കുര്‍ആന്‍ ദൈവത്തിന്റെ വെളിപാടല്ല !!
ഖുര്‍ ആന്‍ ദൈവം നേരിട്ട് വെളിപാടായി അറിയിച്ചു തന്നതാണെന്നും,അത് ലോകാവസാനം വരെ വള്ളി പുള്ളി മാറ്റമില്ലാതെ നില നിര്‍ത്തേണ്ടതാണെന്നും മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു.! ഈ അന്ധവിശ്വാസമാണ് മുസ്ലിം സമൂഹത്തിന്റെ പുരോഗതിക്കു വിലങ്ങുതടിയാകുന്നത് !! ശുദ്ധമായ അറബിഭാഷയിലാണു കുര്‍ആന്‍ രചിക്കപ്പെട്ടിട്ടുള്ളതെന്നും ഉള്ളടക്കം ലളിതമാണെന്നും അതില്‍ വൈരുധ്യങ്ങള്‍ ഒട്ടുമില്ലെന്നും ദൈവം തന്നെ സംരക്ഷിച്ചതിനാല്‍ അതില്‍ ഒന്നും വിട്ടുപോയിട്ടില്ലെന്നുമൊക്കെയാണ് മുസ്ലിം സമൂഹം പൊതുവില്‍ വിശ്വസിച്ചു പോരുന്നത്. ഖുര്‍ ആന്‍ സ്വയം അവകാശപ്പെടുന്നതും . ഈ അവകാശവാദങ്ങളൊന്നും പക്ഷെ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു കാണുന്നില്ല. എല്ലാ കാര്യങ്ങളും വിശദീകരിക്കുന്നുവെന്നവകാശപ്പെടുന്ന ഖുര്‍ ആനില്‍ നിന്നും ഏതെങ്കിലും ഒരു കാര്യത്തില്‍ ഈ മതത്തിന്റെ നിലപാടെന്താണെന്നറിയാന്‍ ശ്രമിച്ചാല്‍ വായനക്കാര്‍ അമ്പരന്നു പോകും! കുരുടന്‍ ആനയെ കണ്ടതു പോലെ മാത്രമേ നമുക്കു ഖുര്‍ ആന്‍ പരിശോധിക്കാന്‍ കഴിയൂ. ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ആ ഗ്രന്ഥത്തില്‍ എന്തു പറയുന്നുവെന്നറിയണമെങ്കില്‍ ആദ്യം തൊട്ടു അവസാനം വരെ വായിക്കേണ്ടി വരും. അങ്ങനെ വായിച്ച് ആ വിഷയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം ഒരിടത്തു ക്രോഢീകരിച്ചാലോ? അതില്‍തന്നെ വൈരുധ്യങ്ങളുടെ ഘോഷയാത്രയായിരിക്കും കാണാന്‍ കഴിയുക. 6236 വാക്യങ്ങളാണു ഖുര്‍ ആനിലുള്ളത്. അവ പരസ്പരം യാതൊരു തരത്തിലും ബന്ധപ്പെടുത്താതെയും ശീര്‍ഷകങ്ങളുമായി ഒരു ബന്ധവുമില്ലാതെയും പരന്നു കിടക്കുകയാണ്. ഒരു വാക്യം വായിച്ചാല്‍ അതിന്റെ ശരിയായ അര്‍ഥവും പശ്ചാതലവും പിടി കിട്ടുകയില്ല. ഓരോ വാക്യവും അതിന്റെ അവതരണപശ്ചാതലം അന്വേഷിച്ചു കണ്ടെത്തി വായിക്കണം. അതാകട്ടെ ഖുര്‍ ആനില്‍ തിരഞ്ഞാല്‍ കണ്ടുകിട്ടുകയുമില്ല. വ്യാഖ്യാന ഗ്രന്ഥങ്ങളോ ഹദീസ് ഗ്രന്ഥങ്ങളോ അവലംബിച്ചു പരിശോധിക്കണം. അതുകൊണ്ടും പ്രശ്നം തീരുന്നില്ല. ഒരേ വാക്യത്തിനു തന്നെ പരസ്പര വിരുദ്ധമായ അനേകം വ്യാഖ്യാനങ്ങള്‍ കാണപ്പെടുന്നു. നി‍സ്സാരമായ കാര്യങ്ങളില്‍ പോലും മുസ്ലിം സമൂഹം ഭിന്നിച്ചു നിന്നു തര്‍ക്കത്തിലേര്‍‍പ്പെടാനുള്ള കാരണവും മറ്റൊന്നല്ല.

Saturday, May 2, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍!

പ്രപഞ്ചം എങ്ങിനെയുണ്ടായി?

സൃഷ്ടിവാദികളായ മതവിശ്വാസികള്‍ ഭൌതികവാദികള്‍ക്കു നേരെ സാധാരണ തൊടുത്തു വിടാറുള്ള ഒരു പഴയ ചോദ്യമാണിത്. പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദി കാര്യങ്ങളെക്കുറിച്ചും സ്രഷ്ടാവായ ഈശ്വരനെക്കുറിച്ചുമൊക്കെ വളരെ ആധികാരികമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന നാട്യവുമായാണ് ഇക്കൂട്ടരുടെ വരവ്. ദെവം ‘സൃഷ്ടി’ നടത്തുംപോള്‍ മണലും സിമന്റും കോരിക്കൊടുക്കാന്‍ ഹെല്‍പ്പര്‍ മാരായി തങ്ങളുമുണ്ടായിരുന്നു കൂടെ എന്ന മട്ടിലാണ് ചിലരുടെ വിവരണങ്ങള്‍ !

ഈ മഹാ പ്രപഞ്ചത്തിന്റെ അനന്തവിസ്തൃതിയെ കുറിച്ച് മനുഷ്യരാശി ഇന്നോളം നേടിയെടുത്ത എല്ലാ അറിവുകളും തുലോം നിസ്സാരമാണന്നും പരിമിതമാണെന്നും നാം മനസ്സിലാക്കുന്നു. അറിയുംതോറും , അറിയാനിരിക്കുന്ന ബ്രഹ്മാണ്ഡ രഹസ്യങ്ങളുടെ ബാഹുല്യം ജ്ഞാനകുതുകിയായ മനുഷ്യന്റെ ജിജ്ഞാസയും വിസ്മയവും വര്‍ദ്ധിപ്പിക്കുന്നേയുള്ളു. മനുഷ്യന്റെ ജ്ഞാനേന്ദ്രിയങ്ങള്‍ക്കും യുക്തിക്കും അപ്രാപ്യമാം വിധം “അനന്തമജ്ഞാതമവര്‍ണ്ണനീയ”മായിത്തന്നെ പ്രപഞ്ച ചക്രവാളം ഇന്നും നില കൊള്ളുന്നു. മനുഷ്യന്റെ ബുദ്ധിപരമായ ഈ പരിമിതികള്‍ യുക്തിചിന്തകര്‍ക്കും ഭൌതികവാദികള്‍ക്കും മാത്രമല്ല; ആത്മീയജ്ഞാനത്തിന്റെ മൊത്തക്കച്ചവടക്കാരായ മതാചാര്യവൃന്ദത്തിനും ബാധകമാണ്. ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ കാര്യങ്ങളും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി പറയുന്നവര്‍ക്കും , പ്രപഞ്ചത്തിന്റെ സ്ഥൂലവും സൂക്ഷ്മവുമായ അനന്തവിസ്മയങ്ങളെ അനാവരണം ചെയ്യത്തക്ക വസ്തുനിഷ്ടമോ യുക്തിസഹമോ ആയ ഒരു ജ്ഞാനവും അവതരിപ്പിക്കാനാവുന്നില്ല. വെളിപാടു പുസ്തകങ്ങള്‍ എഴുതപ്പെട്ട കാലഘട്ടത്തിലെ മനുഷ്യന്റെ പരിമിതവും വികലവുമായ അറിവുകള്‍ക്കും ഭാവനകള്‍ക്കും അപ്പുറം വസ്തുതാപരമായ ഒരറിവും ഇക്കൂട്ടരുടെ പക്കലില്ല.

പ്രപഞ്ചമുണ്ടായിരുന്നില്ല എന്ന നിഗമനത്തില്‍നിന്നാണ്, ഇതെല്ലാം ആരുണ്ടാക്കി? എന്ന ചോദ്യം തന്നെ ഉടലെടുക്കുന്നത്. എന്നുമുണ്ടായിരുന്നുവെങ്കില്‍ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിനെ അന്യേഷിക്കേണ്ട കാര്യമില്ലല്ലോ. പ്രപഞ്ചമില്ലാതെ കാലം പോലുമില്ല. പ്രപഞ്ചപദാര്‍ത്ഥങ്ങളുടെ ചലനം മൂലമാണു കാലത്തെ നിര്‍ണയിക്കുന്നത്. ചലനാത്മകപ്രപഞ്ചത്തിലെ നാലാം മാനം(4th dimension) ആണ് കാലം (time). പ്രപഞ്ചമില്ലാത്ത കാലമെന്നാല്‍ അത് കാലമില്ലാത്ത കാലം എന്ന സങ്കല്‍പ്പത്തിലേക്കാണ് നയിക്കുക. ജനിക്കുക, ജീവിക്കുക, മരി‍ക്കുക എന്നത് മനുഷ്യന്റെ ജീവിതാനുഭവത്തിലെ ഘട്ടങ്ങളാകയാല്‍ സകലതും അപ്രകാരം തന്നെയായിരിക്കാം എന്നവന്‍ ഊഹിച്ചു. അത് മനുഷ്യന്റെ ബുദ്ധിപരമായ പരിമിതിയെയാണു കാണിക്കുന്നത്. ശുദ്ധമായ ശൂന്യത അഥവാ ഒന്നുമില്ലായ്മയുടെ അനന്തത എന്ന സങ്കല്‍പ്പം മനുഷ്യ യുക്തിക്കുള്‍ക്കൊള്ളാനാവാത്തതാണെന്ന് മതഗ്രന്ഥങ്ങളിലെ സൃഷ്ടികഥനം തന്നെ തെളിയിക്കുന്നുണ്ട്.

ഖുര്‍ ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള്‍ വിവരിച്ചിട്ടുള്ളതിപ്രകാരമാണ്:

وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
And He it is Who created the heavens and the earth in six days, the first of which was Sunday and the last, Friday — and His Throne, before creating them, was upon the water, borne by the winds — that He might try you (li-yabluwakum is semantically connected to khalaqa, ‘He [Who] created’), in other words, He created them and all that is beneficial and good for you in them, in order to test you: which of you is best in conduct, that is, [which of you] is most obedient to God. And if you were to say, O Muhammad (s), to them: ‘Truly you shall be raised again after death’, those who disbelieve will say, ‘This, Qur’ān that speaks of resurrection — or, [this] that you are saying — is nothing but manifest, clear, sorcery’ (sihrun: a variant reading has sāhirun, ‘sorcerer’, in which case the reference is to the Prophet (s).
[Tafsir al-Jalalayn, trans. Feras Hamza]

وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
“ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്‍പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]

ആറു ദിവസം കൊണ്ടാണു പ്രപഞ്ച സൃഷ്ടി നടന്നതെന്നും അതിനു മുന്‍പ് ദൈവ ചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു എന്നും ബൈബിളും പ്രസ്താവിക്കുന്നു. (ഉല്‍പ്പത്തി: 1:2)

ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്‍ത്താവിന് ഇട്ടിരിപ്പാന്‍ ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന്‍ ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്.

“ആദിയില്‍ അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില്‍ അവന്‍ എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)

പ്രപഞ്ചമെങ്ങനെയുണ്ടായി എന്ന ചോദ്യത്തിനുത്തരം കിട്ടായ്കയാല്‍ ഇരിക്കപ്പൊറുതി കിട്ടാതെ അലയുന്നവരാരും തന്നെ അല്ലാഹുവിന്റെ ഈ ഇരിപ്പിടവും , മഹാസമുദ്രവും അല്ലാഹു തന്നെയും എങ്ങിനെയുണ്ടായി എന്നൊന്നും ചിന്തിച്ചു തല പുണ്ണാക്കാറില്ല. എല്ലാത്തിനും കാരണം തേടിത്തേടി ഒടുവില്‍ അല്ലാഹുവിനെ ആരുണ്ടാക്കി എന്നാരെങ്കിലും ചോദിച്ചാല്‍ ഉടനെ ആ പിശാചുമായുള്ള സംസാരം നിര്‍ത്തി സ്ഥലം വിട്ടുകൊള്ളണം എന്നാണു പ്രവാചകന്‍ അനുയായികളെ ഉപദേശിച്ചിട്ടുള്ളത്. അത്തരം യുക്തിവാദങ്ങളുമായി വരുന്നവരുടെ കണ്ണിലേക്കു പൂഴി വാരിയിടാനും അദ്ദേഹം നിര്‍ദ്ദേശിച്ചുവത്രേ!

പടിപടിയായി ദൈവം എപ്രകാരമാണു പ്രപഞ്ചസൃഷ്ടി നടത്തിയതെന്നു ബൈബിള്‍ ഉല്‍പ്പത്തിക്കഥയില്‍ ക്രമം തെറ്റാതെ വിവരിച്ചു തരുന്നുണ്ട്.

“ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി ആകൃതിയില്ലാത്തതും ശൂന്യവുമായിരുന്നു. ഇരുട്ട് ആഴത്തിന്മേല്‍ പരന്നിരുന്നു. ദൈവചൈതന്യം ജലോപരി ചലിച്ചുകൊണ്ടിരുന്നു. ദൈവം അരുള്‍ ചെയ്തു: “വെളിച്ചം ഉണ്ടാകട്ടെ”. വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു. ദൈവം വെളിച്ചത്തെ ഇരുട്ടില്‍നിന്നു വേര്‍പെടുത്തി. വെളിച്ചത്തിനു പകല്‍ എന്നും ഇരുട്ടിനു രാത്രി എന്നും പേര് വിളിച്ചു.....”

ഒന്നാംദിവസ്സത്തെ പണി ഇപ്രകാരം പൂര്‍ത്തിയാക്കിയ ദൈവം തുടര്‍ന്നുള്ള സൃഷ്ടി നിര്‍വ്വഹിച്ചതിന്റെ വിവരം ഏതാണ്ട് ഇങ്ങനെ സംഗ്രഹിക്കാം: രണ്ടാംദിവസം(ചൊവ്വാഴ്ച്ച) വെള്ളത്തിനു നടുവിലായി ഒരു വിതാനമുണ്ടാക്കി. അതു മേലോട്ടുയര്‍ത്തി വെള്ളങ്ങളെ വേര്‍തിരിച്ചു. (ആകാശത്തിനു മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയിട്ടുണ്ടെന്നും ദെവം ആവശ്യാനുസരണം ആകാശവാതില്‍ തുറന്ന് വെള്ളം താഴോട്ടു വീഴ്ത്തുന്നതാണു മഴ എന്നുമായിരുന്നു പൌരാണിക ബാബിലോണിയന്‍ വിശ്വാസം.)

മൂന്നാം ദിവസം വിതാനത്തിനടിയിലെ വെള്ളം ഒരു ഭാഗത്തേക്കു മാറ്റി സമുദ്രമുണ്ടാക്കുകയും ബാക്കി ഭാഗം ഉണക്കി കരയാക്കുകയും ചെയ്തു. ശേഷം പുല്ലും ഫലവൃക്ഷങ്ങളും മുളപ്പിച്ചു. നാലാം ദിവസമാണ് ആകാശക്കമാനത്തില്‍ സൂര്യ ചന്ദ്ര നക്ഷത്രാദികളെയൊക്കെ വെച്ചു പിടിപ്പിക്കുന്നത്! അഞ്ചാം നാള്‍ മത്സ്യങ്ങള്‍ , പറവകള്‍ എന്നിവയെ സൃഷ്ടിച്ചു. ആറാം ദിനത്തിലാണ് കാട്ടുമൃഗങ്ങളെയും കന്നുകാലികളെയും ഇഴജന്തുക്കളെയും പടയ്ക്കുന്നത്. അന്നു തന്നെ പൊടി കുഴച്ച് മനുഷ്യനെയും ഉണ്ടാക്കി. എല്ലാ ജോലിയും പൂര്‍ത്തിയാക്കിയശേഷം ഏഴാം ദിവസം(ഞായറാഴ്ച്ച) ദൈവം കുളിച്ച് വിശ്രമിച്ചു.!

മുഹമ്മദ്നബി കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ ഈ ‘നാടോടിക്കഥ’ പുനരാവിഷ്കരിച്ചപ്പോള്‍ കാര്യങ്ങള്‍ വളരെയേറെ മാറി മറിഞ്ഞു.
“അല്ലാഹു ഭൂമിയെ ശനിയാഴ്ച്ച പടച്ചു. ..ഞായറാഴ്ച്ച പര്‍വ്വതങ്ങള്‍ സൃഷ്ടിച്ചു. മരങ്ങള്‍ തിങ്കളാഴ്ച്ചയും മുന്തിരിവള്ളി അഥവാ ഫലവത്തായ സാധനങ്ങള്‍ ചൊവ്വാഴ്ച്ച പടച്ചു. മത്സ്യത്തെ ബുധനാഴ്ച്ചയും മറ്റു ജീവജാലങ്ങളെ വ്യാഴാഴ്ച്ചയും സൃഷ്ടിച്ചു. ആദമിനെ അവസാന സൃഷ്ടിയായി പകലിന്റെ അവസാന മണിക്കൂറില്‍ അസര്‍ മുതല്‍ രാത്രി വരെയുള്ള സമയത്തിനിടയില്‍ വെള്ളിയാഴ്ച്ച ദിവസത്തിലും അവന്‍ സൃഷ്ടിച്ചിരിക്കുന്നു.” [ഹദീസ്]

ബൈബിളിളെ കഥയുമായോ ഖുര്‍ ആനിലെ തന്നെ വിവരണങ്ങളുമായോ പൊരുത്തപ്പെടുന്നതല്ല ഹദീസിലെ ഈ വിശദീകരണം.
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം. ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)

സൃഷ്ടിവിവരണത്തിലെ ഈ പൊരുത്തക്കേടും വൈരുദ്ധ്യവും ഖുര്‍ ആന്‍ വ്യാഖ്യാതാക്കളിലുണ്ടാക്കിയ ആശയക്കുഴപ്പം മൌദൂദി തന്നെ വിവരിക്കുന്നതു കാണുക:
“ഇവിടെ മുഫസ്സിറുകള്‍ പൊതുവില്‍ ഒരു സങ്കീര്‍ണ്ണതയെ അഭിമുഖീകരിക്കുന്നു. എന്തെന്നാല്‍ ഭൂമിയുടെ സൃഷ്ടിക്ക് രണ്ടു ദിവസം , അതില്‍ പര്‍വ്വതങ്ങളുറപ്പിക്കാനും അനുഗ്രഹങ്ങളും ആഹാരവിഭവങ്ങളും ഒരുക്കാനും നാലു ദിവസം. ഇത് അംഗീകരിച്ചാല്‍ ഇനി വരുന്ന ആകാശത്തിന്റെ സൃഷ്ടിക്ക് രണ്ടു ദിനം എന്ന പരാമര്‍ശം കൂടി പരിഗണിക്കുമ്പോള്‍ ആകെ സൃഷ്ടിനാളുകള്‍ എട്ടാകുന്നു. എന്നാലോ, ആകാശഭൂമികളുടെ സൃഷ്ടി ആറു നാളുകളിലാണെന്നു ഖുര്‍ ആന്‍ പലയിടത്തും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ടുതാനും. അതിനാല്‍ ഈ നാലു ദനം ഭൂമിയുടെ സൃഷ്ടിക്കുള്ള രണ്ടു ദിവസവുംകൂടി അടങ്ങിയതാണെന്ന് ഏതാണ്ട് എല്ലാ വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നു. അതായത് രണ്ടു ദിനം ഭൂമിയുടെ സൃഷ്ടിക്കും രണ്ടു ദിനം മുകളില്‍ പറഞ്ഞ മറ്റു കാര്യങ്ങളുണ്ടാക്കാനും. ഇതു പ്രകാരം ഭൂമിയുടെ സൃഷ്ടി നാലു നാളുകൊണ്ട് അതിലെ സകല വസ്തുക്കളോടും കൂടി പൂര്‍ത്തിയായി. പക്ഷെ ഇതു ഖുര്‍ ആനിലെ പദങ്ങളില്‍നിന്നു പ്രത്യക്ഷമാകുന്നതിനെതിരാണ്. പ്രശ്നം പരിഹരിക്കാന്‍ ഇത്തരം വ്യാഖ്യാനങ്ങള്‍ ആവശ്യമാണെന്ന് അവര്‍ക്കു തോന്നുന്ന സങ്കീര്‍ണ്ണത തന്നെ കേവലം ഭാവനാസ്പദമാണെന്നതാണു യാഥാര്‍ത്ഥ്യം. ഭൂമിയുടെ സൃഷ്ടിക്കെടുത്ത രണ്ടു ദിവസംതന്നെ പ്രപഞ്ചസമുച്ചയത്തിന്റെ സൃഷ്ടിക്കെടുത്ത ആറു ദിവസങ്ങളില്‍നിന്ന് അന്യമല്ല എന്നതാണു വസ്തുത. ഇനി വരുന്ന സൂക്തങ്ങള്‍ പരിശോധിച്ചുനോക്കുക. അവയില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയെ ഒരുമിച്ചു പരാമര്‍ശിച്ചിരിക്കുന്നു. പിന്നെ അല്ലാഹു രണ്ടു ദിനം കൊണ്ട് ഏഴാകാശങ്ങളെ സൃഷ്ടിച്ചുവെന്നു പറഞ്ഞിരിക്കുന്നു. ഈ ഏഴാകാശംകൊണ്ടു വിവക്ഷ മുഴുവന്‍ പ്രപഞ്ചം തന്നെയാണ്. അതിന്റെ ഒരു ഭാഗം തന്നെയാണു നമ്മുടെ ഭൂമിയും. അനന്തരം പ്രപഞ്ചത്തിലെ കണക്കറ്റ ഗോളങ്ങളെപ്പോലെ ഈ ഭൂമിയും രണ്ടു നാള്‍ കൊണ്ട് ഒരു ഒറ്റപ്പെട്ട ഗോളത്തിന്റെ സ്വഭാവം സ്വീകരിച്ചപ്പോള്‍ അലാഹു അതിനെ സചേതനസൃഷ്ടിക്കുവേണ്ടി സജ്ജമാക്കാന്‍ തുടങ്ങി. നാലു നാളു കൊണ്ട് ഉപര്യുക്ത സൂക്തത്തില്‍ പറഞ്ഞ സകല സാധന സാമഗ്രികളും അതില്‍ ഉണ്ടാക്കിവെച്ചു. “ (തഫ് ഹീമുല്‍ ഖുര്‍ ആന്‍ ‍. വാള്യം 4. പേജ് 409)

6 ദിവസം കൊണ്ട് പ്രപഞ്ചനിര്‍മ്മാണം പൂര്‍ത്തിയാക്കിയ ദൈവം തന്റെ സൃഷ്ടികര്‍മ്മത്തിന്റെ വിശദാംശങ്ങള്‍ വിവരിച്ചു വന്നപ്പോള്‍ മൊത്തം 8 ദിവസങ്ങളായി എന്നതാണു മുഫസ്സിറുകളെ കുഴപ്പത്തിലാക്കിയത്. ഈ വൈരുദ്ധ്യം പരിഹരിക്കാന്‍ ഖുര്‍ ആന്‍ പണ്ഡിതന്മാര്‍ ഇതു വരെയും സ്വീകരിച്ചു വന്ന വ്യാഖ്യാനങ്ങളെ അട്ടി മറിച്ചുകൊണ്ട് മൌദൂദി ഇവിടെ ഒരു പുതിയ സൂത്രം കണ്ടു പിടിച്ചിരിക്കുകയാണ്. ഭൂമി സൃഷ്ടിക്കാനെടുത്ത രണ്ടു ദിവസവും അതില്‍ വിഭവങ്ങളൊരുക്കാന്‍ ചെലവഴിച്ച നാലു ദിവസവും വെവ്വേറെ എണ്ണേണ്ടതില്ല എന്ന നിലപാടായിരുന്നു പൊതുവെ പണ്ഡിതന്മാര്‍ സ്വീകരിച്ചു വന്നത്. എന്നാല്‍ ഭൂമിയെ ആകാശത്തിന്റെ ഭാഗമാക്കി ആധുനിക ശാസ്ത്രത്തോട് യോജിപ്പിക്കാമെന്നു കണക്കുകൂട്ടിയ മൌദൂദിക്ക് അതിലും വലിയ അബദ്ധമാണു സംഭവിച്ചത്.

അനന്തവിശാലമായ ഈ പ്രപഞ്ചം മുഴുവന്‍ സംവിധാനിക്കാന്‍ രണ്ടു ദിവസം കൊണ്ടു സാധ്യമായ അല്ലാഹുവിന് ഭൂമിയിലെ മനുഷ്യര്‍ക്ക് ആഹാരമൊരുക്കാന്‍ മാത്രം നാലു ദിവസം പണിയെടുക്കേണ്ടി വന്നു എന്ന മഹാവൈരുദ്ധ്യം അദ്ദേഹം കാണാതെ പോയി!

بَدِيعُ ٱلسَّمَٰوَٰتِ وَٱلأَرْضِ وَإِذَا قَضَىٰ أَمْراً فَإِنَّمَا يَقُولُ لَهُ كُنْ فَيَكُونُ

“ആകാശഭൂമികളെ സൃഷ്ടിച്ചവനത്രേ അവന്‍ ‍. ഒരുകാര്യം സൃഷ്ടിക്കണമെന്നു തീരുമാനിച്ചാല്‍ ‍ “ഉണ്ടാവുക” എന്ന് അതിനോട് പറയുകയേ വേണ്ടു. അപ്പോള്‍ അതുണ്ടാകുന്നു.” (2:117)

എന്ന അല്ലാഹുവിന്റെ വീരവാദവും ഇവിടെ നിരര്‍ത്ഥകമാകുന്നു. ! പ്രപഞ്ചമുണ്ടാക്കാന്‍ 6 ദിവസം-അതായത്, നമ്മുടെ മൂന്നു ലക്ഷം കൊല്ലം -കഠിനാധ്വാനം ചെയ്യേണ്ടി വന്നു അല്ലാഹുവിന്! എന്നിട്ടും അദ്ദേഹത്തിനു കാര്യമായ ക്ഷീണമൊന്നും ബാധിച്ചില്ല (50:38) എന്നതാണ് ഏക ആശ്വാസം!

മൌദൂദിയുടെ വ്യാഖ്യാനപ്രകാരം ഭൂമിയില്‍ നമുക്ക് ആഹാരമൊരുക്കാന്‍ അല്ലാഹു രണ്ടു ലക്ഷം കൊല്ലം പണിയെടുത്തിട്ടുണ്ട്. പ്രപഞ്ചം മൊത്തം സംവിധാനിക്കാന്‍ വെറും ഒരു ലക്ഷം കൊല്ലമേ വേണ്ടി വന്നുള്ളു!!
[അല്ലാഹുവിന്റെ ഒരു ദിവസം നമ്മുടെ 50000 കൊല്ലത്തിന്റെ നീളമുള്ളതാണ് എന്നു ഖുര്‍ ആന്‍ ]

പ്രപഞ്ചസ്രഷ്ടാവായ ഈ ദൈവം തന്റെ നിസ്സാരസൃഷ്ടികളോട് ഈ സൃഷ്ടികര്‍മ്മവിവരണമൊക്കെ വിളമ്പിയത് [അന്നത്തെ അറബികള്‍ക്കു ] തന്റെ വലുപ്പം കാണിച്ചു കൊടുക്കാനായിരുന്നിരിക്കണം. പക്ഷെ ഇക്കാലത്ത് ഇതൊക്കെ വായിക്കുന്ന ,സാമാന്യബുദ്ധിയും അല്‍പ്പം ശാസ്ത്രബോധവും ഉള്ള ഒരു മനുഷ്യന് ഈ ദൈവത്തിന്റെ അല്‍പ്പത്തരവും വിവരക്കേടും കണ്ട് ചിരിക്കാനേ ഇതുപകരിക്കൂ!
ആദ്യമുണ്ടായത് ആകാശമോ ഭൂമിയോ എന്ന കാര്യത്തിലും ഖുര്‍ ആന്‍ പരസ്പരവിരുദ്ധമായ വിശദീകരണങ്ങളാണു നല്‍കുന്നത്. ഭൂമിയിലെ എല്ലാ കാര്യവും ശരിപ്പെടുത്തിയ ശേഷം ആകാശത്തിന്റെ നേരെ തിരിഞ്ഞു എന്ന് ഒന്നിലധികം സ്ഥലത്ത് പറയുമ്പോള്‍ (2:29) ,(41:11) ആകാശത്തിന്റെ നിര്‍മ്മിതിയാണാദ്യം നടന്നതെന്നും പിന്നീടാണു ഭൂമിയെ പരത്തിയതെന്നും മറ്റൊരിടത്ത് (79:27-32) വിവരിക്കുന്നു.

ഇവിടെയും വ്യാഖ്യാനം കൊണ്ട് ഉരുണ്ടു മറിയുകയാണു പണ്ഡിതന്മാര്‍ !
മൌദൂദി വക:-
“പൂര്‍വ്വിക മുഫസ്സിറുകളില്‍ ,ഖുര്‍ ആന്‍ അനുസരിച്ചു ഭൂമിയാണോ ആകാശമാണോ ആദ്യം സൃഷ്ടിക്കപ്പെട്ടത് എന്ന കാര്യത്തില്‍ വളരെക്കാലം ചര്‍ച്ച നടന്നിട്ടുണ്ട്. ഒരു വിഭാഗം ഈ വാക്യത്തെയും അല്‍ ബഖറയിലെ 29ആം വാക്യത്തെയും ആസ്പദമാക്കി ഭൂമിയാണ് ആദ്യം സൃഷ്ടിക്കപ്പെട്ടതെന്ന് വാദിച്ചു. മറുകക്ഷി സൂറത്തുന്നാസിആത്തിലെ 27 മുതല്‍ 33 വരെ സൂക്തങ്ങളെ ആസ്പദമാക്കി ആദ്യം സൃഷ്ടിക്കപ്പെട്ടത് ആകാശമാണെന്നും. അവിടെ ഭൂമിയുടെ സൃഷ്ടി ആകാശത്തിനു ശേഷമാണുണ്ടായതെന്ന് സ്പഷ്ടമായി പറയുന്നുണ്ടല്ലോ. പക്ഷെ, ഖുര്‍ ആന്‍ പ്രകൃതിശാസ്ത്രമോ ഗോള‍ശാസ്ത്രമോ പഠിപ്പിക്കുന്നതിനു വേണ്ടി എവിടെയും പ്രപഞ്ചസൃഷ്ടിയെ പരാമര്‍ശിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. തൌഹീദ്, ആഖിറത്ത് എന്നീ പ്രമാണങ്ങളില്‍ വിശ്വസിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് മറ്റനേകം അടയാളങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ആകാശഭൂമികളുടെ ഉല്‍ഭവവും ആലോചിക്കുന്നതിനു വേണ്ടി ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നു മാത്രം. ആ പശ്ചാത്തലത്തില്‍ ആകാശത്തിന്റെയും ഭൂമിയുടെയും സൃഷ്ടിയുടെ കാലക്രമം വിവരിക്കുകയോ ആകാശമോ ഭൂമിയോ ആദ്യം സൃഷ്ടിച്ചതെന്ന് വ്യക്തമാക്കുകയോ ചെയ്യുക ഒരാവശ്യമേയല്ല. ആദ്യം സൃഷ്ടിക്കപ്പെട്ടത് ഏതായാലും ശരി അവ രണ്ടും ദൈവം ഏകനാണെന്നു വിളിച്ചോതുന്നു....”(തഫ് ഹീമുല്‍ ഖുര്‍ ആന്‍ . വോള്യം 4 പേ. 410)
മറ്റൊരു വ്യാഖ്യാതാവിന്റെ ഞാണിന്മേല്‍ക്കളി കൂടി കാണുക:
അമാനി വക:-
“സുമ്മസ്തവാ ഇലസ്സമാ‍ അ”, (പിന്നെ അവന്‍ ആകാശത്തിലേക്കു തിരിഞ്ഞു.) എന്നു പറഞ്ഞിരിക്കുന്നതുകൊണ്ട് ഭൂമി സൃഷ്ടിച്ച ശേഷമാണ് അല്ലാഹു ആകാശം സൃഷ്ടിച്ചതെന്നു ധരിച്ചുകൂടാത്തതാണ്. കാരണം സൂറ അന്നാസി ആത്തില്‍ ‘വല്‍ അര്‍ള ബ അദ ദാലിക ദഹാഹാ’(അതിനു ശേഷം ഭൂമിയെ അവന്‍ പരത്തി) എന്നു വ്യക്തമാക്കിയിരിക്കുന്നു. നമ്മുടെ വാനശാസ്ത്രപണ്ഡിതന്മാര്‍ക്കു ഏഴു ആകാശങ്ങളെപ്പറ്റി സൂക്ഷ്മമായി ഒന്നും പറയാന്‍ സാധിച്ചിട്ടില്ലെങ്കിലും , ഉപരിലോകത്തെ നക്ഷത്രങ്ങള്‍ക്കാണു ഭൂമിയെക്കാള്‍ കാലപ്പഴക്കമെന്നാണ് മൊത്തത്തില്‍ അവരുടെയും നിഗമനം. അതുകൊണ്ട് ‘സുമ്മ’ (പിന്നെ) എന്ന പദം ഇവിടെ കാലക്രമം കാണിക്കാനുള്ളതല്ല. ഒരു വിഷയത്തിനു ശേഷം മറ്റൊരു വിഷയത്തിലേക്കുള്ള പ്രവേശനം കാണിക്കുവാനുള്ളതാണെന്നു മനസ്സിലാക്കാം.” (വിശുദ്ധ ഖുര്‍ ആന്‍ വിവരണം. വോള്യം.4.പേജ് 2903)

‘സുമ്മ’ എന്ന പദം ,രണ്ടു വ്യത്യസ്ത കാര്യങ്ങള്‍ പറയുന്നതിനിടയ്ക്ക് ‘ചുമ്മാ’ പ്രയോഗിച്ചതാണെന്നും അതു കാലക്രമത്തെ സൂചിപ്പിക്കുന്നതല്ലെന്നുമുള്ള ഈ വ്യാഖ്യാനം രണ്ടു കാരണങ്ങളാല്‍ ദുര്‍ബ്ബലമാണ്; യുക്തിരഹിതമാണ്. ‘പിന്നെ’ എന്നു വെറുതെ പ്രയോഗിച്ചുകൊണ്ട് ബന്ധിപ്പിക്കാവുന്ന വിധം പരസ്പരബന്ധമില്ലത്ത രണ്ടു കാര്യങ്ങളല്ല ഇവിടെ പരാമര്‍ശിക്കപ്പെടുന്നത്.

സൃഷ്ടികര്‍മ്മത്തിന്റെ ക്രമം സൂചിപ്പിക്കുകയാണെന്ന് ഏതു വായനക്കാരനും ധരിച്ചു പോകുന്ന വിധം കാര്യങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് ഇവിടെ സുമ്മ എന്ന വാക്കുപയോഗിച്ചിട്ടുള്ളത്. വ്യാഖ്യാതാക്കള്‍ പറയുന്ന അര്‍ത്ഥത്തില്‍ ‘സുമ്മ’ എന്ന പദം അറബി ഭാഷയില്‍ ഉപയോഗിക്കാറുമില്ല. ഭൂമിയിലെ കാര്യങ്ങളെല്ലാം നേരെയാക്കിയ ശേഷം അല്ലാഹു ആകാശത്തിന്റെ കാര്യത്തിലേക്കു തിരിഞ്ഞു എന്നു തന്നെയാണിവിടെ ഉദ്ദേശിച്ചിട്ടുള്ളത്. പ്രകടമായ ഒരു വൈരുദ്ധ്യത്തില്‍നിന്നു ഖുര്‍ ആനിനെയും ‘അല്ലാഹു’വിനെയും രക്ഷപ്പെടുത്തിയെടുക്കാനുള്ള ഒരു മലക്കം മറിച്ചിലായി മാത്രമേ ഈ വ്യാഖ്യാനത്തെ കാണേണ്ടതുള്ളു.

ഒരു വ്യക്തിയുടെ 23 വര്‍ഷക്കാലത്തെ സംഭവബഹുലമായ ജീവിതത്തിനിടയ്ക്ക് പല സന്ദര്‍ഭങ്ങളിലായി ഉരുവിട്ട ‘വെളിപാടുകളി’ല്‍ ഇത്തരം വൈരുദ്ധ്യങ്ങള്‍ കടന്നു കൂടുക സ്വാഭാവികമാണ്. ഓര്‍മ്മത്തെറ്റുകളും ധാരണാപിശകുകളും മനുഷ്യസഹജമാണ് എന്നതു തന്നെ കാരണം.

ദൈവസന്നിധിയിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം വിവരിക്കുന്നേടത്തു പോലും ഗുരുതരമായ ഓര്‍മ്മത്തെറ്റാണു ഖുര്‍ ആനിന്റെ കര്‍ത്താവിനു പിണഞ്ഞത്.!

മലക്കുകളും ആത്മാക്കളും അല്ലാഹുവിങ്കലേക്കു കയറിപ്പോകുന്ന ഒരു ദിവസത്തിന് നമ്മുടെ 50000 വര്‍ഷത്തിന്റെ നീളമാണുള്ളതെന്ന് (70:4) ഒരിടത്തും , ആ നാളിന്റെ ദൈര്‍ഘ്യം നമ്മുടെ 1000 വര്‍ഷത്തോളമാണെന്ന് മറ്റു രണ്ടു സ്ഥലത്തും (32:5, 22:47) കാണാം.

പ്രപഞ്ചസൃഷ്ടിയുടെ കൂടുതല്‍ വിശദമായ ‘ദൃക്‌ സാക്ഷി വിവരണങ്ങള്‍ ’ ഹദീസ് ഗ്രന്ഥങ്ങളിലുണ്ട്.
“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. ഇങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര ഉറച്ചു കട്ടിയായി. ...”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരേയൊരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നും അടുത്ത തട്ടു വരെ 500 വര്‍ഷത്തെ വഴിദൂരം(ഒട്ടകം 500 വര്‍ഷംകൊണ്ട് നടന്നെത്തുന്ന ദൂരം) അകലമുണ്ടാക്കുകയും ചെയ്തു.” [ഹദീസ്-മിഷ്ഖാതുല്‍ മസാബീഹ്]
7000 കൊല്ലം കൊണ്ട് ഒരു ഒട്ടകത്തിനു നടന്നെത്താവുന്ന അകലത്തില്‍ 14 തട്ടുകളായി അടുക്കി വെച്ച ഒരു തളികത്തട്ട്! അതായിരുന്നു പ്രവാചകനായ മുഹമ്മദിന്റെ ഭാവനയിലുണ്ടായിരുന്ന പ്രപഞ്ചം.!!!

പുരാതന ഗ്രീസിലും ബാബിലോണിയയിലും മറ്റും പ്രചാരത്തിലിരുന്ന സൃഷ്ടികഥകളാണ് മുഹമ്മദിന്റെ വെളിപാടുകളിലൂടെ ആവിഷ്കരിക്കപ്പെട്ടത്. ഇത്തരം കഥകളില്‍നിന്നും എത്രയോ വിഭിന്നമായിരുന്നു ലോകത്തിന്റെ ഇതരഭാഗങ്ങളില്‍ പ്രചരിച്ചിരുന്ന പ്രപഞ്ചസങ്കല്‍പ്പങ്ങള്‍ . .ഭാരതീയദര്‍ശനങ്ങളില്‍തന്നെ ഇതിനുദാഹരണങ്ങള്‍ കാണാം. പദാര്‍ത്ഥവും ആത്മാവും അനാദിയാണെന്നു സിദ്ധാന്തിച്ച ജൈനമതദര്‍ശനങ്ങള്‍ ഭൌതികവാദപരമായിരുന്നു. ബ്രഹ്മത്തില്‍നിന്നു പദാര്‍ത്ഥമുണ്ടായി എന്നു വേദാന്തം പറയുമ്പോള്‍ ,അതു പരമാണുക്കളില്‍നിന്നു രൂപപ്പെട്ടുവെന്നാണ് വൈശേഷിക മതം. ചാര്‍വ്വാകന്റെ പഞ്ചഭൂത സിദ്ധാന്തം ഒരു സ്രഷ്ടാവിന്റെ പ്രസക്തി അംഗീകരിച്ചതായി കാണുന്നില്ല. സാംഖ്യദര്‍ശനവും സ്രഷ്ടാവിനെ നിരാകരിക്കുന്നു.


ബ്രഹ്മാണ്ഡത്തിലെ വിദൂര വിസ്മയങ്ങളെ കിരാതജനത അവരുടെ ഭാവനയുടെ മൂശയില്‍ ആവിഷ്കരിച്ചപ്പോള്‍ നമുക്കു ലഭിച്ചത് വൈവിധ്യമാര്‍ന്നതും മനോഹരവുമായ കുറെ മുത്തശ്ശിക്കഥകളാണ്. ആധുനിക ശാസ്ത്രം മികച്ച സാങ്കേതികോപകരണങ്ങളുടെ സഹായത്തോടെ നടത്തിയ സ്വതന്ത്രമായ പര്യവേക്ഷണങ്ങളാണ് പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളുകള്‍ ഓരോന്നായി അനാവരണം ചെയ്യാന്‍ ഇടയാക്കിയത്. ശാസ്ത്രം കണ്ടെത്തിയ വസ്തുതകള്‍ക്ക് , മതപുരാണങ്ങള്‍ അവതരിപ്പിച്ച പഴംകഥകളുമായി ഭീമമായ അന്തരമാണുള്ളത്. ‘ദിവ്യ’വെളിപാടുകളുടെ ആധികാരികതയെത്തന്നെ അവ തകര്‍ത്തു കളഞ്ഞു.


നിതാന്തശൂന്യതയില്‍ തനിച്ചിരുന്ന് ഒരു മഹാപ്രപഞ്ചത്തിന്റെ നിര്‍മ്മിതിക്കായി പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കുന്ന ഒരു ദൈവത്തിന്റെ ചിത്രം ഭാവനാസമ്പന്നവും കൌതുകകരവും തന്നെ. കാലം പോലും ഇല്ലാത്ത കാലത്തും അദ്ദേഹത്തിന്റെ കലണ്ടറില്‍ വെള്ളിയാഴ്ച്ചയും ശനിയാഴ്ച്ചയുമൊക്കെയുണ്ടായിരുന്നു.!!

ശൂന്യതയുടെ അസ്തിത്വത്തെ വെല്ലുവിളിച്ചുകൊണ്ട് അനന്തമായ ജലപ്പരപ്പും ദൈവതുല്യം അനാദിയായി നിലനിന്നിരുന്നു. പ്രപഞ്ചമുണ്ടാകും മുമ്പ് ദൈവം തനിച്ചിരുന്ന് ദുര്‍വ്യയം ചെയ്ത നിത്യതയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ; അതും വെള്ളത്തിനു നടുവില്‍ !

ഇരുട്ടത്തിരുന്ന് പ്ലാന്‍ വരക്കാനുള്ള ബുദ്ധിമുട്ടൂഹിക്കാവുന്നതേയുള്ളു. അതുകൊണ്ട് ഒന്നാം ദിവസം തന്നെ വെളിച്ചമുണ്ടാകട്ടെ എന്നാണു ദൈവം നിശ്ചയിച്ചത്. ഉചിതമയ ഒരു തീരുമാനമായിരുന്നു അതെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇരുട്ടില്‍നിന്നും വെളിച്ചത്തെ ഊരി വേര്‍പെടുത്തി എടുത്തതിന്റെ പൊരുള്‍ മനസ്സിലാകുന്നില്ല. വെളിച്ചത്തിന്റെ അഭാവത്തെയാണ‍ല്ലോ നാം ഇരുട്ടെന്നു വിവക്ഷിക്കുന്നത്. ഇരുട്ടിനു കേവല്ലാസ്തിത്വമില്ല എന്നര്‍ത്ഥം. ഏതായാലും ഇരുളിനെ വകഞ്ഞു മാറ്റി ലോകം മുഴുവന്‍ വെള്ളിവെളിച്ചം വാരി വിതറുമ്പോഴും സൂര്യനും ചന്ദ്രനും മറ്റു നക്ഷത്രങ്ങളുമൊന്നും ജന്മമെടുത്തിരുന്നില്ല എന്ന വെളിപാട് നമ്മുടെ ചിന്തയ്ക്കു വെളിച്ചം പകരേണ്ട ഒന്നു തന്നെ. പ്രഭാകിരണങ്ങള്‍ തൂവിക്കൊണ്ട് ആകാശവാതില്‍ക്കല്‍ സൂര്യനും നക്ഷത്രങ്ങളും പ്രത്യക്ഷപ്പെടും മുമ്പേ ഭൂമിയില്‍ മുന്തിരിവള്ളികളും ഈന്തപ്പനകളും കായ്ക്കുലകളേന്തി നിന്നിരുന്നുവെന്ന വെളിപ്പെടുത്തല്‍ ജ്ഞാനസ്വരൂപനായ സര്‍വ്വേശ്വരന്റേതായിരുന്നാല്‍ പോലും ശാസ്ത്രവിജ്ഞാനത്തിന്റെ ബാലപാഠമുള്‍ക്കൊള്ളുന്നവര്‍ക്ക് അതു വിശ്വസിക്കാനാവില്ല.


ഒരു സ്രഷ്ടാവിന്റെ അഭാവത്തില്‍ ആകാശഭൂമികളൊക്കെ എങ്ങനെയുണ്ടാവാനാണ് എന്ന ചോദ്യവുമായി ഭൌതികവാദത്തെ മുട്ടുകുത്തിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ സ്വന്തം വിശ്വാസപ്രമാണങ്ങള്‍ വെളിപ്പെടുത്തുന്ന ‘പ്രപഞ്ചസത്യ’ങ്ങളുടെ ദൌര്‍ബല്യത്തെ കുറിച്ചോ അതുള്‍ക്കൊള്ളുന്ന വൈരുദ്ധ്യങ്ങളെകുറിച്ചോ ചിന്തിക്കാറില്ല.


വളരെ പരിമിതമായ അറിവേ മനുഷ്യനുള്ളു. അതിനാല്‍ നമുക്കറിവില്ലാത്ത കാര്യങ്ങളില്‍ തലയിട്ട് അഭിപ്രായങ്ങള്‍ പറയാതിരിക്കലാണ് ഉത്തമം. പ്രപഞ്ചത്തിന്റെ അതിരുകള്‍ നിര്‍ണയിക്കാന്‍ പരിമിതമായ നമ്മുടെ ബുദ്ധിക്കാവില്ല. അതുകൊണ്ടു തന്നെ പ്രപഞ്ചസീമയ്ക്കപ്പുറമുള്ള കര്യങ്ങളില്‍ നാം തലയിടുന്നത് അല്‍പ്പത്തവും വിഡ്ഡിത്തവുമായേ കലാശിക്കൂ. മതാചാര്യന്മാര്‍ക്കൊക്കെ അതാണു സംഭവിച്ചത്. സര്‍വ്വജ്ഞത നടിച്ചുകൊണ്ടവര്‍ എഴുന്നള്ളിച്ചതൊക്കെയും പമ്പരവിഢ്ഢിത്തങ്ങളായിരുന്നുവെന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. നാലു നൂറ്റാണ്ടുകള്‍ക്കു മുമ്പ് തങ്ങളുടെ പൂര്‍വ്വികര്‍ക്കു പറ്റിയ തെറ്റിന്റെ പേരില്‍ മാര്‍പ്പാപ്പമാര്‍ക്കു തന്നെ മാപ്പു പറയേണ്ടി വന്നത് ബൈബിളില്‍ കടന്നു കൂടിയ അബദ്ധവെളിപാടുകള്‍ മൂലമായിരുന്നുവല്ലോ!


പ്രപഞ്ചം എപ്പോഴെങ്കിലും ഇല്ലാതിരുന്നിട്ടുണ്ടെന്നു തെളിയിക്കപ്പേടാത്തേടത്തോളം കാലം അതിന്റെ ഉല്‍പ്പത്തിയെക്കുറിച്ചും സ്രഷ്ടാവിനെപ്പറ്റിയുമുള്ള തര്‍ക്കം തന്നെ അപ്രസക്തമാണ്. ആശാരിയില്ലാതെ മേശയുണ്ടാകുമോ എന്നാണു പലപ്പോഴും കേട്ടിട്ടുള്ള ഒരു ചോദ്യം. ആശാരി മേശ സൃഷ്ടിക്കുന്നില്ല എന്നതാണു വസ്തുത. നിലവിലുള്ള വസ്തുക്കളില്‍ തന്റെ പണിയായുധം ഉപയോഗിച്ച് രൂപമാറ്റം വരുത്തുക മാത്രമേ ഒരാശാരി ചെയ്യുന്നുള്ളു. മേശയിലെ ഒരു ചെറുകണിക പോലും ആശാരി ശൂന്യതയില്‍നിന്നും സൃഷ്ടിക്കുന്നില്ല. പ്രപഞ്ചത്തിലെ പദാര്‍ത്ഥവും ഊര്‍ജ്ജവും അനാദിയായി നിലനിക്കുന്നു എന്നു തന്നെയാണ് ഇന്നു വരെയുള്ള ശാസ്ത്രീയാന്യേഷണങ്ങളില്‍നിന്നും എത്തിച്ചേരാവുന്ന നിഗമനം. മറിച്ചുള്ള ഒരു അറിവ് ശാസ്ത്രീയമായി സ്വീകരിക്കപ്പെടുകയാണെങ്കില്‍ അതംഗീകരിക്കുന്നതിന് ‘യുക്തി’ ഒരു തടസ്സമാകുമെന്നും തോന്നുന്നില്ല.

ശാസ്ത്രം എന്തു പറയുന്നു?

12700 കിലോമീറ്റര്‍ വ്യാസവും 40000 കിലോമീറ്റര്‍ ചുറ്റളവുമുള്ള നമ്മുടെ ഭൂഗോളത്തിന് ഈ വിശാല ബ്രഹ്മാണ്ഡത്തില്‍ ഒരു മണല്‍തരിയുടെ സ്ഥാനം പോലുമില്ലെന്നും നമുക്ക് ഉണ്മയും ഊര്‍ജ്ജവും നല്‍കുന്ന സൂര്യനക്ഷത്രത്തിന് 13 ലക്ഷം ഭൂമികള്‍ കൂട്ടിവെച്ചത്ര വ്യാപ്തമുണ്ടെന്നും നമുക്കിന്നറിയാം. ഭൂമിയുടെ 11 മടങ്ങ് വ്യാസവും 300 മടങ്ങ് ദ്രവ്യമാനവുമുള്ള വ്യാഴം ഉള്‍പ്പെടെ സൌരയൂഥത്തിലെ ഗ്രഹങ്ങളും ഉപഗ്രഹങ്ങളും ലഘുഗ്രഹങ്ങളും ഉല്‍ക്കാശിലകളുമെല്ലാം ചേര്‍ന്നാലും സൂര്യപിണ്ഡത്തിന്റെ ഒരു ശതമാനം പോലും വരില്ലെന്നും നാം മനസ്സിലാക്കുന്നു. സൂര്യനില്‍ നിന്നും പ്രകാശത്തിനു 15 കോടി കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഭൂമിയിലെത്താന്‍ വെറും 8 മിനിറ്റ് സമയമേ വേണ്ടൂ. സെക്കന്റില്‍ ഏതാണ്ട് 3ലക്ഷം കിലോമീറ്റരാണ് പ്രകാശത്തിന്റെ സഞ്ചാരവേഗത.

മണിക്കൂറില്‍ 1000 കിലോമീറ്റര്‍ വേഗത്തില്‍ പറക്കുന്ന ഒരു വിമാനത്തില്‍ നാം സൂര്യനിലേക്ക് ഒരു യാത്ര പുറപ്പെടുന്നുവെന്ന് സങ്കല്‍പ്പിക്കുക. അവിടെ എത്താന്‍ 17 വര്‍ഷം വേണ്ടി വരും! ഈയിടെ സൌരത്തറവാട്ടില്‍നിന്നും പുറത്താക്കപ്പെട്ട പ്ലൂട്ടൊയിലേക്ക് അതേ വാഹനത്തില്‍ ഒരു വിനോദയാത്രകൂടിയാവാമെന്നു വെച്ചാലോ; 600 കൊല്ലത്തെ യാത്ര വേണ്ടി വരും.
സൂര്യന്റെ ഏറ്റവും ‘അടുത്ത’ കൂട്ടുകാരനായ ആള്‍ഫാ സെന്റോറി എന്ന നക്ഷത്രത്തിലേക്ക് വെറും നാലു പ്രകാശവര്‍ഷമേ ദൂരമുള്ളു. ഭൂമിയില്‍നിന്ന് നമുക്ക് ആ നക്ഷത്രത്തെ ‘ഇപ്പോള്‍ ’ കാണണമെങ്കില്‍ നാം നാലു കൊല്ലം കഴിഞ്ഞു നോക്കിയാല്‍ മതി എന്നര്‍ത്ഥം . ആ നക്ഷത്രത്തിനടുത്തുള്ള ഒരു ഗ്രഹത്തില്‍നിന്ന് ഒരാള്‍ ഭൂമിയിലുള്ള തന്റെ കൂട്ടുകാരനെ മൊബൈല്‍ ഫോണില്‍ വിളിക്കുന്നു എന്നു സങ്കല്‍പ്പിക്കുക. പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന റേഡിയോ സന്ദേശം ഇവിടെയെത്താന്‍ നാലു കൊല്ലം പിടിക്കും. ഹലോ എന്നു വിളിച്ചാല്‍ തിരിച്ചുള്ള മറുപടി ഹലോ കേള്‍ക്കാന്‍ അയാള്‍ 8കൊല്ലം കാത്തിരിക്കേണ്ടി വരും! നമ്മുടെ ഏറ്റവും അടുത്തുള്ള നക്ഷത്രത്തിന്റെ കഥയാണിത്.

സൂര്യനുള്‍പ്പെടെ 1000 കോടിയില്പരം നക്ഷത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു താരകുടുംബമാണു നമ്മുടെ ഗ്യാലക്സിയായ ആകാശഗംഗ. ഒരു നെയ്യപ്പത്തിന്റെ ആകൃതിയില്‍ ചിതറിക്കിടക്കുന്ന ഈ നക്ഷത്രസമൂഹത്തിന്റെ വ്യാസം ഒരു ലക്ഷം പ്രകാശവര്‍ഷമണെന്നു കണക്കാക്കിയിരിക്കുന്നു. അതായത് ഇതിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കു വെളിച്ചത്തിനു പാഞ്ഞെത്താന്‍ ഒരു ലക്ഷം കൊല്ലം വേണമെന്ന്! ഇത് നമ്മുടെ ഗ്യാലക്സിയുടെ മാത്രം കാര്യം. എന്നാല്‍ ശക്തമായ ടെലസ്കോപ്പുകളുടെ ദൃശ്യസീമയില്‍ ചുരുങ്ങിയത് 1000കോടി ഗ്യാലക്സികളെങ്കിലും ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അതില്‍ നമ്മുടെ തൊട്ടയലത്തുള്ള ഗ്യാലക്സിയിലേക്ക് 10 ലക്ഷം പ്രകാശവര്‍ഷം ദൂരമുണ്ടെന്നും പറയപ്പെടുന്നു!

ഇ‍പ്പോള്‍ നാം ആകാശത്തു നോക്കി കണ്ടുകൊണ്ടിരിക്കുന്നത് ദശലക്ഷക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ്-നമ്മുടെ ഭൂമിയും സൂര്യനും നമ്മളുമൊക്കെ ജന്മം കൊള്ളുന്നതിനും എത്രയോ മുന്‍പ്- ആകാശത്തു നടന്ന സംഭവങ്ങളുടെ ‘തത്സമയദൃശ്യങ്ങള്‍ ’ ആണെന്നു ചുരുക്കം!! ഇപ്പോള്‍ അവിടെ എന്തു നടക്കുന്നു എന്നറിയാന്‍ നാം 10 ലക്ഷം വര്‍ഷം കഴിഞ്ഞു ടെലസ്കോപ്പ് എടുത്താല്‍ മതിയാകും.

അനന്ത പ്രപഞ്ചത്തിന്റെ അതിരു തേടിയുള്ള മനുഷ്യന്റെ ശാസ്ത്രീയാന്യേഷണങ്ങളാണ് ഇത്രയൊക്കെ വിവരങ്ങള്‍ നമുക്ക് നേടിത്തന്നത്. ഇതൊക്കെ എല്ലാവരും വിശ്വസിക്കണമെന്ന നിര്‍ബ്ബന്ധമൊന്നും ശാസ്ത്രത്തിനില്ല. വിശ്വസിക്കുന്നവര്‍ക്കായി പ്രത്യേക പാരിതോഷികങ്ങളോ ഭോഗശാലകളോ ഒരുക്കിവെക്കുകയും അവിശ്വസിക്കുന്നവരെ തീക്കുണ്ഡത്തിലിട്ടു ദണ്ഡിക്കുകയും ചെയ്യുമെന്നൊന്നും ശാസ്ത്രം ജല്‍പ്പിക്കുന്നുമില്ല. നമുക്കും നമ്മുടെ വരും തലമുറകള്‍ക്കും ഈ അറിവുകളെ പ്രയോജനപ്പെടുത്തി ജീവിത സൌകര്യങ്ങള്‍ മെച്ചപ്പെടുത്താമെന്നു മാത്രം.

അറിവു നേടാന്‍ ശാസ്ത്രം അവലംബിക്കുന്ന രീതി ശരിയാണെന്ന് പ്രത്യക്ഷത്തില്‍ തന്നെ ബോധ്യപ്പെടുന്നതിനാല്‍ ശാസ്ത്രത്തെ ആര്‍ക്കും അവിശ്വസിക്കേണ്ടി വരുന്നില്ല. പ്രപഞ്ചത്തെക്കുറിച്ച് ഇന്നു വരെ നേടിയ അറിവുകള്‍ മനുഷ്യനെ ഒട്ടും തന്നെ അഹങ്കാരിയാക്കുന്നില്ല. മറിച്ച് അറിയാനിരിക്കുന്ന രഹസ്യങ്ങളുടെ ബാഹുല്യം അവനെ കൂടുതല്‍ വിനയാന്യുതനാക്കുകയാണു ചെയ്യുന്നത്. മനുഷ്യബുദ്ധിയുടെ പരിമിതികളെക്കുറിച്ച് യുക്തിചിന്തകരായ ശാസ്ത്രജ്ഞര്‍ ബോധവാന്മാരുമാണ്.
അതേ സമയം ഉല്‍പ്പത്തി തൊട്ട് അന്ത്യപ്രളയം വരേക്കുള്ള എല്ലാ അറിവും തങ്ങളുടെ കിതാബുകളിലുണ്ടെന്നു മേനി നടിക്കുന്ന മതവക്താക്കളാണ് സ്വന്തം പരിമിതികളെ അംഗീകരിക്കാതെ ‘അദൃശ്യജ്ഞാന’ത്തിന്റെ പേരില്‍ അഹങ്കരിക്കുന്നത്.

പ്രപഞ്ചത്തിലെ അതി നിസ്സാരമായ ഒരു ചെറുകണിക മാത്രമാണു നമ്മുടെ ഭൂമിയെന്നു നാമിന്നു തിരിച്ചറിയുന്നു. ഭൂമിയിലെ ഒരു നിസ്സാരജീവി മാത്രമായ മനുഷ്യനു വേണ്ടിയാണ് ഈ മഹാപ്രപഞ്ചം മുഴുവനും സൃഷ്ടിച്ചിട്ടുള്ളതെന്നും മനുഷ്യര്‍ , തന്നെ സ്തുതിച്ചു കൊണ്ടും പുകഴ്ത്തിക്കൊണ്ടും ആരാധിക്കാനാണു ദൈവം ഈ പണിയെല്ലാം ചെയ്തു വെച്ചിട്ടുള്ളതെന്നുമാണു മതം നമ്മോടു പറയുന്നത്. ഇതെത്രമാത്രം ബാലിശവും യുക്തിഹീനവുമാണെന്നു പറയേണ്ടതില്ലല്ലോ.


മതഗ്രന്ഥങ്ങളിലുള്ളതെല്ലാം ദൈവത്തിന്റെ വെളിപാടുകളാണന്നും അതിനാല്‍ അതന്യൂനമാണെന്നും മതക്കാര്‍ ശാഠ്യം പിടിക്കുന്നു. തെളിവെന്ത് എന്ന ചോദ്യത്തെ അവര്‍ അസഹിഷ്ണുതയോടെയാണു നേരിടുന്നത്. തെളിവു ചോദിക്കുന്നതു തന്നെ ക്രിമിനല്‍ കുറ്റമാണെന്ന മട്ടിലാണു മതം പെരുമാറുന്നത്. “യുക്തിയുടെ പരിമിതികള്‍ ബോധ്യപ്പെട്ടിട്ടും സ്രഷ്ടാവായ ദൈവത്തെയും വെളിപാടുകളെയും എന്തുകൊണ്ടംഗീകരിക്കുന്നില്ല?” വിശ്വാസികളുടെ ചോദ്യം ന്യായം തന്നെ. വിശ്വസിച്ചുകൂടാ എന്ന ശാഠ്യമൊന്നും ഇക്കാര്യത്തില്‍ യുക്തിവാദികള്‍ക്കില്ല. പക്ഷേ, ‘വെളിപാടുകള്‍ ’ ദൈവം കൊടുത്തയച്ചതു തന്നെയാണെന്നും വിശ്വസിക്കാന്‍ കൊള്ളാവുന്നതാണെന്നും ബോധ്യപ്പെടേണ്ടതുണ്ട് എന്നതാണു പ്രശ്നം.


വെളിപാടുകളായി ലഭിച്ചു എന്നു പറയപ്പെടുന്ന ജ്ഞാനശകലങ്ങളൊന്നും തന്നെ നമുക്ക് നേരിട്ടു കിട്ടിയതല്ല. മറ്റാര്‍ക്കോ വെളിപ്പെട്ടതും അവര്‍ അവരുടെ സമകാലികരോട് പറഞ്ഞറിയിച്ചതുമാണ്. വെളിപാടുരുവിട്ടു കേട്ടുവെന്നു പറയപ്പെടുന്ന പ്രവാചകന്മാര്‍ക്കു പോലും ദൈവത്തില്‍നിന്നും നേരിട്ടല്ല അതൊന്നും കിട്ടിയിട്ടുള്ളത്. ഏകാന്തധ്യാനത്തില്‍ മുഴുകിയിരിക്കെ , മറ്റാരുമറിയാതെ , ഒരു ദൃക്‌സാക്ഷി പോലുമില്ലാതെ , അദൃശ്യരും അശരീരികളുമായ ഏതോ അല്‍ഭുത സത്വങ്ങള്‍ മുഖേന കൈമാറപ്പെട്ടു എന്നൊക്കെയാണു പറയപ്പെടുന്നത്. മനുഷ്യര്‍ അറിയേണ്ടതെന്നു ദൈവം കരുതുന്ന കാര്യങ്ങള്‍ അവരെ അറിയിക്കാനും ബോധ്യപ്പെടുത്താനും വക്രതയില്ലാത്ത ലഘുവും ലളിതവുമായ ഒരു മാര്‍ഗ്ഗവും അവലംബിക്കാതെ ഇത്രയും ദുരൂഹവും അവിശ്വസനീയവുമായ ഒരു വളഞ്ഞ വഴി ദൈവം സ്വീകരിച്ചു എന്നു പറയുന്നതില്‍ തന്നെ ഗുരുതരമായ യുക്തിഭംഗം ദൃശ്യമാണ്.


ഇനി അപ്രകാരം വെളിപ്പെട്ടു എന്നു പറയുന്ന ദിവ്യവെളിപാടുകളുടെ ഉള്ളടക്കം മുന് വിധിയില്ലാതെ സ്വതന്ത്രമായ ഒരു പരിശോധനയ്ക്കു വിധേയമാക്കിയാലോ ? കാര്യങ്ങള്‍ക്കു കുറേക്കൂടി തെളിവും വ്യക്തതയും കൈവരാതിരിക്കില്ല. പ്രപഞ്ചസ്രഷ്ടാവായ ദൈവം തന്റെ സൃഷ്ടിയായ ആകാശഭൂമികളെക്കുറിച്ച് അറിയിച്ച കാര്യങ്ങല്‍ പോലും വിവരക്കേട് മാത്രമാണെന്നു ബോധ്യപ്പെടുന്ന പക്ഷം അത്തരം വെളിപാടുകളെ ആശ്രയിക്കേണ്ട ബാധ്യത നമുക്കുണ്ടോ? സ്വന്തം സൃഷ്ടികളെകുറിച്ചു സാമാന്യമായ അറിവു പോലുമില്ലാത്ത ഒരു ‘സ്രഷ്ടാവി’ല്‍ വിശ്വസിക്കുന്നതാണോ അതോ ഈ വെളിപാടുകളൊക്കെ മനുഷ്യന്റെ പരിമിതമായ ബുദ്ധിയില്‍നിന്നും ഭാവനയില്‍നിന്നും ഉറവ പൊട്ടിയതാണെന്ന ശാസ്ത്രീയ നിഗമനത്തെ അംഗീകരിക്കുന്നതാണോ ശരിയായ യുക്തി? ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന പ്രപഞ്ച വിജ്ഞാനത്തിന്റെ ഏതാനും ഉദാഹരണങ്ങള്‍ ഇനി നമുക്കു പരിശോധിക്കാം.

പരത്തി വിരിച്ച ഭൂമിയും കുട നിവര്‍ത്തിയ ആകാശവും

പതിനാറാം നൂറ്റാണ്ടില്‍ കോപ്പര്‍നിക്കസിന്റെ സൌരയൂഥ സിദ്ധാന്തം ആവിഷ്കരിക്കപ്പെടുന്നതു വരെ ഭൂമിയെ കേന്ദ്രമാക്കിയുള്ള ഒരു പ്രപഞ്ച സങ്കല്‍പ്പമാണു നിലവിലിരുന്നത്. ഗ്രീക്കു ചിന്തകന്മാരായിരുന്ന പൈതഗോറസിന്റെയും അരിസ്റ്റോട്ടിലിന്റെയും കാലത്തു തന്നെ ഭൂമി ഒരു ഗോളമാണെന്നു കണ്ടെത്തിയിരുന്നുവെങ്കിലും അതിനു സാര്‍വ്വത്രികമായ അംഗീകാരം ലഭിച്ചിരുന്നില്ല. ഭൂമി ഒരു പരന്ന തളികയാണെന്നും അതിനു ചുറ്റും സമുദ്രമാണെന്നും പുരാതന ബാബിലോണിയക്കാര്‍ വിശ്വസിച്ചു. ഭൂമിയെയും സമുദ്രത്തെയും മൂടി വെച്ചിരിക്കുന്ന ഒരു പാത്രമാണ് ആകാശമെന്നും അതില്‍ പതിച്ചു വെച്ചിട്ടുള്ള രത്നങ്ങളാണ് നക്ഷത്രങ്ങളെന്നും അവര്‍ സങ്കല്‍പ്പിച്ചു. പ്രപഞ്ചത്തിന്റെ മൂല വസ്തു ജലമാണെന്നും ഭൂമി ജലത്തില്‍ പൊങ്ങിക്കിടക്കുന്ന ഒരു തളികയാണെന്നുമായിരുന്നു ഗ്രീക്കുകാരുടെ വിശ്വാസം. ആകാശവും ഭൂമിയും പരസ്പരം ഇണ ചേര്‍ന്നു കിടക്കുകയായിരുന്നുവെന്നും അവയെ ലിംഗം മുറിച്ച് പിന്നീട് വേര്‍പ്പെടുത്തുകയാണുണ്ടായതെന്നും മറ്റും യവനപുരാണങ്ങളില്‍ കഥയുണ്ട്! പ്രപഞ്ചത്തെക്കുറിച്ച് ഏതാണ്ട് സമാനമായ ധാരണകള്‍ തന്നെയാണ് ഖുര്‍ ആനിന്റെ കര്‍ത്താവിനും ഉണ്ടായിരുന്നത്.

 ٱلَّذِي جَعَلَ لَكُمُ ٱلأَرْضَ فِرَٰشاً وَٱلسَّمَاءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَٰتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ للَّهِ أَندَاداً وَأَنْتُمْ تَعْلَمُونَ
ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22)
He Who assigned to you, created [for you], the earth for a couch, like a carpet that is laid out, neither extremely hard, nor extremely soft so as to make it impossible to stand firm upon it; and heaven for an edifice, like a roof; and sent down from the heaven water, wherewith He brought forth, all types of, fruits for your provision; so set not up compeers to God, that is partners in worship, while you know that He is the Creator, that you create not and that only One that creates can be God.

ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا

നിങ്ങള്‍‍ക്കു കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന്‍ ഉയര്‍ത്തി...(13:2)
God is He Who raised up the heavens without visible supports ....

أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَٰوَٰتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നു കിടക്കുകയായിരുന്നു. അവയെ പിന്നീടു നാം വേര്‍പ്പെടുത്തി മാറ്റി...(21:30)
Have they not ([one may] read a-wa-lam or a-lam) realised, [have they not] come to know, those who disbelieve, that the heavens and the earth were closed together and then We parted them, We made seven heavens and seven earths — or [it is meant] that the heaven was parted and began to rain, when it did not use to do so, and that the earth was parted and began to produce plants, when it did not use to do so; and We made, of water, [the water] that falls from the heaven and that springs from the earth, every living thing?, in the way of plants and otherwise: in other words, water is the cause of such [things] having life. Will they not then believe?, by affirming My Oneness?

 
ആകാശവും ഭൂമിയും ഏഴു തട്ടുകളായി സൃഷ്ടിച്ചവനത്രേ അല്ലാഹു......(65:12)

ٱللَّهُ ٱلَّذِي خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْماً

God it is Who created seven heavens, and of earth the like thereof, that is to say, seven earths. The command, the revelation, descends between them, between the heavens and the earth: Gabriel descends with it from the seventh heaven to the seventh earth, that you may know (li-ta‘lamū is semantically connected to an omitted clause, that is to say, ‘He apprises you of this creation and this sending down [that you may know]’), that God has power over all things and that God encompasses all things in knowledge.


ഭൂമി ഗോളാകൃതിയിലാണെന്നും , ആകാശമെന്ന ഒരു വസ്തു ഭൂമിക്കു മുകളില്‍ കമഴ്ത്തി വെച്ചിട്ടില്ലെന്നും ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ്. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്താകട്ടെ വളരെ വികലമായ ധാരണകളാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രവാചകന്‍ തന്റെ വെളിപാടുകള്‍ അവതരിപ്പിച്ചതും വിശദീകരിച്ചതും അന്നത്തെ ധാരണകള്‍ക്കനുസരിച്ചാണ്. ഭൂമി പരന്നതാണെന്നു തന്നെയാണ് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്.

“അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര കട്ടിയായി....”
“അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയതുപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നു മറ്റേ തട്ടു വരെ 500വര്‍ഷത്തെ വഴിദൂരം അകലമുണ്ടാക്കുകയും ചെയ്തു.”[ ഹദീസ്-മിശ്ഖാത്]


ഖുര്‍ ആന്‍ വാക്യങ്ങള്‍ക്ക് അര്‍ത്ഥവ്യാഖ്യാനം നല്‍കുവാനുള്ള ചുമതല പ്രവാചകനു മാത്രമേയുള്ളു. അദ്ദേഹം വിവരിച്ചു തന്ന കാര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ വിശ്വാസികള്‍ സ്വീകരിച്ചു കൂടാത്തതുമാണ്. എന്നാല്‍ ആകാശഭൂമികളെപ്പറ്റിയും മറ്റും ഖുര്‍ ആന്‍ അവതരിപ്പിച്ച വെളിപാടുകള്‍ക്ക് നബി നല്‍കിയ വിശദീകരണങ്ങള്‍ സൌകര്യപൂര്‍വ്വം മാറ്റിവെച്ച് ശാസ്ത്രത്തിന്റെ വാലില്‍ തൂങ്ങി വ്യാഖ്യാനിക്കാനാണ് ഇന്ന് മതപണ്ഡിതന്മാര്‍ ശ്രമിക്കുന്നത്. ഇത് സത്യസന്ധതയില്ലാത്തതും ആത്മവഞ്ചനാപരവുമായ നിലപാടാണ്. ദൈവം നേരിട്ട് അറിയിച്ചതും ദൈവദൂതന്‍ വേണ്ടത്ര വിശദീകരിച്ചു തന്നതുമായ കാര്യങ്ങള്‍ അതേ പടി വിശ്വസിക്കുന്നതിന് മനുഷ്യനിര്‍മ്മിതമായ ശാസ്ത്രം ഒരു തടസ്സമായിക്കൂടാത്തതാണ്. ഇവിടെ വിശ്വാസം കൊണ്ട് തുപ്പാനും വയ്യ; ശാസ്ത്രബോധം കൊണ്ട് ഇറക്കാനും വയ്യ എന്ന പരുവത്തില്‍ വന്‍ പ്രതിസന്ധിയെയാണ് മതം അഭിമുഖീകരിക്കുന്നത്. വ്യാഖ്യാനാഭ്യാസങ്ങള്‍ കൊണ്ട് ഇരുട്ടും വെളിച്ചവും കൂട്ടിക്കെട്ടാനുള്ള പാഴ്ശ്രമം ഈ പ്രതിസന്ധിയുടെ ഉല്‍പ്പന്നമാണ്. ദൈനംദിന ജീവിതത്തില്‍ പ്രവാചകന്റെ ചര്യകളും വചനങ്ങളും വള്ളിപുള്ളി തെറ്റാതെ അനുകരിച്ചു വരുന്ന സാധാരന മുസ്ലിം ഭക്തര്‍ പോലും ഇത്തരം കാര്യങ്ങളില്‍ ഹദീസുകളെ മുഖവിലയ്ക്കെടുക്കാതെ, ‘സദാ മാറിക്കൊണ്ടിരിക്കുന്ന’ ശാസ്ത്രസിദ്ധാന്തങ്ങളെ വിശ്വാസത്തിലെടുക്കുന്നു എന്നത് വല്ലാത്തൊരു വിരോധാഭാസം തന്നെ!


ഖുര്‍ ആനില്‍ ഭൂമിയെ പരത്തി, വിരിച്ചു എന്നൊക്കെ പറയുന്നതിന് , സൌകര്യപ്പെടുത്തി, മനുഷ്യവാസയോഗ്യമാക്കി എന്നൊക്കെയാണത്രെ ഇന്നത്തെ അര്‍ത്ഥം! ഏഴു ഭൂമി, ഏഴാകാശം എന്നൊക്കെ പറഞ്ഞതിന് കാക്കത്തൊള്ളായിരം ഗോളങ്ങള്‍ , അനന്ത താരാഗണങ്ങള്‍ എന്നൊക്കെയാണത്രെ വിവക്ഷ. ഒട്ടകത്തിന്റെ വഴിദൂരം എന്നത് പ്രകാശവര്‍ഷമാണെന്നും നാളെ വ്യാഖ്യാനിച്ചുകൂടെന്നില്ല. എന്നാല്‍ പോലും അല്ലാഹുവിന്റെ പ്രപഞ്ചം നമ്മുടെ ഗ്യാലക്സിയോളം വരില്ല.

ഏഴാകാശത്തും നേരിട്ടു കയറിപ്പോയി സാക്ഷാല്‍ അല്ലാഹുവിനെ നേരില്‍ കണ്ട അന്ത്യപ്രവാചകനെ തള്ളിപ്പറയുന്നതില്‍ ഈ ആധുനിക വ്യാഖ്യാതാക്കള്‍ക്കു ഒട്ടും മനസ്സാക്ഷിക്കുത്തില്ല. എല്ലാ കള്ളത്തരങ്ങളും അല്ലാഹുവിനെ രക്ഷിക്കാനാണല്ലോ എന്ന ആശ്വാസമാണവര്‍ക്ക്!
ഖുര്‍ ആനിലെ ഭൂമിയെ തന്നെ ‘ഉരുട്ടി’യെടുക്കാനുള്ള പരിശ്രമവും സമീപകാലത്തു സജീവമായിട്ടുണ്ട്. ശ്രമകരമായ ഒരു ഗവേഷണത്തിലൂടെ ഖുര്‍ ആനിലും ഭൂമിയുടെ ഗോളാകൃതിക്ക് സൂചന കണ്ടെത്തിയതായി ഈ ആധുനിക ദൈവ ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നുണ്ട്. ഗോള ‍സൂചനയൊളിപ്പിച്ച ഖുര്‍ ആന്‍ സൂക്തങ്ങളിലൊന്നിതാണ്:-

خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ بِٱلْحَقِّ يُكَوِّرُ ٱللَّيْـلَ عَلَى ٱلنَّهَـارِ وَيُكَوِّرُ ٱلنَّـهَارَ عَلَى ٱللَّيْلِ ...
രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)

He created the heavens and the earth with the truth (bi’l-haqqi is semantically connected to khalaqa, ‘He created’). He turns the night into day, so that it grows, and turns the day into night, so that it grows, and He has disposed the sun and the moon, each running, in its course, for an appointed term, until the Day of Resurrection. Verily it is He Who is the Mighty, Whose way [always] prevails, Requiter of His enemies, the [ever] Forgiving, of His friends.

ഇവിടെ ‘കവ്വറ’[ചുറ്റിപ്പൊതിയുക](turns എന്നാണു ജലാലൈന്‍ പരിഭാഷ!) എന്ന പദത്തിന് ഭാഷോല്‍പ്പത്തി ശാസ്ത്രമനുസരിച്ച് ‘കുറത്’[പന്ത്] എന്ന പദവുമായി ബന്ധമുണ്ടെന്നും ആയതിനാല്‍ അതു പന്തു പോലുള്ള സാധനങ്ങളെ മാത്രം പൊതിയാനാണുപയോഗിക്കുന്നതെന്നുമൊക്കെയാണു കണ്ടു പിടുത്തം. രാത്രി പകലിന്മേല്‍ പൊതിയുന്നതോടെ പകല്‍ ഉരുണ്ടു കിട്ടിയല്ലോ! പകല്‍ രാത്രിയെ പൊതിയുന്നതിനാല്‍ രാത്രിയും ഉരുണ്ടതു തന്നെ. ഇനി ഭൂമിയെ ഉരുട്ടാനെന്താണു പ്രയാസം? രാത്രിയും പകലും ഉരുണ്ടതാണെങ്കില്‍ ഭൂമിയും തഥൈവ!! 1400കൊല്ലം മുമ്പ് അല്ലാഹു വിശാലമായി പരത്തി വിരിച്ചു വെച്ച ഭൂമിയെ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഒരു വിധം തട്ടിയുരുട്ടി ഗോളമാക്കി മാറ്റാന്‍ നമ്മുടെ ഖുര്‍ ആന്‍ ശാസ്ത്ര ഗവേഷകര്‍ക്കു സാധ്യമായത് ഇപ്രകാരമാണ്!!!

രാത്രി പകലിന്മേല്‍ പൊതിയുമ്പോഴേക്കും ഭൂമി ഗോളമായി മാറുന്നതെങ്ങനെയെന്നൊന്നും ആരും ചോദിക്കരുത്. പരത്തിയെന്നും വിരിച്ചുവെന്നുമൊക്കെ പച്ചയായി പറഞ്ഞ ശേഷം, ഉരുട്ടിയ കാര്യം വരികള്‍ക്കിടയില്‍ ആര്‍ക്കും തിരിയാത്തവിധത്തില്‍ ഗോപ്യമാക്കി വെച്ചതിന്റെ ഉദ്ദേശ്യനെന്ത് എന്നും ചോദിക്കേണ്ടതില്ല. ഭൂമിയുടെ ആകൃതി ശാസ്ത്രീയ മാര്‍ഗ്ഗത്തില്‍ കണ്ടെത്തി സ്ഥിരീകരിച്ച് കഴിഞ്ഞ് നാലഞ്ചു നൂറ്റാണ്ടുകള്‍ പിന്നിട്ട ശേഷം മാത്രം ഇക്കാര്യം ഗവേഷണം നടത്തി കണ്ടെത്തിയതിന്റെ യുക്തിയും ഊഹിച്ചെടുത്താല്‍ മതി. ഖുര്‍ ആനില്‍ മുങ്ങിത്തപ്പി വിജ്ഞാനസാഗരങ്ങളെ കീഴടക്കിയ അനേകായിരം മഹാപണ്ഡിതന്മാരുടെ കണ്ണി മുറിയാത്ത തലമുറകള്‍ ഇതിനകം കടന്നു പോയിട്ടുണ്ട്. അവരാരും ഈ അല്‍ഭുത രഹസ്യം എന്തു കൊണ്ട് കണ്ടെത്തിയില്ല എന്ന ചോദ്യവും അപ്രസക്തമാണ്.


രാപ്പകലുകളുടെ ക്രമാവര്‍ത്തനം ഖുര്‍ ആനില്‍ പല വിധത്തില്‍ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. ചില ഉദാഹരണങ്ങള്‍ കാണുക:-

وَآيَةٌ لَّهُمُ ٱلَّيلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ . .1 .
രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)



ഇവിടെ വാള്‍ ഉറയില്‍നിന്നും ഊരിയെടുക്കുന്നപോലെയാണ് പകലിനെ രാത്രിയില്‍നിന്നും ഊരിയെടുക്കുന്നത് എന്നതിനാല്‍ ഭൂമി വാള്‍ പോലെയാണെന്നു പറയാനാകുമോ?


إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِي ٱلَّيلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ
2. ഇവിടെ “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) എന്നാണുള്ളത്. അടപ്പു കൊണ്ട് മൂടുക എന്നര്‍ഥന്മുള്ള ‘യു അശി’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്.


أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلْلَّيْلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِيۤ إِلَىٰ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ3.
അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)


സൂചിയും നൂലും കോര്‍ത്തു വലിക്കുമ്പോലെയാണു രാത്രിയും പകലും പരസ്പരം കോര്‍ത്തു വലിക്കുന്നത് എന്നതിനാല്‍ ഭൂമി ഒരു നൂലു പോലെ നീണ്ടതാണെന്നാരെങ്കിലും വ്യാഖ്യാനിച്ചു കളയുമോ?
 

يُقَلِّبُ ٱللَّهُ ٱللَّيْلَ وَٱلنَّهَارَ إِنَّ فِي ذٰلِكَ لَعِبْرَةً لأُوْلِي ٱلأَبْصَارِ
4. രാവും പകലും മറിച്ചിടുന്നു. (24:44)

ചപ്പാത്തി മറിച്ചിടും പോലെയാണിവിടെ മറിച്ചിടുന്നത്. ഭൂമി പരന്നതു തന്നെ!


അല്ലാഹുവിന്റെ ഭൂമിയുടെ ആകൃതി മനസ്സിലാക്കാന്‍ സഹായകമായ രണ്ട് ഹദീസുകള്‍ കൂടി ഉദ്ധരിക്കാം
“അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളി:“പുനരത്ഥാനദിവസം ഭൂമി അല്ലാഹുവിന്റെ കയ്യിലാണിരിക്കുക. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ ചപ്പാത്തി തിരിച്ചും മറിച്ചും ഇടുന്നതുപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ള ഒരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ ഒരു ചപ്പാത്തി പോലെ തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബിയോടു പറഞ്ഞു: അബുല്‍ കാസിം! അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. പുനരുത്ഥാനദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാര വിഭവം എന്തായിരിക്കുമെന്നു ഞാന്‍ അങ്ങയെ അറിയിക്കട്ടെയോ? തിരുമേനി അരുളി: ‘അതെ’ ജൂതന്‍ പറഞ്ഞു: അന്നു ഭൂമി ഒരു ചപ്പാത്തി പോലെയായിരിക്കും. തിരുമേനി അരുളിയതുപോലെത്തന്നെ. അപ്പോള്‍ തിരുമേനിയുടെ അണപ്പല്ലുകള്‍ കാണുമാറ് അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: ചപ്പാത്തിക്കുള്ള കറി എന്തായിരിക്കുമെന്നു ഞാന്‍ പറയട്ടെയോ? അതു ബാലാമും നൂനുമായിരിക്കും. അനുചരന്മാര്‍ ചോദിച്ചു. എന്താണത്? അവിടുന്നരുളി: ‘കാളയും മീനും’. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം 70000 പേര്‍ക്കു തിന്നാനുണ്ടാകും.”

“സഹ് ല്‍ പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “പുനരുത്ഥാനദിവസം വെളുത്തു മിനുസമുള്ളതും പത്തിരി പോലുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും.”[ബുഖാരി]



പ്രകൃതിവര്‍ണ്ണനക്കായി അറബിക്കവികള്‍ അക്കാലത്തുപയോഗിച്ചിരുന്ന ചില ഉപമാലങ്കാരങ്ങള്‍ ഖുര്‍ ആനിലും കാണാം. ശാസ്ത്രം പഠിപ്പിക്കലോ പ്രപഞ്ചരഹസ്യങ്ങള്‍ വെളിപ്പെടുത്തലോ ആയിരുന്നില്ല ഖുര്‍ ആനിന്റെ അവതരണലക്ഷ്യം എന്നു സമര്‍ത്ഥിച്ചുകൊണ്ട് ശാസ്ത്രവിരുദ്ധമായ വെളിപാടുകള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നവര്‍ തന്നെയാണ് ഇത്തരം ഭാഷാപ്രയോഗങ്ങളില്‍ ശാസ്ത്രസൂചനകള്‍ ഒളിഞ്ഞിരിപ്പുണ്ടെന്നും വാദിക്കുന്നത്! ഭൂമിയുടെ ഗോളാകൃതി, ഭ്രമണം, സൌരപ്രദക്ഷിണം തുടങ്ങിയ പ്രകൃതി രഹസ്യങ്ങളെല്ലാം ‘അല്ലാഹു’വിനറിയാമായിരുന്നെങ്കില്‍ അക്കാര്യങ്ങള്‍ നേരെ ചൊവ്വേ ഖുര്‍ ആനില്‍ പ്രതിപാദിക്കുമായിരുന്നു. ദുരൂഹമായ സൂചനകള്‍ ഒളിപ്പിച്ചു വെച്ച് ഒരു നാടകം കളിക്കുന്നതുകൊണ്ട് ദൈവത്തിനോ മനുഷ്യര്‍ക്കോ പ്രയോജനമൊന്നുമില്ലല്ലോ. മറിച്ച് പ്രപഞ്ച്ച രഹസ്യങ്ങളെക്കുറിച്ച് മനുഷ്യര്‍ക്കുപകാരപ്പെടുന്ന കാര്യങ്ങള്‍ ശരിയായ രീതിയില്‍ അറിയിച്ചു തന്നിരുന്നുവെങ്കില്‍ അന്നത്തെ ആളുകള്‍ക്കും പിന്നീട് ഇതെല്ലാം കണ്ടു പിടിക്കുന്നതിനായി പീഢനങ്ങള്‍ ഏറ്റു വാങ്ങേണ്ടി വന്ന ശാസ്ത്രകാരന്മാര്‍ക്കും , ഖുര്‍ ആനിന്റെ ‘ദൈവീകത’ സ്ഥാപിച്ചെടുക്കാന്‍ പെടാപ്പാടു പെടുന്ന ഗവേഷണക്കാര്‍ക്കും ശാസ്ത്രവിരുദ്ധതയുടെ പേരില്‍ വിശ്വാസത്തെ തള്ളിപ്പറയുന്ന യുക്തിവാദികള്‍ക്കും , എന്നു വേണ്ടാ ; പ്രവാചകരെ അയച്ചും ദൃഷ്ടാന്തങ്ങള്‍ വിവരിച്ചും മറ്റും സൃഷ്ടികളെ നേര്‍മ്മാര്‍ഗ്ഗത്തിലേക്കു നയിക്കാന്‍ ബുദ്ധിമുട്ടുന്ന ദൈവത്തിനു തന്നേയും എത്രയോ പ്രയോജനകരമായേനേ അത്! പ്രകൃതി രഹസ്യങ്ങളൊന്നും മനുഷ്യര്‍ക്കറിയിച്ചു കൊടുക്കാന്‍ ദൈവം ഒട്ടും തന്നെ ഉദ്ദേശിച്ചിരുന്നില്ല എങ്കില്‍ , ഭൂമിക്കും ആകാശത്തിനും ഏഴു തട്ടുകളുണ്ട് എന്നതുപോലുള്ള അബദ്ധപ്രസ്താവനകള്‍ ഒഴിവാക്കാനുള്ള ഔചിത്യമെങ്കിലും കാണിക്കേണ്ടതായിരുന്നു.

ഭൂമിക്ക് ഏഴു തട്ടുകളുണ്ട് എന്ന പ്രസ്താവനയോട് ഖുര്‍ ആന്‍ ഗവേഷണത്തില്‍ ഏര്‍പ്പെട്ടവരാരും കാര്യമായി പ്രതികരിച്ചു കാണുന്നില്ല. ഉചിതമായ ഒരു വ്യാഖ്യാനം മെനയാന്‍ പോലും അവര്‍ക്കിതു വരെ സാധ്യമായില്ല എന്നു വേണം കരുതാന്‍ .

ആകാശത്തിന് ഏഴടുക്കുകള്‍ ഒപ്പിക്കാന്‍ പലതരം കസര്‍ത്തുകളും നടത്തിയതായി കാണുന്നു. ഉപരിലോകത്തെ മൊത്തം പ്രപഞ്ചത്തെയാണ് ആകാശം കൊണ്ടുദ്ദേശിക്കുന്നത് എന്നും, ഏഴ് എന്ന സംഖ്യ അനന്തതയെ സൂചിപ്പിക്കക മാത്രമാണെന്നും , അതൊരു അലങ്കാരപ്രയോഗമാണെന്നുമൊക്കെയാണു ഭാഷ്യം. ഇന്നല്ലെങ്കില്‍ നാളെ ആകാശത്തിനു തന്നെ ഏഴു തട്ടുകള്‍ കണ്ടു പിടിക്കപ്പെടാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയിലാണു വേറെ ചിലര്‍ . അന്തരീക്ഷവായുവിനെ പഠനസൌകര്യാര്‍ത്ഥം വിവിധ പാളികളായി കണക്കാക്കിയപ്പോള്‍ അതാണ് ഏഴാകാശങ്ങള്‍ എന്ന വ്യാഖ്യാനവുമായി ചിലര്‍ രംഗത്തു വന്നു. ഏഴാകാശങ്ങളെ അടുക്കി വെച്ച ശേഷം ഭൂമിയോടടുത്ത ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചു എന്നാണു ഖുര്‍ ആന്‍ പ്രസ്താവിക്കുന്നത്.وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ (67:5)

ഭൌമാന്തരീക്ഷം എന്ന് ആകാശത്തിന് അര്‍ത്ഥം കണ്ടെത്തി ഏഴു പാളികള്‍ തരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ ഈ വാക്യം ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊരബദ്ധം അവതരിപ്പിക്കുമായിരുന്നില്ല. കാരണം ഈ വ്യാഖ്യാനപ്രകാരം സമുദ്രനിരപ്പില്‍ നിന്നും 12 കിലോമീറ്റര്‍ ഉയരത്തിലുള്ള വായുവിന്റെ ആദ്യ പാളിയെ (troposphere) ഒന്നാം ആകാശമായി കണക്കാക്കേണ്ടി വരും. അതോടെ കോടാനു കോടി നക്ഷത്രങ്ങള്‍ അന്തരീക്ഷവായുവിന്റെ ഒന്നാം തട്ടിലാണെന്ന മറ്റൊരു മഹാ മണ്ടത്തരം കൂടി അല്ലാഹുവിന്റെ തലയില്‍ വീഴും!


ആധുനിക വ്യാഖ്യാതാക്കള്‍ എന്തൊക്കെ പറഞ്ഞാലും ശരി ആകാശം ഉറപ്പുള്ള ഒരു ഖരവസ്തുവാണെന്നു തന്നെയാണ് ഖുര്‍ ആന്‍ ഉറപ്പിച്ചു പറയുന്നത്. ലോകാവസാന നാളില്‍ ആകാശം പൊട്ടിപ്പിളരുമെന്നും അന്നതു ലോലമായിരിക്കുമെന്നും (69:16)وَٱنشَقَّتِ ٱلسَّمَآءُ فَهِيَ يَوْمَئِذٍ وَاهِيَةٌ ആകാശം ഉരിച്ചു മാറ്റപ്പെടുമെന്നും (81:11) കടലാസു ചുരുട്ടുന്നതു പോലെ അല്ലാഹു അതിനെ ചുരുട്റ്റിപ്പിടിക്കുമെന്നും(21:104)يَوْمَ نَطْوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلْكُتُبِ كَمَا بَدَأْنَآ أَوَّلَ خَلْقٍ نُّعِيدُهُ وَعْداً عَلَيْنَآ إِنَّا كُنَّا فَاعِلِينَ ആകാശത്തിനു വിടവുകളൊന്നും കാണാന്‍ സാധ്യമല്ല (50:6)
أَفَلَمْ يَنظُرُوۤاْ إِلَى ٱلسَّمَآءِ فَوْقَهُمْ كَيْفَ بَنَيْنَاهَا وَزَيَّنَّاهَا وَمَا لَهَا مِن فُرُوجٍ എന്നും ,അതു ഭൂമിയിലേക്കു തകര്‍ന്നു വീഴാതിരിക്കാന്‍ അല്ലാഹു പിടിച്ചു വെച്ചിരിക്കുകയാണ് (22:65)
أَلَمْ تَرَ أَنَّ ٱللَّهَ سَخَّرَ لَكُم مَّا فِي ٱلأَرْضِ وَٱلْفُلْكَ تَجْرِي فِي ٱلْبَحْرِ بِأَمْرِهِ وَيُمْسِكُ ٱلسَّمَآءَ أَن تَقَعَ عَلَى ٱلأَرْضِ إِلاَّ بِإِذْنِهِ إِنَّ ٱللَّهَ بِٱلنَّاسِ لَرَءُوفٌ رَّحِيمٌ എന്നും മറ്റുമാണ് ഖുര്‍ ആനില്‍ വിവരിച്ചിട്ടുള്ളത്. ആകാശം തകര്‍ന്നു വീഴുമ്പോള്‍ , സിംഹാസനം താഴെ വീണ് അല്ലാഹുവിനു പരിക്കേല്‍ക്കാതിരിക്കാനിടയുള്ളതിനാലാകാം ലോകാവസാനദിവസം അവന്റെ സിംഹാസനം താങ്ങിപ്പിടിക്കാന്‍ എട്ടു മലക്കുകളെ പ്രത്യേകം നിയോഗിച്ചിട്ടുമുണ്ട്.(69:17)وَٱلْمَلَكُ عَلَىٰ أَرْجَآئِهَآ وَيَحْمِلُ عَرْشَ رَبِّكَ فَوْقَهُمْ يَوْمَئِذٍ ثَمَانِيَةٌ .[പേര്‍ഷ്യയിലെ രാജ സിംഹാസനങ്ങള്‍ക്ക് എട്ടു ഭുജങ്ങളാണുണ്ടായിരുന്നത്]


സിംഹാസനം വിട്ട് അല്ലാഹു താഴേക്കിറങ്ങുന്ന സന്ദര്‍ഭങ്ങളും ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്.

“അബൂഹുറൈറ പറയുന്നു: തിരുമേനി അരുളി: നന്മകളുടെ നാഥനും ഉന്നതനുമായ റബ്ബ് രാത്രിയുടെ മൂന്നിലൊന്ന് ശേഷിക്കുന്ന സമയമായാല്‍ ഒന്നാം ആകാശത്തേക്കിറങ്ങി വരും . എന്നിട്ടു വിളിച്ചു പറയും: “വല്ലവനും എന്നെ വിളിച്ചു പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ ഉത്തരം നല്‍കും. വല്ലവനും എന്നോടു ചോദിക്കുന്ന പക്ഷം ഞാനവനു കൊടുക്കും. വല്ലവനും എന്നോടു പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുന്ന പക്ഷം അവനു ഞാന്‍ പൊറുത്തു കൊടുക്കും.”( ബുഖാരി: 583)

അല്ലാഹുവിന്റെ ഭൂമി പരന്നതല്ലായിരുന്നെങ്കില്‍ രാത്രിയുടെ മൂന്നാം യാമം കഴിഞ്ഞ് സിംഹാസനത്തിലേയ്ക്കു തിരിച്ചു പോകാന്‍ കഴിയാതെ അല്ലാഹു ‘കറങ്ങി’യേനെ! രാവിന്റെ മൂന്നാം യാമം ഉരുണ്ട ഭൂമിക്കു ചുറ്റും കറങ്ങുമ്പോള്‍ അല്ലാഹുവിനു രാവിനൊപ്പം ഒന്നാം ആകാശത്തു തന്നെ കറങ്ങി നടക്കേണ്ടി വരുമായിരുന്നു എന്നര്‍ത്ഥം.

സൂര്യനും ചന്ദ്രനും.

أَلَمْ تَرَوْاْ كَيْفَ خَلَقَ ٱللَّهُ سَبْعَ سَمَٰوَٰتٍ طِبَاقاً
وَجَعَلَ ٱلْقَمَرَ فِيهِنَّ نُوراً وَجَعَلَ ٱلشَّمْسَ سِرَاجاً


“ഏഴാകാശങ്ങളെ ഒന്നിനു മേല്‍ ഒന്നായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ചന്ദ്രനെ അതില്‍ ഒരു വെളിച്ചമായും സൂര്യനെ ഒരു വിളക്കായും വെച്ചിരിക്കുന്നു.”(71:15,16)

وَٱلشَّمْسُ تَجْرِي لِمُسْتَقَرٍّ لَّهَـا ذَلِكَ تَقْدِيرُ ٱلْعَزِيزِ ٱلْعَلِيمِ
وَٱلْقَمَرَ قَدَّرْنَاهُ مَنَازِلَ حَتَّىٰ عَادَ كَٱلعُرجُونِ ٱلْقَدِيمِ
لاَ ٱلشَّمْسُ يَنبَغِي لَهَآ أَن تدْرِكَ ٱلقَمَرَ وَلاَ ٱلَّيلُ سَابِقُ ٱلنَّهَارِ وَكُلٌّ فِي فَلَكٍ يَسْبَحُونَ

“സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു. ചന്ദ്രനും അതിന്റെ ഘട്ടങ്ങള്‍ നാം നിര്‍ണ്ണയിച്ചു. ഉണങ്ങിയ ഈന്തക്കുലത്തണ്ടു പോലെ അതു മടങ്ങിവരും വരെ. സൂര്യനു ചന്ദ്രനെ എത്തിപ്പിടിക്കാവുന്നതല്ല. രാത്രി പകലിനെ കവച്ചു കടക്കുന്നതുമല്ല.”(36:38-40)


وَٱلشَّمْسِ وَضُحَاهَا
وَٱلْقَمَرِ إِذَا تَلاَهَا

“സൂര്യനേയും അതിന്റെ പ്രകാശത്തെയും കൊണ്ട് സത്യം. ചന്ദ്രന്‍ അതിനെ പിന്തുടരുമ്പോള്‍ ചന്ദ്രനെക്കൊണ്ടു സത്യം.”(91:1,2)



ഏഴാം നൂറ്റാണ്ടിലെ ഒരു സാധാരണ മനുഷ്യനു മേലോട്ടു നോക്കിയാല്‍ കാണാവുന്ന കാര്യങ്ങളല്ലാതെ ശാത്രീയമായ എന്തെങ്കിലും വസ്തുതകള്‍ ഈ ഖുര്‍ ആന്‍ വാക്യങ്ങള്‍ വെളിപ്പെടുത്തുന്നുണ്ടോ? സൂര്യന്‍ പകല്‍ സഞ്ചരിക്കുകയും രാത്രി വിശ്രമിക്കുകയും ചെയ്യുന്നു; ചന്ദ്രന്‍ ഒരു വെളിച്ചമാണ്; ചിലപ്പോള്‍ അതു വൃത്താകാരത്തിലും മറ്റു ചിലപ്പോള്‍ ഈന്തക്കുലയുടെ ഉണക്കത്തണ്ടു പോലെ ചുങ്ങി വളഞ്ഞും രൂപം മാറുന്നു; സൂര്യനും ചന്ദ്രനും പരസ്പരം കൂട്ടി മുട്ടാതെയും ഓവര്‍ടേയ്ക്കു ചെയ്യാതെയും ഒരേ വഴിയിലൂടെ സഞ്ചരിക്കുന്നു എന്നൊക്കെ സര്‍വ്വജ്ഞനായ ഒരു ദൈവമാണു പറയുന്നതെന്ന് ഇക്കാലത്ത് ആരെങ്കിലും വിശ്വസിക്കുമോ?
ഇവിടെയും നൂതനവ്യാഖ്യാനം കൊണ്ടു ഉരുണ്ടു മറിയുകയല്ലാതെ മതവക്താക്കള്‍ക്ക് വേറെ വഴിയില്ല. സൂര്യന്‍ സ്വയം കറങ്ങുന്നതായും നക്ഷത്ര സമൂഹങ്ങള്‍ പരസ്പരം അകലുന്നതായുമൊക്കെ ശാസ്ത്രം കണ്ടെത്തിയിട്ടുണ്ടെന്നും അതിനാല്‍ ഖുര്‍ ആന്‍ സൂര്യന്‍ സഞ്ചരിക്കുന്നു എന്നു പറഞ്ഞതില്‍ തെറ്റില്ല എന്നുമാണ് പുതിയ വിശദീകരണം. അതേ സമയം സൂര്യന്റെ സഞ്ചാരം ഏതു തരത്തിലുള്ളതാണെന്ന് അല്ലാഹുവുമായി നേരിട്ടു ‘ഓണ്‍ ലൈന്‍ ’ബന്ധമുണ്ടായിരുന്ന പ്രവാചകന്‍ വ്യക്തമായിത്തന്നെ വിശദീകരിച്ചിട്ടുള്ള കാര്യം ഇക്കൂട്ടര്‍ മറച്ചു വെക്കുന്നു. :-

“ഒരിക്കല്‍ സൂര്യന്‍ അസ്തമിച്ചപ്പോള്‍ നബി അബൂ ദര്‍റിനോടു ചോദിച്ചു. “സൂര്യനിപ്പോള്‍ എങ്ങോട്ടാണു പോയതെന്നു നിങ്ങള്‍ക്കറിയാമോ?”. “അല്ലാഹുവിനും അവന്റെ ദൂതനും മാത്രമേ അതേക്കുറിച്ച് അറിവുള്ളു” എന്ന് അബൂദര്‍ മറുപടി പറഞ്ഞു. തുടര്‍ന്നു നബി അരുളി: “ദൈവ സിംഹാസനത്തിന്റെ താഴ്ഭാഗത്തു ചെന്ന് സുജൂദ് ചെയ്യാന്‍ പോയിരിക്കുകയാണത്. സുജൂദ് ചെയ്തു കഴിഞ്ഞാല്‍ രണ്ടാമതും ഉദയം ചെയ്യാന്‍ അത് അല്ലാഹുവിനോട് അനുവാദം ചോദിക്കും. അപ്പോള്‍ അതിന് അനുവാദം ലഭിക്കും. അടുത്തു തന്നെ വീണ്ടും സുജൂദ് ചെയ്യാന്‍ അവസരം വരും. അപ്പോള്‍ ആ സുജൂദ് സ്വീകരിക്കപ്പെടുകയില്ല. പിന്നെയും ഉദിക്കാന്‍ അല്ലാഹുവിനോടു സമ്മതം ചോദിക്കും. അപ്പോള്‍ അതിനു സമ്മതം ലഭിക്കുകയില്ല. നീ വന്നയിടത്തേയ്ക്കുതന്നെ മടങ്ങിക്കൊള്ളുക എന്ന് അതിനു കല്‍പ്പന ലഭിക്കും. അനന്തരം സാധാരണ അസ്തമിക്കാറുള്ള സ്ഥലത്തുനിന്ന് അത് ഉദയം ചെയ്യും...സൂര്യന്‍ അതിന്റെ വിശ്രമത്താവളത്തിലേയ്ക്കു സഞ്ചരിക്കുന്നു എന്ന ഖുര്‍ ആന്‍ വാക്യത്തിന്റെ പരുള്‍ അതാണ്.”(ബുഖാരി-1314. സി എന്‍ )

ഉദയം മുതല്‍ അസ്തമയം വരെയുള്ള സാധാരണ കാണുന്ന സഞ്ചാരത്തെ ഉദ്ദേശിച്ചു തന്നെയാണു ഖുര്‍ ആന്‍ പറയുന്നതെന്നു നബി ഇവിടെ വ്യക്തമാക്കിയിട്ടുണ്ട്. രാത്രി സമയത്ത് സൂര്യന്‍ അല്ലാഹുവിന്റെ ഇരിപ്പിടത്തിനു കീഴെ വിശ്രമിക്കുകയാണു ചെയ്യുന്നത്.!
സൂര്യന്‍ ഒരു ചെളിവെള്ളത്തടാകത്തിലാണ് അസ്തമിക്കുന്നതെന്ന് ദുല്‍ഖര്‍ നൈന്‍ ന്റെ ചരിത്രം വിവരിക്കവെ ഖുര്‍ ആന്‍ മറ്റൊരിടത്തും പറയുന്നു:

فَأَتْبَعَ سَبَباً
حَتَّىٰ إِذَا بَلَغَ مَغْرِبَ ٱلشَّمْسِ وَجَدَهَا تَغْرُبُ فِي عَيْنٍ حَمِئَةٍ وَوَجَدَ عِندَهَا قَوْماً قُلْنَا يٰذَا ٱلْقَرْنَيْنِ إِمَّآ أَن تُعَذِّبَ وَإِمَّآ أَن تَتَّخِذَ فِيهِمْ حُسْناً * قَالَ أَمَّا مَن ظَلَمَ فَسَوْفَ نُعَذِّبُهُ ثُمَّ يُرَدُّ إِلَىٰ رَبِّهِ فَيُعَذِّبُهُ عَذَاباً نُّكْراً
“അങ്ങനെ അദ്ദേഹം ഒരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ അസ്തമിക്കുന്ന സ്ഥാനത്തെത്തിയപ്പോള്‍ കറുത്ത ഒരു ചെളിത്തടാകത്തില്‍ അത് അസ്തമിക്കുന്നത് അദ്ദേഹം കണ്ടു. അതിനടുത്ത് ഒരു ജനതയേയും കണ്ടു....”(18:85,86)

ثُمَّ أَتْبَعَ سَبَباً * حَتَّىٰ إِذَا بَلَغَ مَطْلِعَ ٱلشَّمْسِ وَجَدَهَا تَطْلُعُ عَلَىٰ قَوْمٍ لَّمْ نَجْعَل لَّهُمْ مِّن دُونِهَا سِتْراً
“പിന്നീടദ്ദേഹം മറ്റൊരു വഴിയേ സഞ്ചരിച്ചു. ഒടുവില്‍ സൂര്യന്‍ ഉദിക്കുന്ന സ്ഥലത്തെത്തിയപ്പോള്‍ മറ്റൊരു ജനതയുടെ മേല്‍ അതു ഉദിക്കുന്നതായി അദ്ദേഹം കണ്ടു. അവര്‍ക്കും സൂര്യനും ഇടയില്‍ നാം ഒരു മറ വെച്ചിരുന്നില്ല. (18:89,90)



സൌരയൂഥ സിദ്ധാന്തം തീര്‍ത്തും ഖുര്‍ ആന്‍ വിരുദ്ധമാണെന്നു വ്യക്തം! എന്നിട്ടും വിശ്വാസികള്‍ ഖുര്‍ ആനും ഹദീസും മുഖവിലക്കെടുക്കാതെ ശാസ്ത്രം പറയുന്നതിന്റെ പിന്നാലെ വ്യാഖ്യാനക്കസര്‍ത്തുമായി പരക്കം പായുന്നു. ! ഖുര്‍ ആന്‍ തെറ്റാണെന്നു പറയാന്‍ മാത്രം നിങ്ങളുടെ കയ്യില്‍ എന്തറിവാണുള്ളതെന്നവര്‍ നമ്മളോടു ചോദിക്കുകയും ചെയ്യുന്നു.
ആകാശഗോളങ്ങളുടെ സഞ്ചാരം എന്നത് തികച്ചും ആപേക്ഷികമായ ഒരു സംഗതിയാണ്. ഭൂമിയില്‍നിന്നു സൂര്യന്‍ സഞ്ചരിക്കുന്നു എന്ന് നാം പറയുമ്പോള്‍ ഭൂമിയെ അപേക്ഷിച്ചുള്ള സൂര്യന്റെ സ്ഥാനമാറ്റത്തെയാണര്‍ത്ഥമാക്കുന്നത്. ആ അര്‍ത്ഥത്തില്‍ സൂര്യന്‍ സഞ്ചരിക്കുന്നില്ല . ഭൂമിയാണു സ്വയം കറങ്ങുകയും സൂര്യനെ വലം വെക്കുകയും ചെയ്യുന്നത്. ഉദയവും അസ്തമയവുമൊക്കെ നമ്മുടെ വെറും ‘കാഴ്ച്ച’ മാത്രമാണ്. അതൊന്നും പക്ഷേ, ആറാം നൂറ്റാണ്ടിലെ മനുഷ്യര്‍ക്കോ അവരുടെ ‘ദൈവ’ങ്ങള്‍ക്കോ അറിയുമായിരുന്നില്ല.

ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണ്. അതിനു സ്വയം പ്രകാശമില്ല. പാറയാണതിന്റെ ഉപരിതലം. ഒരു സാധാരണ ടെലസ്കോപ്പില്‍ക്കൂടെ നോക്കിയാല്‍ ഇന്നതാര്‍ക്കും ബോധ്യപ്പെടും. മനുഷ്യന്‍ പതിറ്റാണ്ടുകള്‍ക്കു മുന്‍പേ അവിടെ ഇറങ്ങി പാറക്കല്ലുകള്‍ കൊണ്ടുവന്നു. ഇതിന്റെയൊക്കെ വീഡിയോ ദൃശ്യങ്ങള്‍ സുലഭമാണ്. ഖുര്‍ ആനില്‍ തെറ്റുണ്ടെന്നു പറയാന്‍ നിങ്ങളുടെ കയ്യില്‍ തെളിവെന്ത്? എന്നു ചോദിക്കുന്ന സുഹൃത്തുക്കള്‍ക്കു വേണ്ടിയാണിതൊക്കെ വിശദീകരിക്കുന്നത്. ചന്ദ്രന്‍ ഒരു വെളിച്ചമാണ് എന്ന ഖുര്‍ ആന്‍ വെളിപാട് അക്കാലത്തെ മനുഷ്യന്റെ കാഴ്ച്ചയോ ആകാശത്തിരുന്ന് എല്ലാം കാണുന്ന ഒരു ദൈവത്തിന്റെ വിശദീകരണമോ? സാമാന്യബുദ്ധിക്കു വിടുന്നു ഈ ചോദ്യം.


നക്ഷത്രങ്ങളും പിശാചുക്കളും.


وَلَقَدْ زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِمَصَٰبِيحَ وَجَعَلْنَٰهَا رُجُوماً لِّلشَّيَٰطِينِ وَأَعْتَدْنَا لَهُمْ عَذَابَ ٱلسَّعِيرِ

“ഏഴാകാശങ്ങളില്‍ ഏറ്റവും താഴത്തെ ആകാശത്തെ നക്ഷത്രങ്ങള്‍ കൊണ്ടലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ എറിയുന്നതിനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു.”(67:5)

إِنَّا زَيَّنَّا ٱلسَّمَآءَ ٱلدُّنْيَا بِزِينَةٍ ٱلْكَوَاكِبِ
وَحِفْظاً مِّن كُلِّ شَيْطَانٍ مَّارِدٍ
لاَّ يَسَّمَّعُونَ إِلَىٰ ٱلْمَلإِ ٱلأَعْلَىٰ وَيُقْذَفُونَ مِن كُلِّ جَانِبٍ
دُحُوراً وَلَهُمْ عَذابٌ وَاصِبٌ
إِلاَّ مَنْ خَطِفَ ٱلْخَطْفَةَ فَأَتْبَعَهُ شِهَابٌ ثَاقِبٌ

“ധിക്കാരികളായ എല്ലാ പിശാചുക്കളില്‍നിന്നും ആകാശത്തെ സുരക്ഷിതമാക്കുകയും ചെയ്തിരിക്കുന്നു. ഉന്നത സദസ്സില്‍നിന്ന് ആ പിശാചുക്കള്‍ക്കു കട്ടു കേള്‍ക്കാന്‍ സാധിക്കുകയില്ല. നാനാഭാഗത്തുനിന്നും അവര്‍ എറിഞ്ഞ് ആട്ടിയോടിക്കപ്പെടും. അവര്‍ക്കാണു ശാശ്വത ശിക്ഷയുള്ളത്. എന്നാല്‍ റാഞ്ചിക്കൊണ്ടു പോകുന്ന ചിലര്‍ ഒഴികെ. തുളച്ചു ചെല്ലുന്ന അഗ്നി അവനെ പിന്തുടരും”(37:6-10)


ആകാശപ്പന്തലിന്റെ അടിഭാഗത്തു പറ്റിച്ചു വെച്ചിട്ടുള്ള മിന്നാമിന്നുഗോളങ്ങളാണു നക്ഷത്രങ്ങള്‍ എന്ന് അക്കാലത്തെ അറബികളെപ്പോലെ അല്ലാഹുവും ധരിച്ചുവെച്ചിരിക്കുന്നു! ലോകാവസാനനാളില്‍ ഈ നക്ഷത്രങ്ങളെല്ലാം തുടച്ചു നീക്കുമെന്നും അവഭൂമിയിലേക്ക് ഉതിര്‍ന്നു വീഴുമെന്നും പറയുന്നുണ്ട്.(81:2, 77:8)وَإِذَا ٱلنُّجُومُ ٱنكَدَرَتْ فَإِذَا ٱلنُّجُومُ طُمِسَتْ

നക്ഷത്രങ്ങളെക്കൊണ്ട് അല്ലാഹു പിശാചുക്കളെ എറിയുന്നതിന്റെ രഹസ്യം നബി വിശദീകരിച്ചിട്ടുള്ളത് ഏറെ രസകരമാണ്. ആകാശത്തു വെച്ച് അല്ലാഹുവും അദ്ദേഹത്തിന്റെ മന്ത്രിമാരായ മലക്കുകളും ഭൂമിയിലെ ഭാവി കാര്യങ്ങളെ കുറിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ ആ രഹസ്യങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പിശാചുക്കള്‍ ആകാശത്തിന്റെ ചുവട്ടില്‍ പതുങ്ങിച്ചെന്ന് കാതോര്‍ത്തിരിക്കും. പ്രശ്നം വെച്ച് ഭാവി പ്രവചിക്കുന്ന ജ്യോത്സ്യന്മാര്‍ക്കും മറ്റും വിവരങ്ങള്‍ എത്തിച്ചു കൊടുക്കാനാണതെ പിശാചുക്കള്‍ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊണ്ടു പോകുന്നത്. ഈ ചാരപ്പണിക്കാരെ ദൃഷ്ടിയില്‍ പെട്ടാല്‍ അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി എറിയും. ഏറു കൊണ്ട് അവചത്തു കരിയും. ഏറു കൊള്ളാതെ രക്ഷപ്പെടുന്നവര്‍ കിട്ടിയ രഹസ്യങ്ങളും റാഞ്ചിക്കൊണ്ട് കണിയാന്മാരുടെ അടുത്തെത്തും. അല്ലാഹു പിശാചുക്കള്‍ക്കു നേരെ നടത്തുന്ന ഈ ‘ചാത്തനേറ്’ ആണു രാത്രിയില്‍ ആകാശത്തു നാം ഇടക്കിടെ കാണുന്ന ഉള്‍ക്കകള്‍ !!

ഖുര്‍ ആന്‍ നമുക്കു വിളമ്പിത്തരുന്ന അദൃശ്യവിജ്ഞാനങ്ങളുടെ ഒരു മോഡലാണിത്. ജ്യോത്സ്യന്മാരും മറ്റും ഭാവി പ്രവചിക്കുന്നതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടി കിട്ടിയില്ലേ?

ഇ‍ക്കാര്യത്തില്‍ പിശാചുക്കള്‍ നേരിട്ടു നല്‍കുന്ന സാക്ഷ്യപത്രം കൂടി കാണുക:

وَأَنَّا لَمَسْنَا ٱلسَّمَآءَ فَوَجَدْنَاهَا مُلِئَتْ حَرَساً شَدِيداً وَشُهُباً
وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ ٱلآنَ يَجِدْ لَهُ شِهَاباً رَّصَداً
“തീര്‍ച്ചയായും ആകാശലോകത്തെ രഹസ്യങ്ങള്‍ തേടി ഞങ്ങള്‍ പോയി. എന്നാല്‍ ശക്തരായ കാവല്‍ക്കാരും അഗ്നി ബോംബുകളും കൊണ്ട് ആകാശം നിറഞ്ഞതായി ഞങ്ങള്‍ കണ്ടു. ഒളിഞ്ഞു കേള്‍ക്കുന്നതിനായി അതില്‍ ചില സ്ഥലങ്ങളില്‍ ഞങ്ങള്‍ ഇരിക്കുമായിരുന്നു. എന്നാലിപ്പോള്‍ ആരെങ്കിലും അപ്രകാരം കാതോര്‍ക്കുന്നുവോ അവനെ ലക്ഷ്യം വെക്കുന്ന തീഗോളങ്ങളെ അവന്‍ കാണുകയായി.”(72:8,9)



നക്ഷത്രഗണത്തിലെ ഒരിടത്തരം നക്ഷത്രമായ സൂര്യനു ഭൂമിയുടെ പതിമൂന്നര ലക്ഷം ഇരട്ടി വലിപ്പമുണ്ട്. അതുപോലുള്ള നക്ഷത്രങ്ങളാണു ആകാശക്കുടയില്‍ പറ്റിച്ചുവെച്ച രത്നക്കല്ലുകളായി നാം നോക്കിക്കാണുന്നത്. ഭൂമിയിലെ കൊച്ചു പിശാചുക്കളെ ഓടിക്കാന്‍ ഭൂമിയെക്കാള്‍ അനേകം മടങ്ങു വലിപ്പമുള്ള ഈ തീ ബോംബുകള്‍ പെറുക്കി എറിയുന്ന ദൈവത്തിന്റെ പാഴ്വേലയെക്കുറിച്ചൊന്നു ചിന്തിച്ചു നോക്കൂ.!

പിശാചുക്കളുടെ വലിപ്പം മനസ്സിലാക്കാന്‍ ഈ ഹദീസും സഹായകമായിരിക്കും:
“അബൂ ഹുറൈറ പറയുന്നു: തിരുമേനി അരുളി: “നിങ്ങളില്‍ വല്ലവനും ഉറക്കത്തില്‍നിന്നുണര്‍ന്നാല്‍ അവന്‍ വുളു എടുക്കുകയും മൂന്നു പ്രാവശ്യം മൂക്കില്‍ വെള്ളം കയറ്റി ചീറ്റുകയും ചെയ്യട്ടെ എന്തുകൊണ്ടെന്നാല്‍ അവന്റെ മൂക്കിന്റെ ദ്വാരത്തിലാണു പിശാചു രാത്രി കഴിച്ചുകൂട്ടുക.”(ബുഖാരി: 1352)

ഒരിക്കല്‍ മു ആദുബ്നു ജബല്‍ , സഅലത്തുബ്നു ഗനം എന്നീ സ്വഹാബികള്‍ പ്രവാചകനോട് ഇപ്രകാരം ചോദിച്ചു: “പ്രവാചകരേ! എന്താണു ചന്ദ്രക്കല? അതു നൂലു പോലെ മൃദുവായി പ്രത്യക്ഷപ്പെട്ട് പിന്നെ ക്രമേണ വലുതാകുന്നു. വീണ്ടും പഴയ പടി ആയിത്തീരുന്നു. സൂര്യനെപ്പോലെ എപ്പോഴും ഒരേ നിലക്കല്ലല്ലോ കാണപ്പെടുന്നത്? ഈ ചോദ്യത്തിന് ‍ അല്ലാഹു തന്നെയാണു മറുപടി നല്‍കിയത്.:

يَسْأَلُونَكَ عَنِ ٱلأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَٱلْحَجِّ وَلَيْسَ ٱلْبِرُّ بِأَن تَأْتُواْ ٱلْبُيُوتَ مِن ظُهُورِهَا وَلَـٰكِنَّ ٱلْبِرَّ مَنِ ٱتَّقَىٰ وَأْتُواْ ٱلْبُيُوتَ مِنْ أَبْوَابِهَا وَٱتَّقُواْ ٱللَّهَ لَعَلَّكُمْ تُفْلِحُونَ
“ചന്ദ്രക്കലകളെക്കുറിച്ച് അവര്‍ താങ്കളോട് ചോദിക്കുന്നു. പറയുക: അവ മനുഷ്യര്‍ക്കും ഹജ്ജിനും സമയം കണക്കാക്കാനുള്ളതാകുന്നു”(2:189)


അരിയെത്ര എന്ന ചോദ്യത്തിന് പയറുപ്പേരിക്ക് എന്ന മറുപടിയാണിവിടെ കിട്ടിയത്! ചന്ദ്രനു വൃദ്ധിക്ഷയം സംഭവിക്കുന്നതെന്തുകൊണ്ടാണ് എന്നു വിശദീകരിച്ചു കൊടുക്കാന്‍ അന്ന് മുഹമ്മദിനു സാധിച്ചില്ലെങ്കില്‍ അതിനു നമുക്കദ്ദേഹത്തെ കുറ്റം പറയാനൊക്കില്ല. എന്നാല്‍ പ്രപഞ്ചം മുഴുവനും ഉണ്ടാക്കി പരിപാലിക്കുന്ന ഒരു ‘സ്രഷ്ടാവി’ന് ഈ നിസ്സാര കാര്യം പോലും പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞില്ല എന്നത് `ചിന്തിക്കുന്നവര്‍ക്കുള്ള ഒരു ദൃഷ്ടാന്തം` തന്നെയല്ലേ?
മറ്റൊരിടത്തു ഖുര്‍ ആന്‍ പറയുന്നു:


هُوَ ٱلَّذِي جَعَلَ ٱلشَّمْسَ ضِيَآءً وَٱلْقَمَرَ نُوراً وَقَدَّرَهُ مَنَازِلَ لِتَعْلَمُواْ عَدَدَ ٱلسِّنِينَ وَٱلْحِسَابَ مَا خَلَقَ ٱللَّهُ ذٰلِكَ إِلاَّ بِٱلْحَقِّ يُفَصِّلُ ٱلآيَاتِ لِقَوْمٍ يَعْلَمُونَ
“സൂര്യനെ ഒരു തിളക്കമായും ചന്ദ്രനെ ഒരു വെളിച്ചമായും ആക്കിയതും അതിനു വിവിധ ഘട്ടങ്ങള്‍ നിര്‍ണയിച്ചതും അവനാകുന്നു. കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ക്കറിയാന്‍ വേണ്ടിയാണത്. ന്യായമായ ആവശ്യത്തിനു‍ വേണ്ടിത്തന്നെയാണു അല്ലാഹു അവയെ സൃഷ്ടിച്ചിട്ടുള്ളത്. അറിയുന്ന ജനതക്കായി ദൃഷ്ടാന്തങ്ങള്‍ അവന്‍ വിവരിച്ചു കൊടുക്കുന്നു.”(10:5)


നക്ഷത്രങ്ങള്‍ മനുഷ്യര്‍ക്കു വഴി കാണിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്നും പറയുന്നുണ്ട്.
ഭൂമിയെന്ന ഈ കൊച്ചു ഗോളത്തിലെ മനുഷ്യരെന്ന നിസ്സാര ജീവിക്ക് ഒരു വാച്ചിന്റെയോ കലണ്ടറിന്റെയോ പ്രയോജനം ലഭിക്കുന്നതിനായി ഭൂമിയെക്കാള്‍ ദശലക്ഷക്കണക്കിനു മടങ്ങ് വ്യാപ്തവും പിണ്ഡവുമുള്ള പരകോടി നക്ഷത്രഗോളങ്ങളെ സൃഷ്ടിച്ച ദൈവത്തിന്റെ പ്രായോഗികബുദ്ധി വിസ്മയകരം തന്നെ!!

മൂക്കും ചെവിയും എന്തിനാണെന്ന ഹെഡ്മാസ്റ്ററുടെ ചോദ്യത്തിന് , “അതു കണ്ണട താഴെ വീഴാതിരിക്കാനാണ്” എന്നുത്തരം പറയുന്ന ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കമായ വിവരക്കേടാണിവിടെ നാം കാണുന്നത്. ! ബുദ്ധിമാന്‍ മാരായ വ്യാഖ്യാതാക്കള്‍ ഇല്ലായിരുന്നെങ്കില്‍ അല്ലാഹുവിന്റെ കാര്യം മഹാ കഷ്ടമായേനേ!


കാലഹരണപ്പെട്ട കാലഗണന!


ആകാശനിരീക്ഷണത്തിലൂടെ കൃത്യമായി കാലനിര്‍ണയം നടത്താനും അതനുസരിച്ച് കാലാവസ്ഥാ വ്യതിയാനങ്ങളെയും പ്രകൃതിപ്രതിഭാസങ്ങളെയും മുന്‍ കൂട്ടി പ്രവചിക്കാനും വളരെ പണ്ടു മുതലേ മനുഷ്യര്‍ പരിശീലിച്ചിരുന്നു. ഋതുഭേദങ്ങള്‍ക്കും പ്രകൃതിയിലെ ജൈവപ്രതിഭാസങ്ങളുടെ ചാക്രികാവര്‍ത്തനങ്ങള്‍ക്കും കാരണമാകുന്നത് സൂര്യനെ ചുറ്റിയുള്ള ഭൂമിയുടെ വര്‍ത്തുള സഞ്ചാരമായതിനാല്‍ ,ശാസ്ത്രീയവും പ്രയോജനകരവുമായ കാലഗണന സൌരവര്‍ഷത്തെ ആധാരമാക്കിയുള്ളതാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതും സൌരവര്‍ഷക്കലണ്ടര്‍ തന്നെയാണ്.
എന്നാല്‍ അറേബ്യന്‍ മരുഭൂമിയിലെ പഴയകാല നാടോടികള്‍ ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയാണു കാലം ഗണിച്ചിരുന്നത്. പ്രകൃതി വിരുദ്ധവും അശാസ്ത്രീയവുമായ ഈ കാലനിര്‍ണയ സമ്പ്രദായത്തിനു ദിവ്യത്വം കല്‍പ്പിച്ചിരിക്കുകയാണു ഖുര്‍ ആന്‍ !
അറേബ്യയില്‍തന്നെ കാര്‍ഷികവൃത്തി ചെയ്ത് സ്ഥിരാ‍വാസമുറപ്പിച്ചിരുന്ന ജൂത ഗോത്രക്കാരും മറ്റും പ്രകൃതിക്കിണങ്ങുന്ന മട്ടില്‍ ഈ കാലനിര്‍ണയത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താന്‍ ശ്രമിച്ചിരുന്നു. കൃഷിയും കാലാവസ്ഥയും ,ചന്ദ്രമാസക്കലണ്ടറുമായി ഒത്തു പോകാത്തതിനാല്‍ അവര്‍ തങ്ങളുടെ ‘കലണ്ടറി’ല്‍ ചില ക്രമീകരണങ്ങള്‍ വരുത്തി സൌരവര്‍ഷവുമായി ബന്ധിപ്പിക്കാന്‍ ശ്രമിച്ചു. ഇതേക്കുറിച്ച് കേട്ടറിഞ്ഞ ‘അല്ലാഹു’ രോഷാകുലനായി പ്രതികരിച്ചതു നോക്കുക:

إِنَّمَا ٱلنَّسِيۤءُ زِيَادَةٌ فِي ٱلْكُفْرِ يُضَلُّ بِهِ ٱلَّذِينَ كَفَرُواْ يُحِلُّونَهُ عَاماً وَيُحَرِّمُونَهُ عَاماً لِّيُوَاطِئُواْ عِدَّةَ مَا حَرَّمَ ٱللَّهُ فَيُحِلُّواْ مَا حَرَّمَ ٱللَّهُ زُيِّنَ لَهُمْ سُوۤءُ أَعْمَالِهِمْ وَٱللَّهُ لاَ يَهْدِي ٱلْقَوْمَ ٱلْكَافِرِينَ


നിശ്ചയമായും ‘നസീഅ’ അവിശ്വാസത്തിന്റെ വര്‍ദ്ധന തന്നെയാണ്. അതു മൂലം അവിശ്വാസികള്‍ വഴി പിഴപ്പിക്കപ്പെടുന്നു. അല്ലാഹു ഹറാമാക്കിയ മാസങ്ങളുടെ എണ്ണമൊപ്പിക്കുവാനും അങ്ങനെ അവന്‍ ഹലാലാക്കിയതിനെ ഹറാമാക്കുവാനും വേണ്ടി ഒരേ മാസത്തെ തന്നെ അവര്‍ ഒരു കൊല്ലം ഹലാലും മറ്റൊരു കൊല്ലം ഹറാമുമാക്കുന്നു. തങ്ങളുടെ ഈ ദുഷ് ചെയ്തികള്‍ അവര്‍ക്കു ഭംഗിയായി തോന്നുന്നു. കാഫറുകളെ അല്ലാഹു സന്മാര്‍ഗ്ഗത്തിലാക്കുകയില്ല. “(9:37)


വ്യാഖ്യാതാക്കള്‍ വിശദീകരിക്കുന്നതിപ്രകാരമാണ്:


“ഇമാം റാസി മുതലായ ചിലര്‍ പ്രസ്താവിച്ചിരിക്കുന്നു. പണ്ടു മുതല്‍ക്കേ ചന്ദ്രികാ മാസങ്ങളുടെ അടിസ്ഥാനത്തിലാണു അറബികള്‍ കാലനിര്‍ണയം ചെയ്തു വന്നിരുന്നത്. സൌരവര്‍ഷവും ചന്ദ്രവര്‍ഷവും തമ്മില്‍ കൊല്ലത്തില്‍ ഏതാണ്ട് പതിനൊന്നു ദിവസത്തെ വ്യത്യാസം ഉണ്ടായിരിക്കുമല്ലോ. ഉഷ്ണം, ശൈത്യം, കാലവര്‍ഷം, വേനല്‍ മുതലായ പ്രകൃതി മാറ്റങ്ങള്‍ അനുഭവിക്കുന്നത് സൌരമാസങ്ങളുടെ കണക്കിലുമായിരിക്കും. ഇതു നിമിത്തം ഹജ്ജുകാലം ചിലപ്പോള്‍ അത്യുഷ്ണവേളയിലും ,ചിലപ്പോള്‍ മറിച്ചും വന്നേക്കും. ഉഷ്ണകാലത്തു ഹജ്ജ് വരുന്നതുകൊണ്ട് പൊതുവെയുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കു പുറമേ , അവരുടെ ഒരു പ്രധാന ധനാഗമ മാര്‍ഗ്ഗമായ ഹജ്ജുകാലത്തെ കച്ചവട ഉത്സവങ്ങള്‍ക്കും അതു തടസ്സമായിത്തീരും. അതുകൊണ്ട് ചാന്ദ്രിക മാസങ്ങളെ കണക്കാക്കുന്നതില്‍ ചില നീക്കുപോക്കുകള്‍ സ്വീകരിച്ചുകൊണ്ട് ഹജ്ജുകാലം അവര്‍ മാറ്റി നിശ്ചയിക്കും. ഇതാണ് ഈ ‘നസീ ഇ’ന്റെ ചുരുക്കം.” (ഖുര്‍ ആന്‍ വിവരണം-അമാനി മൌലവി)


ഹജ്ജിനോടനുബന്ധിച്ചുള്ള വ്യാപാരമേളയും ,കാര്‍ഷിക വിളവെടുപ്പും തമ്മില്‍ പൊരുത്തമില്ലാതെ വരുന്നതുമൂലം കൃഷിക്കാര്‍ക്കും കച്ചവടക്കാര്‍ക്കും പ്രായോഗിക പ്രയാസങ്ങള്‍ നേരിട്ടിരുന്നതിനാലാണ് അവര്‍ ചാന്ദ്ര വര്‍ഷവും സൌര വര്‍ഷവും തമ്മില്‍ ബന്ധിപ്പിക്കാന്‍ ശ്രമിച്ചിരുന്നത്. അശാസ്ത്രീയവും പ്രകൃതിവിരുദ്ധവുമായ ഒരു കാലഗണനാസമ്പ്രദായം അവലംബിക്കേണ്ടി വന്നതിനാലാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടായത്. അതിനാല്‍ ചന്ദ്രന്റെ വൃദ്ധി നോക്കി മാസം നിര്‍ണയിക്കുന്ന രീതി ഒഴിവാക്കി സൌരവര്‍ഷമനുസരിച്ച് കാലം നിര്‍ണയിക്കാന്‍ ഉപദേശിക്കുകയായിരുന്നു സാമാന്യ വിവേകമുള്ള ഒരു ദൈവം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ അജ്ഞാനികളായ അറബികളുടെ അബദ്ധ പഞ്ചാംഗത്തിന്റെ ന്യൂനത പരിഹരിക്കാന്‍ ശ്രമിച്ചവരെ ധിക്കാരികളായും കാഫറുകളായും മുദ്ര കുത്തി അധിക്ഷേപിക്കാനാണ് ‘ദൈവം’ മുതിര്‍ന്നത്. അല്ലാഹുവിന്റെ ഈ വിവരക്കേടു മൂലം ഇന്നും മുസ്ലിംങ്ങള്‍ക്കു വളരെയേറെ പ്രായോഗിക പ്രയാസങ്ങളും സങ്കീര്‍ണ്ണതകളും അഭിമുഖീകരിക്കേണ്ടി വരുന്നു. കേരളം പോലുള്ള ഒരു കൊച്ചു പ്രദേശത്തു പോലും ഏകീകൃതമായ രീതിയില്‍ പെരുന്നാളോ നൊമ്പോ അനുഷ്ഠിക്കാനാവാതെ , തമ്മില്‍ തല്ലും കത്തിക്കുത്തും തുടരുന്നത് അശാസ്ത്രീയമായ ഈ ‘മാസം നോക്കി’ സമ്പ്രദായത്തിന്റെ ഫലമാണ്. !

ക്രിസ്തുമസ് ആഘോഷിക്കേണ്ട തിയ്യതിയെക്കുറിച്ച് ലോകത്തെവിടെയും ഒരു തര്‍ക്കവും ഉണ്ടാകുന്നില്ല . എന്നാല്‍ മുസ്ലിംങ്ങളുടെ പെരുന്നാളിനും നോംപിനും തല്ലും തര്‍ക്കവുമില്ലാത്ത ഒരു കൊല്ലവും ഉണ്ടാകാറില്ല!!

ഖുര്‍ ആന്‍ ദൈവത്തിന്റെ കൃതിയല്ല; വിവരം കെട്ട മനുഷ്യന്റെ സൃഷ്ടിയാണ് എന്നതിന് ഇതും ഒന്നാംതരമൊരു ‘ദൃഷ്ടാന്തം’ തന്നെ!!!

അല്ലാഹു വെളിപ്പെടുത്തുന്ന മറ്റു ചില ആകാശ രഹസ്യങ്ങള്‍

ഇടിയും മിന്നലും കാറ്റും മഴയുമൊക്കെ പണ്ടു കാല‍ത്തു ദൈവങ്ങളായിരുന്നു. മനുഷ്യര്‍ ഭയപ്പെട്ടിരുന്ന പ്രകൃതി പ്രതിഭാസങ്ങളെയൊക്കെ ആരാധനയും സ്തുതിയും ബലിയും കൊണ്ട് പ്രീതിപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നു. പിന്നീട് പ്രകൃതിയെ നിയന്ത്രിക്കുന്ന അതീതശക്തികളായി ദൈവങ്ങള്‍ക്കു സ്ഥാനക്കയറ്റം കിട്ടി. അതോടെ സ്തുതിയും ബലിയും അവര്‍ക്കായി. ദൈവങ്ങള്‍ രാജാക്കന്മാരെപ്പോലെ സിംഹാസനങ്ങളില്‍ ഇരുന്നു ഭരിക്കുകയാണെന്നും സഹായികളായി ചില അദൃശ്യ ശക്തികള്‍ വേറെയുണ്ടെന്നും സങ്കല്‍പ്പിക്കപ്പെട്ടു. അല്ലാഹുവെന്ന ദൈവം കാര്യനിര്‍വ്വഹണം നടത്തുന്നത് മലക്കുകള്‍ എന്ന ഒരു തരം അദൃശ്യസേനയെ ഉപയോഗപ്പെടുത്തിയാണ്. വിവിധ ചുമതലക്കാരായി നിരവധി മാലാഖമാര്‍ ആകാശത്തും ഭൂമിയിലും പണിയെടുക്കുന്നുണ്ട്.
മാലാഖമാരും സദാസമയം ദൈവത്തെ സ്തുതിച്ചുകൊണ്ടിരിക്കുമത്രേ. പ്രകൃതിയിലെ ,ജീവനും ആത്മാവുമില്ലാത്ത പ്രതിഭാസങ്ങളും അല്ലാഹുവിനു മുഖസ്തുതി പറഞ്ഞു കൊണ്ടിരിക്കും! ഇടിയും മിന്നലും അല്ലാഹുവിനെ സ്തുതിക്കുന്നത് എങ്ങനെയെന്ന് അല്ലാഹു തന്നെ വിവരിക്കുന്നുണ്ട്:

وَيُسَبِّحُ ٱلرَّعْدُ بِحَمْدِهِ وَٱلْمَلاَئِكَةُ مِنْ خِيفَتِهِ وَيُرْسِلُ ٱلصَّوَاعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمْ يُجَادِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلْمِحَالِ
“ഇടിനാദം അവനേ സ്തുതിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നു. ഭയപ്പാടു മൂലം മലക്കുകളും അവനെ സ്തുതിക്കുന്നു. ഇടിമിന്നലിനെ അവന്‍ അയക്കുന്നു. അവനുദ്ദേശിക്കുന്നവരെ അതുമൂലം അവന്‍ അപായപ്പെടുത്തുകയും ചെയ്യുന്നു. ....”(13:13)


പ്രവാചകന്റെ വിശദീകരണം കൂടി കാണുക:

ഇബ് നു അബ്ബാസ് പറയുന്നു: ഒരിക്കല്‍ പ്രവാചകനോട് ഇടിമിന്നലിനെ കുറിച്ചു ചോദിച്ചു.അദ്ദേഹം പറഞ്ഞു:“ അത് മേഘങ്ങളുടെ ചുമതലയുള്ള ഒരു മലക്കാണ്. ദൈവഭയത്താല്‍ ആ മലക്ക് തീച്ചാട്ടവാര്‍ വീശിക്കൊണ്ട് മെഘങ്ങളെ തെളിച്ചുകൊണ്ടു പോകുന്നു. ”
മറ്റൊരു ഹദീസില്‍ ,ജൂതന്മാരുടെ ചോദ്യത്തിനു മറുപടിയായി പ്രവാചകന്‍ ഇപ്രകാരം പറഞ്ഞതായി തിര്‍മുദി ഉദ്ധരിക്കുന്നു: “ മേഘങ്ങളുടെ ചുമതലയുള്ള മലക്ക് ദെവം ഇച്ഛിക്കുന്ന സ്ഥലത്തേക്ക് തീക്കട്ടകളെറിഞ്ഞ് അവയെ ഓടിച്ചു കൊണ്ടു പോവുകയാണ്. അവയോടു നില്‍ക്കാന്‍ പറയുന്ന ഗര്‍ജ്ജനമാണ് ഇടിനാദം”.
ജലാലൈന്‍ വ്യാഖ്യാനം ഇങ്ങനെ:-
And the thunder — this is an angel, who is in charge of the clouds, driving them, [while he] constantly, proclaims His praise, that is, he says, ‘Glory be to God through His praise’ (subhāna’Llāh wa-bi-hamdihi), and so too the angels, proclaim His praise, in awe of Him, that is, of God. He unleashes the thunderbolts — these are a fire which issues forth from the clouds — and smites with them whom He will, such that it burns [that person]: this was revealed regarding a man to whom the Prophet (s) had sent someone to invite [to Islam] and who said, ‘Who is the Messenger of God? And what is God? Is He [made] of gold, or of silver, or of copper?’, whereupon a thunderbolt came down on him and blew off the top of his head; yet they, that is, the disbelievers, dispute, argue with the Prophet (s), about God, though He is great in might, in power, or in [the severity of His] retribution.


ഇടി കേള്‍ക്കുമ്പോള്‍ നബി ഇപ്രകാരം പറഞ്ഞിരുന്നതായി അബൂ ഹുറൈറയും സാക്ഷ്യപ്പെടുത്തുന്നു: “യാതൊരുവനെ സ്തുതിച്ചുകൊണ്ട് ഇടി തസ്ബീഹ് നടത്തുന്നുവോ അവന്‍ മഹാ പരിശുദ്ധന്‍ . അവനെ ഞാന്‍ വാഴ്ത്തുന്നു.” ഇടിയും മഴക്കാറും കണ്ടാല്‍ “ നിന്റെ കോപം കൊണ്ടു നീ ഞങ്ങളെ ശിക്ഷിക്കരുതേ”എന്നും നബി പ്രാര്‍ത്ഥിക്കുമായിരുന്നു എന്നാണു ഇബ്നു ഉമര്‍ പറയുന്നത്.


ആകാശത്തിനു മുകളില്‍ കെട്ടി നിര്‍ത്തിയിട്ടുള്ള വെള്ളം മനുഷ്യരുടെ പ്രാര്‍ത്ഥനയും നന്ദിപ്രകടനവും മുഖസ്തുതിയുമൊക്കെ പരിഗണിച്ച് താഴോട്ടൊഴുക്കിത്തരുന്നതാണു മഴ! ഖുര്‍ ആനും ഹദീസും ഇതൊക്കെത്തന്നെയാണു വിവരിച്ചു തരുന്നത്. ആകാശക്കമാനം മേലോട്ടുയര്‍ത്തിയതു തന്നെ വെള്ളത്തെ പകുത്തു മാറ്റാനായിരുന്നുവെന്നാണല്ലോ ബൈബിളിലെ ഉല്‍പ്പത്തികഥയിലും പറയുന്നത്. വാനലോകത്തെ ജലാശയങ്ങളെക്കുറിച്ചുള്ള നബിയുടെ വിവരണങ്ങള്‍ അബൂദാവൂദും തിര്‍മുദിയും ഉദ്ധരിച്ച ഹദീസുകളിലുണ്ട്.
ഭൌമോപരിതലത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും സമുദ്രമാണെന്നും സമുദ്രജലം സൂര്യതാപമേറ്റ് ബാഷ്പീകരിക്കുന്നതുമൂലമാണു അന്തരീക്ഷവായു ജലനിബിഡമാകുന്നതെന്നും മഴയിലൂടെ ആവര്‍ത്തിക്കപ്പെടുന്ന ജലപരിവൃത്തിയാണ് ഭൂതലത്തെ ജൈവസാന്നിദ്ധ്യത്താല്‍ അനുഗൃഹീതമാക്കുന്നതെന്നും ഇന്നു കൊച്ചു കുട്ടികള്‍ക്കുപോലും അറിയാം. ഈ വസ്തുതകളൊന്നും ആറാം നൂറ്റാണ്ടിലെ അറബികള്‍ക്കോ അവരുടെ ദൈവങ്ങള്‍ക്കോ അറിയുമായിരുന്നില്ല. സമുദ്രത്തിലെ ജലസമ്പത്തും സൂര്യന്‍ പ്രസരിപ്പിക്കുന്ന അളവറ്റ ഊര്‍ജ്ജവുമാണ് മനുഷ്യനുള്‍പ്പ്ര്ടുന്ന ജീവജാലങ്ങളുടെ നിലനിപ്പിനും വികാസപരിണാമങ്ങള്‍ക്കുമൊക്കെ അടിസ്ഥാനഹേതുവായിട്റ്റുള്ളതെന്ന് ശാസ്ത്രം നമ്മെ തെര്യപ്പെടുത്തുന്നു.

സൂര്യനും ചന്ദ്രനും മനുഷ്യര്‍ക്കു കൊല്ലക്കണക്കും മാസക്കണക്കും തിരിയാനുള്ള അടയാളങ്ങളാണെന്നു ‘ദൃഷ്ടാന്തം’ വിവരിക്കുന്ന ഖുര്‍ ആന്‍ , മനുഷ്യര്‍‍ക്കു വേണ്ടി സമുദ്രങ്ങളെ ഉണ്ടാക്കിത്തന്നതെന്തിനാണെന്നും പറഞ്ഞു തരുന്നുണ്ട്.:


وَهُوَ ٱلَّذِي سَخَّرَ ٱلْبَحْرَ لِتَأْكُلُواْ مِنْهُ لَحْماً طَرِيّاً وَتَسْتَخْرِجُواْ مِنْهُ حِلْيَةً تَلْبَسُونَهَا وَتَرَى ٱلْفُلْكَ مَوَاخِرَ فِيهِ وَلِتَبْتَغُواْ مِن فَضْلِهِ وَلَعَلَّكُمْ تَشْكُرُونَ
“നിങ്ങള്‍ക്കു പുതിയ ഇറച്ചി തിന്നുന്നതിനും , ആഭരണങ്ങള്‍ പുറത്തെടുക്കുന്നതിനുമായി സമുദ്രത്തെ അധീനപ്പെടുത്തിത്തന്നത് അവനാണ്.”(16:14)



അത്ലാന്റിക് സമുദ്രവും പസഫിക് സമുദ്രവുമൊക്കെ ഉണ്ടാക്കിയത് അറബികള്‍ക്കു മുത്തുമണി പെറുക്കാനും മീന്‍പിടിക്കാനുമാണെന്ന്! സമുദ്രശാസ്ത്രത്തിന്റെ ഒരു വിജ്ഞാനകോശമാണു ഖുര്‍ ആന്‍ എന്നത്രേ നമ്മുടെ പുത്തന്‍ മുഫസ്സിറുകളുടെ അവകാശവാദം.


മനുഷ്യരെ പേടിപ്പിക്കാന്‍ അല്ലാഹു ഒപ്പിക്കുന്ന ഒരു ആകാശവികൃതിയാണുപോലും സൂര്യഗ്രഹണം . പ്രവാചകന്റെ വിശദീകരണം കാണുക: “അബൂമൂസ പറയുന്നു: ഒരിക്കല്‍ സൂര്യഗ്രഹണമുണ്ടായപ്പോള്‍ തിരുമേനി ഭയത്തോടെ എഴുന്നേറ്റു.അത് അന്ത്യപ്രളയമാണോ എന്നായിരുന്നു തിരുമേനിയുടെ ഭയം. തിരുമേനി പള്ളിയില്‍ പ്രവേശിച്ചു നിറുത്തവും റുകൂ ഉം സുജൂദും ദീര്‍ഘിപ്പിച്ചുകൊണ്ട് നമസ്കാരം നിര്‍വ്വഹിച്ചു. അത്രയും ദീര്‍ഘിപ്പിച്ചു നമസ്കരിക്കുന്നത് അതിനു മുമ്പൊരിക്കലും ഞാന്‍ കണ്ടിട്ടില്ല. “ഇത് അല്ലാഹുവിന്റെ ദൃഷ്ടാന്തമാണ്. വല്ലവരുടേയും മരണമോ ജനനമോ മൂലം ഉണ്ടാകുന്ന ഒന്നല്ല, തന്റെ അടിമകളെ ഭയപ്പെടുത്താന്വേണ്ടി അല്ലാഹു നടപ്പിലാക്കുന്ന പണിയാണിറ്റ്ര്ഹ്. അങ്ങനെ വല്ലതും കണ്ടാല്‍ ഭയത്തോടെ ദൈവസ്മരണയിലേക്കും പ്രാര്‍ത്ഥനയിലേക്കും മടങ്ങുക.” എന്നു തിരുമേനി ഉപദേശിക്കുകയും ചെയ്തു.” (ബുഖാരി-547)

‘അതു ചന്ദ്രന്റെ നിഴല്‍ മാത്രമാണ്. ആരും ഭയപ്പെടേണ്ടതില്ല’ എന്നായിരുന്നില്ലേ സര്‍വ്വജ്ഞദൈവവും ദൂതനും പറയേണ്ടിയിരുന്നത്?
മാനത്തു മഴക്കാറു മൂടുന്നതു പോലും നബിക്കു പേടിയായിരുന്നുവത്രേ:

“ആയിഷ പറയുന്നു: തിരുമേനി ആകാശത്തു മേഘം കണ്ടാല്‍ മുന്നോട്ടും പിന്നോട്ടും നടന്നുകൊണ്ടിരിക്കും. ചിലപ്പോള്‍ വീടിനുള്ളിലേക്കു കടക്കും. ഉടനെ പുറത്തു പോകും. തിരുമേനിയുടെ മുഖഭാവം മാറിയിട്ടുണ്ടാകും. മഴ പെയ്തുകഴിഞ്ഞാലോ തിരുമേനിയില്‍നിന്ന് ആ പേടിയെല്ലാം നീങ്ങിപ്പോകും. ഞാന്‍ തിരുമേനിയോട് ഇതിനെ കുറിച്ച് ചോദിച്ചു. തിരുമേനി അരുളി: “എനിക്കെന്തറിയാം. ! അങ്ങിനെ ആ ശിക്ഷയെ , അവരുടെ താഴ്വരകളുടെ നേരെ വരുന്ന ഒരു മേഘത്തിന്റെ രൂപത്തില്‍ കണ്ടപ്പോള്‍ ‘ഇതു നമുക്കു മഴ പെയ്തു കിട്ടാനുള്ള മേഘമാണ്’എന്ന് ഒരു ജനത കാണുകയുണ്ടായല്ലോ. ഈ മേഘം അത്തരത്തിലുള്ളതാണെങ്കിലോ?”

ആകാശത്തിനു മുകളില്‍ ഒരു മഞ്ഞുമലയുണ്ടെന്നതാണ് ഖുര്‍ ആന്‍ വെളിപ്പെടുത്തുന്ന മറ്റൊരു ഉപരിലോകരഹസ്യം! ആലിപ്പഴം വീഴുന്നത് ആ മലയില്‍നിന്നാണ്.


أَلَمْ تَرَ أَنَّ ٱللَّهَ يُزْجِي سَحَاباً ثُمَّ يُؤَلِّفُ بَيْنَهُ ثُمَّ يَجْعَلُهُ رُكَاماً فَتَرَى ٱلْوَدْقَ يَخْرُجُ مِنْ خِلاَلِهِ وَيُنَزِّلُ مِنَ ٱلسَّمَآءِ مِن جِبَالٍ فِيهَا مِن بَرَدٍ فَيُصِيبُ بِهِ مَن يَشَآءُ وَيَصْرِفُهُ عَن مَّن يَشَآءُ يَكَادُ سَنَا بَرْقِهِ يَذْهَبُ بِٱلأَبْصَارِ
“താങ്കള്‍ കണ്ടില്ലേ? അല്ലാഹു മേഘത്തെ പതുക്കെ വലിച്ചുകൊണ്ടു വരുകയും പിന്നീട് അവയെ കൂട്ടിച്ചേര്‍ക്കുകയും അട്ടിയാക്കുകയും ചെയ്യുന്നത്. അങ്ങനെ അതിനടിയില്‍ക്കൂടി മഴ പെയ്യുന്നതും താങ്കള്‍ക്കു കാണാം. ആകാശത്തുള്ള മഞ്ഞുമലയില്‍നിന്ന് അവന്‍ മഞ്ഞുകട്ടകള്‍ വീഴ്ത്തുന്നു. എന്നിട്ടന്വന്‍ ഉദ്ദേശിച്ചവരുടെ മേല്‍ അതു വീഴുന്നു. അവനുദ്ദേശിച്ചവരില്‍നിന്നും അതു ഒഴിഞ്ഞു പോവുകയും ചെയ്യുന്നു.”(24:43)



ഖാഫ് മല!

قۤ وَٱلْقُرْآنِ ٱلْمَجِيدِ
“ഖാഫ്! മഹത്വമേറിയ ഖുര്‍ ആന്‍ !! ” (50:1)


ഈ സൂക്തത്തിനു വിശദീകരണം നല്‍കുന്ന ചില ഗ്രന്ഥങ്ങളില്‍ ഇങ്ങനെ കാണാം: ആകാശത്ത് വളരെ ഉയരത്തില്‍ അല്ലാഹു ഒരു പച്ച നാഗസിലാപര്‍വ്വതം സൃഷ്ടിച്ചു വെച്ചിരിക്കുന്നു. അതാണു ഖാഫ് മല. അബ്ദുല്ലാഹിബ്നു സലാം നബിയോടു ചോദിച്ചു: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി ഏതാണ്? അദ്ദേഹം പറഞ്ഞു: “അതു ഖാഫ് മലയാണ്. അതു പച്ച നാഗശില കൊണ്ടുള്ളതാണ്. അതുകൊണ്ടാണു‍ ആകാശത്തിനു‍ ഈ പച്ച നിറം. ഖാഫ്മലയുടെ ഉയരമെത്രയാണ്‍? എന്നചോദ്യത്തിനുത്തരമായി അദ്ദേഹം വീണ്ടും പറഞ്ഞു: അത് 500 വര്‍ഷത്തെ വഴിദൂരമാണ്. ഒരാള്‍ക്ക് അതൊന്നു ചുറ്റി വരാന്‍ 2000 കൊല്ലം വേണ്ടി വരും.”

ഒഴിഞ്ഞ നീലാകാശത്ത് ഒരു മഞ്ഞു മേഘം പോലെ കാണപ്പെടുന്ന ആകാശഗംഗയുടെ വിദൂരദൃശ്യം പണ്ടുള്ളവരെ ആശ്ചര്യപ്പെടുത്തിയിരുന്നു. അതെന്താണെന്നു വിവരിക്കാന്‍ ഇതു പോലുള്ള ഭാവനകളെ ആശ്രയിക്കുകയേ അന്നു സാധ്യമായിരുന്നുള്ളു. മനുഷ്യന്റെ ഈ നിസ്സഹായാവസ്ഥ അവരുടെ ദൈവങ്ങള്‍ക്കും അനുഭവപ്പെടുക സ്വാഭാവികം മാത്രം!

233 comments:

«Oldest   ‹Older   201 – 233 of 233
fahad said...

very good jabbar maash

കൊണ്ടോട്ടി മൂസ said...

സുമേശേ

ഇജ്ജ് ചൂണ്ടിക്കാണിച്ചതക്ക ഒള്ളതു തന്ന. അതിലു ഞമ്മള് തെറ്റൊന്നും പറയണില്ല.

ഫൈസു വെല്ലൂവിളി ഗ്വാ ഗ്വാ നടത്തണ വിഷയത്തിലക്ക സാസ്ത്രത്തിനു ഒരുത്തരവുമില്ലാത ഊ*ഞ്ഞാലയായി നിക്കേല്ല, കാര്യവായിറ്റ് പടനങ്ങളു നടക്കണ ഏരിയകളു തന്നേണ്. ശാസ്ത്രജ്ഞന്മാര്‍ക്ക് പോതിക്കണ റിസള്‍ട്ടുകള് അതീന്നക്ക വരണൊണ്ടേനും. സയന്‍സിന്റ രീതി അദാണല്ല. അത് ഒന്നു ചൂണ്ടിക്കാണിക്കാനേ ഞമ്മളിട്ട ലിങ്കുകള് കൊണ്ട് ഉദ്ദേശിച്ചിട്ടൊള്ളൂ.

അതായത് ഈവക തംശയങ്ങളു വരുമ്പം ശരിക്കൊള്ള സയന്റിസ്റ്റുകള്‍ എങ്ങനേണ് ജോലി ചെയ്യണതെന്ന് കാണിക്കാന്‍. അല്ലാത നൂലെങ്ങനെ ഒണ്ടായി നാരെങ്ങനെ ഒണ്ടായി ലിംഗമെങ്ങനെ ഒണ്ടായി എന്നതിനക്ക ഉത്തരങ്ങളു ബ്ലോഗില് എഴുതി ഫലിപ്പിക്കാമെന്ന് ഒരു അഹങ്കാരവൂല്ല. അതിനക്ക നല്ല നല്ല കിത്താബുകളൊണ്ട്. ബിവരം വേണോന്നൊള്ളവര് എടുത്ത് വച്ച് വായിക്കട്ട്. കൊറേക്കൂട ബിവരം വയ്ക്കണോങ്കീ പോയി എവല്യൂഷണറി ബയോളജിയാ പാലിയന്റോളജിയാ കോഴ്സെടുത്ത് പടിക്കട്ട്. ബാക്കിയൊള്ളവര് ക്രിയേഷനിസ്റ്റ് വെബ് സൈറ്റുകള് പരതിക്കിട്ടണ പൊട്ടും പൊടിയും മുണുങ്ങി ഏമ്പക്കം ബിടട്ട്.

ഓരോ അവയവവും ഓരോ മുടിയിഴയും ജന്തുശരീരത്തിന്റെ ഓരോ പീസും എങ്ങനെ ഒണ്ടായി എന്ന് വിസദീകരിക്കണ തിയറിയല്ല പരിണാമസിദ്ധാന്തം.പരിണാമസിദ്ദാന്തമെന്നല്ല, ഒരു സിദ്ദാന്തവും അങ്ങനെയല്ല. അങ്ങനെ എല്ലാം കേറി വിസദീകരിച്ചില്ലെങ്കി സിദ്ദാന്തം മുഴുക്ക തെറ്റാവുവേ എന്നൊരു പഷ്ട്ക്ലാസ് മണ്ടത്തരം ഇവിടെ ആദ്യം മൊതലേ പറഞ്ഞ് പറഞ്ഞ് അടിച്ചൊറപ്പിച്ചു വച്ചിട്ടൊണ്ട് ഓന്‍. അങ്ങനൊരു തെറ്റിദ്ധാരണ ആദ്യം ഒണ്ടാക്കി വച്ചിട്ടാണ് അയിന്റ പൊറത്തോട്ട്ക്കേറി ഫൈസു തുള്ളിച്ചാടണത്.

നേരത്തേ പറഞ്ഞ ഒരുദാഹരണം ഒന്നൂട വിശദവായിട്ട് പറയാം ഗുരുത്വാകര്‍ഷണത്തെ പറ്റി ഐന്‍സ്റ്റീന്‍ മൂപ്പരട ആപേഷിക സിദ്ദാന്തവും ഇന്നത്ത ക്വാണ്ടം ഫീല്‍ഡ് തിയറിയും പൂര്‍ണ്ണ യോജിപ്പിലെത്തീട്ടില്ല. എന്നും വച്ച് രണ്ട് തിയറീം തെറ്റാണെന്നും പറയാമ്പറ്റൂല്ല. രണ്ടിനും അതിന്റേതായ ഫീല്‍ഡുകളില് ഉപയോഗങ്ങളുണ്ട്, പഷ്ട്ക്ലാസു റിസള്‍ട്ടുകളും അതിലെ പരീഷണങ്ങളിലു വരണോണ്ടേനും. അതോണ്ട് എന്താ, ഇതു രണ്ടും കൂടി കൂട്ടിയോജിപ്പിക്കാന്‍ പറ്റണ മൂന്നാമതൊരു വിശാല തിയറിയിലാണ് സാസ്ത്രം ശ്രദ്ധവയ്ക്കണത്. അല്ലാതെ കൊറാനാ തോറയാ ഗീതയാ തൊറന്ന് വച്ച് അയിലു പരിഹാരമൊണ്ടാന്നല്ല ഓര് നോക്കണത്.

ഇതൊന്നും ക്രിയേഷനിസ്റ്റ്ഹള് എടുത്ത് ആയുധവാക്കുവെന്ന് വിചാരിച്ചൊന്നും ഒരു ശാസ്ത്രവും മറച്ചു പിടിക്കണില്ല. മറച്ചുപിടിക്കേണ്ട കാര്യമെന്ത് ? ആര്‍ക്കും വായിക്കാനും ആര്‍ക്കും പടിക്കാനും പാകത്തിനു ശാസ്തറം എപ്പഴും തുറന്ന് തന്നെയിരുപ്പാണ്. ഏതു ഫൈസൂനും പടിക്കാം ഏതു മൂസക്കും വായിക്കാം. സൂറത്തും സ്ലോകത്തിലുവൊന്നും എഴുതിവച്ചട്ടില്ല. ഒരു വ്യാക്കിയാനവും വേണ്ട. സയന്‍സെങ്ങനെ പ്രവര്‍ത്തിക്കണതെന്ന് ഇത്തിരി മൂളയൊണ്ടായാ മാത്രം മതി.

ആ സ്പിരിറ്റ് എന്തു ചുക്കാണെന്ന് അറിയാത്ത ഫൈസലിനെപ്പോലൊള്ളവരാണ് പരിണാമസിദ്ദാന്തത്തിനു വിശദീകരിക്കാമ്പറ്റാത്ത ഗുലാബികളട്ത്ത് വിശകലിക്കാമ്പോണത്.

ഫൈസൂന്റ തംശയങ്ങളപ്പറ്റി കൂടുതലു വിശദവായിറ്റ് എഴുതാം. ഫൈസൂന്റ കുറാനില സയന്റിഫിക് സൃഷ്ടിവാദം ഇപ്പയിടും ഇപ്പയിടുംന്ന് പറഞ്ഞിറ്റ് ആഴച രണ്ടായിക്കാണൂം. എവട ഫൈസൂ. പടച്ചോന്‍ ജിബ്രീലിന്റ കൈയ്യി കൊടുത്ത് വിടണതും നോക്കിയിരിക്കേണാ ?

Faizal Kondotty said...

ജൈവ വൈവിധ്യത്തിന്റെ വിസ്ഫോടനമാണ്” എന്നക്ക സയന്റിസ്റ്റുകള് ഇത്തിരി കവിത ചേര്‍ത്ത് കാച്ചണത്. .., ഏ... പിന്നേ.... Paleontology പുസ്തകത്തിലല്ലേ കവിത എഴുതുന്നത്‌ ... ഫോസ്സില്‍ പഠനത്തിനൊപ്പം എഴുതുന്ന കവിതയെ എന്താ പറയാ ...ഉത്തരാധുനിക ഫോസ്സില്‍ കവിതകള്‍ എന്നോ എന്നോ ഛെ ഛെ .. പുരാതന കാല്പനിക പരിണാമ കവിതകള്‍ എന്നായിരിക്കും . എന്തെരോ .., എന്റെ മിസൂ .. സോറി മൂസ്സൂ എന്ന് എഴുതുമ്പോ മി. സൂ എന്നാ വരുന്നത് .. മിസ്റ്റര്‍ മു‌സ്സു ആളൊരു ഡാര്‍വിന്‍ പട്ടാളം ആണെന്നൊന്നും ഞമ്മള്‍ പറഞ്ഞിട്ടില്ലേ .. പുടി കിട്ടിയോ ? ഏതു ?

ജ്ജ് ജിലെബിക്കും ലഡ്ഡുവിനും ഗുലാബിക്കും ഉത്തരം ഉണ്ട് എന്ന് പറഞ്ഞു എന്തോ ലിങ്ക് കൊടുത്തു .. അല്ലാ.. അന്റെ തലയ്ക്കു വെളിവില്ലതായോ ? "പയറെത്രേ" എന്ന് ചോദിച്ചപ്പോ ജ്ജ് പറയുന്നു "അരി അഞ്ഞായി " എന്ന് .. തലച്ചോറിനു എങ്ങിനെയാ തലകീഴായ പ്രതി ബിംബത്തെ അതും രണ്ടു കണ്ണില്‍ നിന്ന് വരുന്നത് ഒരുമിച്ചു ചേര്‍ത്ത് യഥാര്‍ത്ഥ രൂപത്തിലുള്ള ഒരൊറ്റ ഇമേജ് ആക്കി കാണിക്കാനുള്ള കഴിവ് ലഭിച്ചത് എന്ന് ചോദിച്ചപ്പൊ.. ജ്ജ് തന്ന ലിങ്ക് എന്താ ..ആ ലിങ്കില്‍ എവിടെയാണ് combined വിഷന്‍ നെ പറ്റി പറയുന്നത് .. . അന്റെ വല്ലാപ്പ ഡാര്‍വിന്‍ തന്നെ പറഞ്ഞതല്ലേ ഓട്ടോമറ്റിക് ആയി ഈ ഫോക്കസ് അഡ്ജസ്റ്റ് ചെയ്യാനും മറ്റും കഴിയുന്ന കണ്ണ് പ്രക്രിതീന്നു ഉണ്ടായീന്ന് പറയുന്നത് പമ്പര വിഡ്ഢിത്തം ആണെന്ന് . ജ്ജ് ആരെയാണ് പറ്റിക്കാന്‍ നോക്കുന്നത് .. പരിണാമ സിദ്ധാന്തത്തിന്റെ യുക്തി ഹീനത ഓര്‍ത്തു കണ്ണ് തള്ളിയ അന്റെ കൂടെയുള്ള വന്മാരെ പിടിച്ചു നിര്‍ത്താന്‍ ആണെങ്കില്‍ ആയിക്കോ എനക്ക്‌ വിരോധല്യ . പക്കെങ്കില് പാവങ്ങളെ പറ്റിക്കല്ലേ..


... സെക്സ് organs ഉണ്ടായത് ചോദിച്ചപ്പോ ജ്ജ് ലിന്കുന്നത് sexual reproduction . cambrian കാലത്തെ സങ്കീര്‍ണമായ അവയവങ്ങേളോട് കൂടിയ പൂര്‍ണ്ണ രൂപത്തിലുള്ള ജീവികളെ പറ്റി ഒരു പരിണാമ ചരിത്രവും ഇല്ലെന്നു ശാസ്ത്രകാരന്മാര്‍ സമ്മതിച്ചപ്പോ അനക്ക്‌ അത് കവിത . ഉരുളല്ലേ മു‌സ്സു‌ വല്ലാതെ ഉരുണ്ടാ പിന്നത്തെ തലമുറ ഉരുണ്ട മനുഷ്യന്മാരായി പരിണമിച്ചാലോ.. ജ്ജ് അവരുടെ പ്ര പൂര്‍വ്വികനായി മാറും ... ജീനുകള്‍ എങ്ങിനെ മാറും എന്നത് തല്ക്കാലം മറക്കാം , ഡാര്‍വിന്‍ പറഞ്ഞ പോലെ ഉരുണ്ടാ ഉരുണ്ടാതായി വരും എന്ന് അങ്ങട്ട് വിശ്വസിക്ക് ,അന്ധമായി.അല്ല പിന്നേ .. ഡാര്‍വിനെ പറഞ്ഞാ അനക്ക് പൊള്ളും.. ഇങ്ങളെ ഡാര്‍വിന്‍ മതത്തിന്റെ ( ഡാര്‍്വിനിസം ) പ്രവാചകനല്ലേ ഡാര്‍വിന്‍ . ശാസ്ത്രം തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും മറ്റും വല്യ വാചകം അടിക്കുന്നത് കണ്ടു ..പറയട്ടെ .. എന്തിനാണ് തെറ്റാണെന്ന് തെളിഞ്ഞ സിദ്ധാന്തം ഇപ്പോഴും ശരിയാണെന്ന് മറ്റുള്ളവരെ ധരിപ്പിക്കുന്നത് ? അത് ശാസ്ത്രം ആണോ ? ഉപയോഗത്തിന്റെ /നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ജീവികള്‍ സ്വയം ആര്‍ജ്ജിക്കുന്ന സ്വഭാവങ്ങള്‍ തല മുറകളിലെക്ക് വ്യാപാരിക്കും എന്നല്ലേ സത്യത്തില്‍ ഡാര്‍വിന്‍ സിദ്ധാന്തത്തിന്റെ അടിസ്ഥാനം . അത് പമ്പര വിഡ്ഢിത്തം ആണെന്ന് തെളിഞ്ഞിട്ടില്ലേ ... തലമുറകളിലേക്ക്‌ പകര്‍ന്നു കൊടുക്കണമെങ്കില്‍ ജനിതക ഘടനയില്‍ മാറ്റം വരണ്ടേ മു‌സ്സു‌ ..? ഉപയോഗ നിരുപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ജനിതക ഘടനയില്‍ മാറ്റം വരുമോ ?

അപ്പൊ ജ്ജ് എങ്ങിനെയാ ഈ മാറ്റങ്ങള്‍ ഉണ്ടായി ന്നു പറയുന്നത് ? ക്രമമായി നടന്ന mutation വഴിയോ അതോ പെട്ടെന്ന് ഒറ്റയടിക്ക് നടന്ന mutation വഴിയോ ? അപ്പൊ ഈ mutation അറിയാം മുമ്പ് mutation വഴി കുറച്ചു complex അവയവങ്ങള്‍ ഉണ്ടായിടുണ്ട് അതിനാല്‍ അവയെ അങ്ങട്ട് യോജിപ്പിച്ച് പ്രവര്‍ത്തിപ്പിക്കണം അതിനായി കൂടി ഒരു പാട് mutation നടത്തികളയാം എന്ന് .. എന്നിട്ട് heart നിം , lungs നിം വൃക്കനിം പാന്‍ക്രിയാസ്‌ നിം കരളിനെയും രക്തത്തെയും വിവിധ കലകളെയും ഒക്കെ പാട് കൂട്ടി അക്സണ്‍ ടെണ്ട്രോണ്‍ ,സുഷുമ്ന എന്നിവ ഒക്കെ ഉണ്ടാക്കി ബ്രെയിന്‍ ലേക്ക് ഒരു connection കൊടുത്തു സംയോജിപ്പിച്ച് .. പിന്നെ മൂക്ക് ചെവി വായ്‌ ഒക്കെ യോജിപ്പിച്ച് തലച്ചോറില്‍ ഓരോ സ്ഥലം അക്ക്വയര്‍ ചെയ്തു കൊടുത്തു അങ്ങിനെ അതങ്ങട്ട് ഉണ്ടാക്കി .. എന്റമ്മോ mutation നു എന്തൊരു ബുദ്ധി .... mutation എന്ന ദൈവമേ അങ്ങേക്ക് സ്ത്രോതം ! സ്ത്രോതം ! സ്ത്രോതം !
( contd)

Faizal Kondotty said...

എന്റെ മുസ്സു‌ ... ജിലെബിയം ലഡ്ഡു ഉം മാത്രമല്ല അന്റെ പരിണാമ ശാസ്ത്രത്തിനു ഒന്നും വിശദീകരിക്കാന്‍ കഴിയില്ല ന്നു അനക്ക് നല്ലോണം അറിയാം .. ഞാന്‍ മുമ്പ് പറഞ്ഞ ,ജ്ജ് ശ്രദ്ധിക്കാത്ത പോയ ചില sweets കൂടി താഴെ കൊടുക്കാം , അനക്കും അന്റെ കൂടെയുള്ള വര്‍ക്കും കാലാ കാലം ഞൊട്ടി നുണയാം

1. (കേക്ക് ). കേള്‍വി ക്കുള്ള അവയവ വ്യവസ്ഥ എങ്ങിനെ ഉണ്ടായി mutation നിലൂടെ ? ഇരു ചെവിയില്‍ കൂടി വരുന്ന ശബ്ദത്തെ ഒരുമിച്ചു ചേര്‍ക്കുന്ന mechanism എങ്ങിനെയുണ്ടായി അന്ധമായ mutation നിലൂടെ ? ചെവിക്കു ശരീര ബാലന്‍സ് നിയന്ത്രിക്കാനുള്ള അവയവം കൂടി ആയതെങ്ങിനെ ?ഇങ്ങിനെ ഇരു ധര്‍മങ്ങള്‍ കൈ കാര്യം ചെയ്യുന്ന അവയങ്ങള്‍ ഒരു പാട് ഉണ്ട് .. മുത്രമൊഴിക്കാന്‍ ഉപയോഗിക്കുന്ന സുനാപിയുടെ കാര്യം അതിനു മാത്രമല്ല ന്നു അനക്ക്‌ നന്നായി അറിയാമല്ലോ , ഇനി സുനാപ്പിക്ക് എല്ല് ഇല്ല അതിനാല്‍ ഫോസ്സില്‍ ഇല്ല എന്ന് പറയുമോ ആവോ ? എല്ലില്ലാതെ നാവ് കൊണ്ട് എന്തും പറയാല്ലോ അനക്ക്‌

2. (പക്ഷി മിഠായി )പക്ഷികള്‍ക്ക് ഉണ്ടായതെങ്ങിനെ ? പക്ഷികള്‍ ഉഷ്ണ രക്ത (warm blooded)ജീവികള്‍ ആണ് .. പക്ഷികള്‍ പരിണമിച്ചു എന്ന് പറയപ്പെടുന്നു ഉരഗങ്ങള്‍ ആവട്ടെ ശീത രക്ത ജീവികള്‍ (cold blooded)ആണ് , ആകാശം നോക്കി നോക്കി നടന്നപ്പോ ഉരഗങ്ങള്‍ക്ക്‌ പറക്കാന്‍ നോക്കി അങ്ങിനെ ചിറകുണ്ടായി വന്നു എന്ന് dawin യുഗത്തില്‍ നിന്ന് കൊണ്ട് പറയാം , പക്ഷെ ജീനുകള്‍ എങ്ങിനെ മാറി ? പക്ഷികള്‍ക്ക് ചിറകു മാത്രമല്ല , ഒരു പാട് സംവിധാനങ്ങള്‍ ഉള്ളത് കൊണ്ടാണ് പറക്കാന്‍ കഴിയുന്നത് എന്ന് അനക്ക്‌ അറിയാല്ലോ , ..

3.(mixed ജാം ) ഒരു കോശത്തിലെ വിവിധ ഘടകങ്ങള്‍ അനക്ക്‌ അറിയാല്ലോ .. power house ആയ mitochondria, പിന്നെ Cytoplasm, Lysosome , golgi apparatus. Nucleus അങ്ങിനെ പലതും , കോശത്തില്‍ വച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങളും , ഊര്ജ്ജ ഉല്‍പാദനവും വേസ്റ്റ് ഒഴിവാക്കലും മറ്റും അനക്ക് അറിയാല്ലോ . ഏതെങ്കിലും ഘടകം ഇല്ലെങ്കില്‍ ഒരു കോശം പ്രവര്‍ത്തന സജ്ജമല്ല .പിന്നെ എങ്ങിനെ ഒരു കോശത്തിലെ വിവിധ ഘടകങ്ങള്‍ ഉണ്ടായി വന്നു .. ഒന്ന് mutation ല‌ുടെ ഉണ്ടായി, പിന്നെ മറ്റൊരു mutation വരെ കാത്തിരുന്നോ ?പക്ഷെ ആ സെല്ലിന് ഒരു നിമിഷം പോലും നിലനില്പ്പില്ലല്ലോ പൂര്‍ണമാകുന്നത് വരെ .. ഇനി ഈ കോശങ്ങള്‍ ചേര്‍ന്ന് കലകള്‍ ഉണ്ടായി, അവയവങ്ങള്‍ ആയി , ആ അവയവങ്ങള്‍ തമ്മില്‍ യോജിച്ചു പ്രവര്‍ത്തിച്ചു ശ്വസന വ്യവസ്ഥ, രക്ത പര്യയന വ്യവസ്ഥ അടക്കം അത്യന്തം സിസ്റ്റ മാടിക്‌ ആയ അവയവ വ്യവസ്ഥകള്‍ ഉണ്ടായത് എങ്ങിനെ ? ഇവക്കു കാരണമായ ആ mutation നെ എന്താ പറയാ എന്റെ മുസ്സു‌ .. ഇനിയോ അത്യന്തം വ്യത്യസ്തങ്ങളായ ഈ വ്യവസ്ഥകള്‍ തമ്മില്‍ ഒരു കോ-ordination എങ്ങിനെ വന്നു ?

4.( ചിരി മസാല ).. നീ ലഡ്ഡു മറ്റും പറഞ്ഞു ചിരിച്ചല്ലോ .. സന്തോഷം ,സങ്കടം , സ്നേഹം, ഭയം , കാമം , തുടങ്ങിയ വികാരങ്ങള്‍ ഏതു പരിണാമ പ്രക്രിയ വഴി ഉണ്ടായി ..?

ഇനിയും ഒരു പാടുണ്ട് ഒക്കെ പറഞ്ഞു വരുമ്പോയെക്കും നമ്മുടെ എല്ലാം "നേരം വെളുക്കും
" . ഇതിനൊക്കെ പരിണാമം വഴി ഉത്തരം പറയാന്‍ കഴിയാതെ വരുമ്പോള്‍ ജ്ജ് വിയര്‍ക്കും .. ആട്ടെ ..അപ്പൊ ശരീരത്തിലെ താപ നില നിയന്ത്രിക്കാനുള്ള ( വിയര്‍പ്പു ഗ്രന്ഥികള്‍ അടക്കി ) കഴിവ് ഏതു mutation വഴിയാണ് ലഭിച്ചത് ? അപ്പൊ ആരാ മുസ്സു‌ അന്ത വിശ്വാസി .. ശാസ്ത്രീയ അന്ധ വിശ്വാസി ?

ഓ.ടോ .. പരിണാമം വഴി വിശദീകരിക്കാന്‍ കഴിയാത്തത് ഏതെങ്കിലും പൊട്ടും പൊടിയുമല്ല .. ബേസിക് കാര്യങ്ങള്‍ തന്നെയാണ് .. ഒരോ ജീവി വര്‍ഗത്തിലും ആണ്‍ പെണ് ജീവികള്‍ ഉണ്ടായതും , സെന്‍സ് oragans നും പിന്നെ അവയവങ്ങളുടെ കൂട്ടായ പ്രവര്‍ത്തനവും പൊട്ടും പൊടിയും ആണോ പരിണാമ ചക്രത്തില്‍ ?..

ഒന്നിനും പറ്റാത്ത ഒരു ചിദ്ധാന്തം തന്നെ വേണോ മുസ്സു‌ ആളുകളെ പറ്റിക്കാന്‍, ആളുകളെ നിരീശ്വര വാടിയാക്കി മാറ്റാന്‍ അല്ലെ അന്റെ ഈ ഒലക്കമലെ ചിദ്ധാന്തം ഉപയോഗിക്കുന്നത് .. അതോണ്ടല്ലേ mutation എന്താന്ന് വരെ അറിയാത്ത ആളുകള്‍ ഇതും ഒക്കത്ത് വച്ച് നടക്കുന്നത്
.. സുമേഷേ .. ചിന്തിക്കു... അന്റെ ബുദ്ധിന്കിലും തെളിഞ്ഞാല്‍ ഈ ചര്‍ച്ച ഉപകാരപ്പെട്ടു . അപ്പൊ എങ്ങിനെയാ ..ചര്‍ച്ച തീരുമ്പോള്‍ മു‌സ്സുവിനു ഒരു ശവ പെട്ടി ഞാന്‍ കൊടുത്തയക്കുന്നുണ്ട് .. പരിണാമ സിദ്ധാന്തത്തെ അടക്കാന്‍.. കൂടെ ഒരു ചെമ്പു ജിലേബിയും ...അന്റെ എരണക്കെട് മാറട്ടെ ..എന്തേ

പല സ്ഥലത്തും തിരക്കിട്ട ചര്ച്ചയായതിനാല്‍ ആണ് creation തിയറി അവതരിപ്പിക്കാന്‍ കഴിയാത്തത്.. ഉടനെ തന്നെ വരും . dont worry ....sorry for the delay

കൊണ്ടോട്ടി മൂസ said...

മുത്തേ ഫൈസലേ (മു. ഫൈസൂന്നായാലാ ?) ഇജ്ജ് ഇതുതന്ന പറ്യൂന്ന് ഞമ്മക്ക് ആദ്യേ തിരിയുമാരുന്ന്. സൃഷ്ടിവാദക്കാരന്‍ അക്വിനാസച്ചന്റ ബ്ലൈന്‍ഡ് വാച്ചുമേക്കര്‍ യുക്തീം ഇദ് തന്നേണല്ലാ. ഇദ് കയിഞ്ഞാ ഇനി ഫിസിക്സൊണ്ട്. കെമിസ്ത്രിയൊണ്ട്. സൈക്കോളജിയൊണ്ട്. ഓരോന്നിലും കാണും അനക്ക് പുടികിട്ടാത്ത യെമണ്ടന്‍ തംശയങ്ങള്. ആനക്ക് ലിംഗം വന്നതെങ്ങനെ. ചക്കക്ക് മുള്ളുവന്നതെങ്ങനെ. ഹൈഡ്രജന്‍ ആറ്റത്തിന് എലക്ട്രോണു വന്നതെങ്ങനെ.കാലു നീണ്ടതെങ്ങനെ. കൈ നീളാത്തതെങ്ങനെ.

അനക്ക് ഉത്തരത്തിലല്ല നോട്ടം, അടുത്ത ശോദ്യം എങ്ങനെ ശോദിക്കാം എന്നതിലാണു നോട്ടം എന്ന് ഞമ്മക്ക് പണ്ടേ പുടികിട്ടി. ഇദുമാത്രമാക്കണ്ട.ഡിഗ്രിക്കു പടിക്കാന്‍ ഒണ്ടേര്‍ന്ന മുഴുവനും ശോദിക്ക്. ഓരോന്നോരോന്നായി അനക്കിനി ബ്ലോഗിലു ക്ലാസെട്ത്തരാന്‍ ഇരിക്കേണല്ല ഞമ്മള്. ഒന്നു തിരിഞ്ഞാ അടുത്ത ശോദ്യം.ഇയ്യ് അങ്ങനെ ശോദിച്ച് ശോദിച്ചിരുന്നോ. അദക്ക തിരിച്ചങ്ങോട്ട് ശോദിച്ചാ ‘സോറി ഫോര്‍ ദ ഡിലേ’ ആണല്ലാ.

മഹമ്മദ് നബിക്ക് എല്ലാം പടച്ചോന്‍ തോന്നിപ്പിച്ചതാണെന്നു ബിശ്വസിക്കാന്‍, കുറാനീ മനിസന്‍ കൈകടത്തീട്ടില്ലാന്ന് ബിശ്വസിക്കാനൊന്നും അന്റ യുക്തിബാതം തമ്മതിക്കൂല്ലാ പക്കേങ്കീ പരിണാമം മുഴുക്ക തെറ്റാണെന്ന് ല്ലേ ? അദ് നല്ല യുക്തിവാതോണ്. കൈയ്യീ വച്ചോണ്ടാ മതീ പുള്ളേ. മുണുങ്ങാന്‍ ഞമ്മളെ കിട്ടൂല്ലാ.

ഇജ്ജ് കുറാന്‍ വച്ച് ക്രിയേഷന്‍ തിയറി അങ്ങോട്ട് ബിസദീകരിക്കീനേ. ഞമ്മള് അപ്പ ബരാം. ഇബ്ട നിന്നാ ബിരിയാണിക്കൊള്ള വക ബ്ലോഹീന്ന് ഒണ്ടാക്കാമ്പറ്റൂല്ലല്ല്.

ലൂസിഫര്‍ said...

ചില അന്ധവിശ്വാസികള്‍ക്ക് എത്ര പറഞ്ഞാലും മനസ്സിലാവൂലേ?
പിന്നേം കണ്ണ്, കുണ്ണ എന്നൊക്കെ പറഞ്ഞോണ്ടിരിക്കും.

ശാസ്ത്രത്തിന് ഇന്ന് മനസ്സിലാവാത്തതും, ഒരു കം‌പ്ലീറ്റ് പിക്ച്ചര്‍ കിട്ടാത്തതും ആയ പല കാര്യങ്ങളും ഉണ്ട്. ശരി തന്നെ. എന്നാല്‍ അതു കൊണ്ട് ഈ ദുനിയാവ് കള്ളിമുണ്ടും തൊപ്പിയും ഇട്ട് പടച്ചോന്‍ വന്ന് കുത്തീര്‍ന്ന് കുഴച്ച് പരത്തി ചുട്ടെടുത്തതാണെന്ന് പറയുന്നതാണ് ഭ്രാന്ത്. ഒരു നൂറ് കൊല്ലം മുന്‍പ് ഇന്ന് മനുഷ്യന്‍ ശാസ്ത്ര സത്യങ്ങളായി അംഗീകരിക്കുന്ന പലതിനും വിശദീകരണമോ തെളിവുകളോ ഉണ്ടായിരുന്നില്ല. ചില ഫോസിലുകള്‍ കണ്ടെടുക്കുന്നതും, ചില ഫ്രീക്വന്‍‌സി വേവുകള്‍ കണ്ടെത്തുന്നതുമൊക്ക തുടങ്ങി എന്തിന്, ഹൈ പവര്‍ റ്റെലസ്കോപ്പും മൈക്രോസ്കോപ്പും എല്ലാം നമ്മളെ കൂടുതല്‍ ലോജിക്കലായി ശാസ്ത്രീയമായി സത്യത്തില്‍ അധിഷ്ഹിതമായി ചിന്തിക്കാന്‍ സഹായിച്ചിട്ടുണ്ട്.
ഫോസിലില്ല എന്നത് വെച്ച് പരിണാമ ചെയിനില്‍ കണ്ടിന്യുറ്റി ഇല്ല എന്നും, അതിനാല്‍ ഉടന്‍ മുകളില്‍ പറഞ്ഞ പടാച്ചോന്‍ മുറുക്കിത്തുപ്പി ചന്തീം ചൊറിഞ്ഞ് വന്നിരുന്നു ദുനിയാവ് പടച്ച് എന്നും വിശ്വസിക്കുന്നവരെ ഭ്രാന്തന്മാര്‍ എന്നേ പറയാനുള്ളൂ.
അല്ല അങ്ങനെയാണെങ്കില്‍ അത് പടച്ചോന്‍ ആക്കുന്നതെന്തിനാ? ഞാന്‍ പറയുന്നു ചെകുത്താനാണ് ലൊകം സൃഷ്ടിച്ചതെന്ന്..അല്ലെങ്കില്‍ ഒരു പാമ്പ് മുട്ടയിട്ടതാണ്ണ് ഭൂമി. എന്തേയ്? അല്ലെങ്കില്‍ ബ്രഹ്മാവ് വിഷ്ണു ശിവന്‍ ആയാലോ? സമ്മതിക്വോ? അതോ സുന്നത്ത് ചെയ്ത പടച്ചോന്‍ തന്നെ വേണോ? അല്ല, അതിന് വല്ല തെളിവുമുണ്ടോ ഒരു പുസ്തകമല്ലാതെ?

ശാസ്ത്രത്തിന് ഉത്തരം മുട്ടുന്നത് അതിന്റെ പരിമിതിയല്ല, ശക്തിയാണ്. വീണ്ടും അന്വേഷിക്കാനുള്ള ഉത്തേജനം.
എന്തിനുമേതിനും പടച്ചോന്‍ എന്ന തിമിരം ബാധിച്ചവര്‍ക്ക് അത് പറഞ്ഞാല്‍ മനസ്സിലാകില്ല.
അവസാനം കമന്റിട്ടാല്‍ ജയിച്ചു എന്നാണ് ഈ ഭ്രാന്തന്മാരുടെ വിശ്വാസം.

കൊണ്ടോട്ടി ഉസ്മാന്‍ said...

എടൊ ഫൈസു ;

ജ്ജ് ഇത് ഇന്ന് നാളെ ന്നു പറഞ്ഞിരിക്കല്ലാണ്ടേ അന്റെ സൃഷ്ടിബാതം കൊണ്ട് ബരനില്ലല്ലോടോ..
ജ്ജ് അതും കൊണ്ട് ബന്നു ഗംബ്രിയന്‍ പരിണാമൂം കണ്ണും മൂക്കും ഒക്കെ ബിസദീകരിക്കീന്നു.
ഞമ്മള് കാത്തിരിക്കുന്നു.
അന്റെ ഗാംബ്രിയന്‍ ബിസദീകരനൂം ആനന്റെ ലിങ്കവുമൊക്കെ അന്റെ സ്രിഷ്ടിബാതത്തിന്റെ തന്നെ ശവപ്പെട്ടീലടിക്കണ ആണിയാവുന്നതെന്കിനെയാന്നു ഞമ്മള് കാണിച്ചു തരാം.

ബേഗം കൊണ്ടുവാടോ അന്റെ ബാതം...

കൊണ്ടോട്ടി ഉസ്മാന്‍ said...

ആയിരമായിരം സൃഷ്ടി സമസ്യകള്‍ക്ക് ഉത്തരം തന്ന പരിണാമ വാദത്തിനു ശവപ്പെട്ടി പണിയാനിരിക്കുന്ന ഫൈസു; ...
കണ്ണും മൂക്കും ഒന്നും വേണ്ട; മനുഷ്യശരീരത്തിലെ ഒരു രോമം, അത് എങ്ങിനെയാണ് പടച്ചോന്‍ സൃഷ്ടിച്ചതെന്ന് ഒന്ന് വിശദീകരിക്കാമോ? കാണട്ടെ. എങ്ങനെ സൃഷ്ടിച്ചു? എന്ന്? എത്ര സമയമെടുത്ത്? ....
ഒരേയൊരു ചോദ്യം...

Anonymous said...

ദൈവ സാമീപിയം ഉണ്ടായിരുന്ന പിശാച് വരെ ദൈവ നിഷേദി ആയിത്തീര്‍ന്നു പിന്നെയല്ലേ ഈ കുരങ്ങന്മാരില്‍ നിന്ന് ഉണ്ടായ ഈ ഇത്തിക്കന്നികള്‍......ഫൈസലേ ഇത് വെറും നിഴല്‍ മാത്രമാണ് നിഴലിനോട്‌ സംസാരിച്ചു സമയം പാഴാക്കാതെ യാധാര്തിയത്തിലേക്ക് വരിക . ഇത് വിശ്വാസത്തിന്റെ കാരിയമാണ്. അവരുടെ കാഴ്ചപാടില്‍ നോക്കുകയാണെങ്കില്‍ ശരീരത്തിനകത്തു നടക്കുന്ന ചില രാസ പ്രവര്‍ത്തനങ്ങളുടെ ഭലമായി അവര്‍ യെന്തോക്കൊയൂ പുലമ്പുന്നു.....അത് എന്താണെന്ന് അവര്‍ക്ക് തന്നെയും അറിയില്ല ശരീരത്തിനകത്തു നടക്കുന്ന പ്രവര്‍ത്തനത്തിന്റെ ഭാഘമായി വിശക്കുകയും മുന്‍പില്‍ കാണുന്ന യേത് കാഷ്ടത്തെയും ഭക്ഷിച്ചു വിശപ്പടക്കുകയും പിന്നെ സ്വയം കാഷ്ടിക്കുകയും ചെയുന്ന പ്രക്ര്തിയില്‍ യാധ്രിശ്ചികമായി ഉണ്ടായതും മേല്‍പറഞ്ഞ ന്യൂനതകള്‍ ഉള്ളതും ആയ നിരര്‍ഥകമായ
പ്രകൃതിയുടെ കുറെ യെന്തിനെന്നില്ലാത്ത സൃഷ്ടികളാണ് അവര്‍. താങ്കളുടെ വാക്കുകള്‍ മനസ്സിലാകണമെങ്കില്‍ അവരുടെ സൃഷ്ടിപ്പ് ഘടനയ്ക്ക് ക്രമീകരണങ്ങള്‍ വേണം പുറമേ കാണാന്‍ താങ്കളെ പോലിരിക്കുമെങ്കിലും അകമേ മേല്പരഞ്ഞമാതിരിയാണ്. അവരുടെ കണ്ണുകളും കാതുകളും കൊട്ടി അടയ്ക്കപെട്ടിരിക്കുന്നു. പ്രസവിച്ച അമ്മയുടെ സൃഷ്ടിപ്പില്‍ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് അവര്‍ വലുതായി. ഇനി ഇവരുടെ കുട്ടികളെ ഇവര്‍ എന്തിനാ സംരക്ഷിക്കുന്നത് പ്രസവിച്ചു അങ്ങ് താഴെ ഇട്ടാല്‍ പോരെ പ്രകൃതിയുടെ നുനതക്കെതിരെ ഇവര്‍ ഒരു കൈകൊടുത്തു സഹായിക്കുന്നതെന്തിനാ......അവിടെ കിടന്നു പറ്റുമെങ്കില്‍ വളരെട്ട അല്ലെങ്കില്‍ ഒടുങ്ങട്ടെ
ലോകത്തെ വലിയെ യുക്തിവാധികളില്‍ ചിലര്‍ ഇസ്ലാം മതം സ്വീകരിക്കുന്നതിന്റെ വിഡിയോ ക്ലിപ്പ് വേണെങ്കില്‍ അയച്ചുതരാം. സമയം വെസ്റ്റ്‌ ചെയ്യാതെ എത്രയോ നല്ലകാരിയങ്ങള്‍ ചെയ്തു തീര്കെണ്ടതുണ്ട്. ശക്തമായ പ്രകാശം വരുമ്പോള്‍ ഈ നിഴലുകള്‍ പോയ്മറയും..ഓടിയൊളിക്കും

Anonymous said...

ഇനി ഇവരുടെ കുട്ടികളെ ഇവര്‍ എന്തിനാ സംരക്ഷിക്കുന്നത് പ്രസവിച്ചു അങ്ങ് താഴെ ഇട്ടാല്‍ പോരെ പ്രകൃതിയുടെ നുനതക്കെതിരെ ഇവര്‍ ഒരു കൈകൊടുത്തു സഹായിക്കുന്നതെന്തിനാ......അവിടെ കിടന്നു

കുട്ട്യോളെ സംര്ച്ചിച്ചില്ലേങ്കിൽ മ്മക്ക് ഹൂറുല്ലീങ്ങളെ കിട്ടൂല്ല. ചങ്കി കുത്താത്ത കള്ളും കിട്ടൂല്ല. താഴത്തൂടെ അരുവികൾ ഒയുകുന്ന തോട്ടോം മുന്തിരിങ്ങേം ഒന്നും കിട്ടൂല. അതോണ്ടല്ലേ മ്മൾ മളെ കുട്ട്യോളെ സംരച്ചിച്ച്ണ്ടത്. ഏത്!
തിജ്ജിലിട്ടി അള്ളാ മ്മളെ പൊരിച്ചൂം ചെജ്ജും. അതു പേടിച്ചിട്ടല്ലേ അല്ലെങ്കി ആരാപ്പൊ അയ്നൊക്കെ മെനക്കെടാ!

ഒ എം ഗണേഷ് ഓമാനൂര്‍ | O.M.Ganesh omanoor said...

ഫൈസല്‍ സാറെ, ഇതിനു മറുപടിയൊന്നും പരഞ്ഞില്ല....!


ആകാശം, ഭൂമി, സൂര്യന്‍ , ചന്ദ്രന്‍, നക്ഷത്രങ്ങള്‍ , ഇടിമിന്നല്‍, മഴ, മഞ്ഞുമല, ചന്ദ്രന്റെ വൃദ്ധിക്ഷയം നോക്കിയുള്ള കാലഗണന ; എന്നീ കാര്യങ്ങള്‍ മാത്രമായിരുന്നു വിഷയം.
ആകാശത്തിന് ഏഴു തട്ടുകള്‍. പരന്ന ഭൂമിക്കും ഏഴു തട്ടുകള്‍, സൂര്യന്‍ സഞ്ചരിക്കുന്നു, രാത്രി വിശ്രമിക്കുന്നു, ചളിക്കുണ്ടില്‍ മുങ്ങുന്നു, ചന്ദ്രന്‍ വെളിച്ചമാണ്. അതു രൂപം മാറുന്നു. അല്ലാഹു നക്ഷത്രങ്ങള്‍ പെറുക്കി പിശാചുക്കളെ എറിയുന്നതാണുല്‍ക്കകള്‍, അല്ലാഹുവും മലക്കുകളും തമ്മില്‍ നടക്കുന്ന ചര്‍ച്ച കട്ടു കേള്‍ക്കാനാണു പിശാചുക്കള്‍ വരുന്നത്. കിട്ടിയ രഹ്സ്യങ്ങള്‍ അവറ്റകള്‍ കണിയാന്മാര്‍ക്കെത്തിച്ചു കൊടുക്കും, മലക്കുകളുടെ മുരളിച്ചയാണ് ഇടിനാദം, അവറ്റയുടെ വാലു വീശുമ്പോഴാണു മിന്നലുണ്ടാകുന്നത്.

അനാദി said...

ഒരു ഉടലുമായി രണ്ടു പേര്‍ ജീവിക്കേണ്ടി വരുന്നതും രണ്ടാളുകള്‍ക്ക് ഒരു തലയാകുന്നതും സൃഷ്ടിയിലെ ന്യൂനത തന്നെയല്ലേ? നീതിമാനും എല്ലാം അറിയുന്നവനുമായ ഒരു ആള്‍ദൈവം നിയന്ത്രിക്കുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കാന്‍ സാധ്യതയില്ലല്ലോ? അതല്ല, മൂപ്പരിതൊക്കെ കരുതിക്കൂട്ടി ചെയ്യുന്നതാണെങ്കില്‍ അങ്ങേരുടെ നീതിബോധം കാരുണ്യം എന്നിത്യാദി ഗുണങ്ങള്‍ നമുക്കു പിടി കിട്ടാത്തതും സംശയാസ്പദവും ആണല്ലോ.


യുക്തിവാദികളെ സംബന്ധിച്ചിടത്തോളം പരലോകത്തില്‍ വിശ്വാസമില്ലാത്തതിനാല്‍ ഇഹലോകത്തില്‍ കാരുണ്യം കിട്ടിയില്ലെങ്കില്‍ അവ പരലോകത്ത് കിട്ടുമെന്ന് വിജാരിക്കാന്‍ മനസ്സനുവദിക്കില്ല. എന്നാല്‍ വിശ്വാസികള്‍ അങ്ങനെ അല്ല. ഇവിടെ അനുഭവിക്കുന്ന കഷ്ടതകള്‍ക്ക് പ്രതിഫലം പരലോകത്ത് കിട്ടുമെന്ന് വിശ്വസിക്കുന്നു. അവിടെയാണവന്റെ കാരുണ്യം അനുഭവിക്കുന്നത്. ഒരു സുനാമി സംഭവിക്കുമ്പോള്‍ നല്ലവരും അല്ലാത്തവരുമായ മനുഷ്യര്‍ അതില്‍ പെടുന്നു. അതില്‍ പെടുന്ന ഏക ഇലാഹില്‍ വിശ്വസിക്കുന്നവര്‍ ഷഹീദായി മരിക്കുന്നു.

നാം തലമുറകാളായി ചെയ്യുന്ന തിന്മകള്‍ക്ക് തലമുറകള്‍ മുഴുവനായി തന്നെ ശിക്ഷയും അനുഭവിക്കണം. അതില്‍ നിരപരാധികള്‍ പെട്ടാല്‍ അവര്‍ക്ക് പരലോകത്ത് രക്ഷയുണ്ട്. ഉദാഹരണത്തിനു ഹിരോഷിമ

പിന്നെ ഒരു വികലാംഗന്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ആപേക്ഷികമാണ്‌. ജബ്ബാറിനെക്കാളും സന്തോഷവാനായി വികലാംഗന്‍ ജീവിക്കുന്നുണ്ടാവും. ജബ്ബാറിനു വികലാമായ മനസ്സുണ്ടെന്നു സങ്കല്പിച്ചാല്‍ തന്നെ അത് സന്തുലിതാവസ്ഥക്ക് എതിരല്ലെ? എന്ത് കൊണ്ട് എല്ലാ മനുഷ്യരെയും ബുദ്ധിമാന്മാരായി അബ്ദുല്‍ കലാമിനെ പോലെ സ്ര്ഷ്ടിക്കുന്നില്ല? എന്ന് ചോദിക്കുന്നത് പോലെ ബുദ്ധിയില്ലായ്മയാവും അത്.മനുഷ്യരില്‍ ചിലര്‍ക്ക് നേടിയെടുക്കാവുന്ന കഴിവുകള്‍ ഉണ്ട്. എന്തുകൊണ്ട് സര്‍ക്കസിലെ മരണകിണറീല്‍ മോട്ടോര്‍ ബൈക്ക് ഓടിക്കുന്നവനെ പോലെ എല്ലാവരെയും ദൈവം സൃഷ്ടിച്ചില്ല? ഈ ലോകം നില നില്‍കണമെങ്കില്‍ അതൊക്കെ ആവശ്യമാണ്‌. എല്ലാവരും ഒരു പോലെയുള്ള ഒരു സൃഷ്ടി ദൈവത്തിനുണ്ട് അവരാണ്‌ മലക്കുകള്‍.


ഇനി സൃഷ്ടിവാദം എന്ന വിഷയത്തില്‍ തന്നെ ഒരു പൊരുത്തക്കേടുണ്ടല്ലൊ. മതങ്ങള്‍ വിശ്വസിക്കുന്ന രീതിയില്‍ മനുഷ്യന്‍ ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും ആണ് തുടങ്ങിയതെന്ന് കരുതുക. അങ്ങിനെയെങ്കില്‍ സമുദ്രങ്ങളാല്‍ വേര്‍തിരിപ്പിക്കപ്പെട്ട പല വന്‍കരകളിലും മനുഷ്യന്‍ എങ്ങിനെ ഉണ്ടായീ? കപ്പലുകള്‍ മനുഷ്യന്റെ ചരിത്രത്തില്‍ വളരെ കാലം കഴിഞ്ഞാണ് നിര്‍മിതമായത് എന്നുകൂടി ആലോചിച്ചാല്‍ ഇതിന്റെ ഉത്തരം സൃഷ്ടിവാദികള്‍ എങ്ങിനെ പറയും?

ആദം നബിക്ക് 40 അടി ഉയരമുണ്ടായിരുന്നു എന്നാണ്‌ ഇസ്ലാം പറയുന്നത്. പിന്നെ വന്‍ കരകള്‍ വേറിട്ട് പോയതാണെന്നു ശാസ്ത്രം സങ്കല്പ്പിക്കുന്നുണ്ടല്ലോ.

മണ്‍പാത്രം ഉണ്ടാക്കാന്‍ മാത്രം മനുഷ്യര്‍ക്കറിവുള്ള കാലത്ത് ദൈവത്തെ അവര്‍ കുശവനാക്കിയതു പോലെ ഇപ്പോള്‍ നിങ്ങള്‍ അതിയാനെ കമ്പ്യൂഊട്ടര്‍ എഞിനിയറാക്കുന്നു. അത്രേയുള്ളു

എല്ലാ കാലത്തും പ്രപഞ്ച ശക്തികളെ ആരാധിക്കുന്നവരുണ്ടായിട്ടുണ്ട്. മനുഷ്യനെ സാത്താന്‍ വഴിപിഴപ്പിക്കാന്‍ കാണുന്ന മാര്‍ഗ്ഗങ്ങളാണ്‌ അവ. തൗഹീദിന്റെ(ഏക ദൈവ വിശ്വാസവുമായി) സന്ദേശവുമായി ഒരു ലക്ഷത്തി ഇരുപത്തി നാലായിരത്തില്‍ പരം മനുഷ്യരുടെ ഇടയില്‍ നിന്നുള്ള സന്ദേശവാഹകര്‍ ഭൂമിയിലെത്തിയിട്ടുണ്ട്. നോഹയുടെ പെട്ടകത്തില്‍ കഴറിയവരാണ്‌ അന്ന് രക്ഷപ്പെട്ടത്. ഇന്നും ജൂദി പര്‍ വ്വതത്തില്‍ അതിനെ അടയാളം കാണം. അല്ലാഹുവിലുള്ള അചഞ്ചലമായ വിശ്വാസത്തില്‍ നിന്നും വ്യതിചലിപ്പിക്കാന്‍ വേണ്ടി സാത്താന്‍ മറ്റു ആള്‍ ദൈവങ്ങളെയോ ശക്തികളെയോ ബിംബങ്ങളെയൊ ഒക്കെ ആരാധിക്കാന്‍ തുടങ്ങും. അവരിലുള്ള നിസ്സാരമായ കഴിവുകള്‍ അല്ലാഹുവുമായി തട്ടിച്ചു നോക്കാന്‍ പറ്റാത്ത അത്ര വിദൂരത്താണ്‌ എന്ന് പോലും അവര്‍ക്കറിയുന്നില്ല. പിന്നെ പിതാമഹന്മാര്‍ ചെയ്യുന്നതിനെ പിന്‍പറ്റുന്നവരുമുണ്ട്. അവര്‍ ഒരു ഉടുംബിന്റെ മാളത്തില്‍ പ്രവേശിച്ചാല്‍ പിന്നിലുള്ളവരും അതില്‍ പ്രവേശിക്കും.

അപാരം said...

പ്രയ ഫൈസ താങ്കളുടെ പല കമാന്റുകളും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. താങ്കള്‍ക്കിവ ഒരു പുസ്തകമാക്കി ഇറക്കരുതോ?

ea jabbar said...

ഫൈസലിനു മറുപടി ഇവിടെ

Anonymous said...

bright പറഞ്ഞു...

@ Faizal Kondotty ,
ഞാന്‍ വളരെ പ്രസക്തങ്ങളായ നിരീക്ഷണങ്ങളാണ് നടത്തിയതെന്നു താങ്കള്‍ സമ്മതിച്ച സ്ഥിതിക്ക് തങ്ങളുടെ പ്രതികരണം ഇത്ര മതിയോ?ഈ കാര്യത്തെപ്പറ്റി താങ്കള്‍ ഒന്നും പറഞ്ഞില്ല...(പോസ്റ്റില്‍ നിന്ന്)

....ഡാര്‍വിന്റെ ഒറിജിന്‍ ഓഫ് സ്പീഷീസില്‍നിന്ന് താങ്കള്‍ ഉദ്ധരിച്ച ഭാഗത്തിനുശേഷം ശേഷം ഏകദേശം മൂന്നരപേജോളം ഡാര്‍വിന്‍ ഈ വിഷയത്തില്‍ എന്തു പറയുന്നു എന്ന് വായനക്കാര്‍ക്ക് വിശദ്ദീകരിച്ചാല്‍ മതി.......ഡോക്കിന്‍സിന്റെ The Blind Watchmaker ലും അദേഹം യഥാര്‍ഥത്തില്‍ എന്താണ് പറഞ്ഞത് എന്ന് വായനക്കാരെ അറിയിക്കേണ്ട ബാധ്യത താങ്കള്‍ക്കുണ്ട്.......

ഏതു രീതിയിലാണ് എന്റെ നിരീക്ഷണങ്ങള്‍ പ്രസക്തമാകുന്നത്‌ എന്നൊന്നു വിശദീകരിക്കാമോ?അങ്ങെനെ വിശദീകരിച്ചാല്‍ താങ്കള്‍ക്കറിയുന്നതുപോലെ താങ്കളുടെ പോസ്റ്റിലെ വാദങ്ങള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീഴും.അതുകൊണ്ടാണല്ലോ എങ്ങും തൊടാത്ത ഒരു മറുപടി..ഞാന്‍ സൂചിപ്പിച്ചതുപോലെ ഒന്നുകില്‍ താങ്കള്‍ തന്നെ ആധാരമായി കൊടുത്തിട്ടുള്ള പുസ്തകങ്ങളൊന്നും താങ്കള്‍ വായിക്കാതെ വായിച്ചതായി വായനക്കാരെ തെറ്റിദ്ധിപ്പിക്കാന്‍ ശ്രമിച്ചു,അല്ലെങ്കില്‍ മനപൂര്‍വ്വം ചില ഭാഗങ്ങള്‍ മറച്ചുവച്ചു വായനക്കാരെ തെറ്റിദ്ധിപ്പിക്കാന്‍ ശ്രമിച്ചു.(ആദ്യം പറഞ്ഞതാണ്‌ ശരി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.ആ പുസ്തകങ്ങളൊന്നും വായിച്ചുമനസ്സിലാക്കാനുള്ള ആമ്പിയറൊന്നും താങ്കള്‍ക്കുണ്ടെന്നു തോന്നുന്നില്ല.)രണ്ടായാലും,ഞാന്‍ വളരെ ഗുരുതരമായ ഒരു ആരോപണമാണ് ഉന്നയിക്കുന്നത്.I will rate your intellectual honesty as non existent.Or at the most a pious fraud.താങ്കള്‍ മറുപടി പറയേണ്ടത് താങ്കളുടെ വായനക്കാരോടാണ്.'പരിണാമ സിദ്ധാന്തം പോലെ ചില അശാസ്ത്രീയ അന്ധ വിശ്വാസങ്ങളെ കുഴിച്ചു മൂടുന്നത്' കാണാന്‍വന്ന് ഗ്യാലറിയിലിരുന്ന് കൈയടിക്കുന്ന ആ സധുക്കളോട്...

ഞാന്‍ പ്രദീക്ഷിച്ച മറുപടി തെറിവിളിയോ പരിഹാസമോ ആണ്.offense is the best defense എന്നു കേട്ടിട്ടില്ലേ? അങ്ങിനെയായിരുന്നെങ്കില്‍ താങ്കള്‍ക്ക് വിഷയം മാറ്റി രക്ഷപ്പെടാമായിരുന്നു.എവിടെയും തൊടാതെ മറുപടി പറഞ്ഞു രക്ഷപ്പെടാന്‍ ശ്രമിച്ചതുകൊണ്ട്, താങ്കള്‍ വ്യക്തമായ മറുപടി പറഞ്ഞേ പറ്റൂ.വിശ്വാസ്യത വീണ്ടെടുത്തില്ലെങ്കില്‍ പരിണാമം ബ്ലോഗ്‌ ചാപ്പിള്ളയായിപ്പോകുമല്ലോ...യാതൊരു ക്രെഡിബിളി്റ്റിയുമില്ലാത്ത താങ്കളെങ്ങിനെ 'പരിണാമ സിദ്ധാന്തം പോലെ ചില അശാസ്ത്രീയ അന്ധ വിശ്വാസങ്ങളെ കുഴിച്ചു മൂടും'?

പരിണാസിദ്ധാന്തത്തെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായം വായിച്ചപ്പോള്‍ Peter Medawar ഒരിക്കല്‍ പറഞ്ഞതാണ്‌ ഓര്‍മ്മ വരുന്നത്.'It's author can be excused of dishonesty only on the grounds that before deceiving others he has taken great pains to deceive himself.'താങ്കളുടെ കാര്യത്തിലും വളരെ ശരിയായ പ്രസ്താവന.താങ്കള്‍ വളരെ സത്യസന്ധമായി തെറ്റിദ്ധരിച്ചിരിക്കുന്നു.അത് കൊണ്ട് എന്റെ വക ഒരു ഉപദേശം... read some good books about evolution....pleeeeeeease!!

Zebu Bull::മാണിക്കൻ said...

[ബ്രൈറ്റ് മുകളില്‍ പറഞ്ഞുകഴിഞതിന്റെ ബാക്കി.]

ഫൈസലേ, ഒരു പക്ഷേ താങ്കളൊരു (ഇംഗ്ലീഷ് മനസ്സിലാക്കാനറിയാത്ത) മണ്ടനാണ്‌ -- അതെനിക്കു മനസ്സിലാക്കാം. അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് ഡാര്‍‌വിനെ മിസ്‌ക്വോട്ട് ചെയ്യുന്ന ഒരു ഫ്രാഡ് ആണ്‌ -- കൂടുതല്‍ ഗുരുതരം. ഡാര്‍‌വിന്റെ വാചകം താങ്കള്‍ ഇവിടെ പറഞ്ഞത് ഇതാണ്‌: "To suppose that the eye could have been formed by natural selection seems, I freely confess, absurd." ഈ വാചകത്തിന്റെ ഘടനയില്‍ നിന്നു തന്നെ ഡാര്‍‌വിന്‍ പ്രത്യക്ഷത്തില്‍ അവിശ്വസനീയമെന്നു തോന്നിയേക്കാവുന്ന ഒരു കാര്യത്തെ ശാസ്ത്രീയമായി വിശദീകരിക്കാനുള്ള തുടക്കമായിരിക്കും എന്ന് സന്ദര്‍‌ഭവും (after all, he is trying to explain evolution), "seems" ("is" അല്ല) എന്ന പ്രയോഗവും വച്ച് ഇംഗ്ലീഷ് വായിക്കുന്നവര്‍‌ക്കു മനസ്സിലാകും. ആ വാചകം നാഴികയ്ക്കു നാല്പതുവട്ടം മിസ്‌ക്വോട്ടു ചെയ്യുന്ന താങ്കള്‍ ആ വാചകത്തിന്റെ ബാക്കി കൂടി വായിച്ചുനോക്കാത്തതെന്ത്? യൂണിവേഴ്സിയില്‍ ജനറ്റിക്സ് റിസര്‍‌ച്ച് നടത്തുന്നതിനിടയില്‍ സമയം പോരാത്തതുകൊണ്ടാണോ? താങ്കളുടെയും, മറ്റുള്ളവരുടെയും ഉപയോഗത്തിന്‌ പ്രസക്തഭാഗം ഇവിടെ. ആ വാചകത്തിനുശേഷം ഡാര്വിന്‍ തന്നെ ഇങ്ങനെ എഴുതുന്നു, "If it could be demonstrated that any complex organ existed, which could not possibly have been formed by numerous, successive, slight modifications, my theory would absolutely break down. But I can find out no such case." !!!

ഫൈസലിന്റെ ഉപയോഗത്തിലേക്കായി "ഒറിജിന്‍ ഓഫ് സ്പീഷീസ്"-ന്റെ ഓണ്‍ലൈന്‍ എഡീഷന്റെ ലിങ്ക് ഇവിടെ. ഇനി മുതല്‍ എന്തെങ്കിലും വാചകം എവിടെയെങ്കിലും വായിക്കുമ്പോള്‍ അതു കഴിഞ്ഞുവരുന്ന കുറെ വാചകങ്ങള്‍ കൂടി വായിച്ചുനോക്കിയിട്ടു വേണം നാട്ടുകാരോട് ഡംഭടിക്കാന്‍.

ഡാ്‌ക്കിന്‍സിനെയും, ഡാര്വിനെയും ക്വോട്ട് ചെയ്ത് പരിണാമവാദത്തെ പെട്ടിയിലാക്കാനുള്ള താങ്കളുടെ മോഹത്തിന്‌ ഒരു സലാം. "കുണ്ടുകുളത്തില്‍ തവളക്കുഞ്ഞിനു കുന്നിനുമീതെ പറക്കാന്‍ മോഹം" എന്നോ മറ്റോ ഇല്ലേ, അതുപോലെ. പക്ഷേ സുഹൃത്തേ, വേദപുസ്തകങ്ങള്‍ ഉദ്ധരിച്ചാലും, Dawkins നെ ഉദ്ധരിച്ചാലും, ആനയുടെ ലിംഗം ഉദ്ധരിച്ചാലുമൊക്കെ ദൈവമില്ലെന്നുള്ള വസ്തുതയാണ്‌ അവസാനം തെളിയുക - എന്തു ചെയ്യാം, അതു ഞങ്ങള്‍ യുക്തിവാദികള്‍ക്ക് "ദൈവം" തന്ന ഒരു വരമാണ്‌ :-)

ഓഫ്: കൊണ്ടോട്ടി മൂസയാണ്‌ താരം എന്നു ഞാന്‍ വിചാരിച്ചു; ലൂസിഫര്‍ കമന്റിടുന്നതുവരെ :-)

Zebu Bull::മാണിക്കൻ said...

ഒരുകാര്യം പറയാന്‍ മറന്നു. ഫൈസലിനോടും, മറ്റു കമ്പ്യൂട്ടര്‍-ഹാര്‍‌ഡ്‌വെയര്‍-സോഫ്റ്റ്വെയര്‍ ദൈവവാദികളോടുമായിട്ടാണ്‌. ഇതുവരെ ആരും പറയാത്ത ഒരു രഹസ്യം. ശ്രദ്ധിച്ചു വായിക്കുക:
നിങ്ങള്‍ പറഞ്ഞത് വളരെ ശരിയാണ്‌. ഒരു കമ്പ്യൂട്ടറിന്‌ അതിനെ ഉണ്ടാക്കിയ ആളെ അറിയാന്‍ പാടില്ല എന്ന നിങ്ങളുടെ വാദം ഞാനംഗീകരിക്കുന്നു. പക്ഷേ നിങ്ങളുടെ വാദം അപൂര്‍‌ണ്ണമാണ്‌. ആ തിയറിയുടെ മുഴുവന്‍ രൂപം ഇങ്ങനെയാണ്‌:

"കമ്പ്യൂട്ടറുകളായ മനുഷ്യരെ സൃഷ്ടിച്ചത് അള്ളാഹുവത്രെ. എന്നാല്‍ ഈ അള്ളാഹു തന്നെ വേറൊരു കമ്പ്യൂട്ടറാണ്‌. ഇത്തിരി മെമ്മറിയും, ഡിസ്ക് സ്പേസും കൂടുതലുള്ള കമ്പ്യൂട്ടര്‍. ഈ അള്ളാഹുവെന്ന കമ്പ്യൂട്ടറിനെ നിര്‍‌മ്മിച്ചതോ -- സാക്ഷാല്‍ പോത്തും‌കാലപ്പന്‍."

കമ്പ്യൂട്ടറിന്‌ സ്വന്തം നിര്‍‌മാതാവാരാണെന്ന് നിര്‍‌വ്വചിക്കുക സാദ്ധ്യമല്ലെന്ന് നമ്മളെല്ലാവരും സമ്മതിച്ചു കഴിഞ്ഞതാണല്ലോ. അതുകൊണ്ടാണ്‌ അള്ളാഹുവിന്റെ വചനങ്ങളില്‍ പോത്തുംകാലപ്പന്‍ ഉള്ളതായിപ്പോലും സ്മരണയില്ലാത്തത്. പിന്നെ പോത്തുംകാലപ്പന്‍ "മൗനം വിദ്വാനു ഭൂഷണം" എന്ന ചിന്താഗതിക്കാരനായതിനാല്‍ ഒരു പുസ്തകം അള്ളാഹുവിനുകൊടുത്ത് നേര്‍‌വഴിക്കുനടത്താനൊന്നും പോയതുമില്ല. ട്രാന്‍‌സ്പോര്‍ട്ട് ബസ്‌സ്റ്റാന്‍ഡിലെ മൂത്രപ്പുരയില്‍ കയറി അല്പനേരം മോഹനിദ്ര ബാധിച്ച എന്നോട് അവിടെയെത്തിയ പോത്തും‌കാലപ്പന്‍ നേരിട്ടുപറഞ്ഞതാണീ വസ്തുത. ഫൈസലിന്റെ തിയറിയോട് യോജിച്ചുപോകുന്നതുകൊണ്ട് ഞാന്‍ വിശ്വസിച്ചില്ലെങ്കിലും ഫൈസല്‍ ഇതു വിശ്വസിക്കും എന്നെനിക്കുറപ്പാണ്‌.

Anonymous said...

BUT ELLA CHINTHAKALUDEYUM AVASANAM ENTHANU ????
MARANAM .... INI ATHINEKURICHU ORU POST IDU THEERTHUM SASHTRAPARAMAYI.....

Green Umbrella said...

അല്ല അനക്ക് ഒരു സംശയം പേര് പോലെ തന്നെ പൊട്ടന്‍ ആണ് കേട്ട...അപ്പ ഒരു ദിവസി എന്ന് പറഞ്ഞാല്‍ അല്ലാഹുവിനു 5000 വര്ഷം എന്നാനെല്ല അപ്പ 6 ആമത്തെ ദിവസി മനുഷനെ സൃഷ്ടിച്ചു അതിന്റെ അര്‍ഥം അദ്യത്തെ ചെടി ഉണ്ടായതിനു ശേഷം 30000 വര്‍ഷം കഴിഞ്ഞപ്പ ആദം നബി എണ്ടായി പക്ഷേങ്കില് "മൂസ" മില്ല്യന്‍ വര്‍ഷങ്ങള്‍ കഴിഞ്ഞട്ടാണ് മനുഷ്യന്‍ എന്ടയതെന്നു പറയാന് അപ്പൊ കണക് തെറ്റി പോയല്ല ഫൈസലിക്ക......................

Faizal Kondotty said...

bright ന്റെയും , മാണിക്കന്റെയും ആശങ്കകള്‍ക്ക് ചെറിയ ഒരു പ്രതികരണം എന്ത് ? ഡാര്‍വിനിസം മണ്ണടിഞ്ഞില്ലെന്നോ ..?

ravi said...

ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവര്‍ പൊതുവേ ദൈവാസ്ഥിത്വത്തിന്റെ നിദാനമായി ചൂണ്ടികാട്ടാറുള്ളതു ഈ പ്രപഞ്ചത്തിന്റെ പൂര്‍ണതയും അതിന്റെ ചലനത്തിലും ഗതിയിലുമുള്ള കൃത്യതയും ക്രമവുമാണ്. മുമ്പ് ഈ പോസ്റ്റില്‍ കമന്റ്‌ എഴുതിയ ഒരാള്‍ പറഞ്ഞു, ബിഗ്‌ ബാങ്ങ് മൂലമാണ് പ്രപഞ്ചം ഉണ്ടായതെങ്കില്‍ പോലും അതിനു ശേഷം നടന്ന കൃത്യമായ പ്രപഞ്ച വിന്യാസം കാണിക്കുന്നത് ബിഗ്‌ ബാങ്ങും ഉണ്ടാക്കിയത് ദൈവമാണെന്നാണ്. പ്രപഞ്ചത്തിനു അങ്ങനെ ഒരു ക്രമം ഇല്ലെന്നുള്ളത് വേറെ കാര്യം. വാദത്തിനു വേണ്ടി അങ്ങനെ സമ്മതിച്ചാല്‍ തന്നെ, ഭൂമിയിലെ അവസ്ഥ വെച്ച് നോക്കിയാല്‍ ഇസ്ലാം പറയുന്ന (ഇസ്ലാം മാത്രമല്ല, എല്ലാ മതങ്ങളും) പരമകാരുണികന്‍, സര്‍വജ്ഞാനി, സര്‍വവ്യാപി തുടങ്ങിയ ഗുണങ്ങളുള്ള ദൈവം ഉണ്ടെന്നു മത അന്ധത ബാധിച്ച ഒരാള്‍ക്കേ പറയാന്‍ കഴിയുകയുള്ളൂ. ഭൂമിയിലെ ഭൂരിപക്ഷം ജനങ്ങള്കും കഷ്ടപ്പാടുകള്‍ നല്‍കിയ ദൈവം എങ്ങനെ പരമ കാരുണികനാവും? ഭൂമികുലുക്കതാലും (ഈ അടുത്ത കാലത്ത് ഹെയ്തിയില്‍) സുനാമിയാലും ലക്ഷക്കണക്കിനാളുകളെ, നിരപരാധികളെ, കൊന്നൊടുക്കുന്ന ദൈവത്തെ ക്രൂരനെന്നല്ലേ വിളിക്കേണ്ടത്. ഹൃദയത്തില്‍ തട്ടി ഏതു നേരവും പ്രാര്‍ത്ഥിക്കുന്ന വിശ്വാസിക്ക് ലഭിക്കുന്നത് ദുരിതവും ദുഖവും. പ്രാര്‍ഥിച്ചാല്‍ കേള്‍ക്കുന്ന ഹൃദയാലുവായ ഒരു ദൈവം ഇല്ലെന്നല്ലേ ഇതൊക്കെ കാണിക്കുന്നത്? ദൈവം ഇല്ലെന്നു മനസ്സിലാക്കാന്‍ ടൈം-സ്പയ്സോ, ക്വാണ്ടം മേകാനിക്സോ ഒന്നും പഠിക്കേണ്ട. സാമാന്യ ബുദ്ധിയും യുക്തിയും മതി. ചിലര്‍ക്ക് അതില്ല..വേറെ ചിലര്‍ക്ക് അതുണ്ടെങ്കിലും അവരുടെ താല്പര്യം സംരക്ഷിക്കാന്‍ അസത്യത്തെ സത്യമാണെന്ന് ഗീബല്സിനെപ്പോലെ പറഞ്ഞു നടക്കുന്നു..

മുക്കുവന്‍ said...

പരിണാമം.. ഉല്പത്തി.. കുറെ ചര്‍ച്ച നടക്കണുണ്ടല്ലോ? എനിക്കിതില്‍ വല്ല്യ അറിവില്ല..എന്നാലും വിവരമൂള്ളവര്‍ ദേ ഇവിടെ ചര്‍ച്ചിക്കുന്നത് കാണാം എന്നിട്ട് പറയാന്‍ പറ്റുമോ ദൈവമാണു സൃഷ്ടിച്ചെതെന്ന്?

there are eight part.. find little bit time for listening properly :)

http://mukkuvan.blogspot.com/2009/09/blog-post.html

ea jabbar said...

ഫാസില്‍ തയ്യാറാക്കിയ മറുപടി വായിച്ചു തുടങ്ങി. ആദ്യമായി ഇങ്ങനെയൊരു മറുപടിക്കായി കഠിനയത്നം നടത്തിയ സുഹൃത്തിനെ അഭിനന്ദിക്കുന്നു. വളരെ വൈകിയാണെങ്കിലും ഒരു മറുപടി കണ്ടതില്‍ സന്തോഷമുണ്ട്. അതിനോടുള്ള എന്റെ പ്രതികരണം കുറേശെയായി ഇവിടെ കമന്റ് രൂപത്തിലും പിന്നീട് പോസ്റ്റ് രൂപത്തിലും പ്രസിദ്ധീകരിക്കാമെന്നു കരുതുന്നു.

ea jabbar said...

ഫാ‍ാസില്‍ പറഞ്ഞു:- പ്രപഞ്ചം ഇല്ലാത്ത ഒരവസ്ഥ ഉണ്ടായിരുന്നില്ല എന്നത് തീര്ത്തും അശാസ്ത്രീയമായ വാദമാണ്. പ്രപഞ്ചം ഉണ്ടായ പ്രതിഭാസത്തെ ശാസ്ത്രം Big Bang എന്ന് വിളിക്കുന്നു.
-------
ശാസ്ത്രം ഇക്കാര്യത്തില്‍ അങ്ങനെയൊരു തീര്‍പ്പില്‍ എത്തിച്ചേര്ന്നിട്ടുണ്ടെങ്കില് തീര്ച്ചയായും ഞാന് അതംഗീകരിക്കും. വെറും നിഗമനമാണെങ്കില് കൂടുതല് തെളിവിനായി കാത്തിരിക്കുകയും ചെയ്യും. പ്രപഞ്ചം ഇല്ലാതിരുന്ന ഒരു കാലം ഉണ്ടായിരുന്നു എന്നാണു ശാസ്ത്രം തെളിയിക്കുന്നതെങ്കില് അതും കുര് ആനിലെ അല്ലാഹുവിന്റെ സാന്നിധ്യത്തെ പിന്നെയും വെള്ളത്തിലാക്കും എന്നാണു ഫാസിലിന്റെ തന്നെ വ്യാഖ്യാനം തെളിയിക്കുന്നത്.
എന്റെ മുന് പോസ്റ്റില് നിന്നും ഫാസില് ഉദ്ധരിക്കുന്ന് ഈ ഭാഗവും അദ്ദേഹത്തിന്റെ മറുപടിയും നോക്കുക.

“...ഖുര് ആനിലും ഹദീസിലും പ്രപഞ്ചസൃഷ്ടിയുടെ വിശദാംശങ്ങള് വിവരിച്ചിട്ടുള്ളതിപ്രകാരമാണ്:
وَهُوَ ٱلَّذِي خَلَق ٱلسَّمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ وَكَانَ عَرْشُهُ عَلَى ٱلْمَآءِ لِيَبْلُوَكُمْ أَيُّكُمْ أَحْسَنُ عَمَلاً وَلَئِن قُلْتَ إِنَّكُمْ مَّبْعُوثُونَ مِن بَعْدِ ٱلْمَوْتِ لَيَقُولَنَّ ٱلَّذِينَ كَفَرُوۤاْ إِنْ هَـٰذَآ إِلاَّ سِحْرٌ مُّبِينٌ
“ആറു ദിവസങ്ങളിലായി ഭൂമിയെയും ആകാശത്തെയും അല്ലാഹു സൃഷ്ടിച്ചു. ( അതിനുമുന്പ്) അവന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു. ”[11:7]
:
ആകാശഭൂമികളുടെ സൃഷ്ടിയെക്കുറിച്ച് ആലോചിച്ചു തുടങ്ങും മുമ്പേ സൃഷ്ടികര്ത്താവിന് ഇട്ടിരിപ്പാന് ഒരു സിംഹാസനവും അതു സ്ഥാപിച്ചു വെക്കാന് ഒരു ജലാശയവും അത്യാവശ്യം വേണ്ട മറ്റു സാധനസാമഗ്രികളുമൊക്കെ ഉണ്ടായിരുന്നു എന്നു തന്നെയാണു ഹദീസുകളിലും മറ്റും വിശദീകരിച്ചിട്ടുള്ളത്.

ea jabbar said...

:
“ആദിയില് അല്ലാഹു മാത്രമാണുണ്ടായിരുന്നത്. മറ്റൊരു വസ്തുവും ഉണ്ടായിരുന്നില്ല. അവന്റെ സിംഹാസനം അന്നു വെള്ളത്തിനു മീതെയാണു സ്ഥിതി ചെയ്തിരുന്നത്. അങ്ങിനെ ഒരു ഏടില് അവന് എല്ലാ കാര്യങ്ങളും രേഖപ്പെടുത്തി. അനന്തരം ആകാശഭൂമികളെ സൃഷ്ടിച്ചു.”(ബുഖാരി)“..
-----
..ഈ ആയത്തുകളുടെ യഥാര്ത്ഥ വ്യാക്യാനം എപ്രകാരമാണെന്ന് അധികമാര്കും ഉറപ്പില്ല. എന്നാല് ശാസ്ത്രം പരിശോധിച്ചാല് ഇതിനു സമാനമായ സംഭവങ്ങള് ഉണ്ട്. ഇവിടെ അള്ളാഹുവിന്റെ സിംഹാസനം എന്നത്കൊണ്ട് ഉദ്ദേശിക്കുന്നത് അള്ളാഹുവിന്റെ ആധിപത്യം (Authority) എന്നാണെന്നാണ് പല പണ്ഡിതരുടെയും അഭിപ്രായം. അതുപോലെ തന്നെ വെള്ളം എന്നതുകൊണ്ട് നമ്മള് ഉദ്ദേശിക്കുന്ന വെള്ളം ആകണമെന്നില്ല എന്നും ദ്രാവകാവസ്ഥ ആകാമെന്നും പണ്ഡിതര് അഭിപ്രായപ്പെടുന്നു.
അപ്പോള് ആകാശ ഗോളങ്ങള് സൃഷ്ടിക്കുന്നതിനു മുന്പുള്ള പ്രപഞ്ചത്തിന്റെ അവസ്ഥ എന്താണെന്ന് പരിശോധിച്ചാല് കാര്യങ്ങള് വ്യക്തമാകും. പ്രപഞ്ച പരിണാമത്തെ ശാസ്ത്രം മൂനായി തിരിച്ചിരിക്കുന്നു. “The very early universe”, “Early universe”, “Structure formation” എന്നിവയാണവ. ഇവയില് ഓരോന്നിനെയും വീണ്ടും തരം തിരിച്ചിട്ടുണ്ട്.
ഇതില് “Early universe” എന്നത് Big Bang ഇന് ശേഷം 10^-12 സെകണ്ട്സ് മുതല് 15 കോടി വര്ഷങ്ങള് വരെ ഉള്ള കാലഘട്ടമാണ്. ഇതില് “The very early universe” അവസാനിച്ചു “Early universe” ഇലേക് കടക്കുമ്പോള് പ്രപഞ്ചം മുഴുവന് quark-gluon plasma എന്ന പദാര്ത്ഥത്താല് നിറഞ്ഞിരുന്നു. ഈ പദാര്ത്ഥത്തിനു ദ്രാവകാവസ്ഥയാണ് (fluid) ഉണ്ടായിരുന്നത്..

-----
പ്രപഞ്ചരൂപീകരണത്തിന്റെ ഒരു ഘട്ടത്തില്‍ ദ്രാവകാവസ്ഥ????യുണ്ടായിരുന്നു എന്നു കണ്ടയുടനെ അല്ലാഹുവിന്റെ സിംഹാസനത്തിന്‍ ഇരിപ്പിടമായി ഉണ്ടായിരുന്ന “വെള്ളം” കണ്ടു പിടിച്ച ആവേശത്തിലാണീവിടെ വ്യാഖ്യാതാവ്. എന്നാല്‍ കുര്‍ ആന്‍ പറയുന്നത് പ്രപഞ്ചസൃഷ്ടിക്കു മുമ്പ് [ആകാശവും ഭൂമിയും എന്നതാണു കുര്‍ ആനിന്റെ ഭാഷ] അല്ലാഹുവിന്റെ സിംഹാസനം വെള്ളത്തിനു മുകളിലായിരുന്നു എന്നാണ്. ഫാസിലിന്റെ കണ്ടു പിടുത്തമനുസരിച്ച് സൃഷ്ടി ആരംഭിച്ച് കോടിക്കണക്കിനു വര്ഷംറ കഴിഞ്ഞാണ്‍ അല്ലഹു സൃഷ്ടിക്കു പ്ലാന് വരക്കുന്നത്. അപ്പോള്‍ അല്ലാഹു സൃഷ്ടി നടത്തും മുമ്പേ പ്രപഞ്ചം ദ്രവരൂപത്തില്‍ നിലവിലുണ്ടായിരുന്നു. അതു പിന്നീട് രൂപ മാറ്റത്തിനു വെധേയമാകുന്നതിനിടെയാണു അല്ലാഹു രംഗത്തു വരുന്നത്.
ചോദ്യം ഇതാണ്: അല്ലാഹുവിന്റെ സിംഹാസനം വെള്ളത്തിലുറപ്പിക്കും മുമ്പേ- അല്ലാഹു സൃഷ്ടിക്കു വേണ്ട രൂപരേഖ ഏടില് എഴുതിത്തുടങ്ങും മുമ്പേ- ഈ മഹാപരപഞ്ചം മറ്റൊരു രൂപത്തിലാണെങ്കിലും നിലവിലുണ്ടായിരുന്നു എന്നാണെങ്കില്‍ സ്രഷ്ടാവ് എന്ന പോസ്റ്റിന്‍ അല്ലാഹു അര്ഹടനാണോ? മുമ്പേ നിലവിലിരുന്ന ഒരു പ്രപഞ്ചത്തില്‍ രൂപമാറ്റം വരുത്താന്‍ മാത്രമായി ഒരു സ്രഷ്ടാവിന്റെ ആവശ്യമെന്ത്? ആ വെള്ളം ആരുണ്ടാക്കി? അതോ ആ ദ്രവപ്രപഞ്ചം അനാദിയായിരുന്നോ? ബിഗ് ബാങ് ആണല്ലോ പ്രപഞ്ചത്തിന്റെ തുടക്കം. ആ മഹാപൊട്ടിത്തെറി നടക്കുമ്പോള്‍ അല്ലാഹു ജീവിച്ചിരിപ്പുണ്ടോ? എന്തേ കുര്‍ ആന്‍ യഥാര്ത്ഥ സൃഷ്ടിയുടെ ആരംഭം പറയാതെ വെള്ളമുണ്ടായശേഷമുള്ള കാര്യം മാത്രം പറഞ്ഞു?
പൊട്ടിത്തെറിച്ചത് അല്ലാഹുവായിരുന്നോ? അതോ അല്ലാഹു എറിഞ്ഞ ഓലപ്പടക്കം ദൂരെ പൊട്ടിത്തെറിച്ചോ/ അല്ലാഹു എവിടെ നിന്നുകൊണ്ടാണ്‍ പടക്കം പൊട്ടിച്ചത്. പടക്കം പൊട്ടിക്കാനുള്ള ദ്രവ്യം അല്ലാഹുവിന് എവിടെനിന്നു കിട്ടി?
ഇതൊന്നും നമുക്കറിയില്ല, അല്ലാഹുവ്നേ അറിയൂ എന്നാണു മറുപടി എങ്കില്‍ പ്രപഞ്ചോല്പ്പുത്തിയെ കുറിച്ചുള്ള നിഗമനങ്ങളെയും സിദ്ധാന്തങ്ങളെയുമൊക്കെ ശാസ്ത്രത്തിനു വിട്ടുകൊടുത്തുകൊണ്ട് വിശ്വാസത്തെ വിശ്വാസത്തിന്റെ വഴിക്കും വിടുന്നതല്ലേ നല്ലത് ?
പ്രപഞ്ചോല്പ്പുത്തിക്കു മുമ്പ് ഒരു ശുദ്ധ ശൂന്യതയുള്ളതയി കുര്‍ ആന്‍ എഴുതിയ ആള്ക്കുി സങ്കല്പ്പിടക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടാണ് അല്ലാഹുവിന്റെ സിംഹാസനത്തിന്‍ ഇരിപ്പിടമായി വെള്ളം സങ്കല്പ്പി ച്ചത്. ഈ വെള്ള ക്കഥയാകട്ടെ കുര്‍ ആന്റെ കണ്ടു പിടുത്തമല്ല. ബൈബിളിലും ഗ്രീക് മുത്തശ്ശിക്കഥകളിലുമൊക്കെയുള്ള സൃഷ്ടി കഥ തന്നെയാണിത്. അതൊന്നും ശാസ്ത്രവസ്തുതകളുമായി പുലബന്ധമില്ലാത്ത വെറും ഭാവനകളത്രേ!

Fazil said...
This comment has been removed by the author.
Fazil said...

ea jabbar said...
ശാസ്ത്രം ഇക്കാര്യത്തില്‍ അങ്ങനെയൊരു തീര്‍പ്പില്‍ എത്തിച്ചേര്ന്നിട്ടുണ്ടെങ്കില് തീര്ച്ചയായും ഞാന് അതംഗീകരിക്കും. വെറും നിഗമനമാണെങ്കില് കൂടുതല് തെളിവിനായി കാത്തിരിക്കുകയും ചെയ്യും.


അങ്ങനെയെങ്കില്‍ പ്രപഞ്ചം അനാദിയില്‍ നിലനിന്നിരുന്നു എന്ന് മാഷ്‌ ബ്ലോഗില്‍ നല്‍കിയത് എന്തൊക്കെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്നറിയാന്‍ താല്‍പര്യം ഉണ്ട്. തെളീക്കപ്പെട്ട എന്തൊക്കെ ശാസ്ത്രങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് ആ വിശദീകരണങ്ങള്‍ എന്ന് കൂടി വ്യക്തമാകണം. ഈ വിഷയത്തില്‍ മാഷോടുള്ള എന്‍റെ പൂര്‍ണ്ണ വിയോജിപ്പ് ഇവിടെ വായിക്കാം.

ea jabbar said...

..ഈ ആയത്തുകളുടെ യഥാര്ത്ഥ വ്യാക്യാനം എപ്രകാരമാണെന്ന് അധികമാര്കും ഉറപ്പില്ല. എന്നാല് ശാസ്ത്രം പരിശോധിച്ചാല് ഇതിനു സമാനമായ സംഭവങ്ങള് ഉണ്ട്.
------
അല്ലാഹുവിനു മാത്രം അറിയാന്‍ കഴിയുന്ന- മനുഷ്യര്‍ക്കൊരു എത്തും പിടിയും കിട്ടാത്ത -കുറെ കാര്യങ്ങള്‍ അല്ലാഹു കുര്‍ ആനില്‍ വിളമ്പി വെച്ചിട്ടുണ്ടത്രേ! മനുഷ്യരെ കണ്‍ഫൂസ് ചെയ്യിച്ച് വഴി തെറ്റിക്കുക എന്നതില്‍ കവിഞ്ഞ് ഒരു പ്രയോജനവും അത്തരം വെളിപ്പെടുത്തലിനില്ല എന്നു വ്യക്തമാണ്. അക്കൂട്ടത്തില്‍ പെട്ട ഒരു വെളിപാടാണു വെള്ളത്തിലെ സിംഹാസനം സംബന്ധിച്ചുള്ളത്. അതൊക്കെ ശാസ്ത്രറ്റ്5ഹ്തിന്റെ വാലില്‍ തൂങ്ങി വ്യാഖ്യാനിക്കാന്‍ പോകണോ ഫാസിലേ? ഭൂമി ഒരു ഗോളമാണെന്നു പോലും പറഞ്ഞു തരാന്‍ അറിയാത്ത അല്ലാഹു ബിഗ്ബാങ് തിയറി പഠിപ്പിക്കാന്‍ ആയത്തിറക്കി എന്നൊക്കെ പറയുന്നത് പരിഹാസ്യമല്ലേ സുഹൃത്തേ? സൂര്യന്‍ അല്ലാഹുവിന്റെ കസേരക്കു താഴെ സുജൂദ് ചെയ്തു വിശ്രമിക്കാനായി ആകാശത്തു കൂടി സഞ്ചരിക്കുന്നു എന്നും ചന്ദ്രന്‍ വെറും വെളിച്ചമാണെന്നും അത് ഈന്തപ്പനക്കുലയുടെ തണ്ടു പോലായി വരുന്നു എന്നുമൊക്കെ ആയത്തിറക്കിയ അല്ലാഹുവിന് ഈ പ്രപഞ്ചത്തെ കുറിച്ച് ആറാം നൂറ്റാണ്ടിലെ മനുഷ്യന്റെ അറിവു മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് പകല്വെളിച്ചം പോലെ വ്യക്തമാണെന്നിരിക്കെ എന്തിനീ അഭ്യാസങ്ങള്‍ ?

ea jabbar said...

ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നതായിരുന്നു എന്ന കഥയുടെ ഉറവിടം ഗ്രീക് , സുമേറിയന്‍ , ഈഗിപിഷ്യന്‍ മിതോളജിയും അതുപോലുള്ള പൌരാണിക കെട്ടു കഥകളുമാണ്. അറേബ്യയിലും അതൊക്കെ അക്കാലത്തു പ്രചരിച്ചിരുന്നു. അല്ലാതെ അതൊന്നും ബിഗ്ബാങ് തിയറിയും ശാസ്ത്രവും വിളമ്പിയതല്ല !!

Fazil said...

9 ദൈവങ്ങളുള്ള ഗ്രീക്ക് സങ്കല്‍പ്പകഥകള്‍ ഖുര്‍ആന്‍ കടമെടുത്തു എന്ന് പറയുന്നത് ഒട്ടും വിശ്വാസയോഗ്യമല്ല. ഈ കഥയില്‍ ഭൂമിയും ആകാശവും ഒക്കെ ദൈവങ്ങളാണ്. ഖുറാനില്‍ അങ്ങനെ അല്ല. 6 ആം നൂറ്റാണ്ടില്‍ അറേബ്യയില്‍ നില നിന്നിരുന്നത് ഈ വിശ്വാസങ്ങള്‍ ആണെന്ന് തെളീക്കാന്‍ ആധികാരികമായ വല്ല ചരിത്ര reference ഉകളും മാഷിന്‍റെ പക്കല്‍ ഉണ്ടെങ്കില്‍ നല്‍കൂ. ഇനി ഒരു വാദത്തിനു അങ്ങനെ തന്നെ ആണെന്ന് കരുതിയാല്‍, ഗ്രീക്ക് ബൈബിള്‍ സങ്കല്‍പ്പ കഥകളിലെ ടണ്‍ കണക്കിന് തെറ്റുകളെ മാറ്റിവച്ചു ശരി മാത്രം തെരഞ്ഞെടുത്തു ഖുറാനില്‍ പ്രതിഷ്ടിച്ച അക്ഷരാഭ്യാസമില്ലാത്ത പ്രവാചകന്‍ ഇതിനെക്കാളിലുമൊക്കെ വലിയ അത്ഭുതം ആണെന്ന് സമ്മതിക്കേണ്ടി വരും.

6 ആം നൂറ്റാണ്ടിലെ അറബികള്‍ക്ക് അറിയാമായിരുന്നത് ഗ്രീക്ക് ശാസ്ത്രജ്ഞാരായിരുന്ന Aristotle ഇന്‍റെയും Ptolemy യുടെയും ശാസ്ത്രങ്ങളായിരുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കുക. അത് പ്രകാരം പ്രപഞ്ചം ജബ്ബാര്‍ മാഷ്‌ ആദ്യം പറഞ്ഞത് പോലെ അനാദിയില്‍ തന്നെ നിലനിന്നിരുന്നു എന്നായിരുന്നു ശാസ്ത്രം. ഇതിനെക്കുറിച്ച് പൂര്‍ണ്ണമായി ഇവിടെ വായിക്കാം.

Fazil said...

മാഷ്‌ പറയുന്ന 9 ദൈവങ്ങളുള്ള Ennead എന്ന ഗ്രീക്ക് കഥയിലെ Geb, Nut എന്നീ ദൈവങ്ങള്‍ പ്രധാനമായും Old Kingdom കാലഘട്ടത്തില്‍ നിലനിന്നിരുന്നതാണ്. BC 22 ആം നൂറ്റാണ്ടോടെ Old Kingdom തകര്‍ന്നു. പിന്നീട് Middle Kingdom നിലവില്‍ വന്നപ്പോള്‍ Osiris മാത്രം പ്രധാന ദൈവമായി മാറി. പിന്നീട് New Kingdom വന്നപ്പോള്‍ Amun പ്രധാന ദൈവം ആയി. BC ആദ്യ സഹസ്രാബ്ധത്തില്‍ Isis ആയിരുന്നു പ്രധാന ദൈവം. BC നാലാം നൂറ്റാണ്ടോടെ Serapis ആയി പ്രധാന ദൈവം. എന്നാല്‍ AD മൂന്ന് നാല് നൂറ്റാണ്ടുകളില്‍ കൃസ്ത്യന്‍ മതം പ്രചരിച്ചതോടെ ഗ്രീക് കഥകളും ദൈവങ്ങളും പൂര്‍ണ്ണമായും അപ്രസക്തമായി. BC 22 ആം നൂറ്റാണ്ടോടെ ഗ്രീക്ക് mythology യില്‍തന്നെ അപ്രസക്തമായ അത്തരം കഥകളാണ് AD 6 ആം നൂറ്റാണ്ടിലെ അറബികള്‍ക്കിടയില്‍ പ്രചരിച്ചിരുന്നതായി മാഷ്‌ പറയുന്നത്. മാഷിന്‍റെ ഈ വാദം ചരിത്രപരമായി പൂര്‍ണ്ണ അസബന്ധമാണ്. Ennead ഗ്രീക്ക് കഥകള്‍ ഒരു കാലഘട്ടത്തിലും അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നില്ല എന്നുള്ളത് Arabian mythology പരിശോധിച്ചാല്‍ മനസ്സിലാകും.

ea jabbar said...

ഇത്രയൊന്നും ബുദ്ധിമുട്ടണ്ട ഫാസില്‍ !
ബൈബിളിന്റെ ഈച്ചക്കോപ്പിയാണല്ലോ കുര്‍ ആന്‍ പല കാര്യത്തിലും. ഉല്‍പ്പത്തി പുസ്തകം ഒന്നെടുത്ത് വായിച്ചു നോക്കൂ. വെള്ളത്തില്‍ നിന്നും ആകാശം പൊന്തിച്ചു മാറ്റിയതും സമുദ്രത്തില്‍ നിന്നും ഭൂമി പൊന്തി വന്നതുമൊക്കെ അവിടെത്തന്നെയുണ്ട്.

ea jabbar said...

സൂര്യനും ചന്ദ്രനും ഭൂമിയെ ചുറ്റുന്നു

«Oldest ‹Older   201 – 233 of 233   Newer› Newest»