ബിഗ് ബാങ് തിയറി കുര്‍ആനില്‍?
ഖുര്‍ ആനില്‍ ശാസ്ത്രീയമായ ഒരറിവും വെളിപ്പെടുത്തുന്നില്ല എന്നു നാം കണ്ടു. ഭൂമിയുടെ ആകൃതിയെപ്പറ്റിയും ആകാശം, സൂര്യന്‍ ,ചന്ദ്രന്‍ തുടങ്ങിയ പ്രാഥമിക ഭൌതിക കാര്യങ്ങളെപ്പറ്റിയുമൊക്കെ ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കുണ്ടായിരുന്ന വികലമായ അറിവുകള്‍ മാത്രമേ ഖുര്‍ ആനിലും വെളിപ്പെടുന്നുള്ളു എന്നും നാം മനസ്സിലാക്കി. ഈ വക കാര്യങ്ങളില്‍ ശരിയായ വസ്തുതകള്‍ എന്തുകൊണ്ട് ദൈവം പറഞ്ഞു തന്നില്ല എന്ന ചോദ്യത്തിനു “ഖുര്‍ ആന്‍ ശാസ്ത്രം പഠിപ്പിക്കാന്‍ വേണ്ടി അവതരിപ്പിച്ചതല്ല” എന്ന മറുപടിയാണു മതത്തിന്റെ വക്താക്കളില്‍നിന്നും ലഭിക്കാറ്! അതേ സമയം ശാസ്ത്ര വസ്തുതകളുമായി എന്തെങ്കിലും സാമ്യമോ അപ്രകാരം വളച്ചൊടിച്ചു വ്യാഖ്യാനിക്കാനുള്ള വല്ല വിദൂര സാധ്യതയൊ കണ്ടെത്തിയാല്‍ അതിനെ ആയിരം നുണകളും അതിശയോക്തികളും കൂട്ടിച്ചേര്‍ത്ത് ലോകമാകെ പറകൊട്ടി പ്രചരിപ്പിക്കാനും ഇതേ കൂട്ടര്‍ ശ്രമിക്കുകയും ചെയ്യുന്നു. ശാസ്ത്രം പഠിപ്പിക്കുക എന്ന ഉദ്ദേശ്യം ഒട്ടുമില്ലാത്ത ഒരു കൃതിയില്‍ ശാസ്ത്ര സൂചനകള്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്നു എന്നാണിപ്പോള്‍ ഇവര്‍ പറയുന്നത്. നേരെ ചൊവ്വേ ഭൂമി ഉരുണ്ടതാണെന്നു പോലും പറഞ്ഞു തരാന്‍ വിവരമില്ലാത്ത ‘അല്ലാഹു’ ഖുര്‍ ആനില്‍ ബിഗ് ബാങ് തിയറിയും അറ്റോമിക് തിയറിയുമൊക്കെ പട്ടില്‍ പൊതിഞ്ഞു ആരും കാണാതെ ഒളിപ്പിച്ചു വെച്ചതിന്റെ ഉദ്ദേശ്യമെന്താണാവോ!
ശാസ്ത്രകാരന്മാര്‍ ഒരുപാടു കഷ്ടപ്പെട്ടും പീഡനങ്ങള്‍ സഹിച്ചും കണ്ടെത്തിയ കാര്യങ്ങള്‍ ലോകത്തെല്ലാവര്‍ക്കും ബോധ്യപ്പെട്ടു കഴിഞ്ഞ് പിന്നെയും കുറെ നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം “ ഇതാ ഞങ്ങളുടെ ഖുര്‍ ആനില്‍ അതുണ്ട്.” എന്നു വീമ്പടിക്കുന്നതു കൊണ്ട് ഇക്കൂട്ടര്‍ സ്വയം പരിഹാസ്യരാകുന്നു എന്നതിനപ്പുറം എന്തു പ്രയോജനമാണു മനുഷ്യര്‍ക്കുള്ളത്?
ഏതായാലും ഇപ്രകാരം കഠിന പ്രയത്നങ്ങളിലൂടെ ഈ ആധുനിക ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ കണ്ടെത്തി പ്രചരിപ്പിക്കുന്ന ഏതാനും ദൈവിക സൂചനകളുടെ നിജസ്ഥിതി ഒന്നു പരിശോധിക്കാനാണിവിടെ ശ്രമിക്കുന്നത്. ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ അവരുടെ ഗവേഷണങ്ങള്‍ തുടരുകയാണ്. പുതിയ കണ്ടു പിടുത്തങ്ങള്‍ പലതും ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആദ്യഗവേഷണങ്ങളില്‍ കണ്ടെത്തിയ ഏതാനും ഉദാഹരണങ്ങള്‍ നമുക്കു നോക്കാം.
1. വികസിക്കുന്ന പ്രപഞ്ചം.
പ്രപഞ്ചോല്‍പ്പത്തിയെക്കുറിച്ച് ശാസ്ത്രരംഗത്ത് പഠനങ്ങളും ഗവേഷണങ്ങളും നടന്നു വരുന്നതേയുള്ളു. ഏതാനും നിഗമനങ്ങളാണു ശാസ്ത്രം ഈ കാര്യത്തില്‍ ഇതുവരെ മുന്നോട്ടു വെച്ചിട്ടുള്ളത്. അതുതന്നെ ഇന്നത്തെ നിലയിലുള്ള ഒരു പ്രപഞ്ചഘടന രൂപപ്പെട്ടതിനെ സംബന്ധിച്ചുള്ള നിഗമനങ്ങള്‍ മാത്രമാണു താനും. യഥാര്‍ത്ഥത്തില്‍ ഇല്ലാത്ത ഒരു പ്രപഞ്ചം എപ്പോള്‍ എങ്ങിനെ തുടങ്ങി എന്നതല്ല ശാസ്ത്രം ചര്‍ച്ച ചെയ്യുന്നത്.
മഹാസ്ഫോടനസിദ്ധാന്തം അത്തരത്തിലുള്ള ഒരു നിഗമനം മാത്രമാണ്. ഒരു പൊട്ടിത്തെറിയില്‍നിന്നെന്ന പോലെ വികസിച്ചു കൊണ്ടിരിക്കുകയാണു പ്രപഞ്ചം എന്നതാണു നിഗമനം. പൊട്ടിത്തെറിയുണ്ടാക്കിയത് ‘അല്ലാഹു’വാണെന്നും അക്കാര്യങ്ങളൊക്കെ ഖുര്‍ ആനില്‍ പറഞ്ഞിട്ടുണ്ടെന്നുമാണു നമ്മുടെ മുസ്ലിം ഗവേഷകര്‍ ‘കണ്ടെത്തി’യിരിക്കുന്നത്! തെളിവായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഈ ഖുര്‍ ആന്‍ വാക്യമാണ്.:
وَٱلسَّمَآءَ بَنَيْنَاهَا بِأَييْدٍ وَإِنَّا لَمُوسِعُونَ
And the heaven, We built it with might, and indeed We are powerful (one says āda’l-rajulu or ya’īdu, to mean, ‘he is strong’; and awsa‘a’l-rajulu, to mean, ‘he has become capable [dhū sa‘a] and strong’).[ജലാലൈന്‍]
ആകാശമാകട്ടെ നാമതിനെ കൈകള്‍ കൊണ്ടു സ്ഥാപിച്ചിരിക്കുന്നു. നാം വിപുലമായ കഴിവുള്ളവന്‍ തന്നെയാണ്.(51:47)
ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള എല്ലാ തഫ്സീറുകളിലും ഈ സൂക്തത്തിനു നല്‍കിയിട്ടുള്ള അര്‍ത്ഥമാണു മേലുദ്ധരിച്ചത്. എന്നാല്‍ നമ്മുടെ പുത്തന്‍ ഗവേഷണവ്യാഖ്യാതാക്കള്‍ ഈ വാക്യത്തിലെ لَمُوسِعُون‘മൂസിഊന്‍ ’ എന്നതിന് വികസിപ്പിക്കുന്നവന്‍ എന്നൊരു പുതിയ അര്‍ത്ഥം ‘കണ്ടെത്തി’ക്കൊണ്ടാണ് ഈ സൂക്തത്തില്‍ ബിഗ്ബാങ് തിയറി ഒളിച്ചിരിപ്പുണ്ട് എന്നു പ്രചരിപ്പിക്കുന്നത്.! പ്രവാചകനോ പൂര്‍വ്വകാല മുഫസ്സിറുകളോ ഈ വാക്യത്തിന് ഇങ്ങനെയൊരു അര്‍ത്ഥവും വ്യാഖ്യാനവും നല്‍കിയിട്ടില്ല. ഖുര്‍ ആനില്‍ പ്രകൃതി ദൃഷ്ടാന്തങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന മിക്ക സൂക്തങ്ങളും ഇതു പോലെ അല്ലാഹുവിന്റെ വിപുലമായ കഴിവുകളെ വാഴ്ത്തിക്കൊണ്ടാണവസാനിപ്പിക്കുന്നത്. ഇതു ഖുര്‍ ആനില്‍ പൊതുവില്‍ സ്വീകരിച്ചു കാണുന്ന ഒരു ശൈലിയാണ്. അല്ലാഹുവിനു വളരെയധികം കഴിവുണ്ട് എന്നല്ലാതെ പ്രപഞ്ചം വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നൊന്നും ഈ വാക്യത്തിനര്‍ത്ഥമില്ല. ഇതു പോലുള്ള അട്ടിമറികളാണ് ഇപ്പോള്‍ രംഗത്തു വന്നുകൊണ്ടിരിക്കുന്ന മിക്ക ‘ശാസ്ത്ര സൂചനകളുടെയും’ പിന്നിലുള്ളത്.
ചന്ദ്രന്‍ ഒരു വെളിച്ചമാകുന്നു, ഭൂമി ഇളകുന്നേയില്ല, സൂര്യന്‍ സഞ്ചരിക്കുകയും രാത്രി അല്ലാഹുവിന്റെ കസേരക്കു കീഴെ പോയി വിശ്രമക്കുകയുമാണ് എന്നൊക്കെ വിവരിച്ചു തന്ന ‘ദൈവം’ നമുക്ക് ബിഗ് ബാങ് തിയറി പഠിപ്പിച്ചു തന്നു എന്നു പറഞ്ഞാല്‍ അതു മുഖവിലക്കെടുക്കാന്‍ പറ്റുമോ? ഇനി ബിഗ് ബാങ് തിയറിക്കു പകരം സ്വീകാര്യമായ മറ്റൊരു സിദ്ധാന്തമാണു ശാസ്ത്രം അംഗീകരിക്കുന്നതെന്നു വന്നാലോ, അല്ലാഹുവിന്റെ കിതാബില്‍ അര്‍ത്ഥമാറ്റവും അട്ടിമറിയും പിന്നെയും നടത്തേണ്ടി വരില്ലേ? ഭൂമി ഉരുണ്ടതാണെന്നെങ്കിലും അല്ലാഹു അന്നു പറഞ്ഞു തന്നിരുന്നെങ്കില്‍ മനുഷ്യര്‍ക്കെത്ര പ്രയോജനപ്പെട്ടേനേ അത്.!
അല്ലാഹു കുന്‍ എന്നു പറയേണ്ട താമസം അവന്‍ വിചാരിക്കുന്നതെന്തും ഉണ്ടാകും എന്നാണു ഖുര്‍ ആനില്‍ വീമ്പു പറയുന്നത്.(2:117) ശാസ്ത്രം കണ്ടെത്തിയ പ്രപഞ്ചസിദ്ധാന്തങ്ങളൊക്കെ ശരിയാണെങ്കില്‍ അലാഹു കുന്‍ [ഉണ്ടാവുക] എന്നു പറഞ്ഞിട്ടും കോടാനുകോടി കൊല്ലങ്ങള്‍ വേണ്ടിവന്നു ഇന്നത്തെ നിലയില്‍ ഒരു പ്രപഞ്ചം രൂപപ്പെട്ടു വരാന്‍ എന്നു കരുതേണ്ടി വരും . പ്രപഞ്ചഘടന പൂര്‍ണ്ണത കൈവരിച്ചു എന്നു കരുതാനും നിവൃത്തിയില്ല. അതിന്നും പരിണമിച്ചുകൊണ്ടേയിരിക്കുകയാണ്. കുന്‍ പറഞ്ഞാള്‍ ‘ഉടനെ’ അതുണ്ടാകും എന്ന വീമ്പ് വെറും പൊള്ളയാണെന്നര്‍ത്ഥം!
പൊട്ടിത്തെറി അല്ലാഹുവിന്റെ വകയാണെന്നു സമ്മതിച്ചാലും പ്രശ്നം തീരുന്നുമില്ല. പടക്കമുണ്ടാക്കാന്‍ വേണ്ട കരിമരുന്നും മറ്റും എങ്ങനെയുണ്ടായി? എവിടെനിന്നു കിട്ടി?,പൊട്ടിത്തെറിച്ചത് അല്ലാഹു തന്നെയാണോ?, പൊട്ടിത്തെറിക്കുമ്പോള്‍ അദ്ദേഹം എവിടെയാണു നിന്നത്? പൊട്ടിത്തെറിയുണ്ടാകും മുമ്പ് അല്ലാഹു എവിടെയായിരുന്നു? എന്തു ചെയ്യുകയായിരുന്നു? മൂപ്പരെങ്ങനെയാണുണ്ടായത്? എന്തിണാണുണ്ടായത്? എന്തിനാണിങ്ങനെയൊരു പ്രപഞ്ചമുണ്ടാക്കിയത്? ..... എന്നിങ്ങനെ നൂറു കൂട്ടം ചോദ്യങ്ങള്‍ ചോദിക്കാവുന്നതാണ്.
ഇതിനും ഖുര്‍ ആനില്‍ മറുമരുന്നുണ്ട്:
يٰأَيُّهَا ٱلَّذِينَ آمَنُواْ لاَ تَسْأَلُواْ عَنْ أَشْيَآءَ إِن تُبْدَ لَكُمْ تَسُؤْكُمْ وَإِن تَسْأَلُواْ عَنْهَا حِينَ يُنَزَّلُ ٱلْقُرْآنُ تُبْدَ لَكُمْ عَفَا ٱللَّهُ عَنْهَا وَٱللَّهُ غَفُورٌ حَلِيمٌ
قَدْ سَأَلَهَا قَوْمٌ مِّن قَبْلِكُمْ ثُمَّ أَصْبَحُواْ بِهَا كَافِرِينَ
"O ye who believe! Ask not questions about things which if made plain to you, may cause you trouble... Some people before you did ask such questions, and on that account lost their faith." (Quran. 5:101-102)
മനസ്സിലായില്ലേ? ഉത്തരം മുട്ടുന്ന ചോദ്യങ്ങളൊന്നും ചോദിക്കരുത്. അങ്ങനെ ചോദിച്ചവരൊക്കെ കാഫറുകളായിത്തീരുകയാണുണ്ടായതെന്ന്!
2.വിരലടയാള ശാസ്ത്രം ഖുര്‍ ആനില്‍ !
മനുഷ്യരുടെ വിരലടയാളത്തിലെ വ്യത്യാസങ്ങള്‍ കുറ്റാന്യേഷണത്തിനും മറ്റും ഉപയോഗപ്പെടുത്താമെന്ന അറിവ് ആധുനികമാണ്. എന്നാല്‍ ഈ അല്‍ഭുതജ്ഞാനം ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടിത്തിയിട്ടുണ്ടെന്നാണു ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാരുടെ മറ്റൊരു ‘ഗവേഷണഫലം’ വ്യക്തമാക്കുന്നത്. ഖുര്‍ ആന്റെ ശാസ്ത്രവല്‍ക്കരണം ദൌത്യമായി ഏറ്റെടുത്തവര്‍ ഈ അല്‍ഭുതം കണ്ടെടുത്തത് താഴെ പറയുന്ന ഖുര്‍ ആന്‍ വാക്യത്തില്‍ നിന്നാണ്.:
أَيَحْسَبُ ٱلإِنسَانُ أَلَّن نَّجْمَعَ عِظَامَهُ
بَلَىٰ قَادِرِينَ عَلَىٰ أَن نُّسَوِّيَ بَنَانَهُ
“മനുഷ്യന്‍ കരുതുന്നുവോ , അവന്റെ എല്ലുകളെ നാം ഒരുമിച്ചു കൂട്ടുന്നതേയല്ല എന്ന്;
ഇല്ലാതേ! അവന്റെ വിരലുകളെപ്പോലും ശരിപ്പെടുത്താന്‍ കഴിവുള്ളവനാണു നാം.” (75:3,4)
Yes, indeed!, We shall assemble them. We are able, in addition to assembling them, to reshape [even] his fingers, that is to say, to restore their bones just as they had been, despite their smallness: so how much more so [are We able to restore] the larger ones!
ഇവിടെ نُّسَوِّي [നുസവ്വിയ] എന്ന വാക്കിനു to reshape ,ശരിയാക്കുക; നേരെയാക്കുക എന്നൊക്കെയാണു സാമാന്യമായ അര്‍ത്ഥം. بَنَانَه [ബനാനഹു] എന്നതിന് നിങ്ങളുടെ വിരലുകള്‍ , അസ്ഥിസന്ധികള്‍ എന്നൊക്കെയാണു വിവക്ഷ. നമ്മുടെ മൃതശരീരം മണ്ണില്‍ ദ്രവിച്ചു നശിച്ച ശേഷം പുനരുത്ഥാന നാളില്‍ അതു പഴയ പടി പുനസ്ഥാപിക്കാന്‍ അല്ലാഹുവിനു ബുദ്ധിമുട്ടാകില്ലേ എന്ന സ്വാഭാവിക സംശയത്തിനുള്ള മറുപടിയായാണ് ഈ വെളിപാട് അല്ലാഹു ഇറക്കിയിരിക്കുന്നത്. ശരീരത്തിലെ വിരലുകള്‍ പോലുള്ള സൂക്ഷ്മമായ അംശങ്ങള്‍ പോലും പൂര്‍വ്വസ്ഥിതിയിലാക്കാന്‍ അല്ലാഹുവിനു യാതൊരു പ്രയാസവും കൂടാതെ കഴിയും എന്നേ ഇവിടെ അര്‍ത്ഥമാക്കുന്നുള്ളു.
എന്നാല്‍ ഗവേഷണക്കാര്‍ ഇവിടെ വിരലടയാള ശാസ്ത്രം പഠിപ്പിക്കാനാണ് അല്ലാഹു ശ്രമിക്കുന്നത് എന്നത്രേ ‘കണ്ടെത്തി’യിരിക്കുന്നത്! അതിനായി അവര്‍ നടത്തിയ കരണം മറിച്ചില്‍ ഇങ്ങനെ:
നുസ്വ്വിയ എന്നാല്‍ വ്യത്യാസപ്പെടുത്തുക എന്നും ബനാനഹ് എന്നാല്‍ വിരലടയാളങ്ങള്‍ എന്നും അര്‍ത്ഥം മാറ്റി. വിരലടയാളങ്ങള്‍ വ്യത്യാസപ്പെടുത്തി എന്നു വന്നാല്‍ വിരലടയാള ശാസ്ത്രമായില്ലേ?
ഇവിടെ മനുഷ്യര്‍ തമ്മിലുള്ള ശാരീരിക വ്യത്യാസങ്ങളെക്കുറിച്ചേയല്ല പ്രതിപാദ്യം. മരിച്ചു മണ്ണായി പ്പോയ ഒരാളുടെ ശരീരത്തിലെ സൂക്ഷ്മമായ സവിശേഷതകളെ പോലും അതേപടി പുനസ്ഥാപിക്കുന്നതിനെ സംബന്ധിച്ചുള്ള അല്ലാഹുവിന്റെ ഒരു വീംപു പറച്ചിലാണ് ഈ വാക്യത്തിലുള്‍ക്കൊള്ളുന്നത്. അതിനാല്‍ നുസവ്വിയ എന്ന വാക്കിനു വ്യത്യാസപ്പെടുത്തുക എന്നര്‍ത്ഥം കല്‍പ്പിച്ചാല്‍ പോലും ഒരു മനുഷ്യന്റെ വ്യത്യസ്തമായ വിരല്‍ത്തലപ്പുകളെ അതേപ്രകാരം വ്യത്യസ്തമാക്കി പുനസൃഷ്ടിക്കും എന്നേ അര്‍ത്ഥം വരൂ. ഒരു കയ്യിലെ അഞ്ചു വിരലുകളും നീളത്തിലും ആകൃതിയിലും വിന്യാസത്തിലും വ്യതാസമുണ്ടല്ലോ. ആ വ്യത്യാസം അതേ പടി അല്ലാഹു വീണ്ടും സൃഷ്ടിക്കും എന്നു സാരം. ഇനി ബനാനഹു എന്നതിനു നിങ്ങളുടെ വിരലല്‍ത്തലപ്പിലെ അടയാളങ്ങള്‍ എന്നാണര്‍ത്ഥമെന്നു വന്നാലും അതു രണ്ടു വ്യക്തികളുടെ വിരലടയാളങ്ങള്‍ തമ്മിലുള്ള വ്യത്യാസമാകുന്നില്ല. ഇ വാക്യത്തിന്റെ സന്ദര്‍ഭം അങ്ങനെയൊരര്‍ത്ഥം മെനയാന്‍ ഒട്ടും യോജിച്ചതല്ലതന്നെ.
അതിനാല്‍ ഈ വാക്യത്തില്‍ വിരലടയാളവും കുറ്റാന്യേഷണവും അതുപോലുള്ള ശാസ്ത്രാല്‍ഭുതങ്ങളുമൊന്നും ഇല്ല. വ്യത്യസ്തമായ അഞ്ചു വിരലുകളെയും പഴയതുപോലെ പുനരാവിഷ്കരിക്കാനൊക്കെ സര്‍വ്വ ശക്തനായ അല്ലാഹുവിനെക്കൊണ്ടു പറ്റും എന്ന് അക്കാലത്തെ ജാഹിലുകളായ അറബികളോടു പറയുക മാത്രമേ ‘അല്ലാഹു’ ഇവിടെ ചെയ്തിട്ടുള്ളു. ഇതു പറയാന്‍ മനുഷ്യരുടെ വിരലടയാളങ്ങള്‍ വ്യത്യാസമുള്ളതാണെന്ന ഒരു അല്‍ഭുതജ്ഞാനത്തിന്റെ ആവശ്യമില്ല. ഈ പറച്ചില്‍കൊണ്ടൊന്നും അല്ലാഹുവിന്റെ ജീവന്‍ ഇനിയുള്ള കാലം നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ കഴിയില്ല എന്ന തിരിച്ചറിവായിരിക്കാം വിശ്വാസികളെ ഇത്തരം സാഹസങ്ങള്‍ക്കു പ്രേരിപ്പിക്കുന്നത്. അല്ലാഹുവിന്റെയും രക്ഷകരുടെയും ഒരു ഗതികേട് എന്നല്ലാതെ എന്തു പറയാന്‍ !
പഴം തിന്നുന്ന തേനീച്ച
തേനീച്ചകളെ കുറിച്ചും പക്ഷികളെകുറിച്ചുമൊക്കെ ആധുനിക ശാസ്ത്രം ഇപ്പോള്‍ കണ്ടെത്തിയ നിരവധി അല്‍ഭുതരഹസ്യങ്ങള്‍ ഖുര്‍ ആന്‍ പണ്ടേ വെളിപ്പെടുത്തിയിരുന്നു എന്നാണു മറ്റൊരു നമ്പര്‍ ! ഇതില്‍ വല്ല കഴമ്പുമുണ്ടോ? ഖുര്‍ ആനില്‍ ഇങ്ങനെ കാണുന്നു:-
وَأَوْحَىٰ رَبُّكَ إِلَىٰ ٱلنَّحْلِ أَنِ ٱتَّخِذِي مِنَ ٱلْجِبَالِ بُيُوتاً وَمِنَ ٱلشَّجَرِ وَمِمَّا يَعْرِشُونَ
ثُمَّ كُلِي مِن كُلِّ ٱلثَّمَرَاتِ فَٱسْلُكِي سُبُلَ رَبِّكِ ذُلُلاً يَخْرُجُ مِن بُطُونِهَا شَرَابٌ مُّخْتَلِفٌ أَلْوَانُهُ فِيهِ شِفَآءٌ لِلنَّاسِ إِنَّ فِي ذٰلِكَ لآيَةً لِّقَوْمٍ يَتَفَكَّرُونَ
“മലകളിലും മരങ്ങളിലും മനുഷ്യര്‍ ഉയര്‍ത്തിയുണ്ടാക്കുന്നതിലും നീ കൂടുണ്ടാക്കുക എന്ന് നിന്റെ റബ്ബ് തേനീച്ചയ്ക്കു വഹ് യ്[ദിവ്യ ബോധനം] നല്‍കി”.(16:68)
എന്നിട്ട് എല്ലാ പഴങ്ങളില്‍നിന്നും തിന്നുകയും നിന്റെ റബ്ബ് നിശ്ചയിച്ച മാര്‍ഗ്ഗത്തില്‍ അനുസരണയോടെ പ്രവേശിക്കുകയും ചെയ്യുക. അവയുടെ വയറുകളില്‍നിന്നും നിറവ്യത്യാസമുള്ള പാനീയം പുറത്തു വരുന്നു. അതില്‍ മനുഷ്യര്‍ക്കു രോഗശമനമുണ്ട്. ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദൃഷ്ടാന്തമുണ്ട്.”(16:69)
അന്നത്തെ അറബികള്‍ക്കറിയാത്ത എന്തല്‍ഭുത വൃത്താന്തമാണീ വാക്യങ്ങളിലുള്ളത്?
തേനീച്ചകള്‍ കൂടുണ്ടാക്കുന്നതും പഴം തിന്നുന്നതും അല്ലാഹു അവയ്ക്കു `ബോധനം’ നല്‍കിയതുകൊണ്ടാണ്. തേനീച്ചകളുടെ വയറുകളില്‍ നിന്നു പുറപ്പെടുന്ന പാനീയം ഔഷധഗുണമുള്ളതാണ്. ഇത്രയും കാര്യങ്ങളാണീ ‘ദൈവ വചനങ്ങളി’ലുള്ളത്. ഇതില്‍ അല്‍ഭുതകരമായ ഒരു നൂതനജ്ഞാനവും കാണുന്നില്ല; അതേ സമയം അബദ്ധങ്ങളുണ്ടെന്നും തോന്നുന്നു. തേനീച്ച കൂടുണ്ടാക്കുന്നതും ചിലന്തി വല നെയ്യുന്നതും ഉറുമ്പ് ആഹാരം ശേഖരിക്കുനതുമൊക്കെ അല്ലാഹുവിന്റെ പ്രത്യേകം ബോധനം കിട്ടുന്നതുകൊണ്ടല്ല. ജനിതകമായ ഉള്‍പ്പ്രേരണകളാണ് എല്ലാ ജീവജാലങ്ങളുടെയും തനതു സ്വഭാവം നിലനിര്‍ത്താനും അവ അടുത്ത തലമുറയ്ക്കു കൈമാറാനും സഹായിക്കുന്നത്. ഓരോ ജീവിയുടെയും സവിശേഷ സ്വഭാവഗുണങ്ങള്‍ നിയന്ത്രിക്കപ്പെടുന്നത് ആ ജീവിയുടെ കോശങ്ങളിലെ ജനിതക ഘടകങ്ങളാലാണ്. അതു കണ്ടെത്തി വേര്‍തിരിച്ചെടുക്കാനും അവയില്‍ മാറ്റങ്ങള്‍ വരുത്താനുമൊക്കെയുള്ള സാങ്കേതിക വിദ്യകള്‍ ജൈവ സാങ്കേതിക ശാസ്ത്രം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്തും , ജീവ ലോകത്തെ എല്ലാ ‘അല്‍ഭുതങ്ങളും’ അല്ലാഹുവിന്റെ ‘ബോധന’മാണെന്നു പറയാന്‍ മാത്രമേ മതത്തിനു സാധ്യമാകുന്നുള്ളു.
തേനീച്ച എല്ലാ തരം പഴങ്ങളും തിന്നുന്നു എന്ന പ്രസ്താവന മുഹമ്മദിന്റെ ധാരണക്കുറവുകൊണ്ട് സംഭവിച്ചാതാകാം. തേനീച്ചകള്‍ ഈത്തപ്പഴത്തിലും അത്തിപ്പഴത്തിലുമൊക്കെ വന്നിരിക്കുന്നത് അദ്ദേഹം കണ്ടിരിക്കും. തേനീച്ച തേന്‍ ശേഖരിക്കുന്നത് പ്രധാനമായും പലതരം പൂക്കളില്‍നിന്നാണെന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല എന്നു വേണം കരുതാന്‍ . അല്ലെങ്കില്‍ തേനീച്ച പഴങ്ങളാണു തിന്നുന്നത് എന്നു പറയുമായിരുന്നില്ല.
തേന്‍ ഔഷധമാണ് എന്നു പ്രസ്താവിച്ചതും ബാലിശമായിപ്പോയി. പണ്ടു മുതലേ ആളുകള്‍ അതൊരു ഔഷധമെന്ന നിലയില്‍ ഉപയോഗിച്ചു വരുന്നുണ്ടെന്നതു നേരു തന്നെ. പക്ഷെ, പ്രപഞ്ചസ്രഷ്ടാവും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവം വെളിപാടു മുഖേന സ്ഥിരീകരിക്കാന്‍ മാത്രം ഔഷധവീര്യമൊന്നും തേനിനുണ്ടെന്നു തോന്നുന്നില്ല. തേന്‍ സേവിച്ചതുകൊണ്ടു മാത്രം പൂര്‍ണ്ണ സുഖം പ്രാപിക്കുന്ന ഗുരുതരമായ രോഗങ്ങളെന്തെങ്കിലും ഉള്ളതായി വൈദ്യശാസ്ത്രം തെളിയിക്കുന്നില്ല. ഏഴാം ശതകത്തിലെ സാധാരണക്കാരായ അറബികളുടെ ധാരണകള്‍ക്കുപരിയായി ശാസ്ത്രീയമായ ഒരറിവും ഇവിടെ ഖുര്‍ ആന്‍ വെളിപ്പെടുത്തുന്നില്ല എന്നു ചുരുക്കം. എന്നാല്‍ ഈ കുറവു നികത്തിക്കൊണ്ട് നമ്മുടെ ഗവേഷണക്കാരായ വ്യാഖ്യാതാക്കള്‍ ഈ സൂക്തത്തില്‍ അല്‍ഭുതകരമായ വേറെ കുറെ ശാസ്ത്ര രഹസ്യങ്ങള്‍ ഒളിഞ്ഞു കിടക്കുന്നതായും കണ്ടെത്തിയിരിക്കുന്നുവത്രേ!
കൂടുണ്ടാക്കിക്കൊള്ളുക എന്നു തേനീച്ചയ്ക്കു വഹ്യ് നല്‍കി എന്നു പറഞ്ഞേടത്ത് أَنِ ٱتَّخِذِي ‘അനിത്തഹ്ദീ’[നീ ഉണ്ടാക്കിക്കൊള്ളുക] എന്ന പദം സ്ത്രീ ലിംഗത്തിലാണുപയോഗിച്ചിട്ടുള്ളത് എന്നും , കൂടുണ്ടാക്കുന്നതും തേന്‍ ശേഖരിക്കുന്നതും പെണ്ണീച്ചകളാണെന്ന, അടുത്തകാലത്തു മാത്രം കണ്ടെത്തിയ രഹസ്യം അല്ലാഹുവിനറിയാമായിരുന്നതിനാലാണിങ്ങനെ പ്രയോഗിച്ചതെന്നുമൊക്കെയാണു പറയുന്നത്.
ഇത് അറബി ഭാഷയുടെ വ്യാകരണത്തെ സംബന്ധിച്ചും മറ്റും വേണ്ടത്ര ധാരണയില്ലത്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള ഒരു പാഴ് വേല മാത്രമാണ്. അറബിയില്‍ നഹ് ല് എന്ന വാക്ക് സ്ത്രീലിംഗപദമായാണു കണക്കാക്കപ്പെടുന്നത്. ഈച്ച പെണ്ണായാലും ആണായാലും നഹ് ല്‍ സ്ത്രീ ലിംഗപദം തന്നെ എന്നര്‍ത്ഥം. സ്ത്രീ ലിംഗപദത്തെ തുടര്‍ന്നു വരുന്ന ക്രിയയും സ്ത്രീലിംഗത്തിലുപയോഗിക്കുക എന്നതാണു പൊതു ശൈലി. കൂടുണ്ടാക്കുന്നത് ആണീച്ചയായാലും പദപ്രയോഗം അനിത്തഹ്ദീ എന്നു തന്നെയായിരിക്കും. [തഫ്സീര്‍ ഖുര്‍തുബി യില്‍ ഈ കാര്യം വിശദീകരിച്ചിട്ടുണ്ട്]
ആദ്യം ഇക്കൂട്ടര്‍ ഇവിടെ വേറൊരു വ്യാകരണപ്രശ്നമാണു പൊക്കിക്കൊണ്ടു വന്നിരുന്നത്. “അവയുടെ വയറുകളില്‍നിന്നു വരുന്ന പാനീയം” എന്നു പറഞ്ഞേടത്ത് بُطُونِهَا ‘ബുതൂനിഹാ’ എന്നു പ്രയോഗിച്ചതില്‍ ശാസ്ത്രമുണ്ട് എന്നായിരുന്നു വാദം. വയറുകള്‍ എന്ന് ബഹുവചനത്തില്‍ പറയാന്‍ കാരണം ഒരീച്ചയ്ക്കു തന്നെ ഒന്നിലധികം വയറുകളുള്ളതിനാലാണ് , അതു ശാസ്ത്രം തെളിയിച്ചിട്ടുണ്ട് എന്നൊക്കെയായിരുന്നു കസര്‍ത്ത്. ഈച്ചകള്‍ എന്നു ബഹുവചനത്തില്‍ പറയുമ്പോള്‍ വയറുകള്‍ എന്നു പറയുന്നതുപോലെ ഖുര്‍ ആനില്‍ പലേടത്തും പ്രയോഗിക്കുന്നതു ശ്രദ്ധയില്‍ പെട്ടതുകൊണ്ടായിരിക്കാം ഈ വാദം ഇപ്പോള്‍ പറയുന്നില്ല.
ഈ വാദമനുസരിച്ച് നബിയുടെ ഭാര്യമാര്‍ക്ക് രണ്ടിലേറെ ഹൃദയങ്ങളുണ്ടായിരുന്നു എന്നും പറയേണ്ടി വരും! ഇതാ നോക്കൂ:-
إِن تَتُوبَآ إِلَى ٱللَّهِ فَقَدْ صَغَتْ قُلُوبُكُمَا وَإِن تَظَاهَرَا عَلَيْهِ فَإِنَّ اللَّهَ هُوَ مَوْلاَهُ وَجِبْرِيلُ وَصَالِحُ الْمُؤْمِنِينَ وَالْمَلاَئِكَةُ بَعْدَ ذَلِكَ ظَهِيرٌ
“നിങ്ങളിരുവരും പശ്ചാതപിച്ചാല്‍ നിങ്ങള്‍ക്കു നല്ലത്. നിങ്ങളുടെ ഹൃദയങ്ങള്‍ നേര്‍വഴിയില്‍നിന്നും വ്യതിചലിച്ചിട്ടുണ്ട്.”(66:4)
നബിയുടെ ഭാര്യമാരായിരുന്ന ഹഫ്സയും ആയിഷയും തമ്മില്‍ വഴക്കും തല്ലും നടന്ന ഒരു സന്ദര്‍ഭത്തിലാണ് ഈ ചക്കൊളോത്തിപ്പോരിലിടപെട്ടു കൊണ്ട് അല്ലാഹു ഈ വെളിപാടിറക്കിയത്. ഇതില്‍ രണ്ടു പേരുടെ ഹൃദയങ്ങള്‍ എന്നു സൂചിപ്പിക്കാന്‍ قُلُوبُكُمَا ‘ഖുലൂബുകുമാ’ എന്ന പദമാണ് ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. രണ്ടിലേറെ ഹൃദയങ്ങളുണ്ടെങ്കിലേ അറബിയില്‍ ഈ വാക്കു പ്രയോഗിക്കൂ. രണ്ടാള്‍ക്കും ഓരോ ഹൃദയമേ ഉള്ളുവെങ്കില്‍ ‘ഖല്‍ബകുമാ’ എന്നേ പറയാവൂ. ഇതു ഖുര്‍ ആനിലെ അനേകം വ്യാകരണത്തെറ്റുകളിലൊന്നു മാത്രം.
ഇപ്രകാരം ഭാഷാപ്രയോഗങ്ങളെയൊക്കെ വ്യാഖ്യാനിച്ച് അല്‍ഭുതം മെനഞ്ഞെടുക്കാന്‍ പുറപ്പെട്ടാല്‍ അല്ലാഹു തന്നെ ഒരാളല്ല അനേകം പേരാണെന്നും തെളിയിക്കാന്‍ പ്രയാസമില്ല. !. ഇതാ മറ്റൊരു ഉദാഹരണം:-
حَتَّىٰ إِذَا جَآءَ أَحَدَهُمُ ٱلْمَوْتُ قَالَ رَبِّ ٱرْجِعُونِ
“അങ്ങനെ അവരില്‍ ഒരാള്‍ക്കു മരണം വന്നെത്തുമ്പോള്‍ അവന്‍ പറയും , എന്റെ രക്ഷിതാവേ (നിങ്ങളെല്ലാവരും കൂടി) എന്നെ മടക്കിത്തരുവിന്‍ ”(23:99)
ഇവിടെ رَبِّ ٱرْجِعُون “റബ്ബിര്‍ജി ഊന്‍ ”എന്നു ബഹുവചനത്തില്‍ പ്രയോഗിച്ചതിനാല്‍ റബ്ബ് ഒരാളല്ല; അനവധി പേരാണെന്നു വരുന്നു. പൂജകബഹുവചനം കൊണ്ട് അല്ലാഹുവിനെ ആദരിക്കുന്ന പതിവും അറബി ഭാഷയിലില്ലെന്നാണു തോന്നുന്നത്. ഇതും അല്ലാഹുവിന്റെ കിതാബിലെ ഗുരുതരമായ വ്യാകരണത്തെറ്റുകളിലൊന്നാണ്.
പരാഗണം അല്ലാഹുവിന്റെ കണ്ടുപിടുത്തമോ?
وَأَرْسَلْنَا ٱلرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ ٱلسَّمَآءِ مَاءً فَأَسْقَيْنَاكُمُوهُ وَمَآ أَنْتُمْ لَهُ بِخَازِنِينَ
“വഹിച്ചു കൊണ്ടു പോകുന്ന കാറ്റുകളെ നാം അയച്ചു.
എന്നിട്ട് ആകാശത്തുനിന്നും നാം വെള്ളം ഇറക്കി.” (15:22)
And We send the winds as fertilisers, to fertilise the clouds, whereupon they fill up with water, and send down out of the heaven, [out of] the clouds, water, rain, so that We give it to you to drink, for you are not the storers thereof, that is, the stores thereof are not in your control.
ഈ സൂക്തത്തിലെ 'ലവാകിഹ് ' لَوَاقِحَ എന്ന വാക്കിനു മേഘവാഹികളായ, നീരാവി വഹിക്കുന്ന, ജലാംശങ്ങള്‍ വഹിച്ച എന്നൊക്കെയാണു മിക്ക പരിഭാഷകരും അര്‍ത്ഥം നല്‍കിക്കാണുന്നത്. കാറ്റുകള്‍ വഹിക്കുന്നത് എന്തിനെയാണെന്നു ഖുര്‍ ആന്‍ വ്യക്തമാക്കുന്നില്ല. എങ്കിലും തുടര്‍ന്ന് മഴയുടെ കാര്യമാണു പറഞ്ഞിട്ടുള്ളത് എന്നതിനാല്‍ അതു മേഘത്തെ വഹിക്കുന്ന കാര്യമാണെന്നാണു വ്യാഖ്യാതക്കള്‍ പൊതുവെ നല്‍കുന്ന വിശദീകരണം. ഫലങ്ങളെ ഉല്പാദിപ്പിക്കുന്ന എന്ന അര്‍ത്ഥത്തിലും ഈ പദം ഉപയോഗിക്കാറുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഇതു ചൂണ്ടിക്കാണിച്ചുകൊണ്ട് പൂമ്പൊടി വഹിച്ചുകൊണ്ട് പരാഗണത്തെ സഹായിക്കുന്ന കാര്യമാണിവിടെ പറയുന്നതെന്നും , ശാസ്ത്രം സമീപകാലത്തു മാത്രം കണ്ടെത്തിയ ഈ കാര്യം പണ്ടേ ഖുര്‍ ആന്‍ വെളിവാക്കിയിരിക്കുന്നു എന്നുമൊക്കെയാണിവിടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണത്തിലേര്‍പ്പെട്ട നമ്മുടെ ആധുനിക മുഫസ്സിറുകളില്‍ ചിലരുടെ കണ്ടെത്തല്‍ !
ഇവിടെ പരാമര്‍ശവിഷയം പരാഗണമാണെന്നതിനു തന്നെ തെളിവില്ല. ഇനി അതാണു വിഷയമെന്നു വന്നാല്‍ പോലും ഇക്കാര്യത്തില്‍ അല്‍ഭുതകരമായ പുത്തന്‍ അറിവുകളൊന്നുമില്ല. കാറ്റിലൂടെ പരാഗണം നടക്കുന്ന കാര്യം മാത്രമല്ല , കൃത്രിമമായി പരാഗണം നടത്തി ഈത്തപ്പഴത്തിന്റെയും മറ്റും വിളവു വര്‍ദ്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യ പോലും അന്നത്തെ കൃഷിക്കാരായ അറബികള്‍ക്കറിയാമായിരുന്നു. ഇക്കാര്യത്തില്‍ സര്‍വ്വജ്ഞത നടിച്ച് അഭിപ്രായം പറഞ്ഞ ‘പ്രവാചകന്‍’ ഭീമമായ അബദ്ധം പിണയുകയും ഒടുവില്‍ അതു മാറ്റിപ്പറയേണ്ടി വരികയും ചെയ്ത സംഭവം ബുഖാരി മുദ്ധരിക്കുന്ന ഹദീസില്‍ തന്നെയുണ്ട്.
കൃത്രിമ പരാഗണം നടത്തി വിളവു വര്‍ദ്ധിപ്പിക്കുന്നതിനെപ്പറ്റി ‘ദൈവദൂത’ന്റെ അഭിപ്രായമറിയാനെത്തിയ കൃഷിക്കരോട് , “അല്ലാഹു ഉദ്ദേശിച്ചാല്‍ മാത്രമേ വിളവു വര്‍ദ്ധിക്കൂ എന്നും പരാഗണം കൊണ്ടു വിശേഷമൊന്നുമില്ലെന്നും” നബി നിര്‍ദ്ദേശിച്ചുവത്രേ. അതനുസരിച്ച് കൃഷിക്കാര്‍ ആ തവണ കൃത്രിമ പരാഗണം വേണ്ടെന്നു വെച്ചു. വിളവു പതിവിലും വളരെ മോശമാവുകയായിരുന്നു ഫലം! അക്കാര്യം അവര്‍ വീണ്ടും പ്രവാചകനെ കണ്ടു പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “ഭൌതിക കാര്യങ്ങളില്‍ നിങ്ങള്‍ക്കു തന്നെയാണു അറിവു കൂടുതലുള്ളത്. അതിനാല്‍ നിങ്ങളുടെ യുക്തം പോലെ ചെയ്തുകൊള്ളുക.”
അറബികള്‍ക്കജ്ഞാതമായ അല്‍ഭുതജ്ഞാനമായിരുന്നില്ല പരാഗണം എന്നു ചുരുക്കം.
എല്ലാ കാര്യവും ജിബ് രീല്‍ തന്നെ അറിയിച്ചുകൊണ്ടിരിക്കുന്നു എന്ന അവകാശവാദവുമായി സകല വിഷയങ്ങളിലും തലയിട്ട് അഭിപ്രായം പറഞ്ഞുകൊണ്ടിരുന്ന മുഹമ്മദിന് പറ്റിയ നിരവധി അമളികളിലൊന്നു മാത്രമായിരുന്നു ഈ കൃഷിയുപദേശം!
ചിന്തിക്കുന്നവര്‍ക്ക് ഇതിലും ഒരു പാടു ദൃഷ്ടാന്തങ്ങളുണ്ട്.!!
പക്ഷികളെ താങ്ങിപ്പിടിക്കുന്നത് അല്ലാഹു!
ആകാശത്ത് വട്ടമിട്ടു പറക്കുകയും വായുവിനെ കീറിമുറിച്ച് അതിശീഘ്രം സഞ്ചരിക്കുകയും ചെയ്യുന്ന പക്ഷികള്‍ എക്കാലത്തും മനുഷ്യര്‍ക്കൊരു വിസ്മയം തന്നെയായിരുന്നു. കൌതുകപൂര്‍വ്വം അവയെ നിരീക്ഷിച്ച മനുഷ്യര്‍ ഒരു കാലത്ത് പറവകളെപ്പോലെ വാനസഞ്ചാരം നടത്തുന്നതു സ്വപ്നം കണ്ടിരുന്നു. മണിക്കൂറില്‍ 7000 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാവുന്ന വിമാനങ്ങള്‍ കണ്ടു പിടിച്ച ആധുനിക മനുഷ്യനു പക്ഷേ പക്ഷികളുടെ ആകാശ ഗമനം ഇന്നൊരല്‍ഭുതമല്ല. പറക്കലിന്റെ പ്രകൃതി രഹസ്യം അവനിന്നറിയാം. മുഹമ്മദ് ജീവിച്ച കാലത്താകട്ടെ , പക്ഷികള്‍ക്കു താഴെ വീഴാതെ പറക്കാന്‍ കഴിയുന്നതിന്റെ ശാസ്ത്രം വിശദീകരിക്കാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. മനുഷ്യനറിയാത്തതൊന്നും അവന്റെ ദൈവങ്ങള്‍ക്കും അറിയുവാനിടയില്ലല്ലോ! ഇതാ ഖുര്‍ ആനില്‍ ഒന്നാന്തരമൊരു ദൃഷ്ടാന്തം :-
أَلَمْ يَرَوْاْ إِلَىٰ ٱلطَّيْرِ مُسَخَّرَٰتٍ فِي جَوِّ ٱلسَّمَآءِ مَا يُمْسِكُهُنَّ إِلاَّ ٱللَّهُ إِنَّ فِي ذٰلِكَ لأََيٰتٍ لِّقَوْمٍ يُؤْمِنُونَ
ആകാശത്ത് അധീനമാക്കപ്പെട്ട പക്ഷികളെ അവര്‍ കാണുന്നില്ലേ? അല്ലാഹു അല്ലാതെ ആരാണ് അവയെ പിടിച്ചു നിര്‍ത്തുന്നത്? (16:79)
Have they not observed the birds [how they are] made subservient, disposed to [be able to] fly, in the air of heaven?, that is, in the air between the heaven and the earth. Nothing holds them, when they draw in their wings or open them, lest they fall, except God, by His power. Indeed in that there are signs for a people who believe, [the signs] which are that they have been created in a way that enables them to fly, as well as the creation of the air in such a way that it allows for flight, and the holding of them [up in the air so that they do not fall].
പക്ഷികള്‍ പറക്കുമ്പോള്‍ അവ താഴെ വീഴാതിരിക്കുന്നത് ദൈവം അവയെ പിടിച്ചു നിര്‍ത്തുന്നതു കൊണ്ടാണെന്ന ലളിതയുക്തിക്കപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആന്‍ ഇവിടെ അവതരിപ്പിക്കുന്നില്ല. അതേ സമയം ഖുര്‍ ആന്റെ ഈ പോരായ്മയും ആധുനിക പണ്ഡിതന്മാര്‍ പരിഹരിച്ചിരിക്കുന്നു. !
‘ഖുര്‍ ആനും പക്ഷി ശാസ്ത്രവും’ എന്ന പേരില്‍ തന്നെ നിരവധി പുസ്തകങ്ങളും വീഡിയോ ചിത്രങ്ങളുമെല്ലാം ഇതിനകം പുറത്തു വന്നിട്ടുണ്ട്. പറക്കാന്‍ സഹായകമായ ശരീരഘടന തൊട്ട് , ഭൂഖണ്ഡങ്ങള്‍ താണ്ടി ദേശാന്തര ഗമനം നടത്തുന്ന പറവകളെ , ദിശയും മാര്‍ഗ്ഗവും തെറ്റാതെ മടങ്ങിയെത്താന്‍ സഹായിക്കുന്ന ജനിതക രഹസ്യം വരെ , സവിസ്തരം വിശകലനം ചെയ്യുന്ന ഈ രചനകള്‍ പക്ഷിശാസ്ത്ര പഠനത്തിനു വളരെ സഹായകം തന്നെ . പക്ഷേ ആദ്യാവസാനം സൂക്ഷിച്ചു വായിച്ചാലും ഖുര്‍ ആനിലെന്തു പക്ഷിവിജ്ഞാനമാണുള്ളതെന്ന് മാത്രം ആര്‍ക്കും പിടി കിട്ടുകയില്ല. !
പക്ഷിയുടെ ശരീരഘടനയും സൌന്ദര്യവും വര്‍ണ്ണിച്ച ശേഷം , ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെ വാഴ്ത്തുകയും പരിണാമവാദത്തെ പരിഹസിക്കുകയും ചെയ്യുന്നു വെന്നല്ലാതെ ഖുര്‍ ആന്റെ ദൈവികത സ്ഥാപിക്കാനുതകുന്ന യാതൊന്നും ഈ കൃതികളിലോ ചിത്രങ്ങളിലോ പ്രതിപാദിക്കുന്നില്ല.
വിശ്വാസികളായ ആളുകള്‍ക്ക് ഈ കെട്ടുകാഴ്ച്ചകള്‍ കണ്ട് “ഹാവൂ ഇതൊക്കെ നമ്മുടെ ഖുര്‍ ആനിലും ഉണ്ടല്ലോ!” എന്ന് ഊറ്റം കൊള്ളാന്‍ ഇതൊക്കെ ധാരാളം മതിയാകും. പക്ഷെ യുക്തിബോധം മരവിച്ചിട്ടില്ലാത്ത സ്വതന്ത്ര ചിന്തകരെ ഇങ്ങനെയൊക്കെ വിഡ്ഡികളാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.
പക്ഷികള്‍ പറക്കുമ്പോള്‍ അവയെ വീഴാതെ പിടിച്ചു നിര്‍ത്തുന്നത് വായുമര്‍ദ്ദമാണല്ലോ. വായുമര്‍ദ്ദത്തിന്റെ പര്യായമാണോ അല്ലാഹു ? ആകാശത്തു നിന്നു മഴ ഇറക്കുന്നത് അല്ലാഹുവാണെന്നു ഖുര്‍ ആന്‍ പറയുമ്പോള്‍ , സൂര്യതാപം, വായുവിന്റെ മര്‍ദ്ദം, വെള്ളത്തിന്റെ അവസ്ഥാമാറ്റം എന്നിങ്ങനെയുള്ള പല പ്രകൃതി പ്രതിഭാസങ്ങളും ഒത്തു ചേര്‍ന്നുണ്ടാകുന്ന മഴ യില്‍ അല്ലാഹുവിന്റെ റോള്‍ ഏതാണ്? പ്രകൃതിനിയമങ്ങള്‍ എന്നതാണോ അല്ലാഹു എന്നതിന്റെ അര്‍ത്ഥം? തേനീച്ച കൂടുണ്ടാക്കുന്നത് പാരമ്പര്യ ജനിതക ഗുണങ്ങളുടെ ഫലമാണെങ്കില്‍ അല്ലാഹുവിന്റെ ‘വഹ് യ്’ , എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതും പ്രകൃതിയിലെ വ്യവസ്ഥകള്‍ എന്നല്ലേ? മുഹമ്മദിനു അല്ലാഹു ഇറക്കിക്കൊടുത്ത വഹ് യും ആ ഗണത്തിലുള്‍പ്പെടുമോ? എങ്കില്‍ മുഹമ്മദിന്റെ ബുദ്ധിയിലുണ്ടായ തോന്നലുകള്‍ എന്നു മാത്രം അര്‍ത്ഥം നല്‍കിയാല്‍ പോരേ? അപ്പോള്‍ മുട്ടത്തു വര്‍ക്കിയുടെയും പമ്മന്റെയും കൃതികളും ‘ദൈവികം’ തന്നെയാകുമല്ലോ? എന്റെ ബ്ലോഗെഴുത്തും ദൈവത്തിന്റെ ‘വഹ് യു’ തന്നെയല്ലേ?
ഒരു ചര്‍ച്ചയും പ്രതീക്ഷിക്കുന്നില്ല .എങ്കിലും ചോദിക്കുവാ , ചുമ്മാ!
How Birds Fly
It has become a major tool in Muslim dawah ("invitation", i.e. efforts to convince others of the truth of Islam) to claim that the divine origin of the Qur'an is proven by its amazing scientific accuracy that can only be from God, giving details that were impossible for Muhammad to know in his time, since they were only discovered recently.
Many of these Muslims claims are examined in our section Qur'an & Science, and so far we have not seen even one that withstands close scrutiny.
However, there are plenty of passages in the Qur'an that are clearly wrong in scientific terms, and those certainly need to be considered in this discussion as well. This short article will look at one such verse of the Qur'an making a statement about the flight of birds:
Do they not look at the birds, held poised in the midst of (the air and) the sky?
Nothing holds them up but (the power of) God.
Verily in this are signs for those who believe. Surah 16:79 Yusuf Ali
The author of the Qur'an tells us that birds are a sign to encourage belief (in the existence and power of Allah) since there is no natural reason why they are suspended between the earth and the sky. It is only by Allah's miraculous power that birds are able to fly and do not fall down to earth.
A couple of questions to consider:
Are airplanes also held in the air only by the power of God? Is every plane that makes it to its destination another unexplainable miracle?
Have not scientists and engineers carefully calculated the forces and designed the wings of airplanes in a manner as to carry the plane from continent to continent?
Birds fly by the same aerodynamic principles that airplanes use. Humans, physicists and engineers, have studied those principles in detail. They have formulated exact mathematical equations of aerodynamics and based on those equations, they have built airplanes.
Muhammad could apparently not imagine that air itself could hold up anything. Everything that one may throw up in the air comes falling down quickly, whether dead things like stones or pieces of wood, or living things like a mouse or a cat. So, he apparently concluded, it must be merely the power of Allah who decided to hold up the birds in the air. He could not see a natural reason. The author of the Quran simply did not understand what is going on.
This lack of comprehension, or better, this ERROR, has been enshrined in the Quran in Surah 16:79.
Interestingly, those Muslims who seek to convince others of the scientific miracle of the Qur'an argue exactly like the third line of this Qur'an verse. They claim that the scientific accuracy of the Qur'an is a sign from God, so that people may believe in the Qur'an as the word of God.
Do they not look at the birds, held poised in the midst of (the air and) the sky?
Nothing holds them up but (the power of) God.
Verily in this are signs for those who believe. Surah 16:79 Yusuf Ali
However, given that the second line of this verse is wrong, i.e. the part that gives the reason or evidence for the conclusion in the third line, this invalidates the conclusion and this verse becomes instead a sign for the disbelievers that the Qur'an does not come from God since the Creator would certainly know that it is the air itself that carries the bird, i.e. the density of the air in interaction with the shape of the bird and its wings that holds up the bird in its flight.
There is still a miracle: God created the physical properties of the air, and the shapes of the birds in this exact way so that they could fly. Believers will still recognize this to be a sign of the existence and wisdom of God. However, the God who designed creation in this way would certainly not have told us that there is no reason in the created order that the birds are able to fly.
The author of the Qur'an could easily have said:
Do they not look at the birds, held poised in the midst of (the air and) the sky?
Although you cannot fly, God created birds in a special form so that the air can carry them.
The air carries the birds like the water carries your ships.
Verily in this are signs for those who believe.
The people at the time had built ships for centuries and understood that it is a design question that makes ship float on the water. They did not understand the design principles of birds yet. But formulating it in this way, God could have communicated that it is a design issue, and that it is the air that carries the birds. Since flying was not yet understood at the time, a verse like the above could legitimately be seen as giving supernatural insight. It would have made a correct statement in a way the people could have understood, i.e. by analogy to something they were used to. All these words and concepts were familiar. There is no reason why the author could not have spoken this way.
However, the way the verse is formulated in the Qur'an, it is in error, and is testifying that the Qur'an originated from a human author who was simply ignorant and could not imagine that there is a natural reason (i.e. one that is built into creation without needing the direct intervention of God) that would account for the flight of birds.
പര്‍വ്വതങ്ങളും ഭൂമികുലുക്കവും
وَأَلْقَىٰ فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِكُمْ وَأَنْهَاراً وَسُبُلاً لَّعَلَّكُمْ تَهْتَدُونَ
وَجَعَلْنَا فِي ٱلأَرْضِ رَوَاسِيَ أَن تَمِيدَ بِهِمْ وَجَعَلْنَا فِيهَا فِجَاجاً سُبُلاً لَّعَلَّهُمْ يَهْتَدُونَ
“മനുഷ്യരെയും കൊണ്ട് ഭൂമി ചെരിയാതിരിക്കാന്‍ അതില്‍ പര്‍വ്വതങ്ങള്‍ ഉറപ്പിച്ചു...” (16:15); (21:31)
ഭൂമി ഇളകാതിരിക്കാനാണ് കുന്നുകളും മലകളും കൊണ്ട് കുറ്റിയടിച്ചിരിക്കുന്നതെന്ന് ഖുര്‍ ആനില്‍ പല തവണ ആവര്‍ത്തിക്കുന്നുണ്ട്. ഭമിയെ ഒരു വിരിപ്പു പോലെ പരത്തി വിരിച്ച ശേഷമാണ് ഇപ്രകാരം കുറ്റിയടിച്ച് ഉറപ്പിച്ചിട്ടുള്ളത്. തുണിയും ഒട്ടകത്തോലുമൊക്കെ നിലത്തു വിരിച്ച് അതു കാറ്റത്തു പറന്നു പോകാതിരിക്കാന്‍ കുറ്റി തറയ്ക്കുന്നതും കല്ലുകൊണ്ടും മറ്റും ഭാരം കയറ്റി വെക്കുന്നതും നബിയും കണ്ടിരിക്കും. ഭൂമി ഒരു വലിയ വിരിപ്പായി സങ്കല്‍പ്പിച്ച അദ്ദേഹം പര്‍വ്വതങ്ങളെ അതിന്റെ കുറ്റികളായി സങ്കല്‍പ്പിച്ചതു സ്വാഭാവികമാണ്. (വിരിപ്പു പറന്നു പോകാതിരിക്കാന്‍ കുറ്റി ഭൂമിയുമായി ചേര്‍ത്താണു തറയ്ക്കുന്നത്. എന്നാല്‍ ഭൂമിപ്പരപ്പ് ഇളകാതിരിക്കാന്‍ എന്തിനോട് ചേര്‍ത്താണു ആണി അടിക്കുന്നത് എന്നു വ്യക്തമല്ല!)
ഇവിടെയും ഖുര്‍ ആന്‍ പ്രസ്താവനയ്ക്ക് ഒരു ശാസ്ത്രക്കുപ്പായം അണിയിക്കാന്‍ ഗവേഷകര്‍ ശ്രമിച്ചു കാണുന്നു. ഭൂവല്‍ക്കത്തിലെ കുന്നുകളും മലകളും ഭൂകമ്പം തടയാന്‍ സഹായിക്കുന്നുണ്ട് എന്നാണു ശാസ്ത്രജ്ഞരുടെ മേല്‍വിലാസമുള്ള ചിലര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത്. പര്‍വ്വതങ്ങള്‍ക്കു വേരുകളുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും അതാണു കുറ്റിയെന്നും ആണിയെന്നുമൊക്കെ പറയാന്‍ കാരണമെന്നും അവര്‍ വ്യാഖ്യാനിക്കുന്നു.
ഭൂകമ്പം തടയുന്നതില്‍ പര്‍വ്വതങ്ങള്‍ക്കെന്തെങ്കിലും പങ്കുള്ളതായി ശാസ്ത്രം പറയുന്നില്ല. മാത്രമല്ല, പര്‍വ്വതങ്ങള്‍ പലതും രൂപം കൊണ്ടിട്ടുള്ളതു തന്നെ ഭൂകമ്പം മൂലവും അഗ്നി പര്‍വ്വതസ്ഫോടനം മൂലവുമാണെന്നാണു നിഗമനം. ഭൂമിയുടെ ഉപരിതലത്തോടു ചേര്‍ന്നുള്ള ഫലകങ്ങള്‍ (പാറയടുക്കുകള്‍ ) തെന്നി മാറുന്നതാണു ഭൂമി കുലുക്കം. ഭൂമിയുടെ അന്തര്‍ഭാഗത്തുള്ള ഉരുകിയ ലാവയുടെ മര്‍ദ്ദവ്യതിയാനങ്ങളും ഉയര്‍ന്ന ഊഷ്മാവുമാണ് ഇതിനു കാരണം.
ഭൂകമ്പം മൂലം വര്‍ഷം തോറും പതിനായിരക്കണക്കിനാളുകള്‍ മരിക്കുന്നു. കൊടിയ ദുരിതങ്ങള്‍ തുടര്‍ന്നു കൊണ്ടേ ഇരിക്കുന്നു. ഭൂവുപരിതലത്തിലെ പാറയുടെ ദുര്‍ബലഘടനയും ഭൂഗര്‍ഭത്തിലെ ഉയര്‍ന്നതാപനിലയും നിയന്ത്രിച്ച് ഭൂമി കുലുക്കം ഇല്ലാതാക്കാന്‍ ദൈവത്തിനു കഴിയുന്നില്ല! മലകള്‍ കൊണ്ടു കുറ്റിയടിച്ചതു കൊണ്ടൊന്നും ഈ മഹാദുരന്തത്തിനു യാതൊരു ശമനവും കാണുന്നില്ല. പ്രതിവര്‍ഷം ശരാശരി ഒരു ലക്ഷത്തോളം ഭൂകമ്പങ്ങള്‍ ഉണ്ടാകുന്നു എന്നാണു കണക്ക്. ശക്തി കൂടിയ കുലുക്കങ്ങള്‍ മാത്രമേ വലിയ അപകടങ്ങള്‍ക്കിടവരുത്താറുള്ളു. ഖുര്‍ ആന്‍ പറയും പോലെ മലകളും കുന്നുകളും കൊണ്ട് ഭൂകമ്പം തടയപ്പെടുന്നുവെങ്കില്‍ മലമ്പ്രദേശങ്ങളില്‍ ഭൂകമ്പം കുറഞ്ഞും സമതലങ്ങളില്‍ അതു കൂടിയും കാണപ്പെടേണ്ടതാണ്. എന്നാല്‍ വസ്തുത മറിച്ചാണ്. അല്ലാഹുവിന്റെ ‘കുറ്റികള്‍ ’ ഏറെയുള്ള പ്രദേശങ്ങളും ഭൂകമ്പപ്രദേശങ്ങള്‍ തന്നെ. ഏറ്റവും വലിയ കുറ്റിയാണല്ലോ ഹിമാലയം. അതിന്റെ മുകളിലാണ് അടുത്ത കാലത്ത് ഏറെ ദുരന്തം വിതച്ച നിരവധി ഭൂമികുലുക്കങ്ങള്‍ ഉണ്ടായത്. ഇന്ത്യക്കെതിരെ വിശുദ്ധ ജിഹാദിലേര്‍പ്പെട്ട ഇസ്ലാമിസ്റ്റ് ഭീകരരാണ് അടുത്ത കാലത്ത് കാശ്മീര്‍ മലനിരകളിലുണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചത്. പതിനായിരക്കണക്കിനാളുകള്‍ പള്ളികളും മറ്റും തകര്‍ന്നടിഞ്ഞ് അതിനടിയില്‍ പെട്ടു ശ്വാസം മുട്ടി മരിച്ചു. ആരാധനാലയങ്ങളെ പോലും രക്ഷിക്കാനാകാതെ അല്ലാഹുവിനു പോലും നിസ്സഹയാനാകേണ്ടി വരുന്നു പലപ്പോഴും.
ചെരുപ്പിനൊപ്പിച്ചു കാലു ചെത്തുന്ന വ്യാഖ്യാനക്കാര്‍ എന്തൊക്കെയോ മുടന്തന്‍ ന്യായങ്ങള്‍ മെനയുന്നു എന്നല്ലാതെ ഭൂകമ്പവും ഖുര്‍ ആന്‍ പറയുന്ന കുറ്റിയടിക്കലും തമ്മില്‍ ഒരു ബന്ധവുമില്ല.
പൊന്തിപ്പറക്കുന്ന പര്‍വ്വതം!
وَإِذ نَتَقْنَا ٱلْجَبَلَ فَوْقَهُمْ كَأَنَّهُ ظُلَّةٌ وَظَنُّوۤاْ أَنَّهُ وَاقِعٌ بِهِمْ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ
“അവര്‍ക്കു മേല്‍ ഒരു കുട പോലെ നാം പര്‍വ്വതത്തെ ഉയര്‍ത്തുകയും അത് തങ്ങളുടെ മേല്‍ വീഴുക തന്നെ ചെയ്യുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്ത സന്ദര്‍ഭം...”(7:171)
وَرَفَعْنَا فَوْقَهُمُ ٱلطُّورَ بِمِيثَاقِهِمْ وَقُلْنَا لَهُمُ ٱدْخُلُواْ ٱلْبَابَ سُجَّداً وَقُلْنَا لَهُمْ لاَ تَعْدُواْ فِي ٱلسَّبْتِ وَأَخَذْنَا مِنْهُمْ مِّيثَاقاً غَلِيظاً
“പര്‍വ്വതത്തെ അവരുടെ തലയ്ക്കു മേല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാം അവരോട് കരാര്‍ വാങ്ങി..”(4:154)(2:63)وَإِذْ أَخَذْنَا مِيثَاقَكُمْ وَرَفَعْنَا فَوْقَكُمُ ٱلطُّورَ خُذُواْ مَآ ءَاتَيْنَٰكُم بِقُوَّةٍ وَٱذْكُرُواْ مَا فِيهِ لَعَلَّكُمْ تَتَّقُونَ
ആരാധന അല്ലാഹുവിനു മാത്രമായി പരിമിതപ്പെടുത്തുന്നതിനും തൌറാത്തില്‍ വിശ്വസിക്കുന്നതിനും തയ്യാറാകാതെ പുറം തിരിഞ്ഞു നിന്ന ഇസ്രായീല്യരെ അല്‍പ്പം ‘ഗുണ്ടായിസം’ പ്രയോഗിച്ച് കീഴ്പ്പെടുത്താമെന്ന തീരുമാനപ്രകാരമാണു അല്ലാഹു ഇപ്രകാരമൊരു അല്‍ഭുതം കാട്ടിയതെന്നാണു വ്യാഖ്യാനം. ‘ഇതാ ഇപ്പോള്‍ വീഴും!’ എന്ന മട്ടില്‍ ഒരു ഭീമന്‍ പര്‍വ്വതം അവരുടെ തലക്കു മേല്‍ പൊന്തിപ്പറന്നു എന്നാണു ഖുര്‍ ആന്‍ വ്യാഖ്യാതാക്കള്‍ പറയുന്നത്. ഖുര്‍ ആനിലെ ശാസ്ത്ര വെളിപാടുകള്‍ കണ്ട് ഇസ്ലാം സ്വീകരിച്ചവരും ദീനിന്റെ വക്കീലന്മാരായി രംഗത്തു വന്ന ശാസ്ത്രജ്ഞന്മാരും ഇതിന്റെ ശാസ്ത്രീയ പൊരുളൊന്നു വിശദീകരിക്കാമോ?
THE SEAS NOT MINGLING WITH ONE ANOTHER
Muslims claim that the verses 55:19-20 are proof of the scientific miracle of the Quran
"He has let loose the two seas, converging together, with a barrier between them they do not break through."
The popular site of Harunyahya claims
"This property of the seas, that is, that they meet and yet do not intermix, has only very recently been discovered by oceanographers. Because of the physical force called "surface tension," the waters of neighbouring seas do not mix. Caused by the difference in the density of their waters, surface tension prevents them from mingling with one another, just as if a thin wall were between them.
It is interesting that, during a period when there was little knowledge of physics, and of surface tension, or oceanography, this truth was revealed in the Qur'an."
Then they show the above picture and comment:
"There are large waves, strong currents, and tides in the Mediterranean Sea and the Atlantic Ocean. Mediterranean Sea water enters the Atlantic by Gibraltar. But their temperature, salinity, and densities do not change, because of the barrier that separates them."
Was the knowledge that waters of different salinity, density and temperature do not mix unknown to anyone prior to Muhammad? Not really. A thousand years before Muhammad Aristotle wrote the following:
“The drinkable, sweet water, then, is light and is all of it drawn up: the salt water is heavy and remains behind,” Meteorology Book 2 Chapter 2
It is clear that at the time of Aristotle, people knew that waters of different density and salinity do not mix.
The following picture is from the red sea. Obviously the sailors navigating in that sea must have noticed the difference of color between the waters.
Also it seems that Muslims do not understand the phenomenon at all. The sill of Gibraltar, the barrier that separates the Atlantic from Mediterranean is not responsible for not letting the two waters to mix. The waters do not mix because of the difference in their density, salinity and temperature.
Furthermore the separation of these waters are not permanent. The waters of various densities, salinities and temperatures eventually mix. The phenomenon is short lived and is observerabe only when the two bodies of water meet. It is like pouring milk in the cup of coffee. At first one can see that milk creates a current inside the coffee but eventually they mix.
Is Muhammad talking about the Waters of Atlantic and Mediterranean sea? No! There is no such mention in the Quran. It could be any two bodies of water. Was this phenomenon unknown to people at the time of Muhammad? No! This is quite an observable phenomenon. Anyone who has seen a delta where rivers carrying colored sediments enter the sea or where two rivers of different colors or two seas meet, can see that for a long distance the two waters keep apart. Muhammad had not been to many seas. But there is no reason to believe that he had not heard of this curious phenomenon from those who had been. The knowledge was known to all seamen and people loved to share the stories of their adventures. Therefore this verse is not a miracle. It is a casual statement of a curious phenomenon that he had heard and was impressed by it but without understanding the physics behind it. He thought it is the work of a deity called Allah that keeps the waters apart.
As the verse 25:53 makes it clear, Muhammad is talking about two seas one with sweet and palatable and the other with salty and bitter water.
"And He it is Who hath given independence to the two seas (though they meet); one palatable, sweet, and the other saltish, bitter; and hath set a bar and a forbidding ban between them." [Pickthal translation].
The water in both Atlantic and Mediterranean are salty. Therefore this verse does not refer to any two seas but to the waters at estuary where an arm of the sea extends inland to meet the river. In this case there is no “forbidding partitions” between the waters as Muhammad said and they eventually mix. On one side we have the fresh waters of the river running into the sea and on the other side we have the salty water of the sea being pushed away. In between the two we have a mixture of the two waters. The Islamic sites claim this water in between, acts as the barrier. This statement is simply asinine to say the least. The waters eventually keep mixing until all the salt water and sweet water become one. The mixed water between the two waters is not the barrier but the reverse. It is the mixture of the two.
One Muslim insisted that despite the fact that the phenomenon was known, at that time it is still a miracle because Muhammad was illiterate and he could not have known this and he insisted that I prove that Muhammad had heard this from someone.
I find this quite absurd. If I write the theory of relativity and claim this is revealed to me and I never heard of Einstein, it is not up to you to prove I have heard of him. It is up to me to prove I have not.
Here what we did is prove that this knowledge existed prior to Muhammad. People knew that waters of different density do not mix and they could observer it. Despite that Muhammad assumes that the waters never mix. Which is obviously incorrect. De states that there is a barrier between the waters, which is of course untrue. These verses point to Muhammad’s ignorance and they are no miracles at all.
ബഹിരാകാശത്ത് ഓക്സിജന്‍ ഇല്ലെന്ന് ഖുര്‍ ആന്‍ !
َمَن يُرِدِ ٱللَّهُ أَن يَهْدِيَهُ يَشْرَحْ صَدْرَهُ لِلإِسْلَٰمِ وَمَن يُرِدْ أَن يُضِلَّهُ يَجْعَلْ صَدْرَهُ ضَيِّقاً حَرَجاً كَأَنَّمَا يَصَّعَّدُ فِي ٱلسَّمَآءِ كَذٰلِكَ يَجْعَلُ ٱللَّهُ ٱلرِّجْسَ عَلَى ٱلَّذِينَ لاَ يُؤْمِنُونَ
ഈ സൂക്തത്തിനു മൌദൂദിയുടെ പരിഭാഷ ഇങ്ങനെ:
“ആര്‍ക്ക് അലാഹു സന്മാര്‍ഗ്ഗമരുളണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം അവന്‍ ഇസ്ലാമിനു വേണ്ടി തുറന്നു കൊടുക്കുന്നു. ആരെ അവന്‍ ദുര്‍മ്മാര്‍ഗ്ഗത്തിലാക്കണമെന്ന് ഇച്ഛിക്കുന്നുവോ , അയാളുടെ ഹൃദയം സങ്കുചിതമാക്കുകയും ചെയ്യുന്നു. (ഇസ്ലാമിനെ ഓര്‍ക്കുന്നതു തന്നെ) അയാള്‍ക്കു തന്റെ ജീവന്‍ മാനത്തേക്കുയര്‍ന്നു പോകുന്നതു പോലെ അസഹ്യമായി അനുഭവപ്പെടുന്നു.” (6:125)
ഖുര്‍ ആനിലെ ശാസ്ത്രീയ സത്യങ്ങളെ അനാവരണം ചെയ്യാന്‍ തൂലികയേന്തിയ മറ്റൊരു പണ്ഡിതന്‍ നല്‍കുന്ന പരിഭാഷയും വ്യാഖ്യാനവും ഇങ്ങനെ:
“വല്ലവനും അല്ലാഹു മാര്‍ഗ്ഗ ദര്‍ശനം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇസ്ലാമിലേക്ക് അവന്റെ ഹൃദയം വിശാലമാക്കിക്കൊടുക്കും. പിഴവിലാക്കാനുദ്ദേശിച്ചാല്‍ അവന്റെ ഹൃദയത്തെ കുടുസ്സായി തീരെ ഇടുങ്ങിയതായി അവന്‍ വെക്കുന്നു. അവന്‍ ആകാശത്തില്‍ കയറിപ്പോവുകയാണ് എന്ന പോലെ.”
“മേലോട്ടു സഞ്ചരിക്കുന്ന ഒരാള്‍ക്ക് 35000 നാഴിക കഴിഞ്ഞാല്‍ ഓക്സിജന്‍ ലഭിക്കുകയില്ല. ഓക്സിജന്‍ അതിനു താഴെ മാത്രമേ ലഭിക്കുകയുള്ളു എന്ന സത്യം അടുത്ത കാലത്താണു അറിവായത്. ഖുര്‍ ആനിതു നേരത്തേ പഠിപ്പിച്ചിരുന്നു. ”(ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും. പേജ് 17)
ആകാശത്തേക്കു പറന്നകലുന്ന പക്ഷികളും മറ്റും ചെറുതായി ചെറുതായി വരുന്നതു പോലെ അവിശ്വാസികളുടെ ഹൃദയങ്ങളും ചുരുങ്ങിച്ചുരുങ്ങി വരും എന്ന ഒരു ഉപമയാണിവിടെ ഖുര്‍ ആന്‍ അവതരിപ്പിക്കുന്നത്. ഇതൊക്കെ ബഹിരാകാശ ശാസ്ത്രമായി വ്യാഖ്യാനിച്ചു കാടു കയറുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഖുര്‍ ആനിനെയും അല്ലാഹുവിനെയും കൊച്ചാക്കുകയല്ലേ ചെയ്യുന്നത്? ദൈവത്തിന്റെ കൃതിയാണിതെന്ന് വിശ്വസിക്കുന്നവര്‍ക്ക് ആ കൃതിയില്‍ ഇതു പോലെ എന്തു തന്നിഷ്ടവും പ്രയോഗിക്കാന്‍ ധൈര്യം വരുമോ? .ഇവരൊന്നും യഥാര്‍ത്ഥത്തില്‍ വിശ്വാസികളേയല്ല. വിശ്വാസം വിറ്റു കാശാക്കുന്ന കള്ള നാണയങ്ങളാണ്.
ആകാശത്ത് ഓക്സിജനില്ലെന്നൊക്കെ മനുഷ്യരോടു പറയാന്‍ ദൈവമുദ്ദേശിച്ചിരുന്നുവെങ്കില്‍ അതൊക്കെ വളച്ചുകട്ടില്ലാതെ നേരെയങ്ങു പറഞ്ഞാല്‍ പോരെ?
അല്ലാഹുവനു ഓക്സിജനെപ്പറ്റിയൊക്കെ വല്ല പിടിപാടുമുണ്ടായിരുന്നൊ? ഹൃദയം കുടുസ്സാകുന്നതിനെ പറ്റി പറഞ്ഞത് മനസ്സ് ഇടുങ്ങിപ്പോകുന്ന കാര്യമല്ലേ? അതെങ്ങനെ ഓക്സിജന്റെ കുറവാകുന്നത്? വിശ്വാസികളുടെ വിശ്വാസം നിലനിര്‍ത്താന്‍ ഇമ്മാതിരി വിഡ്ഡിത്തങ്ങള്‍ എഴുന്നള്ളിക്കേണ്ട അവശ്യമുണ്ടോ? വിശ്വാസികളല്ലാത്തവരെ ഇതു പോലുള്ള പൊള്ളവാദങ്ങള്‍ കൊണ്ട് വിഡ്ഡികളാക്കാമെന്നാണോ ഇവരൊക്കെ ധരിച്ചു വെച്ചിട്ടുള്ളത്?
ഇലക്ട്രോണും പ്രോടോണും ഖുര്‍ ആനില്‍ !
سُبْحَانَ ٱلَّذِي خَلَق ٱلأَزْوَاجَ كُلَّهَا مِمَّا تُنبِتُ ٱلأَرْضُ وَمِنْ أَنفُسِهِمْ وَمِمَّا لاَ يَعْلَمُونَ
“എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ പരിശുദ്ധന്‍ ; ഭൂമി ഉല്‍പ്പാദിപ്പിക്കുന്നതില്‍ നിന്നും അവരുടെ ശരീരത്തില്‍നിന്നും അവര്‍ക്ക് അറിയാത്തതില്‍ നിന്നും.”(36:36)
ഇലക്ട്രോണിനു നെഗറ്റിവ് ചാര്‍ജ്ജും പ്രോടോണിനു പോസിറ്റിവ് ചാര്‍ജ്ജുമാണുള്ളത്. ഇക്കാര്യം 1400 കൊല്ലം മുന്‍പ് ഖുര്‍ ആന്‍ വെളിപ്പെടുത്തിയതു കണ്ടില്ലേ? കാര്യം മനസ്സിലായില്ലെങ്കില്‍ ഇതാ വ്യാഖ്യാനം :
“എല്ലാ വസ്തുക്കള്‍ക്കും ഇണകളുണ്ട് എന്ന സൂക്തം അഭിനവഗവേഷണങ്ങളിലേക്കു വെളിച്ചം പകരുന്നു. വൈദ്യുതിയുടെയും പരമാണുവിന്റെയും ഘടകങ്ങള്‍ കണ്ടു പിടിച്ചത് പത്തൊമ്പതാം നൂറ്റാണ്ടിലാണ്. വൈദ്യുതിയുടെ പോസിറ്റീവ് നെഗറ്റീവ് എന്നീ ഘടകങ്ങളണ് അവയുടെ ഗുണനിലവാരം സൃഷ്ടിക്കുന്നത്. കാന്തത്തിലും സൌത്ത് പോള്‍ നോര്‍ത്ത് പോള്‍ എന്നീ ഘടകങ്ങളുണ്ട്. പതിനെട്ടാം നൂറ്റാണ്ടു വരെ പരമാണു, വിഭജനം സ്വീകരിക്കാത്ത ചെറിയ ഘടകമാണെന്നായിരുന്നു ധാരണ. 1858ല്‍ തോംസണ്‍ എന്ന ശാസ്ത്രജ്ഞന്‍ ആറ്റം വിഭജിച്ചു. അതിലെ ഇലക്ട്രോണ്‍ എന്ന ഘടകം കണ്ടു പിടിച്ചു. ഇതിനു നെഗറ്റീവ് ഗുണമാണുള്ളത്. റൂഥര്‍ഫോര്‍ഡാണു പോസിറ്റീവ് ചാര്‍ജ്ജുള്ള പ്രോടോണ്‍ കണ്ടു പിടിച്ചത്. അന്തിമ വിശകലനത്തില്‍ വസ്തുക്കളെല്ലാം ആറ്റമാണ്. അതിന്റെ ഗുണനിലവാരവും രണ്ടിനങ്ങള്‍ കൊണ്ടാണു ശാസ്ത്രം വിശദീകരിക്കുന്നത്. തൊണ്ണൂറോളം വരുന്ന പരമാണുക്കള്‍ പലവിധത്തിലും സങ്കലനം ചെയ്തിട്ടുള്ളതാണ് പ്രാപഞ്ചിക വസ്തുക്കള്‍ . അഖിലവും ഇണകളാണെന്ന ഖുര്‍ ആന്റെ അധ്യാപനം എത്ര ശാസ്ത്രീയമാണ്. ! ” (ഖുര്‍ ആനും ശാസ്ത്രീയ സത്യങ്ങളും പേജ് 24)
ഇവിടെ ഈത്തപ്പന പോലുള്ള സസ്യങ്ങള്‍ ആണ്‍ സസ്യവും പെണ്‍ സസ്യവുമായി വ്യത്യാസപ്പെട്ടിരിക്കുന്നതും ജന്തുക്കള്‍ ഇണകളായി ജീവിക്കുന്നതും കണ്ടു മനസ്സിലാക്കിയതു കൊണ്ടായിരിക്കാം ഇണവര്‍ഗ്ഗങ്ങള്‍ എന്നു മുഹമ്മദ് പ്രസ്താവിച്ചത്. അതില്‍ അറബികള്‍ക്കറിയാത്ത കാര്യമൊന്നുമില്ല. പ്രപഞ്ചത്തിലുള്ള എല്ലാ വസ്തുക്കളും ഇണകളാണെന്നിവിടെ പറഞ്ഞിട്ടുമില്ല. എല്ലാ ഇണവര്‍ഗ്ഗങ്ങളെയും സൃഷ്ടിച്ചവന്‍ എന്നാണുള്ളത്. പരമാണു ഘടകങ്ങളെക്കുറിച്ചൊക്കെ ശാസ്ത്രജ്ഞന്മാര്‍ കഷ്ടപ്പെട്ടു കണ്ടു പിടിച്ച കാര്യങ്ങളൊക്കെ വിളമ്പിയതു കണ്ടാല്‍ , ഇതൊക്കെ ഖുര്‍ ആന്‍ വായിച്ചു കണ്ടു പിടിച്ചതാണെന്നു തോന്നും. ഇതൊക്കെ ഈ കിതാബില്‍ പറഞ്ഞതാണെങ്കില്‍ പിന്നെ അതൊക്കെയങ്ങു കണ്ടു പിടിക്കാന്‍ എന്തേ ഈ ഖുര്‍ ആന്‍ ശാസ്ത്രക്കാര്‍ ഇതയും കാലം ശ്രമിക്കാതിരുന്നത്? ഇനി കണ്ടു പിടിക്കാനുള്ള കാര്യമെങ്കിലും ഈ ഗവേഷണ്‍ക്കാര്‍ക്കു മുന്‍ കൂട്ടി പറഞ്ഞു കൂടേ?
എല്ലാ തരം ജീവികളും ഇണകളായാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും പഴങ്ങള്‍ക്കെല്ലാം ഈരണ്ടു വീതം ഇണകളുണ്ടെന്നും ഖുര്‍ ആനിലെ വേറെ ചില സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ട് ചിലര്‍ വ്യാഖ്യാനിക്കുന്നു. പഴങ്ങളിലെ ഇണകള്‍ പൂക്കളിലെ ആണ്‍പെണ്‍ ബീജങ്ങളാണെന്നും ജീവികളെല്ലാം ഇണ ചേര്‍ന്നാണു പ്രത്യുല്പാദനം നടത്തുന്നതെന്നുമാണു വാദം.
ഒരു തരത്തിലുള്ള ഇണചേരലും കൂടാതെ അലൈംഗിക പ്രത്യുല്പാദനം നടത്തുന്ന കോടിക്കണക്കിനു സസ്യങ്ങളും ജന്തുക്കളും പ്രകൃതിയിലുണ്ടെന്ന കാര്യം ഈ വ്യാഖ്യാനക്കാര്‍ക്കറിയില്ല. എല്ലാ ജീവജാലങ്ങള്‍ക്കും ഇണകളുണ്ട് എന്നാണു ഖുര്‍ ആനിലുള്ളതെങ്കില്‍ അതു ശാസ്ത്രവിരുദ്ധമാണെന്ന കാര്യത്തില്‍ സംശയമില്ല.
കുടുമയ്ക്കുള്ളിലെ കുബുദ്ധി !
മക്കയില്‍ പ്രവാചകന്റെ ശത്രുപക്ഷത്തു നില കൊണ്ട ഖുറൈഷി പ്രമാണിമാരെ പുലഭ്യം പറയുന്ന നിരവധി വെളിപാടുകളുണ്ട് ഖുര്‍ ആനില്‍ .ആ കൂട്ടത്തില്‍ പെട്ടതാണ് 96-ആം അദ്ധ്യായത്തിലെ 8 മുതല്‍ 16 വരെയുള്ള വാക്യങ്ങള്‍ . ക അബയില്‍ നമസ്കരിക്കുന്നതില്‍നിന്ന് ഒരിക്കല്‍ മുഹമ്മദിനെ തടഞ്ഞ ഒരു ഖുറൈഷി നേതാവിനെതിരെയാണ് കോപാകുലനായി ‘അല്ലാഹു’ ഇങ്ങനെ പ്രതികരിച്ചത്:-
كَلاَّ لَئِن لَّمْ يَنتَهِ لَنَسْفَعاً بِٱلنَّاصِيَةِ
نَاصِيَةٍ كَاذِبَةٍ خَاطِئَةٍ
“വേണ്ടാ, അവന്‍ വിരമിക്കുന്നില്ലെങ്കില്‍ നിശ്ചയമായും ആ കുടുമ നാം പിടിച്ചു വലിക്കുക തന്നെ ചെയ്യും ; കള്ളത്തരം പറയുന്ന കുടുമ; ചെറ്റത്തരം കാട്ടുന്ന കുടുമ!” (96:15, 16)
ഇവിടെ ‘നാസ്വിയ’ എന്ന പദത്തിന് കുടുമ, ഉച്ചി, മൂര്‍ദ്ധാവ് എന്നൊക്കെയാണ് വിവിധ പരിഭാഷകര്‍ അര്‍ത്ഥം നല്‍കിയിട്ടുള്ളത്. കുതിരയെ നിയന്ത്രിക്കുക എന്നതിന് നാസ്വിയ പിടിച്ചു വലിക്കുക എന്നാണ് അറബികള്‍ അക്കാലത്തു പറഞ്ഞിരുന്നത്.
ഖുര്‍ ആനില്‍ തന്നെ പലയിടത്തും ഈ പ്രയോഗമുണ്ട്. ഒരുദാഹരണം നോക്കുക:
إِنِّي تَوَكَّلْتُ عَلَى ٱللَّهِ رَبِّي وَرَبِّكُمْ مَّا مِن دَآبَّةٍ إِلاَّ هُوَ آخِذٌ بِنَاصِيَتِهَآ إِنَّ رَبِّي عَلَىٰ صِرَاطٍ مُّسْتَقِيمٍ
“നിശ്ചയമായും , എന്റെ റബ്ബും നിങ്ങളുടെ റബ്ബും ആയ അല്ലാഹുവിന്റെ മേല്‍ ഞാന്‍ ഭാരമേല്‍പ്പിച്ചിരിക്കുന്നു. അല്ലാഹു നാസ്വിയ പിടിച്ചു [നിയന്ത്രിക്കുന്ന ] നിലയിലല്ലാതെ ഒരു ജന്തുവും ഇല്ല തന്നെ. നിശ്ചയമായും റബ്ബ് നേര്‍മാര്‍ഗ്ഗത്തില്‍ തന്നെ.”(11:56)
ഈ വാക്യത്തിനു വ്യാഖ്യാനമായി അമാനി മൌലവി എഴുതുന്നു:
“നാസ്വിയത് എന്ന വാക്ക് തലയുടെ മുന്‍ ഭാഗം, അഥവാ നെറുക് എന്ന അര്‍ത്ഥത്തിലും , ആ ഭാഗത്തുള്ള മുടി അഥവാ കുടുമ എന്ന അര്‍ത്ഥത്തിലും ഉപയോഗിക്കാറുണ്ട്. ഒരാള്‍ മറ്റൊരാളുടെ നിയന്ത്രണത്തിനും ചൊല്‍പ്പടിക്കും വിധേയനാകുമ്പോള്‍ അവന്‍ അവന്റെ നെറുകു പിടിച്ചിരിക്കുകയാണെന്നും അവന്റെ നെറുക് അവന്റെ കയ്യിലാണെന്നും അറബി ഭാഷയില്‍ പറയാറുണ്ട്. ഇതനുസരിച്ചാണ് 56-ആം വചനത്തില്‍ എല്ലാ ജീവികളുടെയും നെറുക് പിടിച്ചവനാണ് അല്ലാഹു എന്നു പറഞ്ഞിരിക്കുന്നത്. ..” [ഖുര്‍ ആന്‍ വിവരണം]
എന്നാല്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷണക്കാര്‍ , അല്‍ഭുതകരമായ ശാസ്ത്ര സൂചനകള്‍ കണ്ടെടുക്കുന്നതിന്റെ ഭാഗമായി , കുടുമയെ നെറ്റിയാക്കി മാറ്റുകയും ,നെറ്റി എന്നാല്‍ തലച്ചോറിന്റെ മുന്‍ഭാഗത്തുള്ള pre frontal area എന്നാണുദ്ദേശ്യമെന്നു കണ്ടെത്തുകയും ചെയ്തിരിക്കുന്നു. എന്തിനാണെന്നല്ലേ?
മനുഷ്യരെ പാപം ചെയ്യാനും അക്രമം പ്രവര്‍ത്തിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നത് മസ്തിഷ്കത്തിന്റെ ഈ ഭാഗമാണെന്ന് ആധുനിക ശാസ്ത്രം കണ്ടു പിടിച്ചിട്ടുണ്ടത്രേ! അക്കാര്യം 1400 കൊല്ലം മുമ്പേ ‘അല്ലാഹു’ തന്റെ വെളിപാടിലൂടെ സൂചിപ്പിക്കുകയായിരുന്നു പോലും !!
ഇപ്രകാരം മനുഷ്യ മസ്തിഷ്കത്തിന്റെ ഘടനയെക്കുറിച്ചും ബുദ്ധിയുടെ പ്രവര്‍ത്തനത്തെകുറിച്ചുമുള്ള ശാസ്ത്രസൂചനകള്‍ ഒളിപ്പിച്ചു വെച്ചു എന്നു പറയുന്ന ഖുര്‍ ആനില്‍ മനസ്സിന്റെയും ബുദ്ധിയുടെയും കേന്ദ്രമായി വര്‍ണിക്കപ്പെട്ടിട്ടുള്ളത് തലച്ചോറല്ല; ഹൃദയമാണെന്ന വസ്തുത ഈ ശാസ്ത്രജ്ഞാനികള്‍ മറച്ചു വെക്കുന്നു.
ഏതാനും ഉദാഹരണങ്ങള്‍ കാണുക:
كَذَلِكَ يَطْبَعُ ٱللَّهُ عَلَىٰ قُلُوبِ ٱلَّذِينَ لاَ يَعْلَمُونَ
"ആ വിവരദോഷികളുടെ ഹൃദയങ്ങളില്‍ അല്ലാഹു മുദ്ര വെക്കും." (30:59)
وَمَنْ أَظْلَمُ مِمَّن ذُكِّرَ بِآيَٰتِ رَبِّهِ فَأَعْرَضَ عَنْهَا وَنَسِيَ مَا قَدَّمَتْ يَدَاهُ إِنَّا جَعَلْنَا عَلَىٰ قُلُوبِهِمْ أَكِنَّةً أَن يَفْقَهُوهُ وَفِي ءَاذَانِهِمْ وَقْراً وَإِن تَدْعُهُمْ إِلَىٰ ٱلْهُدَىٰ فَلَنْ يَهْتَدُوۤاْ إِذاً أَبَداً
"....ഖുര്‍ ആന്‍ ഗ്രഹിക്കാതിരിക്കാന്‍ അവരുടെ ഹൃദയങ്ങള്ക്കു മേല്‍ അവന്‍ മൂടി അണിഞ്ഞിരിക്കുന്നു...."(18:57)
لِّيَجْعَلَ مَا يُلْقِي ٱلشَّيْطَانُ فِتْنَةً لِّلَّذِينَ فِي قُلُوبِهِم مَّرَضٌ وَٱلْقَاسِيَةِ قُلُوبُهُمْ وَإِنَّ ٱلظَّالِمِينَ لَفِي شِقَاقٍ بَعِيدٍ
"പിശാചിന്റെ വെളിപാടുകള്‍, ഹൃദയങ്ങളില്‍ ഒരു തരം രോഗമുള്ളവര്‍ക്കും ഹൃദയങ്ങള്‍ കടുത്തു പോയവര്‍ക്കും ഒരു പരീക്ഷണമാണ്...." (22:53)
يٰنِسَآءَ ٱلنَّبِيِّ لَسْتُنَّ كَأَحَدٍ مِّنَ ٱلنِّسَآءِ إِنِ ٱتَّقَيْتُنَّ فَلاَ تَخْضَعْنَ بِٱلْقَوْلِ فَيَطْمَعَ ٱلَّذِي فِي قَلْبِهِ مَرَضٌ وَقُلْنَ قَوْلاً مَّعْرُوفاً
"(നബിയുടെ ഭാര്യമാരേ)..... നിങ്ങള്‍ സൌമ്യമായി സംസാരിക്കരുത്. ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ അതു കേട്ടു മോഹിക്കും...." (33:32)
إِن تَكْفُرُواْ فَإِنَّ ٱللَّهَ غَنِيٌّ عَنكُمْ وَلاَ يَرْضَىٰ لِعِبَادِهِ ٱلْكُفْرَ وَإِن تَشْكُرُواْ يَرْضَهُ لَكُمْ وَلاَ تَزِرُ وَازِرَةٌ وِزْرَ أُخْرَىٰ ثُمَّ إِلَىٰ رَبِّكُمْ مَّرْجِعُكُـمْ فَيُنَبِّئُكُـمْ بِمَا كُنتُمْ تَعْمَلُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
أَلا إِنَّهُمْ يَثْنُونَ صُدُورَهُمْ لِيَسْتَخْفُواْ مِنْهُ أَلا حِينَ يَسْتَغْشُونَ ثِيَابَهُمْ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ إِنَّهُ عَلِيمٌ بِذَاتِ ٱلصُّدُورِ
"......നിശ്ചയമായും അവന്‍ നെഞ്ചിലുള്ളതിനെ അറിയുന്നവനാണ്." (39:7)(11:5)
മനുഷ്യമനസ്സിനെ സംബന്ധിച്ചും ബുദ്ധിയെ സംബന്ധിച്ചും പരാമര്‍ശിക്കുന്നേടത്തെല്ലാം ഹൃദയം, നെഞ്ച് എന്നീ വാക്കുകളാണ് ഖുര്‍ ആന്‍ പ്രയോഗിച്ചിട്ടുള്ളത്. തലച്ചോറിനെ കുറിച്ചോ അതിന്റെ പ്രവര്‍ത്തനത്തെ കുറിച്ചോ ഒരു സൂചനയും ഖുര്‍ ആനിലൊരിടത്തും കാണുന്നില്ല. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്ത് മസ്തിഷ്കമാണു മനസ്സിന്റെ കേന്ദ്രമെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. മനുഷ്യര്‍ക്കറിയാത്തതൊന്നും അവന്റെ ദൈവങ്ങള്‍ക്കും അറിയുവാന്‍ സാധിക്കുകയില്ലല്ലോ! അതിനാല്‍ ഹൃദയമാണു മനസ്സിന്റെ കേന്ദ്രമെന്ന പാരമ്പര്യ അന്ധവിശ്വാസത്തെ ശരി വെക്കുക മാത്രമേ ‘അല്ലാഹു’വും ചെയ്യുന്നുള്ളു. ഈ വിവരക്കേടെല്ലാം സമര്‍ത്ഥമായി മറച്ചു പിടിച്ചുകൊണ്ടാണ് ഇല്ലാത്ത അര്‍ത്ഥങ്ങളും വ്യാഖ്യാനങ്ങളും നെയ്തുണ്ടാക്കി ഇക്കൂട്ടര്‍ വിഡ്ഡി വേഷം കെട്ടുന്നത്.
അല്ലാഹു കുടുമ പിടിച്ചു വലിക്കും എന്നു പറഞ്ഞത് സാന്ദര്‍ഭികമായ ഒരു രോഷപ്രകടനം മാത്രമായിരുന്നു. ക അബയില്‍ നിസ്കരിക്കുന്നത് തടഞ്ഞതിലുള്ള അരിശം തീര്‍ക്കാന്‍ മുഹമ്മദ് മൊഴിഞ്ഞ വെളിപാടു മാത്രമാണിത്. കുടുമ തലച്ചോറാണെന്നു വ്യാഖ്യാനിക്കുന്നവര്‍ അള്ളാഹുവിന്റെ പിടിച്ചു വലി എന്താണെന്നും കൂടി വിശദീകരിക്കേണ്ടതുണ്ട്. മുടി പിടിച്ചു വലിക്കും പോലെ തലച്ചോറിന്റെ ഉള്ളില്‍ കയറി പിടിവലി നടത്താന്‍ പറ്റുകയില്ലല്ലോ.
ഇസ്ലാമിക ലോകം വിലക്കെടുത്ത ചില പടിഞ്ഞാറന്‍ കുടുമ കളാണ് ഇത്തരം പരിഹാസ്യമായ കസര്‍ത്തുകള്‍ക്കു പിന്നിലെ മുഖ്യ സൂത്രധാരകരെന്നതും ശ്രദ്ധേയമാണ്.
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !!
ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും .
ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു.
നിസ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.
Tuesday, May 19, 2009
Thursday, May 14, 2009
ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ ..............?
salaam said...
മാഷേ..കണ്ണ് കൊണ്ട് കേള്‍ക്കാനും , കാതുകൊണ്ട് കാണാനും, വായ് കൊണ്ട് കേള്‍ക്കാനും, ശ്രമിക്കാതിരിക്കുക.
മേല്‍പറഞ്ഞ അവയവങ്ങള്‍ ഉപയോഘിച്ചു സുഘമായി ജീവിക്കുക! ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ വികലമായ പോസ്ടിങ്ങുകള്‍ നടത്തി കടന്നാക്രമിക്കുന്നത്.
salaam ന്റെ ചോദ്യം വളരെ പ്രസക്തം തന്നെ. അതില്‍ അല്‍പ്പം കാര്യമില്ലാതെയുമില്ല. മനുഷ്യര്‍ക്ക് പല പ്രതിസന്ധി ഘട്ടങ്ങളിലും ഒരാശ്വാസമേകുന്ന ജീവിതത്തിനു സ്വന്തമായി അര്‍ഥം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് അര്‍ത്ഥം പ്രദാനം ചെയ്യുന്ന നിരുപദ്രവകരമായ വിശ്വാസങ്ങളെ അന്ധമായി എതിര്‍ക്കേണ്ടതില്ല. ദൈവ വിശ്വാസം മാത്രമല്ല, മറ്റു ചില അന്ധവിശ്വാസങ്ങള്‍ക്കും ഇതു ബാധകമാണ്. സായിബാബ ജപിച്ചു നല്‍കിയ ഒരു മോതിരമോ, പാണക്കാട്ടെ തങ്ങള്‍ മന്ത്രിച്ചു നല്‍കിയ ഒരു ഏലസ്സോ ഒരു പാവം വിശ്വാസി ധരിക്കുന്നുവെങ്കില്‍ അയാള്‍ക്കത് ആശ്വാസം നല്‍കുന്നുവെങ്കില്‍ അതിനെ നാമെന്തിനെതിര്‍ക്കണം? ഖബറിനടുത്തു പോയി പ്രാര്‍ഥിക്കുമ്പോള്‍ ഒരാള്‍ക്ക് ആശ്വാസം കിട്ടുന്നുവെങ്കില്‍ ശിര്‍ക്കാരോപിച്ച് അയാളെ നാമെന്തിന് എതിര്‍ക്കണം?
പക്ഷെ വിശ്വാസങ്ങള്‍ക്ക് ഈയൊരു നിഷ്കളങ്കമായ മാനം മാത്രമാണോ ഉള്ളത്? ലോകത്തെവിടെയും ഒരു മനുഷ്യനും സമാധാനമായി അന്തിയുറങ്ങാന്‍ പറ്റാത്തവിധം കൊടും ഭീകരന്മാര്‍ ആക്രമങ്ങള്‍ നടത്തുമ്പോള്‍ , ആ ഭീകരര്‍ക്ക് അതിനു പ്രചോദനമാകുന്നത് അവരുടെ ദൈവവിശ്വാസമാണെങ്കില്‍ ആ വിശ്വാസത്തെ നമുക്ക് നിഷ്കളങ്കമായി കാണാന്‍ ആവുമോ? ഒരു ചാവേര്‍ ഭീകരന്റെ മനശ്ശാസ്ത്രത്തെ കുറിച്ചൊന്നു ചിന്തിച്ചു നോക്കുക. അയാള്‍ക്ക് ഏറ്റവും വിലപ്പെട്ട അയാളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടാണ് അയാള്‍ മറ്റുള്ളവരെ കൊല്ലാന്‍ സ്വയം ബോമ്പായി പൊട്ടിത്തെറിക്കുന്നത്. ഈ കടും കൈക്ക് പ്രേരകമാകാന്‍ മാത്രം തീവ്രമാണയാളുടെ വിശ്വാസമെങ്കില്‍ ആ വിശ്വാസത്തെ ഒരു മനുഷ്യസ്നേഹിക്ക് എതിര്‍ക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ?
ഒരാളുടെ വിശ്വാസങ്ങള്‍ അന്യര്‍ക്ക് ഒരു തരത്തിലും ഉപദ്രവമാകുന്നില്ലെങ്കില്‍ ആ വിശ്വാസം എതിര്‍ക്കപ്പെടേണ്ടതില്ല. “നിങ്ങളുടെ അയല്‍ വാസി മറ്റൊരു ദൈവത്തെയാണാരാധിക്കുന്നതെങ്കില്‍ അയാളോടു പരുഷമായി മാത്രം പെരുമാറുക” എന്നു വെളിപാടുരുവിടുന്ന വൃത്തി കെട്ട ദൈവങ്ങളിലുള്ള വിശ്വാസം എതിര്‍ക്കപ്പെടേണ്ടതു തന്നെയല്ലേ? ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത് എന്നു വേദോപദേശം നല്‍കുന്നത് ദൈവമാണെങ്കില്‍ ആ ദൈവ വിശ്വാസം നിഷ്കളങ്കമാണോ? ഫിത്ന അവസാനിക്കുകയും ദീന്‍ മുഴുവന്‍ അല്ലാഹുവിന്റെതാകും വരെ വാളെടുത്ത് യുദ്ധം ചെയ്യുവിന്‍ എന്നു കല്‍പ്പിക്കുന്ന ദൈവം നന്മയോ തിന്മയോ ? മനുഷ്യന്റെ കഴുത്തു വെട്ടുന്നതും മിണ്ടാപ്രാണികളെ കൂട്ടക്കശാപ്പു ചെയ്യുന്നതും കണ്ട് പുളകം കൊള്ളുന്ന ഗോത്ര ദൈവങ്ങളെ നമുക്കു വേണോ? ഭാര്യാഭര്‍ത്തക്കന്മാര്‍ തമ്മില്‍ പിണങ്ങിപ്പിരിഞ്ഞാല്‍ അല്‍പ്പ കാലത്തിനു ശേഷം അവരെ ഒന്നിപ്പിക്കാനാണു മനുഷ്യത്വമുള്ളവരൊക്കെ ശ്രമിക്കുക. എന്നാല്‍ നിങ്ങളുടെ ദൈവം പ്രാകൃതമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ട് ഈ പാവം മനുഷ്യരുടെസ്വകാര്യതയില്‍ കയ്യേറ്റം നടത്താന്‍ മതപ്രമാണികളെ പ്രേരിപ്പിക്കുന്നു. ഞാന്‍ സ്നേഹസംവാദം ബ്ലോഗില്‍ ഇട്ട ഊരുവിലക്കിന്റെ കഥ നോക്കുക.
വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്റെ കഴുത്തു വെട്ടാന്‍ ആജ്ഞ നല്‍കുന്ന അല്ലാഹു വിനെപ്പോലുള്ള പ്രാകൃത ദൈവങ്ങള്‍ മനുഷ്യത്വത്തെ കൊഞ്ഞനം കാട്ടുമ്പോള്‍ ആ ദൈവവിശ്വാസത്തെ നിഷ്കളങ്കമായി കാണാനാവുമോ? തങ്ങളുടെ മതത്തെ കുറിച്ച് ഒരു എതിരഭിപ്രായം പറയുന്നവരെ പോലും ഓടിച്ചിട്ടു പിടിച്ച് കൊല്ലണമെന്നാജ്ഞാപിക്കുന്ന താലിബാന്‍ ദൈവങ്ങളെ എതിര്‍ക്കണ്ടേ? നൌഷാദിന്റെ കണ്ണുകള്‍ക്കു നേരെ കത്തി ചൂണ്ടിയ ദൈവത്തെ അംഗീകര്‍ക്കാനാവുമോ? സ്വന്തം നാട്ടിലെ മതന്യൂനപക്ഷങ്ങള്‍ക്ക് അല്‍പ്പം നീതി കൊടുക്കൂ എന്നു മാത്രം പറഞ്ഞതിന്റെ പേരില്‍ ഒരു എഴുത്തുകാരിയെ ലോകത്തൊരിടത്തും ജീവിക്കാന്‍ അനുവദിക്കില്ല എന്നു പറയുന്ന ഭ്രാന്തന്മതത്തെയും ഈ ഭ്രാന്തിനു വെളിപാടുഭാഷ്യം നല്‍കിയ ദൈവത്തെയും അനുകൂലിക്കുന്നതെങ്ങനെ?
മനുഷ്യനു സമാധാനമായും സന്തോഷമായും ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്ന ഇത്തരം വിശ്വാസങ്ങളെ എതിര്‍ക്കുക എന്നത് ഒരു മനുഷ്യസ്നേഹിയുടെ കടമയാണെന്നു കരുതുന്നതുകൊണ്ടാണ് ഞാന്‍ മതവിമര്‍ശനം നടത്തുന്നത്. .. മതപരമായ ഇത്തരം അനാചാരങ്ങളെയും അരുതായ്മകളെയും കാര്യകാരണസഹിതം വിമര്‍ശിക്കുമ്പോള്‍ അതില്‍നിന്നും ചര്‍ച്ച വഴി തിരിച്ചു വിടാനായി “ദൈവം ഉണ്ടോ ഇല്ലേ? അതാദ്യം പറയൂ” എന്നും പറഞ്ഞു നിങ്ങള്‍ വരും .അപ്പോള്‍ അള മുട്ടി ദൈവത്തെ കുറിച്ചെന്തെങ്കിലും പറയേണ്ടി വരുന്നു. അതല്ലാതെ കേവലം ദൈവനിഷേധം ഞങ്ങള്‍ യുക്തിവാദികളുടെ വിഷയമല്ല.
ചര്‍ച്ച യാവാം.
മാഷേ..കണ്ണ് കൊണ്ട് കേള്‍ക്കാനും , കാതുകൊണ്ട് കാണാനും, വായ് കൊണ്ട് കേള്‍ക്കാനും, ശ്രമിക്കാതിരിക്കുക.
മേല്‍പറഞ്ഞ അവയവങ്ങള്‍ ഉപയോഘിച്ചു സുഘമായി ജീവിക്കുക! ദൈവ വിശ്വാസം എന്നത് ജീവിതത്തിനു അര്‍ഥം കിട്ടുന്ന ഒന്നാണ്. താങ്കള്‍ക്ക് അത് ഇല്ലെങ്കില്‍ പിന്നെന്തിന്നാണ് അതുള്ളവരെ ബ്ലോഗില്‍ വികലമായ പോസ്ടിങ്ങുകള്‍ നടത്തി കടന്നാക്രമിക്കുന്നത്.
salaam ന്റെ ചോദ്യം വളരെ പ്രസക്തം തന്നെ. അതില്‍ അല്‍പ്പം കാര്യമില്ലാതെയുമില്ല. മനുഷ്യര്‍ക്ക് പല പ്രതിസന്ധി ഘട്ടങ്ങളിലും ഒരാശ്വാസമേകുന്ന ജീവിതത്തിനു സ്വന്തമായി അര്‍ഥം കണ്ടെത്താന്‍ കഴിയാത്തവര്‍ക്ക് അര്‍ത്ഥം പ്രദാനം ചെയ്യുന്ന നിരുപദ്രവകരമായ വിശ്വാസങ്ങളെ അന്ധമായി എതിര്‍ക്കേണ്ടതില്ല. ദൈവ വിശ്വാസം മാത്രമല്ല, മറ്റു ചില അന്ധവിശ്വാസങ്ങള്‍ക്കും ഇതു ബാധകമാണ്. സായിബാബ ജപിച്ചു നല്‍കിയ ഒരു മോതിരമോ, പാണക്കാട്ടെ തങ്ങള്‍ മന്ത്രിച്ചു നല്‍കിയ ഒരു ഏലസ്സോ ഒരു പാവം വിശ്വാസി ധരിക്കുന്നുവെങ്കില്‍ അയാള്‍ക്കത് ആശ്വാസം നല്‍കുന്നുവെങ്കില്‍ അതിനെ നാമെന്തിനെതിര്‍ക്കണം? ഖബറിനടുത്തു പോയി പ്രാര്‍ഥിക്കുമ്പോള്‍ ഒരാള്‍ക്ക് ആശ്വാസം കിട്ടുന്നുവെങ്കില്‍ ശിര്‍ക്കാരോപിച്ച് അയാളെ നാമെന്തിന് എതിര്‍ക്കണം?
പക്ഷെ വിശ്വാസങ്ങള്‍ക്ക് ഈയൊരു നിഷ്കളങ്കമായ മാനം മാത്രമാണോ ഉള്ളത്? ലോകത്തെവിടെയും ഒരു മനുഷ്യനും സമാധാനമായി അന്തിയുറങ്ങാന്‍ പറ്റാത്തവിധം കൊടും ഭീകരന്മാര്‍ ആക്രമങ്ങള്‍ നടത്തുമ്പോള്‍ , ആ ഭീകരര്‍ക്ക് അതിനു പ്രചോദനമാകുന്നത് അവരുടെ ദൈവവിശ്വാസമാണെങ്കില്‍ ആ വിശ്വാസത്തെ നമുക്ക് നിഷ്കളങ്കമായി കാണാന്‍ ആവുമോ? ഒരു ചാവേര്‍ ഭീകരന്റെ മനശ്ശാസ്ത്രത്തെ കുറിച്ചൊന്നു ചിന്തിച്ചു നോക്കുക. അയാള്‍ക്ക് ഏറ്റവും വിലപ്പെട്ട അയാളുടെ ജീവന്‍ തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടാണ് അയാള്‍ മറ്റുള്ളവരെ കൊല്ലാന്‍ സ്വയം ബോമ്പായി പൊട്ടിത്തെറിക്കുന്നത്. ഈ കടും കൈക്ക് പ്രേരകമാകാന്‍ മാത്രം തീവ്രമാണയാളുടെ വിശ്വാസമെങ്കില്‍ ആ വിശ്വാസത്തെ ഒരു മനുഷ്യസ്നേഹിക്ക് എതിര്‍ക്കാതിരിക്കാന്‍ കഴിയുന്നതെങ്ങനെ?
ഒരാളുടെ വിശ്വാസങ്ങള്‍ അന്യര്‍ക്ക് ഒരു തരത്തിലും ഉപദ്രവമാകുന്നില്ലെങ്കില്‍ ആ വിശ്വാസം എതിര്‍ക്കപ്പെടേണ്ടതില്ല. “നിങ്ങളുടെ അയല്‍ വാസി മറ്റൊരു ദൈവത്തെയാണാരാധിക്കുന്നതെങ്കില്‍ അയാളോടു പരുഷമായി മാത്രം പെരുമാറുക” എന്നു വെളിപാടുരുവിടുന്ന വൃത്തി കെട്ട ദൈവങ്ങളിലുള്ള വിശ്വാസം എതിര്‍ക്കപ്പെടേണ്ടതു തന്നെയല്ലേ? ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ കൂട്ടുകാരാക്കരുത് എന്നു വേദോപദേശം നല്‍കുന്നത് ദൈവമാണെങ്കില്‍ ആ ദൈവ വിശ്വാസം നിഷ്കളങ്കമാണോ? ഫിത്ന അവസാനിക്കുകയും ദീന്‍ മുഴുവന്‍ അല്ലാഹുവിന്റെതാകും വരെ വാളെടുത്ത് യുദ്ധം ചെയ്യുവിന്‍ എന്നു കല്‍പ്പിക്കുന്ന ദൈവം നന്മയോ തിന്മയോ ? മനുഷ്യന്റെ കഴുത്തു വെട്ടുന്നതും മിണ്ടാപ്രാണികളെ കൂട്ടക്കശാപ്പു ചെയ്യുന്നതും കണ്ട് പുളകം കൊള്ളുന്ന ഗോത്ര ദൈവങ്ങളെ നമുക്കു വേണോ? ഭാര്യാഭര്‍ത്തക്കന്മാര്‍ തമ്മില്‍ പിണങ്ങിപ്പിരിഞ്ഞാല്‍ അല്‍പ്പ കാലത്തിനു ശേഷം അവരെ ഒന്നിപ്പിക്കാനാണു മനുഷ്യത്വമുള്ളവരൊക്കെ ശ്രമിക്കുക. എന്നാല്‍ നിങ്ങളുടെ ദൈവം പ്രാകൃതമായ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിച്ചു കൊണ്ട് ഈ പാവം മനുഷ്യരുടെസ്വകാര്യതയില്‍ കയ്യേറ്റം നടത്താന്‍ മതപ്രമാണികളെ പ്രേരിപ്പിക്കുന്നു. ഞാന്‍ സ്നേഹസംവാദം ബ്ലോഗില്‍ ഇട്ട ഊരുവിലക്കിന്റെ കഥ നോക്കുക.
വിശ്വാസത്തിന്റെ പേരില്‍ മനുഷ്യന്റെ കഴുത്തു വെട്ടാന്‍ ആജ്ഞ നല്‍കുന്ന അല്ലാഹു വിനെപ്പോലുള്ള പ്രാകൃത ദൈവങ്ങള്‍ മനുഷ്യത്വത്തെ കൊഞ്ഞനം കാട്ടുമ്പോള്‍ ആ ദൈവവിശ്വാസത്തെ നിഷ്കളങ്കമായി കാണാനാവുമോ? തങ്ങളുടെ മതത്തെ കുറിച്ച് ഒരു എതിരഭിപ്രായം പറയുന്നവരെ പോലും ഓടിച്ചിട്ടു പിടിച്ച് കൊല്ലണമെന്നാജ്ഞാപിക്കുന്ന താലിബാന്‍ ദൈവങ്ങളെ എതിര്‍ക്കണ്ടേ? നൌഷാദിന്റെ കണ്ണുകള്‍ക്കു നേരെ കത്തി ചൂണ്ടിയ ദൈവത്തെ അംഗീകര്‍ക്കാനാവുമോ? സ്വന്തം നാട്ടിലെ മതന്യൂനപക്ഷങ്ങള്‍ക്ക് അല്‍പ്പം നീതി കൊടുക്കൂ എന്നു മാത്രം പറഞ്ഞതിന്റെ പേരില്‍ ഒരു എഴുത്തുകാരിയെ ലോകത്തൊരിടത്തും ജീവിക്കാന്‍ അനുവദിക്കില്ല എന്നു പറയുന്ന ഭ്രാന്തന്മതത്തെയും ഈ ഭ്രാന്തിനു വെളിപാടുഭാഷ്യം നല്‍കിയ ദൈവത്തെയും അനുകൂലിക്കുന്നതെങ്ങനെ?
മനുഷ്യനു സമാധാനമായും സന്തോഷമായും ജീവിക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലാതാക്കുന്ന ഇത്തരം വിശ്വാസങ്ങളെ എതിര്‍ക്കുക എന്നത് ഒരു മനുഷ്യസ്നേഹിയുടെ കടമയാണെന്നു കരുതുന്നതുകൊണ്ടാണ് ഞാന്‍ മതവിമര്‍ശനം നടത്തുന്നത്. .. മതപരമായ ഇത്തരം അനാചാരങ്ങളെയും അരുതായ്മകളെയും കാര്യകാരണസഹിതം വിമര്‍ശിക്കുമ്പോള്‍ അതില്‍നിന്നും ചര്‍ച്ച വഴി തിരിച്ചു വിടാനായി “ദൈവം ഉണ്ടോ ഇല്ലേ? അതാദ്യം പറയൂ” എന്നും പറഞ്ഞു നിങ്ങള്‍ വരും .അപ്പോള്‍ അള മുട്ടി ദൈവത്തെ കുറിച്ചെന്തെങ്കിലും പറയേണ്ടി വരുന്നു. അതല്ലാതെ കേവലം ദൈവനിഷേധം ഞങ്ങള്‍ യുക്തിവാദികളുടെ വിഷയമല്ല.
ചര്‍ച്ച യാവാം.
Wednesday, May 13, 2009
ദൈവം ഉണ്ടോ?
ദൈവം ഉണ്ടോ? എന്ന ചോദ്യത്തിനുത്തരം പറയണമെങ്കില്‍ , എന്താണു ദൈവം? എന്ന ചോദ്യത്തിനുത്തരം ലഭിക്കേണ്ടതുണ്ട്. അഥവാ ദൈവത്തിനൊരു നിര്‍വ്വചനം വേണം. നിരീശ്വരവാദികളോടും യുക്തിവാദികളോടും തര്‍ക്കിക്കാന്‍ വരുന്നവര്‍ വളരെ ആകര്‍ഷകമായ നിര്‍വ്വചനവും വ്യാഖ്യാനവും നല്‍കി ഭംഗിയാക്കിയ ഒരു ദൈവത്തെയും കൊണ്ടാണു രംഗത്തു വരുക. എന്നാല്‍ അവര്‍ ആരാധിക്കുന്ന ദൈവം അത്ര ഭംഗിയുള്ളതോ കുറ്റമറ്റതോ ആയിരിക്കുകയില്ല. പ്രാകൃത സമൂഹത്തിന്റെ ഗോത്ര ദൈവങ്ങളെയാണിന്നും മതവിശ്വാസികള്‍ മനസ്സിലും കോവിലുകളിലും പ്രതിഷ്ഠിച്ച് ആരാധിക്കുന്നത്.
അറിവിന്റെയും ചിന്തയുടെയും മേഖലയില്‍ വളരെയേറെ മുന്നേറിയ ഒരു നവസമൂഹത്തില്‍ പഴയ ഗോത്രകാലദൈവങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നുവെന്ന തിരിച്ചറിവായിരിക്കാം, പുതിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെയായി അടവും തന്ത്രവും മാറ്റി രംഗത്തു വരാന്‍ ദൈവശാസ്ത്രജ്ഞരെ നിര്‍ബ്ബദ്ധരാക്കുന്നത്.
ദൈവവിശ്വാസത്തിന്റെ സ്വഭാവമനുസരിച്ച് ആളുകളെ പല കാറ്റഗറികളാക്കി തരം തിരിക്കാവുന്നതാണ്.
1. THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങള്‍ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങള്‍ ഉദാഹരണം
2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങള്‍ നിര്‍ണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവര്‍ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തിനു പ്രത്യേക താല്‍പ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടര്‍ കരുതുന്നില്ല.
3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തില്‍പ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നും പ്രകൃതിവാദികള്‍ക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവര്‍ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
4. ATHEIST: ദൈവം എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികള്‍
.
ഇതു കൂടാതെ സന്ദേഹവാദികളും മായാവാദികളും മറ്റുമായി വേറെയും ചില വിഭാഗക്കാരുമുണ്ട്. ദൈവത്തെക്കുറിച്ച് തങ്ങളുടെ പക്കല്‍ ഒരറിവും ഇല്ല; ഉണ്ടോ ഇല്ലേ എന്നൊന്നും തങ്ങള്‍ക്കഭിപ്രായമില്ല എന്ന നിലപാടാണിക്കാര്യത്തില്‍ ചിലര്‍ക്കുള്ളത്.
നിര്‍ഗ്ഗുണ പരബ്രഹ്മമാണീശ്വരന്‍ എന്നു വാദിക്കുന്നവരും ,സത്യമാണു ദൈവം എന്നു പ്രഖ്യാപിക്കുന്നവരും , ദൈവം സ്നേഹമാകുന്നു എന്നു മൊഴിഞ്ഞ് ആളുകളെ കുപ്പിയിലിറക്കുന്നവരും , ഞാന്‍ തന്നെയാണെന്റെ ദൈവം എന്നു വാചകക്കസര്‍ത്തു നടത്തുന്നവരുമൊക്കെ നമുക്കിടയിലുണ്ട്.
ദൈവത്തെക്കുറിച്ചു സംവാദത്തിനൊരുങ്ങുമ്പോള്‍ ഇതൊക്കെ പരിഗണിക്കേണ്ടി വരും. തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമാണ് ഈശ്വരന്‍ എന്നതിനാല്‍ തന്നെ യുക്തിപരമായ ഒരു താരതമ്യത്തിനോ വിശകലനത്തിനോ ഇവിടെ സാധ്യത കുറവാണ്. ഓരോരുത്തരും അവരവരുടെ ഭാവനയിലും ചിന്തയിലും ഒതുങ്ങും വിധം ദെവത്തെ മനസ്സില്‍ കുടിയിരുത്തുകയാണു ചെയ്യുന്നത്. തങ്ങളുടേതാണ് ഏറ്റവും മികച്ചതെന്ന് ഓരോരുത്തരും അവകാശപ്പെടുകയും ചെയ്യുന്നു.
യുക്തിവാദികള്‍ക്ക് എളുപ്പത്തില്‍ `ആക്രമിക്കാന്‍ ` കഴിയുന്ന ദൈവം സെമിറ്റിക്മതങ്ങള്‍ പരിചയപ്പെടുത്തുന്ന ‘ആള്‍ ’ദൈവം [personal god] തന്നെ. അവയ്ക്കു നിന്നു പൊറുക്കാന്‍ ഗോത്രകാല മതം കുഴിച്ചു വെച്ച ഇത്തിരി വട്ടം മാത്രമുള്ള പൊട്ടക്കുഴിയാണുള്ളത്. യുക്തി കൊണ്ടുള്ള ചെറിയ തൊഴിപോലും മര്‍മ്മത്തു കൊള്ളും. മറ്റു ദൈവങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ അല്‍പ്പം കൂടി വിശാലമായ മേച്ചില്‍പ്പുറമുണ്ട്.
ഇതാണു മതവിശ്വാസികളെ ഇന്നു വല്ലാതെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രത്യയശാസ്ത്ര ദൌര്‍ബ്ബല്യം. മതത്തെ കുറിച്ചും ,മതം പൊക്കിക്കാട്ടുന്ന കുട്ടിദൈവത്തെകുറിച്ചും വിമര്‍ശനം വരുമ്പോള്‍ സൂത്രത്തില്‍ വിഷയം മാറ്റി ചര്‍ച്ച വഴി തിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.
ഈ സംവാദത്തിനു തുടക്കം കുറിച്ചുകൊണ്ട് ഞാന്‍ പോസ്റ്റു ചെയ്ത ഡോ. പി പി ആന്റണിയുടെ ലേഖനത്തിലുന്നയിച്ച പ്രധാന വിഷയങ്ങളൊന്നും ഒട്ടും തന്നെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. ചര്‍ച്ച മറ്റൊരു വഴിക്കു തിരിച്ചു വിട്ട് തങ്ങളുടെ ദൈവങ്ങളെ രക്ഷപ്പെടുത്താന്‍ ചിലര്‍ കാണിച്ച കുതന്ത്രങ്ങളും അതിബുദ്ധിയും , ഒടുവില്‍ ബ്ലോഗ് തന്നെ തമസ്കരിക്കാന്‍ നടത്തിയ ഗൂഡശ്രമവും എല്ലാം നാം കണ്ടു.
ഏതായാലും ചര്‍ച്ച തുടരുകയാണ്. ഓരോ വിഭാഗത്തിലും പെട്ട ദൈവസങ്കല്‍പ്പങ്ങളെ നമുക്ക് വിശദമായിത്തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യാം. ഞാന്‍ ഒരു പൂര്‍ണ ദൈവ നിഷേധിയുടെ പക്ഷത്തു നിന്നുകൊണ്ടല്ല ഈ വിഷയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സത്യത്തെ അന്യേഷിക്കുന്ന ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയില്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാമെന്നാണു കരുതുന്നത്. ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗ് സുഹൃത്തുക്കളും അഭിപ്രായം രേഖപ്പെടുത്തണമെന്നപേക്ഷിക്കുന്നു.
ചതുരാകൃതിയിലുള്ള ത്രികോണം!
നമുക്ക് ഒരു ത്രികോണം വരക്കാന്‍ കഴിയും . ഒരു ചതുരം വരക്കാനും പ്രയാസമില്ല. പക്ഷെ ചതുരാകൃതിയിലുള്ള ത്രികോണം ആര്‍ക്കും വരക്കാന്‍ സാധ്യമല്ല! ദൈവത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ഈ ജ്യാമിതിപ്രശ്നത്തിനെന്തു പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകും.
ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളും വിശദീകരണങ്ങളും ഇതേപോലുള്ള വിരോധാഭാസങ്ങള്‍ തന്നെയാണ്.
1. സര്‍വ്വശക്തനായ നിസ്സഹായന്‍ !
ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?
എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!
അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്‍ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ . 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ (വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന്‍ എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
സര്‍വ്വശക്തന്‍ എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ?
എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്‍വ്വശക്തന്‍ . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?
മറ്റൊരു ഉദാഹരണം കൂടി പറയാം. പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്‍കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്‍ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന്‍ മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന്‍ ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?
2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്‍ണ്ണന്‍ !!
എല്ലാം തികഞ്ഞവന്‍ എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ ചെയ്യണമെങ്കില്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.
പരിപൂര്‍ണത കൈവരിച്ച ഒരാള്‍ തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!
അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!
ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.
3. സര്‍വ്വജ്ഞാനിയായ അല്‍പ്പജ്ഞാനി!!!
ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന്‍ എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?
“നിങ്ങളില്‍ ആരാണു സദ് വൃത്തികളില്‍ ഏര്‍ പ്പെടുക എന്നറിയാനാണു ജീവിതവും മരണവും ഏര്‍പ്പെടുത്തിയത്” [67:2] .എന്നും
“വാളുകൊണ്ട് ആരൊക്കെയാണു തന്നെ സഹായിക്കാന്‍ പോകുന്നതെന്നു പരീക്ഷിച്ചറിയാനാണു താന്‍ ഇരുമ്പ് സൃഷ്ടിച്ചതെന്നും “[57:25]
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാര്‍ താന്‍ ഏല്‍പ്പിച്ച ദൌത്യം ശരിക്കും നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ അവരുടെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പാടാക്കുമെന്നും മറ്റൊരിടത്തു കാണാം.[72:26-28]
സര്‍വ്വജ്ഞാനിയായ ദൈവം പല തീരുമാനങ്ങളും പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് തിരുത്തിയതിനും ഖുര്‍ ആനില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിനു തന്നെ പലപ്പോഴും ഭീമമായ അമളികള്‍ പറ്റിയതായും കാണുന്നു. സ്വന്തം സൃഷ്ടിയായ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്ത ദൈവങ്ങളാണ് അല്ലാഹുവും യഹോവയും മറ്റും!
ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു ചുരുക്കം!
4. ക്രൂര വിനോദക്കാരനായ പരമകാരുണികന്‍ !!!!
പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ. പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!. അപ്രകാരം കാരുണ്യം കൊണ്ട് പുര നിറഞ്ഞ് ഇരിക്കപ്പൊറുതി മുട്ടി സൃഷ്ടി നടത്തി എന്നു പറയുന്ന ഈ ദെവം തന്റെ സൃഷ്ടികളെയൊന്നടങ്കം നരകത്തീയില്‍ നിറച്ച് കത്തിക്കുമെന്നും കാലാകാലം അതു കണ്ടാസ്വദിച്ചുകൊണ്ടിരിക്കുമെന്നും നാം വിശ്വസിക്കേണ്ടതുണ്ട്! ആരൊക്കെ നരകത്തില്‍ ചെന്നു വീഴുമെന്ന് മുങ്കൂട്ടിത്തന്നെ ഇദ്ദേഹം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തന്റെ ഈ ക്രൂരവുനോദത്തിനു ന്യായീകരണമുണ്ടാക്കാനെന്നവണ്ണം , മനുഷ്യരെ വഴി പിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച് കയറൂരി വിട്ടിരിക്കുന്നു ഈ പരമ കാരുണ്യവാന്‍ !!
കരുതിക്കൂട്ടി തിന്മ സൃഷ്ടിച്ചവന്‍ എങ്ങനെയാണു കരുണയുള്ളവനാവുക?
ഇനി പ്രകൃതിയിലേക്കൊന്നു കണ്ണു തുറന്നു നോക്കിയാലോ? കാരുണ്യം നിറഞ്ഞു തുളുമ്പുന്ന ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമാണോ കാണാന്‍ കഴിയുന്നത്? രണ്ടു ദിവസം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. നാലു കാലുകളും നാലു കൈകളുമായി പിറന്ന ഒരു വികൃതരൂപമായിരുന്നു ലക്ഷ്മി എന്ന പെണ്‍കുട്ടി. ബാങ്ക്ലൂരിലെ ഒരു ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വൈകല്യം ഒരുവിധം പരിഹരിച്ചു. മാതൃഭൂമി പത്രം ഈ വാര്‍ത്ത യുടെ ആദ്യവാചകം ഇങ്ങനെയാണു കൊടുത്തത്: “ദൈവങ്ങള്‍ കനിഞ്ഞു; ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മി സാധാരണ ജീവിതത്തിലേക്കുള്ള മടക്കയാത്രയിലാണ്.” ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ക്രഡിറ്റ് ദൈവം തട്ടിയെടുത്തു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ആ കുട്ടിയെ ഇത്രയും ക്രൂരമായ വൈകല്യത്തോടെ സൃഷ്ടിക്കുക വഴി ഈ പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട ആളല്ലേ ദൈവം? എന്നിട്ടും നാം ദൈവകാരുണ്യത്തെപ്പറ്റി വാചാലമാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ തീരത്തു ദുരിതം വിതച്ച സുനാമി ഓര്‍മ്മയില്ലേ? ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം മനുഷ്യരും അത്രതന്നെ മറ്റു ജീവികളുമാണു കടല്‍ത്തിരയില്‍ മുങ്ങി മരിച്ചത്. സര്‍വ്വ ശക്തനും കരുണാവാരിധിയും പരമദയാലുവും മറ്റും മറ്റുമായ ഒരു ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ ഇത്രയും ഭീകരമായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമോ?
കാട്ടില്‍ ഒരു മൃഗം ആഹാരത്തിനാര്‍ത്തി പൂണ്ട് മറ്റൊരു മൃഗത്തിന്റെ പിന്നാലെ ഓടുന്നു. മറ്റേ ജീവി സ്വന്തം പ്രാണനു വേണ്ടിയും ഓടുന്നു. ഒടുവില്‍ ഇരയെ കീഴ്പ്പെടുത്തി അതിനെ കടിച്ചു കീറി കൊല്ലുന്നു. ഒന്ന് തന്റെ ആഹാരം നുണഞ്ഞിറക്കുമ്പോള്‍ മറ്റേത് പ്രാണന്‍ വെടിയുന്ന വേദനയും ആസ്വദിക്കുന്നു. നമുക്കനുകൂലമായ കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ദൈവാനുഗ്രഹം എന്നു നന്ദിയോടെ പറയും. അതേ സമയം പ്രകൃതിയില്‍ അത്രതന്നെ പ്രതികൂല കാര്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനാഹാരം ഒരുക്കി അനുഗ്രഹിച്ച അതേ പ്രകൃതി തന്നെയാണു നമ്മെ കൊല്ലാനും വേദനിപ്പിക്കാനും രോഗാണുക്കളെയും ഉണ്ടാക്കി വെച്ചത്. അവയുടെ ആഹാരം നമ്മുടെ ശരീരത്തിലെ അവയവങ്ങളാണ്. കൊതുകുകളെ സൃഷ്ടിച്ചു നമുക്കു രോഗം പരത്തുന്നതും അവയ്ക്കാഹാരമായി നമ്മുടെ ചോരതന്നെ വേണമെന്നു നിശ്ചയിച്ചതും ഈ ദൈവത്തിന്റെ ക്രൂര വിനോദം തന്നെയല്ലേ? ഇതൊക്കെ കാരുണ്യമാണെങ്കില്‍ ആ പദത്തിനു നാം അര്‍ത്ഥവും വ്യാഖ്യാനവും മാറ്റി എഴുതേണ്ടി വരും.
ദൈവത്തിന്റെ സവിശേഷ ഗുണങ്ങളായി വാഴ്ത്തപ്പെടുന്ന കാര്യങ്ങളെല്ലാം സാമാന്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിരോധാഭാസങ്ങള്‍ മാത്രമാണെന്നു ചുരുക്കം. മനുഷ്യന്‍ തന്റെ പരിമിതമായ ഭാവനയില്‍നിന്നും ഒരു ദൈവത്ത മെനഞ്ഞെടുത്തപ്പോള്‍ സംഭവിച്ച വൈകല്യമാണിതെന്നു ന്യായമായും അനുമാനിക്കാം. ദൈവം ഉണ്ടെന്നു സമര്‍ത്ഥിക്കാനായി ‘യുക്തിവാദം’ മെനയുന്നവര്‍ ദൈവത്തെ സ്ഥാപിച്ചു കഴിയുന്നതോടെ യുക്തി കൈവിടുകയും മൂഡമായ വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയുമാണു ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.
അറിവിന്റെയും ചിന്തയുടെയും മേഖലയില്‍ വളരെയേറെ മുന്നേറിയ ഒരു നവസമൂഹത്തില്‍ പഴയ ഗോത്രകാലദൈവങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ലാതെ വന്നിരിക്കുന്നുവെന്ന തിരിച്ചറിവായിരിക്കാം, പുതിയ നിര്‍വ്വചനങ്ങളും വ്യാഖ്യാനങ്ങളുമൊക്കെയായി അടവും തന്ത്രവും മാറ്റി രംഗത്തു വരാന്‍ ദൈവശാസ്ത്രജ്ഞരെ നിര്‍ബ്ബദ്ധരാക്കുന്നത്.
ദൈവവിശ്വാസത്തിന്റെ സ്വഭാവമനുസരിച്ച് ആളുകളെ പല കാറ്റഗറികളാക്കി തരം തിരിക്കാവുന്നതാണ്.
1. THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങള്‍ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങള്‍ ഉദാഹരണം
2. DEIST: പ്രപഞ്ചം സൃഷ്ടിക്കുകയും പ്രകൃതിനിയമങ്ങള്‍ നിര്‍ണയിക്കുകയും ചെയ്ത ഒരു ശക്തിയുണ്ടെന്നു മാത്രം വിശ്വസിക്കുന്നവര്‍ ഈ വിഭാഗക്കാരാണ്. മനുഷ്യന്റെ ജീവിതത്തില്‍ ദൈവത്തിനു പ്രത്യേക താല്‍പ്പര്യമൊന്നും ഉള്ളതായി ഇക്കൂട്ടര്‍ കരുതുന്നില്ല.
3. PANTHEIST: പ്രകൃതിശക്തിയെ ദൈവമായിക്കരുതുന്നവരാണ് ഈ ഗണത്തില്‍പ്പെടുന്നത്. പ്രപഞ്ചത്തിലെ എല്ലാ പദാര്‍ത്ഥങ്ങളിലും ഒരു ചൈതന്യം ഒളി മിന്നുന്നതായി ഇക്കൂട്ടര്‍ വിശ്വസിക്കുന്നു. ആ ചൈതന്യത്തെ സ്തുതിക്കുകയോ ആരാധിക്കുകയോ ചെയ്യണമെന്ന നിബ്ബന്ധമൊന്നും പ്രകൃതിവാദികള്‍ക്കില്ല. മനുഷ്യനെയും പ്രകൃതിയുടെ ഭാഗമായി ഇവര്‍ കാണുന്നു. അദ്വൈതവാദികളെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
4. ATHEIST: ദൈവം എന്ന സങ്കല്‍പ്പത്തെ പൂര്‍ണ്ണമായും നിഷേധിക്കുന്നവരാണു നിരീശ്വരവാദികള്‍
.
ഇതു കൂടാതെ സന്ദേഹവാദികളും മായാവാദികളും മറ്റുമായി വേറെയും ചില വിഭാഗക്കാരുമുണ്ട്. ദൈവത്തെക്കുറിച്ച് തങ്ങളുടെ പക്കല്‍ ഒരറിവും ഇല്ല; ഉണ്ടോ ഇല്ലേ എന്നൊന്നും തങ്ങള്‍ക്കഭിപ്രായമില്ല എന്ന നിലപാടാണിക്കാര്യത്തില്‍ ചിലര്‍ക്കുള്ളത്.
നിര്‍ഗ്ഗുണ പരബ്രഹ്മമാണീശ്വരന്‍ എന്നു വാദിക്കുന്നവരും ,സത്യമാണു ദൈവം എന്നു പ്രഖ്യാപിക്കുന്നവരും , ദൈവം സ്നേഹമാകുന്നു എന്നു മൊഴിഞ്ഞ് ആളുകളെ കുപ്പിയിലിറക്കുന്നവരും , ഞാന്‍ തന്നെയാണെന്റെ ദൈവം എന്നു വാചകക്കസര്‍ത്തു നടത്തുന്നവരുമൊക്കെ നമുക്കിടയിലുണ്ട്.
ദൈവത്തെക്കുറിച്ചു സംവാദത്തിനൊരുങ്ങുമ്പോള്‍ ഇതൊക്കെ പരിഗണിക്കേണ്ടി വരും. തീര്‍ത്തും അമൂര്‍ത്തമായ ഒരു സങ്കല്‍പ്പമാണ് ഈശ്വരന്‍ എന്നതിനാല്‍ തന്നെ യുക്തിപരമായ ഒരു താരതമ്യത്തിനോ വിശകലനത്തിനോ ഇവിടെ സാധ്യത കുറവാണ്. ഓരോരുത്തരും അവരവരുടെ ഭാവനയിലും ചിന്തയിലും ഒതുങ്ങും വിധം ദെവത്തെ മനസ്സില്‍ കുടിയിരുത്തുകയാണു ചെയ്യുന്നത്. തങ്ങളുടേതാണ് ഏറ്റവും മികച്ചതെന്ന് ഓരോരുത്തരും അവകാശപ്പെടുകയും ചെയ്യുന്നു.
യുക്തിവാദികള്‍ക്ക് എളുപ്പത്തില്‍ `ആക്രമിക്കാന്‍ ` കഴിയുന്ന ദൈവം സെമിറ്റിക്മതങ്ങള്‍ പരിചയപ്പെടുത്തുന്ന ‘ആള്‍ ’ദൈവം [personal god] തന്നെ. അവയ്ക്കു നിന്നു പൊറുക്കാന്‍ ഗോത്രകാല മതം കുഴിച്ചു വെച്ച ഇത്തിരി വട്ടം മാത്രമുള്ള പൊട്ടക്കുഴിയാണുള്ളത്. യുക്തി കൊണ്ടുള്ള ചെറിയ തൊഴിപോലും മര്‍മ്മത്തു കൊള്ളും. മറ്റു ദൈവങ്ങള്‍ക്ക് ഓടിയൊളിക്കാന്‍ അല്‍പ്പം കൂടി വിശാലമായ മേച്ചില്‍പ്പുറമുണ്ട്.
ഇതാണു മതവിശ്വാസികളെ ഇന്നു വല്ലാതെ പ്രതിസന്ധിയിലാക്കുന്ന ഒരു പ്രത്യയശാസ്ത്ര ദൌര്‍ബ്ബല്യം. മതത്തെ കുറിച്ചും ,മതം പൊക്കിക്കാട്ടുന്ന കുട്ടിദൈവത്തെകുറിച്ചും വിമര്‍ശനം വരുമ്പോള്‍ സൂത്രത്തില്‍ വിഷയം മാറ്റി ചര്‍ച്ച വഴി തിരിക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നു.
ഈ സംവാദത്തിനു തുടക്കം കുറിച്ചുകൊണ്ട് ഞാന്‍ പോസ്റ്റു ചെയ്ത ഡോ. പി പി ആന്റണിയുടെ ലേഖനത്തിലുന്നയിച്ച പ്രധാന വിഷയങ്ങളൊന്നും ഒട്ടും തന്നെ ചര്‍ച്ച ചെയ്യപ്പെടാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. ചര്‍ച്ച മറ്റൊരു വഴിക്കു തിരിച്ചു വിട്ട് തങ്ങളുടെ ദൈവങ്ങളെ രക്ഷപ്പെടുത്താന്‍ ചിലര്‍ കാണിച്ച കുതന്ത്രങ്ങളും അതിബുദ്ധിയും , ഒടുവില്‍ ബ്ലോഗ് തന്നെ തമസ്കരിക്കാന്‍ നടത്തിയ ഗൂഡശ്രമവും എല്ലാം നാം കണ്ടു.
ഏതായാലും ചര്‍ച്ച തുടരുകയാണ്. ഓരോ വിഭാഗത്തിലും പെട്ട ദൈവസങ്കല്‍പ്പങ്ങളെ നമുക്ക് വിശദമായിത്തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്യാം. ഞാന്‍ ഒരു പൂര്‍ണ ദൈവ നിഷേധിയുടെ പക്ഷത്തു നിന്നുകൊണ്ടല്ല ഈ വിഷയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സത്യത്തെ അന്യേഷിക്കുന്ന ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയില്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാമെന്നാണു കരുതുന്നത്. ഈ വിഷയത്തില്‍ താല്‍പ്പര്യമുള്ള എല്ലാ ബ്ലോഗ് സുഹൃത്തുക്കളും അഭിപ്രായം രേഖപ്പെടുത്തണമെന്നപേക്ഷിക്കുന്നു.
ചതുരാകൃതിയിലുള്ള ത്രികോണം!
നമുക്ക് ഒരു ത്രികോണം വരക്കാന്‍ കഴിയും . ഒരു ചതുരം വരക്കാനും പ്രയാസമില്ല. പക്ഷെ ചതുരാകൃതിയിലുള്ള ത്രികോണം ആര്‍ക്കും വരക്കാന്‍ സാധ്യമല്ല! ദൈവത്തെകുറിച്ചുള്ള ചര്‍ച്ചയില്‍ ഈ ജ്യാമിതിപ്രശ്നത്തിനെന്തു പ്രസക്തി എന്നു ചിന്തിക്കുന്നവരുണ്ടാകും.
ദൈവത്തെക്കുറിച്ചുള്ള വിശേഷണങ്ങളും വിശദീകരണങ്ങളും ഇതേപോലുള്ള വിരോധാഭാസങ്ങള്‍ തന്നെയാണ്.
1. സര്‍വ്വശക്തനായ നിസ്സഹായന്‍ !
ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. സൃഷ്ടികള്‍ നന്ദികേടു കാട്ടുന്നു എന്നും അവര്‍ മറ്റു ദൈവങ്ങളുടെ പിന്നാലെ പോകുന്നുവെന്നുമൊക്കെ ദൈവം നിരന്തരം പരാതിപ്പെടുന്നു. ലക്ഷക്കണക്കിനു ദൂതന്മാരെ പറഞ്ഞയച്ചു പതിനെട്ടടവും പയറ്റിയിട്ടും സൃഷ്ടികള്‍ സ്രഷ്ടാവിനെ വേണ്ടവിധം ഗൌനിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നില്ലെന്നു കണ്ട് ദൈവം വല്ലാതെ കോപിക്കുന്നു. കോപം കൊണ്ടു വിറക്കുക മാത്രമല്ല തന്റെ സൃഷ്ടികള്‍ക്കെതിരെ പുലഭ്യം പറയുകപോലും ചെയ്യുന്നു. ഒരു കാര്യം ഉണ്ടാകണമെന്നു ദൈവം വിചാരിച്ചാല്‍ അതിനോട് ഉണ്ടാകൂ എന്നു പറയേണ്ട താമസം അതുണ്ടാകുന്നു എന്നാണു ദൈവത്തിന്റെ ശക്തിമാഹാത്മ്യത്തെക്കുറിച്ച് ഖുര്‍ ആന്‍ അവകാശപ്പെടുന്നത്. അത്രയ്ക്കു ശക്തനായ ഒരു ദൈവത്തിനു താനിച്ഛിക്കുന്നവിധം കാര്യങ്ങള്‍ നടക്കാത്തതിന്റെ പേരില്‍ കലിയും നിരാശയുമൊക്കെ തോന്നുന്നു എന്നു പറയുന്നത് യുക്തിക്കു നിരക്കുന്ന കാര്യമാണോ?
എല്ലാം കഴിയുന്ന ദൈവത്തിനു ഒരുപാട് ഇടനിലക്കാരുടെയും പരിചാരകരുടെയുമൊക്കെ സഹായം ആവശ്യമാണെന്നും കാണാം. കര്യനിര്‍വ്വഹണത്തിന് മലക്കുകള്‍ എന്നൊരുതരം സേവകരെ ദൈവം ഉപയോഗപ്പെടുത്തുന്നു. പ്രവാചകന്മാരുടെ സഹായമില്ലാതെ സ്വന്തം സൃഷ്ടികളോട് ആശയവിനിമയം നടത്താന്‍ പോലും ഈ സര്‍വ്വശക്തനു സാധിക്കുന്നില്ല. മനുഷ്യന്റെ ഭാഷയാണു ദൈവം ആശയവിനിമയത്തിനായി കടമെടുക്കുന്നത്. അതു പറഞ്ഞു കേള്‍പ്പിക്കാന്‍ മനുഷ്യന്റെ തന്നെ നാക്കും വാക്കും വേണം താനും!
അല്ലാഹു എന്ന ദൈവം സ്വന്തം സൃഷ്ടികളായ അറബി നാടോടികളോട് വാളും കുന്തവുമെടുത്ത് യുദ്ധം ചെയ്യുന്നതായിപ്പോലും ഖുര്‍ ആനില്‍ നാം വായിക്കുന്നു. രണ്ടു ഗോത്രക്കാര്‍ തമ്മില്‍ ഏറ്റുമുട്ടുന്ന അവസരത്തില്‍ ഒരു കൂട്ടരുടെ ഹൃദയത്തില്‍ ഭയം ഇട്ടു കൊടുക്കുകയും അതു വഴി ശത്രുഗോത്രക്കാര്‍ക്കു കഴുത്തു വെട്ടാന്‍ സൌകര്യം ചെയ്തു കൊടുക്കുകയുമാണത്രേ ഈ ദൈവം ചെയ്യുക. [ഖുര്‍ . 8:12; 8:17] സ്വന്തം സൃഷ്ടികളായ ഈ നിസ്സാര ജീവികള്‍ക്കു തന്റെ അസ്തിത്വം ബോധ്യപ്പെടുത്താന്‍ അവരുടെ ഹൃദയങ്ങളില്‍ അല്‍പ്പം ഈമാന്‍ (വിശ്വാസം) ഇട്ടു കൊടുക്കാന്‍പോലും കഴിവില്ലാതെ അവരെ വാളെടുത്തു വെട്ടാന്‍ സഹായിക്കുന്നവന്‍ എങ്ങനെ സര്‍വ്വ ശക്തനാകും? ഏഴാം നൂറ്റാണ്ടിലെ അറബികള്‍ക്ക് യുദ്ധവേളയില്‍ ഒരു കൈത്തോക്കു പോലും ഉണ്ടാക്കിക്കൊടുക്കാന്‍ ഈ സര്‍വ്വശക്തനു കഴിയുന്നില്ല എന്നതും ശ്രദ്ധേയമാണ്.
സര്‍വ്വശക്തന്‍ എന്ന പരികല്‍പ്പന തന്നെ അയുക്തികമല്ലേ?
എല്ലാറ്റിനും കഴിവുള്ളവനാണല്ലോ സര്‍വ്വശക്തന്‍ . ദൈവത്തിനു കഴിയാത്ത ഒരു കാര്യവും ഉണ്ടായിരിക്കാവതല്ല. എന്നാല്‍ ദൈവത്തിനു സാധ്യമല്ലാത്ത നിരവധി കാര്യങ്ങളുണ്ട്. ഒന്നുരണ്ടുദാഹരണങ്ങള്‍ പറയാം. ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?
മറ്റൊരു ഉദാഹരണം കൂടി പറയാം. പരസ്പരവിരുദ്ധമായ പ്രാര്‍ഥനകള്‍ക്കു മുമ്പില്‍ പലപ്പോഴും ദൈവത്തിനു നിസ്സഹായനാകേണ്ടി വരും. പരീക്ഷയില്‍ ഒന്നാം റാങ്കു കിട്ടാന്‍ വേണ്ടി പലരും ദൈവത്തിനു വഴിപാടു നല്‍കി പ്രാര്‍ത്ഥിച്ചു എന്നു കരുതുക. എല്ലാവര്‍ക്കും ഒന്നാം റാങ്കു കൊടുക്കാന്‍ സാധിക്കുമോ? സ്വര്‍ഗ്ഗത്തിലെ അന്തേവാസികള്‍ എന്ത് ആവശ്യം ഉന്നയിച്ചാലും അതു സാധിച്ചു കൊടുക്കും എന്നാണു വാഗ്ധാനം ചെയ്യപ്പെട്ടിട്ടുള്ളത്.. നരകത്തിലുള്ള എല്ലാവരെയും മോചിപ്പിക്കണം എന്നൊരാവശ്യം ഒരു നന്മയുള്ള മനുഷ്യന്‍ മുന്നോട്ടു വെച്ചാല്‍ ദൈവം എന്തു ചെയ്യും? നിത്യനരകം എന്ന വാഗ്ധാനം പൊളിയും. ഹൂറിപ്പെണ്ണുങ്ങളെ മുഴുവന്‍ തനിക്കു സ്വന്തമായി വേണം എന്നാണൊരു സ്ത്രീലംബടന്‍ ആവശ്യമുന്നയിക്കുന്നതെങ്കില്‍ മറ്റുള്ളവരുടെ കാര്യം കട്ടപ്പൊകയാവില്ലേ?
2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്‍ണ്ണന്‍ !!
എല്ലാം തികഞ്ഞവന്‍ എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ ചെയ്യണമെങ്കില്‍ അതിനൊരു ഉദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.
പരിപൂര്‍ണത കൈവരിച്ച ഒരാള്‍ തന്റെ സൃഷ്ടികള്‍ തന്നെ സ്തുതിക്കുകയും തനിക്കു മാത്രം വണങ്ങിക്കൊണ്ടിരിക്കുകയും ചെയ്യണമെന്നും മറ്റും ആഗ്രഹിക്കുമോ? മുഖസ്തുതിയും നിസ്കാരവും കിട്ടാതെ വരുമ്പോള്‍ ദേഷ്യപ്പെടുമോ? തന്നെ ആരാധിക്കാതെ മറ്റുള്ളവരെ ആരാധിച്ചു എന്നതിന്റെ പേരില്‍ സൃഷ്ടികളെ തീയിലിട്ടു പീഡിപ്പിക്കുമോ? മറ്റുള്ളവര്‍, താന്‍ വലിയവനാണ്; വലിയവനാണ് ; എന്നിങ്ങനെ മുഖസ്തുതി പറയുന്നതില്‍ ആനന്ദം കണ്ടെത്തുകയും കൂടുതല്‍ സ്തുതി കിട്ടാനായി സൃഷ്ടികളോട് വില പേശുകയും ചെയ്യുന്ന ഒരു ‘അല്‍പ്പന്‍ ’എങ്ങനെയാണു പരിപൂര്‍ണനാകുന്നത്? നിത്യവും 50 നേരം തനിക്കു മുമ്പില്‍ മുട്ടുകുത്തി നമസ്ക്കരിക്കണം എന്നത്രെ അല്ലാഹു എന്ന ദൈവം ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് പ്രവാചകന്മാര്‍ നേരില്‍ കണ്ടു ബാര്‍ഗയിന്‍ ചെയ്തതിന്റെ ഫലമായി അത് 5 നേരമായി ചുരുക്കിക്കൊടുത്തുവത്രേ!
അസൂയ പൂര്‍ണതയുടെ ലക്ഷണമല്ല. ഇല്ലാത്ത അന്യദൈവങ്ങളോടുപോലും കടുത്ത അസൂയയാണു സെമിറ്റിക് ദൈവങ്ങള്‍ പ്രകടിപ്പിക്കുന്നത്. മനുഷ്യന്‍ ചെയ്യുന്ന ഏതു പാപവും ദൈവം പൊറുക്കും. പക്ഷെ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മുഴുവന്‍ അവരുടെ ദൈവങ്ങളോടൊപ്പം തീയിലിട്ടു കരിച്ചുകൊണ്ടേയിരിക്കും.; അനന്തകാലം!
ചുരുക്കത്തില്‍ എന്തിനൊക്കെയോ വേണ്ടി ആര്‍ത്തി പൂണ്ട് നെട്ടോട്ടമോടുന്ന ഒരു അല്‍പ്പനും അപൂര്‍ണനും നിസ്സഹായനുമാണു ദൈവം. മനുഷ്യസഹജമായ എല്ലാ ചാപല്യങ്ങളും ദൌര്‍ബ്ബല്യങ്ങളും ദൈവത്തിനുമുണ്ട്. അതു കൊണ്ടു തന്നെ ദൈവം പൂര്‍ണ്ണനാണെന്ന വാദം ഒരു തികഞ്ഞ വിരോധാഭാസം മാത്രമാണ്.
3. സര്‍വ്വജ്ഞാനിയായ അല്‍പ്പജ്ഞാനി!!!
ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന്‍ എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?
“നിങ്ങളില്‍ ആരാണു സദ് വൃത്തികളില്‍ ഏര്‍ പ്പെടുക എന്നറിയാനാണു ജീവിതവും മരണവും ഏര്‍പ്പെടുത്തിയത്” [67:2] .എന്നും
“വാളുകൊണ്ട് ആരൊക്കെയാണു തന്നെ സഹായിക്കാന്‍ പോകുന്നതെന്നു പരീക്ഷിച്ചറിയാനാണു താന്‍ ഇരുമ്പ് സൃഷ്ടിച്ചതെന്നും “[57:25]
ഖുര്‍ ആന്‍ പ്രസ്താവിക്കുന്നുണ്ട്. പ്രവാചകന്മാര്‍ താന്‍ ഏല്‍പ്പിച്ച ദൌത്യം ശരിക്കും നിര്‍വ്വഹിക്കുന്നുണ്ടോ എന്നുറപ്പു വരുത്താന്‍ അവരുടെ മുന്നിലും പിന്നിലും പാറാവുകാരെ ഏര്‍പ്പാടാക്കുമെന്നും മറ്റൊരിടത്തു കാണാം.[72:26-28]
സര്‍വ്വജ്ഞാനിയായ ദൈവം പല തീരുമാനങ്ങളും പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ് തിരുത്തിയതിനും ഖുര്‍ ആനില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. അല്ലാഹുവിനു തന്നെ പലപ്പോഴും ഭീമമായ അമളികള്‍ പറ്റിയതായും കാണുന്നു. സ്വന്തം സൃഷ്ടിയായ ഭൂമി ഉരുണ്ടതാണെന്നു പോലും അറിയാത്ത ദൈവങ്ങളാണ് അല്ലാഹുവും യഹോവയും മറ്റും!
ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു ചുരുക്കം!
4. ക്രൂര വിനോദക്കാരനായ പരമകാരുണികന്‍ !!!!
പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ. പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!. അപ്രകാരം കാരുണ്യം കൊണ്ട് പുര നിറഞ്ഞ് ഇരിക്കപ്പൊറുതി മുട്ടി സൃഷ്ടി നടത്തി എന്നു പറയുന്ന ഈ ദെവം തന്റെ സൃഷ്ടികളെയൊന്നടങ്കം നരകത്തീയില്‍ നിറച്ച് കത്തിക്കുമെന്നും കാലാകാലം അതു കണ്ടാസ്വദിച്ചുകൊണ്ടിരിക്കുമെന്നും നാം വിശ്വസിക്കേണ്ടതുണ്ട്! ആരൊക്കെ നരകത്തില്‍ ചെന്നു വീഴുമെന്ന് മുങ്കൂട്ടിത്തന്നെ ഇദ്ദേഹം തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തന്റെ ഈ ക്രൂരവുനോദത്തിനു ന്യായീകരണമുണ്ടാക്കാനെന്നവണ്ണം , മനുഷ്യരെ വഴി പിഴപ്പിക്കാന്‍ പിശാചിനെയും സൃഷ്ടിച്ച് കയറൂരി വിട്ടിരിക്കുന്നു ഈ പരമ കാരുണ്യവാന്‍ !!
കരുതിക്കൂട്ടി തിന്മ സൃഷ്ടിച്ചവന്‍ എങ്ങനെയാണു കരുണയുള്ളവനാവുക?
ഇനി പ്രകൃതിയിലേക്കൊന്നു കണ്ണു തുറന്നു നോക്കിയാലോ? കാരുണ്യം നിറഞ്ഞു തുളുമ്പുന്ന ഒരു സ്രഷ്ടാവിന്റെ സാന്നിധ്യമാണോ കാണാന്‍ കഴിയുന്നത്? രണ്ടു ദിവസം മുന്‍പ് പത്രങ്ങളില്‍ വന്ന ഒരു വാര്‍ത്ത എല്ലാവരും ശ്രദ്ധിച്ചു കാണും. നാലു കാലുകളും നാലു കൈകളുമായി പിറന്ന ഒരു വികൃതരൂപമായിരുന്നു ലക്ഷ്മി എന്ന പെണ്‍കുട്ടി. ബാങ്ക്ലൂരിലെ ഒരു ആശുപത്രിയില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ വൈകല്യം ഒരുവിധം പരിഹരിച്ചു. മാതൃഭൂമി പത്രം ഈ വാര്‍ത്ത യുടെ ആദ്യവാചകം ഇങ്ങനെയാണു കൊടുത്തത്: “ദൈവങ്ങള്‍ കനിഞ്ഞു; ആശുപത്രിയുടെ അത്യാഹിതവിഭാഗത്തില്‍ ശാന്തമായി ഉറങ്ങുന്ന ലക്ഷ്മി സാധാരണ ജീവിതത്തിലേക്കുള്ള മടക്കയാത്രയിലാണ്.” ഒരു സംഘം ഡോക്ടര്‍മാര്‍ 27 മണിക്കൂര്‍ കഠിനാദ്ധ്വാനം ചെയ്തതിന്റെ ക്രഡിറ്റ് ദൈവം തട്ടിയെടുത്തു എന്നതു മാത്രമല്ല ഇവിടെ പ്രശ്നം. ആ കുട്ടിയെ ഇത്രയും ക്രൂരമായ വൈകല്യത്തോടെ സൃഷ്ടിക്കുക വഴി ഈ പ്രശ്നത്തില്‍ പ്രതിസ്ഥാനത്തു നിര്‍ത്തേണ്ട ആളല്ലേ ദൈവം? എന്നിട്ടും നാം ദൈവകാരുണ്യത്തെപ്പറ്റി വാചാലമാകുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? രണ്ടു വര്‍ഷം മുമ്പ് ഏഷ്യന്‍ തീരത്തു ദുരിതം വിതച്ച സുനാമി ഓര്‍മ്മയില്ലേ? ഒന്നര ലക്ഷം പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെടെ മൂന്നു ലക്ഷത്തോളം മനുഷ്യരും അത്രതന്നെ മറ്റു ജീവികളുമാണു കടല്‍ത്തിരയില്‍ മുങ്ങി മരിച്ചത്. സര്‍വ്വ ശക്തനും കരുണാവാരിധിയും പരമദയാലുവും മറ്റും മറ്റുമായ ഒരു ഈശ്വരന്‍ പ്രപഞ്ചത്തിന്റെ സകല കാര്യങ്ങളും നിയന്ത്രിച്ചുകൊണ്ടിരിക്കുന്നുവെങ്കില്‍ ഇത്രയും ഭീകരമായ പ്രകൃതി ദുരന്തങ്ങള്‍ സംഭവിക്കുമോ?
കാട്ടില്‍ ഒരു മൃഗം ആഹാരത്തിനാര്‍ത്തി പൂണ്ട് മറ്റൊരു മൃഗത്തിന്റെ പിന്നാലെ ഓടുന്നു. മറ്റേ ജീവി സ്വന്തം പ്രാണനു വേണ്ടിയും ഓടുന്നു. ഒടുവില്‍ ഇരയെ കീഴ്പ്പെടുത്തി അതിനെ കടിച്ചു കീറി കൊല്ലുന്നു. ഒന്ന് തന്റെ ആഹാരം നുണഞ്ഞിറക്കുമ്പോള്‍ മറ്റേത് പ്രാണന്‍ വെടിയുന്ന വേദനയും ആസ്വദിക്കുന്നു. നമുക്കനുകൂലമായ കാര്യങ്ങള്‍ കാണുമ്പോള്‍ നമ്മള്‍ ദൈവാനുഗ്രഹം എന്നു നന്ദിയോടെ പറയും. അതേ സമയം പ്രകൃതിയില്‍ അത്രതന്നെ പ്രതികൂല കാര്യങ്ങളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം നാം കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു. മനുഷ്യനാഹാരം ഒരുക്കി അനുഗ്രഹിച്ച അതേ പ്രകൃതി തന്നെയാണു നമ്മെ കൊല്ലാനും വേദനിപ്പിക്കാനും രോഗാണുക്കളെയും ഉണ്ടാക്കി വെച്ചത്. അവയുടെ ആഹാരം നമ്മുടെ ശരീരത്തിലെ അവയവങ്ങളാണ്. കൊതുകുകളെ സൃഷ്ടിച്ചു നമുക്കു രോഗം പരത്തുന്നതും അവയ്ക്കാഹാരമായി നമ്മുടെ ചോരതന്നെ വേണമെന്നു നിശ്ചയിച്ചതും ഈ ദൈവത്തിന്റെ ക്രൂര വിനോദം തന്നെയല്ലേ? ഇതൊക്കെ കാരുണ്യമാണെങ്കില്‍ ആ പദത്തിനു നാം അര്‍ത്ഥവും വ്യാഖ്യാനവും മാറ്റി എഴുതേണ്ടി വരും.
ദൈവത്തിന്റെ സവിശേഷ ഗുണങ്ങളായി വാഴ്ത്തപ്പെടുന്ന കാര്യങ്ങളെല്ലാം സാമാന്യ ബുദ്ധിക്കോ യുക്തിക്കോ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിരോധാഭാസങ്ങള്‍ മാത്രമാണെന്നു ചുരുക്കം. മനുഷ്യന്‍ തന്റെ പരിമിതമായ ഭാവനയില്‍നിന്നും ഒരു ദൈവത്ത മെനഞ്ഞെടുത്തപ്പോള്‍ സംഭവിച്ച വൈകല്യമാണിതെന്നു ന്യായമായും അനുമാനിക്കാം. ദൈവം ഉണ്ടെന്നു സമര്‍ത്ഥിക്കാനായി ‘യുക്തിവാദം’ മെനയുന്നവര്‍ ദൈവത്തെ സ്ഥാപിച്ചു കഴിയുന്നതോടെ യുക്തി കൈവിടുകയും മൂഡമായ വിശ്വാസത്തെ മാത്രം മുറുകെപ്പിടിക്കുകയുമാണു ചെയ്യുന്നത്. ദൈവത്തെ കുറിച്ചുള്ള ഒരു തുറന്ന ചര്‍ച്ചയ്ക്കുപോലും വിശ്വാസികള്‍ കാതു തരാറില്ല.
Tuesday, May 12, 2009
ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍
“ഖുര്‍ ആനിലും ഹദീസിലും ഗര്‍ഭസ്ഥ ശിശുവിന്റെ വിവിധ ഘട്ടങ്ങള്‍ വിവരിക്കുന്നുണ്ട്. ഈ വിവരങ്ങളും ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളും യോജിക്കുന്നതായി ,മോറിസ് ബുക്കയ്,കെയ്ത്ത് മൂര്‍ എന്നീ ശാസ്ത്രജ്ഞന്മാര്‍ സമര്‍ഥിക്കുകയുണ്ടായി. ഭ്രൂണ ശാസ്ത്രത്തെകുറിച്ച് ഇത്രയും സൂക്ഷ്മമായ വിവരം 14 നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു മനുഷ്യന് അറിയാന്‍ സാധിക്കുമായിരുന്നില്ല. ഖുര്‍ ആനില്‍ ഇത്രയും സൂക്ഷ്മമായ വിവരമുണ്ടെങ്കില്‍ അതിന്റെ ഉറവിടം തീര്‍ച്ചയായും ദൈവികമായിരിക്കണം. ഈ വസ്തുത മനസ്സിലാക്കിയ മോറിസ്ബുക്കായ് എന്ന ഭ്രൂണശാസ്ത്രജ്ഞന്‍ ഇസ്ലാം മതം സ്വീകരിച്ചു.”[ഖുര്‍ ആനും കമ്പ്യൂട്ടറും]
ലോകമെമ്പാടുമുള്ള ഇസ്ലാമികപ്രചാരകര്‍ കുറെക്കാലമായി വലിയ തോതില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നംബറാണിത്. കേരളത്തില്‍ ഈ പ്രചാരണം പതിറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു മുപ്പതു കൊല്ലം മുമ്പു തന്നെ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ കാര്യകാരണസഹിതം തുറന്നുകാട്ടിക്കൊണ്ട് ഞാനും യുക്തിവാദികളായ മറ്റു ചില സുഹൃത്തുക്കളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതു വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രചോദനമായത് ഈയിടെ തുടങ്ങിയ ഒരു ബ്ലോഗില്‍ ഖുര്‍ ആനിന്റെ ശാസ്ത്രീയതയും ദൈവീകതയും സംബന്ധിച്ചുള്ള തട്ടുതകര്‍പ്പന്‍ ചര്‍ച്ച ശ്രദ്ധയിപ്പെട്ടതാണ്. 19ന്റെ അല്‍ഭുതം വെളിപ്പെടുത്തിയ ഒരു പ്രൊഫസറുടെ കാര്യം ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ഒരു പഴയ പുസ്തകത്തിലെ ഖണ്ഡികയാണു മുകളിലുദ്ധരിച്ചിരിക്കുന്നത്.ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയ സൂക്ഷ്മവിവരങ്ങള്‍ ഖുര്‍ ആനിലുണ്ടെങ്കില്‍ തീര്‍ച്ചയായും മോറിസ് ബുക്കായിയോടൊപ്പം നമുക്കും അല്‍ഭുതചിത്തരായി ഇസ്ലാം മതത്തിന്റെ ദൈവിക സാക്ഷ്യത്തെ അംഗീകരിക്കാമായിരുന്നു. എന്നാല്‍ നമ്മുടെ പക്കലുള്ള ഖുര്‍ ആനിലോ ഹദീസിലോ , അതെഴുതപ്പെട്ട കാലത്തെ സാധാരണ മനുഷ്യര്‍ക്കറിവില്ലാത്തതും , ആധുനികശാസ്ത്രത്തിനു മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞതുമായ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്നു നമുക്കൊന്നു പരിശോധിക്കാം.
وَلَقَدْ خَلَقْنَا ٱلإِنْسَانَ مِن سُلاَلَةٍ مِّن طِينٍ
ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ
ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَاماً فَكَسَوْنَا ٱلْعِظَامَ لَحْماً ثُمَّ أَنشَأْنَاهُ خَلْقاً آخَرَ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَالِقِينَ “നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്നുണ്ടാക്കി. പിന്നെ നാം അവനെ ശുക്ലത്തുള്ളിയായി ഭദ്രമായ ഒരു സ്ഥലത്തു നിക്ഷേപിച്ചു. പിന്നെ ശുക്ലത്തുള്ളിയെ ചോരക്കട്ടയാക്കി. ശേഷം ചോരക്കട്ടയെ ഇറച്ചിക്കഷ്ണമാക്കി. പിന്നീടതിനെ എല്ലുകളാക്കുകയും അതു കഴിഞ്ഞ് എല്ലുകളെ ഇറച്ചികൊണ്ട് പൊതിയുകയും ചെയ്തു. തുടര്‍ന്നതിനെ മറ്റൊരു സൃഷ്ടിയാക്കുകയും ചെയ്തു.” (23:12-14)
ഖുര്‍ ആനില്‍ പലേടത്തായി ആവര്‍ത്തിച്ചിട്ടുള്ള ഭ്രൂണവിജ്ഞാനമാണ് മേലുദ്ധരിച്ചത്. ഇതില്‍ ഒരു ശാസ്ത്രജ്ഞനെപ്പോലും അല്‍ഭുതപ്പെടുത്താന്മാത്രം എന്തു സൂക്ഷ്മജ്ഞാനമാണു ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ളത്? ആറാംനൂറ്റാണ്ടിലെ അറബികള്‍ക്കറിയാന്‍പാടില്ലാത്ത എന്തു നൂതനജ്ഞാനമാണിവിടെ ഖുര്‍ ആന്‍ വെളിവാക്കിയിട്ടുള്ളത്? ഖുര്‍ ആനിലെ ഭ്രൂണവിജ്ഞാനം തന്നെ അല്‍ഭുതപ്പെടുത്തി എന്നു പറയുന്ന മോറിസ് ബുക്കായ് തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ഖുര്‍ ആനിലെ ചോരക്കട്ടയും ഇറച്ചിക്കട്ടയുമൊക്കെ ശാസ്ത്രവസ്തുതകള്‍ക്കനുസരിച്ച് അര്‍ത്ഥം മാറ്റി വ്യാഖ്യാനിക്കേണ്ടതുണ്ടെന്നാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ശാസ്ത്രത്തെയും ഖുര്‍ ആനെയും യോജിപ്പിലെത്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. ഖുര്‍ ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് അറബി ഭാഷ മാത്രം അറിഞ്ഞാല്‍ പോര ; അവര്‍ക്ക് ആധുനിക ശാസ്ത്രബോധവും കൂടി വേണമെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.മോറിസ് ബുക്കായുടെ ഒരുദ്ധരണി നോക്കുക:-“ഖുര്‍ ആന്‍ സൂക്തങ്ങള്‍ വായിക്കുന്ന ഒരു ശാസ്ത്രജ്ഞന് ഈ വിഷയത്തില്‍ തെറ്റായ ആശയങ്ങള്‍ നല്‍കുന്ന ധാരാളം പരിഭാഷകളും വ്യാഖ്യാനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. ഭൂരിഭാഗം വിവര്‍ത്തനങ്ങളും വിവരിക്കുന്നത് മനുഷ്യ ശരീരത്തിന്റെ രൂപീകരണം ഒരു ചോരക്കട്ടയില്‍നിന്നാരംഭിച്ചു എന്നാണ്. ഈ രംഗത്ത് പ്രത്യേക പരിശീലനം നേടുന്ന ഒരു ശാസ്ത്രജ്ഞന് ഈ പ്രസ്താവന തികച്ചും അസ്വീകാര്യമാണ്. ഖുര്‍ ആനിലെ വാക്യങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് ഭാഷാ പരിജ്ഞാനത്തിനു പുറമെ ശാസ്ത്രാവബോധവും കൂടി ഉണ്ടായിരിക്കണമെന്ന് ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.’’ [ഖുര്‍ ആനും ശാസ്ത്രവും പേജ്24]
ശുക്ലത്തുള്ളി ,ചോരക്കട്ട, മാംസപിണ്ഡം എന്നൊക്കെ അര്‍ത്ഥമുള്ള സാധാരണ അറബി പദങ്ങളാണു ഖുര്‍ ആനില്‍ ഉപയോഗിച്ചിട്ടുള്ളതെങ്കിലും ആധുനിക ഭ്രൂണ ശാസ്ത്ര സംജ്ഞകള്‍ക്കനുസരിച്ച് ഈ അറബി പദങ്ങളെ മാറ്റി വിവര്‍ത്തനം ചെയ്യേണ്ടതുണ്ട് എന്നാണ് ഈ ശാസ്ത്രജ്ഞന്‍ ഉപദേശിക്കുന്നത്. മുസ്ലിം വ്യാഖ്യാതാക്കള്‍ ഇക്കാലത്ത് ഖുര്‍ ആനില്‍ നുന്നും ശാസ്ത്രം മെനഞ്ഞുണ്ടാക്കാന്‍ പ്രധാനമായും സ്വീകരിച്ചു വരുന്ന തന്ത്രവും ഇതു തന്നെയാണ്. അലഖ എന്ന വാക്കിനു ചോരക്കട്ട എന്നതിനു പകരം തൂങ്ങിക്കിടക്കുന്ന ഭ്രൂണം, അള്ളിപ്പിടിക്കുന്ന ഭ്രൂണം എന്നൊക്കെ അര്‍ത്ഥം നല്‍കിയാലേ ഖുര്‍ ആന്‍ വാക്യത്തെ ശാസ്ത്രീയമാക്കാന്‍ കഴിയൂവെങ്കില്‍ , ഖുര്‍ ആനില്‍ അതി സൂക്ഷ്മമായ വിവരങ്ങള്‍ വെളിപ്പെടുത്തി എന്ന അവകാശവാദത്തിന് എന്തര്‍ത്ഥമാണുള്ളത്? ഏച്ചു കെട്ടിയും അര്‍ത്ഥം മാറ്റിയും ഒപ്പിച്ചുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ എങ്ങനെയാണ് ഖുര്‍ ആനിലെ സൂക്ഷ്മജ്ഞാനമാവുക? ഒരു ഖുര്‍ ആന്‍ വാക്യത്തിന്റെ യഥാര്‍ത്ഥ ആശയവും വിശദാംശങ്ങളും നമുക്കു ലഭിക്കുന്നത് പ്രവാചകന്‍ അതിനു നല്‍കുന്ന വിശദീകരണത്തില്‍നിന്നാണ്. ഈ ഖുര്‍ ആന്‍ വാക്യത്തിനും വ്യക്തവും വിശദവുമായ വ്യാഖ്യാനം ഹദീസുകളില്‍ കാണാം. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഇമാം നവവി തന്റെ ഏറ്റവും സഹീഹായ 40 ഹദീസുകളില്‍ ഉള്‍പ്പെടുത്തിയതുമായ ഒരു ഹദീസ് ഇതാ കാണുക:-
“നിങ്ങളുടെ മാതാവിന്റെ വയറ്റില്‍ നിങ്ങളുടെ സൃഷ്ടി പല ഘട്ടങ്ങളിലായാണു നടക്കുന്നത്. 40 ദിവസം ഇന്ദ്രിയത്തുള്ളിയായി, അത്രയും കാലം ഒരു രക്തക്കട്ടയായി പിന്നീട് അത്രയും കാലം ഒരു മാംസപിണ്ഡമായി. പിന്നീട് അവങ്കലേക്ക് ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവനു ജീവന്‍ ഊതും. തുടര്‍ന്ന് അവനെപ്പറ്റി നാലു കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പ്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ആരോഗ്യം, ആയുസ്സ്, പ്രവര്‍ത്തനങ്ങള്‍ , ശേഷം അവന്‍ പരലോകത്ത് വിജയിയോ പരാജിതനോ എന്ന കാര്യവും രേഖപ്പെടുത്തും.”
ആധികാരികതയുടെ കാര്യത്തില്‍ ഒരു നേരിയ സംശയം പോലും ആരും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഏറ്റവും പ്രബലമായ ഹദീസുകളിലൊന്നാണിത്. എന്നാല്‍ ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കു സ്വന്തമായ അര്‍ത്ഥവും വ്യാഖ്യാനവും നടത്തി ഖുര്‍ ആനിനെ ശാസ്ത്രത്തിന്റെ വാലില്‍ കെട്ടാന്‍ ശ്രമിക്കുന്ന നമ്മുടെ മോറിസ് ബുക്കായ് ഈ ഹദീസിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:-
“ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള ഈ വിവരണം ആധുനിക വസ്തുതകളുമായി ഒട്ടും യോജിക്കുന്നതല്ല.”
എന്നു വെച്ചാല്‍ മുഹമ്മദ് നബി പറഞ്ഞത് വിഡ്ഡിത്തമാണ്, മോറീസ് ബുക്കായിയുടെ പുതിയ വ്യാഖ്യാനമാണു നമ്മള്‍ സ്വീകരിക്കേണ്ടത് എന്നു സാരം! ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചത് ഖുര്‍ ആനും ഹദീസും വായിച്ച് അതിലെ ഭ്രൂണശാസ്ത്ര സൂക്ഷ്മജ്ഞാനത്തില്‍ ആകൃഷ്ടനായതു കൊണ്ടോ അതോ മറ്റു വല്ല പ്രലോഭനവും കാരണമോ എന്ന് അനുമാനിക്കാന്‍ കൂടുതല്‍ ആലോചിക്കെണ്ടതില്ലല്ലോ!
ഇനി ഖുര്‍ ആനിലും ഹദീസിലും വിവരിക്കുന്ന ഈ ഭ്രൂണവിജ്ഞാനം വസ്തുതകളുമായി എത്രത്തോളം ബന്ധമുണ്ട് എന്നു കൂടി പരിശോധിക്കാം.മുതുകില്‍നിന്നു പുറപ്പെട്ടു തെറിച്ചുവീഴുന്ന ശുക്ലം ഗര്‍ഭാശയത്തില്‍ മാറ്റമില്ലാതെ 40 ദിവസം കിടക്കും എന്നാണല്ലോ ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. ഇതു തീര്‍ത്തും തെറ്റാണ്. മുതുകിലല്ല ശുക്ലവും ബീജവും ഉല്പാദിപ്പിക്കപ്പെടുന്നതെന്ന കാര്യം പിന്നീടു ചര്‍ച്ച ചെയ്യാം. ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നത് എന്ന ധാരണ തന്നെ വിവരക്കേടാണ്. ഒരു തുള്ളി ശുക്ലത്തില്‍ ദശലക്ഷക്കണക്കിനു പുംബീജങ്ങളുണ്ട് . അതിലൊന്നു മാത്രമേ അണ്ഡവുമായി സംയോജിക്കുന്നുള്ളു. ബീജങ്ങള്‍ക്കു ഗര്‍ഭാശയത്തില്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവനോടെയിരിക്കാനാവില്ല. 40 ദിവസം ശുക്ലം മാറ്റമില്ലാതെ കിടക്കുന്നു എന്ന നബിവചനം ശാസ്ത്രദൃഷ്ട്യാ വെറും അസംബന്ധമാണ്. 40ദിവസം കഴിഞ്ഞ് ചോരക്കട്ടയാകുന്നു എന്നതും മണ്ടത്തരം തന്നെ. ചോരക്കട്ടയ്ക്കു പകരം അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം മാറ്റിയാലും വ്യാഖ്യാനം ശരിയാവുകയില്ല. കാരണം ഭ്രൂണം അള്ളിപ്പിടിക്കുഅന്നത് 40 ദിവസം കഴിഞ്ഞല്ല. ബീജസങ്കലനം കഴിഞ്ഞ് ആറാമത്തെ ദിവസം തന്നെ ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിക്കും. ഈ അള്ളിപ്പിടുത്തം 40 ദിവസം കഴിഞ്ഞ് അവസാനിക്കുന്നുമില്ല. പ്രസവസമയത്ത് പൊക്കിള്‍ക്കൊടി മുറിച്ച് പ്ലാസെന്റാ വേര്‍പ്പെടുത്തുന്നതു വരെ അള്ളിപ്പിടുത്തം തുടരും. അലഖ എന്ന വാക്കിനു തൂങ്ങിക്കിടക്കുന്നത്, അള്ളിപ്പിടിക്കുന്നത് എന്നൊക്കെ അര്‍ത്ഥം നല്‍കിയാലും ഖുര്‍ ആനിലെ വിവരണം തെറ്റു തന്നെ. അലഖ എന്ന രണ്ടാം ഘട്ടം കഴിഞ്ഞ് മാംസക്കട്ട എന്ന മൂന്നാം ഘട്ടം വരുന്നതോടെ അള്ളിപ്പിടുത്തം അവസാനിക്കുന്നില്ല എന്നതു കൊണ്ടു തന്നെ ആ പദത്തിനു ചോരക്കട്ട എന്നല്ലാതെ അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം കൊടുക്കാനാവില്ല. ശുക്ലബിന്ദു എന്ന ഒരു ഘട്ടം തന്നെ ഗര്‍ഭധാരണത്തിനു ശേഷം നിലനില്‍ക്കുന്നില്ല. ശുക്ലത്തിലെ ലക്ഷക്കണക്കിനു ബീജങ്ങളിലൊന്നു മാത്രമാണു അണ്ഡവുമായി ചേരുന്നത്. അപ്രകാരം സംയോജിച്ചുണ്ടാകുന്ന ഭ്രൂണകോശം അതിന്റെ അനുസ്യൂതമായ വിഭജനപ്രക്രിയയിലൂടെ വളരാന്‍ തുടരുന്നു.ബീജസങ്കലനം കഴിഞ്ഞാലുടന്‍ തന്നെ അണ്ഡം വളര്‍ന്നു തുടങ്ങും. 40 ദിവസം കഴിയുമ്പോഴേക്കും ഭ്രൂണത്തിനു തലയും ഉടലും വേര്‍തിരിയും. കണ്ണുകളും വായും രൂപപ്പെടാന്‍ തുടങ്ങുകയും കൈകാലുകളുടെ സ്ഥാനത്ത് മുഴകള്‍(buds) പ്രത്യക്ഷപ്പെടുകയും ചെയ്യും. 80 ദിവസം കഴിയുമ്പോള്‍ ചോരക്കട്ട ഇറച്ചിക്കട്ടയാകുമെന്നാണു നബിയും അല്ലാഹുവും പറയുന്നത്. ശാസ്ത്രം പറയുന്നത് ഏതാണ്ട് 12ആഴ്ച്ച കൊണ്ട് മനുഷ്യശിശുവിന്റെ ആകൃതി കൈവരുകയും കൈകാല്‍ വിരലുകള്‍ പോലും കൃത്യമായി രൂപപ്പെടുകയും ചെയ്യുമെന്നാണ്.
നാലാം മാസത്തിലെ ജീവന്‍ ഊത്ത്!
നാലു മാസം ജീവനില്ലാതെ കിടന്ന ഭ്രൂണത്തിനു ജീവന്‍ ഊതിക്കയറ്റാന്‍ ഒരു മലക്ക് ഗര്‍ഭാശയത്തിലെത്തുമെന്നാണു പ്രവാചകന്‍ വെളിപ്പെടുത്തുന്ന മറ്റൊരു അദൃശ്യജ്ഞാനം! ശാസ്ത്രദൃഷ്ട്യാ ഇതില്‍പ്പരമൊരു വിഡ്ഡിത്തം വേറെയില്ല. ബീജകോശവും അണ്ഡകോശവും അവ സംയോജിച്ചുണ്ടാകുന്ന ഭ്രൂണവുമെല്ലാം ജീവനുള്ളവയാണ്. ജീവന്റെ എല്ലാ സവിശേഷതയും ഉള്ളതുകൊണ്ടാണ് അവയൊക്കെ ക്രമപ്രകാരം വളര്‍ന്നു നിശ്ചിത ജീവിയായി തീരുന്നത്. ഈ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജൈവ രാസ ഘടകങ്ങള്‍ അതാതു ജീവികോശത്തിലെ ക്രോമസോമുകളില്‍തന്നെ അടങ്ങിയിട്ടുണ്ട്. പുറത്തുനിന്നൊരു മലക്കിന്റെ ഇടപെടലൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. ഏതാണ്ടു നാലു മാസത്തെ വളര്‍ച്ചക്കു ശേഷമാണു കുഞ്ഞിന്റെ ചലനം പുറമേക്കനുഭവപ്പെട്ടു തുടങ്ങുന്നത്. ഇക്കാരണത്താല്‍ പണ്ടുള്ളവര്‍ ഊഹിച്ചുണ്ടാക്കിയ അന്ധവിശ്വാസമായിരിക്കാം മലക്കിന്റെ ആഗമനവും ജീവനൂതലും മറ്റും. നാലാം മാസം മലക്കു വന്ന് ഊതിക്കയറ്റുന്നത് ജീവനോ ആത്മാവോ എന്ന തര്‍ക്കവും അടുത്ത കാലത്തായി പൊന്തിവന്നിട്ടുണ്ട്. നാലു മാസം വരെ ശിശു ജീവനില്ലാതെ വളരുന്നു എന്നു തന്നെയാണ് മത പണ്ഡിതലോകത്തെ പൊതു മതം. നാലു മാസത്തിനു മുമ്പുള്ള ഭ്രൂണഹത്യ പാപമല്ല എന്ന് ജമാ അത്തെ ഇസ്ലാമിക്കാര്‍ ഫത്വ കൊടുത്തത് ഈ അടിസ്ഥാനത്തിലാണ്. [പ്രബോധനം 2000 നവംബര്‍ 4]
ചുരുക്കത്തില്‍ ആറാംനൂറ്റാണ്ടിലെ സാധാരണക്കാര്‍ക്കറിയാവുന്നതിലപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആനോ ഹദീസോ വെളിപ്പെടുത്തുന്നില്ല. ഇക്കാര്യം സത്യസന്ധമായി വളച്ചുകെട്ടില്ലാതെ ഒരു മതപണ്ഡിതന്‍ തന്നെ തുറന്നു പറഞ്ഞത് ഇതാ കാണുക:-
“ഗര്‍ഭാശയത്തില്‍ ഒരു ശിശു കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ സൂചിപ്പിച്ചിരിക്കുകയാണിവിടെ. ആധുനിക ഉപകരണങ്ങളുപയോഗിച്ച് ഇന്നു കണ്ടെത്തിയിട്ടുള്ള അതിസൂക്ഷ്മമായ പരിണാമഘട്ടങ്ങളൊന്നും പക്ഷെ ഇവിടെ വിശദീകരിക്കുന്നില്ല. മറിച്ച് ഒരു സാധാരണ കാട്ടറബിക്കു പോലും സുപരിചിതമായിരുന്ന മുഖ്യ പരിണാമദശകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. അതായത് ഇന്ദ്രിയം ഗര്‍ഭാശയത്തില്‍ പതിച്ച ശേഷം അത് ഒരു രക്തപിണ്ഡമാവുകയും പിന്നീട് രൂപമൊന്നുമില്ലാത്തതും ക്രമേണ മനുഷ്യരൂപം പ്രാപിക്കുന്നതുമായ ഒരു മാംസക്കട്ടയായി പരിണമിക്കുകയും ചെയ്യുമെന്നു സാധാരണക്കാര്‍ക്കു പോലും അറിയാമായിരുന്നു. വിവിധ അവസ്ഥകളിലുണ്ടാകുന്ന ഗര്‍ഭച്ഛിദ്രങ്ങളിലൂടെ ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അക്കാലത്തും മനുഷ്യര്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇവിടെ പ്രസ്തുത ഘട്ടങ്ങളിലേക്കു വിരല്‍ ചൂണ്ടിയത്. അതു മനസ്സിലാക്കുവാന്‍ അന്നും ഇന്നും ശാസ്ത്രീയ ഗൈനക്കോളജി ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല.”[തഫ്ഹീമുല്‍ ഖുര്‍ ആന്‍ വോള്യം3 പേജ്195]
മൌദൂദിയുടെ ഈ വിവരണം വായിക്കാനിടയായിരുന്നെങ്കില്‍ നമ്മുടെ മോറീസ് ബുക്കായിയെപ്പോലുള്ളവര്‍ മതം മാറാന്‍ മുതിരുമായിരുന്നില്ല!
ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസം ഒരു വശത്ത്; പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവസ്തുതകള്‍ക്കു നിരക്കാത്ത ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ഖുര്‍ ആനില്‍ കാണ്‍പ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മറുവശത്ത്! വിശ്വാസം കൊണ്ട് തുപ്പാനും വയ്യ, ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന നിലയില്‍ വലിയ ആശയപ്രതിസന്ധിയെയാണു മതത്തിന്റെ ആധുനിക വക്താക്കള്‍ നേരിടുന്നത്. ഈ പ്രതിസന്ധിക്കവര്‍ കണ്ടെത്തിയ പരിഹാരമാണ് വ്യാഖ്യാനം കൊണ്ടുള്ള അഭ്യാസം. ആടിനെ പട്ടിയാക്കുക എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. ഇവിടെ ആടിനെയല്ല ആനയെത്തന്നെ പാറ്റയാക്കാനും അല്‍പ്പം മെയ്‌വഴക്കമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ലെന്ന് ഇസലാമിന്റെ ആധുനിക പ്രയോഗ്താക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതാ ലക്ഷണമൊത്ത ഒരു ദൃഷ്ടാന്തം!
വൃഷണം മുതുകിലേക്ക്!!!
പുരുഷബീജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിലാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഈ അറിവ് പക്ഷേ ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്തുണ്ടായിരുന്നില്ല. തത്സംബന്ധമായി പല അന്ധവിശ്വാസങ്ങളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. എല്ലുരുകി വരുന്നതാണു ശുക്ലമെന്നായിരുന്നു പഴമക്കാരുടെ ഒരു വിശ്വാസം . ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ഉരുകിയൊലിച്ച് മുതുകില്‍ കേന്ദ്രീകരിക്കുകയും രതിമൂര്‍ഛയുടെ വേളയില്‍ മുതുകില്‍ നിന്നും ഒലിച്ചിറങ്ങി തെറിച്ചു വീഴുകയുമാണതെന്നുമൊക്കെയായിരുന്നു അറബികളുടെ ധാരണ. മുഹമ്മദും അങ്ങനെയൊക്കെയാണു വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വെളിപാടുകളും വെളിപാടേതര മൊഴികളും വ്യക്തമാക്കുന്നു.വിവാഹം നിഷിദ്ധമായ സ്ത്രീകളെപ്പറ്റി വിവരിക്കവെ, സ്വന്തം മക്കളുടെ ഭാര്യമാര്‍ എന്ന് ഊന്നിപ്പറയാന്‍ ഖുര്‍ ആന്‍ ഉപയോഗിച്ച ഭാഷ നോക്കൂ:
നിങ്ങളുടെ മുതുകില്‍നിന്നുള്ള പുത്രന്‍ മാരുടെ ഭാര്യമാരും.[4:23]
മറ്റൊരിടത്ത് ഖുര്‍ ആന്‍ പറയുന്നു: ആദാമിന്റെ മക്കളില്‍നിന്ന്, അവരുടെ മുതുകുകളില്‍നിന്ന് നിന്റെ റബ്ബ് അവരുടെ സന്തതികളെ പുറത്തെടുക്കുകയും...[7:172]
മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള മറ്റൊരു വിവരണം കൂടി കാണുക:
തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍നിന്നത്രേ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു മുതുകിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നും പുറത്തു വരുന്നു.[86:6,7]
ബീജകോശവും അണ്ഡകോശവും സംയോജിച്ചാണു ശിശുവുണ്ടാകുന്നതെന്ന ഒരു സൂചന നല്‍കാന്‍ പോലും സര്‍വ്വജ്ഞനായ ഈ ദൈവത്തിനു കഴിഞ്ഞില്ല! ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നതെന്ന ധാരണയോടൊപ്പം ശുക്ലം മുതുകില്‍നിന്നാണു വരുന്നതെന്ന അക്കാലത്തെ അന്ധവിശ്വാസവും അല്ലാഹു അംഗീകരിക്കുന്നു. ഇതാണു വസ്തുത . എന്നാല്‍ അലാഹുവിനെ അങ്ങനെയങ്ങു വിവരം കെട്ടവനാക്കി തള്ളിപ്പറയാന്‍, വിശ്വാസം കച്ചവടം ചെയ്തു ജീവിക്കുന്ന മതപുരോഹിതര്‍ക്കാവുമോ? അവര്‍ ഈ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തിയത് അതി വിചിത്രമായ ഒരു വ്യാഖ്യാന അഭ്യാസത്തിലൂടെയാണ്. അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന വൃഷണത്തെ അവര്‍ വ്യാഖ്യാനം കൊണ്ടു മുതുകിലെത്തിച്ചുകളഞ്ഞു.!!!
ഇതാ ചില സാമ്പിളുകള്‍ :“വൃഷണങ്ങളും അണ്ഡാശയങ്ങളും ഗര്‍ഭസ്ഥ ശിശുവില്‍ നട്ടല്ലിന്റെ ഇരു വശത്തായി വൃക്കയുടെ നേരെ താഴെയാണ് ആദ്യമായി കാണപ്പെടുന്നത്. ....ജനിച്ച ശേഷമാണ് അവ പലപ്പോഴും വൃഷണസഞ്ചിയിലെത്തുന്നത്. വൃഷണസഞ്ചിയിലേക്കിറങ്ങുന്നുവെങ്കിലും പഴയ ബന്ധം തീരെ വിട്ടുപോകുന്നില്ല. പ്രാണവായുവും ഭക്ഷണവും എത്തിക്കുന്ന രക്തക്കുഴലുകളും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളും വൃക്കയുടെ അടുത്തു വെച്ചു തന്നെയാണു പ്രധാന കേന്ദ്രങ്ങളുമായി സന്ധിക്കുന്നത്.....വൃക്കകള്‍ സ്ഥിതി ചെയ്യുന്നത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയിലാണുതാനും .”( പ്രജനനം. ഡോ. സി പി അബൂബക്കര്‍ , പേ.14)
സംഗതി മുതുകിലെത്തിയില്ലെങ്കിലും ഒരുവിധം നട്ടെല്ലിന്റെ അടുത്തിങ്കിലും എത്തിക്കിട്ടിയില്ലേ?!!ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്നതിനനുസരിച്ച് ദൈവ വെളിപാടുകളുടെ അര്‍ഥവും ആശയങ്ങളും തകിടം മറിയുന്നതെങ്ങിനെയെന്ന് IPH പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകത്തിലും വ്യക്തമാക്കപ്പെടുന്നു:
“മനുഷ്യന്റെ ബീജഗ്രന്ധികള്‍ രൂപപ്പെടുന്ന സ്ഥാനം ഉപര്യുക്ത ഖുര്‍ ആന്‍ വാക്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാതാക്കള്‍ രണ്ടഭിപ്രായക്കാരാണ്. ഇബ്നു ജരീരിത്തബ്രീ , ഇബ്നു കസീര്‍ ,ജലാലൈനി എന്നിവരുള്‍പ്പെടുന്ന ഭൂരിപക്ഷം വരുന്ന ആദ്യകാല വ്യാഖ്യാതാക്കള്‍ മനസ്സിലാക്കുന്നത് ശുക്ലം മുതുകെല്ലിന്റെ പിന്‍ഭാഗത്തുനിന്നും സ്ത്രീബീജം വാരിയെല്ലുകള്‍ക്കിടയില്‍നിന്നും വരുന്നു എന്നാണ്. ഇബ്നുല്‍ ഖയ്യിം , ഖുര്‍തുബി, ആലൂസി തുടങ്ങിയ ന്യൂനപക്ഷ വ്യാഖ്യാതാക്കള്‍ പറയുന്നത് പുരുഷന്റെയും സ്ത്രീയുടെയും ബീജഗ്രന്ധികള്‍ മുതുകെല്ലിനും വാരിയെല്ലിനും ഇടയിലാണെന്നു ഖുര്‍ ആന്‍ വാക്യത്തില്‍നിന്നു മനസ്സിലാക്കാം എന്നാണ്.... ശരീര ശാസ്ത്രത്തിലും ഭ്രൂണശാസ്ത്രത്തിലും ഉണ്ടായ പുരോഗതി കാരണം സമീപ കാലത്ത് മാറാഗി രണ്ടാമത്തെ വീക്ഷണത്തെ പിന്താങ്ങുകയുണ്ടായി. ...30 വര്‍ഷത്തിനു ശേഷം വന്ന സയ്യിദ് ഖുതുബ് തന്റെ തഫ്സീറായ ഫീളിലാലില്‍ ഖുര്‍ ആനില്‍ ശാസ്ത്രവസ്തുതകള്‍ പിടികിട്ടാത്തതു മൂലം ഈ വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ”(പേ.74,ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും.)
ഇത്രയും കാര്യങ്ങള്‍ തുറന്നു പറയുന്ന ഗ്രന്ഥകാരന്‍ പിന്നെയും വൃഷണത്തെ മുതുകിലേക്കു കയറ്റിക്കൊണ്ടു പോകുന്നതു കൂടി കാണുക: “വളര്‍ച്ചയെത്തുമ്പോള്‍ ഇടുപ്പായി രൂപാന്തരപ്പെടുന്ന സ്ഥാനത്താണ് ബീജഗ്രന്ധികള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഇന്ന് പ്രസിദ്ധമാണ്. നാലാഴ്ച്ചയെത്തിയ ഭ്രൂണത്തില്‍ ജനനേന്ദ്രിയ അതിരുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ,മധ്യ വൃക്കയ്ക്കും മുതുകു വശത്തെ വപയ്ക്കും ഇടയിലെ മധ്യരേഖയിലാണ്....പുരുഷബീജ ഗ്രന്ധി ജനനം വരെ അവരോഹണപ്രക്രിയ തുടരുന്നു. ഇടുപ്പുഭാഗത്തെ നാളി വഴി ശരീരത്തിനു പുറത്തു വൃഷണസഞ്ചിയില്‍ വന്നു ചേരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ എന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയ സ്ഥാനത്തേക്കു യവ്വനകാലത്ത് ഞരമ്പുകളുടെ വിന്യാസവും രക്തയോട്ടവും മേദോവാഹിനിയിലെ ദ്രവസാന്നിധ്യവും അതേപടി നിലനില്‍ക്കുന്നു. വയറിന്റെ ഭാഗത്തെ മഹാധമനിയില്‍ നിന്നു വരുന്ന വൃഷണധമനി ഇടുപ്പിന്റെ ഭാഗത്തെ രണ്ടാം കശേരു വരെ വരുന്നു. വലത്തെ വൃഷണസിര അധോമഹാസിരയിലേക്കു താഴ്ന്നിറങ്ങുന്നു. ഇടത്തേത് ഇടതു വശത്തെ വൃക്കസിരയിലേക്കും.”(പേ.75)
ഇതു സംബന്ധമായി ഖുര്‍ ആനില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള പ്രസ്താവനകള്‍ വെറും മണ്ടത്തരവും മൂഡവിശ്വാസവുമാണെന്നു മനസ്സിലാക്കിയ വ്യാഖ്യാതാക്കള്‍ അക്കാര്യം സമ്മതിക്കാനുള്ള സത്യസന്ധതയില്ലായ്കയാല്‍ എന്തൊക്കെയോ തട്ടിപ്പടച്ചു ഞാണിന്മേല്‍ക്കളി നടത്തുകയാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കും ഇതു വായിച്ചാല്‍ തന്നെ ബോധ്യപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ഒഴിവാക്കുന്നു. ശുക്ലം മുതുകില്‍നിന്നു വരുന്നു എന്ന വെളിപാടും ഭ്രൂണവളര്‍ച്ചയുടെ ഈ വിവരണവും തമ്മില്‍ എന്തു ബന്ധമാനുള്ളത്?ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നുമായി ഉരുകിയൊലിച്ചു മുതുകില്‍ കേന്ദ്രീകരിക്കുന്ന ശുക്ലം സംഭോഗവേളയില്‍ മുതുകില്‍നിന്നും പുറപ്പെട്ട് തെറിച്ചു വീഴുകയാണെന്നായിരുന്നു നബിയുടേയും കൂട്ടരുടെയും വിശ്വാസമെന്ന് ആദ്യകാല തഫ്സീറുകളിലെ വിവരണങ്ങളില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ കൈകാലുകളും മറ്റും നഷ്ടപ്പെട്ടു പോയവര്‍ക്കും ശുക്ലമുണ്ടെന്നും അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു വൈകല്യം വരുന്നില്ലെന്നും മനസ്സിലാക്കിയ മൌദൂദി തന്റെ ‘യുക്തി’ഇപ്രകാരം അവതരിപ്പിക്കുന്നു:
“മാറിടത്തിനും ഉദരത്തിനും ഇടയില്‍നിന്നുല്‍ഭവിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ധാതു കൈകാലുകള്‍ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട് പ്രജനനബീജം മനുഷ്യന്റെ പൂര്‍ണ ശരീരത്തില്‍നിന്നാണുല്‍ഭവിക്കുന്നത് എന്നു പറയുന്നതു ശരിയല്ല.”
ആദ്യകാലത്തെ വ്യാഖ്യാതാക്കള്‍ നബിയുടെ വിവരണങ്ങളെ മാത്രം അവലംബിച്ചാണു വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത്. സ്വന്തം യുക്തിയോ ശാസ്ത്രത്തിന്റെ കണ്ടെത്തലോ ഒന്നും അവര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ‘അല്ലാഹു’ എന്താണര്‍ഥമാക്കിയതെന്നറിയാന്‍ ആദ്യകാല തഫ്സീറുകളെ തന്നെയാണു നമുക്കും ആശ്രയിക്കാനാവുക. ചുരുക്കത്തില്‍ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നതിന്, ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍പ്പരം മറ്റൊരു ദൃഷ്ടാന്തവും വേണ്ടതില്ല തന്നെ!!!!!!
ഞാന്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുറന്നെഴുതുകയും ഈ വ്യാഖ്യാന വീരന്മാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. അതു കണ്ടതായി ഭാവിക്കാതെ ഒരേ കസര്‍ത്തു തന്നെ ഇവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതും ഇക്കൂട്ടരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു.
ഇസ്ലാമിക ജനിതകശാസ്ത്രം!പത്തൊമ്പതാം നൂറ്റാണ്ടില്‍ ആസ്ത്രിയന്‍ ശാസ്ത്രജ്ഞനായ ഗ്രീഗര്‍ മെന്ഡല്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ജനിതകസംബന്ധമായ രഹസ്യങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. ഇന്ന് മനുഷ്യന്റെയും മറ്റനേകം ജീവികളുടെയും സമ്പൂര്‍ണ്ണമായ ജനിതക മാപ്പുകള്‍ തയ്യാറായി വരുന്നു. ഇത് ജൈവസാങ്കേതികവിദ്യയുടെ ലോകത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ക്കു വഴി വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ജനിതകശാസ്ത്രവും ഖുര്‍ ആനിലുണ്ട് എന്ന വാദവും രംഗത്തിറക്കിക്കഴിഞ്ഞു!
“ഖുര്‍ ആനും മുഹമ്മദ് നബിയുടെ തിരുവചനങ്ങളും പ്രത്യുല്‍പ്പാദനം , ജനിതകശാസ്ത്രം, എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് അല്‍ഭുതകരമായ വസ്തുതയത്രേ.”(ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും)
നബി വെളിപ്പെടുത്തിയ പാരമ്പര്യശാസ്ത്രസംബന്ധിയായ ഒരു ‘അല്‍ഭുതജ്ഞാനം’ സഹീഹുല്‍ ബുഖാരി ഇങ്ങനെ ഉദ്ധരിക്കുന്നു:
“അനസ് പറയുന്നു: തിരുമേനി മദീനയിലേക്കു വന്ന വിവരം അബ്ദുല്ലാഹിബ്നു സലാമിനു കിട്ടി. അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എനിക്ക് അങ്ങയോടു മൂന്നു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒരു നബിക്കല്ലാതെ അത് ഗ്രഹിക്കാന്‍ കഴിയില്ല. അന്ത്യപ്രളയം അടുത്തതിന്റെ ഒന്നാമത്തെ ലക്ഷണം എന്താണ്? സ്വര്‍ഗ്ഗവാസികള്‍ അവിടെ പ്രവേശിച്ച ഉടന്‍ ആദ്യം കഴിക്കുന്ന ആഹാരം എന്തായിരിക്കും? സന്താനത്തിനു പിതാവിനോടു സാദൃശ്യമുണ്ടാവാന്‍ കാരണമെന്താണ്?”തിരുമേനി അരുളി: “ ഇതാ, ജിബ്രീല്‍ ഈ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ എന്നെ അറിയിച്ചു കഴിഞ്ഞതേയുള്ളു. ” അബ്ദുല്ല പറഞ്ഞു. “മലക്കുകളില്‍ ജൂതന്മാരുടെ ശ്ത്രുവാണു ജിബ്രീല്‍” തിരുമേനി തുടര്‍ന്ന് അരുളി: “അന്ത്യപ്രളയം സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന ആദ്യലക്ഷണം ഒരു തീയാണ്. ആ തീ മനുഷ്യരെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു നീക്കിക്കൊണ്ടു പോകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കഴിക്കുന്ന ആഹാരം മീനിന്റെ കരളിന്മേല്‍ തടിച്ചു വളര്‍ന്നു നില്‍ക്കുന്ന ഒരു കഷ്ണമായിരിക്കും. സന്താനങ്ങള്‍ക്കു മാതാപിതാക്കളോടു രൂപസാദൃശ്യമുണ്ടാകാന്‍ കാരണം ഇതാണ്; ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. എന്നിട്ട് അവനാണ് ആദ്യം ഇന്ദ്രിയസ്ഖലനമുണ്ടായത് എങ്കില്‍ സന്താനത്തിനു പുരുഷനോടാണു സാദൃശ്യമുണ്ടാവുക. മറിച്ച് അവള്‍ക്കാണ് ആദ്യം സ്ഖലനമുണ്ടായത് എങ്കില്‍ അവളോടാണ് സന്താനത്ത്നു രൂപസാദൃശ്യമുണ്ടാവുക. “ഇതു കേട്ടപ്പോള്‍ അബ്ദുല്ലാ ഹിബ്നു സലാം പറഞ്ഞു: അങ്ങ് ദെവദൂതന്‍ തന്നെയാണെന്ന് ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു.” (ബുഖാരി: 1361. സി എന്‍ അഹ്മദ് മൌലവി)
രതിമൂര്‍ഛയുടെ വേളയില്‍ കൂടിക്കലരുന്ന ‘ഇന്ദ്രിയ മിശ്രിതം’ കട്ടപിടിച്ചാണ് കുട്ടിയുണ്ടാകുന്നതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളോട് രൂപസാദൃശ്യമുണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് അന്നത്തെ അറബികള്‍ക്കറിയില്ലായിരുന്നു. മൌലികമായ ഒരു ചോദ്യത്തിന് ദെവദൂതന്‍ നല്‍കിയ ആധികാരികമായ ഉത്തരമാണിത്. അതും “ജിബ്രീല്‍ ഇതാ ഇപ്പോള്‍ വന്ന് അറിയിച്ചു പോയതേയുള്ളു” എന്ന മുഖവുരയോടെ! അന്നത്തെ ആളുകള്‍ക്കു കൌതുകം പകര്‍ന്ന ഒരു വിജ്ഞാനം തന്നെയായിരുന്നിരിക്കണം ഇത്.ശീഘ്രസ്ഖലനം ഉള്ളവര്‍ക്ക് സ്വന്തം മുഖഛായയുള്ള കുട്ടികള്‍ ജനിക്കുമെന്ന ഈ ഇസ്ലാമിക ജനിതകവിജ്ഞാനം അന്നത്തെ അറബികള്‍ പരീക്ഷണവിധേയമാക്കിയിരുന്നോ എന്നറിയില്ല. അങ്ങനെയൊരു പരീക്ഷണം നടന്നിരുന്നെങ്കില്‍ ,“താങ്കള്‍ ദൈവദൂതനല്ല എന്നു ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു” എന്നവര്‍ മൊഴി മാറ്റിപ്പറഞ്ഞേനേ!
കുഞ്ഞിന്റെ ജനനത്തിനു ഹേതുവാകുന്ന സ്ത്രീ ബീജം[ovum] ,സംഭോഗവേളയില്‍ സ്രവിക്കുന്ന ഒരു കുഴമ്പല്ല എന്നും , പാകമാകുന്ന മുറയ്ക്ക് മാസത്തിലൊരിക്കല്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡനാളി വഴി ഇറങ്ങിവരുന്നതാണെന്നും , രതിക്രീഡയുമായി ഈ അണ്ഡസ്രാവത്തിനു നേരിട്ടു ബന്ധമില്ലെന്നും ,നാം ഇന്നു മനസ്സിലാക്കുന്നതു ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെയാണ്. ഗര്‍ഭധാരണത്തിനു സ്ത്രീയുടെ രതിമൂര്‍ഛയുമായി ബന്ധമില്ല. അബോധാവസ്ഥയില്‍ ബലാത്സംഗത്തിനിരയായാല്പോലും ഗര്‍ഭം ധരിച്ചേക്കാം. ഈ വക കാര്യങ്ങളെകുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഉയര്‍ന്ന തരം സാങ്കേതികവിദ്യകളൊന്നും അന്നു ദെവദൂതന്റെയും ജിബ്രീലിന്റെയും കയ്യില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അറിയാത്ത കാര്യങ്ങളില്‍ തലയിട്ടു വിഡ്ഡിത്തങ്ങള്‍ പറയുന്ന ശീലം മറ്റു പല സന്ദര്‍ഭങ്ങളിലുമെന്നപോലെ ഇവിടെയും ആവര്‍ത്തിക്കുകയാണ് ജിബ്രീലും ദൂതനും ചെയ്തത്!
വൃഷണം മുതുകിലെത്തിക്കാന്‍ കഴിവുള്ള വ്യാഖ്യാതാക്കളെ സംബന്ധിച്ചേടത്തോളം ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ലായിരിക്കാം. അവര്‍ ഇതൊക്കെ നിഷ്പ്രയാസം ശാസ്ത്രീയസത്യമാക്കി മാറ്റിയെടുക്കും. ആധുനിക ജനിതകശാസ്ത്രം തന്നെ ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ അവകാശപ്പെടാനും ഇടയുണ്ട്!!
-----------------------------------------------------------------------------------ഈ വിഷയത്തില്‍ മറ്റൊരു ബ്ലോഗിലെ ചര്‍ച്ചയിലിടപെട്ടുകൊണ്ട് ഡോ. സൂരജ് എഴുതിയ നീണ്ട കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.ചര്‍ച്ച സജീവമാകുമെന്ന പ്രതീക്ഷയോടെ.സൂരജ് :: suraj said... പ്രിയ ശരീഖ് ജീ,170ഓളം കമന്റുകള്‍ വന്ന് പോസ്റ്റു വിഷയം തന്നെ ശാഖോപശാഖകളായി പിരിഞ്ഞപ്പോഴാണ് ഇവിടെ വരുന്നത്. അസമയത്തായി ഈ കമന്റെങ്കില്‍ ക്ഷമിക്കുക.ഒരു സമുദായത്തിന്റെ സാംസ്കാരിക പരിണാമവും തത്വചിന്തയുമൊക്കെ ഉള്‍ക്കൊള്ളുന്ന ചരിത്രരേഖയാണ് മതഗ്രന്ഥങ്ങള്‍ എന്നതാണ് എന്റെ കാഴ്ചപ്പാട്. അവയിലെ (അ)ശാസ്ത്രീയ കല്പനകളെ ചൂണ്ടിക്കാട്ടി മതത്തെ ആകെ discredit ചെയ്യേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. കാരണം യുക്തിയുടെ ശാസ്ത്രവും വിശ്വാസസംഹിതകളും ഒന്നിച്ചു പോകുകയില്ല.(ഇതു വെള്ളെഴുത്തിന്റെ ‘ദൈവമേ’ എന്ന പോസ്റ്റില്‍ നമ്മള്‍ സംസാരിച്ചതാണല്ലോ)
മതഗ്രന്ഥങ്ങളെയും മതാചാരങ്ങളെയും അതാതുകാലത്തിന്റെ പരിപ്രേക്ഷ്യത്തില്‍ തന്നെ കാണാന്‍ ശ്രമിക്കുകയും അതിന്റെ നരവംശശാസ്ത്രപരമായ കണ്ടെത്തലുകളില്‍ കൌതുകം കൊള്ളുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്കേ ഖുര്‍ ആനും ബൈബിളും വേദങ്ങളും ഹദീസുമൊക്കെ ഞാന്‍ വായിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ അവയിലെ ദൈവ/സ്വര്‍ഗ്ഗ/നരക സങ്കല്പങ്ങളും ജീവിത ചര്യകളുമൊക്കെ മനുഷ്യവംശപരിണാമത്തിന്റെ വെളിച്ചത്തിലാണ് കാണാന്‍ ശ്രമിക്കുന്നതും. എന്നാല്‍, മതത്തിലെ ശാസ്ത്ര കല്പനകളെ ആധുനിക സയന്‍സിന്റെ 'പിന്തുണ'യോടെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടത് ശാസ്ത്രവിദ്യാഭ്യാസമുള്ളവരുടെ ചുമതലയാണ്.ഖുര്‍ ആന്‍, ബൈബിള്‍, വേദങ്ങള്‍ ഉപനിഷത്തുക്കള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളിലൊക്കെയുള്ള പദപ്രയോഗങ്ങളുടെ പ്രധാന പ്രശ്നം അവയുടെ വ്യാഖ്യാനമാണ്. സംസ്കൃതവും അറബിയുമൊക്കെ താന്താങ്ങള്‍ക്ക് ഇഷ്ടമുള്ളരീതിയില്‍ അര്‍ത്ഥം നല്‍കി വ്യാഖ്യാനിച്ചിട്ട് അതിലൊക്കെ ആധുനിക ശാസ്ത്രതത്വങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നു വാദിക്കുന്നത് ആധുനിക കാലപ്രവണതയാണ്. (ഖുര്‍ ആനിക സയന്‍സ് വ്യാഖ്യാനത്തിന്റെ സ്പെഷ്യലിസ്റ്റ് ഒരു മി.ഹാറൂണ്‍ അല്‍ യാഹ്യാ ആണെങ്കില്‍ ഭാരതീയ വേദാന്തങ്ങളില്‍ സയന്‍സ് കണ്ടെത്താന്‍ സ്വയം നിയുക്തനായ ആള്‍ എന്‍.ഗോപാലകൃഷ്ണന്‍ ആണ് എന്ന വ്യത്യാസമേയുള്ളൂ; ക്രിസ്തീയ വിശ്വാസികള്‍ക്ക് ക്രിയേഷന്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ...അങ്ങനെയങ്ങനെ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും സംഘടനകളും! )
ഈ പോസ്റ്റിനെ സംബന്ധിചുള്ള ചില വിയോജിപ്പുകള്‍ ഇവിടെ രേഖപ്പെടുത്തട്ടെ: 1. താങ്കള്‍ ഖുര്‍ ആനിലുണ്ടെന്ന് ഇവിടെ അക്കമിട്ട് നിരത്തിയിരിക്കുന്ന ആറ്റത്തെക്കുറിച്ചും , ജന്തുശാസ്ത്ര,സമുദ്രശാസ്ത്ര,ജനിതകവിജ്ഞാന വസ്തുതകളെക്കുറിച്ചുമൊക്കെ അറിവുകള്‍ ചരിത്രപരമായി നിലനിന്നിരുന്ന വിജ്ഞാനം മാത്രമാണ്. ഇത് ഖുര്‍ ആനില്‍ മാത്രമല്ല, ആദ്യകാല മതഗ്രന്ഥങ്ങളിലെല്ലാം ചിതറിക്കിടക്കുന്ന പ്രാചീന ശാസ്ത്ര വിജ്ഞാനശകലങ്ങളാണ്.ഉദാഹരണത്തിനു പലയിടത്തും ആവര്‍ത്തിക്കപ്പെട്ടു കാണുന്ന വാദമാണ് "ഭ്രൂണശാസ്ത്രത്തെ"ത്തെക്കുറിച്ചുള്ളത്. ഇതു മെഡിക്കല്‍ വിഷയവും-എനിക്കു താല്പര്യമുള്ളതും- കൂടിയായതിനാല്‍ വിശദമായി ഈ അവകാശവാദം ഒന്നു പരിശോധിക്കാന്‍ ഒരുമ്പെടുകയാണിവിടെ. ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ എന്ന ഡോ: മുഹമ്മദ് അലിയുടെ പുസ്തകത്തില്‍ ഭ്രൂണശാസ്ത്രസംബന്ധിയായതെന്ന് അവകാശപ്പെടുന്ന കുറേ ഖുര്‍ ആന്‍ ആയത്തുകള്‍ (വാക്യങ്ങള്‍) നല്‍കിയിട്ടുണ്ട്. ഇവ ഖുര്‍ ആന്റെ വിവിധ ഇംഗ്ലീഷ്/മലയാളം ഭാഷാപതിപ്പുകള്‍ റെഫര്‍ ചെയ്തപ്പോള്‍ കിട്ടിയത് താഴെ ചേര്‍ക്കുന്നു. അധ്യായം, വാക്യം എന്നിവ : ചിഹ്നം ഇട്ട് വേര്‍തിരിച്ചിരിക്കുന്നു.
2:222 - ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് (മുഹമ്മദിനോട്) ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാണ്. തന്നിമിത്തം ആര്‍ത്തവഘട്ടത്തില്‍ സ്ത്രീകളില്‍ നിന്നും അകന്നിരിക്കുക.ശുദ്ധിപ്രാപിക്കുംവരേയ്ക്കും അവരെ നിങ്ങള്‍ സമീപിക്കരുത്. ശുദ്ധിപ്രാപിച്ചുകഴിഞ്ഞാലോ, അല്ലാഹു നിങ്ങളോട് കല്‍പ്പിച്ചമാര്‍ഗത്തിലൂടെ അവരെ സമീപിക്കുക...
2:259 - ...മനുഷ്യരാശിക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാനാണ് നാം ഇങ്ങനെയെല്ലാം ചെയ്തത്. എല്ലുകള്‍ നോക്കൂ, അവയെ എങ്ങനെയെല്ലാമാണ് നാം സംഘടിപ്പിക്കുകയും അവയെ മാംസാവൃതമാക്കുകയും ചെയ്തിരിക്കുന്നതെന്ന്....
7:172 - ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന്, അവരുടെ പിന്തലമുറകളെ നിന്റെ നാഥന്‍ പുറത്തുകൊണ്ടുവരികയും അവരെ അവര്‍ക്കുതന്നെ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം; അല്ലാഹു ചോദിച്ചു : ഞാന്‍ നിങ്ങളുടെ നാഥനല്ലേ ? ....
11:61 - സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സാലിഹിനെ അയച്ചു. അദ്ദേഹം ഉപദേശിച്ചു : എന്റെ സമുദായമേ നിങ്ങള്‍ അല്ലാഹുവിനെ വണങ്ങുക.... ....ഭൂമിയില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചതും അതില്‍ നിങ്ങളെ നിവസിപ്പിച്ചതും അവനാണ്...
13:8 - ഓരോ പെണ്ണും ചുമക്കുന്ന ശിശുവിനെക്കുറിച്ച് അല്ലാഹു അറിയുന്നു, ഏത് ഗര്‍ഭപാത്രം ആഗിരണം ചെയ്യുന്നു, ഏതില്‍ വളരുന്നു...15:26 - മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണുകൊണ്ടുതന്നെയാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്
15:28 - മലക്കുകളോട് നിന്റെ നാഥന്‍ പറഞ്ഞ സന്ദര്‍ഭം: മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണു കൊണ്ട് ഞാന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു. [ ഇവിടെ 'മണ്‍പാത്രം നിര്‍മ്മിക്കുന്നവന്റെ കറുത്ത കളിമണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു' എന്നൊരു പാഠഭേദവും ചില വ്യാഖ്യാനങ്ങളില്‍ കാണാം - രണ്ടായാലും നിര്‍മ്മാണ വസ്തു കളിമണ്ണ് തന്നെ]
15:33 - ഇബിലീസ് പറഞ്ഞു : കറുത്ത കളിമണ്ണുകൊണ്ടു നീ സൃഷ്ടിച്ച മനുഷ്യനെ നമിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.
16:4 - മനുഷ്യനെ ഒരു തുള്ളിയില്‍ നിന്നാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്... [ ഇവിടെ 'തുള്ളി' എന്ന വാക്കിനെ രേതസ്സ് അഥവാ semen എന്ന് ചില ഇംഗ്ലീഷ് പരിഭാഷകളില്‍ മാറ്റിയിട്ടുണ്ട്. ചില മലയാള പരിഭാഷകളില്‍ 'ഇന്ദ്രിയത്തിന്റെ തുള്ളി' എന്നും കാണാം]
22:5 - മനുഷ്യരേ..നിങ്ങള്‍ ചിന്തിക്കുക: നിങ്ങളെ നാം മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് തുള്ളിയില്‍ നിന്നും, പിന്നീട് ഒട്ടിച്ചേര്‍ന്ന വസ്തുവില്‍ നിന്ന്. അനന്തരം രൂപമുള്ളതും അല്ലാത്തതുമായ ചവച്ച മാംസപിണ്ഡത്തില്‍ നിന്ന്. നാം നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികയാണ് - നാമുദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ നിശ്ചിതസമയം വരെ താമസിപ്പിക്കും, അതിനുശേഷം നിങ്ങളെ ശിശുവായി പുറത്തെത്തിക്കും. പിന്നീടു നിങ്ങള്‍ പൂര്‍ണ്ണ ശക്തി പ്രാപിക്കും....[ ഇവിടെയും "തുള്ളി" എന്ന വാക്കിനെ രേതസ്സ്, പുരുഷബീജം എന്നൊക്കെ ചില വ്യാഖ്യാതാക്കള്‍ മാറ്റുന്നു. "ഗര്‍ഭപാത്രത്തില്‍ നിശ്ചിത സമയം വരെ താമസിപ്പിക്കും" എന്നുള്ളത് "നിശ്ചിതഘട്ടം വരെ" എന്നു മാറ്റിയിട്ട് "ഘട്ടം" എന്നതുകൊണ്ട് embryonic stage ആണുദ്ദേശിക്കുന്നതെന്നു വാദിക്കുന്ന പുസ്തകങ്ങളും കണ്ടിട്ടുണ്ട്]
23:12 - നനഞ്ഞ മണ്ണില്‍ നിന്നും ആണ് മനുഷ്യനെ നാം സൃഷ്ടിച്ചത്. [ നനഞ്ഞ മണ്ണ് എന്നതിനു പകരം 'കളിമണ്‍ സത്ത്' എന്നും പ്രയോഗിച്ചു കാണുന്നു]
23:13 - പിന്നീട് നാമതിനെ ഒരു വിത്തു തുള്ളിയാക്കി ഭദ്രമായൊരിടത്ത് (ഗര്‍ഭത്തില്‍) നിക്ഷേപിച്ചു.
23:14 - പിന്നീട് വിത്തു തുള്ളിയെ ഒട്ടി ചേര്‍ന്നിരിക്കുന്ന (രക്ത) കട്ടയായും, ഒട്ടിചേര്‍ന്നിരിക്കുന്നതിനെ മാംസപിണ്ഡമായും മാംസപിണ്ടത്തെ എല്ലുകളായും രൂപാന്തരപ്പെടുത്തി. അനന്തരം എല്ലുകളെ നാം മാംസം കൊണ്ടു പൊതിഞ്ഞു. എന്നിട്ട് കേവലം വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയാക്കി വളര്‍ത്തിക്കൊണ്ടുവന്നു....[ മേല്‍ക്കൊടുത്ത 12 മുതല്‍ 14 വരെയുള്ള വരികളില്‍ നേരത്തേ പറഞ്ഞ നുത്ഫ, അലഖ , മുദ്ഘ,ആദാം എന്നീ വാക്കുകള്‍ ആണ് യഥാക്രമം "വിത്തു തുള്ളി(ശുക്ല ജലം), ഒട്ടിപ്പിടിക്കുന്ന വസ്തു/രക്തക്കട്ട, മാംസപിണ്ഡം, അസ്ഥി എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത്. ഒരു പക്ഷേ ഖുര്‍ ആനില്‍ ഭ്രൂണശാസ്ത്ര വസ്തുതകളുണ്ട് എന്നു കാണിക്കാന്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടുന്ന വരികളും ഇതാകാം]
25:54 - ജലത്തില്‍ നിന്നും മനുഷ്യരെ സൃഷ്ടിച്ചവന്‍ അവനത്രെ. എന്നിട്ട് അവര്‍ക്കിടയില്‍ രക്തബന്ധവും വിവാഹ ബന്ധവും അവന്‍ സ്ഥാപിച്ചു....30:20 - അവന്‍ നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന മനുഷ്യരായി മാറിയിരിക്കുനു...
32: 7 - ..മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്നും ആരംഭിച്ചു...
32: 8 - പിന്നീട് മനുഷ്യസന്താനങ്ങളെ നിന്ദ്യമായ ഒരു വെള്ളത്തില്‍ നിന്നും അവന്‍ സൃഷ്ടിച്ചു...
32: 9 - അനന്തരം അവനെ ഉചിതമായ നിലയ്ക്കു രൂപപ്പെടുത്തി. തന്റെ ആത്മാവില്‍ നിന്നും അതില്‍ ഊതി. നിങ്ങള്‍ക്കവന്‍ കണ്ണുകളും കാതുകളും നല്‍കി...
35:11 - അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ തുള്ളിയില്‍ (ഇന്ദ്രിയ ജലത്തില്‍) നിന്ന്. അനന്തരം അവന്‍ നിങ്ങളെ ഇണകളാക്കി സംഘടിപ്പിച്ചു...
38: 71, 72 - നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞു: ഞാന്‍ കളിമണ്ണില്‍ നിന്നു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.....അങ്ങനെ അവന്റെ രൂപവും ഘടനയും പൂര്‍ത്തിയാക്കി. എന്റെ ആത്മാവില്‍ നിന്നു ഒരംശം അതില്‍ ഊതിക്കഴിഞ്ഞാല്‍ നിങ്ങളെല്ലാം അവനെ സാഷ്ടാംഗം പ്രണമിച്ചുകോള്‍ക
39: 6 - നിങ്ങളെ ഒരൊറ്റ ജീവനില്‍ നിന്നാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് അതില്‍ നിന്നു തന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു. നിങ്ങള്‍ക്കായി നാല്‍ക്കാലികളില്‍ നിന്ന് എട്ടുതരം ഇണകളെ സൃഷ്ടിച്ചു. നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ വച്ച് ഒരു സൃഷ്ടിപ്പിനു ശേഷം മറ്റൊരു സൃഷ്ടിപ്പ് എന്ന പ്രകാരം മൂന്നു ഇരുട്ടറകളില്‍ വച്ച് അതു നിര്‍വ്വഹിച്ചു... [ ഇതില്‍ "മൂന്നു ഇരുട്ടറകള്‍" എന്നതിനെ ഇപ്പോള്‍ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് ഭ്രൂണത്തിന്റെ പുറത്തുള്ള amnion, chorion, allantoic sac എന്നീ ആവരണങ്ങളാണ് ഖുര്‍ ആനില്‍ ഉദ്ദേശിച്ചിരിക്കുനത് എന്നുവരെ വാദിക്കുന്നവരുണ്ട്.]
46:15 - ...മാതാവ് വൈഷമ്യത്തോടെയാണ് അവനെ ഗര്‍ഭം ധരിച്ചത്. പ്രസവിച്ചതും വൈഷമ്യത്തോടെതന്നെ. അവനെ ഗര്‍ഭം ധരിച്ചതും മുലകുടി അവസാനിപ്പിച്ചതും മുപ്പതുമാസം കൊണ്ടാണ്...[2-ആം അധ്യായത്തില്‍ കുട്ടികളെ രണ്ടു വര്‍ഷം മുലയൂട്ടണം എന്ന് പറയുന്നുണ്ട് . ഇവിടെ ഗര്‍ഭ കാലവും മുലയൂട്ടല്‍ കാലവും ചേര്‍ത്ത് 30 മാസം എന്നും പറയുന്നു ]
53:45, 46 - സ്ത്രീ,പുരുഷന്‍ എന്നീ ഇണകളെ സൃഷ്ടിച്ചതും അവന്‍ തന്നെ; സ്ഖലിക്കുന്ന (തെറിച്ചു വീഴുന്ന) തുള്ളിയില്‍ നിന്ന്..[ ഇവിടെ സ്ഖലനത്തിന്റെ ഫലമായി വീഴുന്ന ശുക്ലത്തെയാണ് അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിരിക്കുന്നത് എന്നു കാണാം]
56:58,59 - സ്ഖലിക്കുന്ന അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളാണോ അതല്ല നാമാണോ അതിനെ സൃഷ്ടിച്ചത് ?['സ്ഖലിക്കുന്ന അത്' എന്നതുകൊണ്ട് ലിംഗം എന്നോ ശുക്ലം എന്നോ വിവക്ഷയാകാം]
75:37 - മുന്നോട്ട് തെറിച്ചു വീഴുന്ന (സ്ഖലിക്കുന്ന) ഒരു തുള്ളിയായിരുന്നില്ലേ അവന്‍ ?
75: 38 - പിന്നീടത് ഒട്ടിപ്പിടിക്കുന്ന ഒരു വ്സതു(രക്ത കട്ട) ആയി തീര്‍ന്നു. എന്നിട്ട് (ദൈവം അതിനെ) രൂപമുള്ളതാക്കിത്തീര്‍ത്തു.
86:6,7 : തെറിക്കുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട്.[ ഇത് ഒരു പാട് വ്യാഖ്യാന സര്‍ക്കസുകള്‍ക്ക് കാരണമായ വരികളാണ്. നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നും വരുന്ന വെള്ളത്തെ "ശുക്ല ജലം" എന്ന് പറഞ്ഞു വ്യാഖ്യാനിക്കാനാവില്ലല്ലോ, അപ്പോള്‍ ചില അതിബുദ്ധിമാന്മാര്‍ മറ്റൊരു വ്യാഖ്യാനം കണ്ടെത്തി: വാരിയെല്ലിനോട് ചേര്‍ന്നല്ലെങ്കിലും, നട്ടെല്ലിനടുത്തായിട്ടാണ് ഭ്രൂണാവസ്ഥയില്‍ ആദ്യം പുരുഷന്റെ വൃഷണങ്ങളും (testicles) സ്ത്രീകളിലെ അണ്ഡാശയവും (ovaries) രൂപപ്പെടുക. അതു പിന്നെ ഗര്‍ഭത്തിലിരികവെ തന്നെ രൂപം പ്രാപിച്ച് കുഞ്ഞുവലരുന്നതിനനുസരിച്ച് താഴേക്കു വളര്‍ന്ന് വേര്‍പെട്ട് സ്വതന്ത്രാവയവങ്ങളാകുന്നത്. ഈ ഘട്ടത്തെയാണ് ഖുര്‍ ആനില്‍ മേല്‍ വരികളില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നായിരുന്നു പുതിയ വ്യാഖ്യാന ട്രപ്പീസുകളി!]ഒറിജിനല്‍ അറബി ഭാഷയിലെ ചില സുപ്രധാന വാക്കുകളെ എടുത്ത് വിഘടിച്ചും വ്യാഖ്യാനിച്ചും ചിലപ്പോഴൊക്കെ അതിവായന നടത്തിയുമാണ് ഭ്രൂണശാസ്ത്രത്തിലെ വസ്തുതകള്‍ ഖുര്‍ ആനില്‍ ഉണ്ടെന്നു വരുത്തി തീര്‍ത്തിരിക്കുന്നത് എന്നു കാണാം. ഇത്തരത്തിലുള്ള ചില "വിവാദ" പദങ്ങള്‍ നമുക്കൊന്നു നോക്കാം: (i) "അലഖ" എന്ന വാക്കാണ് ഒന്നാമത്തെ key point. അലഖ എന്ന അറബി വാക്കിനു (ഏകവചനത്തിലുപയോഗിക്കുമ്പോള്‍) പല കാലത്ത് പല സ്ഥലങ്ങളിലായി ഖുര്‍ ആന്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ നല്‍കിയിരിക്കുന്ന അര്‍ഥങ്ങള്‍ നോക്കൂ:- ഒട്ടിപ്പിടിക്കുന്ന വസ്തു- രക്തക്കട്ട- അട്ടയെപ്പോലെ ഒട്ടുന്ന രക്തക്കട്ട- അട്ട (കുളയട്ട അഥവാ leech)ഇതില്‍ "രക്തക്കട്ട" എന്ന അര്‍ത്ഥമുപയോഗിച്ചാണ് അറബ്യേതര ഖുര്‍ ആനിക വ്യാഖ്യാനങ്ങളധികവും പില്‍ക്കാലത്ത് പ്രചരിച്ചിട്ടുള്ളത്.ക്രിയാനാമരൂപത്തില്‍ പ്രയോഗിക്കപ്പെടുന്ന "അലിഖ" എന്ന സദൃശപദത്തിനാകട്ടെ "തൂങ്ങിക്കിടക്കുക", "ഒട്ടിക്കിടക്കുക" എന്നൊക്കെയാണര്‍ത്ഥം. 'അലിഖ'യും 'അലഖ'യുമൊക്കെ ശാസ്ത്രവിദ്യാഭ്യാസമുള്ള തര്‍ജ്ജമക്കാരുടെ കൈയ്യിലെത്തിയപ്പോള്‍ വ്യാഖ്യാനം അപ്പടി മാറി - രക്തക്കട്ടയെന്നും അട്ടയെപ്പോലെ ഒട്ടിയ വസ്തുവെന്നുമൊക്കെയുള്ള അര്‍ത്ഥം മാറ്റി പലരും ശുക്ലകോശമെന്നും (spermatozoa) സിക്താണ്ഡം അഥവാ zygote എന്നും എന്തിന്, ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിന്നും പോഷണം സ്വീകരിക്കുന്ന മറുപിള്ള (placenta) ആണ് അത് എന്നു വരെ വ്യാഖ്യാനം തുടങ്ങി. ഇതൊരു ഭാഷാ സര്‍ക്കസ് മാത്രമാണ്. "ഭൂഗോളം" എന്ന പദം വേദങ്ങളിലുണ്ടെന്നും അതിനാല്‍ വേദങ്ങളെഴുതപ്പെട്ട (സുമാര്‍ 5000 ബി.സി) കാലത്തേ ഭാരതത്തിലെ മുനിമാര്‍ക്ക് ഭൂമി ഉരുണ്ടതാണെന്ന് അറിയാമായിരുന്നു എന്നും വ്യാഖ്യാനിച്ചു വാദിക്കുമ്പോലെയെ ഉള്ളൂ.(ii) 'നുത്ഫ' എന്ന വാക്കിനു തുള്ളി എന്ന് അര്‍ത്ഥം സാമാന്യമായുപയോഗിക്കുന്നുവെങ്കിലും സന്ദര്‍ഭാനുസരണം അത് "ശുക്ലം" അഥവാ "രേതസ്സ്" എന്ന അര്‍ത്ഥം കൈകൊള്ളുന്നു. "തെറിച്ചു വീണ തുള്ളി"എന്നും "ഇന്ദ്രിയ രസം" എന്നുമൊക്കെ പലയിടത്തും വ്യാഖ്യാനങ്ങളുണ്ട്.മലയാളത്തിലെ ചില ഖുര്‍ ആന്‍ പതിപ്പുകളില്‍ "ഇന്ദ്രിയ ബിന്ദു" എന്ന പദം ഉപയോഗിച്ചിരിക്കുന്നു .(സി.എന്‍ അഹമ്മദ് മൌലവി ഉപദേശകനായുള്ള ഡി.സി ബുക്സിന്റെ ഖുര്‍ ആനില്‍ അടക്കം)(iii) ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിനെ കുറിക്കാന്‍ ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന മറ്റൊരു വാക്ക് "മുദ്ഘ" ആണ്. മാംസപിണ്ഡം എന്നോ മാംസക്കഷ്ണമെന്നോ അര്‍ത്ഥം പറയാവുന്ന ഈ വാക്കിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് (ഭ്രൂണശാസ്ത്ര പ്രഫസര്‍ ആയ കീത്.എല്‍.മൂര്‍ ഉള്‍പ്പടെ) ഭ്രൂണത്തിന്റെ 23-ആം ദിവസത്തെ വളര്‍ച്ചാ ഘട്ടമായി മാറ്റിയിരിക്കുന്നു! ചവച്ചു തുപ്പിയ മാംസക്കഷ്ണം, അരഞ്ഞ മാംസം എന്നിങ്ങനെയുള്ള അര്‍ത്ഥം വരുന്ന പദത്തെ എടുത്ത് പ്രൊഫസര്‍ കീത്.എല്‍.മൂര്‍ ഭ്രൂണത്തിലെ മാംസപേശികള്‍ ഉരുത്തിരിയുന്നതിനു തൊട്ടുമുന്‍പുള്ള somites ഉണ്ടാകുന്ന ഘട്ടമായി വ്യാഖ്യാനിക്കുന്നു.
മേല്‍പ്പരാമര്‍ശിച്ച ഖുര്ാനിക ആയത്തുകള്‍ അതിവായനകളും വ്യാഖ്യാനങ്ങളും ഒഴിവാക്കി വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ശാസ്ത്രകാരനു ഒരുകാര്യം വേഗം ബോധ്യപ്പെടും - കുട്ടിയുടെ ഗര്‍ഭാവസ്ഥകളെക്കുറിച്ച് ഖുര്‍ ആനിലെ ഈ പരികല്പനകളത്രയും പ്രവാചകന്‍ മുഹമ്മദിന്റെ കാലത്തിനും എത്രയോ മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന പ്രാചീന സങ്കല്പങ്ങളാണ് എന്ന്. ക്രിസ്തുവിനും 400-ഓളം കൊല്ലം മുന്‍പ് ഹിപ്പോക്രാറ്റസ്,അരിസ്റ്റോട്ടില്‍,ചരകന്‍,കശ്യപന്‍, സുശ്രുതന്‍, അഗ്നിവേശന്‍, ഭരദ്വാജന്‍ തുടങ്ങിയവരും, ക്രിസ്തുവിനു ശേഷമുള്ള ആദ്യനൂറ്റാണ്ടുകളില്‍ ആത്രേയന്‍, ഗാലെന്‍(തുര്‍ക്കി) തുടങ്ങിയ ആദ്യകാല വൈദ്യന്മാരും വൈജ്ഞാനികരും പുരുഷന്റെ രേതസ്സും സ്ത്രീയുടെ രക്തവും ചേരുമ്പോഴാണ് ശിശുവുണ്ടാകുന്നതെന്നു പറഞ്ഞുവച്ചിട്ടും പഠിപ്പിച്ചുപോന്നിട്ടുമുണ്ട്. മേല്‍പ്പറഞ്ഞവരില്‍ ചിലര്‍ കുട്ടിയെ നിര്‍മ്മിക്കുന്നതില്‍ സ്ത്രീയുടെ പങ്ക് ആര്‍ത്തവരക്തമാണ് എന്ന് വാദിച്ചിട്ടുണ്ട്. (ഉദാ: അരിസ്റ്റോട്ടില്‍, ചരകന്‍, അത്രേയന്‍, ഗാലെന്‍). ഈ പ്രാചീനവിജ്ഞാനം ആധുനിക കാഴ്ചപ്പാടില്‍ ഏതാണ്ട് 95% തെറ്റാണെങ്കിലും ബാക്കിയുള്ള 5% ത്തില്‍ പിടിച്ച് (ചില ആയുര്‍വേദക്കാരടക്കം) പല മതവാദികളും താന്താങ്ങളുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ ഏതുവിധേനെയും വ്യാഖ്യാനിച്ചു "ശരിപ്പെടുത്തുന്ന"തായിട്ടാണ് ഇന്നു കാണുന്നത്.ശരീരത്തിലെ സമസ്ത സ്രവങ്ങളില്‍ നിന്നും ഊറിക്കൂടിയ സത്തയാണ് ശുക്ലം എന്ന കാഴ്ചപ്പാട് (ബി.സി 400)ഹിപ്പോക്രാറ്റസിന്റെ കാലത്തേ ഉണ്ടായിരുന്നു. ഹിപ്പോക്രാറ്റസിന്റെ തന്നെ ലഭ്യമായ കുറിപ്പുകളില്‍ ഈ സത്ത വൃക്കയിലൂടെ വൃഷണങ്ങളില്‍ എത്തി അവിടെ നിന്നും ലിംഗം വഴി പുറത്തുവരുന്നു എന്ന് പറഞ്ഞിട്ടുമുണ്ട്. ഖുര്‍ ആന്‍ ആവിര്‍ഭവിക്കുന്നത് ഹിപ്പോക്രാറ്റസിന്നും ഏതാണ്ട് 1000 വര്‍ഷങ്ങള്‍ക്കു ശേഷമാണെന്ന് ഓര്‍ത്താല്‍ "...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു " എന്ന ഖുര്‍ ആനിക വാക്യത്തിന്റെ ചരിത്രപരമായ ദിശ മനസിലാകും. ഒപ്പം, അന്നത്തെ കാലത്തെ ശരീരശാസ്ത്ര വിജ്ഞാനം അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ ഖുര്‍ ആന്‍ പോലുള്ള ഗ്രന്ഥങ്ങളിലെ വചനങ്ങളില്‍ നിഴലിക്കുന്നു എന്ന ചരിത്രവസ്തുതയും ഉണ്ട്. (ഖുര്‍ ആന്‍ പരിപൂര്‍ണ്ണവും, മനുഷ്യ ഇടപെടലില്‍ നിന്നു മുക്തവുമാണെന്ന വിശ്വാസികളുടെ അവകാശവാദം ഏതായാലും ശാസ്ത്രവൈജ്ഞാനികന് പ്രശ്നമല്ല :)
2. ആധുനിക ജനറ്റിക്സിന്റെ തത്വങ്ങളെ ഖുര്‍ ആന്‍ ശരിവയ്ക്കുന്നുവെന്നു പറയുന്ന അതേ ശ്വാസത്തില്‍ തന്നെ പരിണാമ നിയമങ്ങളെ എങ്ങനെ താങ്കള്‍ക്ക് എതിര്‍ക്കാന്‍ കഴിയും ശരീഖ് ജീ ? പരിണാമ നിയമങ്ങളുടെ ഉപജ്ഞാതാവ് ഏതോ കുത്സിത ശ്രമത്തിന്റെ ഭാഗമായി ദൈവനിഷേധത്തിനുവേണ്ടി ചമച്ചതാണ് പരിണാമസിദ്ധാന്തം എന്ന താങ്കളുടെ ആരോപണം അവിടെ നില്‍ക്കട്ടെ, ജനിതക തത്വങ്ങളുടെ പ്രായോഗിക രൂപം പരിണാമസിദ്ധാന്തതത്വങ്ങളിലും പരിണാമസിദ്ധാന്തത്തിന്റെ ഹൃദയഭാഗത്ത് ജനിതക തത്വങ്ങളും എന്ന നിലയ്ക്കുള്ള ഒരു പാരസ്പര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്. (വിശ്വനാഥന്‍ എന്ന ബ്ലോഗ്ഗര്‍ മുകളില്‍ ചൂണ്ടിക്കാണിച്ചപോലെ). ആ പാരസ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒട്ടനവധി ഗണിത പദ്ധതികളും നിരീക്ഷണങ്ങളും കൃത്യവുമാണ് എന്നിരിക്കെ ഒന്ന് ശരിയും മറ്റേത് തെറ്റും എന്നു പറയാനാവില്ലല്ലോ. പരിണാമ സിദ്ധാന്തത്തെ ഹെയ്ക്കലിന്റെയൊക്കെ ഉപപത്തികളുദ്ധരിച്ച് താങ്കള്‍ എതിര്‍ക്കുന്നത് ആ സിദ്ധാന്തത്തെ ആഴത്തിലറിയാതെയാണ് എന്നു മറ്റൊരു പോസ്റ്റിനുള്ള കമന്റില്‍ താങ്കളെ ഓര്‍മ്മിപ്പിച്ചിരുന്നു.
3. പിന്നെ, ഡാര്‍വിന്‍ എന്തുപറഞ്ഞു, ഐന്‍സ്റ്റീന്‍ എന്തുപറഞ്ഞു, ഷ്രോഡിഞര്‍ എന്തുപറഞ്ഞു എന്നൊന്നും നോക്കിയല്ല അവര്‍ പ്രവര്‍ത്തിചതും സംഭാവനകള്‍ നല്‍കിയതുമായ ശാസ്ത്രമേഖലകളുടെ സാംഗത്യത്തെ ചോദ്യം ചെയ്യേണ്ടത്. ശാസ്ത്രം വ്യക്തിനിഷ്ഠമായ അനുഭവങ്ങളുടേയോ വികാരവിചാരങ്ങളുടേയോ സാമാന്യവല്‍ക്കരണമല്ല. ഒരു ഉദാഹരണം പറയാം: ഫോട്ടോ ഇലക്ട്രിക് ഇഫക്ടിന് ഐന്‍സ്റ്റൈന്‍ നല്‍കിയ വിശകലനം പിന്നീട് ആധുനിക ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാന ശിലകളിലൊന്നായി മാറിയെന്ന ചരിത്രം പ്രസിദ്ധം. എന്നാല്‍ അതേ ഐന്‍സ്റ്റൈന്‍ തന്റെ ബൌദ്ധിക ജീവിതത്തിന്റെ അവസാനകാലമത്രയും ക്വാണ്ടം ഫിസിക്സിന്റെ മറ്റൊരു അടിസ്ഥാന ശിലയായ 'ഹൈസന്‍ബെര്‍ഗ് അനിശ്ചിതത്വ' നിയമത്തെ നിരന്തരമായി ആക്രമിക്കുകയും ക്വാണ്ടം ഭൌതികതത്വങ്ങള്‍ അപൂര്‍ണ്ണമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു എന്നത് ഓര്‍ക്കുക. പ്രപഞ്ചം സ്ഥായിയും അനന്തവുമാണെന്നു വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദെഹത്തിന് പ്രപഞ്ചം വികസിക്കുകയാണെന്ന ഹബിളിന്റെ നിരീക്ഷണം ഒരു വലിയ തിരിചടികൂടിയായിരുന്നു.ഇതേ ഐന്‍സ്റ്റൈന്‍ ആണ്, മാക്സ് വെല്ലിന്റെ സമീകരണങ്ങളിലെ പ്രകാശപ്രവേഗത്തെ ഒരു സ്ഥിരാങ്കമായി എടുക്കാന്‍ മറ്റുപല പ്രശസ്തരും ധൈര്യം കാട്ടാതിരുന്നപ്പോള്‍, ആ സാഹസത്തിനു മുതിര്‍ന്നതും ഒടുവില്‍ സ്പെഷ്യല്‍ റിലേറ്റിവിറ്റി എന്ന തന്റെ അതുല്യസംഭാവനയുമായി ഉയര്‍ന്നതും എന്നോര്‍ക്കണം! അപ്പോള്‍ അങ്ങനെയാണ് കഥ - ശാസ്ത്രജ്ഞന്റെയോ ശാസ്ത്രവ്യാഖ്യാതാവിന്റെയോ വ്യക്തിപരമായ കമന്റുകളും വികാരാധിഷ്ഠിത വാദങ്ങളും എടുത്ത് ശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്ക് മേല്‍ ചാര്‍ത്തരുത്. അത്തരത്തില്‍ ശാസ്ത്രശാഖകളെ discredit ചെയ്യാനാവില്ല ; ഉസാമ ബിന്‍ ലാദന്‍ ചെറ്റത്തരം കാണിക്കുന്നതിന്റെ പേരില്‍ ഇസ്ലാം മുഴുവന്‍ തീവ്രവാദമാണ് എന്നു അടചു പറയുമ്പോലെയിരിക്കുമത് :)
4. പിന്നെ, ഐന്‍സ്റ്റൈന്‍ ഈശ്വരവിശ്വാസിയാണെന്ന് കാണിക്കാന്‍ ശരീഖ് ജീ ഉദ്ധരിച്ച വാചകങ്ങള്‍ പോലെ ഒട്ടനവധി വാക്യങ്ങള്‍ ഐന്‍സ്റ്റൈന്റെ തന്നെ ideas and opinions എന്ന ലേഖന സമാഹാരത്തിലുണ്ട്. "God does not play dice" എന്നത് അദ്ദേഹത്തിന്റെ ക്വാണ്ടം ഭൌതിക വിമര്‍ശനവുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ വാചകമാണ്. "I want to know the mind of god" എന്നതിലെ ഗോഡ് ഒരു മെറ്റഫര്‍ ആണ് - ആലങ്കാരിക പ്രയോകം. ജന്മം കൊണ്ടു ജൂതനെങ്കിലും തന്റെ ശാസ്ത്രജീവിതകാലത്തൊന്നും ഒരു ജൂതമതാനുയായിയോ യഹോവാ വിശ്വാസിയോ ആയി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല എന്നോര്‍ക്കണം. ദൈവത്തിന്റെ മനസറിയുക എന്നതില്‍ അദ്ദേഹം പ്രകൃതിയുടെ നിയമങ്ങള്‍ എന്താണെന്നും പ്രപഞ്ചത്തെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫിസിക്കല്‍ പ്രിന്‍സിപ്പിളുകള്‍ എന്താണെന്ന് അറിയണമെന്നുമാണ് ഉദ്ദേശിച്ചത് എന്ന് ആ വാചകങ്ങളുടെ സന്ദര്‍ഭം കൂടി അറിയുമ്പോള്‍ മനസിലാകും.
5. പിന്നെ, ശാസ്ത്രം ദൈവത്തെ നിഷേധിക്കുന്ന ഒന്നാണെന്ന് കരുതാമെങ്കില് ആ ദൈവ നിഷേധത്തിന്റെ ഉത്തുംഗത്തില്‍ നില്‍ക്കുന്നത് റിലേറ്റിവിറ്റിയാണെന്ന് ഞാന്‍ പറയും. കാരണം അതിന്റെ ഗണിതോല്‍പ്പന്നമാണ് പ്രപഞ്ചോല്‍ഭവ സിദ്ധാന്തം. താരാപഥങ്ങളും താരസമൂഹങ്ങളും മുതല്‍ ഉപാണുലോകത്തെ കണികകള്‍ വരെയടങ്ങുന്ന പ്രപഞ്ചം ഒരു പ്രപഞ്ചബാഹ്യമായ ശക്തിയുടെയും ഇടപെടലുകളില്ലാതെ ഉരുത്തിരിയുകയും,സ്വയം പൂര്‍ണ്ണമായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യുന്ന പ്രപഞ്ചോല്‍ഭവസിദ്ധാന്തം ഇതുവരെയുള്ള നിരീക്ഷണങ്ങളെയൊക്കെ യുക്തിസഹമായി വിശദീകരിക്കുന്നുണ്ട്. അതിന്റെ ഗംഭീരമായ വ്യാപ്തിയും പുതിയ അര്‍ത്ഥങ്ങളുമൊക്കെ ശാസ്ത്രം കൂടുതല്‍ മനസിലാക്കിക്കൊണ്ടിരിക്കുന്നു.ഡാര്‍വീനിയനും നിയൊ-ഡാര്‍വീനിയനുമായ പരിണാമ തത്വങ്ങള്‍ പ്രപഞ്ചത്തിലെ കടുകുമണിയായ ഭൂമിയിലെ അതിലും കടുകുപ്രായമായ ജൈവലോകത്തിന്റെ ഉരുത്തിരിയലിനെ മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. Macro level ചിത്രം മെനയുന്നത് കോസ്മോളജിയും ഭൌതികശാസ്ത്രവും ചേര്‍ന്നാണ് എന്നോര്‍ക്കണം. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മതഗ്രന്ഥങ്ങളില്‍ selective interpretation നടത്തി തേടുമ്പോള്‍ ഇതും കൂടി ഓര്‍ക്കുക : ആറ്റത്തിന്റെ ശാസ്ത്ര വിശദീകരണം മാത്രമായി അംഗീകരിക്കുകയും പ്രപഞ്ചബാഹ്യമായ ദൈവീകമായ ഒരു ശക്തിയാണ് പ്രപഞ്ചസൃഷ്ടിനടത്തി എന്നു ‘വിശ്വസിക്കുകയും’ ചെയ്യുന്നത് ഒത്തുപോകില്ല. ഉദാഹരണത്തിനു ന്യൂട്ടോണിയന്‍ മെക്കാനിക്സ് മുഴുവനും തെറ്റാണെന്ന് സ്ഥാപിച്ചുകൊണ്ടല്ല ആപേക്ഷികതാ മെക്കാനിക്സ് വന്നത്. ആദ്യത്തേതിന്റെ പ്രാപഞ്ചികമായ ഒരു തലത്തിലെ extrapolation ആണ് രണ്ടാമത്തേത്. ഉപാണുതലത്തിലെ കണികകളുടെ ചലനങ്ങളില്‍ പോലും ന്യൂട്ടോണിയന്‍ മെക്കാനിക്കല്‍ നിയമങ്ങള്‍ അപ്ലൈ ചെയ്യപ്പെടുന്നുണ്ട് എന്നോര്‍ക്കണം.
ശാസ്ത്രത്തില്‍ അങ്ങനെ ദ്വീപുകളായല്ല പ്രതിഭാസങ്ങളും നിയമങ്ങളും നില്‍ക്കുന്നത്. എല്ലാ കണ്ടെത്തലുകള്‍ക്കും നിയമങ്ങള്‍ക്കും നൈരന്തര്യമുണ്ട്. മൈക്രോ ലെവലില്‍ നിന്ന് മാക്രോ ലെവലിലേക്കുള്ള ഒരു നൈരന്തര്യമാണ് അത്. Modern synthesis-ല്‍ അതിലേതെങ്കിലുമൊന്നിനെയെടുത്ത് ഒറ്റപ്പെടുത്തി വിശദീകരിക്കാനുമാവില്ല. പിന്നെ, ഇതൊന്നുമെഴുതിയത് ഏതെങ്കിലും വിശ്വാസരീതി തെറ്റാണെന്നോ മറ്റൊന്ന് ശരിയാണെന്നോ സ്ഥാപിക്കാനല്ല. മതങ്ങള്‍ക്ക് സാമൂഹിക/സാംസ്കാരിക ജീവിതത്തിലുള്ള സ്ഥാനത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇത്രയും പറഞ്ഞത്
ലോകമെമ്പാടുമുള്ള ഇസ്ലാമികപ്രചാരകര്‍ കുറെക്കാലമായി വലിയ തോതില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു നംബറാണിത്. കേരളത്തില്‍ ഈ പ്രചാരണം പതിറ്റാണ്ടുകള്‍ക്കു മുമ്പേ തുടങ്ങിയിരുന്നു. ഏതാണ്ട് ഒരു മുപ്പതു കൊല്ലം മുമ്പു തന്നെ ഈ വാദത്തിന്റെ പൊള്ളത്തരങ്ങള്‍ കാര്യകാരണസഹിതം തുറന്നുകാട്ടിക്കൊണ്ട് ഞാനും യുക്തിവാദികളായ മറ്റു ചില സുഹൃത്തുക്കളും ലേഖനങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ ഇതു വീണ്ടും പൊടി തട്ടിയെടുക്കാന്‍ പ്രചോദനമായത് ഈയിടെ തുടങ്ങിയ ഒരു ബ്ലോഗില്‍ ഖുര്‍ ആനിന്റെ ശാസ്ത്രീയതയും ദൈവീകതയും സംബന്ധിച്ചുള്ള തട്ടുതകര്‍പ്പന്‍ ചര്‍ച്ച ശ്രദ്ധയിപ്പെട്ടതാണ്. 19ന്റെ അല്‍ഭുതം വെളിപ്പെടുത്തിയ ഒരു പ്രൊഫസറുടെ കാര്യം ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചിരുന്നുവല്ലോ. അദ്ദേഹത്തിന്റെ ഒരു പഴയ പുസ്തകത്തിലെ ഖണ്ഡികയാണു മുകളിലുദ്ധരിച്ചിരിക്കുന്നത്.ആധുനിക ഭ്രൂണശാസ്ത്രം കണ്ടെത്തിയ സൂക്ഷ്മവിവരങ്ങള്‍ ഖുര്‍ ആനിലുണ്ടെങ്കില്‍ തീര്‍ച്ചയായും മോറിസ് ബുക്കായിയോടൊപ്പം നമുക്കും അല്‍ഭുതചിത്തരായി ഇസ്ലാം മതത്തിന്റെ ദൈവിക സാക്ഷ്യത്തെ അംഗീകരിക്കാമായിരുന്നു. എന്നാല്‍ നമ്മുടെ പക്കലുള്ള ഖുര്‍ ആനിലോ ഹദീസിലോ , അതെഴുതപ്പെട്ട കാലത്തെ സാധാരണ മനുഷ്യര്‍ക്കറിവില്ലാത്തതും , ആധുനികശാസ്ത്രത്തിനു മാത്രം കണ്ടുപിടിക്കാന്‍ കഴിഞ്ഞതുമായ എന്തെങ്കിലും വിവരങ്ങള്‍ ഉണ്ടോ എന്നു നമുക്കൊന്നു പരിശോധിക്കാം.
وَلَقَدْ خَلَقْنَا ٱلإِنْسَانَ مِن سُلاَلَةٍ مِّن طِينٍ
ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ
ثُمَّ خَلَقْنَا ٱلنُّطْفَةَ عَلَقَةً فَخَلَقْنَا ٱلْعَلَقَةَ مُضْغَةً فَخَلَقْنَا ٱلْمُضْغَةَ عِظَاماً فَكَسَوْنَا ٱلْعِظَامَ لَحْماً ثُمَّ أَنشَأْنَاهُ خَلْقاً آخَرَ فَتَبَارَكَ ٱللَّهُ أَحْسَنُ ٱلْخَالِقِينَ “നിശ്ചയമായും മനുഷ്യനെ നാം കളിമണ്ണിന്റെ സത്തയില്‍നിന്നുണ്ടാക്കി. പിന്നെ നാം അവനെ ശുക്ലത്തുള്ളിയായി ഭദ്രമായ ഒരു സ്ഥലത്തു നിക്ഷേപിച്ചു. പിന്നെ ശുക്ലത്തുള്ളിയെ ചോരക്കട്ടയാക്കി. ശേഷം ചോരക്കട്ടയെ ഇറച്ചിക്കഷ്ണമാക്കി. പിന്നീടതിനെ എല്ലുകളാക്കുകയും അതു കഴിഞ്ഞ് എല്ലുകളെ ഇറച്ചികൊണ്ട് പൊതിയുകയും ചെയ്തു. തുടര്‍ന്നതിനെ മറ്റൊരു സൃഷ്ടിയാക്കുകയും ചെയ്തു.” (23:12-14)
ഖുര്‍ ആനില്‍ പലേടത്തായി ആവര്‍ത്തിച്ചിട്ടുള്ള ഭ്രൂണവിജ്ഞാനമാണ് മേലുദ്ധരിച്ചത്. ഇതില്‍ ഒരു ശാസ്ത്രജ്ഞനെപ്പോലും അല്‍ഭുതപ്പെടുത്താന്മാത്രം എന്തു സൂക്ഷ്മജ്ഞാനമാണു ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ളത്? ആറാംനൂറ്റാണ്ടിലെ അറബികള്‍ക്കറിയാന്‍പാടില്ലാത്ത എന്തു നൂതനജ്ഞാനമാണിവിടെ ഖുര്‍ ആന്‍ വെളിവാക്കിയിട്ടുള്ളത്? ഖുര്‍ ആനിലെ ഭ്രൂണവിജ്ഞാനം തന്നെ അല്‍ഭുതപ്പെടുത്തി എന്നു പറയുന്ന മോറിസ് ബുക്കായ് തന്നെ അദ്ദേഹത്തിന്റെ പുസ്തകത്തില്‍ പറയുന്നത് ഖുര്‍ ആനിലെ ചോരക്കട്ടയും ഇറച്ചിക്കട്ടയുമൊക്കെ ശാസ്ത്രവസ്തുതകള്‍ക്കനുസരിച്ച് അര്‍ത്ഥം മാറ്റി വ്യാഖ്യാനിക്കേണ്ടതുണ്ടെന്നാണ്. അങ്ങനെ ചെയ്യാത്ത പക്ഷം ശാസ്ത്രത്തെയും ഖുര്‍ ആനെയും യോജിപ്പിലെത്തിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം തുറന്നു സമ്മതിക്കുന്നുണ്ട്. ഖുര്‍ ആന്‍ വ്യാഖ്യാനിക്കുന്നവര്‍ക്ക് അറബി ഭാഷ മാത്രം അറിഞ്ഞാല്‍ പോര ; അവര്‍ക്ക് ആധുനിക ശാസ്ത്രബോധവും കൂടി വേണമെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്.മോറിസ് ബുക്കായുടെ ഒരുദ്ധരണി നോക്കുക:-“ഖുര്‍ ആന്‍ സൂക്തങ്ങള്‍ വായിക്കുന്ന ഒരു ശാസ്ത്രജ്ഞന് ഈ വിഷയത്തില്‍ തെറ്റായ ആശയങ്ങള്‍ നല്‍കുന്ന ധാരാളം പരിഭാഷകളും വ്യാഖ്യാനങ്ങളും ഇന്നു പ്രചാരത്തിലുണ്ട്. ഭൂരിഭാഗം വിവര്‍ത്തനങ്ങളും വിവരിക്കുന്നത് മനുഷ്യ ശരീരത്തിന്റെ രൂപീകരണം ഒരു ചോരക്കട്ടയില്‍നിന്നാരംഭിച്ചു എന്നാണ്. ഈ രംഗത്ത് പ്രത്യേക പരിശീലനം നേടുന്ന ഒരു ശാസ്ത്രജ്ഞന് ഈ പ്രസ്താവന തികച്ചും അസ്വീകാര്യമാണ്. ഖുര്‍ ആനിലെ വാക്യങ്ങള്‍ പരിഭാഷപ്പെടുത്തുന്നതിന് ഭാഷാ പരിജ്ഞാനത്തിനു പുറമെ ശാസ്ത്രാവബോധവും കൂടി ഉണ്ടായിരിക്കണമെന്ന് ഇതു നമ്മെ ബോധ്യപ്പെടുത്തുന്നു.’’ [ഖുര്‍ ആനും ശാസ്ത്രവും പേജ്24]
ശുക്ലത്തുള്ളി ,ചോരക്കട്ട, മാംസപിണ്ഡം എന്നൊക്കെ അര്‍ത്ഥമുള്ള സാധാരണ അറബി പദങ്ങളാണു ഖുര്‍ ആനില്‍ ഉപയോഗിച്ചിട്ടുള്ളതെങ്കിലും ആധുനിക ഭ്രൂണ ശാസ്ത്ര സംജ്ഞകള്‍ക്കനുസരിച്ച് ഈ അറബി പദങ്ങളെ മാറ്റി വിവര്‍ത്തനം ചെയ്യേണ്ടതുണ്ട് എന്നാണ് ഈ ശാസ്ത്രജ്ഞന്‍ ഉപദേശിക്കുന്നത്. മുസ്ലിം വ്യാഖ്യാതാക്കള്‍ ഇക്കാലത്ത് ഖുര്‍ ആനില്‍ നുന്നും ശാസ്ത്രം മെനഞ്ഞുണ്ടാക്കാന്‍ പ്രധാനമായും സ്വീകരിച്ചു വരുന്ന തന്ത്രവും ഇതു തന്നെയാണ്. അലഖ എന്ന വാക്കിനു ചോരക്കട്ട എന്നതിനു പകരം തൂങ്ങിക്കിടക്കുന്ന ഭ്രൂണം, അള്ളിപ്പിടിക്കുന്ന ഭ്രൂണം എന്നൊക്കെ അര്‍ത്ഥം നല്‍കിയാലേ ഖുര്‍ ആന്‍ വാക്യത്തെ ശാസ്ത്രീയമാക്കാന്‍ കഴിയൂവെങ്കില്‍ , ഖുര്‍ ആനില്‍ അതി സൂക്ഷ്മമായ വിവരങ്ങള്‍ വെളിപ്പെടുത്തി എന്ന അവകാശവാദത്തിന് എന്തര്‍ത്ഥമാണുള്ളത്? ഏച്ചു കെട്ടിയും അര്‍ത്ഥം മാറ്റിയും ഒപ്പിച്ചുണ്ടാക്കുന്ന വ്യാഖ്യാനങ്ങള്‍ എങ്ങനെയാണ് ഖുര്‍ ആനിലെ സൂക്ഷ്മജ്ഞാനമാവുക? ഒരു ഖുര്‍ ആന്‍ വാക്യത്തിന്റെ യഥാര്‍ത്ഥ ആശയവും വിശദാംശങ്ങളും നമുക്കു ലഭിക്കുന്നത് പ്രവാചകന്‍ അതിനു നല്‍കുന്ന വിശദീകരണത്തില്‍നിന്നാണ്. ഈ ഖുര്‍ ആന്‍ വാക്യത്തിനും വ്യക്തവും വിശദവുമായ വ്യാഖ്യാനം ഹദീസുകളില്‍ കാണാം. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചതും ഇമാം നവവി തന്റെ ഏറ്റവും സഹീഹായ 40 ഹദീസുകളില്‍ ഉള്‍പ്പെടുത്തിയതുമായ ഒരു ഹദീസ് ഇതാ കാണുക:-
“നിങ്ങളുടെ മാതാവിന്റെ വയറ്റില്‍ നിങ്ങളുടെ സൃഷ്ടി പല ഘട്ടങ്ങളിലായാണു നടക്കുന്നത്. 40 ദിവസം ഇന്ദ്രിയത്തുള്ളിയായി, അത്രയും കാലം ഒരു രക്തക്കട്ടയായി പിന്നീട് അത്രയും കാലം ഒരു മാംസപിണ്ഡമായി. പിന്നീട് അവങ്കലേക്ക് ഒരു മലക്കിനെ നിയോഗിക്കും. മലക്ക് അവനു ജീവന്‍ ഊതും. തുടര്‍ന്ന് അവനെപ്പറ്റി നാലു കാര്യങ്ങള്‍ രേഖപ്പെടുത്താന്‍ കല്‍പ്പിക്കും. അപ്പോള്‍ മലക്ക് അവന്റെ ആരോഗ്യം, ആയുസ്സ്, പ്രവര്‍ത്തനങ്ങള്‍ , ശേഷം അവന്‍ പരലോകത്ത് വിജയിയോ പരാജിതനോ എന്ന കാര്യവും രേഖപ്പെടുത്തും.”
ആധികാരികതയുടെ കാര്യത്തില്‍ ഒരു നേരിയ സംശയം പോലും ആരും ഇന്നുവരെ പ്രകടിപ്പിച്ചിട്ടില്ലാത്ത ഏറ്റവും പ്രബലമായ ഹദീസുകളിലൊന്നാണിത്. എന്നാല്‍ ഖുര്‍ ആന്‍ വാക്യങ്ങള്‍ക്കു സ്വന്തമായ അര്‍ത്ഥവും വ്യാഖ്യാനവും നടത്തി ഖുര്‍ ആനിനെ ശാസ്ത്രത്തിന്റെ വാലില്‍ കെട്ടാന്‍ ശ്രമിക്കുന്ന നമ്മുടെ മോറിസ് ബുക്കായ് ഈ ഹദീസിനെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്:-
“ഭ്രൂണവളര്‍ച്ചയെക്കുറിച്ചുള്ള ഈ വിവരണം ആധുനിക വസ്തുതകളുമായി ഒട്ടും യോജിക്കുന്നതല്ല.”
എന്നു വെച്ചാല്‍ മുഹമ്മദ് നബി പറഞ്ഞത് വിഡ്ഡിത്തമാണ്, മോറീസ് ബുക്കായിയുടെ പുതിയ വ്യാഖ്യാനമാണു നമ്മള്‍ സ്വീകരിക്കേണ്ടത് എന്നു സാരം! ഇദ്ദേഹം ഇസ്ലാം സ്വീകരിച്ചത് ഖുര്‍ ആനും ഹദീസും വായിച്ച് അതിലെ ഭ്രൂണശാസ്ത്ര സൂക്ഷ്മജ്ഞാനത്തില്‍ ആകൃഷ്ടനായതു കൊണ്ടോ അതോ മറ്റു വല്ല പ്രലോഭനവും കാരണമോ എന്ന് അനുമാനിക്കാന്‍ കൂടുതല്‍ ആലോചിക്കെണ്ടതില്ലല്ലോ!
ഇനി ഖുര്‍ ആനിലും ഹദീസിലും വിവരിക്കുന്ന ഈ ഭ്രൂണവിജ്ഞാനം വസ്തുതകളുമായി എത്രത്തോളം ബന്ധമുണ്ട് എന്നു കൂടി പരിശോധിക്കാം.മുതുകില്‍നിന്നു പുറപ്പെട്ടു തെറിച്ചുവീഴുന്ന ശുക്ലം ഗര്‍ഭാശയത്തില്‍ മാറ്റമില്ലാതെ 40 ദിവസം കിടക്കും എന്നാണല്ലോ ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. ഇതു തീര്‍ത്തും തെറ്റാണ്. മുതുകിലല്ല ശുക്ലവും ബീജവും ഉല്പാദിപ്പിക്കപ്പെടുന്നതെന്ന കാര്യം പിന്നീടു ചര്‍ച്ച ചെയ്യാം. ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നത് എന്ന ധാരണ തന്നെ വിവരക്കേടാണ്. ഒരു തുള്ളി ശുക്ലത്തില്‍ ദശലക്ഷക്കണക്കിനു പുംബീജങ്ങളുണ്ട് . അതിലൊന്നു മാത്രമേ അണ്ഡവുമായി സംയോജിക്കുന്നുള്ളു. ബീജങ്ങള്‍ക്കു ഗര്‍ഭാശയത്തില്‍ നാലു ദിവസത്തില്‍ കൂടുതല്‍ ജീവനോടെയിരിക്കാനാവില്ല. 40 ദിവസം ശുക്ലം മാറ്റമില്ലാതെ കിടക്കുന്നു എന്ന നബിവചനം ശാസ്ത്രദൃഷ്ട്യാ വെറും അസംബന്ധമാണ്. 40ദിവസം കഴിഞ്ഞ് ചോരക്കട്ടയാകുന്നു എന്നതും മണ്ടത്തരം തന്നെ. ചോരക്കട്ടയ്ക്കു പകരം അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം മാറ്റിയാലും വ്യാഖ്യാനം ശരിയാവുകയില്ല. കാരണം ഭ്രൂണം അള്ളിപ്പിടിക്കുഅന്നത് 40 ദിവസം കഴിഞ്ഞല്ല. ബീജസങ്കലനം കഴിഞ്ഞ് ആറാമത്തെ ദിവസം തന്നെ ഭ്രൂണം ഗര്‍ഭാശയഭിത്തിയില്‍ അള്ളിപ്പിടിക്കും. ഈ അള്ളിപ്പിടുത്തം 40 ദിവസം കഴിഞ്ഞ് അവസാനിക്കുന്നുമില്ല. പ്രസവസമയത്ത് പൊക്കിള്‍ക്കൊടി മുറിച്ച് പ്ലാസെന്റാ വേര്‍പ്പെടുത്തുന്നതു വരെ അള്ളിപ്പിടുത്തം തുടരും. അലഖ എന്ന വാക്കിനു തൂങ്ങിക്കിടക്കുന്നത്, അള്ളിപ്പിടിക്കുന്നത് എന്നൊക്കെ അര്‍ത്ഥം നല്‍കിയാലും ഖുര്‍ ആനിലെ വിവരണം തെറ്റു തന്നെ. അലഖ എന്ന രണ്ടാം ഘട്ടം കഴിഞ്ഞ് മാംസക്കട്ട എന്ന മൂന്നാം ഘട്ടം വരുന്നതോടെ അള്ളിപ്പിടുത്തം അവസാനിക്കുന്നില്ല എന്നതു കൊണ്ടു തന്നെ ആ പദത്തിനു ചോരക്കട്ട എന്നല്ലാതെ അള്ളിപ്പിടിക്കുന്നത് എന്നര്‍ത്ഥം കൊടുക്കാനാവില്ല. ശുക്ലബിന്ദു എന്ന ഒരു ഘട്ടം തന്നെ ഗര്‍ഭധാരണത്തിനു ശേഷം നിലനില്‍ക്കുന്നില്ല. ശുക്ലത്തിലെ ലക്ഷക്കണക്കിനു ബീജങ്ങളിലൊന്നു മാത്രമാണു അണ്ഡവുമായി ചേരുന്നത്. അപ്രകാരം സംയോജിച്ചുണ്ടാകുന്ന ഭ്രൂണകോശം അതിന്റെ അനുസ്യൂതമായ വിഭജനപ്രക്രിയയിലൂടെ വളരാന്‍ തുടരുന്നു.ബീജസങ്കലനം കഴിഞ്ഞാലുടന്‍ തന്നെ അണ്ഡം വളര്‍ന്നു തുടങ്ങും. 40 ദിവസം കഴിയുമ്പോഴേക്കും ഭ്രൂണത്തിനു തലയും ഉടലും വേര്‍തിരിയും. കണ്ണുകളും വായും രൂപപ്പെടാന്‍ തുടങ്ങുകയും കൈകാലുകളുടെ സ്ഥാനത്ത് മുഴകള്‍(buds) പ്രത്യക്ഷപ്പെടുകയും ചെയ്യും. 80 ദിവസം കഴിയുമ്പോള്‍ ചോരക്കട്ട ഇറച്ചിക്കട്ടയാകുമെന്നാണു നബിയും അല്ലാഹുവും പറയുന്നത്. ശാസ്ത്രം പറയുന്നത് ഏതാണ്ട് 12ആഴ്ച്ച കൊണ്ട് മനുഷ്യശിശുവിന്റെ ആകൃതി കൈവരുകയും കൈകാല്‍ വിരലുകള്‍ പോലും കൃത്യമായി രൂപപ്പെടുകയും ചെയ്യുമെന്നാണ്.
നാലാം മാസത്തിലെ ജീവന്‍ ഊത്ത്!
നാലു മാസം ജീവനില്ലാതെ കിടന്ന ഭ്രൂണത്തിനു ജീവന്‍ ഊതിക്കയറ്റാന്‍ ഒരു മലക്ക് ഗര്‍ഭാശയത്തിലെത്തുമെന്നാണു പ്രവാചകന്‍ വെളിപ്പെടുത്തുന്ന മറ്റൊരു അദൃശ്യജ്ഞാനം! ശാസ്ത്രദൃഷ്ട്യാ ഇതില്‍പ്പരമൊരു വിഡ്ഡിത്തം വേറെയില്ല. ബീജകോശവും അണ്ഡകോശവും അവ സംയോജിച്ചുണ്ടാകുന്ന ഭ്രൂണവുമെല്ലാം ജീവനുള്ളവയാണ്. ജീവന്റെ എല്ലാ സവിശേഷതയും ഉള്ളതുകൊണ്ടാണ് അവയൊക്കെ ക്രമപ്രകാരം വളര്‍ന്നു നിശ്ചിത ജീവിയായി തീരുന്നത്. ഈ വളര്‍ച്ചയെ നിയന്ത്രിക്കുന്ന ജൈവ രാസ ഘടകങ്ങള്‍ അതാതു ജീവികോശത്തിലെ ക്രോമസോമുകളില്‍തന്നെ അടങ്ങിയിട്ടുണ്ട്. പുറത്തുനിന്നൊരു മലക്കിന്റെ ഇടപെടലൊന്നും ഇക്കാര്യത്തില്‍ ആവശ്യമില്ല. ഏതാണ്ടു നാലു മാസത്തെ വളര്‍ച്ചക്കു ശേഷമാണു കുഞ്ഞിന്റെ ചലനം പുറമേക്കനുഭവപ്പെട്ടു തുടങ്ങുന്നത്. ഇക്കാരണത്താല്‍ പണ്ടുള്ളവര്‍ ഊഹിച്ചുണ്ടാക്കിയ അന്ധവിശ്വാസമായിരിക്കാം മലക്കിന്റെ ആഗമനവും ജീവനൂതലും മറ്റും. നാലാം മാസം മലക്കു വന്ന് ഊതിക്കയറ്റുന്നത് ജീവനോ ആത്മാവോ എന്ന തര്‍ക്കവും അടുത്ത കാലത്തായി പൊന്തിവന്നിട്ടുണ്ട്. നാലു മാസം വരെ ശിശു ജീവനില്ലാതെ വളരുന്നു എന്നു തന്നെയാണ് മത പണ്ഡിതലോകത്തെ പൊതു മതം. നാലു മാസത്തിനു മുമ്പുള്ള ഭ്രൂണഹത്യ പാപമല്ല എന്ന് ജമാ അത്തെ ഇസ്ലാമിക്കാര്‍ ഫത്വ കൊടുത്തത് ഈ അടിസ്ഥാനത്തിലാണ്. [പ്രബോധനം 2000 നവംബര്‍ 4]
ചുരുക്കത്തില്‍ ആറാംനൂറ്റാണ്ടിലെ സാധാരണക്കാര്‍ക്കറിയാവുന്നതിലപ്പുറം ശാസ്ത്രീയമായ ഒരറിവും ഖുര്‍ ആനോ ഹദീസോ വെളിപ്പെടുത്തുന്നില്ല. ഇക്കാര്യം സത്യസന്ധമായി വളച്ചുകെട്ടില്ലാതെ ഒരു മതപണ്ഡിതന്‍ തന്നെ തുറന്നു പറഞ്ഞത് ഇതാ കാണുക:-
“ഗര്‍ഭാശയത്തില്‍ ഒരു ശിശു കടന്നുപോകുന്ന വിവിധ ഘട്ടങ്ങളെ സൂചിപ്പിച്ചിരിക്കുകയാണിവിടെ. ആധുനിക ഉപകരണങ്ങളുപയോഗിച്ച് ഇന്നു കണ്ടെത്തിയിട്ടുള്ള അതിസൂക്ഷ്മമായ പരിണാമഘട്ടങ്ങളൊന്നും പക്ഷെ ഇവിടെ വിശദീകരിക്കുന്നില്ല. മറിച്ച് ഒരു സാധാരണ കാട്ടറബിക്കു പോലും സുപരിചിതമായിരുന്ന മുഖ്യ പരിണാമദശകള്‍ മാത്രമേ ഇവിടെ പരാമര്‍ശിക്കുന്നുള്ളു. അതായത് ഇന്ദ്രിയം ഗര്‍ഭാശയത്തില്‍ പതിച്ച ശേഷം അത് ഒരു രക്തപിണ്ഡമാവുകയും പിന്നീട് രൂപമൊന്നുമില്ലാത്തതും ക്രമേണ മനുഷ്യരൂപം പ്രാപിക്കുന്നതുമായ ഒരു മാംസക്കട്ടയായി പരിണമിക്കുകയും ചെയ്യുമെന്നു സാധാരണക്കാര്‍ക്കു പോലും അറിയാമായിരുന്നു. വിവിധ അവസ്ഥകളിലുണ്ടാകുന്ന ഗര്‍ഭച്ഛിദ്രങ്ങളിലൂടെ ഭ്രൂണവളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ അക്കാലത്തും മനുഷ്യര്‍ക്കു കാണാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് അല്ലാഹു ഇവിടെ പ്രസ്തുത ഘട്ടങ്ങളിലേക്കു വിരല്‍ ചൂണ്ടിയത്. അതു മനസ്സിലാക്കുവാന്‍ അന്നും ഇന്നും ശാസ്ത്രീയ ഗൈനക്കോളജി ഗവേഷണങ്ങളുടെ ആവശ്യമൊന്നുമില്ല.”[തഫ്ഹീമുല്‍ ഖുര്‍ ആന്‍ വോള്യം3 പേജ്195]
മൌദൂദിയുടെ ഈ വിവരണം വായിക്കാനിടയായിരുന്നെങ്കില്‍ നമ്മുടെ മോറീസ് ബുക്കായിയെപ്പോലുള്ളവര്‍ മതം മാറാന്‍ മുതിരുമായിരുന്നില്ല!
ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടാണെന്ന അന്ധവിശ്വാസം ഒരു വശത്ത്; പ്രത്യക്ഷത്തില്‍ തന്നെ ശാസ്ത്രവസ്തുതകള്‍ക്കു നിരക്കാത്ത ഹിമാലയന്‍ മണ്ടത്തരങ്ങള്‍ ഖുര്‍ ആനില്‍ കാണ്‍പ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം മറുവശത്ത്! വിശ്വാസം കൊണ്ട് തുപ്പാനും വയ്യ, ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന നിലയില്‍ വലിയ ആശയപ്രതിസന്ധിയെയാണു മതത്തിന്റെ ആധുനിക വക്താക്കള്‍ നേരിടുന്നത്. ഈ പ്രതിസന്ധിക്കവര്‍ കണ്ടെത്തിയ പരിഹാരമാണ് വ്യാഖ്യാനം കൊണ്ടുള്ള അഭ്യാസം. ആടിനെ പട്ടിയാക്കുക എന്നൊരു പ്രയോഗം ഭാഷയിലുണ്ട്. ഇവിടെ ആടിനെയല്ല ആനയെത്തന്നെ പാറ്റയാക്കാനും അല്‍പ്പം മെയ്‌വഴക്കമുണ്ടെങ്കില്‍ ഒരു പ്രയാസവുമില്ലെന്ന് ഇസലാമിന്റെ ആധുനിക പ്രയോഗ്താക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇതാ ലക്ഷണമൊത്ത ഒരു ദൃഷ്ടാന്തം!
വൃഷണം മുതുകിലേക്ക്!!!
പുരുഷബീജം ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് വൃഷണങ്ങളിലാണെന്ന് ഇന്ന് എല്ലാവര്‍ക്കുമറിയാം. ഈ അറിവ് പക്ഷേ ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്തുണ്ടായിരുന്നില്ല. തത്സംബന്ധമായി പല അന്ധവിശ്വാസങ്ങളും അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്നു. എല്ലുരുകി വരുന്നതാണു ശുക്ലമെന്നായിരുന്നു പഴമക്കാരുടെ ഒരു വിശ്വാസം . ശരീരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമായി ഉരുകിയൊലിച്ച് മുതുകില്‍ കേന്ദ്രീകരിക്കുകയും രതിമൂര്‍ഛയുടെ വേളയില്‍ മുതുകില്‍ നിന്നും ഒലിച്ചിറങ്ങി തെറിച്ചു വീഴുകയുമാണതെന്നുമൊക്കെയായിരുന്നു അറബികളുടെ ധാരണ. മുഹമ്മദും അങ്ങനെയൊക്കെയാണു വിശ്വസിച്ചിരുന്നതെന്ന് അദ്ദേഹത്തിന്റെ വെളിപാടുകളും വെളിപാടേതര മൊഴികളും വ്യക്തമാക്കുന്നു.വിവാഹം നിഷിദ്ധമായ സ്ത്രീകളെപ്പറ്റി വിവരിക്കവെ, സ്വന്തം മക്കളുടെ ഭാര്യമാര്‍ എന്ന് ഊന്നിപ്പറയാന്‍ ഖുര്‍ ആന്‍ ഉപയോഗിച്ച ഭാഷ നോക്കൂ:
നിങ്ങളുടെ മുതുകില്‍നിന്നുള്ള പുത്രന്‍ മാരുടെ ഭാര്യമാരും.[4:23]
മറ്റൊരിടത്ത് ഖുര്‍ ആന്‍ പറയുന്നു: ആദാമിന്റെ മക്കളില്‍നിന്ന്, അവരുടെ മുതുകുകളില്‍നിന്ന് നിന്റെ റബ്ബ് അവരുടെ സന്തതികളെ പുറത്തെടുക്കുകയും...[7:172]
മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള മറ്റൊരു വിവരണം കൂടി കാണുക:
തെറിച്ചു വരുന്ന ഒരു വെള്ളത്തില്‍നിന്നത്രേ അവന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതു മുതുകിനും വാരിയെല്ലുകള്‍ക്കും ഇടയില്‍നിന്നും പുറത്തു വരുന്നു.[86:6,7]
ബീജകോശവും അണ്ഡകോശവും സംയോജിച്ചാണു ശിശുവുണ്ടാകുന്നതെന്ന ഒരു സൂചന നല്‍കാന്‍ പോലും സര്‍വ്വജ്ഞനായ ഈ ദൈവത്തിനു കഴിഞ്ഞില്ല! ശുക്ലം കട്ട പിടിച്ചാണു കുഞ്ഞുണ്ടാകുന്നതെന്ന ധാരണയോടൊപ്പം ശുക്ലം മുതുകില്‍നിന്നാണു വരുന്നതെന്ന അക്കാലത്തെ അന്ധവിശ്വാസവും അല്ലാഹു അംഗീകരിക്കുന്നു. ഇതാണു വസ്തുത . എന്നാല്‍ അലാഹുവിനെ അങ്ങനെയങ്ങു വിവരം കെട്ടവനാക്കി തള്ളിപ്പറയാന്‍, വിശ്വാസം കച്ചവടം ചെയ്തു ജീവിക്കുന്ന മതപുരോഹിതര്‍ക്കാവുമോ? അവര്‍ ഈ പ്രതിസന്ധിക്കു പരിഹാരം കണ്ടെത്തിയത് അതി വിചിത്രമായ ഒരു വ്യാഖ്യാന അഭ്യാസത്തിലൂടെയാണ്. അരക്കെട്ടില്‍ തൂങ്ങിക്കിടക്കുന്ന വൃഷണത്തെ അവര്‍ വ്യാഖ്യാനം കൊണ്ടു മുതുകിലെത്തിച്ചുകളഞ്ഞു.!!!
ഇതാ ചില സാമ്പിളുകള്‍ :“വൃഷണങ്ങളും അണ്ഡാശയങ്ങളും ഗര്‍ഭസ്ഥ ശിശുവില്‍ നട്ടല്ലിന്റെ ഇരു വശത്തായി വൃക്കയുടെ നേരെ താഴെയാണ് ആദ്യമായി കാണപ്പെടുന്നത്. ....ജനിച്ച ശേഷമാണ് അവ പലപ്പോഴും വൃഷണസഞ്ചിയിലെത്തുന്നത്. വൃഷണസഞ്ചിയിലേക്കിറങ്ങുന്നുവെങ്കിലും പഴയ ബന്ധം തീരെ വിട്ടുപോകുന്നില്ല. പ്രാണവായുവും ഭക്ഷണവും എത്തിക്കുന്ന രക്തക്കുഴലുകളും പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളും വൃക്കയുടെ അടുത്തു വെച്ചു തന്നെയാണു പ്രധാന കേന്ദ്രങ്ങളുമായി സന്ധിക്കുന്നത്.....വൃക്കകള്‍ സ്ഥിതി ചെയ്യുന്നത് നട്ടെല്ലിനും വാരിയെല്ലുകള്‍ക്കുമിടയിലാണുതാനും .”( പ്രജനനം. ഡോ. സി പി അബൂബക്കര്‍ , പേ.14)
സംഗതി മുതുകിലെത്തിയില്ലെങ്കിലും ഒരുവിധം നട്ടെല്ലിന്റെ അടുത്തിങ്കിലും എത്തിക്കിട്ടിയില്ലേ?!!ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്നതിനനുസരിച്ച് ദൈവ വെളിപാടുകളുടെ അര്‍ഥവും ആശയങ്ങളും തകിടം മറിയുന്നതെങ്ങിനെയെന്ന് IPH പ്രസിദ്ധീകരിച്ച മറ്റൊരു പുസ്തകത്തിലും വ്യക്തമാക്കപ്പെടുന്നു:
“മനുഷ്യന്റെ ബീജഗ്രന്ധികള്‍ രൂപപ്പെടുന്ന സ്ഥാനം ഉപര്യുക്ത ഖുര്‍ ആന്‍ വാക്യം വ്യക്തമായി പ്രസ്താവിക്കുന്നുണ്ട്. ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ വ്യാഖ്യാതാക്കള്‍ രണ്ടഭിപ്രായക്കാരാണ്. ഇബ്നു ജരീരിത്തബ്രീ , ഇബ്നു കസീര്‍ ,ജലാലൈനി എന്നിവരുള്‍പ്പെടുന്ന ഭൂരിപക്ഷം വരുന്ന ആദ്യകാല വ്യാഖ്യാതാക്കള്‍ മനസ്സിലാക്കുന്നത് ശുക്ലം മുതുകെല്ലിന്റെ പിന്‍ഭാഗത്തുനിന്നും സ്ത്രീബീജം വാരിയെല്ലുകള്‍ക്കിടയില്‍നിന്നും വരുന്നു എന്നാണ്. ഇബ്നുല്‍ ഖയ്യിം , ഖുര്‍തുബി, ആലൂസി തുടങ്ങിയ ന്യൂനപക്ഷ വ്യാഖ്യാതാക്കള്‍ പറയുന്നത് പുരുഷന്റെയും സ്ത്രീയുടെയും ബീജഗ്രന്ധികള്‍ മുതുകെല്ലിനും വാരിയെല്ലിനും ഇടയിലാണെന്നു ഖുര്‍ ആന്‍ വാക്യത്തില്‍നിന്നു മനസ്സിലാക്കാം എന്നാണ്.... ശരീര ശാസ്ത്രത്തിലും ഭ്രൂണശാസ്ത്രത്തിലും ഉണ്ടായ പുരോഗതി കാരണം സമീപ കാലത്ത് മാറാഗി രണ്ടാമത്തെ വീക്ഷണത്തെ പിന്താങ്ങുകയുണ്ടായി. ...30 വര്‍ഷത്തിനു ശേഷം വന്ന സയ്യിദ് ഖുതുബ് തന്റെ തഫ്സീറായ ഫീളിലാലില്‍ ഖുര്‍ ആനില്‍ ശാസ്ത്രവസ്തുതകള്‍ പിടികിട്ടാത്തതു മൂലം ഈ വിഷയത്തില്‍ ഒട്ടേറെ അബദ്ധങ്ങള്‍ വരുത്തി വെച്ചിട്ടുണ്ട്. ”(പേ.74,ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും.)
ഇത്രയും കാര്യങ്ങള്‍ തുറന്നു പറയുന്ന ഗ്രന്ഥകാരന്‍ പിന്നെയും വൃഷണത്തെ മുതുകിലേക്കു കയറ്റിക്കൊണ്ടു പോകുന്നതു കൂടി കാണുക: “വളര്‍ച്ചയെത്തുമ്പോള്‍ ഇടുപ്പായി രൂപാന്തരപ്പെടുന്ന സ്ഥാനത്താണ് ബീജഗ്രന്ധികള്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ഇന്ന് പ്രസിദ്ധമാണ്. നാലാഴ്ച്ചയെത്തിയ ഭ്രൂണത്തില്‍ ജനനേന്ദ്രിയ അതിരുകള്‍ ആദ്യം പ്രത്യക്ഷപ്പെടുന്നത് ,മധ്യ വൃക്കയ്ക്കും മുതുകു വശത്തെ വപയ്ക്കും ഇടയിലെ മധ്യരേഖയിലാണ്....പുരുഷബീജ ഗ്രന്ധി ജനനം വരെ അവരോഹണപ്രക്രിയ തുടരുന്നു. ഇടുപ്പുഭാഗത്തെ നാളി വഴി ശരീരത്തിനു പുറത്തു വൃഷണസഞ്ചിയില്‍ വന്നു ചേരുന്നു. നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ എന്നു ഖുര്‍ ആന്‍ വ്യക്തമാക്കിയ സ്ഥാനത്തേക്കു യവ്വനകാലത്ത് ഞരമ്പുകളുടെ വിന്യാസവും രക്തയോട്ടവും മേദോവാഹിനിയിലെ ദ്രവസാന്നിധ്യവും അതേപടി നിലനില്‍ക്കുന്നു. വയറിന്റെ ഭാഗത്തെ മഹാധമനിയില്‍ നിന്നു വരുന്ന വൃഷണധമനി ഇടുപ്പിന്റെ ഭാഗത്തെ രണ്ടാം കശേരു വരെ വരുന്നു. വലത്തെ വൃഷണസിര അധോമഹാസിരയിലേക്കു താഴ്ന്നിറങ്ങുന്നു. ഇടത്തേത് ഇടതു വശത്തെ വൃക്കസിരയിലേക്കും.”(പേ.75)
ഇതു സംബന്ധമായി ഖുര്‍ ആനില്‍ എഴുതിപ്പിടിപ്പിച്ചിട്ടുള്ള പ്രസ്താവനകള്‍ വെറും മണ്ടത്തരവും മൂഡവിശ്വാസവുമാണെന്നു മനസ്സിലാക്കിയ വ്യാഖ്യാതാക്കള്‍ അക്കാര്യം സമ്മതിക്കാനുള്ള സത്യസന്ധതയില്ലായ്കയാല്‍ എന്തൊക്കെയോ തട്ടിപ്പടച്ചു ഞാണിന്മേല്‍ക്കളി നടത്തുകയാണെന്ന് സാമാന്യ വിവേകമുള്ള ആര്‍ക്കും ഇതു വായിച്ചാല്‍ തന്നെ ബോധ്യപ്പെടുമെന്നതിനാല്‍ കൂടുതല്‍ വിശദീകരണം ഒഴിവാക്കുന്നു. ശുക്ലം മുതുകില്‍നിന്നു വരുന്നു എന്ന വെളിപാടും ഭ്രൂണവളര്‍ച്ചയുടെ ഈ വിവരണവും തമ്മില്‍ എന്തു ബന്ധമാനുള്ളത്?ശരീരത്തിന്റെ മുഴുവന്‍ ഭാഗങ്ങളില്‍നിന്നുമായി ഉരുകിയൊലിച്ചു മുതുകില്‍ കേന്ദ്രീകരിക്കുന്ന ശുക്ലം സംഭോഗവേളയില്‍ മുതുകില്‍നിന്നും പുറപ്പെട്ട് തെറിച്ചു വീഴുകയാണെന്നായിരുന്നു നബിയുടേയും കൂട്ടരുടെയും വിശ്വാസമെന്ന് ആദ്യകാല തഫ്സീറുകളിലെ വിവരണങ്ങളില്‍നിന്നു മനസ്സിലാക്കാം. എന്നാല്‍ കൈകാലുകളും മറ്റും നഷ്ടപ്പെട്ടു പോയവര്‍ക്കും ശുക്ലമുണ്ടെന്നും അവര്‍ക്കു ജനിക്കുന്ന കുട്ടികള്‍ക്കു വൈകല്യം വരുന്നില്ലെന്നും മനസ്സിലാക്കിയ മൌദൂദി തന്റെ ‘യുക്തി’ഇപ്രകാരം അവതരിപ്പിക്കുന്നു:
“മാറിടത്തിനും ഉദരത്തിനും ഇടയില്‍നിന്നുല്‍ഭവിക്കുന്ന ഒരു ദ്രാവകത്തില്‍നിന്നാണു മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഈ ധാതു കൈകാലുകള്‍ ഛേദിക്കപ്പെട്ടാലും ഉണ്ടാകുന്നു. അതുകൊണ്ട് പ്രജനനബീജം മനുഷ്യന്റെ പൂര്‍ണ ശരീരത്തില്‍നിന്നാണുല്‍ഭവിക്കുന്നത് എന്നു പറയുന്നതു ശരിയല്ല.”
ആദ്യകാലത്തെ വ്യാഖ്യാതാക്കള്‍ നബിയുടെ വിവരണങ്ങളെ മാത്രം അവലംബിച്ചാണു വ്യാഖ്യാനങ്ങള്‍ എഴുതിയിരുന്നത്. സ്വന്തം യുക്തിയോ ശാസ്ത്രത്തിന്റെ കണ്ടെത്തലോ ഒന്നും അവര്‍ പരിഗണിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ‘അല്ലാഹു’ എന്താണര്‍ഥമാക്കിയതെന്നറിയാന്‍ ആദ്യകാല തഫ്സീറുകളെ തന്നെയാണു നമുക്കും ആശ്രയിക്കാനാവുക. ചുരുക്കത്തില്‍ഖുര്‍ ആന്‍ ദൈവത്തിന്റെ വെളിപാടല്ല എന്നതിന്, ചിന്തിക്കുന്ന ജനതയ്ക്ക് ഇതില്‍പ്പരം മറ്റൊരു ദൃഷ്ടാന്തവും വേണ്ടതില്ല തന്നെ!!!!!!
ഞാന്‍ ഇക്കാര്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്കു മുന്‍പേ തുറന്നെഴുതുകയും ഈ വ്യാഖ്യാന വീരന്മാര്‍ക്കെല്ലാം എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നതാണ്. അതു കണ്ടതായി ഭാവിക്കാതെ ഒരേ കസര്‍ത്തു തന്നെ ഇവര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നു എന്നതും ഇക്കൂട്ടരുടെ ബുദ്ധിപരമായ സത്യസന്ധതയില്ലായ്മയുടെയും കാപട്യത്തിന്റെയും ഉത്തമ ദൃഷ്ടാന്തമായി ഞാന്‍ കാണുന്നു.
ഇസ്ലാമിക ജനിതകശാസ്ത്രം!പത്തൊമ്പതാം നൂറ്റാണ്ടില്‍ ആസ്ത്രിയന്‍ ശാസ്ത്രജ്ഞനായ ഗ്രീഗര്‍ മെന്ഡല്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് ജനിതകസംബന്ധമായ രഹസ്യങ്ങളുടെ ചുരുള്‍ അഴിയാന്‍ തുടങ്ങിയത്. ഇന്ന് മനുഷ്യന്റെയും മറ്റനേകം ജീവികളുടെയും സമ്പൂര്‍ണ്ണമായ ജനിതക മാപ്പുകള്‍ തയ്യാറായി വരുന്നു. ഇത് ജൈവസാങ്കേതികവിദ്യയുടെ ലോകത്ത് വന്‍ കുതിച്ചു ചാട്ടങ്ങള്‍ക്കു വഴി വെക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതോടെ ജനിതകശാസ്ത്രവും ഖുര്‍ ആനിലുണ്ട് എന്ന വാദവും രംഗത്തിറക്കിക്കഴിഞ്ഞു!
“ഖുര്‍ ആനും മുഹമ്മദ് നബിയുടെ തിരുവചനങ്ങളും പ്രത്യുല്‍പ്പാദനം , ജനിതകശാസ്ത്രം, എന്നിവയെ കുറിച്ചു ചര്‍ച്ച ചെയ്തിട്ടുണ്ട് എന്നത് അല്‍ഭുതകരമായ വസ്തുതയത്രേ.”(ഭ്രൂണശാസ്ത്രം ഖുര്‍ ആനിലും ഹദീസിലും)
നബി വെളിപ്പെടുത്തിയ പാരമ്പര്യശാസ്ത്രസംബന്ധിയായ ഒരു ‘അല്‍ഭുതജ്ഞാനം’ സഹീഹുല്‍ ബുഖാരി ഇങ്ങനെ ഉദ്ധരിക്കുന്നു:
“അനസ് പറയുന്നു: തിരുമേനി മദീനയിലേക്കു വന്ന വിവരം അബ്ദുല്ലാഹിബ്നു സലാമിനു കിട്ടി. അദ്ദേഹം തിരുമേനിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു: “എനിക്ക് അങ്ങയോടു മൂന്നു കാര്യങ്ങള്‍ ചോദിക്കാനുണ്ട്. ഒരു നബിക്കല്ലാതെ അത് ഗ്രഹിക്കാന്‍ കഴിയില്ല. അന്ത്യപ്രളയം അടുത്തതിന്റെ ഒന്നാമത്തെ ലക്ഷണം എന്താണ്? സ്വര്‍ഗ്ഗവാസികള്‍ അവിടെ പ്രവേശിച്ച ഉടന്‍ ആദ്യം കഴിക്കുന്ന ആഹാരം എന്തായിരിക്കും? സന്താനത്തിനു പിതാവിനോടു സാദൃശ്യമുണ്ടാവാന്‍ കാരണമെന്താണ്?”തിരുമേനി അരുളി: “ ഇതാ, ജിബ്രീല്‍ ഈ കാര്യങ്ങളെകുറിച്ച് ഇപ്പോള്‍ എന്നെ അറിയിച്ചു കഴിഞ്ഞതേയുള്ളു. ” അബ്ദുല്ല പറഞ്ഞു. “മലക്കുകളില്‍ ജൂതന്മാരുടെ ശ്ത്രുവാണു ജിബ്രീല്‍” തിരുമേനി തുടര്‍ന്ന് അരുളി: “അന്ത്യപ്രളയം സമീപിക്കുമ്പോള്‍ ഉണ്ടാകുന്ന ആദ്യലക്ഷണം ഒരു തീയാണ്. ആ തീ മനുഷ്യരെ കിഴക്കുനിന്ന് പടിഞ്ഞാറോട്ടു നീക്കിക്കൊണ്ടു പോകും. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചാല്‍ ആദ്യം കഴിക്കുന്ന ആഹാരം മീനിന്റെ കരളിന്മേല്‍ തടിച്ചു വളര്‍ന്നു നില്‍ക്കുന്ന ഒരു കഷ്ണമായിരിക്കും. സന്താനങ്ങള്‍ക്കു മാതാപിതാക്കളോടു രൂപസാദൃശ്യമുണ്ടാകാന്‍ കാരണം ഇതാണ്; ഒരു പുരുഷന്‍ ഒരു സ്ത്രീയുമായി ബന്ധപ്പെട്ടു. എന്നിട്ട് അവനാണ് ആദ്യം ഇന്ദ്രിയസ്ഖലനമുണ്ടായത് എങ്കില്‍ സന്താനത്തിനു പുരുഷനോടാണു സാദൃശ്യമുണ്ടാവുക. മറിച്ച് അവള്‍ക്കാണ് ആദ്യം സ്ഖലനമുണ്ടായത് എങ്കില്‍ അവളോടാണ് സന്താനത്ത്നു രൂപസാദൃശ്യമുണ്ടാവുക. “ഇതു കേട്ടപ്പോള്‍ അബ്ദുല്ലാ ഹിബ്നു സലാം പറഞ്ഞു: അങ്ങ് ദെവദൂതന്‍ തന്നെയാണെന്ന് ഞാനിതാ സാക്ഷ്യം വഹിച്ചു കൊള്ളുന്നു.” (ബുഖാരി: 1361. സി എന്‍ അഹ്മദ് മൌലവി)
രതിമൂര്‍ഛയുടെ വേളയില്‍ കൂടിക്കലരുന്ന ‘ഇന്ദ്രിയ മിശ്രിതം’ കട്ടപിടിച്ചാണ് കുട്ടിയുണ്ടാകുന്നതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. കുഞ്ഞുങ്ങള്‍ക്കു മാതാപിതാക്കളോട് രൂപസാദൃശ്യമുണ്ടാകുന്നതിന്റെ കാരണമെന്താണെന്ന് അന്നത്തെ അറബികള്‍ക്കറിയില്ലായിരുന്നു. മൌലികമായ ഒരു ചോദ്യത്തിന് ദെവദൂതന്‍ നല്‍കിയ ആധികാരികമായ ഉത്തരമാണിത്. അതും “ജിബ്രീല്‍ ഇതാ ഇപ്പോള്‍ വന്ന് അറിയിച്ചു പോയതേയുള്ളു” എന്ന മുഖവുരയോടെ! അന്നത്തെ ആളുകള്‍ക്കു കൌതുകം പകര്‍ന്ന ഒരു വിജ്ഞാനം തന്നെയായിരുന്നിരിക്കണം ഇത്.ശീഘ്രസ്ഖലനം ഉള്ളവര്‍ക്ക് സ്വന്തം മുഖഛായയുള്ള കുട്ടികള്‍ ജനിക്കുമെന്ന ഈ ഇസ്ലാമിക ജനിതകവിജ്ഞാനം അന്നത്തെ അറബികള്‍ പരീക്ഷണവിധേയമാക്കിയിരുന്നോ എന്നറിയില്ല. അങ്ങനെയൊരു പരീക്ഷണം നടന്നിരുന്നെങ്കില്‍ ,“താങ്കള്‍ ദൈവദൂതനല്ല എന്നു ഞങ്ങളിതാ സാക്ഷ്യം വഹിക്കുന്നു” എന്നവര്‍ മൊഴി മാറ്റിപ്പറഞ്ഞേനേ!
കുഞ്ഞിന്റെ ജനനത്തിനു ഹേതുവാകുന്ന സ്ത്രീ ബീജം[ovum] ,സംഭോഗവേളയില്‍ സ്രവിക്കുന്ന ഒരു കുഴമ്പല്ല എന്നും , പാകമാകുന്ന മുറയ്ക്ക് മാസത്തിലൊരിക്കല്‍ അണ്ഡാശയത്തില്‍നിന്നും അണ്ഡനാളി വഴി ഇറങ്ങിവരുന്നതാണെന്നും , രതിക്രീഡയുമായി ഈ അണ്ഡസ്രാവത്തിനു നേരിട്ടു ബന്ധമില്ലെന്നും ,നാം ഇന്നു മനസ്സിലാക്കുന്നതു ശാസ്ത്രീയമാര്‍ഗ്ഗത്തിലൂടെയാണ്. ഗര്‍ഭധാരണത്തിനു സ്ത്രീയുടെ രതിമൂര്‍ഛയുമായി ബന്ധമില്ല. അബോധാവസ്ഥയില്‍ ബലാത്സംഗത്തിനിരയായാല്പോലും ഗര്‍ഭം ധരിച്ചേക്കാം. ഈ വക കാര്യങ്ങളെകുറിച്ചൊന്നും കൃത്യമായി മനസ്സിലാക്കാന്‍ പറ്റുന്ന ഉയര്‍ന്ന തരം സാങ്കേതികവിദ്യകളൊന്നും അന്നു ദെവദൂതന്റെയും ജിബ്രീലിന്റെയും കയ്യില്‍ ഉണ്ടായിരുന്നില്ല. എങ്കിലും അറിയാത്ത കാര്യങ്ങളില്‍ തലയിട്ടു വിഡ്ഡിത്തങ്ങള്‍ പറയുന്ന ശീലം മറ്റു പല സന്ദര്‍ഭങ്ങളിലുമെന്നപോലെ ഇവിടെയും ആവര്‍ത്തിക്കുകയാണ് ജിബ്രീലും ദൂതനും ചെയ്തത്!
വൃഷണം മുതുകിലെത്തിക്കാന്‍ കഴിവുള്ള വ്യാഖ്യാതാക്കളെ സംബന്ധിച്ചേടത്തോളം ഇതൊന്നും അത്ര വലിയ ആനക്കാര്യമല്ലായിരിക്കാം. അവര്‍ ഇതൊക്കെ നിഷ്പ്രയാസം ശാസ്ത്രീയസത്യമാക്കി മാറ്റിയെടുക്കും. ആധുനിക ജനിതകശാസ്ത്രം തന്നെ ഇസ്ലാമിന്റെ സംഭാവനയാണെന്നവര്‍ അവകാശപ്പെടാനും ഇടയുണ്ട്!!
-----------------------------------------------------------------------------------ഈ വിഷയത്തില്‍ മറ്റൊരു ബ്ലോഗിലെ ചര്‍ച്ചയിലിടപെട്ടുകൊണ്ട് ഡോ. സൂരജ് എഴുതിയ നീണ്ട കമന്റ് ഇവിടെ പേസ്റ്റ് ചെയ്യുന്നു.ചര്‍ച്ച സജീവമാകുമെന്ന പ്രതീക്ഷയോടെ.സൂരജ് :: suraj said... പ്രിയ ശരീഖ് ജീ,170ഓളം കമന്റുകള്‍ വന്ന് പോസ്റ്റു വിഷയം തന്നെ ശാഖോപശാഖകളായി പിരിഞ്ഞപ്പോഴാണ് ഇവിടെ വരുന്നത്. അസമയത്തായി ഈ കമന്റെങ്കില്‍ ക്ഷമിക്കുക.ഒരു സമുദായത്തിന്റെ സാംസ്കാരിക പരിണാമവും തത്വചിന്തയുമൊക്കെ ഉള്‍ക്കൊള്ളുന്ന ചരിത്രരേഖയാണ് മതഗ്രന്ഥങ്ങള്‍ എന്നതാണ് എന്റെ കാഴ്ചപ്പാട്. അവയിലെ (അ)ശാസ്ത്രീയ കല്പനകളെ ചൂണ്ടിക്കാട്ടി മതത്തെ ആകെ discredit ചെയ്യേണ്ട കാര്യമുണ്ടെന്ന് എനിക്കു തോന്നിയിട്ടില്ല. കാരണം യുക്തിയുടെ ശാസ്ത്രവും വിശ്വാസസംഹിതകളും ഒന്നിച്ചു പോകുകയില്ല.(ഇതു വെള്ളെഴുത്തിന്റെ ‘ദൈവമേ’ എന്ന പോസ്റ്റില്‍ നമ്മള്‍ സംസാരിച്ചതാണല്ലോ)
മതഗ്രന്ഥങ്ങളെയും മതാചാരങ്ങളെയും അതാതുകാലത്തിന്റെ പരിപ്രേക്ഷ്യത്തില്‍ തന്നെ കാണാന്‍ ശ്രമിക്കുകയും അതിന്റെ നരവംശശാസ്ത്രപരമായ കണ്ടെത്തലുകളില്‍ കൌതുകം കൊള്ളുകയും ചെയ്യുന്ന ഒരാള്‍ എന്ന നിലയ്ക്കേ ഖുര്‍ ആനും ബൈബിളും വേദങ്ങളും ഹദീസുമൊക്കെ ഞാന്‍ വായിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ അവയിലെ ദൈവ/സ്വര്‍ഗ്ഗ/നരക സങ്കല്പങ്ങളും ജീവിത ചര്യകളുമൊക്കെ മനുഷ്യവംശപരിണാമത്തിന്റെ വെളിച്ചത്തിലാണ് കാണാന്‍ ശ്രമിക്കുന്നതും. എന്നാല്‍, മതത്തിലെ ശാസ്ത്ര കല്പനകളെ ആധുനിക സയന്‍സിന്റെ 'പിന്തുണ'യോടെ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍ അതിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടേണ്ടത് ശാസ്ത്രവിദ്യാഭ്യാസമുള്ളവരുടെ ചുമതലയാണ്.ഖുര്‍ ആന്‍, ബൈബിള്‍, വേദങ്ങള്‍ ഉപനിഷത്തുക്കള്‍ തുടങ്ങിയ മതഗ്രന്ഥങ്ങളിലൊക്കെയുള്ള പദപ്രയോഗങ്ങളുടെ പ്രധാന പ്രശ്നം അവയുടെ വ്യാഖ്യാനമാണ്. സംസ്കൃതവും അറബിയുമൊക്കെ താന്താങ്ങള്‍ക്ക് ഇഷ്ടമുള്ളരീതിയില്‍ അര്‍ത്ഥം നല്‍കി വ്യാഖ്യാനിച്ചിട്ട് അതിലൊക്കെ ആധുനിക ശാസ്ത്രതത്വങ്ങള്‍ ഒളിഞ്ഞുകിടപ്പുണ്ടെന്നു വാദിക്കുന്നത് ആധുനിക കാലപ്രവണതയാണ്. (ഖുര്‍ ആനിക സയന്‍സ് വ്യാഖ്യാനത്തിന്റെ സ്പെഷ്യലിസ്റ്റ് ഒരു മി.ഹാറൂണ്‍ അല്‍ യാഹ്യാ ആണെങ്കില്‍ ഭാരതീയ വേദാന്തങ്ങളില്‍ സയന്‍സ് കണ്ടെത്താന്‍ സ്വയം നിയുക്തനായ ആള്‍ എന്‍.ഗോപാലകൃഷ്ണന്‍ ആണ് എന്ന വ്യത്യാസമേയുള്ളൂ; ക്രിസ്തീയ വിശ്വാസികള്‍ക്ക് ക്രിയേഷന്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ...അങ്ങനെയങ്ങനെ കാക്കത്തൊള്ളായിരം ഗ്രൂപ്പുകളും സംഘടനകളും! )
ഈ പോസ്റ്റിനെ സംബന്ധിചുള്ള ചില വിയോജിപ്പുകള്‍ ഇവിടെ രേഖപ്പെടുത്തട്ടെ: 1. താങ്കള്‍ ഖുര്‍ ആനിലുണ്ടെന്ന് ഇവിടെ അക്കമിട്ട് നിരത്തിയിരിക്കുന്ന ആറ്റത്തെക്കുറിച്ചും , ജന്തുശാസ്ത്ര,സമുദ്രശാസ്ത്ര,ജനിതകവിജ്ഞാന വസ്തുതകളെക്കുറിച്ചുമൊക്കെ അറിവുകള്‍ ചരിത്രപരമായി നിലനിന്നിരുന്ന വിജ്ഞാനം മാത്രമാണ്. ഇത് ഖുര്‍ ആനില്‍ മാത്രമല്ല, ആദ്യകാല മതഗ്രന്ഥങ്ങളിലെല്ലാം ചിതറിക്കിടക്കുന്ന പ്രാചീന ശാസ്ത്ര വിജ്ഞാനശകലങ്ങളാണ്.ഉദാഹരണത്തിനു പലയിടത്തും ആവര്‍ത്തിക്കപ്പെട്ടു കാണുന്ന വാദമാണ് "ഭ്രൂണശാസ്ത്രത്തെ"ത്തെക്കുറിച്ചുള്ളത്. ഇതു മെഡിക്കല്‍ വിഷയവും-എനിക്കു താല്പര്യമുള്ളതും- കൂടിയായതിനാല്‍ വിശദമായി ഈ അവകാശവാദം ഒന്നു പരിശോധിക്കാന്‍ ഒരുമ്പെടുകയാണിവിടെ. ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ എന്ന ഡോ: മുഹമ്മദ് അലിയുടെ പുസ്തകത്തില്‍ ഭ്രൂണശാസ്ത്രസംബന്ധിയായതെന്ന് അവകാശപ്പെടുന്ന കുറേ ഖുര്‍ ആന്‍ ആയത്തുകള്‍ (വാക്യങ്ങള്‍) നല്‍കിയിട്ടുണ്ട്. ഇവ ഖുര്‍ ആന്റെ വിവിധ ഇംഗ്ലീഷ്/മലയാളം ഭാഷാപതിപ്പുകള്‍ റെഫര്‍ ചെയ്തപ്പോള്‍ കിട്ടിയത് താഴെ ചേര്‍ക്കുന്നു. അധ്യായം, വാക്യം എന്നിവ : ചിഹ്നം ഇട്ട് വേര്‍തിരിച്ചിരിക്കുന്നു.
2:222 - ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് (മുഹമ്മദിനോട്) ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാണ്. തന്നിമിത്തം ആര്‍ത്തവഘട്ടത്തില്‍ സ്ത്രീകളില്‍ നിന്നും അകന്നിരിക്കുക.ശുദ്ധിപ്രാപിക്കുംവരേയ്ക്കും അവരെ നിങ്ങള്‍ സമീപിക്കരുത്. ശുദ്ധിപ്രാപിച്ചുകഴിഞ്ഞാലോ, അല്ലാഹു നിങ്ങളോട് കല്‍പ്പിച്ചമാര്‍ഗത്തിലൂടെ അവരെ സമീപിക്കുക...
2:259 - ...മനുഷ്യരാശിക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാനാണ് നാം ഇങ്ങനെയെല്ലാം ചെയ്തത്. എല്ലുകള്‍ നോക്കൂ, അവയെ എങ്ങനെയെല്ലാമാണ് നാം സംഘടിപ്പിക്കുകയും അവയെ മാംസാവൃതമാക്കുകയും ചെയ്തിരിക്കുന്നതെന്ന്....
7:172 - ആദം സന്തതികളില്‍ നിന്ന്, അവരുടെ മുതുകുകളില്‍ നിന്ന്, അവരുടെ പിന്തലമുറകളെ നിന്റെ നാഥന്‍ പുറത്തുകൊണ്ടുവരികയും അവരെ അവര്‍ക്കുതന്നെ സാക്ഷി നിര്‍ത്തുകയും ചെയ്ത സന്ദര്‍ഭം; അല്ലാഹു ചോദിച്ചു : ഞാന്‍ നിങ്ങളുടെ നാഥനല്ലേ ? ....
11:61 - സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സാലിഹിനെ അയച്ചു. അദ്ദേഹം ഉപദേശിച്ചു : എന്റെ സമുദായമേ നിങ്ങള്‍ അല്ലാഹുവിനെ വണങ്ങുക.... ....ഭൂമിയില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചതും അതില്‍ നിങ്ങളെ നിവസിപ്പിച്ചതും അവനാണ്...
13:8 - ഓരോ പെണ്ണും ചുമക്കുന്ന ശിശുവിനെക്കുറിച്ച് അല്ലാഹു അറിയുന്നു, ഏത് ഗര്‍ഭപാത്രം ആഗിരണം ചെയ്യുന്നു, ഏതില്‍ വളരുന്നു...15:26 - മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണുകൊണ്ടുതന്നെയാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്
15:28 - മലക്കുകളോട് നിന്റെ നാഥന്‍ പറഞ്ഞ സന്ദര്‍ഭം: മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണു കൊണ്ട് ഞാന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു. [ ഇവിടെ 'മണ്‍പാത്രം നിര്‍മ്മിക്കുന്നവന്റെ കറുത്ത കളിമണ്ണുകൊണ്ട് മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു' എന്നൊരു പാഠഭേദവും ചില വ്യാഖ്യാനങ്ങളില്‍ കാണാം - രണ്ടായാലും നിര്‍മ്മാണ വസ്തു കളിമണ്ണ് തന്നെ]
15:33 - ഇബിലീസ് പറഞ്ഞു : കറുത്ത കളിമണ്ണുകൊണ്ടു നീ സൃഷ്ടിച്ച മനുഷ്യനെ നമിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.
16:4 - മനുഷ്യനെ ഒരു തുള്ളിയില്‍ നിന്നാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്... [ ഇവിടെ 'തുള്ളി' എന്ന വാക്കിനെ രേതസ്സ് അഥവാ semen എന്ന് ചില ഇംഗ്ലീഷ് പരിഭാഷകളില്‍ മാറ്റിയിട്ടുണ്ട്. ചില മലയാള പരിഭാഷകളില്‍ 'ഇന്ദ്രിയത്തിന്റെ തുള്ളി' എന്നും കാണാം]
22:5 - മനുഷ്യരേ..നിങ്ങള്‍ ചിന്തിക്കുക: നിങ്ങളെ നാം മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് തുള്ളിയില്‍ നിന്നും, പിന്നീട് ഒട്ടിച്ചേര്‍ന്ന വസ്തുവില്‍ നിന്ന്. അനന്തരം രൂപമുള്ളതും അല്ലാത്തതുമായ ചവച്ച മാംസപിണ്ഡത്തില്‍ നിന്ന്. നാം നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികയാണ് - നാമുദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ നിശ്ചിതസമയം വരെ താമസിപ്പിക്കും, അതിനുശേഷം നിങ്ങളെ ശിശുവായി പുറത്തെത്തിക്കും. പിന്നീടു നിങ്ങള്‍ പൂര്‍ണ്ണ ശക്തി പ്രാപിക്കും....[ ഇവിടെയും "തുള്ളി" എന്ന വാക്കിനെ രേതസ്സ്, പുരുഷബീജം എന്നൊക്കെ ചില വ്യാഖ്യാതാക്കള്‍ മാറ്റുന്നു. "ഗര്‍ഭപാത്രത്തില്‍ നിശ്ചിത സമയം വരെ താമസിപ്പിക്കും" എന്നുള്ളത് "നിശ്ചിതഘട്ടം വരെ" എന്നു മാറ്റിയിട്ട് "ഘട്ടം" എന്നതുകൊണ്ട് embryonic stage ആണുദ്ദേശിക്കുന്നതെന്നു വാദിക്കുന്ന പുസ്തകങ്ങളും കണ്ടിട്ടുണ്ട്]
23:12 - നനഞ്ഞ മണ്ണില്‍ നിന്നും ആണ് മനുഷ്യനെ നാം സൃഷ്ടിച്ചത്. [ നനഞ്ഞ മണ്ണ് എന്നതിനു പകരം 'കളിമണ്‍ സത്ത്' എന്നും പ്രയോഗിച്ചു കാണുന്നു]
23:13 - പിന്നീട് നാമതിനെ ഒരു വിത്തു തുള്ളിയാക്കി ഭദ്രമായൊരിടത്ത് (ഗര്‍ഭത്തില്‍) നിക്ഷേപിച്ചു.
23:14 - പിന്നീട് വിത്തു തുള്ളിയെ ഒട്ടി ചേര്‍ന്നിരിക്കുന്ന (രക്ത) കട്ടയായും, ഒട്ടിചേര്‍ന്നിരിക്കുന്നതിനെ മാംസപിണ്ഡമായും മാംസപിണ്ടത്തെ എല്ലുകളായും രൂപാന്തരപ്പെടുത്തി. അനന്തരം എല്ലുകളെ നാം മാംസം കൊണ്ടു പൊതിഞ്ഞു. എന്നിട്ട് കേവലം വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയാക്കി വളര്‍ത്തിക്കൊണ്ടുവന്നു....[ മേല്‍ക്കൊടുത്ത 12 മുതല്‍ 14 വരെയുള്ള വരികളില്‍ നേരത്തേ പറഞ്ഞ നുത്ഫ, അലഖ , മുദ്ഘ,ആദാം എന്നീ വാക്കുകള്‍ ആണ് യഥാക്രമം "വിത്തു തുള്ളി(ശുക്ല ജലം), ഒട്ടിപ്പിടിക്കുന്ന വസ്തു/രക്തക്കട്ട, മാംസപിണ്ഡം, അസ്ഥി എന്നീ അര്‍ത്ഥങ്ങളില്‍ പ്രയോഗിച്ചിട്ടുള്ളത്. ഒരു പക്ഷേ ഖുര്‍ ആനില്‍ ഭ്രൂണശാസ്ത്ര വസ്തുതകളുണ്ട് എന്നു കാണിക്കാന്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെടുന്ന വരികളും ഇതാകാം]
25:54 - ജലത്തില്‍ നിന്നും മനുഷ്യരെ സൃഷ്ടിച്ചവന്‍ അവനത്രെ. എന്നിട്ട് അവര്‍ക്കിടയില്‍ രക്തബന്ധവും വിവാഹ ബന്ധവും അവന്‍ സ്ഥാപിച്ചു....30:20 - അവന്‍ നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന മനുഷ്യരായി മാറിയിരിക്കുനു...
32: 7 - ..മനുഷ്യന്റെ സൃഷ്ടിപ്പ് കളിമണ്ണില്‍ നിന്നും ആരംഭിച്ചു...
32: 8 - പിന്നീട് മനുഷ്യസന്താനങ്ങളെ നിന്ദ്യമായ ഒരു വെള്ളത്തില്‍ നിന്നും അവന്‍ സൃഷ്ടിച്ചു...
32: 9 - അനന്തരം അവനെ ഉചിതമായ നിലയ്ക്കു രൂപപ്പെടുത്തി. തന്റെ ആത്മാവില്‍ നിന്നും അതില്‍ ഊതി. നിങ്ങള്‍ക്കവന്‍ കണ്ണുകളും കാതുകളും നല്‍കി...
35:11 - അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ തുള്ളിയില്‍ (ഇന്ദ്രിയ ജലത്തില്‍) നിന്ന്. അനന്തരം അവന്‍ നിങ്ങളെ ഇണകളാക്കി സംഘടിപ്പിച്ചു...
38: 71, 72 - നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞു: ഞാന്‍ കളിമണ്ണില്‍ നിന്നു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.....അങ്ങനെ അവന്റെ രൂപവും ഘടനയും പൂര്‍ത്തിയാക്കി. എന്റെ ആത്മാവില്‍ നിന്നു ഒരംശം അതില്‍ ഊതിക്കഴിഞ്ഞാല്‍ നിങ്ങളെല്ലാം അവനെ സാഷ്ടാംഗം പ്രണമിച്ചുകോള്‍ക
39: 6 - നിങ്ങളെ ഒരൊറ്റ ജീവനില്‍ നിന്നാണ് അവന്‍ സൃഷ്ടിച്ചിരിക്കുന്നത്. പിന്നീട് അതില്‍ നിന്നു തന്നെ അതിന്റെ ഇണയേയും സൃഷ്ടിച്ചു. നിങ്ങള്‍ക്കായി നാല്‍ക്കാലികളില്‍ നിന്ന് എട്ടുതരം ഇണകളെ സൃഷ്ടിച്ചു. നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍ വച്ച് ഒരു സൃഷ്ടിപ്പിനു ശേഷം മറ്റൊരു സൃഷ്ടിപ്പ് എന്ന പ്രകാരം മൂന്നു ഇരുട്ടറകളില്‍ വച്ച് അതു നിര്‍വ്വഹിച്ചു... [ ഇതില്‍ "മൂന്നു ഇരുട്ടറകള്‍" എന്നതിനെ ഇപ്പോള്‍ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് ഭ്രൂണത്തിന്റെ പുറത്തുള്ള amnion, chorion, allantoic sac എന്നീ ആവരണങ്ങളാണ് ഖുര്‍ ആനില്‍ ഉദ്ദേശിച്ചിരിക്കുനത് എന്നുവരെ വാദിക്കുന്നവരുണ്ട്.]
46:15 - ...മാതാവ് വൈഷമ്യത്തോടെയാണ് അവനെ ഗര്‍ഭം ധരിച്ചത്. പ്രസവിച്ചതും വൈഷമ്യത്തോടെതന്നെ. അവനെ ഗര്‍ഭം ധരിച്ചതും മുലകുടി അവസാനിപ്പിച്ചതും മുപ്പതുമാസം കൊണ്ടാണ്...[2-ആം അധ്യായത്തില്‍ കുട്ടികളെ രണ്ടു വര്‍ഷം മുലയൂട്ടണം എന്ന് പറയുന്നുണ്ട് . ഇവിടെ ഗര്‍ഭ കാലവും മുലയൂട്ടല്‍ കാലവും ചേര്‍ത്ത് 30 മാസം എന്നും പറയുന്നു ]
53:45, 46 - സ്ത്രീ,പുരുഷന്‍ എന്നീ ഇണകളെ സൃഷ്ടിച്ചതും അവന്‍ തന്നെ; സ്ഖലിക്കുന്ന (തെറിച്ചു വീഴുന്ന) തുള്ളിയില്‍ നിന്ന്..[ ഇവിടെ സ്ഖലനത്തിന്റെ ഫലമായി വീഴുന്ന ശുക്ലത്തെയാണ് അര്‍ത്ഥശങ്കക്കിടയില്ലാതെ പറഞ്ഞിരിക്കുന്നത് എന്നു കാണാം]
56:58,59 - സ്ഖലിക്കുന്ന അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളാണോ അതല്ല നാമാണോ അതിനെ സൃഷ്ടിച്ചത് ?['സ്ഖലിക്കുന്ന അത്' എന്നതുകൊണ്ട് ലിംഗം എന്നോ ശുക്ലം എന്നോ വിവക്ഷയാകാം]
75:37 - മുന്നോട്ട് തെറിച്ചു വീഴുന്ന (സ്ഖലിക്കുന്ന) ഒരു തുള്ളിയായിരുന്നില്ലേ അവന്‍ ?
75: 38 - പിന്നീടത് ഒട്ടിപ്പിടിക്കുന്ന ഒരു വ്സതു(രക്ത കട്ട) ആയി തീര്‍ന്നു. എന്നിട്ട് (ദൈവം അതിനെ) രൂപമുള്ളതാക്കിത്തീര്‍ത്തു.
86:6,7 : തെറിക്കുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട്.[ ഇത് ഒരു പാട് വ്യാഖ്യാന സര്‍ക്കസുകള്‍ക്ക് കാരണമായ വരികളാണ്. നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നും വരുന്ന വെള്ളത്തെ "ശുക്ല ജലം" എന്ന് പറഞ്ഞു വ്യാഖ്യാനിക്കാനാവില്ലല്ലോ, അപ്പോള്‍ ചില അതിബുദ്ധിമാന്മാര്‍ മറ്റൊരു വ്യാഖ്യാനം കണ്ടെത്തി: വാരിയെല്ലിനോട് ചേര്‍ന്നല്ലെങ്കിലും, നട്ടെല്ലിനടുത്തായിട്ടാണ് ഭ്രൂണാവസ്ഥയില്‍ ആദ്യം പുരുഷന്റെ വൃഷണങ്ങളും (testicles) സ്ത്രീകളിലെ അണ്ഡാശയവും (ovaries) രൂപപ്പെടുക. അതു പിന്നെ ഗര്‍ഭത്തിലിരികവെ തന്നെ രൂപം പ്രാപിച്ച് കുഞ്ഞുവലരുന്നതിനനുസരിച്ച് താഴേക്കു വളര്‍ന്ന് വേര്‍പെട്ട് സ്വതന്ത്രാവയവങ്ങളാകുന്നത്. ഈ ഘട്ടത്തെയാണ് ഖുര്‍ ആനില്‍ മേല്‍ വരികളില്‍ പരാമര്‍ശിച്ചിരിക്കുന്നത് എന്നായിരുന്നു പുതിയ വ്യാഖ്യാന ട്രപ്പീസുകളി!]ഒറിജിനല്‍ അറബി ഭാഷയിലെ ചില സുപ്രധാന വാക്കുകളെ എടുത്ത് വിഘടിച്ചും വ്യാഖ്യാനിച്ചും ചിലപ്പോഴൊക്കെ അതിവായന നടത്തിയുമാണ് ഭ്രൂണശാസ്ത്രത്തിലെ വസ്തുതകള്‍ ഖുര്‍ ആനില്‍ ഉണ്ടെന്നു വരുത്തി തീര്‍ത്തിരിക്കുന്നത് എന്നു കാണാം. ഇത്തരത്തിലുള്ള ചില "വിവാദ" പദങ്ങള്‍ നമുക്കൊന്നു നോക്കാം: (i) "അലഖ" എന്ന വാക്കാണ് ഒന്നാമത്തെ key point. അലഖ എന്ന അറബി വാക്കിനു (ഏകവചനത്തിലുപയോഗിക്കുമ്പോള്‍) പല കാലത്ത് പല സ്ഥലങ്ങളിലായി ഖുര്‍ ആന്‍ തര്‍ജ്ജമ ചെയ്തപ്പോള്‍ നല്‍കിയിരിക്കുന്ന അര്‍ഥങ്ങള്‍ നോക്കൂ:- ഒട്ടിപ്പിടിക്കുന്ന വസ്തു- രക്തക്കട്ട- അട്ടയെപ്പോലെ ഒട്ടുന്ന രക്തക്കട്ട- അട്ട (കുളയട്ട അഥവാ leech)ഇതില്‍ "രക്തക്കട്ട" എന്ന അര്‍ത്ഥമുപയോഗിച്ചാണ് അറബ്യേതര ഖുര്‍ ആനിക വ്യാഖ്യാനങ്ങളധികവും പില്‍ക്കാലത്ത് പ്രചരിച്ചിട്ടുള്ളത്.ക്രിയാനാമരൂപത്തില്‍ പ്രയോഗിക്കപ്പെടുന്ന "അലിഖ" എന്ന സദൃശപദത്തിനാകട്ടെ "തൂങ്ങിക്കിടക്കുക", "ഒട്ടിക്കിടക്കുക" എന്നൊക്കെയാണര്‍ത്ഥം. 'അലിഖ'യും 'അലഖ'യുമൊക്കെ ശാസ്ത്രവിദ്യാഭ്യാസമുള്ള തര്‍ജ്ജമക്കാരുടെ കൈയ്യിലെത്തിയപ്പോള്‍ വ്യാഖ്യാനം അപ്പടി മാറി - രക്തക്കട്ടയെന്നും അട്ടയെപ്പോലെ ഒട്ടിയ വസ്തുവെന്നുമൊക്കെയുള്ള അര്‍ത്ഥം മാറ്റി പലരും ശുക്ലകോശമെന്നും (spermatozoa) സിക്താണ്ഡം അഥവാ zygote എന്നും എന്തിന്, ഭ്രൂണം ഗര്‍ഭപാത്രത്തില്‍ നിന്നും പോഷണം സ്വീകരിക്കുന്ന മറുപിള്ള (placenta) ആണ് അത് എന്നു വരെ വ്യാഖ്യാനം തുടങ്ങി. ഇതൊരു ഭാഷാ സര്‍ക്കസ് മാത്രമാണ്. "ഭൂഗോളം" എന്ന പദം വേദങ്ങളിലുണ്ടെന്നും അതിനാല്‍ വേദങ്ങളെഴുതപ്പെട്ട (സുമാര്‍ 5000 ബി.സി) കാലത്തേ ഭാരതത്തിലെ മുനിമാര്‍ക്ക് ഭൂമി ഉരുണ്ടതാണെന്ന് അറിയാമായിരുന്നു എന്നും വ്യാഖ്യാനിച്ചു വാദിക്കുമ്പോലെയെ ഉള്ളൂ.(ii) 'നുത്ഫ' എന്ന വാക്കിനു തുള്ളി എന്ന് അര്‍ത്ഥം സാമാന്യമായുപയോഗിക്കുന്നുവെങ്കിലും സന്ദര്‍ഭാനുസരണം അത് "ശുക്ലം" അഥവാ "രേതസ്സ്" എന്ന അര്‍ത്ഥം കൈകൊള്ളുന്നു. "തെറിച്ചു വീണ തുള്ളി"എന്നും "ഇന്ദ്രിയ രസം" എന്നുമൊക്കെ പലയിടത്തും വ്യാഖ്യാനങ്ങളുണ്ട്.മലയാളത്തിലെ ചില ഖുര്‍ ആന്‍ പതിപ്പുകളില്‍ "ഇന്ദ്രിയ ബിന്ദു" എന്ന പദം ഉപയോഗിച്ചിരിക്കുന്നു .(സി.എന്‍ അഹമ്മദ് മൌലവി ഉപദേശകനായുള്ള ഡി.സി ബുക്സിന്റെ ഖുര്‍ ആനില്‍ അടക്കം)(iii) ഗര്‍ഭാവസ്ഥയിലുള്ള ഭ്രൂണത്തിനെ കുറിക്കാന്‍ ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നു എന്നു പറയപ്പെടുന്ന മറ്റൊരു വാക്ക് "മുദ്ഘ" ആണ്. മാംസപിണ്ഡം എന്നോ മാംസക്കഷ്ണമെന്നോ അര്‍ത്ഥം പറയാവുന്ന ഈ വാക്കിനെ വ്യാഖ്യാനിച്ചു വ്യാഖ്യാനിച്ച് (ഭ്രൂണശാസ്ത്ര പ്രഫസര്‍ ആയ കീത്.എല്‍.മൂര്‍ ഉള്‍പ്പടെ) ഭ്രൂണത്തിന്റെ 23-ആം ദിവസത്തെ വളര്‍ച്ചാ ഘട്ടമായി മാറ്റിയിരിക്കുന്നു! ചവച്ചു തുപ്പിയ മാംസക്കഷ്ണം, അരഞ്ഞ മാംസം എന്നിങ്ങനെയുള്ള അര്‍ത്ഥം വരുന്ന പദത്തെ എടുത്ത് പ്രൊഫസര്‍ കീത്.എല്‍.മൂര്‍ ഭ്രൂണത്തിലെ മാംസപേശികള്‍ ഉരുത്തിരിയുന്നതിനു തൊട്ടുമുന്‍പുള്ള somites ഉണ്ടാകുന്ന ഘട്ടമായി വ്യാഖ്യാനിക്കുന്നു.
മേല്‍പ്പരാമര്‍ശിച്ച ഖുര്ാനിക ആയത്തുകള്‍ അതിവായനകളും വ്യാഖ്യാനങ്ങളും ഒഴിവാക്കി വസ്തുനിഷ്ഠമായി പരിശോധിക്കുന്ന ശാസ്ത്രകാരനു ഒരുകാര്യം വേഗം ബോധ്യപ്പെടും - കുട്ടിയുടെ ഗര്‍ഭാവസ്ഥകളെക്കുറിച്ച് ഖുര്‍ ആനിലെ ഈ പരികല്പനകളത്രയും പ്രവാചകന്‍ മുഹമ്മദിന്റെ കാലത്തിനും എത്രയോ മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന പ്രാചീന സങ്കല്പങ്ങളാണ് എന്ന്. ക്രിസ്തുവിനും 400-ഓളം കൊല്ലം മുന്‍പ് ഹിപ്പോക്രാറ്റസ്,അരിസ്റ്റോട്ടില്‍,ചരകന്‍,കശ്യപന്‍, സുശ്രുതന്‍, അഗ്നിവേശന്‍, ഭരദ്വാജന്‍ തുടങ്ങിയവരും, ക്രിസ്തുവിനു ശേഷമുള്ള ആദ്യനൂറ്റാണ്ടുകളില്‍ ആത്രേയന്‍, ഗാലെന്‍(തുര്‍ക്കി) തുടങ്ങിയ ആദ്യകാല വൈദ്യന്മാരും വൈജ്ഞാനികരും പുരുഷന്റെ രേതസ്സും സ്ത്രീയുടെ രക്തവും ചേരുമ്പോഴാണ് ശിശുവുണ്ടാകുന്നതെന്നു പറഞ്ഞുവച്ചിട്ടും പഠിപ്പിച്ചുപോന്നിട്ടുമുണ്ട്. മേല്‍പ്പറഞ്ഞവരില്‍ ചിലര്‍ കുട്ടിയെ നിര്‍മ്മിക്കുന്നതില്‍ സ്ത്രീയുടെ പങ്ക് ആര്‍ത്തവരക്തമാണ് എന്ന് വാദിച്ചിട്ടുണ്ട്. (ഉദാ: അരിസ്റ്റോട്ടില്‍, ചരകന്‍, അത്രേയന്‍, ഗാലെന്‍). ഈ പ്രാചീനവിജ്ഞാനം ആധുനിക കാഴ്ചപ്പാടില്‍ ഏതാണ്ട് 95% തെറ്റാണെങ്കിലും ബാക്കിയുള്ള 5% ത്തില്‍ പിടിച്ച് (ചില ആയുര്‍വേദക്കാരടക്കം) പല മതവാദികളും താന്താങ്ങളുടെ മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്ന സംഗതികള്‍ ഏതുവിധേനെയും വ്യാഖ്യാനിച്ചു "ശരിപ്പെടുത്തുന്ന"തായിട്ടാണ് ഇന്നു കാണുന്നത്.ശരീരത്തിലെ സമസ്ത സ്രവങ്ങളില്‍ നിന്നും ഊറിക്കൂടിയ സത്തയാണ് ശുക്ലം എന്ന കാഴ്ചപ്പാട് (ബി.സി 400)ഹിപ്പോക്രാറ്റസിന്റെ കാലത്തേ ഉണ്ടായിരുന്നു. ഹിപ്പോക്രാറ്റസിന്റെ തന്നെ ലഭ്യമായ കുറിപ്പുകളില്‍ ഈ സത്ത വൃക്കയിലൂടെ വൃഷണങ്ങളില്‍ എത്തി അവിടെ നിന്നും ലിംഗം വഴി പുറത്തുവരുന്നു എന്ന് പറഞ്ഞിട്ടുമുണ്ട്. ഖുര്‍ ആന്‍ ആവിര്‍ഭവിക്കുന്നത് ഹിപ്പോക്രാറ്റസിന്നും ഏതാണ്ട് 1000 വര്‍ഷങ്ങള്‍ക്കു ശേഷമാണെന്ന് ഓര്‍ത്താല്‍ "...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്‍ നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു " എന്ന ഖുര്‍ ആനിക വാക്യത്തിന്റെ ചരിത്രപരമായ ദിശ മനസിലാകും. ഒപ്പം, അന്നത്തെ കാലത്തെ ശരീരശാസ്ത്ര വിജ്ഞാനം അറിയാവുന്നവരുടെ അഭിപ്രായങ്ങള്‍ ഖുര്‍ ആന്‍ പോലുള്ള ഗ്രന്ഥങ്ങളിലെ വചനങ്ങളില്‍ നിഴലിക്കുന്നു എന്ന ചരിത്രവസ്തുതയും ഉണ്ട്. (ഖുര്‍ ആന്‍ പരിപൂര്‍ണ്ണവും, മനുഷ്യ ഇടപെടലില്‍ നിന്നു മുക്തവുമാണെന്ന വിശ്വാസികളുടെ അവകാശവാദം ഏതായാലും ശാസ്ത്രവൈജ്ഞാനികന് പ്രശ്നമല്ല :)
2. ആധുനിക ജനറ്റിക്സിന്റെ തത്വങ്ങളെ ഖുര്‍ ആന്‍ ശരിവയ്ക്കുന്നുവെന്നു പറയുന്ന അതേ ശ്വാസത്തില്‍ തന്നെ പരിണാമ നിയമങ്ങളെ എങ്ങനെ താങ്കള്‍ക്ക് എതിര്‍ക്കാന്‍ കഴിയും ശരീഖ് ജീ ? പരിണാമ നിയമങ്ങളുടെ ഉപജ്ഞാതാവ് ഏതോ കുത്സിത ശ്രമത്തിന്റെ ഭാഗമായി ദൈവനിഷേധത്തിനുവേണ്ടി ചമച്ചതാണ് പരിണാമസിദ്ധാന്തം എന്ന താങ്കളുടെ ആരോപണം അവിടെ നില്‍ക്കട്ടെ, ജനിതക തത്വങ്ങളുടെ പ്രായോഗിക രൂപം പരിണാമസിദ്ധാന്തതത്വങ്ങളിലും പരിണാമസിദ്ധാന്തത്തിന്റെ ഹൃദയഭാഗത്ത് ജനിതക തത്വങ്ങളും എന്ന നിലയ്ക്കുള്ള ഒരു പാരസ്പര്യം ഇന്ന് നിലനില്‍ക്കുന്നുണ്ട്. (വിശ്വനാഥന്‍ എന്ന ബ്ലോഗ്ഗര്‍ മുകളില്‍ ചൂണ്ടിക്കാണിച്ചപോലെ). ആ പാരസ്പര്യത്തില്‍ നിന്നും ഉരുത്തിരിഞ്ഞ ഒട്ടനവധി ഗണിത പദ്ധതികളും നിരീക്ഷണങ്ങളും കൃത്യവുമാണ് എന്നിരിക്കെ ഒന്ന് ശരിയും മറ്റേത് തെറ്റും എന്നു പറയാനാവില്ലല്ലോ. പരിണാമ സിദ്ധാന്തത്തെ ഹെയ്ക്കലിന്റെയൊക്കെ ഉപപത്തികളുദ്ധരിച്ച് താങ്കള്‍ എതിര്‍ക്കുന്നത് ആ സിദ്ധാന്തത്തെ ആഴത്തിലറിയാതെയാണ് എന്നു മറ്റൊരു പോസ്റ്റിനുള്ള കമന്റില്‍ താങ്കളെ ഓര്‍മ്മിപ്പിച്ചിരുന്നു.
3. പിന്നെ, ഡാര്‍വിന്‍ എന്തുപറഞ്ഞു, ഐന്‍സ്റ്റീന്‍ എന്തുപറഞ്ഞു, ഷ്രോഡിഞര്‍ എന്തുപറഞ്ഞു എന്നൊന്നും നോക്കിയല്ല അവര്‍ പ്രവര്‍ത്തിചതും സംഭാവനകള്‍ നല്‍കിയതുമായ ശാസ്ത്രമേഖലകളുടെ സാംഗത്യത്തെ ചോദ്യം ചെയ്യേണ്ടത്. ശാസ്ത്രം വ്യക്തിനിഷ്ഠമായ അനുഭവങ്ങളുടേയോ വികാരവിചാരങ്ങളുടേയോ സാമാന്യവല്‍ക്കരണമല്ല. ഒരു ഉദാഹരണം പറയാം: ഫോട്ടോ ഇലക്ട്രിക് ഇഫക്ടിന് ഐന്‍സ്റ്റൈന്‍ നല്‍കിയ വിശകലനം പിന്നീട് ആധുനിക ക്വാണ്ടം ഫിസിക്സിന്റെ അടിസ്ഥാന ശിലകളിലൊന്നായി മാറിയെന്ന ചരിത്രം പ്രസിദ്ധം. എന്നാല്‍ അതേ ഐന്‍സ്റ്റൈന്‍ തന്റെ ബൌദ്ധിക ജീവിതത്തിന്റെ അവസാനകാലമത്രയും ക്വാണ്ടം ഫിസിക്സിന്റെ മറ്റൊരു അടിസ്ഥാന ശിലയായ 'ഹൈസന്‍ബെര്‍ഗ് അനിശ്ചിതത്വ' നിയമത്തെ നിരന്തരമായി ആക്രമിക്കുകയും ക്വാണ്ടം ഭൌതികതത്വങ്ങള്‍ അപൂര്‍ണ്ണമാണെന്ന് വാദിക്കുകയും ചെയ്തിരുന്നു എന്നത് ഓര്‍ക്കുക. പ്രപഞ്ചം സ്ഥായിയും അനന്തവുമാണെന്നു വിശ്വസിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന അദ്ദെഹത്തിന് പ്രപഞ്ചം വികസിക്കുകയാണെന്ന ഹബിളിന്റെ നിരീക്ഷണം ഒരു വലിയ തിരിചടികൂടിയായിരുന്നു.ഇതേ ഐന്‍സ്റ്റൈന്‍ ആണ്, മാക്സ് വെല്ലിന്റെ സമീകരണങ്ങളിലെ പ്രകാശപ്രവേഗത്തെ ഒരു സ്ഥിരാങ്കമായി എടുക്കാന്‍ മറ്റുപല പ്രശസ്തരും ധൈര്യം കാട്ടാതിരുന്നപ്പോള്‍, ആ സാഹസത്തിനു മുതിര്‍ന്നതും ഒടുവില്‍ സ്പെഷ്യല്‍ റിലേറ്റിവിറ്റി എന്ന തന്റെ അതുല്യസംഭാവനയുമായി ഉയര്‍ന്നതും എന്നോര്‍ക്കണം! അപ്പോള്‍ അങ്ങനെയാണ് കഥ - ശാസ്ത്രജ്ഞന്റെയോ ശാസ്ത്രവ്യാഖ്യാതാവിന്റെയോ വ്യക്തിപരമായ കമന്റുകളും വികാരാധിഷ്ഠിത വാദങ്ങളും എടുത്ത് ശാസ്ത്രത്തിന്റെ തത്വങ്ങള്‍ക്ക് മേല്‍ ചാര്‍ത്തരുത്. അത്തരത്തില്‍ ശാസ്ത്രശാഖകളെ discredit ചെയ്യാനാവില്ല ; ഉസാമ ബിന്‍ ലാദന്‍ ചെറ്റത്തരം കാണിക്കുന്നതിന്റെ പേരില്‍ ഇസ്ലാം മുഴുവന്‍ തീവ്രവാദമാണ് എന്നു അടചു പറയുമ്പോലെയിരിക്കുമത് :)
4. പിന്നെ, ഐന്‍സ്റ്റൈന്‍ ഈശ്വരവിശ്വാസിയാണെന്ന് കാണിക്കാന്‍ ശരീഖ് ജീ ഉദ്ധരിച്ച വാചകങ്ങള്‍ പോലെ ഒട്ടനവധി വാക്യങ്ങള്‍ ഐന്‍സ്റ്റൈന്റെ തന്നെ ideas and opinions എന്ന ലേഖന സമാഹാരത്തിലുണ്ട്. "God does not play dice" എന്നത് അദ്ദേഹത്തിന്റെ ക്വാണ്ടം ഭൌതിക വിമര്‍ശനവുമായി ബന്ധപ്പെട്ട് കേട്ടിട്ടുള്ള ഏറ്റവും പ്രശസ്തമായ വാചകമാണ്. "I want to know the mind of god" എന്നതിലെ ഗോഡ് ഒരു മെറ്റഫര്‍ ആണ് - ആലങ്കാരിക പ്രയോകം. ജന്മം കൊണ്ടു ജൂതനെങ്കിലും തന്റെ ശാസ്ത്രജീവിതകാലത്തൊന്നും ഒരു ജൂതമതാനുയായിയോ യഹോവാ വിശ്വാസിയോ ആയി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല എന്നോര്‍ക്കണം. ദൈവത്തിന്റെ മനസറിയുക എന്നതില്‍ അദ്ദേഹം പ്രകൃതിയുടെ നിയമങ്ങള്‍ എന്താണെന്നും പ്രപഞ്ചത്തെ സ്വയം നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഫിസിക്കല്‍ പ്രിന്‍സിപ്പിളുകള്‍ എന്താണെന്ന് അറിയണമെന്നുമാണ് ഉദ്ദേശിച്ചത് എന്ന് ആ വാചകങ്ങളുടെ സന്ദര്‍ഭം കൂടി അറിയുമ്പോള്‍ മനസിലാകും.
5. പിന്നെ, ശാസ്ത്രം ദൈവത്തെ നിഷേധിക്കുന്ന ഒന്നാണെന്ന് കരുതാമെങ്കില് ആ ദൈവ നിഷേധത്തിന്റെ ഉത്തുംഗത്തില്‍ നില്‍ക്കുന്നത് റിലേറ്റിവിറ്റിയാണെന്ന് ഞാന്‍ പറയും. കാരണം അതിന്റെ ഗണിതോല്‍പ്പന്നമാണ് പ്രപഞ്ചോല്‍ഭവ സിദ്ധാന്തം. താരാപഥങ്ങളും താരസമൂഹങ്ങളും മുതല്‍ ഉപാണുലോകത്തെ കണികകള്‍ വരെയടങ്ങുന്ന പ്രപഞ്ചം ഒരു പ്രപഞ്ചബാഹ്യമായ ശക്തിയുടെയും ഇടപെടലുകളില്ലാതെ ഉരുത്തിരിയുകയും,സ്വയം പൂര്‍ണ്ണമായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന് വിശകലനം ചെയ്യുന്ന പ്രപഞ്ചോല്‍ഭവസിദ്ധാന്തം ഇതുവരെയുള്ള നിരീക്ഷണങ്ങളെയൊക്കെ യുക്തിസഹമായി വിശദീകരിക്കുന്നുണ്ട്. അതിന്റെ ഗംഭീരമായ വ്യാപ്തിയും പുതിയ അര്‍ത്ഥങ്ങളുമൊക്കെ ശാസ്ത്രം കൂടുതല്‍ മനസിലാക്കിക്കൊണ്ടിരിക്കുന്നു.ഡാര്‍വീനിയനും നിയൊ-ഡാര്‍വീനിയനുമായ പരിണാമ തത്വങ്ങള്‍ പ്രപഞ്ചത്തിലെ കടുകുമണിയായ ഭൂമിയിലെ അതിലും കടുകുപ്രായമായ ജൈവലോകത്തിന്റെ ഉരുത്തിരിയലിനെ മാത്രമേ വിശകലനം ചെയ്യുന്നുള്ളൂ. Macro level ചിത്രം മെനയുന്നത് കോസ്മോളജിയും ഭൌതികശാസ്ത്രവും ചേര്‍ന്നാണ് എന്നോര്‍ക്കണം. ആധുനിക ശാസ്ത്രത്തിന്റെ കണ്ടെത്തലുകളെ മതഗ്രന്ഥങ്ങളില്‍ selective interpretation നടത്തി തേടുമ്പോള്‍ ഇതും കൂടി ഓര്‍ക്കുക : ആറ്റത്തിന്റെ ശാസ്ത്ര വിശദീകരണം മാത്രമായി അംഗീകരിക്കുകയും പ്രപഞ്ചബാഹ്യമായ ദൈവീകമായ ഒരു ശക്തിയാണ് പ്രപഞ്ചസൃഷ്ടിനടത്തി എന്നു ‘വിശ്വസിക്കുകയും’ ചെയ്യുന്നത് ഒത്തുപോകില്ല. ഉദാഹരണത്തിനു ന്യൂട്ടോണിയന്‍ മെക്കാനിക്സ് മുഴുവനും തെറ്റാണെന്ന് സ്ഥാപിച്ചുകൊണ്ടല്ല ആപേക്ഷികതാ മെക്കാനിക്സ് വന്നത്. ആദ്യത്തേതിന്റെ പ്രാപഞ്ചികമായ ഒരു തലത്തിലെ extrapolation ആണ് രണ്ടാമത്തേത്. ഉപാണുതലത്തിലെ കണികകളുടെ ചലനങ്ങളില്‍ പോലും ന്യൂട്ടോണിയന്‍ മെക്കാനിക്കല്‍ നിയമങ്ങള്‍ അപ്ലൈ ചെയ്യപ്പെടുന്നുണ്ട് എന്നോര്‍ക്കണം.
ശാസ്ത്രത്തില്‍ അങ്ങനെ ദ്വീപുകളായല്ല പ്രതിഭാസങ്ങളും നിയമങ്ങളും നില്‍ക്കുന്നത്. എല്ലാ കണ്ടെത്തലുകള്‍ക്കും നിയമങ്ങള്‍ക്കും നൈരന്തര്യമുണ്ട്. മൈക്രോ ലെവലില്‍ നിന്ന് മാക്രോ ലെവലിലേക്കുള്ള ഒരു നൈരന്തര്യമാണ് അത്. Modern synthesis-ല്‍ അതിലേതെങ്കിലുമൊന്നിനെയെടുത്ത് ഒറ്റപ്പെടുത്തി വിശദീകരിക്കാനുമാവില്ല. പിന്നെ, ഇതൊന്നുമെഴുതിയത് ഏതെങ്കിലും വിശ്വാസരീതി തെറ്റാണെന്നോ മറ്റൊന്ന് ശരിയാണെന്നോ സ്ഥാപിക്കാനല്ല. മതങ്ങള്‍ക്ക് സാമൂഹിക/സാംസ്കാരിക ജീവിതത്തിലുള്ള സ്ഥാനത്തെ അംഗീകരിച്ചുകൊണ്ടുതന്നെയാണ് ഇത്രയും പറഞ്ഞത്
Subscribe to:
Posts (Atom)