കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Thursday, September 10, 2009

വ്യഭിചാരികളെ എന്തു ചെയ്യണം????






വ്യഭിചാരികളെ എന്തു ചെയ്യണം????

ഉമര്‍ പറഞ്ഞു: “അല്ലാഹു മുഹമ്മദ് നബിയെ സത്യവും കൊണ്ട് അയച്ചു. അവിടുത്തേക്ക് അല്ലാഹു കുര്‍ ആന്‍ അയച്ചു കൊടുത്തു. വ്യഭിചാരിയെ കല്ലെറിഞ്ഞു കൊല്ലണമെന്ന് അവിടുത്തേക്ക് അല്ലാഹു അയച്ച കുര്‍ ആനില്‍ ഉണ്ടായിരുന്നു.” [ബുഖാരി-2169]
ആയിശ പറയുന്നു : “ കല്ലെറിയലിനെ സംബന്ധിച്ചും മുല കുടിയെ സംബന്ധിച്ചുമുള്ള കുര്‍ ആന്‍ വാക്യങ്ങള്‍ എന്റെ കിടക്കയ്ക്കടിയിലാണു സൂക്ഷിച്ചിരുന്നത്. പ്രവാചകന്‍ മരിച്ചു. ഞങ്ങളെല്ലാം ആ ദുഖത്തിലായിരുന്ന സന്ദര്‍ഭത്തില്‍ ആ വാക്യങ്ങള്‍ ഞങ്ങളുടെ വീട്ടിലെ ആടുകള്‍ തിന്നു പോയി.” [ഇബ്നു മാജ ]

കുര്‍ ആനിനെ സംബന്ധിച്ചുള്ള വിജ്ഞാനം[ഉലൂമുല്‍ കുര്‍ ആന്‍ ] എന്ന വിഭാഗത്തിലെ ഏറ്റവും പ്രാമാണികവും ആധികാരികവുമായ കൃതിയാണ് ഇമാം സുയൂതി യുടെ ‘ഇത്ഖാന്‍ ’ . കുര്‍ ആന്‍ ക്രോഡീകരിച്ചതുമായി ബന്ധപ്പെട്ട ഒട്ടേറെ വിലപ്പെട്ട വിവരങ്ങള്‍ ആ ഗ്രന്ഥത്തിലുണ്ട്. മുസ്ലിം പണ്ഡിതലോകം പൊതുവില്‍ മറച്ചു വെക്കുന്നതും സാധാരണ വിശ്വാസികള്‍ക്ക് അറിവില്ലാത്തതുമായ ചില കാര്യങ്ങള്‍ ഇവിടെ ഉദ്ധരിക്കാം.

“കുര്‍ ആന്‍ ആദ്യം ക്രോഡീകരിച്ചത് സിദ്ദീഖാണ്. അതെഴുതിയത് സെയ്ദും. ജനങ്ങള്‍ കുര്‍ ആനുമായി സെയ്ദിനെ സമീപിക്കാന്‍ തുടങ്ങി. പക്ഷെ നീതിമാന്മാരായ രണ്ടു സാക്ഷികളില്ലാത്തതൊന്നും അവര്‍ സ്വീകരിച്ചില്ല. തൌബ സൂറത്തിന്റെ അവസാന ഭാഗം അബൂഖുസൈമയുടെ പക്കല്‍ മാത്രമാണുണ്ടായിരുന്നത്. സെയ്ദ് അരുളി: അതു സ്വീകരിക്കാം ; എഴുതിക്കൊള്‍വിന്‍ കാരണം അബൂഖുസൈമയുടെ സാക്ഷ്യത്തെ നബിതിരുമേനി രണ്ടാളുടെ സാ‍ക്ഷ്യത്തിനു തുല്യമായി ഗണിച്ചിരുന്നു. അങ്ങിനെ അതു വാങ്ങി രേഖപ്പെടുത്തുകയുണ്ടായി. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞു കൊല്ലണമെന്ന വാക്യം ഉമര്‍ ഖത്താബ് കൊണ്ടു വന്നു. പക്ഷെ ഈ സൂക്തം സ്വീകരിക്കപ്പെട്ടില്ല. ഉമര്‍ ഒറ്റക്കായതുകൊണ്ട് സെയ്ദ് അതു രേഖപ്പെടുത്തുകയുണ്ടായില്ല. ” (ഇത്ഖാന്‍ )

ദറ്രുബ്നു ഹബീഷ് പറയുന്നു : “എന്നോട് ഉബയ്യുബ്നു ക അബ് ചോദിച്ചു ‘എത്ര സൂക്തമുണ്ട് അഹ്സാബ് സൂറത്തില്‍? ഞാന്‍ പറഞ്ഞു എഴുപത്തിരണ്ട്, അല്ലെങ്കില്‍ എഴുപത്തിമൂന്ന്. അദ്ദേഹം പറഞ്ഞു ഇത് അല്‍ബകറയുടെ വലുപ്പം ഉണ്ടായിരുന്നു. അതില്‍ ഞങ്ങള്‍ എറിഞ്ഞു കൊല്ലാനുള്ള വിധി ഓതാറുണ്ടായിരുന്നു. ഞാന്‍ ചോദിച്ചു അതെന്തു വിധിയാണ്? അദ്ദേഹമരുളി: വൃദ്ധനും വൃദ്ധയും വ്യഭിചരിച്ചാല്‍ രണ്ടിനെയും മാതൃകാപരമാശിക്ഷ നല്‍കി നിശ്ശേഷം എറിഞ്ഞു കൊല്ലുവിന്‍ എന്ന ആയത്താണത്. ഇത് ആ സൂറത്തില്‍ ഉണ്ടായിരുന്നു. (ഇത്ഖാന്‍ )

എറിഞ്ഞു കൊല്ലലിന്റെ ആയത്ത് കുര്‍ ആനില്‍ നിന്നും അപ്രത്യക്ഷമായതിന്റെ കാരണം ദുരൂഹമാണ്. ഇത്ഖാന്‍ വെളിപ്പെടുത്തുന്ന മറ്റൊരു അഭിപ്രായം കാണുക.
“സെയ്ദുബ്നു ഉമര്‍ പറയുന്നു. ഉമര്‍ ഒരു ഖുതുബയില്‍ പറഞ്ഞു. വിവാഹിതര്‍ വ്യഭിചരിച്ചാല്‍ എറിഞ്ഞു കൊല്ലണമെന്ന നിയമത്തില്‍ നിങ്ങള്‍ സംശയിക്കരുത്. സത്യമാണത്. ഞാന്‍ അതു മുസ് ഹഫില്‍ ഉള്‍പ്പെടുത്താന്‍ ഉദ്ദേശിച്ചു. എന്നിട്ട് ഉബയ്യിനോടു ചോദിച്ചപ്പോള്‍ ഉബയ്യ് എന്നോട് ചോദിച്ചു : ‘ഞാന്‍ ആ ആയത്ത നബിക്ക് ഓതിക്കേള്‍പ്പിക്കുമ്പോള്‍ താങ്കള്‍ കയറി വന്നത് ഓര്‍മ്മയുണ്ടോ? താങ്കള്‍ എന്റെ നെഞ്ചില്‍ കൈ കൊണ്ടു തട്ടിക്കൊണ്ടു പറഞ്ഞില്ലേ” തിരുമേനിക്കു താങ്കളീ കല്ലേറിന്റെ ആയത്ത് ഓതിക്കേള്‍പ്പിക്കുന്നുവോ- ജനങ്ങള്‍ കഴുതകളെപ്പോലെ ഇണ ചേര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ ?” ഇബ്നു ഹജര്‍ പറയുന്നു-ഈ ആയത്ത് ദുര്‍ബ്ബലപ്പെടുത്താനുള്ള കാരണമാണിവിടെ പറയുന്നത്, അഭിപ്രായവ്യത്യാസമാണു കാരണം.” (ഇത്ഖാന്‍ )

ഇനി കുര്‍ ആനില്‍ വ്യഭിചാരത്തിനുള്ള ശിക്ഷ എന്താണെന്നു കൂടി ഒന്നു പരിശോധിക്കാം.

ٱلزَّانِيَةُ وَٱلزَّانِي فَٱجْلِدُواْ كُلَّ وَاحِدٍ مِّنْهُمَا مِئَةَ جَلْدَةٍ وَلاَ تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ ٱللَّهِ إِن كُنتُمْ تُؤْمِنُونَ بِٱللَّهِ وَٱلْيَوْمِ ٱلآخِرِ وَلْيَشْهَدْ عَذَابَهُمَا طَآئِفَةٌ مِّنَ ٱلْمُؤْمِنِينَ
വ്യഭിചരിക്കുന്ന സ്ത്രീ പുരുഷന്‍മാരില്‍ ഓരോരുത്തരെയും നിങ്ങള്‍ നൂറ്‌ അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്‍റെ മതനിയമത്തില്‍ ( അത്‌ നടപ്പാക്കുന്ന വിഷയത്തില്‍ ) അവരോടുള്ള ദയയൊന്നും നിങ്ങളെ ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത്‌ സത്യവിശ്വാസികളില്‍ നിന്നുള്ള ഒരു സംഘം സന്നിഹിതരാകുകയും ചെയ്യട്ടെ. (24:2)


As for the fornicatress and the fornicator, that is, of those not in wedlock — because those [in wedlock] are stoned according to the Sunna (the al [in al-zāniya, ‘the fornicatress’, and al-zānī, ‘the fornicator’] according to some mentioned [opinions] is a relative [particle]; the clause [al-zāniyatu wa’l-zānī] is a subject, and because of its similarity to a conditional, the fā’ has been inserted into the predicate, which is [the following, fa’jlidū]): strike each of them a hundred lashes, [a hundred] strikes (one says jaladahu to mean daraba jildahu, ‘he struck him on the skin’). According to the Sunna, in addition to this [punishment] there is also banishment for a whole year. The slave, however, receives half of the mentioned [punishment]. And do not let any pity for them overcome you in God’s religion, that is to say, in [the fulfilment of] His rulings, by disregarding any part of their prescribed punishment, if you believe in God and the Last Day, namely, the Day of Resurrection: in this [statement] there is an incitement to [abide by] what was [mentioned] before the conditional [above] and it also constitutes the response to the latter, or [at least is] an indication of the response to it. And let their punishment, the flogging, be witnessed by a group of the believers — some say [that this should be a group of] three; some say four, as in the number of witnesses testifying to an act of fornication.[ജലാലൈന്‍ ]

(The adulterer and the adulteress) who are unmarried and have not been married before, (scourge ye each one of them (with) a hundred stripes) flog each one of them a hundred times. (And let not pity for the twain) for applying the legal punishment (withhold you from obedience to Allah) withhold you from executing Allah's legal ruling on them, (if ye believe in Allah and the Last Day) in resurrection after death. (And let a party of believers) one man, two or more so that the punishment is preserved (witness their punishment) witness the execution of the punishment.[ഇബ്നു അബ്ബാസ്]

وَٱللاَّتِي يَأْتِينَ ٱلْفَٰحِشَةَ مِن نِّسَآئِكُمْ فَٱسْتَشْهِدُواْ عَلَيْهِنَّ أَرْبَعةً مِّنْكُمْ فَإِن شَهِدُواْ فَأَمْسِكُوهُنَّ فِي ٱلْبُيُوتِ حَتَّىٰ يَتَوَفَّاهُنَّ ٱلْمَوْتُ أَوْ يَجْعَلَ ٱللَّهُ لَهُنَّ سَبِيلاً
നിങ്ങളുടെ സ്ത്രീകളില്‍ നിന്ന്‌ നീചവൃത്തിയില്‍ ഏര്‍പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി നിങ്ങളില്‍ നിന്ന്‌ നാലുപേരെ നിങ്ങള്‍ കൊണ്ട്‌ വരുവിന്‍. അങ്ങനെ അവര്‍ സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞു വെച്ചുകൊണ്ടിരിക്കുക. അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കുകയോ ചെയ്യുന്നത്‌ വരെ.(4:15)



As for those of your women who commit lewdness, adultery, call four, Muslim men, of you to witness against them; and if they witness, against them such [lewdness], then detain them in their houses, and prevent them from mixing with people, until, the angels of, death take them or, until, God appoints for them a way, out of it. This was stipulated for them at the very beginning of Islam, but then a way out was appointed for them through [the stipulation] that the virgin should receive a hundred lashes and be banished for a year, and the married woman be stoned. The prescribed punishment was explained thus in the hadīth, ‘Come listen to me! Come listen to me! God has now made a way out for them’, as reported by Muslim.[ജലാലൈന്‍ ]



(As for those of your women) your free, married women (who are guilty of lewdness) i.e. of fornication, (call to witness) that they were caught red-handed in the act (four of you against them) four of your free men. (And if they testify) to the Truth of the allegation (then confine them to the houses) keep them in prison (until death take them) until they die in prison (or (until) Allah appoint for them a way) out by means of stoning. Imprisoning a free, married woman who commits fornication until she dies in prison was later abrogated by stoning.[ഇബ്നു അബ്ബാസ് ]


وَٱللَّذَانِ يَأْتِيَانِهَا مِنكُمْ فَآذُوهُمَا فَإِن تَابَا وَأَصْلَحَا فَأَعْرِضُواْ عَنْهُمَآ إِنَّ ٱللَّهَ كَانَ تَوَّاباً رَّحِيماً
നിങ്ങളുടെ കൂട്ടത്തില്‍ നിന്ന്‌ ആ നീചവൃത്തി ചെയ്യുന്ന രണ്ടുപേരെയും നിങ്ങള്‍ പീഡിപ്പിക്കുക. എന്നാല്‍ അവര്‍ ഇരുവരും പശ്ചാത്തപിക്കുകയും നടപടി നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരെ വിട്ടേക്കുക. തീര്‍ച്ചയായും അല്ലാഹു പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു. (4:16)


And when two of you (read wa’lladhāni or wa’lladhānni) men, commit it, that is, a lewd act, adultery or homosexual intercourse, punish them both, with insults and beatings with sandals; but if they repent, of this [lewd act], and make amends, through [good] action, then leave them be, and do not harm them. God ever turns [relenting], to those who repent, and is Merciful, to them. This [verse] is abrogated by the prescribed punishment if adultery is meant [by the lewd act], and similarly if homosexual intercourse is meant, according to al-Shāfi‘ī; but according to him, the person who is the object of the [penetrative] act is not stoned, even if he be married; rather, he is flogged and banished. Judging by the dual person pronoun, it seems more obvious that homosexual fornication is meant [by this verse], even though the former [sc. al-Shāfi‘ī] was of the opinion that it referred to an adulterer and an adulteress; but this [opinion of his] may be countered by the fact that [the reference to] the two [men] becomes clear on account of the particle min being attached to a masculine pronoun [minkum, ‘of you’], and by the fact that they suffer the same punishment, [both effect the action of] repentance and [are both granted] that they be left alone [thereafter], [all of] which applies specifically to men, given that for women detention is stipulated, as was stated before. [ജലാലൈന്‍ ]

(And as for the two of you) of your free people, i.e. any unmarried man or woman (who are guilty thereof) who are guilty of adultery, (punish them both) by maligning and upbraiding them. (And if they repent) after this (and improve) in relation to that which is between them and Allah, (then let them be) refrain from maligning and upbraiding them. (Lo! Allah is Relenting) He overlooks sins, (Merciful). Maligning and upbraiding the unmarried person who commits adultery was later abrogated and replaced by one hundred lashes for both parties.[ഇബ്നു അബ്ബാസ്]

ഇനി നമ്മുടെ മുഫസ്സിറുകള്‍ പറയുന്നതു കൂടി കാണുക:

“ഒരു സ്ത്രീ വ്യഭിചരിച്ചെന്നു മതിയായ തെളിവു മൂലം സ്ഥിരപ്പെട്ടു കഴിഞ്ഞാല്‍ അവളുടെ മരണം വരെയോ മറ്റൊരു മാര്‍ഗ്ഗം അല്ലാഹു ചൂണ്ടിക്കാട്ടും വരെയോ അവരെ വീട്ടില്‍ തന്നെ തടഞ്ഞു വെക്കണമെന്നായിരുന്നു ഇസ്ലാമിലെ ആദ്യവിധി. പിന്നീട് സൂറത്തുന്നൂര്‍ അവതരിച്ചപ്പോള്‍ നബി പറഞ്ഞു: (എന്നില്‍ നിന്നു നിങ്ങള്‍ ഗ്രഹിച്ചുകൊള്ളുക. അല്ലാഹു അവര്‍ക്കൊരു മാര്‍ഗ്ഗം നിശ്ചയിച്ചു തന്നിരിക്കുന്നു. ) തുടര്‍ന്ന് , അവിവാഹിതര്‍ വ്യഭിചരിച്ചാല്‍ നൂറു വീതം അടി ശിക്ഷയും ഒരു കൊല്ലം നാടു കടത്തലും ആണെന്നും വിവാഹവും സംയോഗവും നടത്തിയവര്‍ വ്യഭിചരിച്ചാല്‍ നൂറു വീതം അടിയും എറിഞ്ഞുകൊല്ലലുമാണെന്നും നബി വിശദീകരിക്കുകയുണ്ടായി. ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ എറിഞ്ഞു കൊല്ലല്‍ ശിക്ഷക്കര്‍ഹരായവരുടെ മേല്‍ ആദ്യം അടി ശിക്ഷ നടത്തണമെന്നാണ് ഇമാം അഹമദ് പറയുന്നത്. എന്നാല്‍ ഭൂരിപക്ഷം ഇമാമുകളുടെയും പക്ഷം ,എറിഞ്ഞു കൊല്ലേണ്ടുന്നവരുടെ മേല്‍ അടി ശിക്ഷ നടത്തേണ്ടതില്ല എന്നാണ്. അവരുടെ തെളിവ് ഗാമദ് ഗോത്രക്കാരിയായ ഒരു സ്ത്രീ, മാഇസ്, രണ്ടു ജൂതന്മാര്‍ എന്നിവരെ നബി എറിഞ്ഞു കൊന്നപ്പോള്‍ അതിന്റെ മുമ്പ് അടി ശിക്ഷ നടത്തിയിരുന്നില്ല എന്നതാകുന്നു. അതിനാല്‍ എറിഞ്ഞു കൊല്ലുന്നതിനു മുമ്പ് അടിക്കണമെന്ന വിധി മന്‍സൂഖ് ആയെന്നാണ് അവരുടെ അഭിപ്രായം.
പുരുഷന്‍ വ്യഭിചരിച്ചാല്‍ അവരെ ശകാരിച്ചും ആക്ഷേപിച്ചും ചെരിപ്പുകൊണ്ടടിച്ചും വിഷമിപ്പിക്കണം എന്നായിരുന്നു ആദ്യവിധി. ഇതും സൂറത്തുന്നൂറിലെ വിധി കൊണ്ടു ദുര്‍ബ്ബലപ്പെട്ടു. (ഇബ്നു കസീര്‍ ) .പശ്ചാത്തപിച്ചു മടങ്ങിയാല്‍ അവരെ വിട്ടേക്കണം...”(ഖുര്‍ ആന്‍ വ്യാഖ്യാനം- കെ വി മുഹമ്മദ് മുസ്ലിയാര്‍)

ഇവിടെ വ്യഭിചാരിണിക്ക് ജീവപര്യന്തം വീട്ടു തടവാണ് ആദ്യം ശിക്ഷ വിധിച്ചത്. പിന്നീട് അതു ശരിയല്ല എന്നു തോന്നി അതു റദ്ദാക്കി പ്രഹര ശിക്ഷക്കു നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് അതും ശരിയായില്ല എന്നു തോന്നി അതും റദ്ദാക്കി എറിഞ്ഞു കൊല്ലല്‍ ശിക്ഷ നടപ്പാക്കി. പക്ഷെ റദ്ദ് ചെയ്യപ്പെട്ട ശിക്ഷാവിധികള്‍ കുര്‍ ആനില്‍ അവശേഷിക്കുകയും അന്തിമ വിധിയായി വന്ന വചനം ആടു തിന്നതിനാല്‍ കുര്‍ ആനില്‍ നിന്നും കൊഴിഞ്ഞു പോവുകയും ചെയ്തു .!!

അതീവ ഗൌരവമുള്ള ഒരു സാമൂഹ്യ മനുഷ്യാവകാശ പ്രശ്നത്തെ എത്ര ലാഘവത്തോടെയാണ് ഒരു “ദൈവ”വും ദൂതനും കൈകാര്യം ചെയ്തതെന്നു നോക്കൂ!!!!!!!!

ഈ ഗ്രന്ഥം സാക്ഷാല്‍ ദൈവം തമ്പുരാന്‍ ആകാശത്തെ ബല്യ കിതാബില്‍ നിന്നും ഇറക്കിയതാണെന്നതിന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മറ്റെന്തു ദൃഷ്ടാന്തമാണു കൂട്ടരേ വേണ്ടത്?


അടുത്തത് ‘നാസിഖും മന്‍സൂഖും’

18 comments:

ea jabbar said...

അതീവ ഗൌരവമുള്ള ഒരു സാമൂഹ്യ മനുഷ്യാവകാശ പ്രശ്നത്തെ എത്ര ലാഘവത്തോടെയാണ് ഒരു “ദൈവ”വും ദൂതനും കൈകാര്യം ചെയ്തതെന്നു നോക്കൂ!!!!!!!!

ea jabbar said...

വ്യഭിചാരത്തിനുള്ള ശിക്ഷ ; പരസ്പരവിരുദ്ധമായ മൂന്നു വിധികളാണു കുര്‍ ആനില്‍. എന്നാല്‍ മുസ്ലിം ലോകം നടപ്പിലാക്കുന്നത് നാലാമതൊന്ന്. അതാകട്ടെ കുര്‍ ആനില്‍ ഇല്ല താനും. !

എന്തൊരു വൈരുദ്ധ്യം !
എന്തൊരു കൃത്യത !!
എന്തൊരു ദൈവീകത !!!

“ജീവിതത്തിന്റെ നിഖില മേഖലകളെയും ചൂഴ്ന്നു നില്‍ക്കുന്ന സമഗ്ര സമ്പൂര്‍ണ മതം !!!!!“

ea jabbar said...

എത്ര യെത്ര നിരപരാധികളായ മനുഷ്യരെ ഈ മതം കല്ലെറിഞ്ഞു കൊന്നു...?
ഇന്നും ഈ കാടത്തം തുടരുന്നു...

ea jabbar said...

shebu said...

വ്യഭിചാര കുറ്റത്തിന് കല്ലെറിഞ്ഞു കൊല്ലല്‍ തന്നെയാണ് ഇസ്ലാമിലെ ശിക്ഷ. കുറ്റം തെളിയിക്കാന്‍ പക്ഷെ നാല് ദ്രിക്സാക്ഷികള്‍ നിര്‍ബന്ധം! സാധാരണ ഗതിയില്‍ അത്ര എളുപ്പമുള്ള കാര്യമല്ല അത്. ഇസ്ലാം കടുത്ത ശിക്ഷ വിധിക്കുന്നതിന്റെ മനശാസ്ത്രം സമൂഹത്തെ ആ നീച വൃത്തിയുടെ ഗൌരവം ബോധ്യപ്പെടുത്താനാണ്. വ്യഭിചാരം സാര്‍വത്രികമായാല്‍ കുടുംബങ്ങള്‍ തകരുകയും സമൂഹം തല കീഴായി മറിയുകയും ചെയ്യും. അമേരിക്കയില്‍ ഓരോ മൂന്നു മിനുട്ടിലും ഒരു ബലാത്സംഗം എന്നതാണത്രേ കണക്ക്! ഒന്നോര്‍ത്തു നോക്കുക, ലൈംഗിക സദാചാരം വിഷയമല്ലാത്ത നാട്ടിലെ അവസ്ഥ! കല്ലെറിഞ്ഞു കൊല്ലല്‍ ശിക്ഷ നടപ്പാക്കുമ്പോള്‍ ഒരു കൂട്ടം അതിനു സാക്ഷിയാകണമെന്നും ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. സമൂഹത്തിനു അതില്‍ നിന്ന് പാഠം ഉള്‍കൊള്ളാനും അത്തരം നീച വൃത്തിയില്‍ നിന്ന് അകന്നു നില്കാനും അത് പ്രേരണയാകും. നമ്മുടെ നാട്ടിലും ക്രിമിനലുകള്‍ വര്‍ധിക്കുന്നത് ശിക്ഷ താരതമ്യേന ലഘുവായത് കൊണ്ട് കൂടിയാണല്ലോ! മാത്രമല്ല നിയമ പാലകര്‍ ക്രിമിനലുകളെ സംരക്ഷിക്കുന്ന പ്രവണതയും കണ്ടു വരുന്നു. ഒരു കാര്യം പ്രത്യേകം മനസിലാക്കണം, കേവലം ശിക്ഷ വിധിക്കുന്ന മതമല്ല ഇസ്ലാം. മറിച്ച് വ്യഭിചാരത്തെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് വളരെ ലളിതമായ ഒരു കര്‍മമാകി, അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു ഇസ്ലാം. ഒരു ഇരുമ്പ് മോതിരം പോലും സ്വന്തമായി ഇല്ലാതിരുന്ന ഒരാളെ, തന്റെ ഇണയ്ക്ക് ഖുര്‍ആന്‍ പഠിപ്പിച്ചു കൊടുക്കല്‍ മഹര്‍ ആക്കി വിവാഹം നടത്തി കൊടുത്തു പുണ്യ പ്രവാചകന്‍ (സ)!. അവിവാതിതരായവര്‍ വ്യഭിചരിച്ചാല്‍ ശിക്ഷ കല്ലെറിയലല്ല എന്നതും ശ്രദ്ധേയമാണ്. അവിടെ ഇസ്ലാം സൂക്ഷ്മതയോടെ നീതി പുലര്‍ത്തുന്നത് കാണാം. വ്യഭിചാര കുറ്റം ഏറ്റുപറയാന്‍ വന്ന ഒരു സ്ത്രീയെ ആദ്യം അവഗണിക്കുകയാണ് നബി തിരുമേനി ചെയ്തത്. നിനക്ക് ഭ്രാന്തുണ്ടോ എന്നായി പിന്നെ ചോദ്യം! ഒടുവില്‍ ഗര്‍ഭിണി യാനെന്നറിയിച്ചപ്പോള്‍ പ്രസവം കഴിഞ്ഞു വരാനായിരുന്നു കല്പന. ആ 'കുറ്റവാളിയെ' നിരീക്ഷിക്കാന്‍ ആരെയും നിയോഗിച്ചതുമില്ല! പ്രസവം കഴിഞ്ഞു വന്നപ്പോള്‍ കുഞ്ഞിന്റെ മുലയൂട്ടു കാലം കഴിഞ്ഞു വരാനായിരുന്നു കല്പന! ഈ കാലയളവില്‍ അവള്‍ തിരിച്ചു വരാതിരുന്നെങ്കില്‍ ആ ശിക്ഷ അവിടെ നടക്കുമായിരുന്നില്ല! പക്ഷെ പശ്ചാത്താപം മൂലം മനം നൊന്തു കഴിയുകയായിരുന്ന ആ പുണ്യ മനസ്ക സ്വമേധയാ ശിക്ഷ ഏറ്റു വാങ്ങുകയായിരുന്നു! ഇതാണ് ഇസ്ലാമിലെ ശിക്ഷകളുടെ നബികാല ചരിത്രം. ശിക്ഷിക്കാനല്ല, രക്ഷിക്കാനാണ് ഇസ്ലാം ശ്രമിക്കുന്നത്. ശിക്ഷയെ ഭയപ്പെടെണ്ട്ത് നിയമം ലങ്ഘിക്കുന്നവര്‍ മാത്രം. അതെല്ലാ നാട്ടിലും അങ്ങനെയാണല്ലോ!
'സമാധാനത്തിന്റെ അപ്പോസ്തലന്മാരായ' അമേരികന്‍ പട്ടാളം ഇറാഖില്‍ ചെയ്തു കൂട്ടിയ കൊടിയ കൃത്യങ്ങള്‍ ഇസ്ലാമിലെ "ക്രൂര" ശിക്ഷാ നിയമങ്ങളെ കുറിച്ച് ആവലാതി പ്പെടുന്നവര്‍ക്ക് വിഷയമേ അല്ല! ഇവിടെ ശിക്ഷക്ക് അര്‍ഹര്‍ ശിക്ഷിക്കപ്പെടുമ്പോള്‍ ഇറാഖിലും അഫ്ഘാനിസ്ഥാനിലും വെറും നിരപാധികള്‍ അധിനിവേശ പടയുടെ ക്രൂര ചെയ്തികള്‍ക്കിരയാകുന്നു. വിശുദ്ധരായി ജിവിക്കുന്ന സ്ത്രീകള്‍ പട്ടാളക്കാരന്റെ കാമ പെക്കൂതുകള്‍ക്ക് ഇരയാകുന്നു, കൃത്യം നിര്‍വഹിച്ചു നിര്‍ദ്ദയം അവരെ കൊലപ്പെടുത്തുന്നു. പക്ഷെ ആ നിലവിളികള്‍ ആര് കേള്‍ക്കാന്‍! ബ്ലോഗ്‌ ലോകത്തെ കപട 'മനുഷ്യ സ്നേഹികള്‍' പോലും ഇസ്ലാമിനെ വിമര്‍ശിക്കുന്ന തിരക്കിലാണല്ലോ! ഇത്തരം കപടന്മാരില്ലാത്ത ലോകത്തെ സമാധാനം പുലരുകയുള്ളൂ! "ക്ഷീരമുള്ളോരകിടിന്‍ .......കൊതുകിനു ചോര തന്നെ കൌതുകം..!

ea jabbar said...

എന്റെ കുര്‍ ആന്‍ വിമര്‍ശനങ്ങളൊന്നും മറുപടി അര്‍ഹിക്കുന്നില്ല എന്നാണു ബ്ലോഗിലെ ഇസ്ലാം പണ്ഡിതനായ കാട്ടിപ്പരുത്തി പറയുന്നത്...!

**********
ഷെബു മറ്റൊരു പോസ്റ്റില്‍ ഈ പോസ്റ്റിനോടു പ്രതികരിച്ചുകൊണ്ട് ഇട്ട കമന്റാണു ഞാന്‍ മുകളില്‍ പേസ്റ്റ് ചെയ്തിരിക്കുന്നത്. അദ്ദേഹം വ്യഭിചാരത്തിന്റെ ഗൌരവം പറയുകയാണ്. ഇവിടെ വിഷയം അതല്ല. ഇത്ര ഗൌരവമുള്ള ഒരു വിഷയത്തെ ഒരു ദൈവം കൈകാര്യം ചെയ്ത രീതിയെക്കുറിച്ചാണ്. ഷെബുവിന് ഒന്നും വായിച്ചു മനസ്സിലാക്കാന്‍ പോലും കഴിയുന്നില്ല..!
മഹാപണ്ഡിതന്മാരൊക്കെ “മറുപടി അര്‍ഹിക്കുന്നില്ല” എന്നും പറഞ്ഞു പോയി..!

എനിക്കു നിരാശയുണ്ട്.
ഞാന്‍ ആഗ്രഹിക്കുന്നത് ഒരു സംവാദമാണ്.

ea jabbar said...

ലതീഫേ ! പ്രതിഭാഗം ഒരു വക്കീലിനെയെങ്കിലും വെച്ചെങ്കിലല്ലേ രക്ഷപ്പെടാന്‍ പഴുതുണ്ടോ എന്ന് പരിശോധിക്കപ്പെടുക. ഇവിടെ ഒരു വക്കീലും വരാത്തത് എന്റെ കുഴപ്പമാണോ?

CKLatheef said...

ക്ഷമിക്കണം ജബ്ബാര്‍ മാഷ് വാദിയും പ്രതിയുടെ കുറ്റം തീരുമാനിക്കുന്നതും ശിക്ഷവിധിക്കുന്നതും താങ്കള്‍ തന്നെ എന്ന് ഞാന്‍ പറയാന്‍ കാരണം, താങ്കളുടെ ഈ നിലപാടുതന്നെ. ഇവിടെ എന്താണ് താങ്കളുടെ ആവശ്യം എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. ചില വരികള്‍ വായിക്കുമ്പോള്‍ വ്യഭിചാരത്തിന് ഇസ്്‌ലാം നിശ്ചയിച്ച ശിക്ഷ ക്രൂരമായി പോയതിലുള്ള പ്രയാസമാണ്. എന്നാല്‍ താങ്കളുടെ

'അതീവ ഗൌരവമുള്ള ഒരു സാമൂഹ്യ മനുഷ്യാവകാശ പ്രശ്നത്തെ എത്ര ലാഘവത്തോടെയാണ് ഒരു “ദൈവ”വും ദൂതനും കൈകാര്യം ചെയ്തതെന്നു നോക്കൂ!'

ഈ വരികള്‍ വായിക്കുമ്പോള്‍ ഗുരുതരമായ ഒരു കുറ്റത്തെ അതിന്റെ ഗൗരവത്തിലെടുക്കാത്തതിന്റെ പരാതിയാണ്.

ഖലീഫ അബൂബക്കര്‍(റ) ന്റെ കാലത്താണ് ഖുര്‍ആന്‍ ക്രോഡീകരണം നടന്നത്. ഖുര്‍ആന്‍ പൂര്‍ണമായി കലര്‍പ്പില്ലാതെ ലഭ്യമാകാന്‍ സഹായകമായ ഒരു സംവിധാനമാണ് കൂടിയാലോചനയിലൂടെ പ്രവാചക ശിഷ്യന്‍മാര്‍ രൂപപ്പെടുത്തിയത്. അന്ന് സ്വീകരിക്കാവുന്ന കുറ്റമറ്റ രീതിയായിരുന്നു അതെന്ന് ഇസ്്‌ലാമക ലോകം അംഗീകരിച്ചതാണ്. നിശ്ചയിക്കപ്പെട്ട എഴുത്തുകാര്‍ എഴുതിയ മാനദണ്ഡമനുസരിച്ച ലിഖിതങ്ങളും തെരഞ്ഞെടുക്കപ്പെട്ട ഖുര്‍ആന്‍ മനപ്പാഠമുള്ളവരെയുമാണ് പ്രസ്തുത സംരംഭത്തില്‍ പങ്കാളികളാക്കിയത്. ചില സൂക്തങ്ങളുടെ കാര്യത്തില്‍ ചില അഭിപ്രായ വ്യത്യാസം സ്വാഭാവികമായും ഉണ്ടായിരുന്നിരിക്കണം. ചര്‍ചയുടെ ഘട്ടത്തില്‍ നടന്ന അത്തരം സംഭവങ്ങളെ ഒരു പഠനവിഷമെന്ന നിലക്ക് കണ്ടാലും അത് പൊക്കിപ്പിടിച്ച് പിന്നീടുള്ള തീരുമാനത്തിന്റെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിക്കുന്നത് യുക്തിയണോ. താങ്കളുടെ നേതൃത്വത്തില്‍ യുക്തിവാദികളുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കാന്‍ ഒരു ചര്‍ചായോഗം സംഘടിപ്പിച്ചു എന്ന് കരുതുക. അതില്‍ സുകുമാരന്‍ മാഷെപ്പോലെ ഒരാള്‍ താങ്കള്‍ ഇപ്പോള്‍ തുടര്‍ന്ന് വരുന്ന നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു എന്ന് വരാം. എങ്കിലും ഭൂരിപക്ഷം യുക്തിവാദികള്‍ക്ക് തങ്ങളുടെ സാന്നിധ്യം അറിയിക്കാന്‍ ഇത് തന്നെയാണ് ഏറ്റവും ഉചിതമായ രീതി എന്ന തീരുമാനത്തിലെത്തിയാല്‍ സ്വാഭാവികമായും ആ ഒറ്റപ്പെട്ട നിലപാടും യുക്തിവാദവും തമ്മില്‍ ബന്ധമുണ്ടാവില്ലല്ലോ. ഈ ഒരു പരിഗണന ഖുര്‍ആന്‍ ക്രോഡീകരണ ഘട്ടത്തിലെ അത്തരം സംഭവങ്ങള്‍ക്ക് നല്‍കിയാല്‍ മതി. നാസിഖ് മന്‍സൂഖ് എന്നവ ഒരു യാഥാര്‍ഥ്യമാണ് എന്നതിനാല്‍ അതില്‍ അസ്വഭാവകത ഒന്നുമില്ല. തത്വത്തില്‍ അവയെ നിഷേധിക്കുന്നവരും പ്രായോഗികതലത്തില്‍ അവ അംഗീകരിക്കുന്നു. താങ്കള്‍ സൂചിപ്പിക്കുന്നപോലെ ദൈവത്തിന്റെ കഴിവ് കേടോ അജ്ഞതയോ ഒന്നുമല്ല അതിന് കാരണം. അത് വേറെ ചര്‍ച്ച ചെയ്യേണ്ടവിഷയമാണ്. എനിക്ക് ഈ ചര്‍ചയില്‍ കൂടുതല്‍ അഭിപ്രായം പറയണമെങ്കില്‍ താങ്കളുടെ ആരോപണം കുറേകൂടി വ്യക്തമായി അറിയേണ്ടതുണ്ട്.

ea jabbar said...

ലത്തിഫേ അപ്പൊ അല്ലാഹു കുര്‍ ആന്‍ സംരക്ഷിച്ചോ?
ഏറിഞ്ഞുകൊല്ലല്‍ ശിക്ഷ ഇസ്ലാമിലുണ്ടോ? കുര്‍ ആനില്‍ ഇല്ലാത്ത ശിക്ഷ നബി നടപ്പിലാക്കിയോ?

CKLatheef said...

'ലത്തിഫേ അപ്പൊ അല്ലാഹു കുര്‍ ആന്‍ സംരക്ഷിച്ചോ?'
അതേ, ഖുര്‍ആനെ അല്ലാഹു സംരക്ഷിച്ചു. സച്ചരിതരായ പ്രവാചക ശിഷ്യന്‍മാര്‍ കുറ്റമറ്റ രീതിയില്‍ അതിനെ ഒരൊറ്റ ഗ്രന്ഥത്തിലാക്കി. ഇന്ന് വരെ അതിന് വള്ളി പുള്ളി മാറ്റമില്ലാതെ നിലനില്‍ക്കുന്നു. അല്ലാഹുവിന്റെ വാഗ്ദാനം സത്യമാണ്. അതിനാല്‍ അന്തിമ നാള്‍ വരെ അത് ഇതേ രൂപത്തില്‍ നിലനില്‍ക്കും. ഒരു വാക്ക് കൂടുതല്‍ ചേര്‍ത്ത് വെച്ച് പാരായണം ചെയ്ത് അത്യാവശ്യം ഖുര്‍ആനുമായി ബന്ധമുള്ള ഒരാളെ ഓതികേള്‍പ്പിക്കൂ. അയാള്‍ പറഞ്ഞ് തരും നിങ്ങള്‍ ചേര്‍ത്തവാക്ക്. ഖുര്‍ആനില്‍ നിന്ന് ഒഴിവാക്കിയ ഒരു ആയത്ത് നിങ്ങള്‍ കൊണ്ട് നടക്കുന്നില്ലേ. അതെങ്ങാനും അതിലുണ്ടായിരുന്നെങ്കില്‍ ഖുര്‍ആനിന്റെ സൗന്ദര്യം മുഴുവന്‍ അത് നഷ്ടപ്പെടുത്തുമായിരുന്നു. വശൈഖു വശൈഖത്തു ഇദാ സനയാ.... അല്‍ബത്ത... അത് ഖുര്‍ആനില്‍ പെട്ടതായിരുന്നില്ല എന്നതിന് സാക്ഷിയായി ആ വാക്കുകള്‍ തന്നെ മതി. ഇത്ര അരോചക ശബ്ദം ഖുര്‍ആനില്‍ വേറെയേതാണുള്ളത്.

'ഏറിഞ്ഞുകൊല്ലല്‍ ശിക്ഷ ഇസ്ലാമിലുണ്ടോ? '


വിവാഹിതയായ ആള്‍ നാലാള്‍ കാണെ വ്യഭിചരിക്കുകയും നാലാളുകള്‍ കോടതില്‍ സാക്ഷിപറയുകയും ചെയ്താല്‍ ഇസ്്‌ലാമിക നിയമമനുസരിച്ച് എറിഞ്ഞുകൊല്ലല്‍ ശിക്ഷ വിധിക്കാം. (തെരുവിലിട്ട് ഒരാളെ അടിച്ച് കൊല്ലുന്ന ചിത്രം യുറ്റുബില്‍ ഉണ്ടായിരുന്നു ഇസ്്‌ലാമിലെ എറിഞ്ഞുകൊല്ലല്‍ എന്നും പറഞ്ഞ്. അങ്ങിനെയല്ല ഇസ്്‌ലാമിലെ എറിഞ്ഞുകൊല്ലല്‍ എന്നെങ്കിലും മിനിമം മനസ്സിലാക്കുക.) അത് ഇപ്പോള്‍ നടപ്പിലാക്കണമോ അതല്ല, പകരം മറ്റു ശിക്ഷകള്‍ നല്‍കാമോ, എറിയാന്‍ കല്ല് തന്നെ ഉപയോഗിക്കേണമോ അതിന് പകരം വെടിവെച്ച് കൊല്ലാമോ, തുടങ്ങിയ കാര്യങ്ങള്‍ ചര്‍ചചെയ്ത് തീരുമാനിക്കുന്നതിന് ഇസ്്‌ലാമിക സംവധാനം ഇലാസ്തികതയുള്ളതാണ് എന്നാണ് എന്റെ അഭിപ്രായം.
'കുര്‍ ആനില്‍ ഇല്ലാത്ത ശിക്ഷ നബി നടപ്പിലാക്കിയോ?'

താങ്കളുടെ മേശയില്‍ നിറഞ്ഞിരിക്കുന്നത് ചേകനൂരിന്റെ പുസ്തകളും മോഡേണ്‍ ഏജ് സൊസൈറ്റിയുടെയും പുസ്തകങ്ങള്‍ മാത്രമാണോ. ഐ.പി.എച് പുസ്തകങ്ങള്‍ മുഴുവന്‍ വായിച്ച ശേഷം കത്തിച്ച് കളഞ്ഞോ. യഥാര്‍ഥ ഇസ്്‌ലാമിനെക്കുറിച്ച് നിങ്ങള്‍ ഇത്രയധികം അജ്ഞതപേറുന്നുവോ.

CKLatheef said...

എത്ര യെത്ര നിരപരാധികളായ മനുഷ്യരെ ഈ മതം കല്ലെറിഞ്ഞു കൊന്നു...?
ഇന്നും ഈ കാടത്തം തുടരുന്നു...


അല്‍പസ്വല്‍പം മറുപടിയെഴുതാന്‍ അറിയുന്നവരെയും ചിന്തിക്കുന്നവരെയും താങ്കളുടെ ബ്ലോഗിലേക്കടുപ്പിക്കാതിരിക്കാനുള്ള ഒരു അടവല്ല ഇതെങ്കില്‍ പിന്നീട് ഞാന്‍ മനസ്സിലാക്കുക, താങ്കള്‍ പറയുന്നതെന്തെന്ന് പോലും താങ്കള്‍ അറിയുന്നില്ല എന്നായിരിക്കും.

'എത്ര യെത്ര നിരപരാധികളായ മനുഷ്യരെ ഈ മതം കല്ലെറിഞ്ഞു കൊന്നു...?'

വളരെ അപൂര്‍വമായി മാത്രമേ പ്രവാചക ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. അത് തന്നെയും കുറ്റം സ്വയം ഏറ്റെടുക്കുകയും അത് നടപ്പാക്കാതിരിക്കാനുള്ള പരമാവധി ഒഴികഴിവ് അവര്‍ക്ക് നല്‍കപ്പെടുകയും ചെയ്തതിന് ശേഷം. പരമാവധി ആളുകളെ കല്ലെറിഞ്ഞ് കൊല്ലുക എന്നതല്ല അതുകൊണ്ടുദ്ദേശിക്കുന്നത് ക്രൂരമായ ശിക്ഷകാണിച്ച് അത്തരം ആഭാസന്‍മാരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കുക എന്നതാണ്. സാമൂഹിക സുരക്ഷ ഇസ്്‌ലാം ഏറെ പരിഗണിക്കുന്ന വിഷയമാണ്. മതേതര സര്‍ക്കാര്‍ ഭീകരരെന്ന് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ നിരപരാധികളുടെ നൂറിലൊന്ന് വരില്ല ചരിത്രത്തിലിന്നോളം എറിഞ്ഞുകൊല്ലല്‍ ശിക്ഷക്ക് ഇരയായവര്‍. ഒരൊറ്റ നിരപരാധിയും ആ കൂട്ടത്തില്‍ ഉണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്. ശിക്ഷ അല്‍പം കടുപ്പമുള്ളതായത് കൊണ്ടുതന്നെയാണ് നാല് സാക്ഷികളെ വേണമെന്ന് പറഞ്ഞത്. നീതിബോധമുള്ള നാല് പേര്‍ ഒരാള്‍ക്ക് കള്ള സാക്ഷ്യംവഹിച്ച് മരണ ശിക്ഷ വാങ്ങികൊടുക്കുമോ. അപ്പോള്‍ പിന്നെ നാല് സാക്ഷികള്‍ എന്ന് പറഞ്ഞതിനായി പരിഹാസം. വെറുതെയാണോ മാഷേ കാട്ടിപ്പരുത്തി ഇവിടെ നിന്ന് സ്ഥലം വിട്ടത്. മാഷിന്റെ പഴയ ബ്ലോഗുകള്‍ വായിച്ച് മാഷെക്കുറിച്ച് വിലയിരുത്തേണ്ടതില്ല എന്നാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരാള്‍ പഴയ വാദത്തില്‍ നിന്ന് ഒരിക്കലും മാറില്ല എന്ന് ഉറപ്പുണ്ടായിരുന്നുവെങ്കില്‍ മാഷ് വിശ്വാസികളെ രക്ഷിക്കാന്‍ ഇത്രയും സമയം ചെലവഴിക്കുമായിരുന്നില്ലല്ലോ. ഫറവോനില്‍ പോലും പ്രതീക്ഷവെക്കാന്‍ പഠിപ്പിച്ച ഖുര്‍ആന്‍ ഞങ്ങളുടെ മുമ്പിലുള്ളപ്പോള്‍. ജബ്ബാര്‍ മാഷല്ല. മോഡിയും താക്കറെയും വരെ ദൈവ സന്ദേശം യഥാവിധി പ്രബോധനം ചെയ്താല്‍ ഉള്‍കൊള്ളും എന്ന പ്രതീക്ഷപുലര്‍ത്താനെ വിശ്വാസിക്ക് കഴിയൂ. മാഷില്‍ ധാരാളം നന്‍മകളുടെ കനല്‍ എരിയുന്നു എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. അതില്‍ യുക്തിവാദത്തിന്റെ ചാരം മൂടിയിരിക്കുന്നു. ആ നന്‍മയുടെ കനല്‍ കത്തിക്കാന്‍ ശ്രമിക്കുന്നവരുടെ കണ്ണില്‍ അല്‍പം ചാരമായന്നിരിക്കും. അതിനാല്‍ മാഷ് സംവാദം തുടരുക. ഞാനും ശെബുവും ആവശ്യമെങ്കില്‍ കാട്ടിപ്പരുത്തിയും ചിന്തകനും, ഇസ്്‌ലാമികവും, ഫൈസല്‍ കൊണ്ടോട്ടിയും കൂടെയുണ്ടാകും താങ്കളുടെ ചിന്താഗതിക്കാരും സജീവമാകട്ടേ. അവസാനം നന്‍മ വിജയിക്കും.

ea jabbar said...

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധത്തെയാണല്ലോ ഇസ്ലാം എറിഞ്ഞുകൊല്ലാന്‍ മാത്രം ഗുരുതരന്മായ കുറ്റമായി കാണുന്നത്. അതേ സമയം അതിനെക്കാള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്ന ബലാത്സംഗത്തെക്കുറിച്ചു മിണ്ടുന്നുമില്ല. അതിനും വേണം നാലു സാക്ഷികള്‍?അവിടെയും ഇരയായപെണ്ണു ശിക്ഷിക്കപ്പെടാനാണു സാധ്യത!
ഞാന്‍ നിരപരാധികള്‍ എന്നു പറഞ്ഞത് ഏതര്‍ത്ഥത്തിലാണെന്നു ലതീഫ് മനസ്സിലാക്കിയില്ല.

ea jabbar said...

കുര്‍ ആനില്‍ വേറെ ശിക്ഷ പറഞ്ഞ സ്ഥിതിക്ക് ആശിക്ഷ നസ്ഖു ചെയ്തുകൊണ്ടൊരു വാക്യം ഖുര്‍ ആനില്‍ സ്വാഭാവികമായും കാണണ്ടേ? അല്ലെങ്കില്‍ കുര്‍ ആന്‍ വിരുദ്ധമായ നിയമം നബിയും ഖലീഫമാരും നടപ്പിലാക്കി എന്നല്ലേ വരുക?
മുന്‍ പോസ്റ്റില്‍ ഉദ്ധരിച്ച ഹദീസുകളും ഇത്ഖാന്‍ എന്ന ഗ്രന്ഥത്തിലെ പരാമര്‍ശങ്ങളും വായിച്ചില്ലേ? ഖലീഫ ഉമറാണു പറയുന്നത് കുര്‍ ആനില്‍ ആ ആയത്തുണ്ടായിരുന്നു എന്ന്. ബുഖാരിയാണതു രേഖപ്പെടുത്തിയത്. ആയിഷയാണു പറയുന്നത് ആടു തിന്നു എന്ന്. തുര്‍മുദിയും അഹ്മദും അതുദ്ധരിക്കുന്നു. കുര്‍ ആനിന്റെ ദൈവികതയെ ചോദ്യം ചെയ്യുന്ന ഈ പരാമര്‍ശങ്ങള്‍ ഇത്രയും പ്രാമാണികമായ മതഗ്രന്ഥങ്ങളില്‍ ഉണ്ടെങ്കില്‍ നാം എന്താണു മനസ്സിലാക്കേണ്ടത്? ബുഖാരിയും തുര്‍മുദിയും ഉമറുമൊക്കെ ചേകനൂര്‍ മൌലവി പറഞ്ഞ പോലെ ഇസ്ലാമിനെ പൊളിക്കാന്‍ കച്ചകെട്ടിയ ജൂതചാരന്മാര്‍ തന്നെയോ?

CKLatheef said...

ഖുര്‍ആന്‍ മനഃപാഠമാക്കിയവരുടെയും ഖുര്‍ആന്‍ എഴുതിവെക്കാന്‍ കല്‍പിക്കപ്പെട്ടവരുടെയും പാനല്‍ ഒത്തുചേര്‍ന്ന് ഉമര്‍ (റ) നിര്‍ദ്ദേശപ്രകാരം ഖലീഫയായ അബൂബക്കര്‍(റ)ആണ് സൈദുബ്‌നു സാബിതിനെ ക്രോഡീകരിക്കാന്‍ ഏല്‍പിച്ചത്. ഖുര്‍ആനിന്റെ അവസാന വേര്‍ഷന്‍ എന്ന് വേണമെങ്കില്‍ പറഞ്ഞോളൂ അതാണ് മുസ്ഹഫ് രൂപത്തില്‍ ക്രോഡീകരിക്കപ്പെട്ടത്. ഖുര്‍ആന്‍ ക്രോഡീകരിച്ചത് അല്ലാഹു തന്നെയാണ്. ഖുര്‍ആനില്‍ വരണമെന്ന് പ്രവാചകന്‍ ഉദ്ദേശിച്ചത് അതില്‍ വന്നിട്ടുണ്ട്. ചില സൂക്തങ്ങള്‍ ഖുര്‍ആനിലുണ്ടായിരുന്നു എന്ന അഭിപ്രായം ചിലര്‍ക്കുണ്ട് അതൊരു രഹസ്യമോ ആക്ഷേപാര്‍ഹമോ ആയ സംഗതിയല്ല. അത് കൊണ്ടു ഖുര്‍ആനിന്റെ അമാനുഷികതക്കോ മറ്റോ മാറ്റം സംഭവിക്കുന്നല്ല. ഉമര്‍ താങ്കളെപ്പോലെ ഖുര്‍ആനില്‍ നിന്ന് ചിലത് നഷ്്ടപ്പെട്ടു അലങ്കോലമായി എന്ന് ജനങ്ങളെ അറിയിക്കുകയല്ല. ആയിശ(റ) പറയുന്നതും അതിന് വേണ്ടിയല്ല ഖുര്‍ആനില്‍ ആവശ്യമില്ലാത്ത ഒരു ഭാഗം ആടുതിന്നതില്‍ ഒരു പ്രശ്‌നവുമില്ല അത് ആട് തിന്നത് കൊണ്ട് ആടിന് വിശപ്പടക്കാനായി അല്ലെങ്കില്‍ അത് കത്തിച്ചുകളയുമായിരുന്നു. വിശ്വാസികള്‍ക്കാര്‍ക്കും അതില്‍ ഒരു പുതമയുമില്ല. ബുഖാരിയും തുര്‍മുദിയും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്. താങ്കളെപ്പോലെ ആവശ്യമുള്ള ഭാഗം എടുത്ത് ഇസ്ലാമിനെ താറടിക്കാന്‍ ശ്രമിക്കുകയല്ല. ചേകനൂരിന്റെ വിമര്‍ശനത്തില്‍ ഒരു മാന്യതയുണ്ടായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത് അതുകൊണ്ടാണ് ഇസ്്‌ലാമിക പ്രസിദ്ധീകരണ ശാലകള്‍ അദ്ദേഹത്തിന് മറുപടിയായി ഗ്രന്ഥങ്ങള്‍ എഴുതിയത്. താങ്കള്‍ക്ക് ധാരാളം തെറ്റിദ്ധാരണകളുണ്ട് എന്ന് വീണ്ടും വീണ്ടും എഴുതേണ്ടി വരുന്നതില്‍ പ്രയാസമുണ്ട്. എല്ലാ ക്രിമിനല്‍ ശിക്ഷാവിധികളും ഖുര്‍ആനിലില്ല. മയക്ക് മരുന്ന് വിതരണം ചെയ്യുന്നതിനും ഉപയോഗിച്ചതിനും ഖുര്‍ആനില്‍ എന്ത് ശിക്ഷ എന്ന ചോദിച്ചാല്‍. ഖുര്‍ആനില്‍ അതിന് ശിക്ഷ വിധിച്ചിട്ടില്ല എന്ന് പറയാന്‍ വിശ്വാസികള്‍ക്കൊരു മടിയുമില്ല. ഖുര്‍ആനിലില്ലാത്ത ഒരു കുറ്റത്തിന് നിയമം നിര്‍മിക്കേണ്ടതെങ്ങനെ എന്ന് ഇസ്്‌ലാമിക പണ്ഡിതന്‍മാര്‍ക്കറിയാം. അതിനെ ഖുര്‍ആനിക വിരുദ്ധം എന്ന് എങ്ങനെ പറയും. താങ്കള്‍ക്ക് വിമര്‍ശിക്കാന്‍ മാത്രം ആദ്യം താങ്കള്‍ ഒരു ഇസ്്‌ലാമിനെ ഉള്‍കൊണ്ടു. അതിനപ്പുറമുള്ളതിന് നവഇസ്്‌ലാം എന്ന പേരും നല്‍കി മാറ്റിനിര്‍ത്തി. താങ്കളുടെ ബ്ലോഗില്‍ വന്ന് ഇസ്ലാം പഠിച്ചവര്‍ എഴുതിവിടുന്ന വങ്കത്തങ്ങള്‍ അതിന് തെളിവാണ്. അവസാനമായി ചോദിക്കട്ടെ മാഷിന് ഒരു പുനര്‍വിചിന്തനം സാധ്യമാണോ. അതല്ല താങ്കളുടെ അസഭ്യവര്‍ഷം ആസ്വദിക്കുന്ന മലിനമനസ്സുകളെയാണോ താങ്കള്‍ ഇനിയും പരിഗണിക്കുന്നത്.

ea jabbar said...

ലതീഫേ വ്യഭിചാരത്തിനു ഖുര്‍ ആനില്‍ ശിക്ഷ പറഞ്ഞിട്ടുണ്ട്. അതു വിവാഹിതര്‍ക്കോ അവിവാഹിതര്‍ക്കോ എന്നു വ്യക്തമാക്കിയിട്ടുമില്ല. പെണ്ണിനെ മരണം വരെ തടഞ്ഞു വെക്കണം എന്നാണുള്ളത്. ആണിനെ പ്രഹരിക്കാനും അവഹേളിക്കാനും പറയുന്നു. പിന്നെ എങ്ങനെ അതിനു വിരുദ്ധമായ ഒരു ശിക്ഷാനിയമം നബി നടപ്പിലാക്കി എന്നായിരുന്നു ചോദ്യം. അപ്പോള്‍ എറിഞ്ഞുകൊല്ലാന്‍ ആയത്തു വന്നിരുന്നു എന്നു വ്യക്തമല്ലേ? ഇല്ലാതെ വെറുതേ ഉമറും ആയിഷയുമൊക്കെ പറയുമോ? ഹദീസുകളില്‍ രേഖപ്പെടുത്തുമോ? ആ ആയത്ത് നഷ്ടപ്പെട്ടു എന്നല്ലേ അര്‍ത്ഥം ? അല്ലാഹു അത് ആടിനെക്കൊണ്ടു തീറ്റിയിട്ടും ഇല്ലാത്ത ആയത്തെങ്ങനെ നിയമമായി? ഉള്ള ആയത്തെങ്ങനെ നിയമമല്ലാതായി? ഇങ്ങനെയാണോ ഒരു ദൈവം തന്റെ വേദഗ്രന്ഥം സംരക്ഷിക്കുന്നത്???

ea jabbar said...

ഈ വക വൈരുദ്ധ്യങ്ങളും മരമണ്ടത്തരങ്ങളും ചൂണ്ടിക്കാണിക്കുന്നത് അസഭ്യവര്‍ഷമാകുന്നതെങ്ങനെ? സുഹൃത്തേ?

Sunil Wayanad said...

ജബ്ബാര്‍ മാഷ്‌ പറയുന്നതിനോട് യോജിക്കുന്നു..
വിമര്‍ശകര്‍ എന്ന് നടിച് ഇവിടെ വന്ന്, തങ്ങളുടെ തലയില്‍ സമൂഹം അടിച്ചേല്പിച്ച ഭ്രാന്ത് ആയ മതത്തിനെ ന്യായീകരിക്കാന്‍
ശ്രമിക്കുന്നവരോട് സഹതാപം ഉണ്ട് ..

ഈ കിതാബിലെ വൈരുദ്യങ്ങളും പൊരുത്തകേടുകളും വ്യക്തമാക്കാന്‍ ഒരു നൂറു പോയിന്റുകള്‍ ജബ്ബാര്‍ മാഷ്‌ എണ്ണി പറഞ്ഞിരിക്കുന്നു, ഈ ബ്ലോഗില്‍..
അതൊക്കെ നിക്ഷ്പക്ഷമായി ഒന്ന് വായിച്ചു നോക്ക്..
വായിക്കുന്ന സമയം തുറന്ന മനസോടെ ഇരിക്കാന്‍ നോക്കണം..

ഈ കിതാബ് കേവലം മനുഷ്യ സൃഷ്ടിയാണ് എന്നാണു ജബ്ബാര്‍ മാഷ്‌ പറയുന്നതിന്റെ രത്ന ചുരുക്കം..
ആ കിതാബ് ദൈവം അടിചിരക്കിയതാണ് എന്ന് പറഞ്ഞില്ലെങ്ങില്‍ സ്വര്‍ഗം കിട്ടില്ല എന്ന് കരുതുന്ന മൂഠന്‍മാരോട് ഇതൊന്നും പറഞ്ഞിട്ട്
കാര്യം ഇല്ല .. ഈ തര്‍ക്കിക്കുന്ന കക്ഷികളില്‍ എത്ര പേര്‍ സ്വമേധയ ഇസ്ലാം സ്വീകരിച്ചവര്‍ ആണ് ?
99 .99 % പേരും ജനിച്ചു വീഴുമ്പോള്‍ തന്നെ മതത്തിലേക്ക് വലിചിഴയ്കപ്പെടുകയല്ലേ ? പിന്നെ അതിനെ ന്യായീകരിക്കുന്നതില്‍ എന്ത് അര്‍ഥം ?

ഇസ്ലാം, ക്രിസ്തുമതം, ഹിന്ദു മതം .. ബാക്കി സകല "പ്രവാചക " അല്ലെങ്ങില്‍ അവതാര മതങ്ങള്‍ ശുദ്ധ അസംബന്ധങ്ങള്‍ ആണ്

എന്റെ ഒരു ബ്ലോഗ്‌ ഉണ്ട് ..
http://tharuvana.blogspot.com/2009/11/blog-post.html


ഇസ്ലാം വിരോധി എന്ന് മുദ്ര കുത്തി എന്റെ മെക്കിട്ടു കേറാന്‍ വരുന്നതിനു മുന്പ് ഒന്ന് വായിച്ചു നോക്കൂ..

Mathews George said...

I am too late to know about you. I was looking for the same what you are saying in Robert Spencer, Brigitte Gabriel, Wafa Sultan and Dr. Ali Sina and team. Great Really you are great. You have more stuff than what all these people have.

Anonymous said...

1. Islam requires four witnesses for the crime of adultery.
2. It is required that each of the four witnesses should have seen the actual act of sexual intercourse, i.e, male organ in the vagina.
3. If the culprit denies or change his previous admission, the penalty will not be inflicted.
4. If one of the four witnesses denies or changes his previous testimony, the other three witnesses will be punished for slander.
•5. What applies to the male culprit applies exactly to the female culprit
•If four witnesses see the very act of sexual intercourse, this means that adultery was committed almost publicly.

(PENAL CODES IN ISLAM – Dr Muhammad Ali Alkhuli)
•ISBN: 9957 – 401 – 17 – 5 (RDMK)

ശരിയത്ത് അനുസരിച്ച് വ്യഭിചാരകുറ്റം തെളിയിക്കണമെങ്കിൽ
1. ക്രൂരമായ പീഡനത്തിന് ഇരയായ ഈ പെൺകുട്ടി നാലു സാക്ഷികളെയും കൂട്ടിക്കൊണ്ട് വരണം.
2. പുരുഷൻറെയും സ്ത്രീയുടെയും ജനനാവയവങ്ങൾ തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നത് നാലു സാക്ഷികളും വ്യക്തമായി കണ്ടിരിക്കണം. (ഏത് പൊസിഷനിലും ബുദ്ധിമുട്ടാണ്)
3. കുറ്റാരോപിതർ കുറ്റം നിക്ഷേധിച്ചാൽ (ആദ്യം സമ്മതിച്ചതാണെങ്കിൽ പോലും) ശിക്ഷ വിധിക്കപ്പെടില്ല. (കുറ്റം ഏറ്റ് പറയുന്നവന് മാപ്പില്ല, നുണ പറഞ്ഞാൽ രക്ഷപ്പെടാം)
4. നാലു സാക്ഷികളിൽ ആരെങ്കിലും ഒരാൾ പിന്നീട് വാക്കുമാറിയാൽ പീഡനത്തിന് ഇരയായ സ്ത്രീ ഉൾപ്പെടെ മറ്റ് മൂന്ന് സാക്ഷികളൾക്കും ചാട്ടവാറടി കിട്ടും. (വാക്കുമാറിയ സാക്ഷിക്കും പീഡിപ്പിച്ചവനും ശിക്ഷയില്ല, പീഡിപ്പിക്കപ്പെട്ടവൾക്ക് ശിക്ഷ കിട്ടും)
5. കുറ്റം തെളിയിക്കപ്പെട്ടാൽ പുരുഷന് നൽകുന്ന ശിക്ഷ തന്നെ സ്ത്രിക്കും ലഭിക്കും. (പീഡിപ്പിച്ചവനും പീഡിപ്പിക്കപ്പെട്ടവൾക്കും ഒരേ ശിക്ഷ കിട്ടാം
ചന്ത സ്ഥലങ്ങളിൽ പട്ടികളെപ്പോലെ ലൈംഗീക ബന്ധത്തിൽ ഏര്പ്പെട്ടാൽ പോലും ഇസ്ലാമിക നിയമം അനുസരിച്ച് രക്ഷപ്പെടാം, പീഡിപ്പിക്കപ്പെട്ടവൾക്കും ഒരേ ശിക്ഷ കിട്ടാം. ഇതുകൊണ്ടൊക്കെത്തന്നെയാണ് ഇതിനെ കാടൻ നിയമങ്ങൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നതും.