഒരു വസ്തുവില്‍ നിന്നും നേര്‍രേഖയിലൂടെ സഞ്ചരിച്ചു തുടങ്ങുന്നു എന്ന് കരുതുക. അവസാനം ഉറുമ്പ് തുടങ്ങിയേടത്ത് തന്നെ തിരിച്ചെത്തും...
ഇതേ പോലെ തന്നെയാണ് നാലു ഡൈമന്‍ഷന്‍ ഉള്ള സ്പേസ്-ടൈമിന്റെ കാര്യവും എന്ന് വിശ്വസിക്കപ്പെടുന്നു (നാല് ഡൈമന്‍ഷന്‍ - സ്പേസിന്റെ മൂന്നും, സമയത്തിന്റെ ഒന്നും) . അതായത് അത് വക്രിച്ചിരിക്കുന്നതിനാല്‍ എത്ര ദൂരം നമ്മള്‍ സഞ്ചരിച്ചാലും തുടങ്ങിയേടത്ത് തന്നെ എത്തും. പക്ഷേ നാലു ഡൈമന്‍ഷനില്‍ ജീവിക്കുന്ന നമ്മള്‍ക്ക് ഫ്ലാറ്റ് അല്ലാതെ വക്രിച്ചിരിക്കുന്ന ഒരു പ്രപഞ്ചത്തെ സങ്കല്പിക്കാന്‍ പ്രയാസമായിരിക്കും. പുറത്തു നിന്നും നിരീക്ഷിക്കുന്ന ഒരാള്‍ക്ക് ( അങ്ങിനെ സാധിക്കുമായിരുന്നെങ്കില്‍ ) അത് എളുപ്പമായേനെ!
ഭൂമിയില്‍ ജീവിക്കുന്ന നമ്മള്‍ക്ക് ഭൂമി പരന്നതെന്ന് തോന്നുന്ന പോലെയേ ഉള്ളൂ ഇതും... ഭൂമിക്കു പുറത്തു നിന്നും ഒബ്സേര്‍വ് ചെയ്യുന്ന ഒരാള്‍ക്ക് എളുപ്പം മനസിലാക്കാം...
പിന്നെ മഗല്ലന്‍ ചെയ്ത പോലെ ഒരു പോയിന്റില്‍ നിന്നും യാത്ര തുടങ്ങി അതേ പോയിന്റില്‍ എത്തിയാല്‍ മനസിലാക്കാന്‍ സാധിക്കും....
അത്തരമൊരു പ്രപഞ്ചപര്യടനത്തിന് മനുഷ്യന് എന്ന് സാധിക്കും എന്ന് ഉറപ്പില്ല....
ആ ഒരു സെന്‍സില്‍ പ്രപഞ്ചം അനന്തമാണ്.
ഉത്പത്തിസമയത്ത് ഉണ്ടായിരുന്നത് ഹൈ എനര്‍ജി - ഹൈ ടെമ്പറേച്ചര്‍ അവസ്ഥ ആഅയിരുന്നു... ഈ സമയത്ത് നമ്മള്‍ ഇന്നു അനുഭവിക്കുന്ന ഗ്രാവിറ്റി നിയമങ്ങള്‍ ബാധകം തന്നെയായിരുന്നില്ല. പൊട്ടിത്തെറി ( വാക്കു തെറ്റിദ്ധരിക്കരുത്, പടക്കം പൊട്ടും പോലെയുള്ള ഒന്നല്ലിത്,) ക്കു ശേഷം ഈ ഹൈ എനര്‍ജി സ്റ്റേറ്റ് എക്സപാന്‍ഡ് ചെയ്യുന്നതിനു ശേഷമാണ്, സിംഗുലാരിറ്റിയില്‍ നിന്നും പ്രപഞ്ചം ഉണ്ടാവുന്നതിന്റെ തുടക്കം എന്നു വേണമെങ്കില്‍ പറയാം...
സ്പേസ്ടൈം ഉണ്ടായത് ഈ പൊട്ടിത്തെറിയോടെയായതിനാല്‍ അതിനു മുന്‍പ് എന്ത് എന്ന ചോദ്യത്തിനേ പ്രസക്തി ഇലാതാവുന്നുണ്ട്. കാരണം അതിന് "മുന്‍പ്" എന്നൊന്നില്ല തന്നെ... ദഹിക്കാന്‍ പ്രയാസമാണ് എന്നറിയാം...
ഇതിവിടെ പറഞ്ഞത് ആധുനികശാസ്ത്രത്തിലെ ഉല്പത്തിയുടെ തിയറി അറിഞ്ഞിട്ടല്ല അതിനെ വ്യാഖ്യാനിക്കാന്‍ പലരും നില്‍ക്കുന്നത് എന്നതിനാലാണ്. പൊട്ടിത്തെറി , ബിംഗ് ബാംഗ് എന്നൊക്കെ കേട്ടിട്ടൂണ്ട് എന്നല്ലാതെ അതിന്റെ സത്ത പിടി കിട്ടിയിട്ടില്ല... അതിനാകട്ടെ മാത്തമറ്റിക്സ് നല്ല പോലെ പഠിച്ചാലേ സാധിക്കു...
പക്ഷേ വ്യാഖ്യാനിക്കാന്‍ എല്ലാവര്‍ക്കും തിടുക്കമാണു താനും :)
മാഷെ,
ഭയങ്കര നീളവും കനവും.
വായിച്ചെത്തുന്നില്ല, എന്നാലും റഫറന്‍സിനുപകരിക്കും.
ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്.
“ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)ഒരു തമ്ശയം, ക്ഷീണം കാരണം ഇരിക്കാനാണല്ലൊ നാം കസേര/സിംഹാസനം ഉപയോഗിക്കുന്നത്.. ക്ഷീണം എന്നു വെച്ചാ മെറ്റീരിയല്‍ ലോസ് അല്ലെങ്കില്‍ അതു മൂലമുള്ള എനെര്ജി ലോസ്.. അപ്പൊ പടച്ചോനും മെട്ടീരിയല്‍ ലോസ് മൂലം എനെജി ലോസുണ്ടെന്നാണൊ മനസിലാക്കേണ്ടത്?
Kalvin's comment is too informative. thanks. proceed.. im here..
സൃഷ്ടിക്ക്മുന്‍പ് പ്രപഞ്ചസൃഷ്ടാവിന് ഇരിക്കുവാന്‍ ഒരു ഇരിപ്പിടം ആവശ്യമായിരുന്നെന്നും,അത് വെച്ചിരുന്നത് ജലത്തിന് മീതെയായിരുന്നെന്നും വന്നാല്‍ സൃഷ്ടാവും സിംഹാസനവും ഏതോ ഗുരുത്വാകര്‍ഷണത്തിന് വിധേയമായി വീഴാന്‍ പോകുകയായിരുന്നെന്ന്‍ വ്യംഗ്യം!സൃഷ്ടാവിനേയും സിംഹാസനത്തിനേയും താങ്ങി നിര്‍ത്തിയ ശക്തമായ ജലംഎവിടെ ഏതിന്മേല്‍ വച്ചിരുന്നു?,അത് ആരുടെസൃഷ്ടി ?!,ബാലരമയിലേയും പൂമ്പാറ്റയിലേയും മറ്റും കപീഷിനേയും ഡിങ്കനേയുംബാല്യവായനക്കാര്‍ യുക്തിപൂര്‍വം ചോദ്യം ചെയ്യാറില്ല.അതുപോലെ മതഭക്തനും ആനന്ദപൂര്‍വംദൈവാത്ഭുതത്തെ വിഴുങ്ങുന്നു.അവിടെ ശാസ്ത്രത്തിനും യുക്തിചിന്തയ്ക്കും ഇടമില്ല.എന്നാല്‍ ജീവിതകാലംമുഴുവന്‍ ശാസ്ത്രത്തിന്റെ പ്രയോജനം പങ്കുപറ്റി ജീവിക്കുന്ന മതവാദി തങ്ങള്‍ക്കുവേണ്ടി ശാസ്ത്രത്തേയും ദൈവം സൃഷ്ടിച്ചതാണെന്ന് വാദിക്കും.
kalakki sree, kalakki ha ha ha
once again a wonderfull blog.. cheers Mashey.
ഈ ബ്ലോഗില്‍ നീണ്ട പോസ്റ്റുകള്‍ ഇട്ടത് ബോധപൂര്‍വ്വമാണ്. യുക്തിവാദം, കുര്‍ ആന്‍ എന്നീ ബ്ലോഗുകളില്‍ മുമ്പ് ചെറിയ പോസ്റ്റുകളായി ഇട്ട മാറ്റര്‍ തന്നെ ഒരുമിച്ച് നീണ്ട ലേഖനമായി ഇവിടെ ആവര്‍ത്തിച്ചതാണ്. UAEയിലും മറ്റും ആ പോസ്റ്റുകള്‍ വായിക്കാന്‍ കഴിയാതെ പോയവരെ ഉദ്ദേശിച്ചും റഫറന്‍സ് ഉദ്ദേശിച്ചുമാണ് ഇങ്ങനെ ചെയ്തിട്ടുള്ളത്. സഹകരിച്ചവര്‍ക്കു നന്ദി !
ഖാഫ്മലയുടെ ഉയരമെത്രയാണ്‍? എന്നചോദ്യത്തിനുത്തരമായി അദ്ദേഹം വീണ്ടും പറഞ്ഞു: അത് 500 വര്‍ഷത്തെ വഴിദൂരമാണ്. ഒരാള്‍ക്ക് അതൊന്നു ചുറ്റി വരാന്‍ 2000 കൊല്ലം വേണ്ടി വരും!
'am sure, the blind believers will say, this moutains refers to the universe :)
ഒരു കമ്പിയൂടരിനു അതിന്റെ സോഫ്റ്വര് ഉപയോഗിച്ച് എത്ര ശ്രമിച്ചാലും അതിനെ നിര്മ്മിച്ച് പ്രോഗ്രാം ചെയ്ത ആളെക്കുറിച്ച് തിരഞ്ഞു കണ്ട്പിടിക്കാന് അതിനു പറ്റുമെന്ന് തോന്നില്ല. കൂടിവന്നാല് അതിനെ നിര്മിച്ചിരിക്കുന്ന ചില ഹാര്ഡ് വേര്ടിനെ കുറിച്ച് വല്ല സിഗ്നലും തന്നാലായി! .
മനുഷിയന്റെ പന്ചെന്ദ്രിയങ്ങള്ക്കും ത്രിച്ചരിവിനും അപ്പുറമുള്ള ഒരു കാരിയതിനെ കുറിച്ച് അവനെ മനസ്സിലാക്കി കൊടുക്കാന് വേണ്ടി ഖുറാനില് അവന്റെ സിംഹാസനം എന്ന് പറയുന്നതിനെ ദൈവത്തിന് ഇരിക്കാനുള്ള സ്ഥലം എന്ന് വിശേഷിപ്പിക്കുന്ന ഒരാളും മേല്പറഞ്ഞ കമ്പിയൂടരും തമ്മില് എന്ത് വെത്യാസമാനുള്ളത്. ഇവര് സ്പൈസിനും കല്ലിനുമിടയ്ക്കു കുടിങ്ങി കിടക്കുക യാണ് ദൈവം തങ്ങള്ക്കു തന്ന അഞ്ചു ഇന്ദ്രിയങ്ങള്ക്കു വഴങ്ങുന്നത് മാത്രമേ തങ്ങള് വിശ്വസികുകയുല്ല് എന്ന് പറയാനുള്ള സ്വാതന്ത്രിയം ദൈവം ഇവര്ക്ക് നല്കിയത് കൊണ്ട് ഇവര് അങ്ങനെ പറഞ്ഞില്ലെങ്കില് അല്ലെ അല്ഭുതപ്പെടാനുല്ല്.
sulaimu
IN YOUR POST YOU HAVE JUST EXPALINED WHATS ALREADY ARRANGED HERE IN THE TOTAL UNIVERSE. THE INFORMATIONS IN YOUR POST ARE SIMPLY CONNECTED WITH THE EXPLORATION OF SCIENTIST ON THE WHOLE UNIVERSE WHICH IS ALREADY INSTALLED SYSTEMATICALLY WITHOUT THE CONTRIBUTION OF SCINTISTS. AS YOU EXPLAINED THE TIME AND RELATIVE DISTANCE OF LIGHT, THAT IT SELF IS ENOUGH TO RETHINK YOUR IDEOLOGY SO FAR.WHY DID'NT YOU THINK THE LIFE SPAN OF HUMAN COMPARING THE ABOVE EXAMPLE. IF SOMEBODY IMAGINE THE ENTIRE HUMAN BIRTHS AND DEATHS IN TIME ASPECT WITH A COMPARISON OF LIGHT YEARS OF DISTANCE, THE NOTHINGNESS OF HUMAN LIFE WILL BE VERY EVIDENT FOR A THINKING MAN.
ONE RESPONSE FROM MR/MRS.CALVIN ABOUT BIG BANG THEORY WAS SO CHILDISH AS IN THE THEORY, HE IS SILENT ABOUT BY WHOM IGNITED THE EXPLOSION AT THE SAME TIME EVERY RATIONALIST BELIVES IN REASON. AN EXPLOSION(BANG)NORMALLY CREATS SHAPLESS THINGS WITH NO SYSTEMATISM, BUT HERE AFTER THE BANG EVERYTHING BECAME IN A SYSTEMATIC ORDER, IS IT ACCEPTABLE TO SENSE?. SCIENCE IS ALWAYS LIKE THAT, ITS ONLY SAYS A PHENOMENON ALREADY THERE IN EXISTENCE SHAPED BY THE SUPREME POWER WHO CREATED EVERYTHING, BECAUSE FROM ATOM TO THE FAR GALEXIES A SYSTEMATIC RYTHEM OF BUILT IN MECHANISM IS THERE,BUT SCIENTISTS HAVE NO IMPACT ON THAT, THEY ONLY UNDERSTAND SUCH AND SUCH THINGS ARE LIKE THIS.THINK YOURSELF, MR. JABBARMASH, YOU WERE NOTHING BEFORE YOUR BIRTH. YOU WERE CREATED BY MEANS OF REPRODUCTION(BIOLOGY). ITS NOT YOU, DECIDED TO COME AS JEBBAR OUT OF THE WOMB OF YOUR MOTHER.A SUPREME UNSEEN BUILT IN COMMAND OVER THE GENERATIONS, YOU WERE RELEASED AS IT IS. ONLY BY SEEING THE EXISTING THINGS EXPLAINED BY SCIENCE, YOU ARE IN BLIND ACCEPTANCE OF INFOMATION, NOT ONLY NEGLECTING SENSE BUT NO DARE TO ASK IF THE UNIVERSE IS VERY SYSTEMATIC, LIGHT VELOCITY,LIGHT YEARS,DISTANCE ETC... WHO SYSTEMATISED?. THEREFORE WHICH THOGHT IS SAFE? BELIF IN A VERY SUPREME POWER OR REJECTING IT? TELL ME...
ANOTHER COMMENT IS ABOUT CHAIR. WHAT IS THE DIFFERENCE BETWEEN CHAIR AND THRONE? IF IT IS MENTIONED, THATS TRUE IN THAT SENSE, ITS NOT SCIENCE. THE INTERESTING THING IS; PEOPLE SWOLLOW WITHOUT ANY HESITATION IF SOMETHING PUBLISHED IN THE NAME OF SCIENCE.I FEEL PITY ON ALL BLIND BELIVERS IN SCIENCE AND RELIGION. THOSE WHO READ ARTICLES OF SCIENCE AND APPLY NO SENSE THEY ARE PRETTY POOR PEOPLE, BLINDLY BECOME REJECTERS OF EVERYTHING.
BUT ABOUT YOU JABBAR, YOU ARE MISTAKEN IN INTERPRETING THE HOLY QURAAN. THERE ARE MANY GOOD SCIENTIST BELIEVING IN ALLAH BECAUSE THEY TASTE THE REAL SCIENCE BUT YOU ARE ONLY A READER AND MISGUIDED AS YOU WANT TO MISGUID OTHERS...
naushad !
താങ്കളുടെ കമന്റിനു നന്ദി.
മലയാളത്തില്‍ കമന്റിയാല്‍ ചര്‍ച്ച തുടരാമായിരുന്നു.
താങ്കള്‍ ഉന്നയിച്ച വാദങ്ങള്‍ ഈ പോസ്റ്റിന്റെ വിഷയവുമായി ബന്ധമുണ്ടെങ്കിലും ഉദ്ദേശിച്ച കാര്യവുമായി ബന്ധപ്പെട്ടതല്ല. ആ വിഷയങ്ങള്‍ മുമ്പ് കുറെ ചര്‍ച്ച ചെയ്തതാണ്.
ഈ പോസ്റ്റുകള്‍ നോക്കുക:-
1;
2;
3;
4.
ആ ചര്‍ച്ചയില്‍ ഒരു സുഹൃത്ത് ഇട്ട കമന്റ് ഇവിടെ ആവര്‍ത്തിക്കുന്നു.-
“1. സൂക്ഷ്മവും കണിശവും വ്യക്തവും വ്യവസ്ഥാപിതവുമായ ആസൂത്രണം പ്രപഞ്ചത്തില്‍ കാണുന്നുണ്ടോ?
മൃഗത്തെപ്പോലെ പ്രപഞ്ചത്തെ നോക്കിക്കാണുന്നവരുടെ നിരീക്ഷണമാണിത്, പ്രപഞ്ചത്തില്‍ അങ്ങനെയൊരു സൂക്ഷ്മവ്യവസ്തയും കാണാന്‍ കഴിയില്ല എന്നതാണു വസ്തുത . ക്രമമില്ലാത്ത ഒരു പൊട്ടിത്തെറി പോലെയാണ് പ്രപഞ്ചഘടന. ഇപ്പോഴും പലഭാഗത്തും നക്ഷത്രങ്ങളും മറ്റും പൊട്ടിത്തെറിക്കുന്നുണ്ട്;. കൂട്ടിമുട്ടുന്നുണ്ട്;.പുതിയവ ഉണ്ടാകുന്നു; .പലതും നശിക്കുന്നു. പൊട്ടിച്ചിതറുന്ന ഒരു കണികയില്‍ ഇരുന്നുകൊണ്ടു നോക്കുമ്പോള്‍ അതിനു ക്രമവും വ്യവസ്ഥയും ഉണ്ടെന്നു നമുക്കു തോന്നുകയാണ്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ നീണ്ട ഒരു കാലയളവിനെ സമയത്തിന്റെ ഒരു ചെറിയ യൂണിറ്റായി കാണുകയും പൊട്ടിത്തെറിക്കുന്ന പ്രപഞ്ചത്തെ പുറത്തുനിന്നു നോക്കുകയും ചെയ്താലേ അതിന്റെ ക്രമമില്ലായ്മ നമുക്കു കാണാന്‍ കഴിയൂ. പൊട്ടക്കിണറ്റിലെ തവളയുടെ അവസ്ഥയിലാണു നാം ഇതൊക്കെ നോക്കിക്കാണുന്നത്.
ഇനി കുര്‍ ആനില്‍ നിന്നു പകര്‍ത്തിയ ഉദാഹരണങ്ങള്‍ തന്നെ നോക്കാം. പര്‍വ്വതങ്ങളും മഴക്കാറും മഴയും ജീവജാലങ്ങളുമൊക്കെ യാണല്ലോ ദൃഷ്ടാന്തങ്ങളായി പറയുന്നത്. ജീവജാലങ്ങളുടെ ആവശ്യമനുസരിച്ച് വെള്ളം എത്തിച്ചു കൊടുക്കാന്‍ മഴ പെയ്യുകയല്ല ; മറിച്ചാണ് സംഭവിക്കുന്നത്. മഴ പെയ്യുന്ന സ്ഥലങ്ങളില്‍ വെള്ളത്തിന്റെയും മറ്റനുകൂല സാഹചര്യങ്ങളുടെയും ലഭ്യതക്കനുസരിച്ച് ജീവജാലങ്ങള്‍ പരിണമിച്ചുണ്ടാവുകയാണ്. മഴ കുറഞ്ഞ ഭാഗങ്ങളില്‍ ആ പരിതസ്ഥിതിക്കനുയോജ്യമായ ജൈവ പരിണാമം നടക്കുന്നു. തീരെ വെള്ളം ലഭിക്കാത്ത സ്ഥലങ്ങള്‍ മരുഭൂമിയാകുന്നു. ഒരു തോല്‍പ്പാത്രം വെള്ളത്തിനായി യുദ്ധം ചെയ്തിരുന്നു നബിയുടെ കാലത്ത് അറബികള്‍. അതേ സമയം മഴ ആവശ്യമില്ലാത്ത സമുദ്രത്തിലും മറ്റും അക്കാലത്തും ധാരാളം മഴ പെയ്തിരുന്നു. ഇപ്പോഴും മനുഷ്യന്റെയോ മറ്റു ജീവികളുടെയോ ആവശ്യമനുസരിച്ചല്ല മഴ പെയ്യുന്നത്. ആവശ്യത്തിനു മഴ കിട്ടാതെ കൃഷി നശിക്കുന്നതും അതു തടയാന്‍ നമ്മള്‍ പ്രകൃതിവിരുദ്ധമായ ജലശേഖരണമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടി വരുന്നതും അല്ലാഹു വേണ്ട അളവിലും ക്രമത്തിലും വെള്ളം കോരിത്തരാത്തതുകൊണ്ടാണല്ലോ! കേരളത്തിലെ കാലാവസ്ഥ തന്നെ നോക്കാം. ആവ്ശ്യത്തിലധികം മഴപെയ്ത് വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും ദുരിതം സ്ര്ഷ്ടിക്കുകയും വേനല്‍ക്കാലത്ത് വരള്‍ച്ച വന്ന് നരകിക്കുകയും ചെയ്യുന്നു. പശ്ചിമഘട്ടത്തിനപ്പുറത്തേക്കു മേഘത്തിനു പോകാന്‍ കഴിയാത്തതിനാല്‍ അപ്പുറത്ത് ഭൂമി തരിശായിക്കിടക്കുന്നു. എവിടെ ഇതിനൊക്കെ ക്രമവും വ്യവസ്ഥയും ? ഭൂകമ്പങ്ങളുണ്ടായി എത്രപേരാണ് ഓരോ കൊല്ലവും മരിക്കുന്നത്?
ഭൂമിയില്‍ മനുഷ്യനും ജീവികളും ഉടലെടുത്തിട്ട് കുറച്ചു കാലമേ ആയിട്ടുള്ളു.[ഏതാനും ദശലക്ഷം കൊല്ലങ്ങള്‍ മാത്രം.].എന്നാല്‍ അതിനു മുമ്പ് കോടിക്കണക്കിനു വറ്ഷങ്ങള്‍ ഭൂമി ചുട്ടു പഴുത്ത ഒരു ഗോളമായി നിലനിന്നിരുന്നു. അതിനും മുമ്പ് എത്രയോ കോടി കോടി വറ്ഷം അത് സൂര്യന്റെ ഭാഗമായും മറ്റു നക്ഷത്രങ്ങളുടെ ഭാഗമായും പ്രപഞ്ചത്തില്‍ ഒഴുകിനടന്നിട്ടുണ്ടാകാം. മനുഷ്യന്‍ എന്ന ഒരു ജീവിക്കു വേണ്ടി ബോധപൂര്‍വ്വം ഒരു `ആള്‍`ദൈവം ആസൂത്രണം ചെയ്തതാണു ഭൂമിയെങ്കില്‍ അത് അനുയോജ്യമായ വിധത്തില്‍ സംവിധാനിച്ച് അങ്ങ് വെച്ചാല്‍ പോരേ? എന്തിനിത്രയും കാലവും ദ്ര്രവ്യവും ഊര്‍ജ്ജവും പാഴാക്കണം? ഭൂമിയെക്കാള്‍ നൂറു മടങ്ങ് വലിപ്പമുള്ള മറ്റനേകം ഗ്രഹങ്ങള്‍ ഉണ്ട്. സൂര്യന്‍ ഭൂമിയുടെ ലക്ഷക്കണക്കിനിരട്ടി വലിപ്പമുണ്ട്. സൂര്യനെക്കാള്‍ വലിയ പതിനായിരം കോടി നക്ഷത്രങ്ങള്‍ നമ്മുടെ ഗാലക്സിയില്‍ മാത്രമുണ്ട്. അതുപോലുള്ള പതിനായിരം കോടിയില്‍ പരം ഗാലക്സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം അല്ലാഹു ഉണ്ടാക്കിയതാണോ? അതിനൊക്കെയുള്ള കഴിവ് ഖുര്‍ ആന്‍ പരിചയപ്പെടുത്തുന്ന ആ കുട്ടിദൈവത്തിനുണ്ടോ? മനുഷ്യനു വേണ്ടിയാണോ ഇക്കണ്‍ട നക്ഷത്രക്കൂട്ടങ്ങളുടെ കൂട്ടങളുടെ ......കൂട്ടങ്ങളൊക്കെ ഉണ്ടാക്കി വെച്ചിട്ടുള്ളത്? എന്തിന്‍? “നീയാണു വലിയവന്‍ ,നീ തന്നെയാണു മഹാന്‍“ എന്നു നമ്മള്‍ അങേരെ സ്തുതിച്ചുകൊണ്ടിരിക്കാന്‍!!!! ഹായ് എന്തൊരു വിഡ്ഡിത്തം കൂട്ടരേ നിങ്ങള്‍ പറയുന്നത്!
സൂക്ഷ്മവും കണിശവുമായ ആസൂത്രണം നടത്തിയാണിതൊക്കെ നിര്‍മ്മിച്ചതെങ്കില്‍ ഇത്രയേറെ പാകപ്പിഴകളും അപൂര്‍ണ്ണതകളും ഈ പ്രപഞ്ചത്തിനു വന്നതെന്തുകൊണ്ട്? അല്‍ഭുതവ്യവസ്ഥ എന്ന പ്രയോഗം തന്നെ അര്‍ഥശൂന്യമാണെന്നു ശാസ്ത്രത്തിന്റെയും മതങ്ങളുടെയും ചരിത്രം ബോധ്യപ്പെടുത്തുന്നില്ലേ? എന്താണീ അല്‍ഭുതം ? നമ്മള്‍ക്കു മനസ്സിലാകാത്തതെല്ലാം നമ്മള്‍ക്ക് അല്‍ഭുതമാണ്‍. നബിയുടെ കാലത്ത് മഴയും ഇടിയും കാറ്റും ചന്ദ്രനും സൂര്യഗ്രഹണവും ഒക്കെ അല്‍ഭുതങ്ങളായിരുന്നു. അതിനാല്‍ അതൊക്കെ മലക്കുകളുടെ പണിയായും അല്ലാഹുവിന്റെ ശിക്ഷയായുമൊക്കെ വ്യാഖ്യാനിക്കപ്പെട്ടു. പ്രകൃതിപ്രതിഭാസങ്ങളെപ്പറ്റി ഖുര്‍ ആനില്‍ എഴുതി വെച്ചിട്ടുള്ള പമ്പരവിഡ്ഡിത്തങ്ങള്‍ അന്നത്തെ മനുഷ്യരുടെ അജ്ഞതയുടെ ആഴം വ്യക്തമാക്കുന്നുണ്ട്. ഇതെല്ലാം മനസ്സിലായിട്ടും വ്യാഖ്യാനക്കസര്‍ത്തുകാട്ടി പാമരജനങ്ങളെ പറ്റിച്ച് കാശുണ്ടാക്കുകയാണിക്കൂട്ടരെല്ലാം ചെയ്യുന്നത്. പാവം ജനത്തിന് ഈ തട്ടിപ്പുകാരെ തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നു മാത്രം!
ഓക്സിജന്‍ നമ്മള്‍ക്കു ശ്വസിക്കാനുണ്ടാക്കിയതാണ്, കടല്‍ നമുക്ക് മീന്‍ പിടിക്കാനും മാലമണി പെറുക്കാനും ഊണ്ടാക്കിയതാണ്, നക്ഷത്രങ്ങള്‍ നമുക്ക് ദിക്കറിയാനും കാലമളക്കാനുമാണുണ്ടാക്കിയിരിക്കുന്നത്,തുടങ്ങിയ ബാലിശവാദങ്ങള്‍ ഇക്കാലത്ത് ബുദ്ധിയുള്ളവരാരും ഉന്നയിക്കുകയില്ല. ഒന്നാംക്ലാസിലെ കുട്ടിയോട് മഴ പെയ്യുന്നതെന്തിനാണ്? എന്നു ചോദിച്ചാല്‍ അതു സ്ലെയ്റ്റ് മായ്ക്കാനാണെന്നു ഉത്തരം പറയുന്നതിനെക്കാള്‍ ബാലി ശമാണ് ഖുര്‍ ആനിലെ ദൃഷ്ടാന്തം പറച്ചിലുകള്‍ പലതും. അതെല്ലാം എടുത്ത് പരത്തിയിരിക്കുകയാണിവിടെ.
ഒക്സിജന്‍ ഉണ്ടായതുകൊണ്ട് ജീവകോശങ്ങള്‍ പരിണമിച്ചുണ്ടാവുകയാണു ചെയ്തത്. അല്ലാതെ നമ്മള്‍ക്കു ശ്വസിക്കാന്‍ വേണ്ടി ഓക്സിജന്‍ ഉണ്ടാക്കുകയല്ല. പരിണാമം ഇന്നും തുടര്‍ന്നു കോണ്ടിരിക്കുന്നു എന്നതു തന്നെ സൂക്ഷ്മാസൂത്രകനായ ഒരു സ്രഷ്ടാവിന്റെ അഭാവത്തെയാണു തെളിയിക്കുന്നത്. എല്ലാം ആദ്യമേ പൂര്‍ണരൂപത്തില്‍ പ്ലാന്‍ ചെയ്തതാണെങ്കില്‍ പൂര്‍ണത തേടിയുള്ള പരിണാമം ആവശ്യമില്ലല്ലോ.
ഭൂമിയില്‍ ഒരു പദാര്‍ത്ഥത്തിലും സ്വയം വളരാനും വികസിക്കാനുമുള്ള ശക്തിയില്ല പോലും! .ആരു പറഞ്ഞു തന്നു ഈ വിഡ്ഡിത്തം.?
ആങ്ങനെയുള്ള ശക്തി, വളരുന്ന എല്ലാ പദാര്‍ത്ഥങ്ങളിലും ഉണ്ട്. ജൈവ പദാര്‍ത്ഥങ്ങള്‍ രൂപപ്പെടാന്‍ കാരണമായത് കാര്‍ബണ്‍ ഉള്‍പ്പെടെയുള്ള മൂലകങ്ങളുടെ വന്തോതില്‍ സംയോജിക്കാനുള്ള ഘടനാപരമായ സവിശേഷതയല്ലേ? ജൈവരസതന്ത്രത്തിന്റെ ബാലപാഠങ്ങളെങ്കിലും അറിയുന്നവരോട് ചോദിച്ചു നോക്കുക. വിത്തുകളെല്ലാം മുളയ്ക്കാതെ കിടക്കുമ്പോള്‍ അവ നിര്‍ജ്ജീവമാണെന്ന ഖുര്‍ ആന്റെ വാദവും വിവരക്കേടാണ്. ജീവന്‍ ഒരു അല്‍ഭുതമായിരുന്ന കാലമൊക്കെ പോയി . കൃത്രിമമായി ജീവന്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ശാസ്ത്രകാരന്മാര്‍ക്കുറപ്പായിക്കഴിഞ്ഞു. അതും ഖുര്‍ ആനിലുണ്ട് എന്നു കണ്ടു പിടിക്കാനുള്ള ഗവേഷണങ്ങളില്‍ ഇപ്പോള്‍ തന്നെ ഏര്‍പ്പെട്ടവരുണ്ടാകും!
എല്ലാ ജീവികള്‍ക്കും ഇണകളുണ്ടത്രേ! ഇണചേരാതെ അലൈമ്ഗിക പ്രത്യുല്പാദനം നടത്തുന്ന നിരവധി ജീവികളുണ്ടെന്ന കാര്യം പാവം സര്‍വ്വജ്ഞാനിക്കറിയില്ല! പരിണാമം അശാസ്ത്രീയമാണെന്നു വാദിക്കാനായി, എല്ലാ ജീവികളും തമ്മിലുള്ള വ്യതിരിക്തത ചൂണ്ടിക്കാണിക്കുന്നവര്‍ ജീവികള്‍ തമ്മിലുള്ള സാമ്യവും ക്രമാനുഗതമായ വികാസത്തിന്റെ വ്യക്തമായ തെളിവുകളും കണ്ടില്ലെന്നു നടിക്കുന്നു.
ഓരോ ജീവിയെയും എന്താവശ്യത്തിനു വേണ്ടി സൃഷ്ടിച്ചോ,ആ ആവശ്യത്തിനനുസരിച്ച ശരീരപ്രകൃതിയാണത്രേ അവക്കുള്ളത്. അല്ലാഹുവിനെ സ്തുതിക്കാനും നിസ്കരിക്കാനും വേണ്ട അവയവങ്ങള്‍ മാത്രം മതിയായിരുന്നല്ലോ മനുഷ്യര്‍ക്ക്. ചിന്തിക്കാന്‍ ബുദ്ധി കൊടുക്കാതെ ഒരു നിസ്കാര യന്ത്രം ഉണ്ടാക്കിയാല്‍ മതിയായിരുന്നു. ഓരോ ജീവിക്കും ഇപ്പോഴുള്ള ശരീരഘടന അന്യൂനമാണെന്ന മഹാവിഡ്ഡിത്തവും അദ്ദേഹം ഉന്നയിക്കുന്നു. ലക്ഷകണക്കിനു വര്‍ഷങ്ങളിലൂടെ അനേകായിരം തലമുറകളിലൂടെ പരിണമിച്ച ജീവികള്‍ അവയുടെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഉള്‍പ്പരിവര്‍ത്തനങ്ങള്‍ക്കു വിധേയമാകുന്നു എന്നു ശാസ്ത്രം തെളിയിച്ചിട്ടു കാലമെത്രയായി. എല്ലാ സൃഷ്ടിയും അന്യൂനമാണെങ്കില്‍ അവ പൂര്‍ണത തേടി വികസിക്കുന്നതെന്തിന്? മറ്റു ജീവികള്‍ പോകട്ടെ ;മനുഷ്യന്റെ ശരീരഘടന അന്യൂനമാണെന്ന് വിവരമുള്ളവരാരെങ്കിലും പറയുമോ?
ഒരു പാമ്പ് എത്ര വേഗത്തില്‍ ഓടിയാലും വീണ് എല്ലൊടിയാറില്ല. എന്നാല്‍ മനുഷ്യനോ; ഒരിക്കലെങ്കിലും കയ്യോ കാലോ ഒടിയാത്തവര്‍ വിരളമായിരിക്കും! ഒരു പട്ടിക്ക് ഒരിക്കല്‍ മണം പിടിച്ചാല്‍ ആ മണം ഉപയോഗിച്ച് എത്ര പേരെയും തിരിച്ചറിയാന്‍ കഴിയും .മനുഷ്യനു മണം കൊണ്ട് മനുഷ്യരെപ്പോലും അറിയാനാവില്ല. പക്ഷികള്‍ക്ക് അവരിച്ഛിക്കുന്നേടത്തെല്ലാം അതിവേഗത്തില്‍ പറന്നെത്താം .ഒരുചിറകുപോലും ഇല്ലാത്ത മനുഷ്യന്റെ ശരീരം എങ്ങനെ അന്യൂനമാകും? പരുന്തിന്റെ കാഴ്ച്ചയുടെ അടുത്തൊന്നും എത്തുകയില്ല നമ്മുടെ കണ്ണിന്റെ ശേഷി, അതും പകുതിയോളം പേര്‍ക്കെങ്കിലും കണ്ണട വേണം എന്നതാണു സ്ഥിതി. പല തരം വൈകല്യങ്ങളോടെ ജനിക്കുന്നവരാണു 10% പേര്‍. തലയൊട്ടിയവരും കാലില്ലാത്തവരും ഗുരുതരമായ ബുദ്ധിമാന്ദ്യം ഉള്ളവരും മറ്റും മറ്റുമായി എത്ര എത്ര ന്യൂനതകള്‍ !! ഓരോ ജീവിയും അതിനുള്ള ഘടനക്കും കഴിവിനും അനുസരിച്ച് ഉള്ളതുകൊണ്ട് തൃപ്തിയടഞ്ഞു ക്ഴിഞ്ഞു കൂടുകയാണു ചെയ്യുന്നത്. കൂടുതല്‍ ശേഷികള്‍ നേടാനായി സ്വയം പരിണമിക്കുകയും ചെയ്യുന്നു.
ചെരുപ്പിനൊപ്പിച്ചു കാലു ചെത്തുന്ന വ്യാഖ്യാനക്കസര്‍ത്തുകളാണു മതവക്താക്കള്‍ നടത്തുന്നത്.
ഇനി അബ്ദുല്‍ അലി നിരത്തുന്ന വാദങ്ങളൊക്കെ സമ്മതിച്ച് ഒരു സ്രഷ്ടാവുണ്ടെന്നു തന്നെ വെക്കുക. ആ സ്രഷ്ടാവിന്റെ ഏകത്വം എന്ന വാദത്തില്‍ എന്തു യുക്തിയാണുള്ളത്? ഒന്നിലധികം പേര്‍ ചേര്‍ന്ന് ഇതൊക്കെ ഉണ്ടാക്കിയാല്‍ എന്താ പ്രശ്നം ? മനുഷ്യര്‍ തന്നെ വലിയ കെട്ടിടങ്ങളും പാലങ്ങളുമൊക്കെ ഉണ്ടാക്കുന്നത് ഒറ്റക്കാണോ? വലിയ ഒരു നഗരം ആസൂത്രണം ചെയ്യുന്നത് ഒരു എഞിനീയര്‍ ഒറ്റക്കിരുന്നാണോ? കുറേയാളുകള്‍ കൂടി ചര്‍ച്ച ചെയ്തുണ്ടാക്കുമ്പോഴല്ലേ കൂടുതല്‍ നന്നാവുക? സര്‍വ്വശക്തന്‍ എന്ന സങ്കല്‍പ്പം തന്നെ അര്‍ഥശൂന്യമാണെന്നു ഖുര്‍ ആനിലെ വൈരുദ്ധ്യങ്ങള്‍ തെളിയിക്കുന്നുല്ലേ? എന്തുണ്ടാക്കാനും `കുന്‍ ` എന്നു പറഞ്ഞാല്‍ മതിയെന്നു വീമ്പു പറയുകയും ;അതേ സമയം തനിക്ക് ഒരുപാടു മലക്കുകളുടെ സഹായം വേണമെന്നും മനുഷ്യരും തന്നെ സഹായിക്കണമെന്നുമൊക്കെ പറയുന്ന അല്ലാഹു എങ്ങനെ സര്‍വ്വശക്തനാകുന്നത്?
സര്‍വ്വോപരി, ഇത്രയൊക്കെ യുക്തിയും കഴിവും ഉള്ള ഒരു അളല്ലാഹു തനിയെ അങ്ങുണ്ടായി എന്നു പറയുന്നതിന്റെ യുക്തിയോ?”
പാമ്പിന്റെയും പട്ടിയുടെയും മേന്മയെകുരിച്ചു പറയുന്ന വിമര്‍ശകന്‍, മനുഷ്യനുള്ള മേന്മ ബോധ പൂര്‍വ്വം മറയ്ക്കുന്നു - ഇത് സ്വന്തം വാദഗതിയെ പുകഴ്താനല്ലേ ! വിമര്‍ഷകനല്ല സൃഷ്ടി നടത്തിയിരിക്കുന്നത് എന്നിരിക്കെ സ്രിഷിടികള്‍ തമ്മിലുള്ള വെത്യസതിനെ ന്യൂനതയും അന്യൂനതയും ആണന്നു പറയാന്‍ ശ്രമിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് ജബ്ബാര്‍ മാഷ് വെയ്ക്തമാകെണ്ടിയിരികുന്നു! ഇവിടെ വിമര്‍ശകനും, ജബ്ബര്മാഷിനും എന്ത് കൊണ്ട് പറക്കാനുള്ള കഴിവ് കിട്ടിയില്ല എന്നാ ചോദീയമ് ചോദിക്കുന്ന ആളുടെ ദുരാഗ്രഹം മാത്രമാണ് അല്ലാതെ ന്യൂനത അല്ല. ഇനി സൃഷ്ടി കര്‍ത്താവ് എന്തെങ്കിലും ന്യൂനത വച്ചാല്‍ തന്നെ അത് സൃഷ്ടി കര്‍ത്താവിന്റെ കഴിവുകേടെന്നു പറയുന്നത് - കിണറ്റില്‍ കിടന്നു കൊണ്ട് ചിന്ദിക്കുന്ന തവളയെ പോലെയാണ്.
റെയില്‍വേ ട്രക്ക്കില്‍ വിമാനം ഇറങ്ങാത്തത് റെയില്‍വേ ട്രാക്ക് പണിത എന്‍ജിനിയറുടെ ന്യൂനത ആണന്നു ജെബ്ബാരുമാഷിനെ പോലെയുള്ള ബുദ്ധി പരിമിതം ഉള്ളവര്‍ക്കേ ചിന്തിയ്ക്കാന്‍ പറ്റു.
അതുപോലെ ജെബ്ബാര്‍ മാഷിന്റെ എല്ലാ വാദങ്ങളും പൊള്ള യാണെന്ന് അദ്ധേഹത്തിന്റെ തന്നെ വാക്കുകളില്‍ തന്നെ യുണ്ട്!
അത് കൊണ്ട് മറ്റാരുടെയെങ്കിലും മറുപടി കോപ്പി ചെയ്തു ജെബ്ബാര്‍ മാഷ് രേക്ഷപെടാതെ മര്‍. നൌഷാദ് പറഞ്ഞതിന് മറുപടി കൊടുക്കാന്‍ ശ്രമിക്കുക.
സുലൈമു -----------------------
ഇനി സൃഷ്ടി കര്‍ത്താവ് എന്തെങ്കിലും ന്യൂനത വച്ചാല്‍ തന്നെ അത് സൃഷ്ടി കര്‍ത്താവിന്റെ കഴിവുകേടെന്നു പറയുന്നത് - കിണറ്റില്‍ കിടന്നു കൊണ്ട് ചിന്ദിക്കുന്ന തവളയെ പോലെയാണ്.
റെയില്‍വേ ട്രക്ക്കില്‍ വിമാനം ഇറങ്ങാത്തത് റെയില്‍വേ ട്രാക്ക് പണിത എന്‍ജിനിയറുടെ ന്യൂനത ആണന്നു ജെബ്ബാരുമാഷിനെ പോലെയുള്ള ബുദ്ധി പരിമിതം ഉള്ളവര്‍ക്കേ ചിന്തിയ്ക്കാന്‍ പറ്റു.ഒന്നിനും ന്യൂനതയില്ല; എല്ലാം കൃത്യമായി വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു ; അതുകൊണ്ട് ഇതിനു പിന്നില്‍ ഒരു വ്യക്തിദൈവം ഉണ്ട്. എന്ന വാദത്തെയാണിവിടെ ഖണ്ഡിക്കുന്നത്.
അന്യൂനമായ ഒരു വ്യവസ്ഥയല്ല പ്രപഞ്ചത്തില്‍ കാണുന്നത്; അതിനാല്‍ ഇതൊക്കെ വെറും പ്രകൃതി പരിണാമത്തിലൂടെ സംഭവിച്ചതും ആകാം എന്നു സാരം.
റയിവെ ട്രാക്കില്‍ വിമാനം ഇറങ്ങാന്‍ പറ്റാത്തത് എഞ്ചിനിയറുടെ ന്യൂനതല്ല. ശരി; പക്ഷെ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം റെയില്വേ ട്രാക്കില്‍ വീണ് കത്തി യാത്രക്കാരൊക്കെ മരിക്കുന്നത് വിമാനത്തിന്റെയോ പൈലറ്റിന്റെയോ ന്യൂനതയാകാമല്ലോ. ഒരു ഉടലുമായി രണ്ടു പേര്‍ ജീവിക്കേണ്ടി വരുന്നതും രണ്ടാളുകള്‍ക്ക് ഒരു തലയാകുന്നതും സൃഷ്ടിയിലെ ന്യൂനത തന്നെയല്ലേ? നീതിമാനും എല്ലാം അറിയുന്നവനുമായ ഒരു ആള്‍ദൈവം നിയന്ത്രിക്കുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലല്ലോ? അതല്ല, മൂപ്പരിതൊക്കെ കരുതിക്കൂട്ടി ചെയ്യുന്നതാണെങ്കില് അങ്ങേരുടെ നീതിബോധം കാരുണ്യം എന്നിത്യാദി ഗുണങ്ങള് നമുക്കു പിടി കിട്ടാത്തതും സംശയാസ്പദവും ആണല്ലോ.
ന്യൂനത എന്നത് ആപേക്ഷികമാണ്. പൂര്‍ണതയുമായി തുലനം ചെയ്യുമ്പോള്‍ മാത്രമേ ന്യൂനത അറിയാനൊക്കൂ. എല്ലാ മനുഷ്യരും വാലുള്ളവരായിരുന്നെങ്കില്‍ വാലില്ലാത്തയാള്‍ വികലാംഗനായിരിക്കും!. എല്ലാവര്‍ക്കും കാഴ്ച്ചയുള്ളതുകൊണ്ടാണ് അതില്ലാത്തയാള്‍ക്ക് ന്യൂനതയുണ്ടെന്നു പറയേണ്ടി വരുന്നത്. മനുഷ്യന്‍ എന്ന ജന്തുവിന്റെ ശരീരഘടന അന്യൂനമാണെന്നു വാദിക്കുമ്പോഴാണു മറ്റു ജന്തുക്കളുടെ ഘടനയുമായി താരതമ്യം ചെയ്ത് അങ്ങനെയല്ല എന്നു പറയേണ്ടി വന്നത്. കാഴ്ച്ചയുടെ കാര്യം തന്നെ നോക്കാം. മനുഷ്യജന്തു പരിണമിച്ചുണ്ടായ കാലത്ത് ആവശ്യമുള്ള കാഴ്ച്ച ശക്തിയേ മനുഷ്യര്‍ക്കു കിട്ടിയുള്ളു. ഇന്നത്തെപ്പോലെ മോണിറ്ററിലും പുസ്തകത്തിലും നോക്കി സൂക്ഷ്മമായ അക്ഷരങ്ങള്‍ വായിക്കേണ്ട ആവശ്യമൊന്നും മനുഷ്യന്‍ പരിണമിച്ചുണ്ടായ കാലത്ത് ആവശ്യമില്ലായിരുന്നു. സ്തൂലമായ കാഴ്ച്ചക്കു പറ്റിയ കണ്ണു മാത്രം നമുക്കു ലഭിക്കാന്‍ കാരണം അതായിരിക്കാം. എന്നാല്‍ പരുന്തിന് വളരെ ഉയരത്തില്‍നിന്നു തന്റെ ഇരയെ നോക്കിക്കണ്ടു പിടിക്കേണ്ടതുള്ളതുകൊണ്ട് അതിനു സൂക്ഷ്മദൃഷ്ടിയുള്ള നേത്രങ്ങള്‍ ഉണ്ടായി.
മുഹമ്മദ്നബിയുടെ അടുത്തേക്ക് “നീ വായിക്കുക” എന്നും പറഞ്ഞ് മലക്കിനെ പറഞ്ഞയച്ച ദൈവത്തിനു പക്ഷെ മനുഷ്യര്‍ ഇങ്ങനെ വായനയും അക്ഷരങ്ങളുമൊക്കെ പ്രയോഗിക്കുന്ന കാലം വരുമെന്ന് മുങ്കൂട്ടി അറിഞ്ഞ് അതിനു യോജിച്ച കണ്ണു കൊടുക്കാനുള്ള ദീര്‍ഘ ദൃഷ്ടിയുണ്ടായില്ല.! അതുകൊണ്ട് നമുക്ക് കണ്ണടയും ലെന്‍സുമൊക്കെ ഉണ്ടാക്കി കൃത്രിമക്കാഴ്ച്ചയെ ആശ്രയിക്കേണ്ടി വന്നു.
എത്ര മറുപടി കൊടുത്താലും, അത് ബോധ്യമായാലും ഈ ജബ്ബാര്‍ മാഷുമാര്‍ വീണ്ടും വീണ്ടും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കും. ഇവരുടെ ലക്ഷ്യം ഖുര്‍ആന്‍ വിമര്‍ശനമല്ല ഒരു ജനതയെ അവഹേളിക്കലാണ് . ഇവിടെ "ബീമാപള്ളി" എന്ന ബ്ലോഗില്‍ ചില മറുപടി കാണുന്നു. ഇസ്ലാമിന്റെ വളര്‍ച്ചയും ജബ്ബാര്‍മാരുടെ നിലവിളിയും !! ജബ്ബാര്‍ മാഷിന്റെ പ്രതികരണം കാക്കുന്നു...
അന്യൂനതയായ ഒരു വ്യവസ്ത്ത തന്നെ യാണ് പ്രപഞ്ചത്തില് കാണുന്നത്. പൂര്ണനായ മനുഷ്യനെ അള്ളാഹു സൃഷ്ടിച്ചത് കൊണ്ടാണ് വികലാന്ഗനെ നോക്കി നമ്മള് അപൂര്ണത കണ്ടെത്തിയത് ഇവിടെ അപൂര്നത എന്നത് നമ്മുട് വീക്ഷണം മാത്രമാണ് സൃഷ്ടി കര്‍ത്താവ് പൂര്ണത സൃഷ്ടിച്ചു കൊണ്ട് അവന്റെ കഴിവ് ആദ്യമേ കാട്ടി തന്നിട്ടുണ്ട്. പൂര്‍ണതയുള്ള സൃഷ്ടികളെ മാത്രം സൃഷ്ടിച്ചുകൊണ്ടിരിന്നാല് ദൈവ നിഷേദികള് പറയുമല്ലോ അള്ളാഹു വിനു അങ്ങനെ സൃഷ്ടിക്കുവാന് മാത്രമേ കഴിവുള്ളു എന്ത് കൊണ്ട് ഇങ്ങനെ സൃഷ്ടിക്കുവാന് കഴിയുന്നില്ല എന്ന് അപ്പൊ എല്ല തരത്തിലും ചെയ്യാന് കഴിവുള്ളത് കൊണ്ടാണ് വികലാങ്ങരെയും ദൈവം സൃഷ്ടിച്ചിട്ടുള്ളത്. പ്രപഞ്ചത്തില് അള്ളാഹു സൃഷ്ടിച്ചു വച്ച സൈന്‍സ് ആണല്ലോ ശാസ്ത്രഞ്ജന്മാര് കണ്ടെത്തിയിട്ടുള്ളത്, ശാസ്ത്രഞ്ജന്മാര് കണ്ടെത്തിയ സയന്‍സിനു വിപരീതമായിട്ടും ജീവജാലങ്ങളില് മാറ്റം വരുത്തിക്കൊണ്ട് (വികലാങ്ങരെയും) ദൈവത്തിന് സൃഷ്ടിക്കുവാന് കഴിയുമെന്നാണ് ചിന്തകന്മാര്‍ക്ക് മനസ്സിലാകുന്നത്. ഇത് പിടി കിട്ടാതെ മനം നൊന്തു ദൈവത്തിനെ പഴിച്ചുകൊണ്ട് ഇത് ദൈവത്തിന്റെ കഴിവുകെടെന്നു വാധിക്കുന്നവരെ സമ്പന്തിച്ചിടത്തോളം ഒരു തരാം നിരാശ കൊണ്ട് മാത്രമാണെന്ന് മനസിലാക്കാം.
പ്രപഞ്ചത്തെ നോക്കി അല്ലാഹുവിന്റെ കഴുവിനെ കുറിച്ച്- മനുഷ്യന്റെ ഇന്ദ്രിയങ്ങളുടെ പരിമിതക്കകത്തു നിന്ന് കൊണ്ട് - മനസ്സിലാക്കാന് ഖുറാനില് ദൈവം ചൂണ്ടുന്നുണ്ട്. അതുപോലെ തന്നെ ദൈവത്തിനെ നിഷേധിക്കാനുള്ള അവസരവും അവന് പ്രപന്ച്ചത്ത് വച്ചിട്ടുണ്ട് അതിന്റെ ഭാഗമായി നമുക്ക് തോനിപ്പിക്കപെടുന്ന ചിലതിനെയാണ് ഇവിടെ അതിന്‍റെ(പിശാചിന്റെ) ആള്‍ക്കാര് ഉന്നയിക്കുന്നത്
ഇത് വലിയില് കുടുങ്ങിയവരുടെ കാരിയം.
ഇനി ദൈവം വികലാങ്ങരെ സൃഷ്ടിക്കുന്നത് നീതിയാണോ എന്ന് ജെബ്ബാര് മാര് ചോധിചെക്കാം. യെധാര്‍ത്ത നീതി എന്താണെന്ന് അല്ലാഹു നമുക്ക് കാണിച്ചു തന്നത് കൊണ്ടാണ് അതിനോളം എത്താത്ത കാരിയങ്ങള് നാം അനീതിയെന്ന് പറയുന്നത്. അപ്പോള് ഏറ്റവും വലിയ നീതി ദൈവം തന്നെയാണ് കാണിച്ചു തന്നിട്ടുള്ളത് അത് ഇവിടെ ധൈവനിശേടികള് ബോധപൂര്‍വ്വം മറക്കുന്നു
അതും മുകളില് പറഞ്ഞ പോലെ "ദൈവത്തിനെ നിഷേധിക്കാനുള്ള അവസരവും അവന് പ്രപന്ച്ചത്ത് വച്ചിട്ടുണ്ട് അതിന്റെ ഭാഗമായി നമുക്ക് തോനിപ്പിക്കപെടുന്ന ചിലതിനെയാണ് ഇവിടെ അതിന്‍റെ(പിശാചിന്റെ) ആള്‍ക്കാര് ഉന്നയിക്കുന്നത് " മാത്രവുമല്ല മരണത്തോടെ അല്ലെങ്കില് സൃഷ്ടിപ്പിന്റെ ഒരുഘട്ടതോടെ എല്ലാം അവസാനികുന്നതായി അള്ളാഹു ഖുറാനില് പറഞ്ഞിട്ടില്ലല്ലോ യെന്കിലല്ലേ ഖുറാനെ എതിര്‍ക്കുന്ന ആള്‍ക്കാര് പറയുന്നതുപോലെ ദൈവം നീതിമാനല്ല എന്ന് പരയുനത്തില് എന്തെങ്കിലും കാരിയമുള്ള്. സൃഷ്ടി കര്‍ത്താവ് തന്ന കേവല അറിവുകൊണ്ട് അവനെ തന്നെ അളക്കാന് ശ്രമിക്കുന്നത് കൊണ്ടാണ്, ജബ്ബാര് മാര്‍ക്ക് മന തൃപ്തി കിട്ടാതെ കഴിവുകെട്ടവനും നീതിമാനും അല്ലെന്നു തോന്നുന്നത്, യേതുപോലെ സ്ലൈട്ടുമായി പോകുന്ന ഒന്നാം ക്ലാസിലെ കുട്ടിക്ക് ടീച്ചരോടും രെക്ഷകരതാക്കലോടും തോനുന്ന മന തൃപ്തി യില്ലായ്മ.
ദൈവത്തിനെ ചെരിയരീതിയിലെന്കിലും മനസ്സിലാക്കാന് വേണ്ടി എടുത്തു കാണിക്കുന്ന ഭൌതികമായ ഉധാഹരണത്തില് മനുഷ്യര്‍ക്ക് ഉണ്ടാകുന്ന പിഴവിനെ - ദൈവത്തിനും (വിമാനം വഴിതെറ്റി റെയില് വ ട്രാക്ക്കില്) പിഴവിനുള്ള സാധിയത ഉണ്ടെന്നു വാദിക്കുന്നത് തെറ്റാണ്. സൃഷ്ടി കര്‍ത്താവ് ചെയുന്നത്തിന്റെ ഇടയ്ക്ക് കയറി ചോദിക്കുന്നതിനു തുല്യമാണ് ("മൂപ്പരിതൊക്കെ കരുതിക്കൂട്ടി ചെയ്യുന്നതാണെങ്കില് അങ്ങേരുടെ നീതിബോധം കാരുണ്യം എന്നിത്യാദി ഗുണങ്ങള് നമുക്കു പിടി കിട്ടാത്തതും സംശയാസ്പദവും ആണല്ലോ.") എന്നുള്ള ജബ്ബാര് മാരുടെ നിലവിളികള് - കാരിയങ്ങലുന്നും ഇവിടെ പൂര്തികരിക്കപെട്ടിലല്ലോ നീതി ബോധവും കാരുണിയവും അളന്നു തിട്ടപെടുതാന് അതും സൃഷ്ടികര്‍ത്താവ് തന്ന കേവലം ബുദ്ധികൊണ്ട്.
സൃഷ്ടി കര്‍ത്താവ് ആള്ധൈവമാനെന്നു ഖുറാനില് പറഞ്ഞിട്ടില്ല. ദൈവത്തെ പറ്റി സംസാരിക്കുമ്പോള് മനുഷ്യന്റെ ഭാഷയാണ് ഇത്. അതിനെ എടുത്തു വച്ച് ദൈവം മനുഷ്യനെ പോലെ ചിന്ദിക്കുന്നു പ്രവര്‍ത്തിക്കുന്നു എന്നൊക്കെ വീമ്പിളക്കി താന് ഇപ്പോഴും വേലിയില് കുടിങ്ങി കിടക്കുക യാണ് എന്ന് യുക്തി വാദികളും ദൈവ നിഷേടികളും സദാ തെളിയിച്ചു കൊണ്ടിരിക്കുന്നു.
സൃഷ്ടി കര്‍ത്താവിനു യെതുരീതിയിലും കഴിവുണ്ട് അതില് പ്രപഞ്ചത്തെ സൃഷ്‌ടിച്ച ഒരു രീതിയുടെ പര കോടിയില് ഒരു അണു ദൈവം മനുഷ്യനു മനസിലാക്കി കൊടുത്തു അതിനെയാണ് സയന്‍സ് എന്ന് വിളിക്കുന്നത്. ദൈവത്തിന്റെ കാലവും സമയും അളന്നു താങ്കള് വിഷമികുന്നതെന്തിനാണ്? സമയാസമയങ്ങളില് ദൈവം മനുഷ്യന് ആവശ്യമുള്ളത് കൊടുക്കും അല്ലെങ്കില് കൊടുക്കാതിരിക്കും. കാരിയങ്ങള് പൂര്തികരിക്കുന്ന തെങ്ങിനെയെന്നു അവനറിയാം. അതിനിടയ്ക്ക് കയറി നല്ല ഉധേശതിലല്ലാതെ ചോദ്യം ചെയ്തു മാറിനില്‍ക്കാതെ താങ്കളെ സൃഷ്ടിച്ചവന്റെ അടുക്കലേക്കു പോകുക!
ഒരു പക്ഷെ താങ്കളുടെ ഒരുപാട് ചോദിയങ്ങള്‍ക്ക് ഉത്തരം കിട്ട്യേക്കാം. അത് ഭാഷകള്‍ക്കും പങ്കുവയ്ക്കലിനും അപ്പുരതായിരിക്കാം എന്നാല് പോലും.
സുലൈമു.
(അ)യുക്തിവാദിയായ ജബ്ബാര്‍ മാഷിന്
മാഷെ, കണ്ണ് പോലുള്ള sense organs പരിണമിച്ചു ഉണ്ടാവുക സാധ്യമല്ലെന്നാണ് ഡാര്‍വിന്‍ അടക്കം പലരുടെയും അഭിപ്രായം ... കാരണം പൂര്‍ണ്ണമായ തോതില്‍ ഡെവലപ്പ് ചെയ്ത organs മാത്രമേ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടൂ . പൂര്‍ണ്ണമായ തോതില്‍ ഡെവലപ്പ് ചെയ്യാനോ അസംഖ്യം ഇടനില രൂപങ്ങള്‍ വേണം താനും. അപൂര്‍ണ്ണമായവ എന്തിനു കൈമാറ്റം ചെയ്യപ്പെടണം? sense organs ഉണ്ടാകാന്‍ mutation തീരെ പര്യാപ്തം അല്ലെന്നാണ് ഈ മേഖലയില്‍ പഠനം നടത്തികൊണ്ടിരിക്കുന്ന ശാസ്ത്രകാരന്മാരുടെ അഭിപ്രായം. ഇനി ഡാര്‍വിന്‍ പറയുന്നത് ശ്രദ്ധിക്കൂ ...
"Organs of extreme perfection and complication. To suppose that the eye, with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection, seems, I freely confess, absurd in the highest possible degree. ................. the difficulty of believing that a perfect and complex eye could be formed by natural selection, though insuperable by our imagination, can hardly be considered real."..
.
( On the Origin of Species by Charles Darwin Chapter VI, page 88. for online edition http://embryology.med.unsw.edu.au/pdf/Origin_of_Species.pdf)
.
മാഷെ ഡാര്‍വിന്റെ അഭിപ്രായത്തില്‍, കണ്ണ് പ്രകൃതിയില്‍ നിന്നുണ്ടായി എന്ന് വിശ്വസിക്കുന്നത് പമ്പര വിഡ്ഢിത്തമാണ്. മാഷിനോ..?മാത്രമല്ല ഒരു കണ്ണ് പ്രകൃതിയില്‍ നിന്നുണ്ടായി എന്ന് തന്നെ കരുതുക, മറ്റേ കണ്ണും പ്രകൃതിയില്‍ നിന്ന് തന്നെ ഉണ്ടായി എങ്കില്‍ രണ്ടു കണ്ണും കൂടി ഒരു combined വിഷന്‍ വരുന്നതെങ്ങിനെ ? ആരാണ് ഇവയെ യോജിപ്പിച്ചത് ? ചെറുതും തലകീഴായതുമായ പ്രതിബിംബം യഥാര്‍ത്ഥ വലിപ്പത്തില്‍ ആകുന്നത് എങ്ങിനെയാണ് ? ആ പ്രോഗ്രാമും പ്രകൃതി തന്നെ ചെയ്തു കൊടുത്തോ? അങ്ങിനെയെങ്കില്‍ അത് തന്നെയല്ലേ മാഷെ ദൈവം..?
.
മാഷെ, ഞാന്‍ ബിരുദവും തുടര്‍ പഠനവും നടത്തിയത് ജന്തുശാസ്ത്രം മെയിന്‍ വിഷയമായി എടുത്താണ് . നിരീശ്വര പ്രസ്ഥാനം എല്ലാത്തിലും വലുതായി കണ്ടിരുന്ന ഞാന്‍ ദൈവത്തിലെത്തുന്നത് എന്റെ ശാസ്ത്ര പഠനങ്ങളിലൂടെ മാത്രമാണ് . മാഷ് വേദഗ്രന്ഥങ്ങളെ മാറ്റി നിര്‍ത്തുക . എന്നിട്ട് കണ്ണ് അടക്കമുള്ള sense organs നെ പറ്റിയുള്ള അഭിപ്രായങ്ങള്‍ പറയുക. ആണ്‍ പെണ് വര്‍ഗങ്ങള്‍ക്ക് എങ്ങിനെ best-fit sex organs ഡെവലപ്പ് ചെയ്തു വന്നു എന്ന് കൂടി പരിശോധിക്കുക . ആണില്‍ നിന്ന് പെണ്ണോ (തിരിച്ചും ) പരിണമിച്ചു വരണമെങ്കില്‍ ഇടനില രൂപങ്ങളായി വരേണ്ട കുഞ്ഞുങ്ങള്‍ എങ്ങിയെയുണ്ടാവും ? ജീവി വര്‍ഗങ്ങളുടെ reproductive isolation (ഒറ്റപെടല്‍) കൂടി ചേര്‍ത്ത് വായിക്കുക. ഒരു അസൂത്രണവുമില്ലാതെ ജീവി വര്‍ഗങ്ങള്‍ പ്രകൃതിയില്‍ നിന്ന് mutaion നിലൂടെയും മറ്റും വെറുതെ പരിണമിച്ചുണ്ടായി എന്ന് ഇനിയും താങ്കള്‍ വിശ്വസിക്കുന്നുവെങ്കില്‍ ഒരു തരത്തില്‍ താങ്കളും അന്ധവിശ്വസിയല്ലേ ...
(അ)യുക്തിവാദിയായ ജബ്ബാര്‍ മാഷിന്
മാഷെ, കണ്ണ് പോലുള്ള sense organs പരിണമിച്ചു ഉണ്ടാവുക സാധ്യമല്ലെന്നാണ് ഡാര്‍വിന്‍ അടക്കം പലരുടെയും അഭിപ്രായംപിന്നെ എങ്ങനെ ഉണ്ടായി എന്നും കൂടി വിശദീകരിക്കാമോ?
ഞാനും സുവോളജിയാ പഠിച്ചിരുന്നത്. താഴ്ന്ന തരം ജീവികളില്‍നിന്നും ഉയര്‍ന്ന തരം ജീവികളിലേക്കു വികാസം പ്രാപിക്കുന്നതോടൊപ്പം എല്ലാ അവയവങ്ങള്‍ക്കും പരിതസ്ഥിതിക്കനുയോജ്യമായ് വികാസവും മാറ്റവും ഉണ്ടാകുന്നതായാണു ഞാന്‍ ഇതു വരെ മനസ്സിലാക്കിയത്. അതു തെറ്റാണെങ്കില്‍ ശാസ്ത്രീയമായ ഒരു വിശദീകരണം വേണം.
പരിണാമം അല്ല പോസ്റ്റിലെ വിഷയം. കുര്‍ ആനില്‍ ശാസ്ത്രീയമായ അറിവുകളല്ല ഉള്ളത് എന്നും ഏഴാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യനറിയാവുന്ന കാര്യങ്ങളേ ആ പുസ്തകത്തില്‍ ഉള്ളു എന്നുമാണു ഞാന്‍ പറയാന്‍ ശ്രമിച്ചത്. ഇക്കണ്ടു കാണപ്പെടുന്ന ജീവിവര്‍ഗ്ഗങ്ങള്‍ എല്ലാം എങ്ങനെയാണുണ്ടായത് എന്നതിനു കുര്‍ ആനില്‍ വല്ല വിശദീകരണവും ഉണ്ടോ? ജീവികള്‍ തമ്മില്‍ ഘടനാപരമായ് സാമ്യം എന്തുകൊണ്ട് എന്നതിനുത്തരമുണ്ടോ? എല്ലാം അല്ലാഹു ഉണ്ടാക്കി എന്ന എളുപ്പ വാദം കൊണ്ട് എല്ലാറ്റിനും ഉത്തരം പറയാം. പക്ഷെ ആ ഉത്തരമല്ലല്ലോ ശാസ്ത്രം.
മാഷ് വേദഗ്രന്ഥങ്ങളെ മാറ്റി നിര്‍ത്തുക . എന്നിട്ട് കണ്ണ് അടക്കമുള്ള sense organs നെ പറ്റിയുള്ള അഭിപ്രായങ്ങള്‍ പറയുക.
-----
വേദഗ്രന്ദ്ഥങ്ങളെ മാറ്റി നിര്‍ത്തി കണ്ണിന്റെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഞാനില്ല. അതൊക്കെ ശാസ്ത്രകാരന്മാര്‍ ചെയ്യട്ടെ എന്റെ വിഷയം വേദഗ്രന്ഥം ദൈവം എഴുതിയതോ മനുഷ്യന്‍ എഴുതിയതോ എന്നതു തന്നെയാണ്. ഞാന്‍ അതു തന്നെ ചര്‍ച്ച ചെയ്യാനാണുദ്ദേശിക്കുന്നത്. കണ്ണുകള്‍ പരിണാമത്തിലൂടെയല്ല ഉണ്ടായത് എന്നു തെളിയിക്കാമായിരിക്കും. പക്ഷെ അതുകൊണ്ടൊന്നും കുര്‍ ആനിന്റെ ദൈവികത സ്ഥാപിക്കപ്പെടുന്നില്ല.
പ്രിയ ജബ്ബാര്‍,
നീണ്ട പോസ്റ്റും കമന്റുകളും. സമയം പോയത് മിച്ചം.
താങ്കള്‍ ഫൈസലിന്റെ കമന്റിനു മുന്നില്‍ ശരിക്കും പതരിപോയീ. അപ്പോള്‍ പരിണാമ വാദത്തിന്‍ മേലുള്ള കളി നിര്‍ത്തി. സലാമിന്റെ യുക്തിക്കു മുന്നില്‍ വളരെ ദുര്‍ബലമായ ഉദാഹരണങ്ങള്‍ നിരത്തിയത് കണ്ടപ്പോള്‍ താങ്കളുടെ പാപ്പരത്തം അവിടെയും ദ്രിഷ്യമായി. ശരിക്കും പറഞ്ഞാല്‍ പരിഗണയോടെ വായിക്കാന്‍ പറ്റുന്ന സ്ഥിരത നിങ്ങളുടെ പോസ്ടിനില്ല. ശരിക്കും പറഞ്ഞാല്‍ ബാലിശം. മാറിയും മറിഞ്ഞും പറഞ്ഞു കൊണ്ടിരിക്കുന്നു. ആ ഇംഗ്ലീഷ് കാരന്‍ നൌശിദിന്ടെ ചോദ്യങ്ങള്‍ക്ക് വെറും ഭാവന സങ്കല്‍പ്പങ്ങള്‍ നല്‍കാന്‍ ശ്രമിച്ചു. വെറുതെ സമയം മിനകെടുത്തി. പരിണാമ വാദം theernu.
ഇപ്പോള്‍ പറയുന്നത് ഖുര്‍ആന്‍ മനുഷ്യനെഴുതിയെന്നാണ്. zoology പഠിച്ചു പഠിച്ചു ചരിത്രം അറിയതെയായി. ഇത് orutharam രോഗമാണ്. ithinu chikthsa undu. iniyum ഖുര്‍ആന്‍ vayikkanam. kannadikkalla കുഴപ്പം mughathinanu.
yini mattarude yenkilum agent ആണോ? സഹതപ്പിക്കുന്നു. പകലിനെ രാത്രിയാക്കാന്‍ ശ്രമിച്ചു കൊണ്ടേ ഇരിക്കുക.
പല്ലിവാലില്‍ ഞാന്‍ പിടി കൂടാറില്ല.!
പരിണാമം ശരിയോ തെറ്റോ എന്നതല്ല വിഷയം.
ഖുര്‍ ആന്‍ ദൈവീകമോ, മനുഷ്യരചനയോ?
ഇതാണു വിഷയം.
പരിണാമസിദ്ധാന്തത്തിനു പകരം വെക്കാന്‍ ഇവരുടെ കയ്യിലുള്ള മഹാസിദ്ധാന്തം ഇതൊന്നു വായിച്ചു നോക്കൂ.
ജബ്ബാര്‍ മാഷെ ,
താങ്കള്‍ മാന്യനാണ് എന്ന് താങ്കളുടെ കമെന്റ് വായിച്ചപ്പോള്‍ മനസ്സിലാക്കാന്‍ പറ്റി. താങ്കള്‍ക്ക് ബോധ്യമുള്ളതെ താങ്കള്‍ പറയുന്നുള്ളൂ ... നല്ലത് .. മാഷെ നമ്മെളെല്ലാം വിദ്യാര്‍ത്ഥികളാണ്.
താങ്കള്‍ പറഞ്ഞല്ലോ .....താഴ്ന്ന തരം ജീവികളില്‍നിന്നും ഉയര്‍ന്ന തരം ജീവികളിലേക്കു വികാസം പ്രാപിക്കുന്നതോടൊപ്പം എല്ലാ അവയവങ്ങള്‍ക്കും പരിതസ്ഥിതിക്കനുയോജ്യമായ് വികാസവും മാറ്റവും ഉണ്ടാകുന്നതായാണു ഞാന്‍ ഇതു വരെ മനസ്സിലാക്കിയത്. അതു തെറ്റാണെങ്കില്‍ ശാസ്ത്രീയമായ ഒരു വിശദീകരണം വേണം. എന്ന്
മാഷുടെ ഈ അറിവ് Genetics ശാസ്ത്ര ശാഖ വരുന്നതിനു മുമ്പുള്ളതാണ്. യഥാര്‍ത്ഥത്തില്‍ ഗ്രിഗര്‍ മെന്ടലിന്ടെ കണ്ടെത്തലുകളും തുടര്‍ന്നു genetics കൂടുതല്‍ പഠനങ്ങളും പരിണാമ വാതത്തിന്റെ നട്ടെല്ല് ഒടിക്കുകയാണ് ചെയ്തത് . ഡാര്‍വിന്‍ പറഞ്ഞ പോലെ ക്രമാനുഗതമായ മാറ്റം പുതിയ ജീവി വര്‍ഗങ്ങളുടെ ഉത്ഭവത്തിനു കാരണമാകില്ലെന്നും ജീനുകളാണ് ഒരു ജീവിയുടെ ഗുണത്തിന് ആധാരം എന്നും genetics പഠനങ്ങള്‍ വളരെ അസന്നിഗ്ദ്ധമായി തെളിയിച്ചു. genetics ന്റെ ആധികാരികത മാഷിനും അറിയാമല്ലോ ..
ഗ്രിഗര്‍ മെന്ടലിന്ടെ കൃത്യതയാര്‍ന്ന പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുമ്പാണ് ഡാര്‍വിന്‍ origin of species എഴുതിയത് .മാഷെ... പുറമെയുള്ള മാറ്റങ്ങള്‍ ഒരു ജീവിയുടെ ജനിത ഘടനിയില്‍ ഒരു മാറ്റവും വരുത്തില്ലെന്നും , ജനിതക ഘടനയില്‍ മാറ്റം വരാത്തിടത്തോളം പുതിയ ഗുണങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ലെന്നും ശാസ്ത്രം കണ്ടെത്തി .
ജര്‍മ്മന്‍ experimentalist ആയ August Weismann എലികളില്‍ വാല് മുറിച്ചു നടത്തിയ പരീക്ഷണം മാഷിനറിയമല്ലൊ. 21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത്. മാഷെ ചുരുക്കിപറഞ്ഞാല്‍ ഡാര്‍വിന്റെ നിഗമനങ്ങള്‍ക്ക് ശാസ്ത്രവുമായി ഒരു പുല ബന്ധവും ഇല്ലന്നര്‍ത്ഥം . ഇപ്പോള്‍ ചില പരിണാമ ശാസ്ത്രകാരന്മാര്‍ പറയുന്ന വാദം ultra violet രശ്മികള്‍ മുഖേനെയോ മറ്റോ ജനിത ഘടനയില്‍ പെട്ടെന്നുണ്ടായ മാറ്റങ്ങള്‍ മുഖേനയാണ് (Mutation) പുതിയ ജീവി വര്‍ഗങ്ങള്‍ ഉണ്ടായത് എന്നാണ് . പുതിയ തിയറി അറിയപ്പെടുന്നതു Neo-Darwinism എന്ന പേരിലാണ് . (http://en.wikipedia.org/wiki/Neo-Darwinism).
ഡാര്‍വിന്റെതായിട്ടു പ്രകൃതി നിര്‍ദ്ധാരണം (natural selection) എന്ന ഒരു കാര്യം മാത്രമേ പുതിയ തിയറിയില്‍ ഉള്ളൂ . mutation മുഖേന ജനിത ഘടനയില്‍ പെട്ടെന്നു മാറ്റങ്ങള്‍ ഉണ്ടാവുകയും അതില്‍ നല്ലതിനെ പ്രകൃതി നിലനിര്‍ത്തുന്നു എന്നര്‍ത്ഥം .അതായത് ഡാര്‍വിന്റെ ക്രമേണയുള്ള വികാസം എന്ന പ്രധാന വാദം ഇന്നു ലോകത്ത് ഒരു ശാസ്ത്രകാരനും അംഗീകരിക്കുന്നില്ല .
ഇനി Mutation നെ പറ്റിയുള്ള പഠനങ്ങള്‍ തെളിയിക്കുന്നത് ഇവ constructive അല്ലെന്നും പുതിയ ജീവി വര്‍ഗങ്ങളുടെ ഉത്ഭവത്തിനു തീരെ പര്യാപ്തമല്ലെന്നും ആണ് (പഴയീച്ചയിലെ -drosophila- പരീക്ഷണം ഉദാഹരണം) . ഒരു ചെറിയ ഉദാഹരണം പറയട്ടെ , ഒരു കാര്‍ മരത്തില്‍ ഇടിക്കുന്നു എന്നു വെക്കുക , അതിനു കേട്പാട് സംഭവിക്കും , പക്ഷെ അത് ലോറിയോ ബസ്സോ ആയി മാറില്ലല്ലോ. ഇത് പോലെ ultraviolet രശ്മികള്‍ മുഖേനെയും മറ്റും ഉണ്ടാകുന്ന mutation നുകള്‍ almost മുഴുവനായും destructive ആണ്.
ജനിതക ഘടനയില്‍ ഗുണപരമായ ഒരു മാറ്റവും ഉണ്ടാവുന്നില്ലെന്കില്‍ പിന്നെ പ്രകൃതി തിരഞ്ഞെടുപ്പിന് (natural selection) എന്ത് പ്രസക്തി ? .പിന്നെ എങ്ങിനെയാണ് മാഷെ കണ്ണ് പോലുള്ള സങ്കീര്‍ണമായ sense organs ഉണ്ടാവുന്നത് ..?എങ്ങിനെയാണ് നിവര്‍ന്ന രൂപത്തില്‍ , യഥാര്‍ത്ഥ വലിപ്പത്തില്‍ combined വിഷന്‍ ഉണ്ടാകുന്നതു ? എങ്ങിനെയാണ് വിവ്ട അവയവങ്ങള്‍ തമ്മില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നത് ? ഹൃദയത്തെ (heart beats) നിയന്ത്രിക്കുന്നത് തലച്ചോറാണ് . തലച്ചോര്‍ വര്‍ക്ക് ചെയ്യാന്‍ വേണ്ട ശുദ്ധരക്തം പമ്പ് ചെയ്തു കൊടുക്കുന്നതോ ഹൃദയമാണ് . ഇവ രണ്ടും ഒരുമിച്ചു ഉണ്ടയില്ലെങ്ങില്‍ രണ്ടിനും ഒരു നിമിഷം പോലും നിലനില്പില്ല .
പറയൂ മാഷെ ഇവയെല്ലാം അന്ധമായ mutation ലുടെ ഉണ്ടായതാണോ ?... മത വിശ്വാസികളല്ലാത്ത ധാരാളം ആധുനിക ജീവ ശാസ്ത്രകാരന്മാര്‍ തന്നെ പരിണാമ വാദം കൈ ഒഴിഞ്ഞു എന്ന കാര്യം മാഷ് അറിയണം .
നമ്മുടെ സൃഷ്ടിക്കു പിന്നില്‍ ഒരു ശക്തിയുണ്ടോ എന്ന ആദ്യം തീരുമാനിക്കണം .. പിന്നയല്ലേ ആ സൃഷ്ടാവ് ഇറക്കി എന്നു പറയുന്ന വേദങ്ങളിലെ തെറ്റുകള്‍ ..? മാഷെ ഈ പോസ്റ്റ് പോസിറ്റീവ് ആയി എടുക്കും എന്നു കരുതുന്നു . ബഹുമാനത്തോടെ .. അനിയന്‍
നമ്മുടെ സൃഷ്ടിക്കു പിന്നില്‍ ഒരു ശക്തിയുണ്ടോ എന്ന ആദ്യം തീരുമാനിക്കണം .. പിന്നയല്ലേ ആ സൃഷ്ടാവ് ഇറക്കി എന്നു പറയുന്ന വേദങ്ങളിലെ തെറ്റുകള്‍ ..? മാഷെ ഈ പോസ്റ്റ് പോസിറ്റീവ് ആയി എടുക്കും എന്നു കരുതുന്നു . ബഹുമാനത്തോടെ .. അനിയന്‍
--------
നമുക്കറിയാത്ത ഒരു കാര്യം -നമ്മുടെ അറിവിന്റെയും യുക്തിയുടെയും ചിന്തയുടെയുമൊക്കെ പരിധിക്കപ്പുറമുള്ള ഒരു കാര്യം- നമ്മള് ആദ്യമേയങ്ങു തീരുമാനിക്കുന്നതെങ്ങനെയാ അനിയാ? ഇതിന്റെയൊക്കെ പിന്നിലുള്ള ശക്തിയെ ആരാ നിഷേധിച്ചേ? മുമ്പത്തെ പോസ്റ്റുകളും ചര്ച്ചകളും കൂടി വായിക്കൂ. ഇക്കാര്യങ്ങള് വിശദമായി ചര്ച്ച ചെയ്തിട്ടുണ്ട്. ഞാന് ഒരു ദൈവനിഷേധിയല്ല എന്ന പോസ്റ്റ് വായിക്കണം.
"നമുക്കറിയാത്ത ഒരു കാര്യം -നമ്മുടെ അറിവിന്റെയും യുക്തിയുടെയും ചിന്തയുടെയുമൊക്കെ പരിധിക്കപ്പുറമുള്ള ഒരു കാര്യം- നമ്മള് ആദ്യമേയങ്ങു തീരുമാനിക്കുന്നതെങ്ങനെയാ അനിയാ?
ഇതിന്റെയൊക്കെ പിന്നിലുള്ള ശക്തിയെ ആരാ നിഷേധിച്ചേ? മുമ്പത്തെ പോസ്റ്റുകളും ചര്ച്ചകളും കൂടി വായിക്കൂ. ഇക്കാര്യങ്ങള് വിശദമായി ചര്ച്ച ചെയ്തിട്ടുണ്ട്. ഞാന് ഒരു ദൈവനിഷേധിയല്ല എന്ന പോസ്റ്റ് വായിക്കണം."
ജെബ്ബാര്‍ മാഷിന്റെ മുകളിലെ രണ്ടു പാരഗ്രാഫും തമ്മില്‍ പൊരുത്തമില്ല !
യെങ്കിലും സംശയതിലുള്ള കാരിയമെന്ന നിലയ്ക്ക് മാറ്റിവയ്ക്കാതെ ഖുരാനിനെതിരെ ആവശ്യമില്ലാതെ ആരോപണങ്ങള്‍ അഴിച്ചുവിടെണ്ടിയിരുനില്ല താങ്കള്‍! അത് തീര്‍ത്തും താങ്കളുടെ വെയ്ക്തിതുവത്തിനു കളങ്കം തന്നെ യാണ്.
സുലൈമു.
അന്ധമായി നിഷേധിക്കുക; അന്ധമായി വിശ്വസിക്കുക; ഈ രണ്ടു നിലപാടിനും മധ്യേ ...
അറിയാത്ത കാര്യങ്ങള്‍ അറിയില്ല എന്നു തുറന്നു പറയുന്ന ഒരു നിലപാടു കൂടിയുണ്ട്.
അതു പരിഗണിക്കാത്തതുകൊണ്ടാണു മേല്‍പ്പറഞ്ഞ പാരഗ്രാഫുകള്‍ക്കിടയില്‍ പൊരുത്തക്കേടു തോന്നുന്നത്.
കുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല; അതു മുഹമ്മദ് എന്ന മനുഷ്യന്റെ ചിന്തയും വികാരങ്ങളും ഭാവനയുമൊക്കെ ചേര്‍ന്ന് ആവിഷ്കൃതമായ ഒരു കൃതിയാണ്. ഇക്കാര്യം കാര്യ കാരണ സഹിതം ആരുടെ മുമ്പിലും പകല്‍ വെളിച്ചം പോലെ തെളിയിക്കാന്‍ ഞാന്‍ ഒരുക്കമാണ്.
അല്‍പ്പം യുക്തിബോധം ഉള്ളവരുടെ മുമ്പില്‍!
ആവശ്യമില്ലാത്ത ഒരാരോപണവും ഞാന്‍ കുര്‍ ആനിനെതിരെ ഉന്നയിച്ചിട്ടില്ല എന്നാണു എന്റെ ധാരണ.
സൃഷ്ടാവിനേയും സിംഹാസനത്തിനേയും താങ്ങി നിര്‍ത്തിയ ശക്തമായ ജലംഎവിടെ ഏതിന്മേല്‍ വച്ചിരുന്നു?,അത് ആരുടെസൃഷ്ടി ?!,ബാലരമയിലേയും പൂമ്പാറ്റയിലേയും മറ്റും കപീഷിനേയും ഡിങ്കനേയുംബാല്യവായനക്കാര്‍ യുക്തിപൂര്‍വം ചോദ്യം ചെയ്യാറില്ല.അതുപോലെ മതഭക്തനും ആനന്ദപൂര്‍വംദൈവാത്ഭുതത്തെ വിഴുങ്ങുന്നു.അവിടെ ശാസ്ത്രത്തിനും യുക്തിചിന്തയ്ക്കും ഇടമില്ല
------------------
നബി വിശദീകരിച്ചിട്ടുള്ളത് ഇങ്ങനെ:-
Tabari I:219 "When Allah wanted to create the creation, He brought forth smoke from the water. The smoke hovered loftily over it. He called it 'heaven.' Then He dried out the water and made it earth. He split it and made it seven earths on Sunday. He created the earth upon a big fish, that being the fish mentioned in the Qur'an. By the Pen, the fish was in the water. The water was upon the back of a small rock. The rock was on the back of an angel. The angel was on a big rock. The big rock was in the wind. The fish became agitated. As a result, the earth quaked, so Allah anchored the mountains and made it stable. This is why the Qur'an says, 'Allah made for the earth firmly anchored mountains, lest it shake you up.'"
Tabari I:236 "'When the sun rises upon its chariot from one of those springs it is accompanied by 360 angels with outspread wings.... When Allah wishes to test the sun and the moon, showing His servants a sign and thereby getting them to obey, the sun tumbles from the chariot and falls into the deep end of that ocean. When Allah wants to increase the significance of the sign and frighten His servants severely, all of the sun falls and nothing of it remains in the chariot. That is a total eclipse of the sun. It is a misfortune for the sun.'"
സമ്പൂര്‍ണ്ണ സൂര്യഗ്രഹണം എന്താണെന്നും നബി പറഞ്ഞു തരുന്നു....!
ദൈവം ഇറക്കി എന്ന് പറയുന്ന വേദങ്ങള്‍ മാത്രം നിങ്ങളുടെ യുക്തിയുടെയും ചിന്തയുടെയുമൊക്കെ പരിധിക്കുള്ളില്‍ വരണമെന്ന് വാശി പിടിക്കുന്നതെന്തിനു ?
------
ദൈവം ഇറക്കിയെന്ന് ആരെങ്കിലും പറഞ്ഞാല്‍ പോരല്ലോ. നമുക്കതു ബോധ്യപ്പെടണ്ടെ?
ദൈവം ഇറക്കിയതല്ല എന്നുത്തമ ബോധ്യമുള്ളതുകൊണ്ടു തന്നെ അതിലെ പോട്ടത്തരങ്ങള്‍ ഓരോന്നെടുത്ത് വിമര്‍ശിക്കുന്നത്. ദൈവത്തിനോടു ചോദിക്കേണ്ട ചോദ്യങ്ങളെല്ലാം എന്നോടു ചോദിച്ചിട്ടെന്തു കാര്യം. ?
ദൈവമെന്ന ആ ശക്തി ....
ഞാനാാ ശക്തിക്കു ദൈവം എന്നു പേരു വിളിച്ചില്ല... മതം പറയുന്ന ദൈവമല്ല ഞാന്‍ ശക്തിയെന്നു വിവക്ഷിച്ചത്. ഇക്കാര്യങ്ങളൊക്കെ മുമ്പു വളരെ വിശദമായി ചര്ച്ച ചെയ്തിട്ടുണ്ട്. 400ല്പരം കമന്റുകള്‍ വന്ന ചര്‍ച്ച. അതൊക്കെ എടുത്ത് വായിച്ചോളൂ. ഒരേ കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ല.
"Allah's Apostle said, 'Allah created an ocean three farakhs (918 kilometers) removed from heaven. Waves contained, it stands in the air by the command of Allah. No drop of it is spilled. All the oceans are motionless, but that ocean flows at the speed of an arrow. The sun, moon and retrograde stars [planets] by which Allah swears in the Qur'an [81:15], run like the sun and moon and race. All of the other stars are suspended from heaven as lamps are from mosques, and circulate together praising Allah. The Prophet said, 'If you wish to have this made clear, look to the circulation of the sphere alternately here and there.'" Tabari I:235
"Then the Prophet said: 'For the sun and the moon, Allah created easts and wests on the two sides of the earth and the two rims of heaven. There are 180 springs in the west of black clay-this is why Allah's word says: "He found the sun setting in a muddy spring." [18:86] The black clay bubbles and boils like a pot when it boils furiously.'"Tabari I:234
"We did indeed offer the opportunity to the Heavens, the Earth, the Mountains, but they refused to take it, being afraid (of Allah's torment). But man undertook it. He was unjust and foolish. Lo, he has proved a tyrant and fool, ignorant. Allah has to punish the Hypocrites, men and women, and the Unbelievers."Qur'an 33:72
"Gabriel brings to the sun a garment of luminosity from the light of Allah's Throne according to the measure of the hours of the day. The garment is longer in the summer and shorter in the winter, and of intermediate length in autumn and spring. The sun puts on that garment as one of you here puts on his clothes."Tabari I:232
"When the Messenger was asked about that, he replied, 'When Allah was done with His creation He created two suns from the light of His Throne. His foreknowledge told Him that He would efface one and change it to a moon; so the moon is smaller in size."Tabari I:233
"Allah thus sent Gabriel to drag his wing three times over the face of the moon, which at the time was a sun. He effaced its luminosity and left the light in it. This is what Allah means: [in Qur'an 17:12] 'We have blotted out the sign of the night, and We have made the sign of the day something to see by.' The blackness you can see as lines on the moon is a trace of the blotting."Tabari I:23
"Allah then created for the sun a chariot with 360 handholds from the luminosity of the light of the Throne and entrusted 360 of the angels inhabiting the lower heaven with the sun and its chariot, each of them gripping one of those handholds. Allah also entrusted 360 angels with the moon."Tabari I:244
ഇതൊക്കെയാണു അല്ലാഹുവും ദൂതനും കൂടി പഠിപ്പിച്ചു തന്ന ശാസ്ത്രം!
ജബ്ബാര്‍ മാഷെ , താങ്കളുടെ ആ കമന്റ് കളുടെ ലിങ്ക് ഒന്ന് തരുമോ ..? .let me read it, താങ്കളുടെ സങ്കല്‍പത്തിലുള്ള ദൈവം എന്താണ് എന്ന് ആ ലിങ്കുകളില്‍ ഉണ്ട് എന്ന് കരുതുന്നു ...pinne മാഷെ ദൈവമെന്നത് പ്രപഞ്ചത്തിലെ മഹാശക്തിയെ മനസ്സിലാക്കാന്‍ പ്രയോഗിക്കുന്ന ഒരു സാങ്കേതിക പദമാണ്. ഒരു പദത്തോട് അലര്‍ജി വേണ്ട .
മുമ്പ് യുക്തിവാദികള്‍ എന്ന് പറയുന്നവര്‍ നിരീശ്വര വാദികളായിരുന്നു. എന്നാല്‍ പിന്നീട് പിടിച്ച് നില്ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അവര്‍ക്ക് തന്നെ മനസ്സിലാവാത്ത രൂപത്തിലുള്ള ദൈവത്തെ പ്രതിഷ്ടിച്ചു ദൈവ വിശ്വാസികളായി .എന്നിട്ട് നിരീശ്വരവാദി എന്നാ പേര് മാറ്റി humanitarian എന്നറിയപ്പെടാനായി ശ്രമം . മാഷെ താങ്കളെ യും എന്നെയുമൊക്കെ ആരെങ്കിലും സൃഷ്ടിച്ചതാണോ എന്നത് പരമ പ്രധാന കാര്യം തന്നെയാകുന്നു .. മരണ ശേഷം എന്താണ് എന്നതിനെ കുറിച്ച് താങ്കളുടെ വീക്ഷണം അറിയാന്‍ താല്പര്യമുണ്ട്
മുസ്ലിം സുഹൃത്തുക്കളോട് ...
ജബ്ബാര്‍ മാഷെ അടച്ചാക്ഷേപിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത് . അദ്ദേഹം ഇസ്ലാം മിനെ കുറിച്ച് ചര്‍ച്ച നടത്തുന്നത് തന്നെ അതില്‍ താല്പര്യമുള്ളത് കൊണ്ടാണല്ലോ , മാത്രമല്ല അറിയാത്തത് അദ്ദേഹം തുറന്നു സമ്മതിക്കുന്നുമുന്ടു. അതിനെ തീര്‍ച്ചയായും അഭിനന്ദിക്കണം ..
ഖുറാന്‍ പറയുന്നത് ഏറ്റവും നല്ലത് കൊണ്ട് നീ മോശമായതിനെ പ്രതിരോധിക്കുക , അപ്പോള്‍ ശത്രു ആത്മ മിത്രമായി വരും എന്നാണ് .
ജബ്ബാര്‍ മാഷെ , ഖുറാന്‍ എത്രയോ മഹത്തായ ആശയങ്ങളും കല്പനകളും ഉണ്ടെന്നത് കൂടെ താങ്കള്‍ ഓര്‍ക്കണം ,
ഖുറാന്‍ പറയുന്നത് ശ്രദ്ധിക്കു
" സത്യവിശ്വാസികളെ നിങ്ങള്‍ ദൈവത്തിനു സാക്ഷൃം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നില നിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്കു തന്നയോ , നിങ്ങളുടെ മാതാപിതാക്കള്‍ അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായി തീര്‍ന്നാലും ശരി .... ....അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍ പറ്റരുത് .നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞു മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം സുക്ഷ്മമായി അറിയുന്നവനാകുന്നു ദൈവം " (വി. ഖുറാന്‍ 4:135)
നമ്മെളെ സൃഷ്ടിക്കു പിന്നില്‍ ഒരു ശക്തിയുന്ടെന്കില്‍ ആ ശക്തി നമ്മെ കാണുന്നു എന്നത് ഒരു അദ്ഭുതമല്ല മാഷെ .., ഇത്രയും വിപുലമായി ഭൂമിയെയും നമ്മെയും സംവിധാനിച്ച ദൈവം നമ്മെ വിചാരണ ചെയ്യും എന്നതിലും എന്താണ് അത്ഭുതം ? . അനീതി പ്രവര്‍ത്തിക്കുന്നവന്‍ അങ്ങ് രക്ഷപ്പെട്ടു പോകുമെന്ന് വിശ്വസിക്കുന്നതല്ലേ വിഡ്ഢിത്വം ... ഒരാള്‍ ഒരുത്തനെ കഷ്ടപ്പെടുത്തിയാല്‍ , രണ്ടു പേരും മരിച്ചു പോയാല്‍ തീര്‍ന്നെങ്കില്‍ എവിടെയാണ് മാഷെ നീതി ? അതു എവിടുന്നു തന്നെ ശിക്ഷ കിട്ടുമെന്ന് മാഷ് വിചാരിക്കുണ്ടോ ? മാഷെ നീതി പുലരണമെന്ന് ആഗ്രഹിക്കുന്ന ആളല്ലേ ...?
പിന്നെ ഇസ്ലാമിനെ ക്കുറിച്ച് മാഷിന് തോന്നിയത് മാഷ് എഴുതി .. നല്ലത് പക്ഷെ ബര്‍ണട്ഷാ അടക്കം പല പ്രമുഖരും ഇസ്ലാം മിനെ ക്കുറിച്ച് പറഞ്ഞത് കൂടി മാഷ് വായിക്കണം .. ഇത്ര പിന്തിരിപ്പന്‍ ആശയമായിരുന്നെന്കില്‍ അവരൊക്കെ എന്തിനാണ് എങ്ങിനെ ഖുറാനെയും പ്രവാചകനെയും പുകഴ്ത്തുന്നത് ..? വാള്‍ പേടിച്ചിട്ടാവില്ലല്ലൊ ..? ആണോ ? കുറച്ചെണ്ണം മാത്രം ക്വാട്ടെട്ടെ ..
“He (Mohammed) must be called the Savior of Humanity. I believe that if a man like him were to assume the dictatorship of the modern world, he would succeed in solving its problems in a way that would bring it much needed peace and happiness.”
(George Bernard Shaw, The Genuine Islam, Singapore, Vol. 1, No. 8, 1936) “...I have been struck over and over again by this indivisible unity of Islam that makes man instinctively a brother.”
(Sarojini Naidu, Ideals of Islam, vide Speeches & Writings, Madras, 1918, p. 169)“..As regards all the standards by which Human Greatness may be measured, we may well ask, Is there any man greater than he (Mohammed)?”
(Lamartine, Histoire de la Turqui, Paris, 1854, Vol. II, pp 276-277) “My choice of Muhammad to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels.”
(M.H. Hart, The 100: A Ranking of the Most Influential Persons in History, New York, 1978, p. 33)
ഇവര്‍ക്കൊന്നും മാഷുടെയത്ര ബുദ്ധിയില്ലായിരിക്കാം .. പക്ഷെ ഇവരാരും നിസ്സാരക്കാരല്ല മാഷേ ..
സുഹൃത്തേ..
ബര്‍ണാഡ് ഷായും ആനി ബസ്സന്റും ഗാന്ധിജിയുമൊക്കെ ഏതോ സന്ദര്‍ഭത്തില്‍ ഇസ്ലാമിനെപ്പറ്റി പറഞ്ഞ ഏതാനും വാചകങ്ങളാണോ, അതോ ഖുര്‍ ആനിലും പതിനായിരക്കണക്കിന് ഹദീസുകളിലും ആധികാരികമായ മറ്റു മതപ്രമാണങ്ങളിലും രേഖപ്പെട്ടു കിടക്കുന്ന കാര്യങ്ങളാണോ ഞാന്‍ ഇസ്ലാമിനെ മനസ്സിലാക്കാന്‍ അവലംബിക്കേണ്ടത്. ക്രിസ്തുവിനെ പുകഴ്ത്തിപ്പറയാത്ത ബുദ്ധിജീവികളും മഹാന്മാരുമുണ്ടോ ലോകത്ത്? എന്നിട്ടും അതൊന്നും ഗൌനിക്കാതെ നിങ്ങള്‍ ക്രിസ്തുമതത്തെ അവഗണിക്കുന്നതെന്തേ? മഹാന്മാരുടെ സര്‍ട്ടിഫിക്കറ്റ് വായിച്ച് ഞാന്‍ ഒരു മതം തെരഞ്ഞെടുക്കുകയാണെങ്കില്‍ അത് ക്രിസ്തുമതമായിരിക്കും.
ലിങ്കുകള്‍ എല്ലാം എന്റെ ബ്ലോഗുകളുടെ ഹോം പേജുകളില്‍ കൊടുത്തിട്ടുണ്ട്. സൌകര്യമ്പോലെ വായിക്കുക.
മാഷെ ഡാര്‍വിന്റെ അഭിപ്രായത്തില്‍, കണ്ണ് പ്രകൃതിയില്‍ നിന്നുണ്ടായി എന്ന് വിശ്വസിക്കുന്നത് പമ്പര വിഡ്ഢിത്തമാണ്. മാഷിനോ..?ഡാര്‍വിന്‍ പറഞ്ഞത് കണ്ണിനെ പോലുള്ള ഒരു അതി വൈദഗ്ധ്യമുള്ള അവയവത്തിന്റെ പരിണാമം തന്റെ തിയറി കൊണ്ട് തല്‍ക്കാലം വിശദീകരിക്കാനാവില്ല എന്ന അര്‍ത്ഥത്തിലാണ്. ഡാര്‍വിന്റെ കാലത്ത് ഒട്ടും വികസിതമല്ലായിരുന്നു ജനറ്റിക്സ്. മാത്രവുമല്ല, പ്രകൃതിനിര്‍ദ്ധാരണം എന്ന പ്രതിഭാസത്തിന്റെ പ്രായോഗിക രീതികളെപ്പറ്റിയുള്ള ഗവേഷണങ്ങള്‍ പോലും ഡാര്‍വിന്‍ ഉദ്ദേശിച്ചതില്‍ നിന്നും ഒരുപാടൊരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു ഇന്ന്. പ്രോഗ്രാമിംഗ് സാങ്കേതികതകളെ ജനിതകവുമായി ബന്ധിപ്പിച്ച് വളരെയധികം ഇവല്യൂഷണറി മാതൃകകളെ കൃത്രിമമായി ഉരുത്തിരിച്ച് പഠിക്കുന്നുണ്ട്. കുറേയേറേ സ്പീഷീസുകളില്‍ അത്തരം പരിണാമങ്ങള്‍ യഥാര്‍ത്ഥത്തില്‍ നിരീക്ഷിച്ച് വാലിഡേറ്റ് ചെയ്തിട്ടുമുണ്ട്.
മുന്‍പ് ഒരിക്കല്‍ ഇത് ഞാന്‍ വിശദമായ പോസ്റ്റായി ഇവിടെ ഇട്ടിരുന്നത് നോക്കുമല്ലോ. (ഇത് ഞാന്‍ കോളെജിലായിരുന്നപ്പോള്‍ എഴുതിയ ഒരു പരിണാമശാസ്ത്രപുസ്തകത്തിന്റെ 5-ആം അധ്യായത്തില്‍ നിന്ന് എടുത്ത ഭാഗങ്ങളാണ്)
റെഫറന്‍സിന് റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ Climbing Mount Improbable നോക്കാവുന്നതാണ്. നില്‍സന്‍-പെല്‍ജര്‍ മാതൃകയാണ് ഡോക്കിന്‍സിന്റെ മുഖ്യ വിഷയമെങ്കിലും കണ്ണിനെപ്പോലുള്ള ഒരു അവയവം പരിണമിക്കാന്‍ സാധ്യതയുള്ള മറ്റ് മെക്കാനിസങ്ങളും വിക്കിപീടിയയിലെ ഈ ലേഖനത്തില്‍ കാണാം.
നമ്മുടെ നാട്ടില്‍ വേറെയൊരു വിഷയവും കിട്ടാത്തപ്പോള്‍ പോയി ബോട്ടണിയും സുവോളജിയും ഡിഗ്രിക്ക് പഠിക്കുന്ന കാരണം ആ മേഖലകളില്‍ യൂണിവേഴ്സിറ്റി തല റീസേര്‍ച്ചുകള്‍ ശോഷിച്ച് ഇല്ലാതാവുന്ന അവസ്ഥയുണ്ട്. അത്തരം അവസ്ഥയ്ക്ക് കാരണക്കാരാകുന്ന, സ്വന്തം വിഷയത്തില്‍ മൂക്കിനപ്പുറമുള്ള ഒരു പുസ്തകമൊ ഗവേഷണ പേപ്പറോ പോലും വായിക്കാന്‍ മിനക്കെടാത്ത ചിലരാണ് “മാഷെ, ഞാന്‍ ബിരുദവും തുടര്‍ പഠനവും നടത്തിയത് ജന്തുശാസ്ത്രം മെയിന്‍ വിഷയമായി എടുത്താണ് ” എന്ന അവകാശവാദവുമായി പരിണാമമെന്ന സത്യത്തെ “പരിണാമസിദ്ധാന്തം” എന്ന് ഇന്റര്‍നെറ്റില്‍ കൊഞ്ഞനംകുത്തുന്നത് ;)
നമ്മുടെ നാട്ടില്‍ വേറെയൊരു വിഷയവും കിട്ടാത്തപ്പോള്‍ പോയി ബോട്ടണിയും സുവോളജിയും ഡിഗ്രിക്ക് പഠിക്കുന്ന കാരണം ആ മേഖലകളില്‍ യൂണിവേഴ്സിറ്റി തല റീസേര്‍ച്ചുകള്‍ ശോഷിച്ച് ഇല്ലാതാവുന്ന അവസ്ഥയുണ്ട് ഈ ഗണത്തില്‍ സൂരജും ജബ്ബാര്‍ മാഷും ഉള്‍പ്പെടുമോ ? പുസ്തകം എഴുതിയതിനു അഭിനന്ദനം ..പക്ഷെ അത് കൊണ്ട് എല്ലാം അറിയും എന്ന ഭാവം അത്ര നല്ലതല്ല സൂരജ് . നമ്മെ വിസ്മയിപ്പിക്കുന്ന , ഉത്തരം കിട്ടാത്ത ഒരുപാട് കാര്യങ്ങള്‍ പ്രപന്ജത്തില് ഉണ്ട് , സുഹൃത്തേ .. ഒരു നൂറു ജന്മം കിട്ടിയാലും പഠിച്ചു തീര്‍ക്കാന്‍ കഴിയാത്തത്ര .... ദൈവം അത്ര മേല്‍ ആസൂത്രിതമായാണ് പ്രപന്ജത്തെ സംവിധാനിച്ചിട്ടുള്ളത്...
സൂരജ് പറഞ്ഞല്ലോ ഡാര്‍വിന്റെ കാലത്ത് ഒട്ടും വികസിതമല്ലായിരുന്നു ജനറ്റിക്സ് എന്ന് .. അത് തന്നെയാണ് സുഹൃത്തേ ഞാനും പറഞ്ഞത് . Genetics പറ്റി ഒന്നും അറിയാതെ ഡാര്‍വിന്‍ എഴുന്നള്ളിച്ച വാദങ്ങള്‍ ഇന്നും ഏറ്റു പിടിക്കുന്നവരെ കാണുമ്പോള്‍ അവര്‍ കോളേജിന്റെ പടി പോലും കണ്ടിട്ടില്ല എന്നല്ലേ മനസ്സിലാക്കേണ്ടത് ? ഇന്നു തള്ളികളയപ്പെട്ട ലാമാര്‍്ക്കിയന്‍് സിദ്ധാന്തമായിരുന്നു ഡാര്‍വിന്റെ base. ( ഒരു ജീവിയില്‍ ഉണ്ടായിവരുന്ന പുറമെയുള്ള മാറ്റങ്ങള്‍ ജനിത ഘടനയില്‍് മാറ്റം വരുത്തില്ലെന്നും അടുത്ത തലമുറയിലേക്ക് വ്യാപരിക്കില്ലെന്നും ഇന്ന് അറിയാത്തവരുണ്ടോ ? , പക്ഷെ ജബ്ബാര്‍ മാഷ് ഇപ്പോഴും ഡാര്‍വിന്‍ യുഗത്തിലാണെന്നു അദ്ദേഹത്തിന്റെ മറുപടി വായിച്ചപ്പോള്‍ മനസ്സിലായി )
ഇനി സൂരജിന്റെ ലേഖനത്തില്‍ നിന്ന് ,
. ഉദാഹരണത്തിന് ശാഖയുടെ കാര്യത്തിലാണെങ്കില്‍ മനുഷ്യന്റെ (പ്രോഗ്രാമറുടെ) താല്‍പ്പര്യപ്രകാരം പുതിയ തലമുറകളിലെ ശാഖകളെ തിരഞ്ഞെടുക്കാം. അതേസമയം ഇത്തരമൊരു മാനദണ്ഡം കണ്ണിന്റെ കാര്യത്തില്‍ പറ്റില്ല. യഥാര്‍ത്ഥ പ്രകൃതിയില്‍ കാഴ്ചയുടെ മികവാണ് കണ്ണുകളുടെ ഡിസൈനിനെയും അവയുടെ തിരഞ്ഞടുപ്പിനെയും നിയന്ത്രിക്കുന്നത്. ഈ തരത്തിലുള്ള ഒരു മാനദണ്ഡം ബയോമോര്‍ഫ് പ്രോഗ്രാമില്‍ ഉള്‍ക്കൊള്ളിച്ചാല്‍ കണ്ണിന്റെ യഥാര്‍ത്ഥ ജൈവപ്രപഞ്ചത്തിലെ പരിണാമം എപ്രകാരമായിരുന്നുവെന്നതിന്റെ ഒരു വ്യക്തമായ ചിത്രം നമുക്കു കിട്ടും. പ്യൂപ്പിള്‍ കടത്തിവിടുന്ന വെളിച്ചത്തെ കൃത്യമായും റെറ്റിനയിലേക്ക് ഫോക്കസ് ചെയ്യാനുള്ള കണ്ണിന്റെ (ഓരോ തലമുറയിലെയും) കഴിവാണ് ഈ പ്രോഗ്രാമിന്റെ പ്രകൃതിനിര്‍ദ്ധാരണ മാനദണ്ഡം.
സൂരജെ , real world ല്‍് , പ്രകൃതിനിര്‍ദ്ധാരണത്തിലെ ഈ മാനദണ്ഡം പ്രകൃതിക്ക് എങ്ങിനെ കിട്ടി ?പ്രകൃതി സ്വയം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കാനുള്ള ബുദ്ധിയുണ്ടോ ? മാത്രമല്ല കണ്ണ് പരിണമിച്ചു വരുന്നതില്‍ വിവധ ഘട്ടങ്ങള്‍ ഉണ്ടായിരിക്കണം , ഈ ഘട്ടങ്ങളില്ലെല്ലാം കണ്ണ് പ്രവര്‍ത്തന ക്ഷമമല്ല .. യഥാര്‍ത്ഥ പ്രകൃതിയില്‍ കാഴ്ചയുടെ മികവാണ് കണ്ണുകളുടെ ഡിസൈനിനെയും അവയുടെ തിരഞ്ഞടുപ്പിനെയും നിയന്ത്രിക്കുന്നത് എന്നാണല്ലോ സൂരജ് പറഞ്ഞത് , എങ്കില്‍ പിന്നെ അപൂര്‍ണമായ കണ്ണ് വിവധ ഘട്ടങ്ങളില്‍ എന്തിനു പ്രകൃതി തിരഞ്ഞെടുത്തു ? പ്രകൃതിക്ക് അറിയാമായിരുന്നോ കണ്ണാണ് വികസിച്ചു വരുന്നതെന്ന് ?
സൂരജ് , കണ്ണിന്റെ പരിണാമത്തെ ക്കുറിച്ച് പ്രഗല്ഭരായ ചിലര്‍ എഴുതിയ ശാസ്ത്ര ലേഖനങ്ങള്‍ വായിച്ചിട്ടുണ്ട് ... അവയില്ലെല്ലാം തന്നെ തങ്ങളുടെ നിഗമനങ്ങളുടെ പോരായ്മകളും അവര്‍ ഉള്‍്കൊള്ളിച്ചിട്ടുന്ട് . ( അപൂര്‍ണമായ കണ്ണ് വിവധ ഘട്ടങ്ങളില്‍ എന്തിനു പ്രകൃതി തിരഞ്ഞെടുത്തു എന്നടക്കമുള്ള സംശയങ്ങള്‍ ) . പക്ഷെ സൂരജിന്റെ ലേഖനത്തില്‍ പോരയ്മയെക്കുറിച്ചോ , സംശയങ്ങളോ ഒന്നുമില്ല ... ? ആ സൂരജ് മറ്റു വിഷയങ്ങള്‍ കിട്ടാതെ വന്നപ്പോഴല്ലലോ ജീവശാസ്ത്രം തെരഞ്ഞെടുത്തത് .. അതിന്റെ ഗുണം തന്നെ .
ഒരു സംശയം കൂടി ......എങ്ങിനെയാണ് നിവര്‍ന്ന രൂപത്തില്‍ , യഥാര്‍ത്ഥ വലിപ്പത്തില്‍ രണ്ടു കണ്ണും കുടി ചേര്ന്നു ഒരു Combined വിഷന്‍ ഉണ്ടാകുന്നതു ? അത് കൂടി പറഞ്ഞു തന്നാല്‍ ഉപകാരമായിരുന്നു (ഉത്തരം തരാതെ ഒഴിയരുതെ, സ്വന്തം വിഷയത്തില്‍ മൂക്കിനപ്പുറമുള്ള കാര്യങ്ങള്‍ കൂടി തിരക്കുന്ന ആളാണല്ലോ ഇയാള്‍ .., )
അല്പമെങ്കിലും ചിന്ദ നേരായ വഴിക്ക് തൊടുത്തു വിടുന്നവര്‍ക്ക് പ്രപഞ്ച നാദന് ഉണ്ട് എന്ന് ജെബ്ബാര് മാഷിന്റെ ബ്ലോഗില് വന്നവര്‍ക്കു മനസിലായി. അതിനുവേണ്ടി മാത്രം പാകത്തിന് യുക്തികൊണ്ടും, ശാസ്ത്രീയ സിധാന്ധങ്ങള് കൊണ്ടും കമെണ്ട് പോസ്റ്റിങ്ങ് കാനുനുണ്ട്.
ജെബ്ബാര് മാഷ് ഒരിക്കലും എന്തെങ്കിലും മനസ്സിലായത് മനസ്സിലായെന്നു നടിക്കില്ല (രണ്ടിനും ഇടയ്ക്കുള്ള അവസ്ഥ) അതിനു അദ്ധേഹത്തിനു യെന്തെക്ക്യോ നിഗൂഡ ലെക്ശ്യങ്ങള് ഉണ്ടെന്നു തോനുന്നു ....കാരണം ഒരു യുക്തിവാധിയോ ദൈവ നിഷേടിയോ, അതുമല്ലെങ്കില് രണ്ടിനും നടുക്ക് നില്‍ക്കുന്ന ജെബ്ബാര് മാഷിനു ഖുറാനെ തിരഞ്ഞു പിടിച്ചു ഇല്ലാത്ത അര്‍ത്ഥ തലങ്ങള് നല്‍കി ഖുറാന്റെ ജീവനെ മാറ്റിനിര്‍ത്തി വികലമാക്കാന് ശ്രമിക്കില്ലല്ലോ! .... ഉധേശ ശുദ്ധി ചോദിയം ചെയ്യപ്പെടേണ്ടത് തന്നെയാണ്.?? ..... അറിയില്ല.
ദൈവനിഷേധത്തില് അയാള് ഇതുവരെ ഉറച്ചിട്ടില്ല.
ജെബ്ബാര് മാഷേ താങ്കള് ഇതില് ഉറയ്ക്കാതിരിനിട്ടും ധൃതി പിടിച്ചു ഖുറാനെ വിമര്‍ശിച്ചതില് എന്ത് ഔചിത്യമാനുള്ളത്?
അപ്പോള് എന്റെ സംശയെം ശേരിയല്ലേ.
പല്ലിയെ തൊടാത്ത ...പട്ടിയുടെയും പാമ്പിന്റെയും വാല് മാത്രം തൊടുന്ന മാഷ് ആദ്യം ചെയ്യേണ്ടിയിരുന്നത് ആ പേര് മാറ്റല് ആയിരുന്നു. ഇത് ദൈവം കൊണ്ടുവന്ന പേരാണ്..ഓ... പറ്റില്ലല്ലോ...അങ്ങനെയാണെങ്കില് മനുഷ ശരീരം തന്നെ മാറ്റണ്ടേ?.. ധൃതി പിടിച്ചു മാറ്റണ്ട കേട്ടോ...ഒരു പക്ഷെ പരിണാമം വഴി ഉരിത്തിരിഞ്ഞു വന്നതാണെങ്കില്.....അതും ദൈവം ചെയ്തതായി കൂടെനില്ലേ?
അതോ ഉണ്ടോ...ഇല്ലേ...ഉണ്ടില്ലേ……….. ഉറയ്ക്ക് മാഷേ എവിടെയെങ്കിലും ഒന്നു! സമയം കളയാതെ, പ്രകാശ വര്‍ഷവും ഭൂമിയുടെ വയസ്സും അറിഞ്ഞപ്പോള് സ്വന്തം ആയുസ്സിന്റെ കൊച്ചു ദൈര്‍ഘ്യം മതിയോ ഇങ്ങനെ രണ്ടിനും ഇടയ്ക്ക് നില്‍ക്കാന്.
അതോ ഉണ്ടോ...ഇല്ലേ...ഉണ്ടില്ലേ……….. ഉറയ്ക്ക് മാഷേ എവിടെയെങ്കിലും ഒന്നു!
--------------------------
ഉറയ്ക്കണമെങ്കില്‍ ആ സാധനം എന്താണെന്നു മനസ്സിലാകണ്ടേ കൂട്ടുകാരേ? ഏതു ദൈവത്തിന്റെ കാര്യത്തിലാ ഞാന്‍ ഉറക്കണ്ടേ? കാക്കത്തൊള്ളായിരം ഉണ്ടല്ലോ . പലജാതിയായി. പല നിര്‍വ്വചനങ്ങള്‍ പല വിശദീകരണങ്ങള്‍; മനുഷ്യനു മന്‍സ്സിലാകാത്ത വിവരണങ്ങള്‍ . പിന്നെങ്ങനാ ഉറയ്ക്കുന്നത്?
ചതുരത്തില്‍ ത്രികോണം വരക്കാന്‍എനിക്കു പറ്റാത്തതുകൊണ്ടാണു ഞാന്‍ ഉറയ്ക്കാത്തത്!
സൂരജ് , ......പരിണാമത്തിലൂടെ എങ്ങിനെയാണ് നിവര്‍ന്ന രൂപത്തില്‍ , യഥാര്‍ത്ഥ വലിപ്പത്തില്‍ രണ്ടു കണ്ണും കുടി ചേര്ന്നു ഒരു Combined വിഷന്‍ ഉണ്ടാകുന്നതു ? അത് കൂടി വിശദീകരിച്ചു തന്നാല്‍ ഉപകാരമായിരുന്നു തെളിവോടു കൂടി പറയാന്‍ ശ്രമിക്കണേ .... കൂടാതെ ഓരോ species ലും ബെസ്റ്റ്- ഫിറ്റ് ആയ ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് കൂടെ പറയാമോ .. (reproductive isolation ഓര്‍ക്കുമല്ലോ ) . സുഹൃത്തേ ...പരിണാമത്തിനു ഒരു തരത്തിലും വിശ്വസനീയമായി വിശദീകരിക്കാന്‍ പറ്റാതെ പോയ കാര്യങ്ങളാണ് ഇവയൊക്കെ എന്ന് മനസ്സിലാക്കാന്‍ താങ്കള്‍ക്ക് ഒരു പക്ഷെ ഒരു റിസര്‍ച്ച് കൂടി വേണ്ടി വന്നേയ്ക്കും .
അല്ലാഹു എങ്ങനെയാ കണ്ണുകള്‍ ഫിറ്റ് ചെയ്തത്? അതിന്റെ വിശദാംശങ്ങള്‍ പറഞ്ഞു തരാമോ?
അതൊന്നും പറയാന്‍ പറ്റുന്നില്ലെങ്കില്‍ നിങ്ങളുടെ അല്ലാഹുവും കുര്‍ ആനും മതവുമൊക്കെ അപ്പാടെ പൊള്ളയാണെന്നല്ലേ അതിന്റെ അര്‍ത്ഥം?
പരിണാമത്തിന്റെ ഏതെങ്കിലും സൂക്ഷ്മാംശം ശാസ്ത്രത്തിനു വിശദീകരിക്കാന്‍ ആവുന്നില്ലെങ്കില്‍ അതിനര്‍ത്ഥം , ജീവികള്‍ പരിണമിക്കുന്നേയില്ല എന്നാണോ?
പകരം വെക്കാന്‍ നിങ്ങളുടെ കയ്യിലുള്ള സിദ്ധാന്തം എന്താണ്? അതിന്റെ വിശദാംശങ്ങള്‍ എവിടെ?
അല്ലാഹു എല്ലാ ജീവികളെയും മണ്ണു കുഴച്ചുണ്ടാക്കുകയായിരുന്നോ?
ഒരു പൊട്ടക്കലത്തിന്റെ ബലം പോലും ഇല്ലാത്ത ഈ മുത്തശ്ശിക്കഥയാണോ നാം ശാസ്ത്രസത്യങ്ങള്‍ക്കു പകരം വിശ്വസിക്കേണ്ടത്?
ഫൈസല്‍ UAEയിലാണോ?
ലിങ്കുകള്‍ വായിക്കാമോ?
ഇല്ലെങ്കില്‍ ഈ ബ്ലോഗില്‍ ഇടാം. ഇതു ബ്ലോക് ആവും മുമ്പ് അടുത്ത പോസ്റ്റ് നോക്കണം.
മണ്‍പാത്രങ്ങളും മണ്‍പ്രതിമകളും ഉണ്ടാക്കിയിരുന്ന പ്രാചീന മനുഷ്യര്‍ അവരുടെ ദൈവത്തെ സങ്കല്‍പ്പിച്ചുണ്ടാക്കിയപ്പോള്‍ ദൈവവും അത്തരക്കാരനായി.
കുശവന്റെ ദൈവവും കുശവനാവുക സ്വാഭാവികം!
ഫൈസല്‍ !ദൈവം ഉണ്ടോ? എന്ന പോസ്റ്റ് ഇവിടെത്തന്നെ ഉണ്ട്. വായിച്ചോളൂ
പരിണാമത്തിന്റെ ഏതെങ്കിലും സൂക്ഷ്മാംശം ശാസ്ത്രത്തിനു വിശദീകരിക്കാന്‍ ആവുന്നില്ലെങ്കില്‍ അതിനര്‍ത്ഥം , ജീവികള്‍ പരിണമിക്കുന്നേയില്ല എന്നാണോ? മാഷെ ,സൃഷ്ടിയുടെ ഏതെങ്കിലും സൂക്ഷ്മാംശം അല്ല പരിണാമ സിദ്ധാന്തത്തിനു വിശദീകരിക്കാന്‍ കഴിയാത്തത് . വളരെ ബേസിക് ആയ കാര്യങ്ങള്‍ തന്നെയാണ് . ഡാര്‍വിനീസം പോലെ തെറ്റാണെന്ന് തെളിഞ്ഞ , തള്ളികളയേണ്ട നിഗമനങ്ങള്‍ ഇപ്പോഴും മാഷേപ്പോലുള്ളവര്‍ മാറോടണക്കിപ്പിടിച്ചിരിക്കുന്നത് സ്വാഭാവികമായും അതിനു പകരം വെക്കാനുള്ളത് സൃഷ്ടിവാദം ആണ് എന്നതിനാലാണ് . പല പ്രമുഖ വിദേശ university കളിലും creation theory കുടെ സിലബസ്സില്‍ ഉള്ള കാര്യം മാഷിനറിയാമോ ?
ഇനി ദൈവം എങ്ങിനെയാണ് നമ്മെ സൃഷ്ടിച്ചെതെന്ന ചോദ്യം .. മാഷെ താങ്ങളുടെ മുന്നിലുള്ള computer മനുഷ്യ സൃഷ്ടിയാണ് . പക്ഷെ ആ computer സ്വയം എത്ര ചിന്തിച്ചാലും അതിനു പിടി കിട്ടില്ല മനുഷ്യന്‍ എങ്ങിനെയാണ് അതിനെ സൃഷ്ടിച്ചെതെന്നു .? ഹാര്‍ഡ് ഡിസ്ക് നറിയില്ല processor എങ്ങിനെയുണ്ടായെന്നു ..? ഇനി നമ്മള്‍ അതിനു artificial intelligence ഒക്കെ കൊടുത്തു ഇങ്ങിനെ അറിയിക്കുന്നു എന്ന് വെക്കുക .."ഞങ്ങള്‍ ഭൂമിയില്‍ നിന്നും ( വെറും മണ്ണില്‍ നിന്നും) silicon പോലുള്ള മൂലകങ്ങള്‍ വേര്‍തിരിച്ചെടുത്തു എന്നിട്ട് നിന്നെ ഉണ്ടാക്കി " എന്ന് . ആ computer ഒരിക്കലും അത് വിശ്വസിക്കില്ല . store ചെയ്യാനും നിമിഷങ്ങള്‍ക്കുള്ളില്‍ processing നടത്താനും ഇത്രയും സംവിധാനമുള്ള ഞാന്‍ , വെറും മണ്ണില്‍ നിന്നോ .. അസംഭവ്യം ..?
അവസാനം അവയില്‍ ചില computer കള്‍ ചുറ്റുപാടും നിരീക്ഷിച്ചു ഇങ്ങിനെ ഒരു theory ഉണ്ടാക്കും
പണ്ട് പണ്ട് കമ്പ്യൂട്ടര്‍ അതീത കാലഘട്ടത്തില്‍ ഒരു ഇടി വെട്ടി , മിന്നലുണ്ടായി അപ്പോള്‍ മുമ്പുണ്ടായിരുന്ന ഒരു കുഞ്ഞു ഡിസ്ക് hard disc ആയി മാറി . മഴ വെള്ളത്തില്‍ പെട്ട് ഉരുണ്ടുരുണ്ട് കറങ്ങാന്‍ തുടങ്ങി . ക്രമേണ അത് പ്രജനനം നടത്തി കുറെ hard disc കളായി . അതില്‍ ചിലതിനെ മാത്രം പ്രകൃതി നിലനിര്‍ത്തി . മറ്റുള്ളവ ഉരുണ്ടുരുണ്ട് സമുദ്രത്തില്‍ പതിച്ചു . നില നിന്നതില്‍ ചിലത് എവിടോ പരിണമിച്ചുണ്ടായ mother board പോയി വീണു . അങ്ങിനെ അവ തമ്മില്‍ ഒരു connection നിലവില്‍ വന്നു .പിന്നീടെപ്പൊഴോ ഒരു ultra violet രശ്മിയടിചു . അപ്പോള്‍ mother board നിന്നും processor ഉണ്ടായി .. അങ്ങിനെ പതിയെ വര്‍ക്കു ചെയ്യാന്‍ തുടങ്ങി . ക്രമേണ CD drive ഉണ്ടയെങ്ങില്‍ കൂടുതല്‍ അനുകൂലമയേനെ എന്ന് തോന്നി . തോന്നല്‍ ശക്തമായപ്പോള്‍ കാലഘടങ്ങളിലൂടെ CD drive ഉണ്ടായി വന്നു .ഇടക്കെപ്പോയോ ചില തല മുറകളില്‍ monitor, key board, mouse എന്നിവയെല്ലാം ഉണ്ടായി . floppy ഡ്രൈവ് ഉപയോഗിക്കാതെ യായപ്പോള്‍ അത് മുറിഞ്ഞു പോയി .... അങ്ങിനെ നമ്മളുണ്ടായി ...അല്ലാതെ നമ്മള്‍ മണ്ണില്‍ നിന്നുണ്ടായതല്ല .. സൃഷ്ടാവാണെന്നു പറയപ്പെടുന്നു മനുഷ്യനെ നമ്മള്‍ക്ക് മനസ്സിലാവുന്നില്ലല്ലോ .. ആരും കണ്ടിടുമില്ല .
computer സ്വയം ഇത് എഴുതികൊണ്ടിരിക്കെ ...അതുണ്ടാക്കിയ മനുഷ്യന്‍ വന്നു power off ചെയ്തു
ജബ്ബാര്‍ മാഷ് മാപ്പാക്കണം, ഒരു മുട്ടന്‍ ഓഫ്:
മുകളില്‍ എന്റെ പേരില്‍ വന്ന ഒരു “അനോണിമസ്” കമന്റ് ഞാന്‍ ഇവിടെ ഇട്ടതല്ല. വേറൊരാള്‍ ഈ ചര്‍ച്ചയിലെ ഒരു പോയിന്റിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിനു ഇ-മെയില്‍ ചെയ്ത വാചകങ്ങളാണ് ഇവിടെ എന്റെ കമന്റായി എന്റെ പേരില്‍ത്തന്നെ ഇട്ടിരിക്കുന്നത്.
എന്റെ അനുമതിയില്ലാതെയാണെങ്കിലും ആ മെയിലിന്റെ കണ്ടെന്റ് ഇവിടെ കമന്റായി ഇട്ടതില്‍ പരാതിയില്ല. പക്ഷേ, ഇതുമായി ബന്ധപ്പെട്ട് ഇവിടെ ആരൊക്കെയോ ആ കമന്റിന് മറുപടി ഇട്ടതായും കാണുന്നു. ഈ ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തല്‍ക്കാലം സമയമില്ല എന്നു കൂടി ആ ചോദ്യകര്‍ത്താക്കളെ വിനയപൂര്‍വ്വം അറിയിച്ചോട്ടെ.
(എന്റെ പേരില്‍ ആ കമന്റ് ഇട്ടയാള്‍ക്കോ ബ്ലോഗുടമയ്ക്കോ മാത്രമേ അത് ഡിലീറ്റാനാവൂ)
നന്ദി,
സൂരജ് രാജന്‍
സൂരജെ, ചര്‍ച്ചയില്‍ നിന്ന് താങ്കള്‍ ഒഴിഞ്ഞു മാറും എന്ന് എനിക്കറിയാമായിരുന്നു ... ആ പോസ്റ്റ് ഇട്ടത് ആരുമായിക്കൊള്ളട്ടെ , താങ്കളുടെ അഭിപ്രായങ്ങള്‍ ആണെന്ന് സമ്മതിച്ചല്ലൊ ... വേറൊരാള്‍ ഈ ചര്‍ച്ചയിലെ ഒരു പോയിന്റിലേക്ക് ശ്രദ്ധ ക്ഷണിച്ചപ്പോള്‍ അദ്ദേഹത്തിനു ഇ-മെയില്‍ ചെയ്യാനും ,കമന്റ്സ് വിമര്‍ശിക്കാനും മുതിര്‍ന്ന നിങ്ങള്ക്ക് , അതിനു സമയമുണ്ടായല്ലോ .....നല്ലത് ചോദ്യത്തിനുത്തരം പറയാന്‍ അറിയില്ലെങ്കില്‍ ആര് നിര്‍ബന്ധിച്ചു ? ഒരു ഗവേഷണം നടത്തി സാവകാശം വന്നാലും മതി ... ഇനി ഗവേഷണത്തിനൊടുവില്‍് ദൈവത്തില്‍ എത്തിച്ചേര്‍ന്നാല്‍ ജബ്ബാര്‍ മാഷെ ക്കൂടി വിവരമറിയിക്കുക ... നന്നായി എഴുതാന്‍ കഴിയുന്ന അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിന്നീട് സൃഷ്ടാവിന്റെ മഹത്വത്തെക്കുറിച്ചുള്ള ലേഖനങ്ങള്‍ വായിക്കാമല്ലോ ...
ജബ്ബാര്‍ മാഷോട്
import comments ഒന്നും delete ചെയ്യില്ലെന്ന് വിശ്വസിക്കുന്നു ...സൂരജ് ന്റെതാണ് ആ കമന്റ്സ് എന്ന് അദ്ദേഹം തന്നെ സമ്മതിച്ച സ്ഥിതിക്ക് പ്രത്യേകിച്ചും . delete ചെയ്താല്‍ അത് താങ്ങളുടെ credibility യെ ബാധിക്കും .
ജബ്ബാറ് മാഷും കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നവരും തളര്‍ന്ന മട്ടാണല്ലോ..
എന്തായാലും സംഗതി പോസ്റ്റിനേക്കാള്‍ വലിയ കമന്റുകള്‍ ..കൊള്ളാാം
ജബ്ബാര്‍ സാറിന്റെ പതിവ് ശൈലിയാണ്‍് ഉത്തരം മുട്ടിയാല്‍ വേറെ പോസ്റ്റുമായി വരല്‍..
കമന്റ് ആരൊക്കെ ഡീലിറ്റിയാലും പോസ്റ്റ് അവിടെ തന്നെ കാണുമെന്ന് കരുതാം :)
ആദ്യമേ പറയട്ടെ, ഞാനൊരു ജന്തുശാസ്ത്ര വിശാരദനല്ല. ഇവിടുത്തെ ചര്‍ച്ച വായിച്ചപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ കുറിക്കുന്നുവെന്നു മാത്രം. തെറ്റുകള്‍ ഉണ്ടെങ്കില്‍ വിവരമുള്ളവര്‍ തിരുത്തുവാന്‍ അപേക്ഷ. ഞാനിവിടെ പുതിയതാണ്, കമന്റിങ്ങിന്റെ തന്നെ ബാലപാഠങ്ങള്‍ പഠിച്ചു വരുന്നതേയുള്ളൂ. തെറ്റുകള്‍ സദയം ക്ഷമിക്കുക.
എന്റെ അറിവില്‍ പ്രകൃതി ഒരുപാടു trial-and-error കഴിഞ്ഞാണ് ഇന്ന് നാം കാണുന്ന നിലയിലെത്തിയത്, അല്ലാതെ ഫൈസല്‍ പറഞ്ഞതുപോലെ ആസൂത്രിതമായി ഒറ്റയടിക്കു ഈ സ്ഥിതിയിലായതല്ല. മനുഷ്യന്‍ ഉണ്ടായതിനു മുന്‍പും ഇവിടെ ജീവന്‍ ഉണ്ടായിരുന്നു എന്നതും അവയില്‍ പല ജീവികളും ഇന്ന് അവശേഷിക്കുന്നില്ല എന്നതും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഉദാഹരണത്തിന് ദിനോസറുകള്‍ പോലെ വലിയ non-mammals ഇന്ന് നമുക്ക് കാണാന്‍ കഴിയില്ല, കാരണം ഇന്നത്തെ ഗുരുത്വാകര്‍ഷണം അത്തരം ജീവികള്‍ക്ക് അനുയോജ്യമല്ല തന്നെ. അപ്പോള്‍ നാം എന്ത് മനസിലാക്കണം? അക്കാലത്തെ ഗുരുത്വാകര്‍ഷണം ഇന്ന് കാണുന്നതിനേക്കാള്‍ കുറവായിരുന്നിരിക്കണം. അതിനര്‍ത്ഥം??? പ്രകൃതി മാറിക്കൊണ്ടിരിക്കുകയാണ്, അല്ലെ?
കണ്ണുകളുടെ പരിണാമത്തെക്കുറിച്ചുള്ള കമന്റ് കണ്ടു. കണ്ണുകളുടെ പരിണാമത്തെക്കുറിച്ചു സൂരജ് പറഞ്ഞല്ലോ, (എനിക്കറിയില്ല ഈ വിവരങ്ങള്‍) അതിനെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. രണ്ടു സംശയങ്ങള്‍ ചോദിച്ചോട്ടെ.
ഒന്ന്, കണ്ണുകളാണോ കാണുന്നത്? എന്റെ അറിവില്‍ പ്രകാശം ശരിയായ രീതിയില്‍ കടത്തിവിടുക എന്നതിലുപരി കണ്ണുകള്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അത് പിടിചെടുക്കുവാനും പ്രോസസ് ചെയ്യുവാനും ആയി ഒരു തലച്ചോറില്ലേ? തലച്ചോറല്ലേ സത്യത്തില്‍ 3-D വിഷനും താങ്കള്‍ പറയുന്ന മറ്റു കാര്യങ്ങളുമൊക്കെ മനസിലാക്കിയെടുക്കുനത്?
രണ്ട്, താങ്കള്‍ പറഞ്ഞ ഈ പ്രത്യേകത മനുഷ്യന് മാത്രമല്ലല്ലോ ഉള്ളത്. അപ്പോള്‍?
താങ്കള്‍ ചോദിച്ച ഒരു ചോദ്യം പ്രസക്തമാണ്. "എങ്കില്‍ പിന്നെ അപൂര്‍ണമായ കണ്ണ് വിവധ ഘട്ടങ്ങളില്‍ എന്തിനു പ്രകൃതി തിരഞ്ഞെടുത്തു" എന്നത്. ഇത് ഉണ്ടായ ഒരു വസ്തുത ആണെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞ trial-and-error തന്നെയാണ് കാര്യം. Perfect ആയിരിക്കും എന്ന് പ്രകൃതി അറിഞ്ഞു കൊണ്ടല്ല ജനതിക മാറ്റങ്ങള് സംഭവിക്കുന്നത്, മറിച്ച് മാറ്റതിനു വിധേയരായത്തില്‍ നിലനില്‍ക്കാന്‍ ശേഷിയുള്ളവ മാത്രം അവശേഷിച്ചു, മറിച്ചുള്ളവ നശിച്ചു. ദൈവം ആണെങ്കില്‍ ഇത്തരം അപൂര്‍ണമായ വസ്തുക്കള്‍ ഉണ്ടാക്കില്ലല്ലോ.
ഇതേ കാര്യം തന്നെ നരവംശത്തിന്റെ പൂര്‍വികര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജീവികളുടെ കാര്യത്തിലും നമുക്ക് കാണാം. പല ജനുസുകളുടേയും ഫോസില്‍ രേഖകള്‍ ലഭ്യമാണെന്നിരിക്കെ വീണ്ടും സൃഷ്ടി എന്ന വിശ്വാസം എത്രമാത്രം ശരിയാണെന്ന് താങ്കള്‍ തന്നെ ചിന്തിക്കൂ.
സൃഷ്ടിവാദം പല യൂനിവേഴ്സിടികളിലും പഠിപ്പിക്കുന്നതായി താങ്കള്‍ പറയുന്നു, ശരി തന്നെ. പക്ഷെ ഇതില്‍ മതലോബിയുടെ കളികള്‍ എത്രമാത്രം ഉണ്ടായിരുന്നു എന്ന് ഞാന്‍ താങ്കള്‍ക്കു പറഞ്ഞു തരേണ്ടതില്ലല്ലൊ.
ഇനി സൃഷ്ടിവാദം എന്ന വിഷയത്തില്‍ തന്നെ ഒരു പൊരുത്തക്കേടുണ്ടല്ലൊ. മതങ്ങള്‍ വിശ്വസിക്കുന്ന രീതിയില്‍ മനുഷ്യന്‍ ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും ആണ് തുടങ്ങിയതെന്ന് കരുതുക. അങ്ങിനെയെങ്കില്‍ സമുദ്രങ്ങളാല്‍ വേര്‍തിരിപ്പിക്കപ്പെട്ട പല വന്‍കരകളിലും മനുഷ്യന്‍ എങ്ങിനെ ഉണ്ടായീ? കപ്പലുകള്‍ മനുഷ്യന്റെ ചരിത്രത്തില്‍ വളരെ കാലം കഴിഞ്ഞാണ് നിര്‍മിതമായത് എന്നുകൂടി ആലോചിച്ചാല്‍ ഇതിന്റെ ഉത്തരം സൃഷ്ടിവാദികള്‍ എങ്ങിനെ പറയും?
താങ്കള്‍ പറഞ്ഞ കന്പ്യൂട്ടറിന്റെ കഥ എനിക്കിഷ്ടമായി. ഒറ്റ ചോദ്യം....
താങ്കള്‍ ഒരു കന്പ്യൂട്ടര്‍ കണ്ടുപിടിച്ചു അല്ലെങ്കില്‍ താങ്കളാണ് കന്പ്യൂട്ടര്‍ കണ്ടുപിടിച്ചത് എന്ന് വെക്കുക. മനുഷ്യന്റെ ഈഗോ വെച്ച് അതില്‍ താങ്കളുടെ പേര്‍ വരണമെന്ന് താങ്കള്‍ ആഗ്രഹിക്കും. ദൈവത്തിനും അത്തരത്തില്‍ ഒരു ഈഗോ ഉണ്ടോ?
ഒരു കാര്യം ചോദിച്ചോട്ടെ.... വിഷയവുമായി ബന്ധമുള്ളതല്ല.
ഇങ്ങിനെ ബോള്‍ഡ് ആയും ഇറ്റാലിക്സ് ആയും ഒക്കെ എങ്ങിനെയാ എഴുതുന്നെ? ഞാന്‍ Google Transliteration ഉപയോഗിച്ചാണ് ഇത് ടൈപ്പ് ചെയ്യുന്നത്. ഇതിനേക്കാള്‍ വേഗം പ്രയോഗിക്കാവുന്ന സോഫ്ട്വെയര്‍ വല്ലതും ഉണ്ടോ? Can someone help?
പല പ്രമുഖ വിദേശ university കളിലും creation theory കുടെ സിലബസ്സില്‍ ഉള്ള കാര്യം മാഷിനറിയാമോ ? .......
പണ്ട് പണ്ട് കമ്പ്യൂട്ടര്‍ അതീത കാലഘട്ടത്തില്‍ ഒരു ഇടി വെട്ടി , മിന്നലുണ്ടായി അപ്പോള്‍ മുമ്പുണ്ടായിരുന്ന ഒരു കുഞ്ഞു ഡിസ്ക് hard disc ആയി മാറി . മഴ വെള്ളത്തില്‍ പെട്ട് ഉരുണ്ടുരുണ്ട് കറങ്ങാന്‍ തുടങ്ങി . ക്രമേണ അത് ......------------------------
ഫൈസലേ..ഗൌളിശാസ്ത്രവും വേദഗണിതവും ജ്യോത്സ്യവുമൊക്കെ യൂണിവേറ്സിറ്റികളില്‍ പഠിപ്പിക്കുന്നില്ലേ? അതൊക്കെ സ്ത്യം തന്നെയോ?
---
മണ്‍പാത്രം ഉണ്ടാക്കാന്‍ മാത്രം മനുഷ്യര്‍ക്കറിവുള്ള കാലത്ത് ദൈവത്തെ അവര്‍ കുശവനാക്കിയതു പോലെ ഇപ്പോള്‍ നിങ്ങള്‍ അതിയാനെ കമ്പ്യൂഊട്ടര്‍ എഞിനിയറാക്കുന്നു. അത്രേയുള്ളു. പ്രകൃതിയിലെ മാറ്റങ്ങള്‍ എങ്ങനെ സംഭവിക്കുന്നു എന്നതിന്‍ പണ്ട് നെഹ്രു മകള്‍ ഇന്ദിരക്കെഴുതിയ ഉരുളങ്കല്ലിന്റെ ഉദാഹരണം മുമ്പ് ചര്‍ച്ചയില്‍ വന്നിരുന്നു. അതെങ്കിലും ഒന്നു വായിക്കുക. എന്തു വായിച്ചാലും ചിന്താശേഷിയെ പൂര്‍ണ്ണമായും ഒരു മൂഢവിശ്വാസത്തിനു തീറെഴുതിയാല്‍ പിന്നെ പ്രയോജനം ഇല്ല എന്നതു വേറെ കാര്യം..!
ലോകമെമ്പാടുമുള്ള സൃഷ്ടിവാദികള്‍ പരിണാമം തെറ്റാണെന്നു സ്ഥാപിക്കാന്‍ നടത്തുന്ന നുണപ്രചരണങ്ങള്‍ക്ക് ഒരുദാഹരണം ഹാറൂന്‍ യഹ്യായുടെ പുസ്തകത്തില്‍നിന്നും ഡോകിന്‍സ് ഉദ്ധരിക്കുന്നത് കാണുക
എന്തു വായിച്ചാലും ചിന്താശേഷിയെ പൂര്‍ണ്ണമായും ഒരു മൂഢവിശ്വാസത്തിനു തീറെഴുതിയാല്‍ പിന്നെ പ്രയോജനം ഇല്ല എന്നതു വേറെ കാര്യം..!
സത്യം .. ഇത് തന്നയാണ് മാഷുടെ കാര്യത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് .. പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു തന്നിട്ടും താങ്കള്‍ ഇപ്പോഴും ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ അടിയുറച്ചു നില്‍ക്കുന്നു എന്നത് തന്നെ അതിനു വലിയ ഉദാഹരണം ... ഡാര്‍വിന്‍ പക്ഷെ മാന്യനാണ് . തന്റെ സിദ്ധാന്തത്തിലെ പോരായ്മകള്‍ ഒരു അദ്ധ്യായം ആയി (6- അദ്ധ്യായം ) തന്നെ പ്രസിദ്ധീകരിച്ചു അദ്ദേഹം .. രാജാവിനെക്കാള്‍ വലിയ രാജഭക്തി എന്തിനാണ് മാഷെ നിങ്ങളെപ്പോലുള്ളവര്‍ കാണിക്കുന്നത് ?
എന്റെ അറിവില്‍ പ്രകൃതി ഒരുപാടു trial-and-error കഴിഞ്ഞാണ് ഇന്ന് നാം കാണുന്ന നിലയിലെത്തിയത്, അല്ലാതെ ഫൈസല്‍ പറഞ്ഞതുപോലെ ആസൂത്രിതമായി ഒറ്റയടിക്കു ഈ സ്ഥിതിയിലായതല്ല. പ്രിയപ്പെട്ട my thoughts ..ഇത് ഫൈസലിന്റെ അഭിപ്രായമല്ല . ആധുനിക ശാസ്ത്രം സ്ഥിതീകരിച്ചതാണ് . താങ്കളുടെ thoughts നു ഒരു നൂറു വര്‍ഷത്തെ പഴക്കുള്ളതിനാല്‍ അല്പം വിശദീകരിക്കട്ടെ .. trial-and-error നടന്നോട്ടെ , പക്ഷെ പുറമേ ഉണ്ടാകുന്ന മാറ്റങ്ങള്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടില്ല സുഹൃത്തേ ... അതിനു ജനിതക കോഡ്കളില്‍ വ്യത്യാസം വരണം. ജീനുകളാണ് ഒരു ജീവിയുടെ ഗുണങ്ങള്‍ നിര്‍്ണയിക്കുന്നതെന്നു പോലും അന്ന് ഡാര്‍വിന്‍ അറിയില്ലായിരുന്നു. പിന്നീടാണ് ഗ്രിഗര്‍ മെന്റല്‍ ന്റെ കൃത്യതയാര്‍ന്ന പരീക്ഷണ ഫലങ്ങള്‍ പുറത്തു വരുന്നത് ...
സുഹൃത്തേ ജര്‍മ്മന്‍ experimentalist ആയ August Weismann രണ്ടു എലികളെ എടുത്തു വാല് മുറിച്ചു പ്രജനനം നടത്തി .ഉണ്ടായ എലി കുഞ്ഞുങ്ങളില്‍ വീണ്ടും വാല് മുറിച്ചു അടുത്ത തല മുറ ഉല്‍പാദിപ്പിച്ചു . പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ 21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത് .
Genetics യുഗത്തില്‍ വീണ്ടും ജീവി വര്‍ഗങ്ങളുടെ ഉല്പത്തിയെപറ്റി ഗവേഷണങ്ങള്‍ നടന്നു .. പുറമെയുള്ള ആവശ്യങ്ങളോ , ആവശ്യമില്ലയ്മയോ അല്ല അവയവ്ങളുടെ വികാസത്തിന് കാരണം എന്ന് തെളിഞ്ഞല്ലോ . അപ്പോള്‍ ജനിത ഘടനയില്‍ എങ്ങിനെ മാറ്റം വരുന്നു അതായിരുന്നു വിഷയം , അങ്ങിനെയാണ് ultra violet രശ്മിയോ മറ്റോ കൊണ്ട് ജനിത ഘടനയില്‍ പെട്ടെന്ന് മാറ്റം വരാം എന്ന നിഗമനങ്ങള്‍ ഉണ്ടായതു (Mutation എന്ന് പറയും ) . Mutation അന്ധമാണ് ...എന്തും സംഭവിക്കാം , അവയില്‍ നല്ലത് നില നില്‍ക്കുന്നു , അല്ലാത്തത് നശിച്ചു പോകുന്നു (Natural Selection).
പക്ഷെ ഇവിടെയാണ് യഥാര്‍ത്ഥ പ്രശ്നം ഇരിക്കുന്നത് ... ഒരു Mutation ന്റെ ഫലമായി ഒരു അവയവത്തിന്റെ അല്പം ഭാഗത്തിന് മാറ്റം വന്നു എന്നിരിക്കുക , അടുത്ത മാറ്റം വരാന്‍ അടുത്ത Mutation വരെ ആ അവയവം കാത്തിരിക്കണം ..അല്ലാതെ ചുറ്റുപാട് കള്‍ക്ക് ഇണങ്ങുന്ന രീതിയില്‍ ആ അവയവത്തിന്റെ ജനിതക ഘടനയില്‍ മാറ്റം വരില്ല . ചുറ്റുപാട് കള്‍ക്ക് അനുസരിച്ച് ജനിതാഗ ഘടനയില്‍ മാറ്റം വരില്ല .. മരുഭൂമിയില്‍ കൊണ്ടിട്ടാല്‍ ജന്തുകള്‍്ക്കു ഒട്ടകത്തിന്ടെ പോലുള്ള അനുകൂലനങ്ങള്‍ ഉണ്ടായി വരില്ല . അതായതു trial-and-error ലൂടെ മാത്രം അടുത്ത തലമുറയിലേക്ക് മാറ്റം വ്യാപരിക്കില്ല ..
തലച്ചോറല്ലേ സത്യത്തില്‍ 3-D വിഷനും താങ്കള്‍ പറയുന്ന മറ്റു കാര്യങ്ങളുമൊക്കെ മനസിലാക്കിയെടുക്കുനത്?
ഇനി താങ്കള്‍ തന്നെ പറയൂ അന്ധമായ mutation ലൂടെ ആണോ തലച്ചോറിനു കണ്ണില്‍ നിന്ന് വരുന്ന signal യഥാര്‍ത്ഥ രൂപത്തില്‍ വലിപ്പത്തില്‍ മനസ്സിലാക്കാനുള്ള കഴിവ് വന്നത് , രണ്ടു കണ്ണില്‍ നിന്ന് വരുന്ന signal യോജിപ്പിക്കാന്‍ കഴിഞ്ഞത് , trial-and-error നടന്നാല്‍ ഇത് സാധ്യമാണോ ? പഴയ ഡാര്‍വിന്‍ സിദ്ധാന്തം ആണെങ്കില്‍ പറയാമായിരുന്നു ക്രമേണ ക്രമേണ ക്രമേണ adjust ആയി എന്ന് .പക്ഷെ genetics അത് നിരാകരിക്കുന്നു , ജനിതക ഘടനയില്‍ മാറ്റം അന്ധമായ Mutation ലൂടെ മാത്രം എന്ന് പരക്കെ തെളിയിക്കപ്പെട്ടതാണ് .
കൂട്ടത്തില്‍ ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ) ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് കൂടെ പറയാമോ .. ആണ് ലൈംഗികാവയവത്തിന്റെ അളവിനനുസരിച്ച് പെണ്ണില്‍ Mutation നടന്നോ (അതോ തിരിച്ചോ ) ?.. സുഹൃത്തേ trial-and-error നടത്താന്‍ തലമുറകള്‍ വേണ്ടേ ? തലമുറകള്‍ ഉണ്ടാവണമെങ്കില്‍ ലൈംഗിക ബന്ധം നടക്കേണ്ടേ ? ലൈംഗിക ബന്ധം നടക്കാന്‍ ലൈംഗികാവയവങ്ങള്‍ best -ഫിറ്റ് ആവെണ്ടേ ? ചിന്താശേഷിയെ പൂര്‍ണ്ണമായും ഒരു മൂഢവിശ്വാസത്തിനു തീറെഴുതിയിട്ടില്ലെന്കില്‍് ഇതിനു ഒരു മറുപടി തരണേ ...
പരിണാമം എങ്ങനെയുണ്ടാകുന്നു?
50 വര്‍ഷത്തെ ജീവിതത്തിനിടയ്ക്ക് എനിക്കു നേരിട്ടു കാണാന്‍ കഴിഞ്ഞ ചില സംഗതികളെ ആസ്പദമാക്കി ജീവികളില്‍ എങ്ങനെയാണു മാറ്റമുണ്ടാകുന്നത് എന്നു വിശദീകരിക്കാന്‍ ശ്രമിക്കാം .എന്റെ നിരീക്ഷണം ഒരു ശാസ്ത്രഗവേഷണമാണെന്നോ, ശാസ്ത്രീയമാണെന്നോ, ശരിയാണെന്നോ യാതൊരു ഉറപ്പും ഇല്ല. അങ്ങനെ വാദിക്കുന്നുമില്ല.
ജീവികളിലെ പരിണാമം അനേകായിരം തലമുറകളിലൂടെയും നൂറ്റാണ്ടുകളിലൂടെയുമാണു നടക്കുന്നത്. എന്നാല്‍ ചില സവിശേഷ സ്വഭാവങ്ങളില്‍ കുറഞ്ഞ കാലയളവില്‍ തന്നെ ചെറിയ മാറ്റം കാണപ്പെടാവുന്നതാണ്. എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ കോഴികളെ വളര്‍ത്തിയിരുന്നു. നാടങ്കോഴികള്‍ക്ക് കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍ അക്കാലത്ത് ധാരാളം വെളുത്ത കോഴിക്കുഞ്ഞുങ്ങളെയും കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വെളുത്ത നാടങ്കോഴികള്‍ എണ്ണത്തില്‍ കുറവായി കാണപ്പെടുന്നു. വെള്ളനിറം ക്രമേണ കുറഞ്ഞുവരുന്നു എന്ന നിരീക്ഷണം ശരിയാണെങ്കില്‍ അതിന്റെ കാരണം ഇതാകാം:-
കരിയിലകള്‍ നിറഞ്ഞ നിലത്ത് ഭക്ഷണം തേടുന്ന കോഴിക്കുഞ്ഞുങ്ങളെ തഞ്ചത്തില്‍ റാഞ്ചിയെടുത്ത് ഭക്ഷിക്കാനായി വട്ടമിട്ടു പറന്നു നടക്കുന്ന കാക്കയും പരുന്തും കോഴിറാഞ്ചിയുമൊക്കെയുള്ള ഒരു പ്രത്യേക പരിതസ്ഥിതിയില്‍ വെള്ള നിറമുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്കു അതിജീവനസാധ്യത താരതമ്യേന കുറയും. കാരണം മണ്ണിന്‍ നിറവും ചാരനിറവും കരിയില നിറവുമൊക്കെയുള്ള കോഴിക്കുഞ്ഞിനെക്കാള്‍ എളുപ്പത്തില്‍ ശത്രുവിന്റെ കണ്ണില്‍ പെടുന്നത് വെള്ളക്കോഴിയായിരിക്കും . 10 കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍ അതില്‍ 5 എണ്ണം വെളുത്തതും 5 എണ്ണം മണ്ണു നിറവുമാണെങ്കില്‍ ആദ്യം പരുന്തു പിടിക്കുന്നത് വെള്ളക്കുഞ്ഞുങ്ങളെയായിരിക്കും. ബാക്കിയാവുന്നവയില്‍ ഏറെയും മണ്ണു നിറമുള്ളവയുമാവുക സ്വാഭാവികമാണല്ലോ. ഇങ്ങനെ അനേകം തലമുറ കടന്നു പോകുമ്പോള്‍ വെള്ള നിറത്തെ പ്രതിനിധാനം ചെയ്യുന്ന ജീന്‍ അപ്രത്യക്ഷമാവുകയും പരിതസ്ഥിതിയോടു യോജിക്കുന്ന നിറം ഡോമിനന്റ് ആവുകയും ചെയ്യും. ഇതു നിറത്തിന്റെ മാത്രം കാര്യത്തിലല്ല, എല്ലാസവിശേഷസ്വഭാവങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നു. ഒരേ സ്പീഷീസില്‍പ്പെട്ട ജീവി വളരെ വ്യത്യസ്ഥമായ പരിതസ്ഥിതിയില്‍ ലോകത്തിന്റെ പലഭാഗത്തായി ജീവിക്കുമ്പോഴും ഈ മാറ്റം നടക്കുന്നു. അങ്ങനെ രണ്ടു വ്യത്യസ്ഥ സാഹചര്യത്തില്‍ മാറ്റത്തിനു വിധേയമാകുമ്പോള്‍ അവ രണ്ടു സ്പീഷീസ് തന്നെയായി മാറാനിടയുണ്ട്. ജീവികളുടെ ചില സവിശേഷതകള്‍ മാറുന്ന കാര്യമാണിപ്പറഞ്ഞത്. ഒരു സ്പീഷീസ് മറ്റൊരു സ്പീഷീസ് ആയി മാറുന്നതിന് ഇതിനെക്കാള്‍ കാലദൈര്‍ഘ്യവും സാഹചര്യങ്ങളിലെ സങ്കീര്‍ണമായ വൈവിധ്യവും വേണ്ടി വരും. അതിനും നമ്മുടെ മുമ്പില്‍ “ദൃഷ്ടാന്ത”ങ്ങള്‍ ഉണ്ട്. നമ്മുടെ വളര്‍ത്തു കോഴിയും കാട്ടിലെ കാട്ടുകോഴിയും ഒരേ സ്പീഷീസ് ആയിരിക്കുമല്ലോ? അവയെ നിരീക്ഷിച്ചാല്‍ പ്രകടമായ വ്യത്യാസം കാണാം. കാട്ടുപൂച്ചയും നാട്ടു പൂച്ചയും തമ്മിലും കാട്ടുപോത്തും നാട്ടുപോത്തും തമ്മിലും ചെന്നായും നാട്ടുനായും തമ്മിലുമൊക്കെ ഇതുപോലെ വ്യത്യാസമുണ്ട്. അവയുടെ ജീവിത ചുറ്റുപാടില്‍ ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെ സംഭവിച്ച മാറ്റമായിരിക്കാം അവയുടെ ഈ വ്യത്യാസത്തിനു കാരണം.
ഇണചേര്‍ന്നാല്‍ കുഞ്ഞുങ്ങള്‍ ജനിക്കാന്‍ മാത്രം സാമ്യമുള്ള സ്പീഷീസുകളും ഉണ്ടല്ലോ. കഴുതയും കുതിരയും-സിംഹം കടുവ പുലി മുതലായവയും-ഉദാഹരണം. ഇതൊക്കെ തെളിയിക്കുന്നത് ജീവികളില്‍ പരിണാമം സംഭവിക്കുന്നു എന്നല്ലേ?
പുഴയിലെ വെള്ളാരംകല്ല് മിനുസമുള്ളതും ഗോളാകൃതിയിലുള്ളതുമാകുന്നത് അങ്ങനെയായാലേ അതിനു വെള്ളത്തിലൂടെ എളുപ്പം ഉരുണ്ടു പോകാന്‍ കഴിയൂ എന്നു ചിന്തിച്ചു മനസ്സിലാക്കാന്‍ കഴിവുള്ള ഒരു ഡിസൈനെര്‍ ദൈവം ഉരുട്ടിക്കൊണ്ടു വെച്ചതു കൊണ്ടല്ല എന്ന് ഏതു പോലീസുകാരനും മനസ്സിലാകും. എന്നാല്‍ ഇതിനെക്കാള്‍ സങ്കീര്‍ണ്ണവും കാലദൈര്‍ഘ്യമേറിയതുമായ ജീവ പരിണാമം മനസ്സിലാക്കാന്‍ ഇച്ചിരി IQ കൂടുതല്‍ വേണം.
[പരിണാമസിദ്ധാന്തത്തിന്റെ സൂക്ഷ്മാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞാനില്ല. കാരണം അതേപ്പറ്റി എനിക്ക് ആഴത്തിലുള്ള അറിവൊന്നും ഇല്ല. 35 കൊല്ലം മുമ്പത്തെ ഒരു BScക്കാരന്‍ മാത്രം. പിന്നത്തെ കാര്യങ്ങളൊന്നും പഠിച്ചിട്ടില്ല.
മൊകളിലെ റിച്ചാഡ് ഡോകിന്‍സിന്റെ ലിങ്കിലൂടെ പോയാല്‍ സൃഷ്ടിവാദികളുടെ വാദങ്ങള്‍ക്കുള്ള ആധുനിക പരിണാമവാദികളുടെ മറുപടികള്‍ കിട്ടും.
പോരായ്മകള്‍ ചൂണ്ടിക്കാണിച്ചു തന്നിട്ടും താങ്കള്‍ ഇപ്പോഴും ഡാര്‍വിന്‍ സിദ്ധാന്തത്തില്‍ അടിയുറച്ചു നില്‍ക്കുന്നു എന്നത് തന്നെ അതിനു വലിയ ഉദാഹരണം .
---------------
ഫൈസലേ പോരായമ പറയുന്ന നിങ്ങള്‍ പകരം ഒരു സിദ്ധാന്തമോ വിശദീകരണമോ തരുന്നില്ലല്ലോ?
മൂടും മോന്തായവുമില്ലാത്ത മുത്തശ്ശിക്കഥകളല്ലാതെ !
പിന്നെ ഞാനെന്തിനു താരതമ്യേന യുക്തിസഹമായിത്തോന്നുന്ന ശാസ്ത്രനിഗമനത്തെ കൈവെടിയണം?
ചിംബന്‍സിയും മനുഷ്യനും തമ്മില്‍ ജനിതകപരമായിപ്പോലും കാണപ്പെടുന്ന സാമ്യം, എന്നെപ്പോളെയുള്ളവരെ ദൈവനിഷേധികളാക്കാന്‍ വേണ്ടി നിങ്ങളുടെ അല്ലാഹു കല്‍പ്പിച്ചു കൂട്ടി ചെയ്ത് വെച്ചതാണോ? വല്ലാത്തൊരു കുരുട്ടു ബുദ്ധിക്കാരന്‍ തന്നെ ആ ചങ്ങാതി!!
ha. haa. ha..
കണ്ണാടിയിൽ നോക്കി അല്ലേ ? ജബ്ബാർ
ഇത് പോലെ തന്നെ നിങ്ങൾ സ്വന്തം അലപ ബുദ്ധി പ്രകാരം കാര്യങ്ങൾ മനസ്സിലാക്കിയതിലുള്ള തെറ്റും ..
ഇനി സൃഷ്ടികള്‍ തമ്മില്‍ സാമ്യമുള്ള കാര്യം ... സാമ്യമുള്ളത് കൊണ്ട് മാത്രം ജീവികള്‍ പരിണമിച്ചു എന്ന് പറയുന്നത് ചിന്താശേഷിയെ ഒരു മൂഢവിശ്വാസത്തിനു തീര്‍എഴുതലാണ് . കാറും ജീപ്പും ലോറിയും തമ്മില്‍ സാമ്യമുള്ളത് കൊണ്ട് കാറില്‍ നിന്നാണോ ബുസുണ്ടയ്ത് , മിനി ബസ് അതിന്റെ ഇടനില രൂപമാണോ ? വാഹനങ്ങള്‍ തമ്മിലുള്ള സാമ്യം അതിന്റെ നിര്‍മ്മാതാക്കള്‍ ഒരേ രൂപ കല്പന ഉപയോഗിച്ച് എന്നാണ് അര്‍ഥം . അല്ലാതെ പരിണമിച്ചു എന്നുള്ളതല്ല .
പഴയ കാളവണ്ടിയുടെ അവശിഷ്ടം എവിടെ നിന്നെങ്ങിലും കിട്ടിയാല്‍ അതില്‍ നിന്നാണ് ഇന്നത്തെ വാഹനങ്ങള്‍ പരിണമിച്ചത് എന്ന് പറയുമോ ?
ജബ്ബാര്‍ മാഷെ ,
താങ്കള്‍ മുമ്പ് പറഞ്ഞു ഇതിന്റെയൊക്കെ പിന്നിലുള്ള ശക്തിയെ ആരാ നിഷേധിച്ചേ? ഇപ്പൊ സംസാരിക്കുന്നതോ ഒരു തികഞ്ഞ നിരീശ്വരവാദിയായും . എതാണ് ആവൊ മൂഡവിശ്വാസം ? പിന്നെ ദൈവം മണ്ണില്‍ നിന്ന് മനുഷ്യനെ ഉണ്ടാക്കി എന്നതില്‍ എന്താണ്
അത്ഭുതം ? മനുഷ്യന്‍ computer ഉണ്ടാക്കിയത് മണ്ണില്‍ നിന്നുള്ള മൂലകങ്ങള്‍ ഉപയോഗിച്ചല്ലേ ..? അസംകൃത വസ്തുക്കളല്ല പ്രധാനം ,creativity ആണ് .. താങ്കള്‍ തന്നെ നേരത്തെ പറഞ്ഞ ആ ശക്തിയെ എന്തിനാണ് വില കുറച്ചു കാണുന്നത് ? മനുഷ്യ സൃഷ്ടിയായ computer നു തന്റെ നിര്‍മാണത്തെ ക്കുറിച്ചും സൃഷ്ടാവായ മനുഷ്യനെ മനസ്സിലാക്കാനും പരിമിതികള്‍ ഉള്ള പോലെ ഒരു സൃഷ്ടി എന്ന പരിമിതി നമുക്കുണ്ട് മാഷെ .. അത് മനസ്സിലാക്കാത്തതാണ് മൂഡവിശ്വാസം . ഞാന്‍ കണ്ണ് ഒരു ഉദാഹരം പറഞ്ഞു എന്നെ ഉള്ളൂ , രണ്ടു ചെവിയായാലും (combined hearing അടക്കം ) നാക്ക് ആയാലും , രക്ത ചംക്രമണ വ്യവസ്ഥ ആയാലും mutation വഴി വിശദീകരിക്കാന്‍ വളരെ പ്രയാസം തന്നെയാണ് . ആകെ പറയാനുള്ളത് താഴ്ന്ന തരം ജീവികളിലും അതുന്ടെല്ലോ എന്ന് . അതെങ്ങിനെയാണ് പരിണാമത്തെ സാധൂകരിക്കുക ? motor cycle നിന്നാണോ ഓട്ടോ റിക്ഷ ഉണ്ടായത് ?
ഈ അവയങ്ങളെ എല്ലാം കൃത്യമായി co-ordinate ചെയ്യുന്ന 1.35 kg മാത്രം ഭാരമുള്ള brain ആണെങ്കിലോ 10000 കോടി (100 ബില്യണ്‍ ) ന്യൂറോണുകള്‍് അടുക്കി വെച്ചതാണ് . ഇതെല്ലാം അന്ധമായ mutation ലൂടെ പരിണമിച്ചു വന്നതല്ല എന്ന് കരുതാന്‍ അല്പം ചില ന്യൂറോണുകള്‍് ഉപയോഗിച്ചാല്‍ മതി. പക്ഷെ പൂര്‍ണ്ണമായും മൂഢവിശ്വാസത്തിനു തീറെഴുതാത്ത ന്യൂറോണുകള്‍് തലയില്‍ വേണമെന്ന് മാത്രം .
അപ്പൊ കാട്ടുപോത്തും നാട്ടുപോത്തും തമ്മിലുള്ള വ്യത്യാസം പരിണാമം കൊണ്ടുണ്ടായതല്ല അല്ലേ?
ആ പോത്തിനെ അങ്ങനേം ഈ പോത്തിനെ ഇങ്ങനേം അള്ളാഹു പ്രത്യേകം പടച്ചുണ്ടാക്കി തൊഴുത്തില്‍ കൊണ്ടു വന്നു കെട്ടിപ്പോയതാണല്ലേ?
ഞാന്‍ തോറ്റൂ.. !!!
മാഷ് കണ്ണാടിയിൽ നോക്കി അല്ലേ?
സ്വന്തം രൂപം ഇത്ര അപകർഷതാബോധത്തോടെ കാണുമ്പോൾ (അ)യുക്തിവാദിയാവാതിരിക്ക്കുന്നതെങനെ?
Interesting topic.
വായിച്ച് മുഴുവനാക്കാന്‍ സമയം കിട്ടിയില്ല്ല.
(Tracking)
35 കൊല്ലം മുമ്പത്തെ ഒരു BScക്കാരന്‍ മാത്രം. പിന്നത്തെ കാര്യങ്ങളൊന്നും പഠിച്ചിട്ടില്ല.
ഫൈസലേ പോരായമ പറയുന്ന നിങ്ങള്‍ പകരം ഒരു സിദ്ധാന്തമോ വിശദീകരണമോ തരുന്നില്ലല്ലോ?
മൂടും മോന്തായവുമില്ലാത്ത മുത്തശ്ശിക്കഥകളല്ലാതെ !
പിന്നെ ഞാനെന്തിനു താരതമ്യേന യുക്തിസഹമായിത്തോന്നുന്ന ശാസ്ത്രനിഗമനത്തെ കൈവെടിയണം മാഷെ .....നേരത്തെ comment ഇട്ട Dr. സൂരജ് ന്റെ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ
" പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു" ..
സൂരജും പറയുന്നത് മൂടും മോന്തായവുമില്ലാത്ത മുത്തശ്ശിക്കഥകളാണോ ? 35 കൊല്ലം മുമ്പത്തെ ഒരു BScക്കാരന്‍ പിന്നത്തെ കാര്യങ്ങളൊന്നും പഠിക്കില്ല എന്നാണോ ? അതോ 35 കൊല്ലത്തിനു ശേഷം വന്നതെല്ലാം മുത്തശ്ശിക്കഥകളാണോ ?
കഷ്ടം ...
" ഡാര്‍വിന്റെ കാലത്ത് ഒട്ടും വികസിതമല്ലായിരുന്നു ജനറ്റിക്സ്. "(സൂരജ് ന്റെ കമന്റില്‍ നിന്ന് ).
ഞാന്‍ പറഞ്ഞത്
അത് തന്നെയാണ് മാഷെ .
ജീവികളുടെ ഗുണത്തിന് നിധാനമായ ജീനുകളെ ക്കുറിച്ച് ഒരറിവും ഇല്ലാതിരുന്ന Darwin ജീവികളിലെ സാമ്യങ്ങള്‍ കണ്ടുണ്ടാക്കിയ തിയറി കെട്ടി പിടിച്ചിരുക്കുന്ന നിങ്ങള്‍ 35 വര്ഷം പിറകിലാണ് എന്ന് സ്വയം മനസ്സിലാക്കാന്‍ ഈ ചര്‍ച്ച ഉപകരിച്ചല്ലോ .. അത്രയും നന്ന് ...
അപ്പൊ കാട്ടുപോത്തും നാട്ടുപോത്തും തമ്മിലുള്ള വ്യത്യാസം പരിണാമം കൊണ്ടുണ്ടായതല്ല അല്ലേ? മാഷ് വിചാരിച്ചത് പോത്തുകളുടെ ഒരു പൊതു പൂര്‍വ്വികനെ തൊഴുത്തില്‍ കൊണ്ടു വന്നു കെട്ടിയപ്പോള്‍ അത് നാട്ടു പോത്തായി എന്നും കാട്ടില്‍ വന്നു പെട്ടത് കാട്ടു പോത്തായി എന്നും .., ജനിതക ഘടനയും mutation ഒന്നും മാഷിന് പ്രശ്നമല്ല .. ചുറ്റുപാടുകള്‍ക്ക് അനുസരിച്ച് ജീവികളിലെ ജനിതക ഘടനയില്‍ മാറ്റം വരില്ലെന്ന് ആധുനിക ജനിതക ശാസ്ത്രം സ്ഥിതീകരിച്ച കാര്യം ഇയാള്‍ ഇനിയും അറിഞ്ഞില്ലെ ദൈവമേ ..? അതോ പോത്തിന്റെ ചെവിയില്‍ ശാസ്ത്രം ഓതിയിട്ട് കാര്യം ഇല്ലന്നാണോ ?
ഇയാളെക്കൊണ്ട് ഞാന്‍ തോറ്റു .
ഒരു കാര്യം കൂടി .. താങ്കള്‍ ഒരു അദ്ധ്യാപകനല്ലേ ..? അദ്ധ്യാപകന്‍ ഒന്നും update ചെയ്യാതിരുന്നാല്‍ പിന്നെ ആ വിദ്യാര്‍ത്ഥികളുടെ ഗതിയെന്ത് ? അതോ താങ്കളും സൂരജ് പറഞ്ഞ പോലെ വേറെ വിഷയം ഒന്നും കിട്ടാതെ വന്നപ്പോഴാണോ zoology എടുത്തത് ?
1400ല്പരം വര്‍ഷങ്ങളായി ആരും അപ്ഡേറ്റ് ചെയ്യാത്ത പാളക്കിതാബും കെട്ടിപ്പിടിച്ചു നടക്കുന്നവരാണോ 30 കൊല്ലം അപ്ഡേറ്റ് ചെയ്യത്തവരെ കുറ്റം പറയുന്നത് കഷ്ടം! ഞാന്‍ ഈ പാളക്കിതാബില്‍ കെട്ടി മറിഞ്ഞതു കൊണ്ടാ മറ്റൊന്നും കാര്യമായി പഠിക്കാന്‍ സമയം കിട്ടാതെ പോയത്.
------------
ഇടക്കെട്ടിന്റെ ദൈവീകത!! പുതിയ പോസ്റ്റ്..
മാഷേ..കണ്ണ് കൊണ്ട് കേള്‍ക്കാനും , കാതുകൊണ്ട് കാണാനും, വായ് കൊണ്ട് കേള്‍ക്കാനും, ശ്രമിക്കാതിരിക്കുക.
മേല്‍പറഞ്ഞ അവയവങ്ങള്‍ ഉപയോഘിച്ചു സുഘമായി ജീവിക്കുക! ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ വികലമായ പോസ്ടിങ്ങുകള്‍ നടത്തി കടന്നാക്രമിക്കുന്നത്.
ബീമാപ്പള്ളിയുടെ ബ്ലോഗ് കാണാന്‍ മനോഹരം തന്നെ.
പക്ഷെ വിഭവങ്ങള്‍ക്ക് ഒരു 40 കൊല്ലത്തെയെങ്കിലും പഴക്കം കാണും.
ഇതൊക്കെ എത്രയോ വട്ടം കണ്ടതും കേട്ടതുമല്ലേ? ഗാന്ധിജിയും ബര്‍ണാഡ്ഷായും ആനിബസന്റും അങ്ങനെ കുറെ മഹാന്മാര്‍ ഏതെങ്കിലും സന്ദര്‍ഭത്തില്‍ മുഹമ്മദ് നബിയെപ്പറ്റിയും ഇസ്ലാമിനെപ്പറ്റിയും പറഞ്ഞ ഏതാനും വാചകങ്ങള്‍ കൊണ്ട് പ്രതിരോധിക്കാവുന്നതാണോ ഇസ്ലാമിനെതിരെ ജബ്ബാര്‍മാഷെപ്പോളുള്ള യുക്തിവാദികള്‍ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍?
ആ മഹാന്മാരൊക്കെ ഇസ്ലാമിനെ ആഴത്തില്‍ പഠിച്ചാണോ അങ്ങനെ പറഞ്ഞത്? എങ്കില്‍ അവരൊക്കെത്തന്നെയല്ലേ ഏറ്റവും കടുത്ത നരകശിക്ഷക്ക് അര്‍ഹര്‍? എല്ലാം മനസ്സിലാക്കിയിട്ടും ദീനില്‍ വിശ്വസിക്കാന്‍ കൂട്ടാക്കാതെ നബിക്ക് സ്വഭാവസര്‍ട്ടിഫിക്കറ്റ് എഴുതിക്കൊടുത്ത് തങ്ങളുടെ വിശ്വാസങ്ങളില്‍ ഉറച്ചു നിന്നവര്‍ക്ക് എന്ത് ആത്മാര്‍ഥതയാണുള്ളത്? അതില്‍ തന്നെ പലരും നിരീശ്വരവാദികളുമായിരുന്നു !
ഒരു ജന്മം തന്നെ ഇസ്ലാം പഠിക്കാനും വിമര്‍ശിക്കാനും ഉഴിഞ്ഞു വെച്ച ജബ്ബാര്‍മാഷെപ്പോലുള്ളവര്‍ കിറുകൃത്യമായ റഫറന്‍സോടെ നംബറിട്ട ഉദ്ധരണികളോടെയാണ് കാര്യങ്ങള്‍ പറയുന്നത്. മറുപടി പറയുന്നവര്‍ ഇത്ര കൃത്യത പാലിക്കുന്നതായി കാണുന്നുമില്ല. ഇസ്ലാമിന്റെ വളര്‍ച്ചയെക്കുറിച്ച് വീമ്പു പറയുന്നതില്‍ അര്‍ഥമില്ല. ഇവിടെ കേരളത്തില്‍ ഒരു സാധാരണ മുക്കുവസ്ത്രീക്ക് , ലോകമെമ്പാടും ലക്ഷക്കണക്കിന്‍ ആരാധകരുള്ള മനുഷ്യദേവിയായി വിലസാന്‍ പറ്റുന്നത് -അതും ഈ സാക്ഷര കേരളത്തില്‍ ശാസ്ത്രയുഗത്തില്‍-നാം കാണുന്നു. ആളുകളുടെ വിശ്വാസ ശീലമാണതിനു കാരണം. അല്ലാതെ ആ സ്ത്രീയുടെ ദിവ്യത്വമല്ല. ഇക്കാര്യം മുസ്ലിം സുഹൃത്തുക്കളും സമ്മതിക്കുമല്ലോ. അപ്പോള്‍ ആള്‍ബലമല്ല കാര്യം . മറ്റു മതങ്ങളിലും ആളു കുറവൊന്നുമല്ലല്ലോ. എന്നിട്ടും ബൈബിളിലെ തെറ്റും വൈരുദ്ധ്യവും പറഞ്ഞു ക്രിസ്തുമതത്തെ വിമര്‍ശിക്കാന്‍ നിങ്ങള്‍ തുനിയുന്നു,. കോടിക്കണക്കിനു ക്രിസ്തുമതവിശ്വാസികളും , ക്രിസ്തുവിനെ പുകഴ്ത്തിയ ആയിരക്കണക്കിനു ബുദ്ധിജീവികളും മഹാന്മാരൂമൊക്കെ നിങ്ങളുടെ കണക്കില്‍ വെറും വിഡ്ഡികളോ?
..................................
ജബ്ബാര്‍ മാഷെ ധൈര്യമുണ്ടെങ്കില്‍ വാ ..[ഗുസ്തിക്കാണോ] എന്നു വെല്ലു വിളിക്കുന്ന കമന്റ് ഇട്ട ബീമാപ്പള്ളിയുടെ ബ്ലോഗ്ഗില്‍ ഞാന്‍ കുറെ ദിവസം മുമ്പ് ഇങ്ങനെയൊരു കമന്റ് ഇട്ടിരുന്നു. ധൈര്യം കൊണ്ടായിരിക്കാം ആ കമന്റ് ചവറ്റു കുട്ടയില്‍ ഇട്ടത്!
ഈ പാളക്കിതാബില്‍ കെട്ടി മറിഞ്ഞതു കൊണ്ടാ മറ്റൊന്നും കാര്യമായി പഠിക്കാന്‍ സമയം കിട്ടാതെ പോയത് ഹ ഹ ഹ നല്ല excuse...ആര് പറഞ്ഞു പാളക്കിതാബില്‍ കെട്ടി മറിയാന്‍ ....അതും സ്വന്തം വിഷയം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട ആള്‍ അത് പഠിക്കാതെ ..
എന്റെ കുട്ടിക്കാലത്ത് വീട്ടില്‍ കോഴികളെ വളര്‍ത്തിയിരുന്നു. നാടങ്കോഴികള്‍ക്ക് കുഞ്ഞുങ്ങള്‍ വിരിഞ്ഞാല്‍ അക്കാലത്ത് ധാരാളം വെളുത്ത കോഴിക്കുഞ്ഞുങ്ങളെയും കണ്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വെളുത്ത നാടങ്കോഴികള്‍ എണ്ണത്തില്‍ കുറവായി കാണപ്പെടുന്നു. വെള്ളനിറം ക്രമേണ കുറഞ്ഞുവരുന്നു മാഷെ ..ഈ ഉദാഹരത്തില്‍ എവിടെയാണ് കൊഴികുഞ്ഞു താറാവ് കുഞ്ഞോ മറ്റോ ആയി മാറുന്നത് , കാക്കയും പരുന്തും കൊത്തിയാല്‍ കോഴി കുഞ്ഞിന്റെ ജനിതക ഘടനയില്‍ മാറ്റം വരുമോ ? പുതിയ ജീവി വര്‍ഗം ഉണ്ടായിട്ടു വേണ്ട പ്രകൃതി നിര്‍ദ്ധാരണം നടത്തി തെരഞ്ഞെടുക്കാന്‍. അതിനെ ക്കുറിച്ചാണ് ചര്‍ച്ച ...
കമന്റ്സ് ഉത്തരം തരാതെ പുതിയ പോസ്റ്റ് മായി ഇറങ്ങിയിരിക്കുന്നു , മാഷെ ഇതിനെക്കാള്‍ നല്ലത് കുട്ടികാലത്തെ ആ കോഴി വളര്‍ത്തല്‍ തുടരുകയാണ് ....
എന്റെ പ്രസക്തമായ രണ്ടു ചോദ്യത്തിന് ഒരു പരിണാമ വാദിയും ഇനിയും ഉത്തരം തന്നിട്ടില്ല . വിനയ പൂര്‍വം വെല്ലു വിളിക്കുന്നു .ചോദ്യം ആവര്‍ത്തിക്കുന്നു .. .
1) ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ) ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് കൂടെ പറയാമോ .. ആണ് ലൈംഗികാവയവത്തിന്റെ അളവിനനുസരിച്ച് പെണ്ണില്‍ Mutation നടന്നോ (അതോ തിരിച്ചോ ) ?.. സുഹൃത്തേ പ്രകൃതി നിര്‍ധാരണം നടത്താന്‍ തലമുറകള്‍ വേണ്ടേ ? തലമുറകള്‍ ഉണ്ടാവണമെങ്കില്‍ ലൈംഗിക ബന്ധം നടക്കേണ്ടേ ? ലൈംഗിക ബന്ധം നടക്കാന്‍ ലൈംഗികാവയവങ്ങള്‍ best -ഫിറ്റ് ആവെണ്ടേ ?
2) അന്ധമായ mutation ലൂടെ ആണോ തലച്ചോറിനു കണ്ണില്‍ നിന്ന് വരുന്ന signal യഥാര്‍ത്ഥ രൂപത്തില്‍ വലിപ്പത്തില്‍ മനസ്സിലാക്കാനുള്ള കഴിവ് വന്നത് , രണ്ടു കണ്ണില്‍ നിന്ന് വരുന്ന signal യോജിപ്പിക്കാന്‍ കഴിഞ്ഞത് , trial-and-error നടന്നാല്‍ ഇത് സാധ്യമാണോ ? പഴയ ഡാര്‍വിന്‍ സിദ്ധാന്തം ആണെങ്കില്‍ പറയാമായിരുന്നു ക്രമേണ ക്രമേണ ക്രമേണ adjust ആയി എന്ന് .പക്ഷെ genetics അത് നിരാകരിക്കുന്നു , ജനിതക ഘടനയില്‍ മാറ്റം അന്ധമായ Mutation ലൂടെ മാത്രം എന്ന് പരക്കെ തെളിയിക്കപ്പെട്ടതാണ് .
ഉത്തരം പറയൂ പരിണാമ വാദികളെ ... ഡാര്‍വിന്‍ ആദ്യമേ പറഞ്ഞ ഉത്തരം ആവര്‍ത്തിക്കുന്നു .
"Organs of extreme perfection and complication. To suppose that the eye, with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection, seems, I freely confess, absurd in the highest possible degree. ( On the Origin of Species by Charles Darwin Chapter VI, page 88. for online edition http://embryology.med.unsw.edu.au/pdf/Origin_of_Species.pdf).
ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ വികലമായ പോസ്ടിങ്ങുകള്‍ നടത്തി കടന്നാക്രമിക്കുന്നത്.
-------------------------
മറുപടി ഇവിടെ
Leave your comment
പോസ്റ്റിലെ വിഷയവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം കമന്റുക;
please...!
ജബ്ബാര്‍ മാഷിന്റെ ഓരോ മുന്‍കൂര്‍ ജാമ്യം നോക്കണേ...പറച്ചില് കേട്ടാല്‍ തോന്നും ചര്‍ച്ച തീരുന്നതിനു മുന്‍പ് പുതിയ പോസ്റ്റ് ഇടുന്നത് വായനക്കാര്‍ ആണെന്ന്.....ജബ്ബാര്‍ മാഷേ എതിരാളികളെ മാനസികമായി ഒരല്പം തളര്‍ത്താനുള്ള ഈ ജോടുക്കു വേല കുറച്ചൊക്കെ ഞങ്ങള്‍ക്കും മനസ്സിലായി തുടങ്ങി ..
.ഓ...സ്യ്കൊലങി പഠിച്ചതിന്റെ ഓരോ ഗുണം നോക്കണേ..
ഫൈസല്‍ താങ്കള്‍ ഒരു പാട് അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു...നിത്യസക്ഷിയും ,നജും ,അന്‍സാര്‍ തേവലക്കര മാരും ഇനിയും ഉണ്ടാകട്ടെ എന്ന് പ്രാര്‍ധിക്കുന്നു....
Faizal,
ജന്തുശാസ്ത്രത്തില്‍ ബിരുദവും തുടര്‍ പഠനവും നടത്തിയ താങ്കള്‍ക്കു ശാസ്ത്രം എങ്ങിനെയാണ് നിഗമനങ്ങളും തിയറികളും ശാസ്ത്ര വസ്തുതകളായി അംഗീകരിക്കുന്നത് എന്ന് അറിയുമല്ലോ.
ഏതൊരു തിയറിയും വെറുതെ പ്രസംഗിച്ചാല്‍ പോരാ, അതിനു തെളിവുകള്‍ വേണം. ഏതൊരു തിയറിയും അവതരിപ്പിക്കപ്പെടുന്പോള്‍ അന്നന്ന് ലഭ്യമായ അറിവുകള്‍ വെച്ച് തന്നെയാണ് അത് അംഗീകരിക്കപ്പെടുന്നത് (അല്ലെങ്കില്‍ നിരാകരിക്കപ്പെടുന്നത്). പിന്നീട് അതിനെ അധാരമാക്കിയോ (അല്ലെങ്കില്‍ യാദൃശ്ചികമായോ) നടത്തുന്ന പഠനങ്ങളില്‍ നിന്നും ഈ തിയറി ശരിയാണെന്ന് കൂടുതല്‍ വ്യക്തമായ തെളിവുകളോടെ ശാസ്ത്രം അംഗീകരിക്കും, അല്ലെങ്കില്‍ അതിനു പകരം വെക്കാന്‍ കഴിയുന്ന തിയറി അംഗീകരിക്കും (valid ആണെങ്കില്‍).
പറഞ്ഞു വന്നത്, അംഗീകൃതമായ ഒരു തിയറി ശരിയല്ല എന്ന് ശാസ്ത്രത്തിനു ബോധ്യപ്പെടണമെങ്കില്‍ അതിനെ പരിപൂര്‍ണമായും നിരാകരിക്കുന്ന, യുക്തിഭദ്രമായ ഒരു മറു തിയറി വരണം, അതുവരെ പ്രചാരത്തിലുള്ള അംഗീകൃതമായ തിയറി ശാസ്ത്രലോകം അംഗീകരിക്കും, കൂടുതല്‍ refinement ആവശ്യമാണെന്ന വസ്തുത നിഷേധിക്കാതെ തന്നെ. ഇടയ്കുള്ള വിടവുകള്‍ നികത്താനാണ് ശാസ്ത്രം ശ്രമിക്കാറ്.
പരിണാമസിദ്ധാന്തത്തെ displace ചെയ്യാനോ replace ചെയ്യാനോ ശാസ്ത്രം അംഗീകരിച്ച ഒരു തിയറി ഇല്ലെന്നത് താങ്കള്‍ക്കും അറിയാവുന്നതാണല്ലോ. അതിലെ ചില കഷ്ണങ്ങള്‍ എടുത്തു അത് ശരിയല്ല എന്ന് പിന്നീട് തെളിഞ്ഞു എന്ന് പറയുന്നതില്‍ എത്രമാത്രം ശാസ്ത്രബോധം താങ്കള്‍ കാണിക്കുന്നുണ്ട്? ജെനറ്റിക്സിനെ കുറിച്ച് അറിവില്ലാത്ത ഡാര്‍വിന്‍ തന്റെ തിയറിയുടെ പോരായ്മയായി പറഞ്ഞ കാര്യം അതിന്റെ ബലഹീനത ആയിരുന്നിരിക്കാം, അക്കാലത്ത്. അന്നത്തെ ലഭ്യമായിരുന്ന ശാസ്ത്രപരിജ്ഞാനമാണ് ഡാര്‍വിനെ അത്തരമൊരു confession എഴുതിച്ചേര്‍ക്കാന്‍ പ്രേരിപ്പിച്ചത്.
August Weismann തന്റെ പരീക്ഷണം നടത്തിയതിന്റെ പ്രേരണ എന്തായിരുന്നുവെന്ന് എനിക്കറിയില്ല, പക്ഷെ അത് mutation ആണോ? അതോ mutilation ആണോ. പണ്ടൊരു സഞ്ജീവ് കുമാര്‍ സിനിമയില്‍ ബധിരരായ മാതാപിതാക്കള്‍ തങ്ങളുടെ കുട്ടിക്കും ചെവി കേള്‍ക്കാതെ വരുമോ എന്ന് പേടിക്കുന്നതായി കണ്ടിട്ടുണ്ട്. അത്തരം വിശ്വാസങ്ങള്‍ ഒരു ശാസ്ത്രജ്ഞനും ഉണ്ടാകുമോ, എനിക്കറിയില്ല.
ജനതിക കോഡുകളില്‍ വരുന്ന മാറ്റമാണു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതെന്ന് മനസിലാക്കുന്ന താങ്കള്‍ അത്തരമൊരു കാര്യം പ്രകൃതിയില്‍ നടക്കുന്നു എന്നും വിശ്വസിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതാണോ My thoughts എന്ന സുഹൃത്ത് പറഞ്ഞ ട്രയല്‍ ആന്റ് എറര്‍ എന്നതിന്റെ ആധാരവും? അതാണ് ശരി എന്ന് വാദിക്കുകയല്ല, പക്ഷെ മനുഷ്യരുടെയും മറ്റു പല ജീവികളുടെയും ജനതിക കോഡുകളില്‍ ഉള്ള സാമ്യം അത്തരമൊരു transformation-ലേക്ക് തന്നെയല്ലേ വിരല്‍ ചൂണ്ടുന്നത്.
കൂടെ പറയട്ടെ, ഡാര്‍വിനിസത്തെ കുറിച്ച് എനിക്ക് വലിയ പിടിയൊന്നുമില്ല ബയോളജി തന്നെ വിട്ടിട്ടു ഇരുപതു വര്‍ഷത്തിലധികമായി, അതെക്കുറിച്ച് പറയാനല്ല ഞാന്‍ ഈ കമന്റിടുന്നതും.
പ്രപഞ്ചത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും അന്യൂനമായൊരു പ്രപഞ്ചമല്ല നമ്മുടേതെന്നും ആണ് ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ഒരു equilibrium state-ല്‍ എത്താന്‍ പ്രകൃതിയുടെ ശ്രമങ്ങളാണ് ഇന്ന് നാം കാണുന്ന "മനുഷ്യവാസത്തിനും അനുയോജ്യമായ ഈ ഭൂമി" എന്ന നിലയിലേക്ക് എത്തിച്ചത്. എന്നിട്ടും ഇപ്പോഴും അനാഥമായി പറന്നു നടക്കുന്ന ഉല്‍ക്കകള്‍ ചിലപ്പോള്‍ ഭൂമിയില്‍ പതിക്കാറുണ്ടുതാനും. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കള്‍ക്കും കൃത്യമായ സഞ്ചാരപഥങ്ങള്‍ ഉണ്ടെങ്കില്‍ ഇത് സംഭവിക്കില്ലല്ലോ.
വാഹനങ്ങളെക്കുറിച്ച് താങ്കള്‍ പറഞ്ഞ ഉദാഹരണത്തില്‍ തന്നെ, ഒരുപക്ഷെ, താങ്കള്‍ സ്വയം ഉത്തരം പറഞ്ഞു.
കാറും ജീപ്പുമൊക്കെ വ്യത്യസ്ത വാഹനങ്ങളായിരിക്കാം, പക്ഷെ അവയെല്ലാം മനുഷ്യന്‍ പടിപടിയായി വികസിപ്പിച്ചു കൊണ്ടു വന്നതാണ്, അല്ലാതെ പെട്ടെന്നൊരു ദിവസം പൊട്ടിമുളച്ചതല്ല. തുടക്കം നോക്കണമെങ്കില്‍ ചക്രം കണ്ടുപിടിച്ചതോ, കുറഞ്ഞത് ആവി യന്ത്രം കണ്ടുപിടിച്ചതോ മുതല്‍ തുടങ്ങേണ്ടിവരും. അത്തരത്തില്‍ ഒരു commonality നിലവില്‍ നില്ക്കുന്നുണ്ടെന്നിരിക്കെ ഇവയെല്ലാം ഒരേ ജനുസില്‍ പെട്ടവയാണെന്ന് പറയേണ്ടിവരും, പുറമെയുള്ള രൂപത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. ഒരു ഓട്ടോമൊബൈല്‍ മെക്കാനിക്കിനെ സംബന്ധിച്ചിടത്തോളം സ്കൂട്ടര്‍ ആയാലും കാര്‍ ആയാലും അതിന്റെ എഞ്ചിന്‍ ആണ് പ്രധാനം, അല്ലാതെ അതിന്റെ ബോഡി അല്ല.
സൃഷ്ടിവാദപ്രകാരം എല്ലാം Perfect ആയ നിലയില്‍ മനുഷ്യവാസയോഗ്യമായി സൃഷ്ടിക്കപ്പെട്ടതാണ്. അങ്ങിനെയല്ല എന്ന് (പരിണാമം ശരിയോ തെറ്റോ ആകട്ടെ, അതെക്കുറിച്ച് എനിക്ക് വലിയ പരിജ്ഞാനമില്ലെന്നു ഞാന്‍ സമ്മതിക്കുന്നു) നാം കാണുന്പോള്‍ ഇപ്പറയുന്ന സൃഷ്ടിവാദം നാമെങ്ങിനെ തൊണ്ട തൊടാതെ വിഴുങ്ങും? ശാസ്ത്രീയമായി തെളിയിക്കുന്നത് പോകട്ടെ, ഒരു പാടു ഉത്തരമില്ലാത്ത ചോദ്യങ്ങള്‍, പരിണാമസിദ്ധാന്തം അഭിമുഖീകരിച്ചതിലധികം, സൃഷ്ടിവാദത്തിനു മുന്‍പില്‍ ഇപ്പോഴും നില്ക്കുന്നുണ്ട്. അത് സ്രഷ്ടാവിന്റെ ലോജിക് ആണെന്ന് പറഞ്ഞു മാറുകയല്ലാതെ യുക്തിഭദ്രമായ ഉത്തരം പലപ്പോഴും കിട്ടാറില്ല.
ഇത്തരം ചര്‍ച്ചകളെല്ലാം തന്നെ ഡെഡ്ലോക്കിലാണു അവസാനിക്കുക എന്നറിയാം. എന്റെ ചിന്തകള്‍ പറഞ്ഞു എന്ന് മാത്രം.
Suseel Kumar P P said...
നിരക്ഷരനായ ഒരു അന്ധവിശ്വാസി സമൂഹത്തിനു സ്വയം ഒരു ദോഷവും ചെയ്യുന്നില്ല; അയാള്‍ അന്ധവിശ്വാസിയായി തുടരുന്നു എന്നുമാത്രം. എന്നാല്‍ ആധുനിക വിദ്യാഭ്യാസം നേടിയ ഒരു അന്ധവിശ്വാസി സ്വയം മത്രമല്ല മറ്റുള്ളവരെയും അന്ധതയിലേക്കു നയിക്കുന്നു. കാലഹരണപ്പെട്ട മത ഗ്രന്ഥ്ങ്ങള്‍ക്ക് പുതുപുത്തന്‍ വ്യഖ്യാങ്ങളുമായി ഇറങ്ങുന്ന ദൈവരക്ഷകര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പണി അതാണ്. അവരുടെ ദൈവത്തെ രക്ഷാപ്പെടുത്താന്‍ അവര്‍ ചെയ്യുന്ന പെടാപ്പാടുകാണുമ്പൊള്‍ ചിരി വരുന്നു.
കൊട്ടുകാരനും ചിരി വരുന്നു.
എന്റെ പ്രസക്തമായ രണ്ടു ചോദ്യത്തിന് ഒരു പരിണാമ വാദിയും ഇനിയും ഉത്തരം തന്നിട്ടില്ല . വിനയ പൂര്‍വം വെല്ലു വിളിക്കുന്നു .അങ്ങാട്ട് ചോയ്ക്കണ ചോദ്യങ്ങള്‍ക്കൊന്നും ഇങ്ങളും മറുവടി പറയണൈല്ലാല്ലൊ?
*കോടി ക്കണക്കായ ഈ ജീവി വര്‍ഗ്ഗങ്ങള്‍ ഓരോന്നു എങ്ങനെയുണ്ടായി?
*അവതമ്മില്‍ ഒരു ക്രമമായ വികാസത്തിന്റെ ലക്ഷ്ണങ്ങള്‍ എന്തു കൊണ്ടു കാണുന്നു? ആ ക്രമമനുസ്രിച്ചാണല്ലോ ജീവശാസ്ത്രം തന്നെ ക്രമീകരിച്ചിട്ടുള്ളത്.
*ജീവികളുടെ ഘടനയിലും ആന്തരികപ്രവര്‍ത്തനത്തിലുമൊക്കെ ഒരേ ജൈവ രാസ പ്രവര്‍ത്തനങ്ങളാണല്ലോ നടക്കുന്നത്. എന്തു കൊണ്ടാ?
*ജിനോം മാപ്പു തയ്യാറായപ്പോഴും ഈ ക്രമം കാണപ്പെടുന്നുവെന്നാണല്ലോ പറയുന്നത്. ചിം കുരങ്ങും മനുഷ്യനും തമ്മില്‍ ജനിതക ഘടനയില്‍ ഏറ്റവും കൂടുതല്‍ സാമ്യം ഉണ്ടെന്നല്ലേ പറയുന്നത്?
*മാഷു തന്നെ ചൂണ്ടിക്കാട്ടിയ പോലെ കാട്ടു കോഴിയും നാട്ടു കോഴിയും ഒരേ സ്പീഷീസ് ആയിട്ടും വ്യത്യാസം വന്നെങ്കില്‍ ജീവിത ചുറ്റുപാടു മാറുന്നതിനനുസരിച്ച് ജീവികള്‍ മാറും എന്ന നിഗമനം നിങ്ങളുടെ കൊഴപ്പാന്‍ കഥയെക്കാള്‍ വിശ്വാസയോഗ്യം തന്നെയല്ലേ?
അങ്ങാട്ട് ചോയ്ക്കണ ചോദ്യങ്ങള്‍ക്കൊന്നും ഇങ്ങളും മറുവടി പറയണൈല്ലാല്ലൊ?
*കോടി ക്കണക്കായ ഈ ജീവി വര്‍ഗ്ഗങ്ങള്‍ ഓരോന്നു എങ്ങനെയുണ്ടായി?
അവതമ്മില്‍ ഒരു ക്രമമായ വികാസത്തിന്റെ ലക്ഷ്ണങ്ങള്‍ എന്തു കൊണ്ടു കാണുന്നു? എന്റെ പൊന്നെ ഞാന്‍ മുമ്പ് പറഞ്ഞ പോലെ ലക്ഷക്കണക്കിന് വാഹനങ്ങള്‍ എങ്ങിനെയുണ്ടായി ? മനുഷ്യന്‍ ഉണ്ടാക്കിയതല്ലേ ....ഒന്നില്‍ നിന്ന് പരിണമിച്ചു ഉണ്ടായതാണോ ? കാറും മിനി ബസും , വലിയ ബസും തമ്മില്‍ ക്രമമായ വികാസത്തിന്റെ ലക്ഷണങള്‍ കാണുന്നത് കൊണ്ട് ഒന്നില്‍ നിന്ന് താനേ പരിണമിചാണോ മറ്റുള്ളവ ഉണ്ടായത് ? മനുഷ്യന്‍ ഓരോന്നും വെവ്വേറെ ഉണ്ടാക്കിയതല്ലേ , വിവിധ തരം മൊബൈല്‍ കളിലെ സാദൃശ്യം അവ ഒരു സൃഷ്ടാവില്ലാതെ അന്ധമായി പരിണമിച്ചു എന്നതിന് തെളിവാകുമോ ?
സുഹൃത്തേ .. താങ്കളുടെ ജനിതക ഘടനയില്‍ മാറ്റം വന്നാലെ താങ്കളുടെ അടുത്ത തലമുറയില്‍ ആ മാറ്റം പ്രകടമാകൂ ...ജനിതക കോഡ് കളില്‍ മാറ്റം വരാന്‍ ultra violet രശ്മി തട്ടിയോ മറ്റോ mutation നടക്കണം ,അല്ലാതെ ചുറ്റുപാടുകള്‍ ക്കനുസരിച്ച് ക്രമമായ മാറ്റം തലമുറകളില്‍ വരില്ല എന്നത് ഞാന്‍ പറയുന്നതല്ല ശാസ്ത്ര ലോകം ഒന്നടങ്ങാം അംഗീകരിച്ചതാണ്. സംശയത്തിനു dr. sooraj ന്റെ മുകളിലുള്ള ലേഖനം കാണുക .
ഇനി പറയൂ അന്തമായ mutation നിലൂടെ തലച്ചോര്‍ ന്റെ വികാസം വിശദീകരിക്കനവുമോ ? സുഹൃത്തേ ഞാന്‍ വീണ്ടും ചോദിക്കുന്നു സെന്‍സ് organs എങ്ങിനെ പരിണമിച്ചു എങ്ങിനെ അവ തമ്മില്‍ co-ordination വന്നു ? തലച്ചോറിനു ശുദ്ധ രക്തം കൊടുക്കന്നത് ഹൃദയം ഹൃദയത്തെ നിയന്ത്രിക്കുന്നാദ് തലച്ചോര്‍ ഇത്തരം കോ-ordination അന്ധമായ പരിണാമത്തിനു വിശദീകരിക്കാന്‍ കഴിയില്ല , ചുരുങ്ങിയത് പരിണാമത്തിനു പിന്നില്‍ ഒരു ബുദ്ധിയുണ്ട് എന്നെങ്കിലും പറയാതിരിക്കാന്‍ മൂട വിശ്വാസി അല്ലാത്ത ഒരുത്തനും കഴിയില്ല .
അതിനാലാണ് ഡാര്‍വിന്‍ തന്നെ തുറന്നു സമ്മതിച്ചത് .... കണ്ണ് പരിണാമത്തിലൂടെ ഉണ്ടായി എന്ന് വിശ്വസിക്കുക പമ്പര വിഡ്ഢിത്തമാണ് എന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു എന്ന് . *മാഷു തന്നെ ചൂണ്ടിക്കാട്ടിയ പോലെ കാട്ടു കോഴിയും നാട്ടു കോഴിയും ഒരേ സ്പീഷീസ് ആയിട്ടും .. എന്റെ സുഹൃത്തേ മനുഷ്യന്‍ സാമ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇട്ട പേരാണ് സ്പീഷീസ് എന്ന് . കാട്ടു കോഴിയും നാട്ടു കോഴിയും ഒരേ സ്പീഷീസ് ആക്കിയത് മനുഷ്യന്‍ തന്നെയാണ് . അത് പരിണാമത്തിനു തെളിവാകുമോ ? എന്നെയങ്ങ് കൊല്ല് ...
sub-species ന്റെ കാര്യം താങ്കള്‍ക്കറിയാമോ ?....
വിത്തനാഥന്റെ കുട്ടിക്ക് പാലും
നിര്‍ദ്ധനച്ചെക്കന്നുമിനീരും
ഈശ്വരേച്ഛയെങ്കില്‍
അമ്മട്ടിലുള്ളോരീശ്വരനെ ചവിട്ടുക നാം എന്നല്ലേ. എല്ലാം ഒരാള്‍ ഉണ്ടാക്കിയതെങ്കില്‍, എന്തിനു രോഗം, ദുരിതം, ദാരിദ്ര്യം..ഓ സോരി..മുജ്ജന്മപാപം..അല്ലേ?
സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി പിടിച്ചെടുത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. Baldwin Effect. അന്ധമായ മ്യൂടേഷൻ അല്ല. പരിണാമത്തിന്റെ ഒരു സാദ്ധ്യതാവഴി.
വിശദീകരണം എന്റെ ഒരു പോസ്റ്റിലുണ്ട്:
http://ethiran.blogspot.com/2008/04/blog-post.html
അപ്പ അങ്ങനെയാ കാര്യം.
കാറും ലോറീം ഒക്കെ ഞമ്മ ഞമ്മന്റെ ആവശ്യത്തിന് വേറെ വേറെ ണ്ടാക്ക്യേ പോലെ മൂപ്പര്‍ {അള്ള} മൂപ്പരെ ഓറോ ആവശ്യത്തിന് ഇക്കണ്ട ജന്തുക്കളെയൊക്കെ വേറെ വേറെ കുത്തിയിരുന്ന് മണ്ണു കുഴച്ച്ങ്ങട് ണ്ടാക്കി , ഏത്?
എന്താണാവോ ഇത്രയും ജന്തുക്കളുടെ ഒക്കെ ആവശ്യം മൂപ്പര്‍ക്ക്? അതൊന്നും ഞമ്മ അറിയണ്ട; അങ്ങട് ണ്ടാക്കി അത്രന്നെ. പിന്നെ ഞമ്മളെ കാറും ബസ്സുമൊക്കെ ആദ്യം കണ്ടു പിടിച്ചപ്പൊ ഇത്ര് പത്രാസൊന്നുണ്ടായിര്‍ന്നില്ല. പിന്നെ പിന്നെ ക്രമേണ പത്രാസ് കൂട്ടി ക്കൂട്ടി ഇന്നത്തെ കോലമായി. നാളെ ഇതിലും സൌകര്യ്മാകും. അള്ളാന്റെ ണ്ടാക്കലും അതേ മാതിര്യാ. ന്നാണല്ലോ കാണുന്നത്. ഓറോന്നും കൂടുതല്‍ പെര്‍ഫെക്റ്റാകാന്‍ ശ്രമിക്കുന്നു. അപ്പ അള്ളയും ഞമ്മളെ മാതിരി ഒരു മന്ദബുദ്ധി തന്നെ. ആദ്യമേ വേണ്ടും വണ്ണം അങ്ങട് ണ്ടാക്കാാന്‍ മൂപ്പര്‍ക്കും പറ്റ്ണ്‍ല്യാ. മൂപ്പരും മ്മ്ണി ബല്യ ഒര്‍ മന്‍സന്‍ തന്നെ. ഏത്!
മൂപ്പര്‍ തൊക്കെ എടങ്ങേറായി ണ്ടാക്ക്യേത് ന്തിനാന്നറിയോ? മൂപ്പരെ മ്മള്‍ ങ്ങനെ മൊകസ്തുതി പറഞ്ഞോണ്ടിരിക്കാന്‍. അതു കേക്കുമ്പം ഒരു ചൊറി കുത്തണ സുകം .
സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി പിടിച്ചെടുത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും എന്റെ കതിരവാ ... Baldwin effect, 1896 വന്ന സിദ്ധാന്തമാണ് . അതായതു Genetics പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുമ്പ് . Genetics വരുന്നതിനു മുമ്പ് ആയതിനാല്‍ തന്നെ ആധുനിക ശാസ്ത്ര ലോകം ഒരു പരിഗണയും കൊടുക്കാത്ത തള്ളിയ സിദ്ധാന്തം ആണ് .താഴെ പറയുന്ന ലിങ്കിലൂടെ പോയാല്‍ വിക്കി പീഡിയ Baldwin effect നെ പറ്റി പറയുന്നതു കാണാം .( http://en.wikipedia.org/wiki/Baldwin_effect)
വിക്കി പീഡിയ നിന്ന് ഉദ്ധരിക്കട്ടെ .
"The Baldwin effect, also known as Baldwinian evolution or ontogenic evolution, is an early evolutionary theory put forward in 1896
The Baldwin effect theory has always been controversial .... There have been a number of arguments against the effect. The very mechanism of the transition has also been questioned,
എന്റെ കതിരവാ ... സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി മാറ്റം വരുത്തില്ലെന്ന് weismaan (എലികളിലെ വാല് മുറിച്ച പരീക്ഷണം ഞാന്‍ മുമ്പ് വിശദീകരിച്ചിട്ടുണ്ട് ) അടക്കം പലരും തെളിച്ചതും പരക്കെ അംഗീകരിക്കപ്പെട്ടതുമാണ്
കതിരവാ.. wikipedia യില്‍ mutaion and evolution പറ്റി പറഞ്ഞ കാര്യങ്ങള്‍ നോക്കുക ...പഠിക്കുക .ലിങ്ക് കൊടുക്കുന്നു http://en.wikipedia.org/wiki/Evolution#Mutation.
Dr. സൂരജ് ന്റെ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ ( ലിങ്ക് മുകളിലത്തെ കമന്റ്സ് കാണാം)
" പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു" ..
കതിരവന്‍ ഏതായാലും ജബ്ബാര്‍ മാഷിന് പറ്റിയ കൂടു തന്നെ . മാഷ് 35 വര്‍ഷമായി ഒന്നും പഠിച്ചിട്ടില്ല . കതിരവനോ 100 വര്ഷത്തിനപ്പുറമുള്ള , ആധുനിക ശാസ്ത്ര ലോകം ഒരു പരിഗണയും കൊടുക്കാത്ത , തള്ളികളഞ്ഞ സിദ്ധാന്തം കൊണ്ട് വന്നിരിക്കുന്നു പരിണാമം തെളിയിക്കാന്‍ ..
കൊട്ടുക്കാരാ താങ്കള്‍ മുമ്പ് പറഞ്ഞ കാര്യം അല്പം വ്യത്യാസത്തോടെ ഉദ്ധരിക്കട്ടെ...
ആധുനിക വിദ്യാഭ്യാസം നേടാത്ത ഒരു ബുദ്ധി ജീവി നാട്യക്കാരന്‍ സ്വയം മത്രമല്ല മറ്റുള്ളവരെയും അന്ധതയിലേക്കു നയിക്കുന്നു. കാലഹരണപ്പെട്ട ശാസ്ത്ര ഗ്രന്ഥ്ങ്ങള്‍ക്ക് പുതുപുത്തന്‍ വ്യഖ്യാങ്ങളുമായി ഇറങ്ങുന്ന യുക്തി(രഹിത)വാദികള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പണി അതാണ്. അവരെ സൃഷ്‌ടിച്ച സൃഷ്ടാവിനെ തന്നെ ഇല്ലാതാക്കാന്‍ അവര്‍ ചെയ്യുന്ന പെടാപ്പാടുകാണുമ്പൊള്‍ ചിരി വരുന്നു....
മൂപ്പരെ ഓറോ ആവശ്യത്തിന് ഇക്കണ്ട ജന്തുക്കളെയൊക്കെ വേറെ വേറെ കുത്തിയിരുന്ന് മണ്ണു കുഴച്ച്ങ്ങട് ണ്ടാക്കി , ഏത്? എന്താണാവോ ഇത്രയും ജന്തുക്കളുടെ ഒക്കെ ആവശ്യം മൂപ്പര്‍ക്ക്? .
എന്റെ കൊട്ടുക്കരാ ... വിവരമില്ലായ്മ ഒരു കുറ്റമല്ല .. അതിനാല്‍ ക്ഷമിക്കുന്നു . ഒരു eco system ത്തിന്റെ നിലനില്‍പ്പിനു വിവിധ തരം ജീവികള്‍ അത്യാവശ്യമാണ് .. ഒരു പൂമ്പാറ്റക്ക് പോലും ( ചെടികളില്‍ പരാഗണത്തിനു സഹായിക്കല്‍ ) ഒരു eco system ത്തില്‍ അതിന്റേതായ പ്രാധാന്യമുണ്ട് . ഓരോ ജീവിക്കും അതിന്റേതായ പ്രാധാന്യവും ധര്‍മ്മങ്ങളും ഉണ്ട് .
ജീവികള്‍ തമ്മില്‍ കാണപ്പെടുന്ന സാമ്യം കൊണ്ട് മാത്രം പരിണമിച്ചു എന്ന് വാദിക്കരുത് .. അതിനാണ് ഞാന്‍ വാഹങ്ങള്‍ തമ്മില്‍ സാമ്യം ഉണ്ടെന്നു കരുതി അവ താനെ പരിണമിച്ചതാണ് എന്ന് നിങ്ങള്‍ പറയില്ലല്ലൊ..
എന്റെ ചോദ്യത്തിന് ഇനിയും ഒരു പരിണാമ വാദിയും മറുപടി കമന്റി യിടില്ലല്ലോ ..
1)ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ) ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് പറയാമോ .. ആണ്‍് ലൈംഗികാവയവത്തിന്റെ അളവിനനുസരിച്ച് പെണ്ണില്‍ Mutation നടന്നോ (അതോ തിരിച്ചോ ) ?.. സുഹൃത്തേ പ്രകൃതി നിര്‍ധാരണം നടത്താന്‍ തലമുറകള്‍ വേണ്ടേ ? തലമുറകള്‍ ഉണ്ടാവണമെങ്കില്‍ ലൈംഗിക ബന്ധം നടക്കേണ്ടേ ? ലൈംഗിക ബന്ധം നടക്കാന്‍ ലൈംഗികാവയവങ്ങള്‍ best -ഫിറ്റ് ആവെണ്ടേ ?
2) അന്ധമായ mutation ലൂടെ ആണോ തലച്ചോറിനു കണ്ണില്‍ നിന്ന് വരുന്ന signal യഥാര്‍ത്ഥ രൂപത്തില്‍ വലിപ്പത്തില്‍ മനസ്സിലാക്കാനുള്ള കഴിവ് വന്നത് , രണ്ടു കണ്ണില്‍ നിന്ന് വരുന്ന signal യോജിപ്പിക്കാന്‍ കഴിഞ്ഞത് ?
കൊട്ടുക്കരാ ..കുഴയും ...... ശരിക്കും കുഴയും ...സാക്ഷാല്‍ darwin മുതല്‍ പലരും കുഴഞ്ഞതാണ് ....
ഫൈസൽ:
എന്റെ പോസ്റ്റിന്റെ അവസാന്ം കൊടുത്തിരിക്കുന്ന റെഫെറൻസ് ലിസ്റ്റിലെ രണ്ടാമത്തേത് വായിക്കുക. നേച്ചർ ജേണലിൽ വന്നത്.
വിക്കിപ്പീഡിയ വായിച്ചാൽ പോരല്ലൊ ഫൈസലേ ശാസ്ത്രത്തിന്റെ ഇന്നത്തെ നിലപാടുകൾ അറിയാൻ.
പരിണാമത്തെക്കുറിച്ച് ശാസ്ത്രഗവേഷണം എവിടെ നിൽക്കുന്നു എന്നറിയാൻ ആധികാരികമായ ശാസ്ത്രലേഖനങ്ങൽ ദയവു ചെയ്തു വായിക്കൂ. നേചർ ഇറക്കിയ ഡാർവിൻ പതിപ്പിൽ നിന്നും തുടങ്ങിയാട്ടെ.
http://www.nature.com/news/specials/darwin/index.html
ജബ്ബാർ മാഷും അനുയായികളും ഇസ്ലാമിനെ കണ്ണടച്ച് എതിർക്കുന്നവരും അല്പന്മാരുമായ എല്ലാവരുടെയും കണ്ണ് തുറക്കാൻ ഈ ചർച്ച ഉപകരിക്കുമോ ?
വസ്തു നിഷ്ടമായ സംശയങ്ങൾക്ക് മറുപടി പറയാനാവാതെ പരാജയപ്പെടുന്നത് സമ്മതിക്കാനുള്ള മനസില്ലാതെ പുതിയ പോസ്റ്റുകളുമായി വരുന്ന ഈ സ്ഥിരം ഏർപ്പാട്
നാണമില്ലെ മനുഷ്യാ നിങ്ങൽക്ക്
salaam ന്റെ ചോദ്യം വളരെ പ്രസക്തം തന്നെ. അതില്‍ അല്‍പ്പം കാര്യമില്ലാതെയുമില്ല. മനുഷ്യര്‍ക്ക് പല പ്രതിസന്ധി ഘട്ടങ്ങളിലും ഒരാശ്വാസമേകുന്ന ജീവിതത്തിനു സ്വന്തമായി അര്‍ഥം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് അര്‍ത്ഥം പ്രദാനം ചെയ്യുന്ന നിരുപദ്രവകരമായ വിശ്വാസങ്ങളെ അന്ധമായി എതിര്‍ക്കേണ്ടതില്ല. ദൈവ വിശ്വാസം മാത്രമല്ല, മറ്റു ചില അന്ധവിശ്വാസങ്ങള്‍ക്കും ഇതു ബാധകമാണ്. സായിബാബ ജപിച്ചു നല്‍കിയ ഒരു മോതിരമോ, പാണക്കാട്ടെ തങ്ങള്‍ മന്ത്രിച്ചു നല്‍കിയ ഒരു ഏലസ്സോ ഒരു പാവം വിശ്വാസി ധരിക്കുന്നുവെങ്കില്‍ അയാള്‍ക്കത് ആശ്വാസം നല്‍കുന്നുവെങ്കില്‍ അതിനെ നാമെന്തിനെതിര്‍ക്കണം? ഖബറിനടുത്തു പോയി പ്രാര്‍ഥിക്കുമ്പോള്‍ ഒരാള്‍ക്ക് ആശ്വാസം കിട്ടുന്നുവെങ്കില്‍ ശിര്‍ക്കാരോപിച്ച് അയാളെ നാമെന്തിന് എതിര്‍ക്കണം? (jebbar maash)
---------------------------------മാഷേ....
താങ്കളുടെ പോസ്റിങ്ങില്‍ ഞാന്‍ കണ്ടത് ഖുരാനോടുള്ള അനാവശ്യ വിമര്‍ശനമാണ്.ഞാന്‍ നടത്തിയ കമന്ടുകല്‍ എല്ലാം തന്നെ ഖുറാന്റെ കാഴ്ചപാടില്‍ നിന്ന് കൊണ്ടുള്ള തായിരിന്നു. മുകളില്‍ നിങ്ങള്‍ എനിക്കായി പറഞ്ഞിരിക്കുന്ന മറുപടി ഒരിക്കലും എന്‍റെ ചോദിയത്തിനു ചേരുന്നതല്ല! ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദേശിക്കുന്നത് ദൈവ വിശ്വാസം ആണ്. മറ്റു ചില അന്ധവിശ്വാസങ്ങള്‍ എന്‍റെ സ്ബ്ജെക്ടു അല്ല ഖുറാന്‍ അത് ചെയ്യാന്‍ കല്പിക്കുന്നുമില്ല. താങ്കള്‍ ഒരു ചിന്ദകനായെതു കൊണ്ട് കാരിയങ്ങള്‍ ചുരുക്കിപറഞ്ഞാല്‍ മനസ്സിലാകുമെന്നാണ് ഞാന്‍ കരിതിയിരുന്നത്.
മനുഷ്യര്‍ക്ക് പല പ്രതിസന്ധി ഘട്ടങ്ങളിലും ഒരാശ്വാസമേകുന്ന ഒന്നായി മാത്രം ഖുറാനെ താങ്കള്‍ കണ്ടെത് കൊണ്ടാണ് താങ്കള്‍ക്കു നിരാശയുണ്ടായിട്ടുള്ളത്. എന്നാല്‍ ജീവിതത്തിനു അര്‍ഥം നല്‍കുന്ന ഓണാണ് ദൈവ വിശ്വാസം എന്നത് ഇനി പറയുന്ന അര്‍ത്ഥത്തിലാണ് ഖുറാന്‍ പടിപ്പികുന്നത്. പ്രപഞ്ചം ആര് സൃഷ്ടിച്ചു, ജനനം മുതല്‍ മരണം വരെയും അതിനു ശേഷമുള്ള കാരിയങ്ങേലെയും കുറിച്ച് കിട്ടുന്ന വിശ്വസിയനിയ്മായ അറിവുകള്‍ ഒരു മനുഷ്യ ജന്മത്തിനെ സമ്പന്തിച്ചിടത്തോളം അര്‍ത്ഥ മുള്ളവയാക്കുന്നു.
താങ്കള്‍ ദൈവം ഉണ്ടോ ഇല്ലയോ എന്നുള്ള കാരിയത്തില്‍ ഇതുവരെ ഉറയ്കാത്തത് കൊണ്ട് മരണാന്തര വിശ്വാസം ഉണ്ടായികൊല്ലനമെനില്ല, എന്നാലും വിശ്വാസം ബോധ്യം വന്ന ഒരാളെ നിങ്ങള്‍ അന്ധവിശ്വാസി എന്ന് പറയുമെങ്കില്‍ അതിലേറെ അന്തമായ വിശ്വാസത്തിലാണ് താങ്കള്‍ യെര്പെട്ടിരിക്കുന്നത്.
താങ്കളുടെ കണ്ണിനും , കാതിനും അകത്തു ദൈവം ഒതുങ്ങി വരണം എന്ന് താങ്കള്‍ കുട്ടികളെ പോലെ ശാധിയം പിടിക്കുന്നത് കണ്ടെത് കൊണ്ടാണ് ആണ് "മാഷേ..കണ്ണ് കൊണ്ട് കേള്‍ക്കാനും , കാതുകൊണ്ട് കാണാനും, വായ് കൊണ്ട് കേള്‍ക്കാനും, ശ്രമിക്കാതിരിക്കുക."... എന്ന് ഞാന്‍ പറഞ്ഞത്.
സ്വന്തം ശരീരത്തിനകത്തു നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ ( സംവിധാനിപ്പ് ) അടുക്കും ചിട്ടയും മനസ്സിലാക്കിയാല്‍ മാത്രം മതി സാധാരണ ബുദ്ധിയുള്ള ആള്‍ക്ക് പ്രപഞ്ചത്തിന്റെ സംവിധാനിപ്പ് മനസ്സിലാക്കാന്‍. വെറുതെ അങ്ങുണ്ടായതാനെങ്കില്‍ ഈ..കാണുന്ന ക്രമീകരണങ്ങള്‍ എങ്ങനെ യുണ്ടായി!
കബര്‍ പൂജയും, സായിബാബയും . അമ്രുതാനന്തെയും, കുരിശും പറഞ്ഞു രെക്ഷപെടാന്‍ താങ്കള്‍ നോക്കില്ല എന്നാ വിശ്വാസത്തോടെ - സുലൈമു.
എതിരവന്‍ നു genetics and evolution ല്‍ എത്ര മാത്രം academic പരിജ്നാനം ഉണ്ടെന്നു എനിക്കറിയില്ല .. ഈ ചര്‍ച്ചയില്‍ ഇടപെടാന്‍ തന്നെ കാരണം higher studies ഞാന്‍ opt ചെയ്ത സബ്ജക്ട് genetics ആയിരുന്നു എന്നതിനാലും , evolution നും Genetics ഉം തമ്മിലുള്ള പൊരുത്തക്കേട് എന്നെ ആ വിഷയത്തില്‍ out of സില്ലബസ് ആയി തന്നെ ഒട്ടേറെ വായിക്കാനും സഹായിച്ചതിനാലുമാണ്.
വിക്കിപ്പീഡീയ അല്ലാതെ ആധികാരികമായ ജേണലുകളിൽ നിന്നാൺ ശാസ്ത്രവിഷയnങ്ങളെക്കുറിച്ച് മനസ്സിലാക്കേണ്ടത് ശാസ്ത്ര magazine വരുന്ന ലേഖനങ്ങള്‍ എല്ലാം ആധികാരികമാണെന്ന് എതിരവന്‍ അല്ലാതെ ആരും പറയില്ല .. nature magazine വരുന്ന ലേഖനങ്ങള്‍ അതെഴുതുന്ന ആളുകളുടെ നിഗമനങ്ങള്‍ ആണ് സുഹൃത്തേ .. അല്ലാതെ തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ അല്ല . വിക്കിപ്പീഡീയ യും encyclopedia യും ആകട്ടെ വെറും ലേഖനങ്ങള്‍ അല്ല താരതമ്യേന ആധികാരികമാണെന്ന് എന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത് .. (Baldwin effect നെ പറ്റി Encyclopedia - Britannica യില്‍ പറഞ്ഞത് കൂടെ നോക്കുക )
മാത്രമല്ല ഞാന്‍ വിക്കിപ്പീഡീയ ഉദ്ധരിച്ചു പറഞ്ഞത് Baldwin effect വളരെ പഴയ സിദ്ധാന്തം ആണെന്നാണ് (is an early evolutionary theory put forward in 1896), അതായത് Genetics ന്റെ പിതാവായ ഗ്രിഗര്‍ മെന്ടലിന്ടെ കൃത്യതയാര്‍ന്ന പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുന്‍പ് ആണ് എന്നര്‍ത്ഥം .
സുഹൃത്തേ കഴിഞ്ഞ 100 വര്‍ഷത്തിനുള്ളില്‍ genetics ഉണ്ടായ പുരോഗതി വമ്പിച്ചതാണ് .. ഒരു ജീവിയില്‍ എന്തെങ്ങിലും സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതക ഘടനയില്‍ മാറ്റം വരുത്തും എന്ന് ആധുനിക ജനിതക ശാസ്ത്രം പറയുന്ന കാര്യം ഏതു ജേണലിലാണ് ഉള്ളത് എന്ന് ദയവായി പറഞ്ഞു തരിക , ആധുനിക ജനിതക ശാസ്ത്രകരന്മാരെയും വിവരമറിയിക്കുക . അതിന്റെ copy dr. സുരജ് അടക്കമുള്ളവര്‍ക്ക് അയച്ചു കൊടുക്കുക ,
Dr. സൂരജ് ന്റെ ലേഖനത്തില്‍ നിന്ന് ഉദ്ധരിക്കട്ടെ ( ലിങ്ക് മുകളിലത്തെ കമന്റ്സ് കാണാം)
" പ്രകൃതിനിര്‍ധാരണത്തിന് മ്യൂട്ടേഷനുകളിലൂടെ മാത്രമേ പ്രവര്‍ത്തിക്കാനാവൂ എന്നു നാം കണ്ടുകഴിഞ്ഞു" ..
എതിരെവാ ..ഓരോ കോശവും എങ്ങിനെ , എത്ര വളരണമെന്നും മറ്റും DNA യില്‍ കോഡ് ചെയ്യപ്പെടിടുണ്ട് . ജനിതക ഘടനയില്‍ മാറ്റം വരാത്തിടത്തോളം പുറമെയുള്ള ഒരു മാറ്റവും തലമുറകളില്‍ കൈമാറ്റം ചെയ്യപ്പെടില്ല , modern evolution theory യെയും mutation നെ പറ്റി nature magazine (online edition) സേര്‍ച്ച് ചെയ്തു വായിക്കുക . nature magazine (online edition ) നില്‍ മെംബെര്‍ഷിപ് ഇല്ലെങ്കില്‍ ആ ലേഖനങ്ങള്‍ ഞാന്‍ ഇമെയില്‍ ചെയ്തു തരാം .
എതിരെവാ ..... കാര്യങ്ങള്‍ update ചെയ്യുക , .അല്ലാതെ നൂര് വര്ഷം പഴകിയ അടിസ്ഥാനമില്ലാത്ത സിദ്ധാന്തങ്ങള്‍ കൊണ്ട് അടയിരിക്കുകയല്ല . ജബ്ബാര്‍ മാഷുടെ ഗതി വരാതിരിക്കാനെങ്കിലും ശ്രമിക്കുക. ഈ സിദ്ധാന്തത്തെ ആരെങ്കിലും question ചെയ്തതല്ല പറഞ്ഞത് , കൃത്യമാര്‍ന്ന genetics തിയറിയുടെ അടിസ്ഥാനത്തില്‍ ആധുനിക ശാസ്ത്രം നിരാകരിച്ചതിനെ ക്കുറിച്ചാണ് ,
Genetics അവിടെ നില്‍ക്കട്ടെ German biologist ആയ August Weismann ന്റെ Germ plasm തിയറി യെ പറ്റി കേട്ടിടുണ്ടോ ?
August Weismann രണ്ടു എലികളെ എടുത്തു വാല് മുറിച്ചു പ്രജനനം നടത്തി .ഉണ്ടായ എലി കുഞ്ഞുങ്ങളില്‍ വീണ്ടും വാല് മുറിച്ചു അടുത്ത തല മുറ ഉല്‍പാദിപ്പിച്ചു . വാല് മുറിച്ചു പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ 21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത് . അതിനര്‍ത്ഥം ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ശരീരവയങ്ങള്‍ പരിണമിക്കുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല എന്നാണ് . ഇത്തരം തെളിയിക്കപ്പെട്ട കാര്യങ്ങള്‍ക്ക് എതിരാണ് genetics വരുന്നതിനു മുമ്പുള്ള ഡാര്‍വിന്‍ അടക്കമുള്ളവരുടെ നിഗമനങ്ങള്‍ എന്ന അര്‍ത്ഥത്തിലാണ് വിക്കിപ്പീഡീയ യും Encyclopedia - Britannica യും അതിനെ contriverse എന്നും questioned എന്നും വിശേഷിപ്പിക്കുന്നത് .
Baldwin effect പോലുള്ള തിരസ്കരിക്കപ്പെട്ട സിദ്ധാന്തവുമായി സൃഷ്ടാവിനെ ഇല്ലാതാക്കാന്‍ വരുന്നവരെ കാണുമ്പോള്‍ കൊട്ടുക്കരാ ചിരിക്കു പകരം കരച്ചിലാണ് വരുന്നത് ..
ജബ്ബാർ മാഷേ ഇത് ഒരു മുട്ടൻ ഓഫാണേ. ക്ഷമിക്കണേ. ഫസലിനോട് ഒരു കാര്യം പറഞ്ഞിട്ട് പൊക്കോളാം.
ഫൈസലിന്റെ അറിവിനു വേണ്ടി നേച്ചറിലെ ലേഖന (ഫൈസലിന്റെ ഭാഷയിൽ വെറും “അഭിപ്രായം”)ത്തിൽ നിന്നും ഒരു ഭാഗം പകർത്തട്ടെ. ഇതു മനസ്സിലാകണമെങ്കിൽ കമിമുറയുടെ പരാമർശവിഷയമായ കണ്ടുപിടിത്തത്തെക്കുറിച്ചുള്ള ലേഖന (Journal of Morphology, 267: 1381-1389, 2006) വും വായിക്കേണ്ടി വന്നേക്കും.
"The current view of the Forficulina phylogeny is in places tentative (Fig 1c), as is the exact placing of L.riparia in its family, so the possibility thatright-handed behaviour and left-side penis loss evolved independently cannot be discounted. Neverthless, the observations seem to support a stil controversial and underappreciated mode of evolution, known as the Balswin effect, that was advanced more than a century ago. This theory of organic selection named after the experimental psychologistJames Mark Baldwin, emphasized the impact of behaviour on evolution.Baldwin argued as had Jean-Bapiste Lamarck, nearly a centuary before, that new behaviours, learnt or otherwise, can expose an organism to novel condions of growth to which it may then respond. But unlike Lamarck, Baldwin observed that altered behaviours can also yield alterd morphologies through the inherent variation in possible outcomes (the ;plasicity;) of an organism's development.If these behaviour-induced morphological differences affect performance positively, natural selection should favour genetic variants that increase or fix the plastic response.
.......The right handed L. riparia seems to be one of those rare missing links where a right-side behavioural preference has been 'caught'genetically before any morphological differentiation. (As Kamimura shows, L. riparia's right-side preference develops within four days of adult emergence, before any mating experience, so it involves no learning.).....Then the learnt handedness of an individual earwig would clearly have preceded evolutionarily the genetically captured handedness seen in L. riparia.
.....Clearly, the earwig penis system warrants more study. It could become a text-book example of how a possibly learnt lateralized behaviour bred a lateralized morphology evolutionarily. It already qualifies as a fine example of a phenotype-precedes-genotype mode of evolution because the right-ready and the left-ready penis variants, which are equally common in evolutionary intermediates (Fig.1c), and therefore probably not heritable, clearly existed before the genetically captured right-ready phenotype seen in L. riparia."
ഇവിടെ "caught enetically" എന്നതും "genetically captured" എന്നതും ശ്രദ്ധിക്കുക.
എൻസൈക്ലോപ്പീഡിയയും വിക്കിപ്പീഡിയയുമൊകെ “ആധികാരിക“വും നേച്ചറിലെ ലേഖനങ്ങൾ “അഭിപ്രായ” വും ആകുക-അതെങ്ങനെ?
ജബ്ബാർ മാഷേ ഇത് ഒരു മുട്ടൻ ഓഫാണേ. ക്ഷമിക്കണേ. ഫസലിനോട് ഒരു കാര്യം പറഞ്ഞിട്ട് പൊക്കോളാം.യുക്തിവാദികള്‍ ഒക്കെ ഇങ്ങിനെ ക്ഷമ പറഞ്ഞു മുങ്ങുകയാണല്ലോ ദൈവമേ .. ജബ്ബാര്‍ മാഷെ ഇങ്ങോട്ട് കാണാനേ ഇല്ല .പാള കിതാബ് മായി കെട്ടി മറിയുന്ന സുഖം ഇതില്‍ ഇല്ലല്ലോ അല്ല . അതോ വല്ല അറിയും വച്ചാല്‍ സൃഷ്ടാവിനെ മനസ്സിലാക്കാന്‍ തുടങ്ങിയാലോ അല്ലെ ? പിന്നെ blog എഴുത്തിനു അത്ര വീര്യം കിട്ടില്ല ...
എന്റെ എതിരെവാ ... ഞാന്‍ വിക്കിപ്പീഡീയ ഉദ്ധരിച്ചു പറഞ്ഞത് it is an early evolutionary theory put forward in 1896 എന്നാണ് , അതായത് Genetics ന്റെ പിതാവായ ഗ്രിഗര്‍ മെന്ടലിന്ടെ കൃത്യതയാര്‍ന്ന പരീക്ഷണ ഫലങ്ങള്‍ വരുന്നതിനു മുന്‍പ് ആണ് എന്നര്‍ത്ഥം .
എതിരവന്‍ പറഞ്ഞ Baldwin effect പുറത്ത് വന്നത് 1896 ല് അല്ല എന്ന് എതിരവന്‍ കരുതുന്നുണ്ടോ ? ഞാന്‍ ഉദ്ധരിച്ച് august weismann ന്റെ എലികളിലെ പരീക്ഷണം തെറ്റാണെന്ന് എതിരവന് തോന്ന്നുന്നുട്ണോ ? നേച്ചര്‍ മാഗസിന്‍ modern evolution theory യെ പറ്റിയും mutation നെ പറ്റിയും neo-darwinism ദി പറ്റിയും പറഞ്ഞത് എതിരവന്‍ വായിച്ചോ ?
കണ്ണും ലൈംഗികാവയവങ്ങള്‍ എങ്ങിനെ പരിണമിച്ചു എന്ന് പറഞ്ഞില്ലല്ലോ ..? എതിരവന്‍ ഒരു ചോദ്യത്തിനും ഉത്തരം തന്നില്ലല്ലോ..
(ഒരു personal ചോദ്യം എതിരവന്റെ ജീവ ശാസ്ത്രത്തിലെ academic qualifications എന്താണ് എന്ന് അറിയാന്‍ താല്പര്യമുണ്ട് ,).
എതിരെവാ ..ഓരോ കോശവും എങ്ങിനെ , എത്ര വളരണമെന്നും മറ്റും DNA യില്‍ കോഡ് ചെയ്യപ്പെടിടുണ്ട് . ജനിതക ഘടനയില്‍ മാറ്റം വരാത്തിടത്തോളം പുറമെയുള്ള ഒരു മാറ്റവും തലമുറകളില്‍ കൈമാറ്റം ചെയ്യപ്പെടില്ല ,
August Weismann രണ്ടു എലികളെ എടുത്തു വാല് മുറിച്ചു പ്രജനനം നടത്തി .ഉണ്ടായ എലി കുഞ്ഞുങ്ങളില്‍ വീണ്ടും വാല് മുറിച്ചു അടുത്ത തല മുറ ഉല്‍പാദിപ്പിച്ചു . വാല് മുറിച്ചു പരീക്ഷണം ആവര്‍ത്തിച്ചപ്പോള്‍ 21- മത്തെ തലമുറയും വാലുമായാണ് ജനിച്ചത് . അതിനര്‍ത്ഥം ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ശരീരവയങ്ങള്‍ പരിണമിക്കുകയോ ഇല്ലാതാകുകയോ ചെയ്യുന്നില്ല എന്നാണ്
ഡാര്‍വിന്‍ തന്റെ പുസ്തകത്തില്‍ തന്നെ തുറന്നു പറയുന്ന കാര്യത്തെ കുറിച്ച് ഒരു യുക്തിവാദിയും കമന്റിയില്ല ... എന്തെ ..?
വീണ്ടും ഡാര്‍വിന്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു ..
" automatic ആയി ഫോക്കസ് ചെയ്യാനും ഉം പ്രകാശം ക്രമീകരിക്കാനും കഴിവുള്ള കണ്ണുകള്‍ പ്രകൃതി നിര്‍ധാരണം വഴി ഉണ്ടായി എന്ന് പറയുന്നത് , എല്ലാ അര്‍ത്ഥത്തിലും പമ്പര വിഡ്ഢിത്തമാണ് എന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു ." "Organs of extreme perfection and complication. To suppose that the eye, with all its inimitable contrivances for adjusting the focus to different distances, for admitting different amounts of light, and for the correction of spherical and chromatic aberration, could have been formed by natural selection, seems, I freely confess, absurd in the highest possible degree . ........................
the difficulty of believing that a perfect and complex eye could be formed by natural selection, though insuperable by our imagination, can hardly be considered real." ( On the Origin of Species by Charles Darwin Chapter VI, page 88. for online edition .http://embryology.med.unsw.edu.au/pdf/Origin_of_Species.pdf).
രാജാവിനെക്കാള്‍ വലിയ രാജഭക്തി കാണിക്കുന്ന പരിണാമ വാദികളെ , മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്കുത്തരം പറയൂ ..വെല്ലു വിളിക്കുന്നു 10000 തവണ ...
അന്‍സാര്‍ തേവലക്കര ഒരു കമന്റില്‍ ഇങ്ങനെ കുറിച്ചു.........
>ഡാര്‍വിന്റെ മരണ ശദാബ്ധിയോടെ വിഞാനതിനുള്ള ഡാര്‍വിന്റെ സംഭാവനയുടെ വിലയേയും നിലയെയും പറ്റി വ്യാപകമായ സംശയവും അസ്വസ്ഥതയും ഉണ്ടായി വരുന്നു.(howad---darwin ,oxford university press,1982)
>പരിണാമ സിദ്ധാന്തം ലബോരടരിയില്‍ തെളിയിക്കപെട്ടിട്ടില്ല,തെളിയിക്കാനും സാധ്യമല്ല.എന്നാലും ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നു, അത് വിശ്വസിച്ചില്ലങ്കില്‍ ദൈവം സൃഷ്ടി നടത്തിയതായി കരുതേണ്ടി വരും. അത് ഞങ്ങള്‍ക്ക് ചിന്തിക്കുവാന്‍ പോലും സാധ്യമല്ല.(പരിണാമ വാദിയായ സര്‍ ആര്‍തര്‍ കീത്ത് )
പരിണാമ വാദികളായ സ്റ്റീഫന്‍ ജെ ഗോള്ടുമാരും ആര്‍തര്‍ കീതുമാരും .പരിണാമ വാദത്തിന്‍റെ നിരര്ധകതയെ കുറിച്ചു സമ്മതിക്കുമ്പോള്‍ ,,ഇമ്മിനിനി വല്യ ഇ യുക്തിവാദി ഭ്രാന്തന്‍മാര്‍ ,വ്യാജവാദി ,കളായി പരിണമിക്കുന്ന സന്ദര്ഫം കാണാന്‍ നല്ല രസം ......
ഫൈസല്‍ കൊണ്ടോട്ടി ...താങ്കളുടെ കമന്റുകള്‍ക്ക് സത്യത്തിന്റെ ചാട്ടുളിയായി മാറാന്‍ കഴിയുന്നുണ്ട്,,,അഭിനന്ദനങള്‍.... .
SORRY MR. JABBAAR
AGAIN I AM FORCED TO WRITE SOMETHING IN ENGLISH BECAUSE I AM LITTLE BIT POOR IN WRITTING MALAYALAM BUT READING EASY.. SORRY FOR THE INCONVENIENCE.
TIME TO TIME YOU ARE CLAIMING THAT "WHO DENIED THE ENTITY OF A SUPER POWER", MEANS UPTO A CERTAIN TIME WHILE THE COMMENTS LIKE SAALIMU AND FAISAL PROGRESSED JABBAR SEEMED AS A BELIEVER IN GOD (SAY POWER FOR YOUR SAKE).
AT THE NEXT MOMENT ITSELF, YOU CHANGE THE OPINION AND STICK ON THE PRINCIPLES OF EVOLUTION THEORY AND TOTALLY DENIES THE EXISTANCE OF SUCH POWER.
A TOTAL PARADOX....INDEED.
FAISAL BROUGHT THE GENETIC THEORY WITH ASTONISHING EXAMPLES...THAT THE THE THEORY OF EVOLUTION IS NOTHING BUT A CONCEPT WHICH HAS NO PRACTICAL VALUE.. AND OUT DATED BY THE ADVENT OF GENETIC THEORY WHICH PROVED SCIENTIFICALY AND IT HAS PRACTICAL APPLICATIONS TOO... FOR EXAMPLE GENETIC ENGINEERING.
THOSE WHO ARE CHALLENGED BY FAISAL, TILL NOW NO POSITIVE RESPONSE CAME OUT. THEY ARE EITHER SILENT OR GOT DOWN FROM THE BLOG.
WHAT I UNDERTOOD ABOUT MR. JABBAR IS, HE IS A LAY MAN BUT HE WANT TO BE A FAMOUS MAN BY DISTRIBUTING SUCH OUTDATED DISHES INFRONT OF THE BLOG COMMUNITY.
IN ONE TIME HE SIMPLY AGREED THAT HIS KNOWLEDGE IN ZOOLOGY IS STAGNENT 35 YEARS BACK.
ITS AN ADVISE TO FAISAL, YOU ARE NOT ANSWERING TO A QUALIFIED MAN. MOST OF YOUR SCIENTIFIC EXAMPLES ARE JUST LIKE RAINING OVER THE DESERT, BECAUSE HE IS HIGHLY CONSERVATIVE WITH HIS OUT DATED NORMS.
SCIENCE UNDERGONE A LOT OF CHANGE. PEOPLE LIKE ME UNDESTOOD THE EXISTANCE OF GOD THROUGH THE ASTONISHING DISCOVERIES OF SCINCE, WHICH PUT ON OUR MIND AN IGNITED FIRE OF THOUGHTS SUCH AS EVERYTHING IS HIGHLY SYSTEMAIC AND NO DEFECTS IN ITS SYSTEM ...HOW!!!. BUT AT THE SAME TIME EVERYTHING STANDS ON A FIXED LIFESPAN, THAT ITSELF PROVE THAT THE EXISTANCE OF A GLORY ALLKNOWING GOD.
JABBAR'S EXAMPLE OF "NAADAN KOZHIKALUM, KAKAYUM" AND SUCH EXAMPLE VERY CLEARLY INDICATE THAT HIS LEVEL OF THOUGHT IS BENEATH THE STANDARD OF EVEN A LP SCHOOL BOY.
HE WANT TO KNOW WHY GOD CREATED THIS MUCH OF VARIETY OF ANIMALS IN THE WORLD!! AT THE SAME TIME HE DON'T WANT TO THINK THE SYSTEMS WELL ADVANCING IN HIS BODY EVEN WITHOUT HIS CONTROLE.. FOR EXAMPLE THE CREATIONS OF HOREMONES AND ITS FUNCTIONS. THE NERVOUS SYSTEM, THE HEARTS PULSE ETC AND ETC... EVEN IN HIS BODY WHO CONTROLE THOSE THINGS.. HE IS NOT THINKING.
HIS EXAMPLES AGAINST THE QURAAN IN WHAT WAY CONTREVERSY TO SCIENCE I DON'T UNDESTAND.
ഫൈസലേ
ജ്ജ് പറേണതൊക്കെ സമ്മതിച്ച്. ഗംബ്ലീറ്റ് പടച്ചോന്റെ കളിയാണു. ഓന്‍ കുഴച്ചുരുട്ടി ഒണ്ടാക്കിയത് തന്നെ ഈ ഉലഹം മുഴുക്കനേം. സമ്മതിച്ചിരിക്കണ്.
പടച്ചോന്‍ ഈ എങ്ങനെയാ സുനാപ്പികളെയെക്ക ഉണ്ടാക്കിയെടുത്തത് എന്ന് ഒന്ന് വിശദീകരിക്കാമോ ? എല്ലാ സുനാപ്പീം വേണോന്നില്ല.ഡാര്‍വിനുപ്പുപ്പാ പോലും കോലുവച്ച് കീഴടങ്ങിയ ആ കണ്ണുണ്ടല്ലാ, അത് ഞമ്മട പടച്ചോന്‍ എങ്ങനയാണുണ്ടാക്കിയെടുത്തത് എന്ന് പറഞ്ഞാ മതി.
ആയിരവും പതിനായിരവും വട്ടമൊന്നും ബെല്ല്ബിളിക്കണില്ല. ഒരുപ്രാവശ്യം വിവരിച്ച് തന്നാ മതി. ഞമ്മ കയിച്ചിലാക്കിക്കൊള്ളാം.
പടച്ച്ച്ഃഓന്റെ ആ കളികള് കൂടി വ്യക്തമായാപ്പിന്നെ ഇനി ഫൈസലിന്റെ സിദ്ധാന്തം സ്കൂളിലും കോളേജിലും പടിപ്പിക്കാല്ലോ.
എന്നിട്ടു വേണം ഞമ്മക്ക് പാലിയന്റോളജിയിലും മനുഷ്യപരിണാമത്തിലും എവലൂഷനറി സൈക്കോളജിയിലും എവലൂഷണറി സൂക്ഷ്മജീവിശാസ്ത്രത്തിലും ഗവേഷണമെന്നും പറഞ്ഞ് വടീം കൊടേം മൈക്രോസ്കോപ്പും സഞ്ചീമൊക്കെ തൂക്കിക്കൊണ്ട് നാടു നിരങ്ങുന്ന അലവലാതികളെയൊക്കെ പിരിച്ചുവിടാന്‍.
എന്നിട്ട് ആദാം നബീം ഹവ്വാ ബീവീം കൂടെ ദിനോസറുകളുടെയൊപ്പം ഓടിച്ചാടി കളിച്ചുരസിച്ചു നടന്ന കാലത്തെപ്പറ്റിയൊക്കെ ഗവേഷിക്കാന്‍ ആളെ എടുക്കണം.
ഫ്രീയായിട്ട് ഒരു ബിവരം തരാം -
എതിരന്‍ കതിരവന്റെ അക്കഡമിക് കോളിഫിക്കേഷനക്ക ചോദിക്കണ കണ്ടോണ്ടാണ്.
അമേരിക്കയില് കോശജീവശാസ്ത്രത്തിലും തന്മാത്രാ ജീവശാസ്ത്രത്തിലും സ്വന്തം പേരിലും സര്‍വ്വകലാശാലാ ഗവേഷണസംഘത്തിന്റെ പേരിലുമായി രണ്ട് ഒറിജിനല്‍ പേറ്റന്റുകളുള്ള ആളാണേ ഈ എതിരന്‍ കതിരവന്‍. ഫൈസല് ജനറ്റിക്സ് പൊത്തകം കാണാമ്പോലും തുടങ്ങിയ കാലത്തിനു മുമ്പ് അണ്ണന്‍ തന്മാത്രാ ഗവേഷണം തൊടങ്ങിയതാ. അങ്ങേരട സംഘം പത്തിനടുത്ത് പേപ്പറുകളും അന്താരാഷ്ട്ര മാസികകളിലു പ്രസിദ്ദീകരിച്ചിട്ടൊണ്ട്.
വിക്കിപ്പീഡിയീനൊള്ള ഉദ്ധരണീം നാലു നേച്ചര്‍ ലേഖനത്തിന്റെ ലിങ്കവും കൊണ്ട് അണ്ണനെ ഇങ്ങനെ കേറി ബെരട്ടാതെ. അണ്ണന്‍ പേടിച്ച് മൂത്രമൊഴിക്കുന്നത് നിന്നുപോയാലാ ?
മൂസാക്കാന്റെ കമന്റിനു താഴെ എന്റെ ഒരൊപ്പ് !
ജ്ജ് പറേണതൊക്കെ സമ്മതിച്ച്. ഗംബ്ലീറ്റ് പടച്ചോന്റെ കളിയാണു. ഓന്‍ കുഴച്ചുരുട്ടി ഒണ്ടാക്കിയത് തന്നെ ഈ ഉലഹം മുഴുക്കനേം. സമ്മതിച്ചിരിക്കണ്. ഓരോ ജീവിവര്‍ഗത്തില്‍ best -fit ആയ (അനുപൂരകങ്ങളായ ) ആണ്‍ പെണ്‍ ലൈംഗികാവയവങ്ങള്‍ ഉണ്ടായതും , ഇരു കണ്ണും യോജിച്ചു കൊണ്ടുള്ള combined vision നു മുമ്പിലും പരിണാമം സിദ്ധാന്തം മുട്ട് മടക്കുന്നു എന്ന് അവസാനം സമ്മതിച്ചല്ലോ ...!നല്ലത് ..അപ്പൊ ബുദ്ധി തെളിഞ്ഞു വരുണ്ന്ട് ! അല്ലേലും സമ്മതിക്കാതെ തരമില്ലല്ലോ അല്ലെ ... ഉപ്പൂപ്പ ഡാര്‍വിന്‍ തന്നെ തന്റെ തിയറി കണ്ണിന്റെ കാര്യത്തില്‍ ഒരു പമ്പര വിഡ്ഢിത്തം ( I freely confess, absurd in the highest possible degree ) ആണെന്ന് കുറ്റസമ്മതം നടത്തി സമ്മതിച്ചതാണല്ലൊ..!
ഇനി ദൈവം മണ്ണ് കുഴച്ച് ഉണ്ടാക്കിയ കാര്യം , എന്റെ മൂസു .. ഉണ്ടാക്കാനുപയോഗിച്ച വസ്തുക്കളല്ല പ്രധാനം , ക്രിയേറ്റിവിറ്റി ആണെന്ന് ഞാന്‍ മുമ്പ് പറഞ്ഞു , മനുഷ്യന്‍ computer നിര്മ്മിക്കാനാവശ്യമായ silicon ഉം മറ്റു അസംസ്കൃത വസ്തുക്കളും എടുത്ത് എവിടെ നിന്നാണ് ? മണ്ണില്‍ നിന്നല്ലേ ..? ഒരു computer നോടെ പറയുകയാണ് മനുഷ്യര്‍ നിന്നെ മണ്ണില്‍ നിന്നാണ് ഉണ്ടാക്കിയത് എന്ന് .. ആ കമ്പ്യൂട്ടര്‍ റിന് ഒരു Artificial intelligence ഉണ്ടെങ്കില്‍ അവന്‍ പറയും .. "വിഡ്ഢിത്തം ..! processor, ഹാര്‍ഡ് ഡിസ്ക് ഉം ഒക്കെയുള്ള ഞാന്‍ മണ്ണില്‍ നിന്നോ .. ഒരിക്കലുമല്ല എന്ന് " ഒരു പക്ഷെ താന്‍ സൃഷ്ടാവില്ലാതെ താനേ ഉണ്ടായതാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി കുറെ സിദ്ധാന്തങ്ങള്‍ മെനെഞ്ഞെന്നും വരാം , അതിനായി ഒരു അവന്‍ ഒരു ബ്ലോഗ് തന്നെ തുടങ്ങി എന്നും വരാം ...
മാത്രമല്ല കമ്പ്യൂട്ടര്‍ സ്വയം എത്ര ശ്രമിച്ചാലും മനുഷ്യന്‍ എങ്ങിനെയാണ് അതിനെ ഉണ്ടാക്കിയെന്ന് മുഴുവനായും മനസ്സിലാക്കാന്‍ അതിനു കഴിയില്ല . ഇനി മറ്റൊരു computer , നിരീശ്വരനായ computer നോട് പറയുകയാണ് നമ്മളെ കൃത്യമായി സംവിധാനിച്ചതിനു പിന്നില്‍ ഒരു ശക്തിയുണ്ട് എന്ന് ..പക്ഷെ ഒരാള്‍ക്ക് മറ്റൊരാളോട് സൃഷ്ടിപ്പിന്റെ മൊത്തം ടോട്ടല്‍ രീതികളും പറഞ്ഞു ബോധ്യപ്പെടുത്താന്‍ കഴിയില്ലല്ലോ രണ്ടു പേരും സൃഷ്ടികള്‍ ആയതു കൊണ്ടു പരിമിതികള്‍ ഉണ്ട് . ... എന്ന് കരുതി അതിനെ മനുഷ്യന്‍ സൃഷ്ടിച്ചതല്ല എന്ന് വരില്ലല്ലോ ...
പടച്ചോന്‍ എങ്ങനെയാ സുനാപ്പികളെയെക്ക ഉണ്ടാക്കിയെടുത്തത് ? മൂസ്സ ഈ ചോദ്യത്തിനുള്ള മറുപടി ഞാന്‍ അല്ല ദൈവം തന്നെ പറഞ്ഞിടുണ്ട് ഒരു രണ്ടു ദിവസം സമയം തന്നാല്‍ വേദ ഗ്രന്ഥങ്ങളില്‍ സൃഷ്ടിയെ പറ്റി പറഞ്ഞത് ഞാന്‍ ക്രോഡീകരിച്ചു ഉദ്ധരിക്കാം ,
വിക്കിപ്പീഡിയീനൊള്ള ഉദ്ധരണീം നാലു നേച്ചര്‍ ലേഖനത്തിന്റെ ലിങ്കവും കൊണ്ട് അണ്ണനെ ഇങ്ങനെ കേറി ബെരട്ടാതെ. അണ്ണന്‍ പേടിച്ച് മൂത്രമൊഴിക്കുന്നത് നിന്നുപോയാലാ ? ഞാന്‍ ഉദ്ധരിച്ച august weismann ന്റെ എലികളിലെ പരീക്ഷണ ഫലവും മറ്റു കണ്ട് , ഞാന്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടാതെ എതിരന്‍ വെപ്രാളപ്പെടും എന്ന് എനിക്ക് അറിയാമായിരുന്നു . പക്ഷെ പേടിച്ചു മുത്രമൊഴിച്ചു എന്ന് എതിരന്‍ ന്റെ ജീവ ചരിത്രകാരന്‍ മൂസ്സ പറഞ്ഞപ്പോയാണ് അറിഞ്ഞത് , സോറി ടോ ..
അല്ലേലും .. മൂത്രമൊഴിക്കുന്ന സുനാപ്പി എങ്ങിനെയാ പരിണമിച്ചത് മൂസ്സൂ ... മൂത്രമൊഴിക്കാനും എതിരന്‍ പറഞ്ഞ വൈകിട്ടത്തെ പരിപാടിക്കും ഒരേ സുനാപ്പി തന്നെ ആണല്ലോ ഉപയോഗിക്കുന്നത് ? എന്ത് ആവശ്യത്തിനാണ് അത് പരിണമിച്ചു വന്നത് ?അതോ രണ്ടു ആവശ്യവും കണ്ട് ഒരുമിച്ചു പരിണമിച്ചോ ? പരിണാമത്തിന്റെ ഒരു ബുദ്ധിയേ ..?
ചില അവയങ്ങളുടെ ഇത്തരം ഇരു ധര്‍മ്മങ്ങള്‍ ( dual functionality) പരിണാമ ശാസ്ത്ര കാരന്മാരെ തെല്ലൊന്നുമല്ല മൂത്രമൊഴിപ്പിക്കുന്നത് ... ഉദാഹരണമായി, ചെവി കേള്‍ക്കാനും , ശരീരത്തിന്റെ ബാലന്‍സ് നിലനിര്‍ത്താനും അത്യാവശ്യമാണ് .
എന്റെ മൂസ്സൂ .. തന്നില്‍ ഇപ്പോള്‍ നടക്കുന്ന പ്രക്രിയ ഒന്ന് ആലോചിച്ചു നോക്കൂ .. താന്‍ പോലും അറിയാതെ മൂക്കിലൂടെ കടത്തിവിടുന്ന വായുവില്‍ നിന്ന് മര്‍ദ്ദ വ്യത്യാസത്താല്‍ ഓക്സിജന്‍ ശ്വാസ കോശത്തിനുള്ളിലേക്ക് കടക്കുന്നു . അവിടെ ഓക്സിജന്‍ തന്നെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന രക്തത്തിലെ ഹീമോഗ്ലോബിന്‍ നുമായി ചേര്‍ന്ന് Oxyhemoglobin ആയി ഹൃദയത്തിലെത്തുന്നു . അവിടെ നിന്ന് ഒരേ പംപിങ്ങില്‍ Oxyhemoglobin അടങ്ങിയ ശുദ്ധ രക്തം കലകളിലേക്കും , corboxyhemoglobin അടങ്ങിയ അശുദ്ധ രക്തം) തിരിച്ചു ശ്വാസ കോശത്തിലേക്കും പമ്പ് ചെയ്യുന്നു . അതി സൂക്ഷ്മമായ കലകളില്‍ നടക്കുന്ന അതി സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ (ആരെയും വിസ്മയിപ്പിക്കുന്നതാണ് ) ഫലമായി glucose ഉം oxygenum ചേര്‍ന്ന് (ATP ) ഊര്‍ജ്ജ പാക്കെറ്റുകള്‍ ഉണ്ടാകുന്നു . ബൈ പ്രോഡക്റ്റ് ആയി ഉണ്ടാകുന്ന carbon dioxide ഹീമോഗ്ലോബിനു മയി ചേര്‍ന്ന് corboxyhemoglobin ആയി തിരിച്ചു ആദ്യം ഹൃദയത്തിലും പിന്നീട് അവിടെ നിന്നും ശ്വാസ കോശത്തിലും എത്തുന്നു.അവിടെ നിന്ന് മൂക്കിലൂടെ തന്നെ പുറത്തു വരുന്നു . ഇടയില്‍ രക്തത്തിലെ മാലിന്യങ്ങളെ വൃക്കകള്‍ അരിച്ചു മാറ്റി മൂത്രനാളിയിലൂടെ കളയുന്നു .. ഇതെല്ലാം തമ്മില്‍ ഉള്ള co-ordination പരിണാമം വഴി ഉണ്ടായി എന്ന് പറയുന്നതിനെക്കാള് വിശ്വസനീയമാണ് computer കള്‍ തങ്ങള്‍ തനിയെ ഉണ്ടായതാണ് എന്ന് പറയുന്നത് . എന്റെ മൂസ്സൂ ശ്വാസം എന്ന് അയച്ചു വിട് ..എന്നിട്ട് അതിനെ കുറിച്ച് ചിന്തിക്ക് ..... നിന്നില്‍ , ഇത്രയും സംവിധാനങ്ങള്‍ നിന്നില്‍ ഒരുക്കി തന്നവനെ ഓര്‍ത്തില്ലെന്കിലും തെറി പറയുന്നത് നിര്‍ത്ത് ..
'മൂസ്സ ഈ ചോദ്യത്തിനുള്ള മറുപടി ഞാന്‍ അല്ല ദൈവം തന്നെ പറഞ്ഞിടുണ്ട് ഒരു രണ്ടു ദിവസം സമയം തന്നാല്‍ വേദ ഗ്രന്ഥങ്ങളില്‍ സൃഷ്ടിയെ പറ്റി പറഞ്ഞത് ഞാന്‍ ക്രോഡീകരിച്ചു ഉദ്ധരിക്കാം'.
രണ്ട് ദിവസമൊക്കെ വേണോ ഉദ്ധരിച്ചുപിടിക്കാന്‍ ഫൈസൂ ? അപ്പ ഫൈസൂനു വല്യ നിശ്ചയോന്നൂല്ലേ ?
ജ്ജ് ബെക്കം ബിവരിച്ച് തരീന്‍. ഉദ്ധരണിയൊന്നും വേണോന്നില്ല. അന്നെ ഞമ്മക്ക് പെരുത്ത് ബിശ്വാസാണന്ന് കൂട്ടിക്കോളീങ്. പാഠപൊത്തകത്തീന്ന് പരിണാമസിദ്ധാന്തവക്ക എടുത്ത് കളഞ്ഞിട്ട് ഫൈസു സിദ്ധാന്തം എഴുതിച്ചേര്‍ക്കാനക്കൊണ്ടാണ്.
എന്നാലും പടച്ചോനേ അന്റ ഓരോ കളികളേ. ജ്ജ് വേദഗ്രന്ഥത്തില് ഇദെല്ലാം പണ്ടേ പറഞ്ഞിട്ടൊണ്ടാരുന്നാ ?!! എന്നിട്ടാണാ അടിയങ്ങളെപ്പോലുള്ള മണ്ടമ്മാര് പത്തിരുപത് വരിഷം ഡിഗ്രീന്നും മാസ്റ്റേഴ്സെന്നുവക്ക പറഞ്ഞ് നേരം കളഞ്ഞത്. ആ പോയ പുത്തിയും വിട്ട വളിയും ആനപിടിച്ചാലും തിരിയെ പോരൂല്ലല്ല്. ഇനീപ്പ ഫൈസുസിദ്ധാന്തം തന്നെ ശരണം.
ഫൈസൂ, corboxyhemoglobin എന്ന് രണ്ടിടത്ത് ആവര്‍ത്തിച്ചെഴുതിയേക്കണ കണ്ടു. അപ്പ ഫൈസു ഡിഗ്രിക്ക് എന്തോന്ന് മെയിന്‍ എടുത്തതെന്നാ പറഞ്ഞേ ? :-]
ഞമ്മ വെയ്റ്റ് ചെയ്യേണ് കേട്ടാ. അന്റ സിദ്ധാന്തം ബേഗം കൊണ്ടുവരീന്‍. ബേഗമാവട്ട്. കാലു കഴക്കണ്.
carbon dioxide എന്ന് ശരിക്ക് വെണ്ടയ്ക്ക അക്ഷരത്തില്‍ എഴുതിയതും മുകളിലുണ്ടല്ലോ .. എന്റെ എതിരാ മലയാളവും ഇംഗ്ലീഷും മാറ്റി മാറ്റി എഴുതുമ്പോള്‍ അക്ഷര തെറ്റ് വരിക സ്വാഭാവികമാണ് .. ഇവിടെ തന്നെ ഒരു പാട് അക്ഷര തെറ്റുകള്‍ പലരുടെ പോസ്റ്റിലും ഉണ്ട് , മാത്രമല്ല ഒരിടത്ത് എഴുതിയത് കോപ്പി ആന്‍ഡ് പേസ്റ്റ് ചെയ്യുമ്പോള്‍ പല സ്ഥലത്തും തെറ്റ് വരാം എന്റെ എതിരാ വേറെ ഒരു ഉത്തരവും പറയാനില്ലതത് കൊണ്ടല്ലേ അക്ഷര തെറ്റില്‍ പിടിച്ചത് .. എനിക്കറിയാം .
പിന്നെ അമേരിക്കേന്നു കുന്തോ കോടച്ചക്രോ എന്തോ കിട്ടിയ ആളല്ലേ എന്തെ ചോദ്യങ്ങള്‍ക്ക് ഒന്നും ഉത്തരം ഇല്ലാതെ ? അപ്പൊ സൃഷ്ടിക്കു പിഇനില്‍ ഒരു ശക്തിയുണ്ടെന്ന് ബോധ്യമായി ല്ലേ .. നന്നായി ..
രണ്ടു ദിവസം തന്നത് വേറെ ഒന്നും കൊണ്ടല്ല മനസ്സ് ഒരുക്കി വെക്കാനാ .. ഏതായാലും എതിരനും കൂട്ടരും ദൈവ വിശ്വാസികള്‍ ആവുകയാണല്ലോ ..
പിന്നെ എന്തിനുള്ള പേറ്റന്റ്റാണു അമേരിക്കേന്നു കിട്ടിയത് , "സാഹചര്യങ്ങളാൽ വന്നു ചേരുന്ന രൂപവ്യത്യാസം/സ്വഭാവം ജനിതകപരമായി പിടിച്ചെടുത്ത് തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. Baldwin Effect. അന്ധമായ മ്യൂടേഷൻ അല്ല. പരിണാമത്തിന്റെ ഒരു സാദ്ധ്യതാവഴി. "
ഏതായാലും baldwin effect അടങ്ങിയ എതിരന്റെ ഈ ലേഖനം അയച്ചു കൊടുത്താല്‍ genetics അറിയാവുന്ന സായിപ്പന്മാര്‍ അമേരിക്കേന്നു വിഡ്ഡിത്തത്തിനുള്ള സമ്മാനം ഒപ്പിച്ചു തന്നേക്കും . Dr. സൂരജ് recomment ചെയ്തോളും .
എന്താ ശ്രമിക്കുന്നോ ?
അപ്പൊ ഏതായാലും പരിണാമം വഴി ഒന്നും വിശദീകരിക്കനവില്ലെന്നു സമ്മതിച്ചല്ലോ , എന്നാ അതങ്ങ പ്രഖ്യപിക്കിന്‍ .. എല്ലാവരും ഒന്ന് അറിയട്ടെ .. അമേരിക്ക്‌യില്‍ ഒക്കെ പിടി പാടുള്ള ആളല്ലേ .. എല്ലാവരും അറിഞ്ഞോളും പെട്ടെന്ന്
ഓക്കേ .... അല്ല ജബ്ബാര്‍ മാഷെ ഇങ്ങോട്ട് കാണാന്‍ ഇല്ലല്ലോ .. കള്ളി വെളിച്ചതായത്തിന്റെ പരുങ്ങലിലാണോ ? എന്തിനാ മാഷെ ഈ പോസ്റ്റ് ഇട്ടത് എപ്പോ ബൂമറാന്ക് ആയി തിരിച്ചടിച്ചില്ലേ കാര്യങ്ങള് ..
.... എതിരവനും ഫൈസലിനും കൊട്ടൂക്കാരനും അഭിനന്ദനങ്ങള്‍ ..ചര്‍ച്ച പൊടി പൊടിക്കുന്നുണ്ട് !
പക്ഷെ ഫൈസല്‍ എതിരില്ലാത്ത പോസ്റ്റില്‍ ഗോളടിക്കുക ആണെല്ലോ എന്തെ യുക്തിവാദികള്‍ക്ക് ഒന്നും പറയാനില്ലാത്തത് ? അപ്പൊ ഒരു സൃഷ്ടാവ് ഉണ്ട് അല്ലെ ... ഏതായാലും ജബ്ബാര്‍ മാഷ് ഈ ബ്ലോഗ് തുടങ്ങി ഇപ്പോ പല്ലി വാലല്ല , പുലിവാലാണ് പിടിച്ചിരിക്കുന്നത് .. അങ്ങേരെ കാണുന്നില്ലല്ലോ .. 35 വര്‍ഷമായി ജബ്ബാര്‍ മാഷ് ഒന്നും പഠിച്ചിട്ടില്ല എന്ന് എഴുതി കണ്ടു . ഇനി വല്ലതും പഠിക്കാന്‍ പോയതാണോ ..? അതോ പ്രാര്‍ത്ഥന തുടങ്ങിയോ ?
ഒരു സംശയം കൂടി , എതിരന്‍ കതിരവന്‍ എപ്പോഴാണ് കൊണ്ടോട്ടി മൂസ്സ ആയി പരിണമിച്ചത് ?
baldwin effect ലൂടെ ആണോ ?
I am not Kontotty Moosa. I am not a weekling to hide behind another assumed identity. My blog name itself is enough.
ചക്കരേ ഫൈസലേ, ജ്ജ് ചുമ്മാ എതിരനെ കേറി മാന്താതെ. കാര്‍ബോക്സിഹീമോഗ്ലോബിന്‍ കോര്‍ബോക്സിയായ കാര്യം ചൂണ്ടിക്കാട്ടിയത് ഞാനാ ഫൈസൂ, എതിരനല്ല. ജ്ജ് ഗ്രന്ഥ സയന്‍റ്റിസ്റ്റല്ലേ, അച്ചരത്തെറ്റൊന്നും പാടില്ല പാടില്ലാ.
ഒരുപാടു തുള്ളാതെ. ഫൈസൂന്റെ ഗ്രന്ഥസിദ്ധാന്തം ഒന്നവതരിപ്പിക്ക് ബെക്കം.പരിണാമചിദ്ദാന്തോക്ക കള്ളത്തരവാണെന്ന് ഞമ്മക്ക് പണ്ടേ പുടികിട്ടീര്‍ക്കണ്. അദോണ്ട് ഞമ്മട മനസൊക്കെ പണ്ടേ ഒരുങ്ങീരിക്കേണ്. ജ്ജ് ബേഗം സിദ്ദാന്തം കൊണ്ടുവരീപ്പാ.
പ്രിയ ഫൈസല്‍,
ഞാനുമൊരു കമന്റ് ഇട്ടിരുന്നു, വായിച്ചിരിക്കുമെന്നു കരുതുന്നു.
താങ്കള്‍ക്കൊരു ഡയറക്റ്റ് മറുപടി തരാന്‍ ഞാന്‍ ആളല്ല, കാരണം എന്റെ വിഷയം സുവോളജി അല്ല. എന്റെ യുക്തി മാത്രമാണ് ഞാന്‍ ഇവിടെ പ്രയോഗിക്കുന്നത്.
1. എന്റെ ചോദ്യത്തിന് ഇനിയും ഒരു പരിണാമ വാദിയും മറുപടി കമന്റി യിടില്ലല്ലോ ..
അല്ല ജബ്ബാര്‍ മാഷെ ഇങ്ങോട്ട് കാണാന്‍ ഇല്ലല്ലോ .. കള്ളി വെളിച്ചതായത്തിന്റെ പരുങ്ങലിലാണോ ? എന്തിനാ മാഷെ ഈ പോസ്റ്റ് ഇട്ടത് എപ്പോ ബൂമറാന്ക് ആയി തിരിച്ചടിച്ചില്ലേ കാര്യങ്ങള്‍ ജബ്ബാര്‍ മാഷിനെ ഞാന്‍ ന്യായീകരിക്കുകയല്ല, ജബ്ബാര്‍ മാഷിനു വേണ്ടി സംസാരിക്കുകയുമല്ല. പക്ഷെ ചില കാര്യങ്ങള്‍ പറഞ്ഞോട്ടെ.
a. താങ്കള്‍ക്കു അറിവുള്ള വിഷയത്തില്‍ എല്ലാവരും ചര്‍ച്ച ചെയ്യണമെന്നു പറയുന്നത് എളുപ്പമുള്ള കാര്യമല്ല. ജബ്ബാര്‍ മാഷിനു പരിണാമസിദ്ധാന്തത്തില്‍ നൂറുശതമാനം അറിവുണ്ടായിക്കൊള്ളണമെന്നില്ല. അത് ചര്‍ച്ച ചെയ്യേണ്ടത് ശാസ്ത്രസംബന്ധിയായ ബ്ലോഗുകളില്ലല്ലേ. നാളെ ജിയോളജിയില്‍ ബിരുദവും തുടര്‍പഠനവും നടത്തിയ ഒരാള്‍ വന്നു "പര്‍വതങ്ങള്‍ എങ്ങിനെ ഉണ്ടായി" എന്ന് ചോദിച്ചാല്‍ മാഷ് ബുദ്ധിമുട്ടും. എല്ലാ വിഷയങ്ങള്‍ക്കുമുള്ള one-point-answer ആയിത്തീരാന്‍ മാഷ് അത്ര സൂപ്പര്‍-ബ്രെയിന്‍ ഒന്നും അല്ലല്ലോ.
b. പരിണാമസിദ്ധാന്തത്തില്‍ അറിവുള്ളവര്‍ എന്തേ ഒന്നും പറയാത്തത് എന്നത് മാഷും ശ്രമിച്ചാല്‍ തീര്‍ക്കാവുന്ന കാര്യങ്ങളല്ല. അവരില്‍ പലരും ഇത്തരം ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു കണ്ടിട്ടുണ്ട്, പലപ്പോഴും എതിര്‍ഭാഗത്ത് നില്‍ക്കുന്നവര്‍ പറയുന്ന വാദങ്ങള്‍ മുകളില്‍ പലരും പറഞ്ഞിട്ടുള്ള തരത്തില്‍ അന്യൂനമായ സംഗതികളും മറ്റുമാണ്. സാധാരണ ലോജിക്കല്‍ കാര്യങ്ങള്‍ വരെ ചിലരെ പറഞ്ഞു മനസിലാക്കാന്‍ വിഷമമാണെന്നിരിക്കെ ശാസ്ത്രം അത്രയെളുപ്പം പറഞ്ഞു ഫലിപ്പിക്കാന്‍ പറ്റുന്ന ഒന്നല്ലല്ലോ. മുന്‍ അനുഭവങ്ങളാലാവാം അവര്‍ വരാത്തത്. (ഇതൊരു ഊഹം മാത്രമാണ്, ഞാന്‍ ഇവിടെ കമന്റിടാതായ സാഹചര്യം അത്തരത്തിലായിരുന്നു)
2. ഞാന്‍ ഉദ്ധരിച്ച august weismann ന്റെ എലികളിലെ പരീക്ഷണ ഫലവും മറ്റു കണ്ട് .....
എതിരവന്‍ പറഞ്ഞ Baldwin effect പുറത്ത് വന്നത് 1896 ല് അല്ല എന്ന് എതിരവന്‍ കരുതുന്നുണ്ടോ ?താങ്കള്‍ ഉദ്ധരിച്ച August Weismann ജീവിച്ചിരുന്നതും പരീക്ഷണം നടത്തിയതും ഏതാണ്ടിതെ കാലത്ത് തന്നെയല്ലേ. എലികളില്‍ നടത്തിയ പരീക്ഷണം mutation ആണെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ? ഞാന്‍ എന്റെ കമന്റില്‍ ചോദിച്ചിരുന്നു, അത് mutilation ആണോ എന്ന്. വെറുതെ വാല് മുറിച്ചു ഒരു പരീക്ഷണം നടത്തിയാല്‍ അത് മ്യൂട്ടെഷന് സമമാകുമോ? അങ്ങിനെയെങ്കില്‍ വികലാംഗര്‍ക്ക് ജനിക്കുന്ന കുട്ടികള്‍ മുഴുവന്‍ അങ്ങിനെ ആകുമായിരുന്നെനെ.
കാലപ്പഴക്കം ചെന്നു, കാലഹരണപ്പെട്ടു എന്നൊക്കെ മറ്റൊരു തിയറിയെക്കുറിച്ചു പറയുന്പോള്‍ ഇതിന്റെയും ശാസ്ത്രീയതയും കാലവും ഒക്കെ നോക്കണ്ടേ?
ഇനി താങ്കള്‍ പറയുന്ന തിയറിക്കുമില്ലേ കാലപ്പഴക്കം. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പുറകിലാണ് ഈ സിദ്ധാന്തം. അതിന്റെ വിശദാംശങ്ങളിലേക്ക് വേണമെങ്കില്‍ പിന്നീട് വരാം.
ഇനി മ്യൂട്ടേഷന് താങ്കള്‍ പറയുന്ന രീതി (ജനിതക കോഡ് കളില്‍ മാറ്റം വരാന്‍ ultra violet രശ്മി തട്ടിയോ മറ്റോ mutation നടക്കണം) എന്നത് മനുഷ്യനാല്‍ സാധ്യമായ കൃത്രിമ രീതി അല്ലെ? (ഇതൊരു സംശയം മാത്രമാണ്, എനിക്ക് പിടിയില്ല). പ്രകൃതി ഇത്തരത്തില്‍ തന്നെയാണ് ചെയ്യുന്നതെന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ടോ? അങ്ങിനെ ആയിരുന്നെങ്കില്‍ മനുഷ്യന്‍ തന്നെ കൃത്രിമമായി അത് ചെയ്തേനെ, പുതിയ ജീവികളെ സൃഷ്ടിച്ചേനെ (അപൂര്‍ണമാണെങ്കിലും). പ്രകൃതിയുടെ രീതികള്‍ കുറച്ചു വ്യത്യസ്തമായിരിക്കാം.
താങ്കള്‍ പറയുന്ന പ്രത്യേകതകള്‍ പലതും മറു ജീവജാലങ്ങള്‍ക്കും ഉള്ളതല്ലേ, മനുഷ്യന് മാത്രം സിദ്ധിച്ച പ്രത്യേകതകള്‍ അല്ലല്ലോ ഇവ. ശാരീരികമായി, മനുഷ്യന് മാത്രമായി സിദ്ധിച്ച, മറ്റൊരു ജീവിയിലും കാണാത്ത, വല്ലതും ഉണ്ടോ? (ഇതൊരു സംശയനിവാരണമാണേ, വെല്ലുവിളി അല്ല)
3. അതിനാലാണ് ഡാര്‍വിന്‍ തന്നെ തുറന്നു സമ്മതിച്ചത് .... കണ്ണ് പരിണാമത്തിലൂടെ ഉണ്ടായി എന്ന് വിശ്വസിക്കുക പമ്പര വിഡ്ഢിത്തമാണ് എന്ന് ഞാന്‍ തുറന്നു സമ്മതിക്കുന്നു എന്ന് ഇപ്പറഞ്ഞതിനു ഇരുനൂറു വര്‍ഷത്തിന്റെ കാലപ്പഴക്കം ഉണ്ട്, ഇല്ലേ? അതിന്നും സത്യമാകണമെന്നില്ലല്ലൊ. പരിണാമ സിദ്ധാന്തത്തിന്റെ ഒരു missing link എന്ന നിലയിലാണ് ഡാര്‍വിന്‍ അത് പറഞ്ഞിട്ടുള്ളത് എന്നാണു ഞാന്‍ മനസിലാക്കുന്നത്. അതുപോലെ പലതും ഡാര്‍വിന്‍ പറഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അത് ഭാവി ശാസ്ത്രജ്ഞര്‍ക്ക് ഒരു ചൂണ്ടുപലക എന്ന നിലയിലാണ് ഡാര്‍വിന്‍ അവതരിപ്പിക്കുന്നത്, അല്ലാതെ ഇത് മുഴുവന്‍ തെറ്റാണെന്നല്ല. അന്നത്തെ ശാസ്ത്രപരിജ്ഞാനവും ഡാര്‍വിന്റെ അറിവും എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമായിരുന്നില്ല എന്നല്ലേ ഇതില്‍ നിന്നും മനസിലാക്കേണ്ടത്. അല്ലാതെ ഇത് മുഴുവന്‍ വിഡ്ഢിത്തമായിരുന്നെങ്കില്‍ ഡാര്‍വിന്‍ ഇത്തരത്തില്‍ ഒരു തിയറി മുന്നോട്ടു വെക്കേണ്ട കാര്യമേ ഇല്ലായിരുന്നല്ലോ.
ചില ചോദ്യങ്ങള്‍ക്ക് ഇവിടെ കമന്റിടുന്നവര്‍ക്ക് ഉത്തരമില്ലായിരിക്കാം, അതിനര്‍ത്ഥം ഉത്തരമേയില്ല എന്നാണോ? ചില ചോദ്യങ്ങള്‍ക്ക് ശാസ്ത്രത്തിനും ഇന്നും ഉത്തരമില്ല എന്നേയുള്ളു. അതിനുത്തരം കണ്ടെത്താനല്ലെ ശാസ്ത്രം ശ്രമിക്കുന്നതും.
ജനറ്റിക് കോഡുകളില്‍ സാമ്യമുള്ളതിനു താങ്കള്‍ പറഞ്ഞ ഉത്തരം ശ്രദ്ധിച്ചാല്‍ അത് പരിണാമത്തിനു തന്നെ തെളിവാകും. താങ്കള്‍ പറഞ്ഞത് സ്കൂട്ടര്‍-കാര്‍-ബസ് എന്നിവ ഒന്നില്‍ നിന്നും മറ്റൊന്നു എന്ന രീതിയില്‍ പരിണമിച്ചതല്ല എന്നതാണ്. സത്യത്തില്‍ ഇതൊരു പരിണാമം തന്നെയാണ്, ആവിയന്ത്രത്തില്‍ തുടങ്ങുന്ന പരിണാമം. പെട്ടെന്ന് ഒരുദിവസം ഉണ്ടാക്കിയെടുത്തതല്ലല്ലോ ഇവയൊന്നും. ആവിയന്ത്രവും പെട്രോള്‍ എഞ്ചിനും ഒക്കെ വ്യത്യസ്തരീതിയില്‍ പ്രവര്‍ത്തിക്കുന്നവയാണെങ്കിലും അവയുടെ kinetics ഒന്നുതന്നെയാണ്. അവിടെ നിന്നാണ് kinetic energy എങ്ങിനെ ഉണ്ടാക്കാം എന്ന് മനുഷ്യന്‍ പഠിച്ചത്. ഇന്ന് നാം കാണുന്ന തീവണ്ടിയുടെ ഡീസല്‍ എഞ്ചിന്‍ ഉണ്ടാകുന്നതിനു മുന്‍പ് steam engine ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്ന് താങ്കള്‍ക്കു അറിവുണ്ടായിരിക്കുമല്ലോ. കാറിനു തന്നെ self-starter വന്നിട്ട് എത്ര കാലമായി? ഇന്ന് നാം കാണുന്ന ബസിന്റെ ആദ്യരൂപം എങ്ങിനെ ആയിരുന്നു?
ഇനി ഇത്തരത്തിലാണ് മനുഷ്യനും സൃഷ്ടിക്കപ്പെട്ടത് എന്ന് താങ്കള്‍ പറഞ്ഞാല്‍ എനിക്ക് സന്തോഷമേയുള്ളു. തെളിവുകള്‍ അത്തരത്തിലാണുതാനും, കാരണം മനുഷ്യന്റെ ആദിരൂപമായി കണക്കാക്കപ്പെട്ടിട്ടുള്ള പല ജീവികളുടെയും ഫോസിലുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ളതാണല്ലൊ. അപ്പോള്‍ സ്രഷ്ടാവും പടിപടിയായി തന്നെ മനുഷ്യനെ ഉണ്ടാക്കിയതാണ്, ഒറ്റയടിക്കു ഇപ്പറയുന്ന perfect system ഉണ്ടാക്കിയതല്ല എന്നര്‍ത്ഥം.
പക്ഷെ, നിര്‍ഭാഗ്യത്തിനു, അതല്ലല്ലോ സൃഷ്ടിസിദ്ധാന്തം പറയുന്നത്.
ഇനി, താങ്കള്‍ വിശ്വസിക്കുന്ന സൃഷ്ടി സിദ്ധാന്തം ഒന്ന് പരിശോധിക്കാം.
ഞാന്‍ എന്റെ മുന്‍ കമന്റില്‍ പറയുകയുണ്ടായി, ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് സൃഷ്ടി സിദ്ധാന്തത്തില്‍ അധികവും എന്ന്. നേരത്തെ പറഞ്ഞ ഫോസിലുകളുടെ സാന്നിദ്ധ്യം പോലും സൃഷ്ടിവാദത്തിനു ശരിയായ രീതിയില്‍ വ്യാഖ്യാനിക്കാനാവില്ല. ദിനോസറുകളുടേയും മറ്റും കാര്യമെടുത്താല്‍ എന്തായിരിക്കും മറുപടി?
കന്പ്യൂട്ടറിന്റെ ഉദാഹരണവും കണ്ടു. എന്റെ അറിവില്‍ ശാസ്ത്രം പഠിച്ചവര്‍ കൂടുതല്‍ വിനയാന്വിതരായിട്ടെ ഉള്ളു. മനുഷ്യവംശമാണ് ഉല്‍കൃഷ്ടം എന്ന മതചിന്തകളുടെ ആ ഒരു വിശ്വാസം പോലും exaggerated ആണെന്നല്ലേ പരിണാമസിദ്ധാന്തം പറയുന്നത്. നാം മറ്റു ജീവികളെപ്പോലെ തന്നെ ഒരു സാധാരണ species ആണെന്നല്ലേ അത് വായിക്കുന്പോള്‍ നാം മനസിലാക്കേണ്ടത്. അതിലെവിടെയാണു അഹങ്കാരം?
താങ്കള്‍ ജന്തുശാസ്ത്രം പഠിച്ചു എന്ന് പറയുന്നു, എന്നിട്ട് ഒരു about-turn നടത്തി പഠിച്ചതെല്ലാം തെറ്റാണെന്നും പറയുന്നു. അതില്‍ ശരികേടൊന്നുമില്ല. പക്ഷെ ചെന്നെത്തിയ സങ്കേതത്തെക്കുറിച്ചു എനിക്ക് സന്ദേഹങ്ങള്‍ ഉണ്ട്. ഇത്തരത്തില്‍ നാം അറിഞ്ഞത് ശരിയല്ലെന്ന അറിവില്‍ പഴയതിനെ, ശാസ്ത്രം അംഗീകരിച്ചതല്ലെന്നു അറിഞ്ഞിട്ടും, പുണരുന്പോള്‍ താഴെ എഴുതിയത് കൂടി ഒന്നാലോചിക്കൂ.
മനുഷ്യന്‍ ആദ്യമായി തീയുണ്ടാക്കാന്‍ പഠിച്ചത് കല്ലുകള്‍ തമ്മിലുരസിയാണ്. എത്രയോ ശ്രമങ്ങള്‍ക്കൊടുവിലാണ് അവന്‍ consistent ആയി തീയുണ്ടാക്കാന്‍ പഠിച്ചത്. മറ്റൊരാള്‍ പറഞ്ഞു കൊടുത്ത അറിവില്‍ നിന്നായിരിക്കുമല്ലോ 99 ശതമാനം പേരും ഈ വിദ്യ പഠിച്ചത്. അവരില്‍ നല്ലൊരു ശതമാനം പേരും പല ശ്രമങ്ങളിലും പരാജയപ്പെട്ടവരായിരിക്കും. ആ അവസ്ഥയില് അവര്‍ എല്ലാവരും പിന്‍വാങ്ങിയിരുന്നുവെങ്കിലോ? തീയുണ്ടാക്കാന്‍ ദൈവത്തിനു മാത്രമേ കഴിയൂ എന്ന് പറഞ്ഞു പിന്നീട് ശ്രമിക്കാതിരുന്നുവെങ്കിലോ? ഇന്ന് ഫൈസലിനു ജന്തുശാസ്ത്രം പഠിക്കാന്‍ സാധിക്കുമായിരുന്നില്ല, എന്തിനു, ഫൈസലും അപ്പൂട്ടനും അടങ്ങുന്ന ഒരു നരവംശം തന്നെ നിലനില്‍ക്കുമായിരുന്നോ? അറിഞ്ഞുകൂടാ.
ഇന്ന് നമുക്ക് തീയുണ്ടാക്കാന്‍ കല്ലുകള്‍ ഉരസേണ്ട കാര്യമില്ല. പക്ഷെ അതാണ് തുടക്കം എന്നറിയുന്പോഴേ നരവംശത്തിന്റെ മുന്നേറ്റം നമുക്ക് അറിയാനാവൂ. അതിനാല്‍ തന്നെ ആ പ്രക്രിയ പ്രയോഗത്തില്‍ കാലഹരണപ്പെട്ടുവെങ്കിലും ബൌദ്ധികമായി കാലഹരണപ്പെട്ടിട്ടില്ല എന്നാണു എന്റെ വിശ്വാസം.
പിന്‍കുറിപ്പ് - ദയവായി ഇതിലെ mutation സംബന്ധിയായ ചോദ്യങ്ങള്‍ എന്നോടു ചോദിക്കല്ലേ, എനിക്ക് ഉത്തരം പറയാനറിയില്ല. ഇരുപതു കൊല്ലമായി ബയോളജി തന്നെ തൊട്ടിട്ട്.
അപ്പൊ ഒരു സൃഷ്ടാവ് ഉണ്ട് അല്ലെ ... ഏതായാലും ജബ്ബാര്‍ മാഷ് ഈ ബ്ലോഗ് തുടങ്ങി ഇപ്പോ പല്ലി വാലല്ല , പുലിവാലാണ് പിടിച്ചിരിക്കുന്നത് .. അങ്ങേരെ കാണുന്നില്ലല്ലോ .. 35 വര്‍ഷമായി ജബ്ബാര്‍ മാഷ് ഒന്നും പഠിച്ചിട്ടില്ല എന്ന് എഴുതി കണ്ടു . ഇനി വല്ലതും പഠിക്കാന്‍ പോയതാണോ ..? അതോ പ്രാര്‍ത്ഥന തുടങ്ങിയോ ?----------
ഞാന്‍ ഇവിടെത്തന്നെയുണ്ടല്ലോ. പുലിവാലല്ല പല്ലിവാല്‍ തന്നെയാണിവിടെ മുറിച്ചിട്ടിരിക്കുന്നത്. ഞാന്‍ ഇട്ട പോസ്റ്റ് വായിക്കാത്തവരാണിവിടെ കമന്റുന്നവരെല്ലാം. ആദ്യം അതൊന്നു വായിക്ക്. അതിലെ വിഷയമെന്താണെന്നു നോക്ക്. അതിലെവിടെയെങ്കിലും ഈ ചര്‍ച്ചയില്‍ പൊന്തിവന്ന മ്യൂടേഷനും പരിണാമവും ഉണ്ടോ? ഒരു അനുബന്ധ വിഷയമായിപ്പോലും അതു വന്നിട്ടില്ല. ഫൈസല്‍ ഇവിടെ പല്ലിവാലുമായി വന്നു അതില്‍ ചിലര്‍ കടിച്ചു അതേതായാലും നന്നായി. ചര്‍ച്ച നടന്നല്ലോ!
പ്രപഞ്ച സൃഷ്ടി, ഘടന, എന്നിവയെ കുറിച്ചുള്ള ഖുര്‍ ആന്റെയും ഹദീസിന്റെയും വിശദീകരണങ്ങളാണു ഞാന്‍ ചര്‍ച്ചക്കിട്ടത്.
ആകാശം, ഭൂമി, സൂര്യന്‍ , ചന്ദ്രന്‍, നക്ഷത്രങ്ങള്‍ , ഇടിമിന്നല്‍, മഴ, മഞ്ഞുമല, ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയുള്ള കാലഗണന ; എന്നീ കാര്യങ്ങള്‍ മാത്രമായിരുന്നു വിഷയം.
ആകാശത്തിന് ഏഴു തട്ടുകള്‍. പരന്ന ഭൂമിക്കും ഏഴു തട്ടുകള്‍, സൂര്യന്‍ സഞ്ചരിക്കുന്നു, രാത്രി വിശ്രമിക്കുന്നു, ചളിക്കുണ്ടില്‍ മുങ്ങുന്നു, ചന്ദ്രന്‍ വെളിച്ചമാണ്. അതു രൂപം മാറുന്നു. അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി പിശാചുക്കളെ എറിയുന്നതാണുല്‍ക്കകള്‍, അല്ലാഹുവും മലക്കുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ച കട്ടു കേള്‍ക്കാനാണു പിശാചുക്കള്‍ വരുന്നത്. കിട്ടിയ രഹ്സ്യങ്ങള്‍ അവറ്റകള്‍ കണിയാന്മാര്‍ക്കെത്തിച്ചു കൊടുക്കും, മലക്കുകളുടെ മുരളിച്ചയാണ് ഇടിനാദം, അവറ്റയുടെ വാലു വീശുമ്പോഴാണു മിന്നലുണ്ടാകുന്നത്. ......
ഇതൊക്കെ ചര്‍ച്ചക്കിട്ടിട്ട് എന്തേ കൂട്ടരേ മ്യൂട്ടേഷനും ഡാര്‍വ്വിനും വന്നു നിറഞ്ഞേ? അപ്പൊ പുലിവാലല്ല, പല്ലിവാല്‍ തന്നെ. ഈ സൂത്രം ഞാനെത്രകാലമായി കാണുന്നു. കുര്‍ ആനാണു വിഷയം. പരിണാമം പൊളിഞ്ഞു പാളീസായിക്കോട്ടെ. ഭൂമി ഗോളമാണെന്നു കണ്ടെത്തിയതോടെ കുര്‍ ആന്‍ പൊളിഞ്ഞു പോയതെന്തേ കാണാതെ പോകുന്നു? സൌരയൂഥ സിദ്ധാന്തം വന്നതോടെ കുര്‍ ആന്റെ ദൈവികത സോപ്പുകുമിള പോലെ പൊട്ടിച്ചിതറിപ്പോയതല്ലേ? വ്യാഖ്യാനം എന്ന കലാപരിപാടി കൊണ്ടു മാത്രം ഓക്സിജന്‍ നല്‍കി ജീവന്‍ നിലനിര്‍ത്തുന്നു എന്നതല്ലേ സത്യം?
അനുമാനിച്ച് ഗണിച്ച് വെച്ച കാര്യങ്ങൾ ശരിയല്ലെന്ന് മനസ്സിലാവുമ്പോൾ അത് അംഗീകരിക്കാൻ ശരിയായ ശാസ്ത ശാഖ തയ്യാറായ ചരിത്രമാണ് നമുക്ക് മുന്നിലുള്ളത്.
സത്യങ്ങൾക്ക് നേരേ ഹൃദയം തുറക്കുക . കൊഞ്ഞനം കുത്തുകയും പരിഹസിക്കുകയും ചെയ്യുന്നത് കൊണ്ട് സത്യം സത്യമല്ലാതാവുന്നില്ല.
35 വർഷം മുന്നെ പഠിച്ചു വെച്ചതിൽ പരിണാമങ്ങൾ ഏറെ നടന്നു കഴിഞ്ഞത് മാത്രം അംഗീകരിക്കാൻ ജബ്ബാറുമാർ തയ്യാറാവുന്നില്ല എന്നത് വിചിത്രം തന്നെ.
കാര്യങ്ങൾ വിലയിരുത്താൻ ഹൃദയ വിശാലതയുള്ളവർക്ക് ഈ ചർച്ച ഉപകരിച്ചേക്കും
ആശംസകൾ
ഓ.ടോ:
ജബ്ബാർ സാർ
ഒരു ചർച്ച തുടങ്ങി അത് അവസാനിപ്പിക്കുന്നതിനു മുന്നെ വേറെ പോസ്റ്റിടുന്നത് താങ്കളുടെ സ്വാതന്ത്രം ..അതിന്റെ പരസ്യം കൊണ്ട് വന്ന് മറ്റു ബ്ലോഗുകളിൽ പതിക്കുന്നത് ദയവായി ഒഴിവാക്കുമല്ലോ. പ്രത്യേകിച്ചൂം വിഷയവുമായി ബന്ധമില്ലാത്ത പോസ്റ്റിൽ
എന്തിനാ മാഷെ ഈ പോസ്റ്റ് ഇട്ടത് എപ്പോ ബൂമറാന്ക് ആയി തിരിച്ചടിച്ചില്ലേ കാര്യങ്ങള്‍
-------------
ഫൈസല്‍ പോസ്റ്റ് വായിച്ചിട്ടില്ല എന്നുറപ്പായില്ലേ?
ഞാന്‍ പരിണാമം പറഞ്ഞു പോസ്റ്റിട്ടോ ഫൈസലേ?
പോസ്റ്റിടുന്നത് താങ്കളുടെ സ്വാതന്ത്രം ..അതിന്റെ പരസ്യം കൊണ്ട് വന്ന് മറ്റു ബ്ലോഗുകളിൽ പതിക്കുന്നത് ദയവായി ഒഴിവാക്കുമല്ലോ.
------
എന്റെ കമന്റും പരസ്യവും കാണാന്‍ ഇഷ്ടപ്പെടാത്തവര്‍ക്ക് അതു ഒഴിവാക്കാം. ഞാന്‍ പരാതിപ്പെടില്ല. ഇവിടെ പലരും വന്ന് പരസ്യവും നീീീീണ്ട കമന്റുമൊക്കെ ഇടാറുണ്ട്. അതില്‍ എനിക്കു സന്തോഷമേയുള്ളു.
ഒരാള്‍ ഈയിടെ വന്ന് ഒരു പുസ്തകത്തിന്റെ മാറ്റര്‍ ഒന്നാകെ സിഡിയില്‍ നിന്നും കോപ്പി ചെയ്ത് കമന്റ് കോളത്തിലിട്ടു. ഞാനത് ഒരു പോസ്റ്റാക്കി മാറ്റി. എന്റെ ബ്ലോഗില്‍.
തുറന്ന ചര്‍ച്ചയും പരന്ന വായനയുമാണു ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ പറയുന്ന ഭാഗം മാത്രം ആളുകള്‍ വായിക്കണമെന്നല്ല. ഇരു വശവും പരിശോധിക്കാന്‍ വായനക്കാര്‍ക്കവസരമുണ്ടാകണം എന്നാണു ഞാന്‍ കരുതുന്നത്. . ഇത് ഫുട്ബോള്‍ മത്സരം പോലെ ഉള്ള സംവാദവുമല്ല. ജയവും തോല്‍ വിയും ആരവങ്ങളും ഇവിടെയില്ല. പറയാനുള്ളതെല്ലാം പറയുക. സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ സത്യത്തെ ഭയപ്പെടുന്നില്ല. അവര്‍ക്ക് ഉറച്ച മുന് വിധികളും ഇല്ല. മാറ്റമില്ലാത്ത ശരികളും ഇല്ല. മാറുന്ന സത്യങ്ങളെ ഉള്‍ക്കൊള്ളുന്നവരാണു യുക്തിവാദികള്‍.
ചര്‍ച്ചയില്‍ വന്നവര്‍ക്കും വെല്ലുവിളി ഉയര്‍ത്തുന്നവര്‍ക്കും വിജയഭേരി മുഴക്കുന്നവര്‍ക്കും “മൂടു താങ്ങികള്‍”ക്കും ഒന്നും പറയാതെ വായിച്ചു പോകുന്നവര്‍ക്കും നന്ദി.
അപ്പുകുട്ടന്‍ ന്റെ കമ്മെന്റ് (ദി വേ ഓഫ് പ്രസന്റേഷന്‍ )എനിക്ക് ഒത്തിരി ഇഷ്ടമായി .. ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവരോടും ഒരു വാക്ക് , ചര്‍ച്ച ചൂട് പിടിക്കാനാണ് ആണ് ചില കമ്മെന്റ്കള്‍ക്ക് മൂര്‍ച്ച കുട്ടിയത് .. ആര്‍ക്കും വിഷമമായില്ലെന്ന് കരുതുന്നു ., പ്രത്യേകിച്ച് എതിരനും ജബ്ബാര്‍ മാഷിനും , ഒരു സ്പോര്‍ട്സ് മാന്‍ സ്പിരിറ്റില്‍ എടുക്കണേ കൂട്ടുകാരെ .
ഈ പോസ്റ്റിന്റെ ടൈറ്റില്‍ ലില്‍ തന്നെ സൃഷ്ടി ഉണ്ട് , അതിനാലാണ് പരിണാമം ഇവിടെ വിഷയമായത് . മാത്രമല്ല നമ്മുടെ സൃഷ്ടിക്കു പിന്നിന്ല്‍ ഒരു സൃഷ്ടാവുണ്ടോ എന്നത് മര്‍മ്മ പ്രധാനമായ കാര്യം തന്നെയാണ് . അതിനാലാണല്ലോ പരിണാമ വാദം എന്തെന്ന് ഒരു പിടിയും ഇല്ലാത്ത യുക്തിവാദികള്‍ വരെ ദൈവത്തെ ഇല്ലാതാക്കാന്‍ darwinist കളായി വിലസുന്നത് .
അപ്പുകുട്ടനോട്...
താങ്കള്‍ പറഞ്ഞത് സ്കൂട്ടര്‍-കാര്‍-ബസ് എന്നിവ ഒന്നില്‍ നിന്നും മറ്റൊന്നു എന്ന രീതിയില്‍ പരിണമിച്ചതല്ല എന്നതാണ്. സത്യത്തില്‍ ഇതൊരു പരിണാമം തന്നെയാണ്, അപ്പുകുട്ടന്‍ ഇവിടെ കാര്യങ്ങള്‍ മനസ്സിലാക്കിയതില്‍ ഒരു പിശകുണ്ട് .. , ഒരു സൃഷ്ടാവില്ലാതെ പ്രകൃതില്‍ നിന്ന് വെറുതെ കാറില്‍ നിന്ന് പരിണമിച്ചാണോ ബസ് ഉണ്ടായത് ? ഇത് രണ്ടിനും പിന്നിലും മനുഷ്യന്റെ ഡിസൈനിംഗ് ആണ് ഉള്ളത് . താങ്കള്‍ പറയുന്നത് മനുഷ്യന്‍ ആദ്യം കാര്‍ ഉണ്ടാക്കി , പിന്നെ ബസ് ഉണ്ടാക്കി എന്നതാണ് , ശരി തന്നെ . പക്ഷെ അതില്‍ എങ്ങിനെയാണ് ഇവക്ക് ഒരു സൃഷ്ടാവില്ലന്നു വരുന്നത് ? രണ്ടും രണ്ടു കാല ഘട്ടത്തില്‍ ഉണ്ടാക്കി എന്നത് കൊണ്ട് ഒന്നില്‍ നിന്നാണോ ഒന്ന് താനേ പരിണമിച്ചു വന്നത് ? പരിണാമ സിദ്ധാന്തം പറയുന്നത് ഒരു ബാഹ്യ ശക്തിയുടെ ബുദ്ധിപൂര്‍വമായ ഇടപെടലില്ലാതെ ജീവികള്‍ താനേ ഒന്നില്‍ നിന്ന് ഒന്ന് പരിണമിച്ചു എന്നാണു .. താങ്കള്‍ ഒരു ആലങ്കാരിക ഭാഷയിലാണ് ഇവിടെ പരിണാമത്തെ കണ്ടത്
എന്തിനാണ് പിന്നെ ഇത്രയും ജീവികള്‍ ദൈവം സൃഷ്ടിച്ചത് ? പലരും ഇവിടെ ചോദിച്ച ചോദ്യമാണ് , ഞാന്‍ പറഞ്ഞു ഒരു ഇകോ സിസ്റ്റം ത്തിന്റെ നില നില്‍പ്പിനു പല തരം ജീവികള്‍ ആവശ്യമാണ് ,മാംസ ഭുക്കുകള്‍ ഇല്ലായിരുന്നെങ്കില്‍ സസ്യ ബുക്കുകളുടെ എണ്ണം ക്രമാതീതമാകുകയും അത് സസ്യങ്ങളുടെ നാശത്തിനു തന്നെ കാരണമാകുകയും ചെയ്യും എന്ന് നമുക്കറിയാം , മാത്രമല്ല ബാക്ടീരിയ മുതല്‍ പൂമ്പാറ്റ വരെയുള്ള ജീവികള്‍ ഒരു ecosystem ത്തില്‍ എത്ര മാത്രം പ്രാധാന്യ മര്‍്ഹിക്കുന്നു എന്നും നമുക്കറിയാം . അല്ലാതെ ജബ്ബാര്‍ മാഷെ യുക്തി വാദി ആക്കാനല്ല ദൈവം ഭൂമിയെ വൈവിധ്യമാര്‍ന്ന ജീവികളെ കൊണ്ട് നിറച്ചത്
അപ്പുകുട്ടന്റെ അറിവിലേക്കായി അല്പം കാര്യങ്ങള്‍ .. ജീവി വര്‍ഗങ്ങളുടെ reproductive isolation ( ഒറ്റപ്പെടല്‍ ) താങ്കള്‍ക്ക് അറിയാമായിരിക്കുമല്ലോ . വ്യത്യസ്ത species ഉള്ളവ തമ്മില്‍ effective reproduction സാധ്യമല്ല . അഥവാ reproduction നടന്നു കുഞ്ഞുണ്ടായാല്‍ തന്നെ അതിനു അടുത്ത തല മുറയെ ഉല്പാദിപ്പിക്കാന്‍ സാധ്യമല്ലാത്ത infertile ആയ (sterile hybrid)കുഞ്ഞാണ് ഉണ്ടാവുക (eg:- കോവര്‍ കഴുത ). ഈ ലിങ്ക് ഒന്ന് നിര്‍ബന്ധമായും വായിക്കണേ വിവധ സ്പീഷീസിലെ ജീനുകള്‍ തമ്മിലെ combination ഇല്ലായ്മയാണ് ഇത് കാണിക്കുന്നത് .
august weismann ന്റെ എലികളിലെ പരീക്ഷണം ഉദ്ധരിച്ചത് അതൊരു ടെസ്റ്റ് ആയതിനാലാണ് .100 തലമുറകളില്‍ വാല് മുറിച്ചു കഴിഞ്ഞാല്‍ 101-മത്തെ തല മുറയില്‍ വാലില്ലാത്ത എലികുഞ്ഞു ഉണ്ടാകുമെന്ന് താങ്കള്‍ക്ക് തോന്നുന്നുണ്ടോ ? സുഹൃത്തേ genetics ആ സാധ്യത നിരാകരിക്കുന്നു . പരീക്ഷണ ശാലയില്‍ mutation നടത്താന്‍ ultra വയലറ്റ് രശ്മികള്‍ തന്നെ വേണമെന്നില്ല . കെമിക്കല്‍ വസ്തുക്കള്‍ , DNA crosslinkers, തുടങ്ങി പല വസ്തുക്കളും ഉപയോഗിക്കുന്നുണ്ട് . പക്ഷെ ശാസ്ത്ര കാരന്മാരുടെ പ്രബലമായ അഭിപ്രായം പ്രകൃതിയില്‍ mutation നടക്കാന്‍ ഒരു പ്രധാന കാരണം ultra വയലറ്റ് രശ്മികള്‍ പോലുള്ള ബാഹ്യ വസ്തുക്കളുടെ സ്വാധീനം ആയിരിക്കണം എന്നാണ് . പക്ഷെ പല mutation നുകളും ജനിതക വൈകല്യങ്ങള്‍ക്ക് കാരണമാകുന്ന വിനാശകരമായ mutation നുകള്‍ ആണ് എന്നാണ് കണ്ടു വരുന്നത് .എല്ലാ വിധ സംവിധാനങ്ങളോടും കൂടി പുതിയ ജീവി വര്‍ഗം ഉണ്ടായി വരാന്‍ മാത്രം പര്യാപ്തമാണ് അന്ധമായി നടക്കുന്ന mutation എന്ന് പലര്‍ക്കും അഭിപ്രായമില്ല .
കണ്ണിന്റെ കാര്യത്തില്‍ പരിണാമ സിദ്ധാന്തത്തിന്റെ ഒരു missing link എന്ന നിലയിലല്ല ഡാര്‍വിന്‍ കുറ്റ സമ്മതം നടത്തിയത് . കണ്ണ് പരിണമിക്കാന്‍ ധാരാളം തല മുറകള്‍ വേണമല്ലോ ..പക്ഷെ അപൂര്‍ണമായ കണ്ണ് എന്തിനു തല മുറ കളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു ? കൈ കാലുകള്‍ പോലെ ചില അവയവങ്ങള്‍ അപൂര്‍ണമായാലും ഉപയോഗിക്കാം , പക്ഷെ .. അപൂര്‍ണമായ കണ്ണ് പ്രവര്‍ത്തന ക്ഷമമല്ലല്ലോ . കണ്ണന് പരിണമിച്ചു വരുന്നെതെന്നു പ്രകൃതിക്ക് അറിയാമായിരുന്നോ ? ഇതാണ് കണ്ണിന്റെ കാര്യത്തില്‍ ഡാര്‍വിനെ കുഴക്കിയ ഒരു കാര്യം , അല്ലാതെ മിസ്സിംഗ് ലിങ്ക് അല്ല . അപ്പുകുട്ടന്‍ തെറ്റി ധരിച്ചിരിക്കുന്നത് ശാസ്ത്രം നിരീശ്വര വാദികളുടെ കുത്തകയാണെന്നാണ് .സുഹൃത്തേ .. നിഗമനങ്ങള്‍ തെറ്റാണെന്ന് മനസ്സിലായാല്‍ തിരുത്തുന്നതും ശാസ്ത്രമാണ് . ശാസ്ത്രീയ മായ അറിവുകള്‍ തന്നെയാണ് എന്നിലെ സൃഷ്ടിക്കു പിന്നില്‍ ഒരു സംവിധായകനുണ്ട് എന്ന് എനിക്ക് തോന്നാന്‍ കാരണം . അതിനു ശാസ്ത്രീയ മായ അറിവുകളോടെ ഞാന്‍ എന്നും കട പ്പെട്ടിരിക്കുന്നു . ശാസ്ത്രം ഒരാളുടെയും കുത്തകയല്ല .
അപ്പുകുട്ടാ എങ്ങിനെയാണ് ഇരു കണ്ണുകളും കൂടി ഒരു വിഷന്‍ ഉണ്ടായി വന്നത് , വളരെ ചെറിയ തല കീഴായ പ്രതി ബിംബം യഥാര്‍ത്ഥ വലിപ്പത്തില്‍ നിവര്‍ത്തി കാണിക്കാനുള്ള കഴിവ് തലച്ചോറിനു കൈ വന്നതും ബെസ്റ്റ് ഫിറ്റ് ആയ ലൈംഗികാവയവങ്ങളും അന്ധമായ പരിണാമത്തിലൂടെ യാണെന്ന് ഉം അപ്പുകുട്ടന്‍ വിശ്വസിക്കുന്നു വെങ്കില്‍ ആരാണ് ശാസ്ത്ര ത്തോട് പുറം തിരിഞ്ഞു നില്‍ക്കുന്നത് ?
ഈ പോസ്റ്റിന്റെ ടൈറ്റില്‍ ലില്‍ തന്നെ സൃഷ്ടി ഉണ്ട് , അതിനാലാണ് പരിണാമം ഇവിടെ വിഷയമായത് .-----------
ഒരു പഴയ സ്കൂള്‍ തമാശ ഓര്‍മ്മ വരുന്നു. പരീക്ഷക്കു തെങ്ങിനെപ്പറ്റി കോമ്പോസിഷന്‍ എഴുതണം. പശുവിനെ പ്പറ്റി മാത്രമേ പഠിച്ചിട്ടുള്ളു. ഒരു യുക്തി .“ തെങ്ങിന്മേല്‍ പശുക്കളെയും കെട്ടാറുണ്ട്. പശു ഒരു വളര്‍ത്തു മൃഗമാണ് അതു പാല്‍ തരും ചാണകം നല്ല വളമാണ് ........ ”
ആകാശം, ഭൂമി, സൂര്യന്‍ , ചന്ദ്രന്‍, നക്ഷത്രങ്ങള്‍ , ഇടിമിന്നല്‍, മഴ, മഞ്ഞുമല, ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയുള്ള കാലഗണന ; എന്നീ കാര്യങ്ങള്‍ മാത്രമായിരുന്നു വിഷയം.
ആകാശത്തിന് ഏഴു തട്ടുകള്‍. പരന്ന ഭൂമിക്കും ഏഴു തട്ടുകള്‍, സൂര്യന്‍ സഞ്ചരിക്കുന്നു, രാത്രി വിശ്രമിക്കുന്നു, ചളിക്കുണ്ടില്‍ മുങ്ങുന്നു, ചന്ദ്രന്‍ വെളിച്ചമാണ്. അതു രൂപം മാറുന്നു. അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി പിശാചുക്കളെ എറിയുന്നതാണുല്‍ക്കകള്‍, അല്ലാഹുവും മലക്കുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ച കട്ടു കേള്‍ക്കാനാണു പിശാചുക്കള്‍ വരുന്നത്. കിട്ടിയ രഹ്സ്യങ്ങള്‍ അവറ്റകള്‍ കണിയാന്മാര്‍ക്കെത്തിച്ചു കൊടുക്കും, മലക്കുകളുടെ മുരളിച്ചയാണ് ഇടിനാദം, അവറ്റയുടെ വാലു വീശുമ്പോഴാണു മിന്നലുണ്ടാകുന്നത്. ......
ഇതൊക്കെ ചര്‍ച്ചക്കിട്ടിട്ട് എന്തേ കൂട്ടരേ മ്യൂട്ടേഷനും ഡാര്‍വ്വിനും വന്നു നിറഞ്ഞേ?
ജബ്ബാര്‍ മാഷ് ഇത്ര കുടുസ്സു ചിന്താ ഗതിക്കാരനാണെന്ന് ആദ്യമേ അറിഞ്ഞില്ല . എന്റെ മാഷെ താങ്കളുടെ പോസ്റ്റിന്റെ തല ക്കെട്ട് തന്നെ എന്താ .. "പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍!" ബന്ധപ്പെട്ട കാര്യങ്ങളും കൂടി ചര്‍ച്ചയില്‍ വരെട്ടെ മാഷെ , കാര്യങ്ങള്‍ എല്ലാവര്ക്കും ബോധ്യമാവട്ടെ .. താങ്കള്‍ക്കും കുറച്ചൊക്കെ ബോധ്യമായില്ലേ ... എന്തോരപ്പ ഇങ്ങിനെ ചൂടാവുന്നത്
മാഷെ ....താങ്കള്‍ക്ക് ഉത്തരം പറയാന്‍ പറ്റാത്തതൊക്കെ ചാണകം , താങ്കള്‍ പറയുന്നതൊക്കെ തെങ്ങും തേങ്ങയും .. കൊള്ളാം.. കാട്ടു കോഴിയും ചിമ്പന്സിയും മറ്റും പറഞ്ഞു താങ്കളും പരിണാമത്തെ ക്കുറിച്ച് ഒരു പാടു കമ്മെന്റി യല്ലോ ആദ്യം .. അതോ..? അത് കൊട്ട തേങ്ങ അല്ലെ , പിന്നെ ഉത്തരം കിട്ടാതായപ്പോ പരിണാമം വെറും ചാണകം ആയി . അതോ ആദ്യമേ ചാണകം ആണെന്ന് മനസ്സിലായിട്ടും ഒന്ന് ചവിട്ടി നോക്കിയതാണോ .. ഇപ്പോ മനസ്സിലായില്ലെ പരിണാമം തുടങ്ങിയ തനിക്കു തന്നെ പിടിയില്ലാത്ത ചാണകത്തില്‍ ചവിട്ടിയാല് തെന്നി വീഴുമെന്നു .
താങ്കള്‍ പറയുന്ന കാര്യം അണ്ണാക്കു തൊടാതെ വിഴുങ്ങണം , അപ്പൊ സന്തോഷമാകും , വേറെ ഒന്നും ചോദിക്കരുത് .. എന്റെ മാഷെ ... ഒരു ചര്‍ച്ചയാവുമ്പോള്‍ ബന്ധപ്പെട്ട കാര്യങ്ങള്‍ വരിക സ്വാഭാവികമാണ് . മാത്രമല്ല ഈ ചര്‍ച്ച വന്നത് കൊണ്ടല്ലേ ഒരു പാട് ശാസ്ത്രിക്കുന്ന താങ്കളുടെ ശാസ്ത്രീയ updates എല്ലാവര്ക്കും മനസ്സിലാക്കാന്‍ പറ്റിയത് , വെറുതെ കിടന്നിടത്ത് കിടന്നു ഉരുളാതെ .. ആ ചിമ്പന്സിയും മനുഷ്യരും തമ്മില്‍ ഉള്ള സാമ്യം രൂപത്തില്‍ മാത്രമല്ല കിടന്നുരുളുന്നതിലും ഉണ്ട് അല്ലെ ..
എന്തിനാ മാഷെ ഈ പോസ്റ്റ് ഇട്ടത് എപ്പോ ബൂമറാന്ക് ആയി തിരിച്ചടിച്ചില്ലേ കാര്യങ്ങള്‍ ..--------------
ഈ ചോദ്യത്തിനോടാണു പ്രതികരണം.
പോസ്റ്റ് ഇട്ടത് എന്തിനാ എന്നു ചോദിക്കാന്‍ പോസ്റ്റുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു വന്ന സുഹൃത്തിനെന്തു കാര്യം എന്നാണു ചോദിച്ചത്.
ഫൈസല്;
കൊണ്ടോട്ടി മൂസയുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞു കണ്ടില്ലല്ലോ? പരിണാമ സിദ്ധാന്തം പാടെ തെറ്റാണെങ്കില്‍ പിന്നെ ഏതാ ശരി?
ഉത്തരം പറയൂ ....
ഫൈസല്,
തുടക്കം നമ്മുടെ വാദഗതികളുടെ presumption-ല്‍ നിന്നാവട്ടെ. കാര്യങ്ങള്‍ മനസിലാക്കാന്‍ ഇതായിരിക്കും ഇത്തിരി കൂടി എളുപ്പം എന്ന് തോന്നുന്നു.
ഞാന്‍ മനസിലാക്കിയിടത്തോളം താങ്കള്‍ സംസാരിക്കുന്നത് സര്‍വം നിയന്ത്രിക്കുന്ന, നിയതമായ രീതികളും പ്ലാനിങ്ങും ഉള്ള സര്‍വശക്തനായ ഒരു ദൈവം നടത്തുന്ന വ്യക്തമായ ദിശയിലുള്ള ഒരു പ്രക്രിയയാണ് സൃഷ്ടി എന്ന ചിന്തയിലാണ്. ആ രീതിയില്‍ നോക്കിയാല്‍ താങ്കള്‍ പറഞ്ഞ പക്ഷെ അപൂര്‍ണമായ കണ്ണ് എന്തിനു തല മുറ കളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു ? എന്ന കാര്യം പ്രസക്തമാണ്.
ഇനി നമുക്ക് evolution എന്ന പദത്തെ ഒന്ന് വിശകലനം ചെയ്തു നോക്കാം. (പരിണാമം എന്ന ഉദ്ദേശ്യത്തിലല്ല ഞാന്‍ ഇവിടെ evolution ഉപയോഗിക്കുന്നത്, to evolve എന്ന ഇംഗ്ലീഷ് phrase എടുക്കുക).
ഉദാഹരണമായി നമുക്ക് വാഹനങ്ങളുടെ കാര്യം തന്നെ എടുക്കാം.
താങ്കള്‍ പറഞ്ഞ സ്കൂട്ടര്‍-കാര്‍-ബസ് ഉദാഹരണത്തിന് ഞാന്‍ മറുപടി പറയുകയുണ്ടായി. സ്കൂട്ടറില്‍ നിന്നും കാര്‍ എന്ന രീതിയില്‍ കണ്ടാല്‍ evolution ശരിയാകണമെന്നില്ല. അതിലുപരി അവയുടെ എഞ്ചിന്‍ എന്ന നിലയില്‍ നോക്കിയാല്‍ നമുക്ക് evolution എന്നത് കൂടുതല്‍ നന്നായി മനസിലാവും. ഒരു എഞ്ചിന്റെ പുറത്തുള്ള ബോഡി മാത്രമാണ് അതിനെ കാറും ബസുമൊക്കെയായി മാറ്റുന്നതു. മനുഷ്യന്റെ തന്നെ പല രൂപങ്ങള്‍ പോലെ മാത്രമാണവ.
താങ്കള്‍ പറഞ്ഞല്ലോ അവയ്ക്കും ഒരു സ്രഷ്ടാവുണ്ടെന്ന്. ശരിയാണ്, ഒരു സ്രഷ്ടാവ് ഉണ്ട്. പരിണാമം പറയുന്നതും ഒരു പ്രകൃതിയുടെ ഒരു external impact എന്ന നിലയിലല്ലേ, അല്ലാതെ ജീവികള്‍ സ്വയം മ്യൂട്ടേഷന്‍ നടത്തുകയല്ലല്ലോ. ഒരു ബാഹ്യശക്തി ഉണ്ടെന്നര്‍ത്ഥം. അപ്പോള്‍ ഇവിടെ മനുഷ്യന്റെ സ്ഥാനത്തു പരിണാമത്തില്‍ നമുക്ക് പ്രകൃതിയെ സങ്കല്‍പിക്കാം (ദൈവത്തിലേക്ക് പിന്നീട് വരാം)
Steam Locomotive ആണ് നാം ഇന്ന് കാണുന്ന വാഹനങ്ങളുടെ തുടക്കക്കാരന്‍ എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്. അതില്‍ നിന്നും പടിപടിയായി upgrade ചെയ്താണ് നാം ഇന്ന് കാണുന്ന എഞ്ചിന്‍ ഉണ്ടായത്.
തുടക്കത്തില്‍ ആവിയന്ത്രം ഗതാഗതത്തിന് ഉപയോഗിക്കുന്പോള്‍ മനുഷ്യന് ഒരിക്കലും ഒരു ധാരണയില്ലായിരുന്നു അത് നാം ഇന്ന് കാണുന്ന എഞ്ചിന്റെ നിലയിലെത്തുമെന്നു. ഇന്ന് ഒരു എഞ്ചിന്‍ നിര്‍മിക്കുന്പോള്‍ പ്രധാനമായും പരിഗണിക്കുന്ന ചില കാര്യങ്ങളുണ്ട്. Efficiency, Cost-effectiveness, ഇന്ധനലഭ്യത, പരിസരമലിനീകരണം, എഞ്ചിന്റെ പവര്‍, ഉപയോഗോദ്ദേശ്യം എന്നിവയൊക്കെ കണക്കിലെടുത്തതിനു ശേഷം മാത്രമേ ഒരു എഞ്ചിന്‍ ഇന്ന് നിര്‍മിക്കപ്പെടുന്നുള്ളു. പക്ഷെ ആദ്യകാലത്ത് ഇതൊന്നും പരിഗണിച്ചിരുന്നില്ല, വണ്ടി ഓടണം എന്ന് മാത്രമേ അന്ന് ചിന്തയിലുണ്ടായിരുന്നുള്ളു. അവിടെ നിന്നും പടിപടിയായി evolve ചെയ്തു തന്നെയാണ് നാം ഇന്ന് കാണുന്ന എന്‍ജിനുകള്‍ ഉണ്ടായത്.
പറയാന്‍ ഉദ്ദേശിച്ചത് ഇതാണ്.
ഒന്ന്, evolution എന്ന പ്രക്രിയയില്‍ സാധാരണയായി ആദ്യമേ ഒരു perfect മോഡല്‍ ഉണ്ടാവില്ല. അന്നന്നത്തെ വികാസത്തിനനുസരിച്ചു perfect എന്നതിന്റെ ഡെഫിനിഷന്‍ മാറും. അതിനുള്ള parameters മോഡലിന്റെ വികാസത്തിനനുസരിച്ചു പരിഷ്കരിക്കുകയും ചെയ്യും.
രണ്ട്, ഇനി അഥവാ ഒരു perfect model ഭാവനയില്‍ ഉണ്ടെന്നുതന്നെയിരിക്കട്ടെ. ഒറ്റയടിക്കു അവിടേക്കെത്താന്‍ സാധ്യതകള്‍ ഇല്ല. ഉദാഹരണത്തിന് ആവിയന്ത്രം മാത്രം ഉള്ള കാലഘട്ടത്തില്‍ ഒരു വോള്‍വോ ബസ് എഞ്ചിന്‍ എന്നത് സംഭാവ്യമല്ല. അതിനായി ഡീസല̴്